1 GBP = 113.38
breaking news

ഏജൻസി ജീവനക്കാർക്കായി എൻ എച്ച് എസ് ഒരു വർഷം മുടക്കുന്നത് 480 മില്യൺ പൗണ്ട്

ഏജൻസി ജീവനക്കാർക്കായി എൻ എച്ച് എസ് ഒരു വർഷം മുടക്കുന്നത് 480 മില്യൺ പൗണ്ട്

ലണ്ടൻ: ചിലവുകൾ ചുരുക്കുന്നതിൽ എൻ എച്ച് എസ് ട്രസ്റ്റുകൾ നടത്തുന്ന ശ്രമങ്ങൾ ഫലം കാണുന്നില്ല എന്നതാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. താത്‌കാലിക ഏജൻസി സ്റ്റാഫുകളെ നിയമിക്കുന്നതിൽ ട്രസ്റ്റുകൾ കാര്യമായ കുറവുകൾ വരുത്തിയിട്ടുണ്ടെങ്കിലും കാര്യമായ കുറവ് രേഖപ്പെടുത്തിയിട്ടില്ലെന്നാണ് എൻ എച്ച് എസ് ഫിനാൻഷ്യൽ വാച്ച്ഡോഗ് പുറത്ത്റഗ് വിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്. ഏകദേശം 480 മില്യൺ പൗണ്ടാണ് ഏജൻസി സ്റ്റാഫുകൾക്കായി എൻ എച്ച് എസ്‌ ചിലവാക്കിയിരിക്കുന്നത്.

2015 മുതൽ താത്‌കാലിക ഏജൻസി സ്റ്റാഫുകൾക്ക് നിയന്ത്രണം കൊണ്ട് വന്നിട്ടുണ്ടെങ്കിലും ട്രസ്റ്റുകൾക്ക് ഡോക്ടമാർക്കും നേഴ്സുമാർക്കുമായി ഏജൻസികളെ തന്നെ ആശ്രയിക്കേണ്ടി വരുന്നു. എൻ എച്ച് എസ് ഇമ്പ്രൂവ്മെന്റ് ഡാറ്റ പ്രകാരം കഴിഞ്ഞ വർഷം മണിക്കൂറിന് 480 പൗണ്ടോളമാണ് ഒരു ഡോക്ടർക്കായി ചില ഏജൻസികൾ ചാർജ്ജ് ചെയ്തിരിക്കുന്നത്. ട്രസ്റ്റുകൾ ജീവനക്കാർക്കായി ബാങ്ക് ഷിഫ്റ്റുകൾ അധികമായി ഒരുക്കുന്നുണ്ടെങ്കിലും ഫലവത്താകുന്നില്ലെന്ന അഭിപ്രായമാണ് പൊതുവേയുള്ളത്. ബാങ്ക് ഷിഫ്റ്റുകളിലൂടെ ഡോക്ടർമാർക്ക് അധികമായി ലഭിക്കുന്നത് മണിക്കൂറിന് 76 പൗണ്ട് മാത്രം. അത് തന്നെയാണ് പലരും ഏജൻസികളിലേക്ക് കൂടുമാറുന്നത്.

ബ്രിട്ടനിലെ അങ്ങോളമിങ്ങോളമുള്ള വിവിധ ട്രസ്റ്റുകളിലായി ഏകദേശം ഒരു ലക്ഷത്തോളം തസ്തികകളാണ് ഒഴിഞ്ഞു കിടക്കുന്നത്. ഒഴിവുള്ള തസ്തികകൾ പകുതിയെങ്കിലും നികത്താനായാൽ പ്രശ്‌നത്തിന് പരിഹാരമാകുമെന്ന് ട്രസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more