- ‘ജനം പ്രതീക്ഷിച്ച ശൈലിയല്ല സുരേഷ് ഗോപിയുടേത്, വിമർശിക്കുന്നവരെ ചീത്ത വിളിക്കുന്നത് രാഷ്രീയക്കാരന് ചേർന്നതല്ല’: കെ മുരളീധരൻ
- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 2228 കോടി രൂപ അനുവദിച്ചു
- ‘ആളുകളെ കൊള്ളയടിച്ച സംഭവമായിട്ടും നടപടിയെടുക്കാന്‍ വൈകുന്നത് എന്തുകൊണ്ട്?’ ; കരുവന്നൂര്‍ കേസില്‍ പൊലീസിനെ വിമര്‍ശിച്ച് ഹൈക്കോടതി
- കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ പുതിയ കഴകക്കാരന്; തസ്തികയിലേക്ക് ഈഴവ ഉദ്യോഗാര്‍ഥി, അഡ്വൈസ് മെമ്മോ അയച്ചു
- ‘മയക്കുമരുന്നുകളുടെ മറവില്‍ മദ്യഷാപ്പുകളെ മാന്യവല്‍ക്കരിക്കുന്നു’; മദ്യനയത്തിനെതിരെ വിമര്‍ശനവുമായി കെസിബിസി
- പത്തനംതിട്ടയിൽ കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി കുറ്റക്കാരനെന്ന് കോടതി
- തിരുവനന്തപുരത്ത് സിനിമ പ്രവര്‍ത്തകരില്‍ നിന്ന് കഞ്ചാവ് പിടിച്ചു
കാവല്‍ മാലാഖ (നോവല്‍ 19) തൂലികത്തുമ്പ്
- Feb 13, 2021

കാരൂർ സോമൻ
സൂസന് ജോയ് എന്ന അജ്ഞാത കഥാകാരിയെ തിരിച്ചറിയുന്ന ചിലരെങ്കിലും ലണ്ടനില്‍ത്തന്നെയുണ്ടായിരുന്നു. സൈമണ്‍, മേരി, സേവ്യര്‍… അങ്ങനെ കുറേപ്പേര്.
“ഇതവള് ആര്‍ക്കോ കാശു കൊടുത്ത് എഴുതിക്കുന്നതാ. ഒറപ്പ്….”
പ്രശസ്ത പ്രവാസി സാഹിത്യകാരി മേരി സേവ്യറുടെ അവലോകനം സേവ്യറുടെ സ്വീകരണ മുറിയില്‍ അലയടിച്ചു. ഒരു പ്രമുഖ സാഹിത്യ പ്രസിദ്ധീകരണത്തില്‍ സൂസന്റെ കഥകളെക്കുറിച്ചൊരു സംവാദം തന്നെ അച്ചടിച്ചു വന്നിരിക്കുന്നു, അവര്‍ക്കതു തീരെ സഹിക്കുന്നില്ല. ഒരു കഥയോ കവിതയോ പോയിട്ട്, സ്വന്തമായിട്ട് നല്ലൊരു കത്തു പോലും എഴുതാന്‍ മേരിക്കിതുവരെ കഴിഞ്ഞിട്ടില്ല. എന്നിട്ടും സൂസന്റെ മുന്നില്‍ തോല്‍വി സമ്മതിക്കാന്‍ കഴിയുന്നില്ല.
എന്തൊക്കെയായാലും ഇവിടുത്തുകാരുടെ മുന്നില്‍ താനൊരു കൗണ്‍സിലര്‍ മാത്രമല്ല, ഒരു സാഹിത്യകാരി കൂടിയാണ്. സ്ത്രീകളില്‍ നിന്നു തനിക്കൊരെതിരാളി ഇതാദ്യമാണ്. ഇവിടെ പലര്‍ക്കും അറിയില്ല ആരാണീ സൂസനെന്ന്. പക്ഷേ, ആളുകള്‍ അറിഞ്ഞു തുടങ്ങാന്‍ ഏറെ സമയമൊന്നും വേണ്ട. സൈമന്റെ മനസിലും നീരസം നുര പൊന്തുന്നുണ്ടായിരുന്നു.
“അതെ, നാട്ടില്‍ പോയപ്പോ ഒപ്പിച്ചതാവും…. ആരെയോ ചാക്കിട്ടു നല്ല കഥകള്‍ എഴുതിക്കുക തന്നെയായിരിക്കും അവള്. എന്തൊക്കെ കൊണ്ടു കൊടുത്തിട്ടാണെന്ന് ആര്‍ക്കറിയാം.”
ആത്മഗതം പറയുമ്പോള്‍ മേരിയുടെ മുഖം ചെറുതായൊന്നു മങ്ങിയതു സൈമന് കണ്ടെങ്കിലും കണ്ടില്ലെന്നു നടിച്ചു. തിരുത്തിപ്പറയേണ്ട ആവശ്യമൊന്നുമില്ല, മേരി എങ്ങനെയാണ് എഴുത്തുകാരിയായതെന്നു തനിക്കറിയാം. സൂസനും അങ്ങനെ തന്നെയാണെന്നു കരുതാനേ അയാള്‍ക്കു കഴിയുന്നുള്ളൂ.
ചെറിയൊരു കൊട്ടു കിട്ടിയെങ്കിലും, സൈമന്റെ പിന്തുണ കൂടിയായപ്പോള്‍ മേരിക്ക് ഉത്സാഹം. സേവ്യര്‍ മാത്രം ഒന്നും മിണ്ടിയില്ല. മേരിയുടെയും സൈമന്റെയും മുഖത്തെ മ്ലാനത കണ്ടപ്പോള്‍ അയാള്‍ക്കു ചിരി പൊട്ടി. പക്ഷേ, കളിയാക്കാന്‍ പറ്റില്ലല്ലോ. വ്യത്യസ്തമായ കാരണങ്ങളാല്‍ മേരിക്കും സൈമനും സൂസനോടു കുശുമ്പു തോന്നുക തികച്ചും സ്വാഭാവികം. വിഷയം മാറ്റാന്‍ പലപ്പോഴും ശ്രമിച്ചെങ്കിലും ഒടുവില്‍ കറങ്ങിത്തിരിഞ്ഞ് സൂസനില്ത്തന്നെ എത്തിച്ചേരുകയാണു സംഭാഷണം.
ഇവളെ ഇങ്ങനെ വളരാന്‍ വിടരുത്, മേരിയുടെ മനസ് പുകഞ്ഞു. അടുത്ത തവണ നാട്ടില്‍ പോകുമ്പോള്‍ കനപ്പെട്ട അവാര്‍ഡ് തന്നെ ഒരെണ്ണം സംഘടിപ്പിച്ചേ പറ്റൂ. അതിനു എന്തു വഴി നോക്കിയാലും വേണ്ടില്ല. ഇതുവരെ ചെറുകിട അവാര്ഡുകളൊക്കെയാണു വാങ്ങാന്‍ കഴിഞ്ഞിട്ടുള്ളത്, അതു പോരാ, കുറച്ചുകൂടി സ്റ്റാന്‍ഡേര്‍ഡ് ഉള്ള ഒന്ന്. അവള് നാട്ടില്‍ സ്വാധീനിക്കാന്‍ കഴിയുന്നവരുടെ കണക്ക് മനസില്‍ കുറിക്കാന്‍ തുടങ്ങി.
നേരം രാത്രി ഒമ്പതു കഴിഞ്ഞു. സൈമന് ലിന്‍ഡയെ പോകാന്‍ വിളിച്ചു.
“പ്ലീസ് വെയ്റ്റ് ഡാര്‍ലിങ്.”
ടിവിയില്‍ പോപ് മ്യൂസിക് ആസ്വദിക്കുന്നതിന്റെ തിരക്കിലാണ് അമ്മയും മകളും.
“ഇറ്റ്സ് ഹാഫ് പാസ്റ്റ് നയന്‍ ലിന്‍ഡാ….”
“ഐ സെഡ് അയാം സീയിങ് ദിസ് പ്രോഗ്രാം. യൂ ക്യാന്‍ ഗോ ഇഫ് യൂ വിഷ്. ഡോണ്ട് ഡിസ്റ്റര്‍ബ് മീ….”
എടുത്തടിച്ചതുപോലുള്ള മറുപടി സൈമനെ മാത്രമല്ല, സേവ്യറെയും മേരിയെയും ചെറുതായൊന്നും ഞെട്ടിച്ചു. ഏഞ്ചല്‍ മാത്രം ടിവിയില്‍ തന്നെ കണ്ണുനട്ടിരിക്കുന്നു.
10 മിനിറ്റ് കൂടി കഴിഞ്ഞപ്പോള്‍ പരിപാടി കഴിഞ്ഞു, ലിന്‍ഡയും ഏഞ്ചലും പോകാന്‍ എഴുന്നേറ്റു.
മേരിയും സേവ്യറും യാത്രയയ്ക്കാന്‍ വാതില്‍ വരെ ചെന്നു.
വീട്ടിലെത്തിയ സൈമനും ഏഞ്ചലും അകത്തേക്കു കയറി. പിന്നാലെ ചെന്ന ലിന്‍ഡ കാറിന്റെ കീയുമെടുത്തു വീണ്ടും നേരേ പുറത്തേക്ക്.
“വെയര്‍ ആര് യു ഗോയിങ്?”
“ഐ ഹാവ് എ പാര്‍ട്ടി….”
സൈമന്റെ മറുപടിക്കോ അനുവാദത്തിനോ കാക്കാതെ ലിന്‍ഡ തിടുക്കത്തില്‍ കാറെടുത്ത് പോയി. മേരിയും സേവ്യറും പരസ്പരം നോക്കി. പുറത്തു പോകുമ്പോഴെങ്കിലും മാന്യമായി വസ്ത്രം ധരിക്കണമെന്ന് അവളോടു പറയാനുള്ള ധൈര്യം പോലുമില്ല സൈമണ്‍. നൈറ്റ് പാര്‍ട്ടി പതിവാണ്. അര്‍ധരാത്രി കുടിച്ചു ബോധമില്ലാതെ ആരെങ്കിലും വീടിനു മുന്നില്‍ ഇറക്കിവിടുന്നതും കാണാറുണ്ട്. പക്ഷേ, സൈമണ്‍ എല്ലാം കടിച്ചൊതുക്കി നില്ക്കുകയാണു പതിവ്. സൂസന്റെ മുന്നില്‍ കാണിച്ച വീറൊന്നും ഒരിക്കലും ലിന്‍ഡയ്ക്കു മുന്നില്‍ നില്ക്കുമ്പോള് പുറത്തു വരാറില്ല, കിടക്കയിലൊഴികെ. മേരിക്കും സേവ്യറിനും ഏഞ്ചല്‍ ഗുഡ്നൈറ്റ് പറഞ്ഞു. സൈണ്‍ വാതിലടച്ചു മുറിയിലേക്കു പോയി.
രണ്ടു ദിവസം കഴിയുമ്പോള്‍ നാട്ടില്‍ പോകാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. അവിടെ ചെല്ലുമ്പോഴെങ്കിലും മാനം മര്യാദയ്ക്കു നടന്നാല്‍ മതിയായിരുന്നു. ഇപ്പോഴൊരു വിനോദ യാത്രയ്ക്കുള്ള മൂഡിലാണ്. ചെറുപ്പത്തിലെപ്പോഴോ കേരളത്തില്‍ പോയ ഓര്‍മയേയുള്ളൂ ലിന്‍ഡയ്ക്ക്. ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ മൊത്തം കറങ്ങാനാണു പരിപാടി. സൈമന്റെ വീട്ടില്‍ താമസിക്കുന്നതിനോടു വലിയ താത്പര്യമില്ല. ഏതെങ്കിലും നല്ല ഹോട്ടലില്‍ മുറിയെടുക്കാമെന്നാണ് അവള് പറഞ്ഞത്. പിന്നെ എന്തു പറ്റിയോ എന്തോ, ഒടുവില്‍ സമ്മതിച്ചു, കുറച്ചു ദിവസം വീട്ടില്‍ നില്‍ക്കാമെന്ന്.
മകന്റെ ഭാര്യ മദാമ്മപ്പെണ്ണും കുട്ടിയും വരുന്നതില്‍ കുഞ്ഞപ്പിക്കും അമ്മിണിക്കും വലിയ ആവശമൊന്നുമില്ല. ഏതു തരത്തില്‍പ്പെട്ട പെണ്ണാണെന്ന് ആര്‍ക്കറിയാം. കെട്ടിച്ചുവിടും മുന്‍പേ വയറ്റിലൊണ്ടാക്കിയവള്, അത്ര മോശക്കാരിയാവാനിടയില്ല. നാട്ടുകാര്‍ക്കു പറഞ്ഞു ചിരിക്കാന്‍ വകയായി.
എന്നാലും, സൂസന്റെ വീട്ടുകാര്‍ക്കു മുന്നില്‍ പ്രതികാരം ചെയ്യാനായെന്ന ചെറിയൊരാശ്വാസം കുഞ്ഞപ്പിക്കുണ്ട്. സൈമണ്‍ വന്നു പോകുമ്പോള്‍ അവന്റെ മകനെ തിരിച്ചു കിട്ടാനുള്ള കടലാസ് എന്തൊക്കെയാണെന്നു വച്ചാല്‍ അവിടുത്തെ കോടതിയില്‍ കൊടുക്കാന്‍ പറയണം. എന്നാലേ, സമാധാനമാകൂ….
സൈമണും ലിന്‍ഡയും ഏഞ്ചലും വന്നു. നാട്ടിലെത്തി മൂന്നു ദിവസം കഴിഞ്ഞാണ് വീട്ടിലേക്കു വരുന്നതു തന്നെ. നെടുമ്പാശേരിയില്‍ ഇറങ്ങി നേരേ കുമരകം, ആലപ്പുഴ കറങ്ങിയിട്ടാണു നാട്ടിലേക്ക്.
വീട്ടില്‍ച്ചെന്നിട്ടും കുഞ്ഞപ്പിക്കും അമ്മിണിക്കും മകനെ കൊതിതീരെ കാണാന്‍ പോലും കിട്ടിയില്ല. ലിന്‍ഡയ്ക്കും ഏഞ്ചലിനും സൈമന്റെ മമ്മിയും പപ്പയും സത്രം സൂക്ഷിപ്പുകാരോ ഹോട്ടല്‍ പരിചാരകോ പോലെ മാത്രം. രണ്ടാള്‍ക്കും തീരെ കള്ച്ചറില്ലെന്നാണു ലിന്‍ഡയുടെ അഭിപ്രായം. അതവള് ഇടയ്ക്കു പ്രകടിപ്പിക്കുകയും ചെയ്തു. ഭാര്യയെയും മകളെയും കൊണ്ടു മലമ്പുഴയും നെല്ലിയാമ്പതിയും കറങ്ങുമ്പോള്‍ അപ്പന്റെയും അമ്മയുടെയും കൂടെയിരിക്കാന്‍ സൈമനെവിടെ നേരം!
അവരുള്ള നേരം വീട്ടില്‍ മദ്യത്തിന്റെയും സിഗരറ്റിന്റെയും മണം നിറഞ്ഞു. ഭാര്യയും ഭര്‍ത്താവും അക്കാര്യത്തില്‍ മത്സരം പോലെയാണ്. ഇടയ്ക്ക് ഏഞ്ചലും പുകയൂതി പറമ്പില്‍ ചുറ്റിനടക്കുന്നതു കണ്ടു. ഈ കുട്ടിയെ മര്യാദയ്ക്കു തുണിയുടുപ്പിച്ചു നടത്തിക്കൂടേ? അതെങ്ങനെ, അമ്മയെ കണ്ടല്ലേ പഠിക്കുന്നത്! കുഞ്ഞപ്പിയും അമ്മിണിയും കണ്ണില്‍ക്കണ്ണില്‍ നോക്കി.
സൂസനെക്കുറിച്ചോര്ത്തപ്പോള് അമ്മിണിയുടെ കണ്ണു നിറഞ്ഞു. കുഞ്ഞപ്പിയും അവളെക്കുറിച്ചു തന്നെയാകും ഓര്‍ക്കുന്നുണ്ടാകുക- അമ്മിണി ധൈര്യം സംഭരിച്ചു പറഞ്ഞു.
“നമുക്ക് ഒന്നു താമരക്കുളത്തു പോയി കുഞ്ഞിനെ കാണാം. സൈമനും കാണില്ലേ ആഗ്രഹം….”
കുഞ്ഞപ്പി മറുപടിയൊന്നും പറഞ്ഞില്ല. മുഖത്തെ ഭാവം മാറിയതുമില്ല. അല്‍പ്പനേരം അനങ്ങാതെ ഇരുന്നു. പിന്നെ മകനെ വിളിച്ചു.
“ഡാ, മോനേ….”
“ആ…. എന്താ?”
“ഒന്നിങ്ങു വന്നേച്ചു പോടാ….”
സൈമണ്‍ മടിയോടെ പുറത്തേക്കു വന്നു. മുഖം നിറയെ അതൃപ്തി. കുഞ്ഞപ്പി അമ്മിണിയെ നോക്കി. അവര്‍ കാര്യം പറയാന്‍ കണ്ണുകൊണ്ട് ആംഗ്യം കാട്ടി.
“നെനക്കു നിന്റെ കൊച്ചിനെ ഒന്നു കാണണ്ടേടാ? നമുക്ക് നാളെ അവിടെ വരെയൊന്നു പോയാലോടാ മോനേ….?”
സൈമന് ആദ്യം കാര്യം മനസിലാകാത്തതു പോലെ. സൂസന്റെയും കുഞ്ഞിന്റെയും കാര്യമാണെന്നു പെട്ടെന്നു മനസിലാക്കിയിട്ടെന്ന പോലെ മറുപടി വന്നു:
“അതൊന്നും വേണ്ട. അവളുടെ കൈയീന്നു കൊച്ചിനെ സ്വന്തമാക്കിയിട്ടു മതി ഇനി കാണലും കൊഞ്ചിക്കലുമൊക്കെ. അതിനൊള്ള പേപ്പറൊക്കെ ഞാന്‍ ശരിയാക്കിയിട്ടുണ്ട്. തിരിച്ചു ചെന്നാലൊടന് കോടതിയില്‍ പോണം. എല്ലാം ശരിയായാല്‍ കൊച്ചിനെ ഇങ്ങോട്ടു തന്നെയല്ലേ കൊണ്ടരാന്‍ പോന്നത്. ഇപ്പോഴെന്താ ഇത്ര ധിറുതി?”
“സൈമണ്‍…, വാട്ട് ആര് യു ഡൂയിങ് ദേര്‍?”
അകത്തുനിന്നു ലിന്‍ഡയുടെ ക്രുദ്ധമായി സ്വരം കേട്ടു സൈമണ്‍ കൂടുതല്‍ വിശദീകരണത്തിനു നില്‍ക്കാതെ അകത്തേക്കു പോയി. അടുത്ത ദിവസം രാത്രി ഫ്ളൈറ്റില്‍ അവര്‍ മടങ്ങി. അമ്മിണിക്ക് ഒരു തരത്തില്‍ ആശ്വാസമായി. മരുമകളുടെയും കുട്ടിയുടെയും വേഷവും നടപ്പുമെല്ലാം കാരണം അയല്‍ക്കാരുടെ മുഖത്തു നോക്കാന്‍ വയ്യാത്ത അവസ്ഥയായിരുന്നു. അതേതായാലും തീര്‍ന്നു കിട്ടിയല്ലോ. ഇനി നാട്ടിലോട്ടൊന്നും കെട്ടിയെഴുന്നള്ളിക്കാതിരുന്നാല് മതിയാരുന്നു, അവര്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചു പോയി.
അടുത്ത ദിവസം രാവിലെ ഭര്‍ത്താവിനെയും കൂട്ടി അമ്മിണി താമരക്കുളത്തു സൂസന്റെ വീട്ടിലേക്കു പോയി. അല്പം ജാള്യതയുണ്ടായിരുന്നെങ്കിലും കൊച്ചുമോനെ കാണാനുള്ള അതിയായ ആഗ്രഹം കുഞ്ഞപ്പിയില് അത്രയേറെ വളര്‍ന്നിരുന്നു. എല്ലാ ദുരഭിമാനങ്ങളും മാറ്റിവച്ച് ഭാര്യയോടൊപ്പം പോകാന്‍ തയാറാകുകയായിരുന്നു അയാള്‍. ഇനി കാത്തിരിക്കാന്‍ വയ്യ. വണ്ടി നിറയെ കളിപ്പാട്ടങ്ങളും കുഞ്ഞുടുപ്പുകളുമായി അവര്‍ ചെന്നിറങ്ങി.
വീട്ടുമുറ്റത്തു സൂസനെ കണ്ടതും കുഞ്ഞപ്പിക്ക് അതിശയം. എന്തോ ചോദിക്കാന്‍ വാ തുറന്നില്ല, ഒച്ചു പുറത്തു വരാത്തതുപോലെ.
“അല്ലാ, മോളിവിടൊണ്ടാരുന്നോ…?”
ചോദിച്ചത് അമ്മിണായിയിരുന്നു. സൂസന് വന്ന കാര്യം അവര്‍ക്കറിയാം. പക്ഷേ, അറിയാമെന്നു ഭര്‍ത്താവ് അറിയാന്‍ പാടില്ലല്ലോ. അതുകൊണ്ടാണു വെറുതേ ഒരു കുശലം.
“ഞാനിന്നലെ വൈകുന്നേരം വന്നു മമ്മീ. വന്നാട്ടെ, വാ പപ്പാ, കേറിയിരിക്ക്….”
ഒന്നുമറിയാത്ത ഭാവത്തില്‍ അമ്മിണിയും കുഞ്ഞപ്പിയുടെ പിന്നാലേ വരാന്തയിലേക്കു കയറി.
(തുടരും…)
Latest News:
‘ജനം പ്രതീക്ഷിച്ച ശൈലിയല്ല സുരേഷ് ഗോപിയുടേത്, വിമർശിക്കുന്നവരെ ചീത്ത വിളിക്കുന്നത് രാഷ്രീയക്കാരന് ചേ...
സുരേഷ് ഗോപിക്കെതിരെ കോൺഗ്രസ് നേതാവ് കെ മുരളീധരൻ. സുരേഷ് ഗോപി രാഷ്ട്രീയക്കാരനാകണം. രാഷ്ട്രീയക്കാരനായ...Latest Newsതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 2228 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 2228.30 കോടി രൂപ അനുവദിച്ചത...Latest News‘ആളുകളെ കൊള്ളയടിച്ച സംഭവമായിട്ടും നടപടിയെടുക്കാന്‍ വൈകുന്നത് എന്തുകൊണ്ട്?’ ; കരുവന്നൂര്‍ കേസില്‍ പൊല...
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ പൊലീസ് അന്വേഷണത്തെ വിമര്‍ശിച്ച് ഹൈക്കോടതി. അന്വേഷണം തുടങ്ങി നാ...Breaking Newsകൂടല്‍മാണിക്യം ക്ഷേത്രത്തില്‍ പുതിയ കഴകക്കാരന്; തസ്തികയിലേക്ക് ഈഴവ ഉദ്യോഗാര്‍ഥി, അഡ്വൈസ് മെമ്മോ അയച...
ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴക തസ്തികയിലേക്ക് ഈഴവ ഉദ്യോഗാർഥിക്ക് അഡ്വൈസ് മെമ്മോ അയച്ച...Latest News‘മയക്കുമരുന്നുകളുടെ മറവില്‍ മദ്യഷാപ്പുകളെ മാന്യവല്‍ക്കരിക്കുന്നു’; മദ്യനയത്തിനെതിരെ വിമര്‍ശനവുമായി ക...
സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ കടുത്ത വിമര്‍ശനവുമായി കെസിബിസി. മയക്കുമരുന്നുകളുടെ മറവില്‍ മദ്യഷാപ്...Latest Newsപത്തനംതിട്ടയിൽ കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി കുറ്റക്കാരനെന്ന് കോടതി
പത്തനംതിട്ടയിൽ കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിൽ പ്രതി കുറ്റക്കാരൻ. പത്തനംതിട്ട പ്രിൻസിപ്പ...Latest Newsതിരുവനന്തപുരത്ത് സിനിമ പ്രവര്‍ത്തകരില്‍ നിന്ന് കഞ്ചാവ് പിടിച്ചു
തിരുവനന്തപുരം: തലസ്ഥാനത്ത് സിനിമ പ്രവര്‍ത്തകരില്‍ നിന്ന് കഞ്ചാവ് പിടിച്ചു. സിനിമാ പ്രവര്‍ത്തകര്‍ താ...Latest Newsവിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ 28-കാരനായ പൈലറ്റ് ഹൃദയാഘാതം മൂലം മരിച്ചു
ന്യൂഡൽഹി: വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ 28-കാരനായ പൈലറ്റ് ഹൃദയാഘാതം മൂലം മരിച്ചു. എയർ ഇന്ത്യ എക്സ...Latest News
Post Your Comments Here ( Click here for malayalam )
Latest Updates
- ‘ജനം പ്രതീക്ഷിച്ച ശൈലിയല്ല സുരേഷ് ഗോപിയുടേത്, വിമർശിക്കുന്നവരെ ചീത്ത വിളിക്കുന്നത് രാഷ്രീയക്കാരന് ചേർന്നതല്ല’: കെ മുരളീധരൻ സുരേഷ് ഗോപിക്കെതിരെ കോൺഗ്രസ് നേതാവ് കെ മുരളീധരൻ. സുരേഷ് ഗോപി രാഷ്ട്രീയക്കാരനാകണം. രാഷ്ട്രീയക്കാരനായാലെ നല്ല ജനപ്രതിനിധി ആവാൻ കഴിയൂ. മാധ്യമങ്ങൾ എപ്പോഴും തന്നെ സ്തുതിക്കണമെന്ന നിലപാട് ശെരിയല്ല. ജനം പ്രതീക്ഷിച്ച ശൈലിയല്ല സുരേഷ് ഗോപിയുടേത്. വിമർശിക്കുന്നവരെ ചീത്ത വിളിക്കുന്നത് രാഷ്രീയക്കാരന് ചേർന്നതല്ല. എന്നാൽ രാജീവ് ചന്ദ്രശേഖർ വിഷയങ്ങളെ നന്നായി കൈകാര്യം ചെയ്യുന്നുവെന്നും കെ മുരളീധരൻ വിമർശിച്ചു. കേരളത്തിന് പുറത്ത് മുസ്ലീങ്ങളെപ്പോലെ ക്രിസ്ത്യാനികളെയും ബിജെപി ദ്രോഹിക്കുന്നു. കേരളത്തിൽ മാത്രമാണ് വോട്ടിനുവേണ്ടി ക്രിസ്ത്യാനികളെ സന്തോഷിപ്പിക്കുന്നത്. ജബൽപൂരിന് പുറമേ ഒഡീഷയിൽ നടന്നതും
- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 2228 കോടി രൂപ അനുവദിച്ചു തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 2228.30 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. ഈ സാമ്പത്തിക വര്‍ഷത്തെ വികസന ഫണ്ടിന്റെ ഒന്നാം ഗഡുവായ 2150.30 കോടി രൂപയും ഉപാധിരഹിത ഫണ്ടായി 78 കോടി രൂപയുമാണ് അനുവദിച്ചത്. വികസന ഫണ്ടില്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് 1132.79 കോടി രൂപ ലഭിക്കും. ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് 275.91 കോടി വീതവും മുനിസിപ്പാലിറ്റികള്‍ക്ക് 221.76 കോടിയും കോര്‍പ്പറേഷനുകള്‍ക്ക് 243.93 കോടിയും ലഭിക്കും. നഗരസഭകളില്‍ മില്യന്‍ പ്ലസ് സിറ്റീസില് പെടാത്ത
- ‘ആളുകളെ കൊള്ളയടിച്ച സംഭവമായിട്ടും നടപടിയെടുക്കാന്‍ വൈകുന്നത് എന്തുകൊണ്ട്?’ ; കരുവന്നൂര്‍ കേസില്‍ പൊലീസിനെ വിമര്‍ശിച്ച് ഹൈക്കോടതി കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ പൊലീസ് അന്വേഷണത്തെ വിമര്‍ശിച്ച് ഹൈക്കോടതി. അന്വേഷണം തുടങ്ങി നാല് വര്‍ഷമായിട്ടും കുറ്റപത്രം സമര്‍പ്പിക്കത്തത് എന്തുകൊണ്ടെന്നാണ് കോടതിയുടെ ചോദ്യം. ആളുകളെ കൊള്ളയടിച്ച സംഭവമല്ലേ ഇതെന്നും എന്നിട്ടും നടപടിയെടുക്കാന്‍ വൈകുന്നത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. ഇ ഡി വളരെ കൃത്യമായി അന്വേഷണം നടത്തുന്നുണ്ടായിരുന്നല്ലോ, ഇങ്ങനെ പോയാല്‍ കേസ് സിബിഐയെ ഏല്‍പ്പിക്കേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്കി. എന്നാല്‍, കേസുമായി ബന്ധപ്പെട്ട രേഖകളെല്ലാം ഇ ഡി കൊണ്ടുപോയതുകൊണ്ടാണ് അന്വേഷണം പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ
- കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ പുതിയ കഴകക്കാരന്; തസ്തികയിലേക്ക് ഈഴവ ഉദ്യോഗാര്‍ഥി, അഡ്വൈസ് മെമ്മോ അയച്ചു ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴക തസ്തികയിലേക്ക് ഈഴവ ഉദ്യോഗാർഥിക്ക് അഡ്വൈസ് മെമ്മോ അയച്ചു. ജാതി വിവേചനം നേരിട്ടതിനെ തുടർന്ന് ബി.എ ബാലു രാജിവെച്ച ഒഴിവിലേക്കാണ് പുതിയ നിയമനം. പുതിയ കഴകക്കാരനും ഈഴവ സമുദായത്തിൽ പെട്ടയാൾ തന്നെയാണ്. ചേർത്തല സ്വദേശി കെ എസ് അനുരാഗിനാണ് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ അഡ്വൈസ് മെമ്മോ ലഭിച്ചത്. നിയമനവുമായി മുന്നോട്ട് പോകുമെന്ന് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ കെ ബി മോഹൻദാസ് വ്യക്തമാക്കി. അന്നത്തെ സാഹചര്യമല്ല ഇപ്പോഴത്തേത്. ബാലുവിന്റെ കാര്യത്തിൽ ഭരണസമിതിയെ
- ‘മയക്കുമരുന്നുകളുടെ മറവില്‍ മദ്യഷാപ്പുകളെ മാന്യവല്‍ക്കരിക്കുന്നു’; മദ്യനയത്തിനെതിരെ വിമര്‍ശനവുമായി കെസിബിസി സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ കടുത്ത വിമര്‍ശനവുമായി കെസിബിസി. മയക്കുമരുന്നുകളുടെ മറവില്‍ മദ്യഷാപ്പുകളെ മാന്യവല്‍ക്കരിക്കുന്നുവെന്നും, എരിതീയില്‍ എണ്ണയൊഴിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റെത് എന്നുമാണ് വിമര്‍ശനം. ലഹരിക്കെതിരെയുള്ള ചര്‍ച്ചകളില്‍ നിന്നും കെസിബിസിയെ മാറ്റി നിര്‍ത്തുന്നുവെന്നും കെസിബിസി മദ്യവിരുദ്ധ സമിതി പറയുന്നു. സര്‍ക്കാരിന്റെ മദ്യ നയത്തിനെതിരെ കടുത്ത വിമര്‍ശനവുമായാണ് കെസിബിസി രംഗത്ത് എത്തിയിരിക്കുന്നത്. മാരക രാസ-മയക്കുമരുന്നുകളുടെ മറവില്‍ മദ്യശാലകള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിക്കുകയും മാന്യവത്ക്കരിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നയത്തെ അംഗീകരിച്ചുകൊടുക്കാനാവില്ലെന്നാണ് കെസിബിസി മദ്യ-ലഹരിവിരുദ്ധ സമിതി പ്രസ്താവനയില്‍ പറയുന്നത്. എരിതീയില്‍ എണ്ണയൊഴിക്കുന്ന മദ്യനയമാണ് സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നത്

യുക്മ നിയമോപദേഷ്ടാവും കേംബ്രിഡ്ജ് മേയറുമായ ബൈജു തിട്ടാലയ്ക്ക് ഇറ്റലിയുടെ ആദരം, ഓണററി പൗരത്വം നൽകി ആദരിച്ചു /
യുക്മ നിയമോപദേഷ്ടാവും കേംബ്രിഡ്ജ് മേയറുമായ ബൈജു തിട്ടാലയ്ക്ക് ഇറ്റലിയുടെ ആദരം, ഓണററി പൗരത്വം നൽകി ആദരിച്ചു
ലണ്ടൻ: കേംബ്രിജ് മേയറും യുക്മ നിയമോപദേഷ്ടാവുമായ ഇംഗ്ലണ്ടിലെ ക്രിമിനൽ ഡിഫൻസ് സോളിസിറ്ററുമായ ബൈജു തിട്ടാലയ്ക്ക് ഇറ്റലി ഓണററി പൗരത്വം നൽകി ആദരിച്ചു. കാസ്റെറല്ലൂസിയോ മുനിസിപ്പാലിറ്റി സംഘടിപ്പിച്ച ചടങ്ങിൽ, മുനിസിപ്പൽ സെക്രട്ടറി ഡോ. മരിയ മിഖയേല മേയർ ബൈജുവിനെ സദസിന് പരിചയപ്പെടുത്തി. ഇറ്റാലിയൻ പൗരത്വം മേയർ സർ പാസ്ക്വേൽ മാർഷെസ് ബൈജുവിന് കൈമാറി. കാസ്റെറല്ലൂസിയോ വാൽമാഗിയോറിന്റെ ഡപ്യൂട്ടി മേയർ മിഷേൽ ജിയാനെറ്റ, കേംബ്രിജ് കൗൺസിലറും മുൻ മേയറുമായ റോബർട്ട് ഡ്രൈഡൻ ജെ.പി., എംആർടിഎ, പിയറോ ഡി ആഞ്ചെലിക്കോ, ഗ്യൂസെപ്പെ,

“ലണ്ടൻ ഡ്രീംസ്” യുക്മ – ഫ്ലവേഴ്സ് ചാനൽ ഓഡിഷന് നോർവിച്ചിൽ തുടക്കമായി; ഏപ്രിൽ 12ന് നോട്ടിംങ്ങ്ഹാമിൽ – രജിസ്റ്റർ ചെയ്യുവാൻ അവസരം. /
“ലണ്ടൻ ഡ്രീംസ്” യുക്മ – ഫ്ലവേഴ്സ് ചാനൽ ഓഡിഷന് നോർവിച്ചിൽ തുടക്കമായി; ഏപ്രിൽ 12ന് നോട്ടിംങ്ങ്ഹാമിൽ – രജിസ്റ്റർ ചെയ്യുവാൻ അവസരം.
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) കേരളത്തിലെ ഏറ്റവും പ്രമുഖമായതും മലയാളി കുടുംബ പ്രേക്ഷകരുടെ ഏറ്റവും ഇഷ്ടപ്പെട്ട വിനോദ ടി വി ചാനലുമായ ഫ്ലവേഴ്സ് ചാനലിൽ നടന്നുവരുന്ന “ഇതു ഐറ്റം വേറെ”, സ്മാർട്ട് ഷോ”, ടോപ് സിംഗർ – 5 എന്നീ കുടുംബ ഷോകളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർക്കായി വിവിധ പ്രായപരിധിയിലുള്ള മത്സരാർത്ഥികളെ തിരഞ്ഞെടുക്കുവാനുള്ള രണ്ടാമത്തെ ഓഡിഷൻ ഏപ്രിൽ 12 ന് നോട്ടിംങ്ങ്ഹാമിൽ വച്ച് നടക്കുന്നു. ഇന്നലെ നോർവിച്ചിൽ വെച്ച് നടന്ന ആദ്യ ഓഡിഷനിൽ യു

സാസ്സി ബോണ്ട് ഇവന്റിൽ മിന്നിത്തിളങ്ങി യുകെ മലയാളികൾ /
സാസ്സി ബോണ്ട് ഇവന്റിൽ മിന്നിത്തിളങ്ങി യുകെ മലയാളികൾ
കൊവെൻട്രി: മാണിക്കത്ത് ഇവന്റ്സ് സംഘടിപ്പിച്ച സാസി ബോണ്ട് 2025, സൗന്ദര്യം, ആത്മവിശ്വാസം, ശാക്തീകരണം എന്നിവയെ ആവേശകരമായ മത്സരങ്ങളിലൂടെ ആഘോഷിച്ചുകൊണ്ട് പ്രേക്ഷകരെ അമ്പരപ്പിച്ചു. ഈ വർഷത്തെ പരിപാടി പ്രത്യേകിച്ചും അവിസ്മരണീയമായിരുന്നു, ഹൃദയസ്പർശിയായ മദർ-ചൈൽഡ് ഡ്യുവോ മത്സരം, പ്രചോദനാത്മകമായ മിസ് ടീൻ മത്സരം, സൂപ്പർമോം അവാർഡുകൾ എന്നിവയായിരുന്നു പ്രധാന ആകർഷണം. തെരേസ ലണ്ടൻ, ലോറ കളക്ഷൻസ് തുടങ്ങിയ പ്രശസ്ത ബ്രാൻഡുകൾക്കായി റാമ്പ് വാക്ക് നടത്തുന്ന അന്താരാഷ്ട്ര മോഡലുകൾ കൂടുതൽ ആകർഷണീയത നൽകി. ഫാഷൻ ഷോ അതിന്റെ സർഗ്ഗാത്മകതയ്ക്കും പുതുമയ്ക്കും പ്രേക്ഷക

സാസി ബോണ്ട് – 2025 നാളെ കവൻട്രിയിൽ; സെലിബ്രിറ്റി ഗെസ്റ്റായി ഡെയ്ൻ ഡേവിസ്, മുഖ്യാതിഥിയായി ശ്രീ രാജ് ശ്രീകണ്ഠൻ, വിശിഷ്ടാതിഥിയായി വിൽസ് ഫിലിപ്പ് /
സാസി ബോണ്ട് – 2025 നാളെ കവൻട്രിയിൽ; സെലിബ്രിറ്റി ഗെസ്റ്റായി ഡെയ്ൻ ഡേവിസ്, മുഖ്യാതിഥിയായി ശ്രീ രാജ് ശ്രീകണ്ഠൻ, വിശിഷ്ടാതിഥിയായി വിൽസ് ഫിലിപ്പ്
അലക്സ് വർഗ്ഗീസ് അമ്മയെന്ന മനോഹര സങ്കൽപ്പത്തെ പുനരന്വേഷിക്കുകയാണ് സാസി ബോണ്ട് 2025! ആധുനിക കാലഘട്ടത്തിലെ മാറുന്ന മാതൃകല്പനകൾക്ക് ഒരു പുതുഭാവവും ആവിഷ്കാരവും നൽകാൻ ഒരുങ്ങുകയാണ് സാസി ബോണ്ട് 2025 ന്റെ സംഘാടകർ. മാർച്ച് 30 ന് കവെൻട്രിയിലെ എച്ച്.എം.വി എംപയറിൽവച്ച് ഉച്ചമുതൽ ആരംഭിക്കുന്ന കലാ-സാംസ്കാരിക മേള യുക്മ പ്രസിഡന്റ് അഡ്വ എബി സെബാസ്റ്റിയൻ ഉദ്ഘാടനം ചെയ്യും. സെലിബ്രിറ്റി ഗെസ്റ്റായി സിനിമ നടനും അവതാരകനുമായ ഡെയ്ൻ ഡേവിസ് മേളയുടെ ഭാഗമാകും. മുഖ്യാതിഥിയായി ട്വന്റി ഫോർ ചാനലിന്റെ ശ്രീ രാജ്

സാസി ബോണ്ട് – 2025 നാളെ കവന്‍ട്രിയില്‍; യുക്മ പ്രസിഡന്റ് അഡ്വ എബി സെബാസ്റ്റിയൻ ഉദ്ഘാടനം ചെയ്യും; സെലിബ്രിറ്റി ഗെസ്റ്റായി സിനിമ നടനും അവതാരകനുമായ ഡെയ്ൻ ഡേവിസ് /
സാസി ബോണ്ട് – 2025 നാളെ കവന്‍ട്രിയില്‍; യുക്മ പ്രസിഡന്റ് അഡ്വ എബി സെബാസ്റ്റിയൻ ഉദ്ഘാടനം ചെയ്യും; സെലിബ്രിറ്റി ഗെസ്റ്റായി സിനിമ നടനും അവതാരകനുമായ ഡെയ്ൻ ഡേവിസ്
അലക്സ് വര്‍ഗ്ഗീസ് മാതൃ- ശിശു ബന്ധങ്ങളുടെ കാവ്യാത്മകതയെയും ആഴത്തെയും ആഘോഷിക്കുന്ന “സാസി ബോണ്ട് 2025” യു.കെ മലയാളികള്‍ക്കിടയില്‍ ഏറെ ശ്രദ്ധേയമായിക്കഴിഞ്ഞു. അമ്മയെന്ന മനോഹര സങ്കല്‍പ്പത്തെ പുനരന്വേഷിക്കുന്ന, ആധുനിക കാലഘട്ടത്തിലെ മാറുന്ന മാതൃകല്പനകള്‍ക്ക് ഒരു പുതുഭാവവും ആവിഷ്കാരവും നല്കാന് ഏറെ പുതുമകളോടെ അണിയിച്ചൊരുക്കിയിരിക്കുന്ന “സാസി ബോണ്ട് 2025” ഫാഷന്‍ മത്സരങ്ങളുടെയും പ്രദര്‍ശനങ്ങളുടെയും പരമ്പരാഗത സങ്കല്പങ്ങളെ മാറ്റിയെഴുതുന്നതാണ്. മാര്‍ച്ച് 30 ഞായറാഴ്ച്ച കവന്‍ട്രിയിലെ എച്ച്.എം.വി എംപയറില്‍ ഉച്ചയ്ക്ക് 1.30 മുതല്‍ ആരംഭിക്കുന്ന കലാ-സാംസ്കാരിക മേള യുക്മ പ്രസിഡന്റ് അഡ്വ എബി

click on malayalam character to switch languages