- യുക്മ ഈസ്റ്റ് ആംഗ്ലിയ സ്പോർട്സ് ഡേ അറ്റ്ലോസ് 2024 റെജിസ്ട്രഷൻ അടുത്ത ആഴ്ച മുതൽ ..
- പീറ്റർബൊറോയിൽ മലയാളി നേഴ്സ് മരണമടഞ്ഞു; സ്നോബിയുടെ ജീവൻ വിധി കവർന്നത് നാട്ടിൽ നിന്നെത്തി ഒരു വർഷമാകുന്നതിന് മുൻപ്
- യുകെ സൈനിക ഉദ്യോഗസ്ഥരുടെ സ്വകാര്യ വിവരങ്ങൾ ഹാക്ക് ചെയ്തതായി റിപ്പോർട്ട്
- ഗാസ വെടിനിറുത്തൽ കരാർ അംഗീകരിച്ച് ഹമാസ്; ഇസ്രായേൽ നിലപാട് നിർണ്ണായകം
- ആസ്ട്രേലിയയിൽ ഇന്ത്യൻ വിദ്യാർഥി കുത്തേറ്റ് മരിച്ചു
- സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം സാങ്കേതിക തകരാറിനെത്തുടർന്ന് മാറ്റിവെച്ചു
- പതിനഞ്ചാമത് മുട്ടുചിറ സംഗമം ബോൾട്ടണിൽ സെപ്റ്റംബർ 27, 28, 29 തീയതികളിൽ. വിപുലമായ തയ്യാറെടുപ്പുകളോടെ ബോൾട്ടണിലെ മുട്ടുചിറക്കാർ.
മോഹനമീ മാന്ത്രിക വീണ പോളി വര്‍ഗീസ് എന്ന സകലകലാവല്ലഭനെക്കുറിച്ച് രശ്മി പ്രകാശ് ചെയ്ത അഭിമുഖം
- Jul 23, 2017
രശ്മി പ്രകാശ്
വീണയെന്ന വാദ്യോപകരണത്തെക്കുറിച്ച് കേള്‍ക്കാത്തവരും കാണാത്തവരുമായി മലയാളികള്‍ ആരും തന്നെ ഉണ്ടാവില്ല. എന്നാല്‍ മോഹന വീണയെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഗ്രാമി പുരസ്കാര ജേതാവ് പണ്ഡിറ്റ് വിശ്വമോഹന്‍ ഭട്ട് രൂപകല്‍പ്പന ചെയ്ത തന്ത്രി വാദ്യമാണ് മോഹനവീണ.
മോഹനവീണ എന്ന അപൂര്‍വവാദ്യം സാധാരണക്കാരിലേക്ക് എത്തിച്ച കലാകാരനാണ് ശ്രീ പോളി വര്‍ഗീസ്. ലോകത്ത് തന്നെ മോഹനവീണ വായിക്കുന്ന അഞ്ചു പേരില്‍ ഒരാള്‍. പണ്ഡിറ്റ് വിശ്വമോഹന്‍ ഭട്ടിന്റെ ശിഷ്യരില്‍ പ്രഥമഗണനീയന്‍. അതെ, മലയാളികളായ നമുക്കും അഭിമാനിക്കാം ഈ അനുഗ്രഹീത കലാകാരനിലൂടെ. പോളി വര്‍ഗീസ് ഇപ്പോള്‍ നമ്മുടെ കൈയെത്തും ദൂരത്തിലുണ്ട്. ലോക പ്രശസ്ത ജാസ് സിങ്ങര്‍ സ്യൂ മക്രീത്തിന്റെ ക്ഷണപ്രകാരം അവരോടൊപ്പം ആല്‍ബം ചെയ്യുന്നതിനായാണ് ശ്രീ പോളി വര്‍ഗീസ് രണ്ടുമാസത്തേക്ക് യുകെയില്‍ എത്തിയിട്ടുള്ളത്. ഗ്രാമി അവാര്‍ഡ് ജേതാവ് ലോകപ്രശസ്ത ജാസ് റോക്ക് ഗിത്താറിസ്റ്റ് ജോണ്‍ സ്കോഫീല്ഡ് പോലെയുള്ള പ്രഗല്ഭരുമായാണ് ശ്രീ പോളി വര്‍ഗീസ് യുകെയില്‍ പരിപാടികള്‍ അവതരിപ്പിച്ചു കൊണ്ടിരിക്കുന്നത്.
പൊള്ളത്തരങ്ങളുടെ ലോകത്ത് വിനയമാണ് കലാകാരനെ ജനങ്ങളോട് ചേര്‍ത്തു നിര്‍ത്തുന്നതെന്ന് വിശ്വസിക്കുന്ന ശ്രീ പോളി വര്‍ഗീസ് കേന്ദ്ര സാംസ്കാരിക മന്ത്രാലയം തെരഞ്ഞെടുത്ത ഇന്ത്യയിലെ പത്തു യുവ ഹിന്ദുസ്ഥാനി സംഗീതജ്ഞരില്‍ നാലാമനാണ്. മൊസാര്‍ട്ട് മ്യൂസിക് ഫെസ്റ്റിവലില്‍ ഭാരതത്തിന്റെ പ്രതിനിധിയായി അദ്ദേഹം പങ്കെടുത്തു. സ്വന്തമായി സംഗീതപരീക്ഷണങ്ങള്‍. ജീവന് മശായിയെന്ന മലയാള സിനിമയില്‍ ബാക് ഗ്രൌണ്ട് സ്കോര്‍. തമിഴ് സിനിമയിലും നാടകങ്ങളിലും കവിതാ ലോകത്തും സജീവം. ഇംഗ്ലീഷ്, ബംഗാളി, തമിഴ്, മലയാളം ഭാഷകളിലായി ആയിരത്തിലേറെ കവിതകള്‍. ഇന്ത്യയിലും മറ്റ് വിദേശരാജ്യങ്ങളിലുമായി മോഹനവീണയില്‍ നിരവധി സംഗീത പരിപാടികള്‍. ദേവരാജന്‍ മാഷിനൊപ്പം സംഗീതസപര്യ. ബംഗാളിലെ മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം. ഇങ്ങനെ എണ്ണിയാല്‍ തീരാത്ത ബഹുമതികള്‍ ചേര്‍ത്തുവെയ്ക്കാനുണ്ട് പോളി വര്‍ഗീസ് എന്ന പേരിനൊപ്പം. എന്നാല്‍ സ്വതന്ത്രമായ ചിന്തകളും വേറിട്ട നേര്‍ക്കാഴ്ചകളുമാണ് ശ്രീ. പോളിയെ മറ്റുള്ളവരില്‍ നിന്നും ഏറെ വ്യത്യസ്തനാക്കുന്നത്.
ശ്രീ. പോളിയുടെ സംഗീത ജീവിതം അതിജീവനത്തിന്റെ പാഠമാണ്. സംഗീതപാരമ്പര്യമൊന്നും അവകാശപ്പെടാനില്ലെങ്കിലും ഉള്ളില്‍ ചെറുപ്പം മുതലേ സംഗീതമുണ്ടായിരുന്നതായി ശ്രീ. പോളി വര്‍ഗീസ് ഓര്‍മ്മിക്കുന്നു. പത്രപ്രവര്‍ത്തകനായിരുന്ന അച്ഛന് വര്‍ഗീസ് മേച്ചേരി വായനയ്ക്കായിരുന്നു വീട്ടില്‍ പ്രാധാന്യം നല്‍കിയിരുന്നത്. പത്താം ക്ലാസ് വരെ മാത്രമേ അക്കാദമിക് വിദ്യാഭ്യാസ യോഗ്യത ഉള്ളുവെങ്കിലും വായനയിലൂടെയും യാത്രകളിലൂടെയും പോളി നേടിയെടുത്ത പരന്ന അറിവ് വളരെ വലുതാണ്. എട്ടാം വയസ്സില്‍ ആരംഭിച്ച സംഗീത പഠനം ഇപ്പോഴും തുടരുന്നു.
പത്താം ക്ലാസ് കഴിഞ്ഞു ഉപരിപഠനത്തിനായ് കലാമണ്ഡലത്തില്‍ ചേര്‍ന്നപ്പോള്‍ മൃദംഗം ആയിരുന്നു തിരഞ്ഞെടുത്തത്. ആറു വര്‍ഷത്തെ അവിടുത്തെ പഠനം ശാസ്ത്രീയ സംഗീതവും അഭിനയവും കഥകളി സംഗീതവും മാത്രമല്ല സംസ്കൃതം, വേദം, ഉപനിഷത്തുകള്‍ തുടങ്ങിയ പുതിയ അറിവുകളിലേക്കും പോളിയെ കൂട്ടിക്കൊണ്ടുപോയി. ഈ കാലത്തു തന്നെയാണ് കവിതയും ജീവിതത്തിന്റെ ഒരു ഭാഗമായി മാറുന്നത്. യാത്രകളുടെ അനുഭവങ്ങള്‍ പോളിയ്ക്ക് നല്‍കിയത് പന്ത്രണ്ട്ഭാഷകളില് സംസാരിക്കാനുള്ള കഴിവാണ്. ഇതില്‍ പത്തു ഭാഷകളില്‍ എഴുത്തും വായനയും വശമാണ്. ഇരുപതോളം വാദ്യോപകരണങ്ങള്‍ നന്നായി വായിക്കാന്‍ അറിയുന്ന പോളി വര്‍ഗീസിന് മോഹനവീണ കഴിഞ്ഞാല്‍ വായിക്കാന്‍ ഏറെയിഷ്ട്ടം പുല്ലാങ്കുഴലാണ്.
കലാമണ്ഡലത്തില്‍ വച്ച് ഒരിക്കല്‍ ഡല്‍ഹി ദൂരദര്‍ശനിലൂടെ പണ്ഡിറ്റ് വിശ്വമോഹന്‍ ഭട്ടിന്റെ മോഹനവീണാ വാദനം കേട്ടതാണ് ശ്രീ. പോളിയുടെ ജീവിതത്തില്‍ വഴിത്തിരിവാകുന്നത്. മോഹനവീണയുടെ ലോകം തേടിയുള്ള യാത്ര അദ്ദേഹത്തെ കല്‍ക്കട്ടയിലെ ശാന്തിനികേതനില്‍ എത്തിച്ചു. അവിടെ അഞ്ചു വര്‍ഷത്തോളം ഹിന്ദുസ്ഥാനിയും രവീന്ദ്ര സംഗീതവും പഠിച്ചു. അവിടത്തെ പഠനകാലത്താണ് വിവിധ വാദ്യോപകരണങ്ങള്‍ വായിക്കാന്‍ പഠിക്കുന്നത്. പിന്നീട് സൂഫി സംസ്ക്കാരധിഷ്ഠിതമായ ബാവുള്‍ സംഗീതത്തില്‍ ആകൃഷ്ടനായി. തുടര്‍ന്നങ്ങോട്ട് പോളിയുടെ ജീവിതം സംഗീതം മാത്രമായി. നോര്‍ത്ത് ഈസ്റ്റേണ്‍ സൂഫിസമാണ് ബാവുള്‍. തെരുവുകളില്‍ പാടിയലഞ്ഞ് നടക്കുക. ആര്‍ഭാടങ്ങളെ വിമര്‍ശിച്ചു പാടുക. ജാതിയും മതവുമല്ല വിഷയം. രണ്ടു ജാതിയേയുള്ളൂ, അത് സ്ത്രീയും പുരുഷനുമാണെന്ന് പാടുന്ന ഒരു വിഭാഗം. സൂഫിസത്തിന്റെ അഗാധതയിലേക്കുള്ള പ്രയാണമായിരുന്നു അത്.
ശാന്തിനികേതനിലെ പഠനത്തിനിടയില്‍ വച്ച് പണ്ഡിറ്റ് വിശ്വമോഹന്‍ ഭട്ട് കല്‍ക്കട്ടയില്‍ വരുന്ന വിവരം അറിഞ്ഞ പോളി അദ്ദേഹത്തെ പോയി കണ്ടു. അദ്ദേഹത്തിനു മുന്നില്‍ വെച്ച് ഗിത്താറില്‍ ഹിന്ദുസ്ഥാനി വായിച്ചു. മോഹനവീണ അഭ്യസിക്കണമെന്ന തന്റെ ആഗ്രഹം അറിയിച്ചപ്പോള്‍ പണ്ഡിറ്റ്ജി രാജസ്ഥാനിലേക്ക് ക്ഷണിച്ചു. അങ്ങിനെ ശാന്തിനികേതനോട് വിടപറഞ്ഞ് രാജസ്ഥാനിലേയ്ക്ക് യാത്ര തിരിച്ചു. ഗുരുകുല സമ്പ്രദായത്തിലായിരുന്നു പഠനം. പണ്ഡിറ്റ്ജിയുടെ വീടിന്റെ ഒരു ചായ്പ്പില് വച്ചായിരുന്നു മോഹനവീണ അഭ്യസിച്ചത്. അഞ്ചു വര്‍ഷത്തോളം പഠിച്ചു. പിന്നീട് പത്ത് വര്‍ഷത്തോളം സാധകം. ഗുരുവിന്റെ അനുവാദത്തോടെ മാത്രമേ വാദനം തുടങ്ങാവൂയെന്ന് തുടക്കത്തിലെ തന്നെ പണ്ഡിറ്റ്ജി വ്യക്തമാക്കിയിരുന്നു. 25 വര്‍ഷമായി ദിവസേന ഏകദേശം 10 മണിക്കൂര്‍ വരെ സാധകം. ഇതാണ് മോഹനവീണയെന്ന മാന്ത്രികവാദ്യത്തെ ശ്രീ. പോളി വര്‍ഗീസ് എന്ന സംഗീതജ്ഞന്റെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുന്നത്.
നാല്പത്തിയഞ്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഗിറ്റാറില്‍ നിന്നുമാണ് പണ്ഡിറ്റ് വിശ്വമോഹന്‍ ഭട്ട് ഈ വാദ്യോപകരണം രൂപകല്‍പ്പന ചെയ്തെടുത്തത് . ഹിന്ദുസ്ഥാനി സംഗീതത്തിലെ സിത്താറിന്റെയും, കര്‍ണാടക സംഗീതത്തിലെ വീണയുടെയും സ്വരങ്ങള്‍ ചേര്‍ത്ത് ചിട്ടപ്പെടുത്തിയതാണ് മോഹന വീണയുടെ സ്വരങ്ങളും. പണ്ഡിറ്റ് വിശ്വമോഹന്‍ ഭട്ട് തന്നെ രൂപകല്പന ചെയ്തതിനാലാണ് മോഹനവീണ എന്ന പേര് വന്നത്. നിര്‍മ്മിക്കാന്‍ കുറഞ്ഞത് മൂന്നു കൊല്ലമെങ്കിലും എടുക്കും. കല സ്വായത്തമാക്കുവാന്‍ പത്തു വര്‍ഷമെങ്കിലും കുറഞ്ഞത് വേണം. മോഹനവീണാ വാദനം പ്രയാസം നിറഞ്ഞതു തന്നെയാണ്. പഠിക്കുവാന്‍ അസാമാന്യമായ ക്ഷമയും, കഠിനാദ്ധ്വാനവും ആവശ്യമായ കല. ഈ കലയ്ക്കു വേണ്ടി ജീവിതം മാറ്റി വയ്ക്കുന്നവര്‍ക്ക് മാത്രമേ ഇത് അഭ്യസിക്കുവാന്‍ കഴിയുകയുള്ളൂ. അതാണ് മോഹനവീണയുടെ ശ്രേഷ്ഠതയും.
ഹവായിയന്‍ ഗിറ്റാറില്‍ നിന്നാണു മോഹനവീണയുടെ രൂപഭേദം. ഗിറ്റാറില്‍ വീണ ചേര്‍ത്തുവച്ചതു പോലെയുള്ള ഉപകരണം. 20 തന്ത്രികളുണ്ട്. ആദ്യത്തെ നാലെണ്ണം മെലഡി സ്ട്രിങ്സ്. ശേഷമുള്ള അഞ്ചെണ്ണം ചിക്കാരി(താളം) സ്ട്രിങ്സ്. ബാക്കിയുള്ള സ്ട്രിങ്സിനു തരഫ് എന്നാണു പേര്. ആദ്യത്തെ 20 സ്ട്രിങ്സിനോടു രണ്ടെണ്ണം കൂടി പോളി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. മോഹനവീണയുടെ ഈണം പരുവപ്പെടാന്‍ തന്നെയെടുക്കും വര്‍ഷങ്ങള്‍. കാറ്റിനോടും കടലിനോടും പ്രകൃതിയോടും കളിപറഞ്ഞു പോളിയുടെ സംഗീത ജീവിതം ശാന്തമായി അനസ്യൂതം ഒഴുകുന്നു.
ശ്രീ. പോളി വര്‍ഗീസ് ഈ മാസം (ജൂലായ്) 24നു മുതല്‍ നാലാഴ്ചകള്‍ ലണ്ടനിലുണ്ട്. അദ്ദേഹത്തെ ബന്ധപ്പെടാനും സംഗീതപരിപാടികളിലേക്ക് ക്ഷണിക്കാനും ലോകോത്തര സംഗീതത്തിന്റെ ഉത്തുംഗതയിലേക്ക് മലയാളത്തെയും എത്തിക്കുന്ന മഹാനായ കലാകാരനെ പരിചയപ്പെടാനും അദ്ദേഹത്തിന്റെ മോഹനവീണാ വാദനം അനുഭവിച്ചറിയാനുമുള്ള അസുലഭ അവസരമാണ് കൈവന്നിരിക്കുന്നത്.
പോളി വര്‍ഗീസ് യുകെയില്‍ എത്തിയതും അദ്ദേഹത്തിന്റെ ഈ അഭിമുഖം തരമാക്കിയതും അദ്ദേഹത്തിന്റെ സുഹൃത്തായ ശ്രീ. ജേക്കബ് കോയിപ്പള്ളിയാണ്. ഇങ്ങനെയൊരു മഹാനായ കലാകാരനെ എനിക്ക് പരിചയപ്പെടുത്തിയതിനു നന്ദി രേഖപ്പെടുത്തട്ടെ.
പോളിയുടെ യുകെ നമ്പര്‍: 07818783183 , മനോജ് 07775707207, ജേക്കബ് കോയിപ്പള്ളി 07402935193 എന്നിവരെയും ബന്ധപ്പെട്ടാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാനാകും.
Latest News:
യുക്മ ഈസ്റ്റ് ആംഗ്ലിയ സ്പോർട്സ് ഡേ അറ്റ്ലോസ് 2024 റെജിസ്ട്രഷൻ അടുത്ത ആഴ്ച മുതൽ ..
ജോബിൻ ജോർജ്ജ് യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ സ്പോർട്സ് ഡേ ആൻഡ് ഫാമിലി ഫൺ ഡേ അറ്റ്ലോസ് 2024ല്യൂട്ട...പീറ്റർബൊറോയിൽ മലയാളി നേഴ്സ് മരണമടഞ്ഞു; സ്നോബിയുടെ ജീവൻ വിധി കവർന്നത് നാട്ടിൽ നിന്നെത്തി ഒരു വർഷമാകു...
പീറ്റർബൊറോയിൽ മലയാളി നേഴ്സ് മരണമടഞ്ഞു. എറണാകുളം പാറമ്പുഴ സ്വദേശിയായ സ്നോബി സനിലാണ് അർബുദ ബാധയെത്തു...യുകെ സൈനിക ഉദ്യോഗസ്ഥരുടെ സ്വകാര്യ വിവരങ്ങൾ ഹാക്ക് ചെയ്തതായി റിപ്പോർട്ട്
ലണ്ടൻ: നിരവധി യുകെ സൈനിക ഉദ്യോഗസ്ഥരുടെ സ്വകാര്യ വിവരങ്ങൾ ഹാക്ക് ചെയ്തതായി റിപ്പോർട്ട്. നിലവിലെ ചില ...ഗാസ വെടിനിറുത്തൽ കരാർ അംഗീകരിച്ച് ഹമാസ്; ഇസ്രായേൽ നിലപാട് നിർണ്ണായകം
ഗസ്സ: ഖത്തര്‍ -ഈജിപ്ത് മധ്യസ്ഥതയില്‍ തയ്യാറാക്കിയ ഗസ വെടിനിര്‍ത്തല്‍ കരാര്‍ നിര്‍ദേശങ്ങള്‍ പരിശോധിച...ആസ്ട്രേലിയയിൽ ഇന്ത്യൻ വിദ്യാർഥി കുത്തേറ്റ് മരിച്ചു
മെൽബൺ: ഹരിയാന കർണാൽ സ്വദേശിയായ വിദ്യാർഥി ആസ്ട്രേലിയയിലെ മെൽബണിൽ സംഘർഷത...സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം സാങ്കേതിക തകരാറിനെത്തുടർന്ന് മാറ്റിവെച്ചു
വാഷിങ്ടൺ: സാങ്കേതിക തകരാർ മൂലം ബഹിരാകാശ വാഹനം സ്റ്റാർലൈനറിന്റെ വിക്ഷേപണം മാറ്റിവെച്ചു. സുനിത വില്യ...പതിനഞ്ചാമത് മുട്ടുചിറ സംഗമം ബോൾട്ടണിൽ സെപ്റ്റംബർ 27, 28, 29 തീയതികളിൽ. വിപുലമായ തയ്യാറെടുപ്പുകളോടെ ബ...
ഷാരോൺ ജോസഫ് പതിനഞ്ചാമത് മുട്ടുചിറ സംഗമം സെപ്റ്റംബർ 27, 28, 29 തീയതികളിൽ നോർത്ത് വെസ്റ്റിലെ ബോൾട്...ലിവർപൂൾ അക്ഷരവേദി. ഉദ്ഘാടനം ഇന്ന്.
ലിവർപൂൾ: ലിവർപൂൾ മലയാളി കൾച്ചറൽ അസ്സോസിയേഷൻ (ലിംക) അണിയിച്ചൊരുക്കുന്ന മലയാള ഭാഷാ പഠന ക്ലാസ്സ് "അക്ഷ...
Post Your Comments Here ( Click here for malayalam )
Latest Updates
- ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ മതാദ്ധ്യാപക ദിനം നടത്തി ഷൈമോൻ തോട്ടുങ്കൽ കൊവെൻട്രി: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ വിശ്വാസ പരിശീലകരുടെ വാർഷിക ഒത്തുചേരൽ കൊവെൻട്രിയിൽ വച്ച് നടത്തപ്പെട്ടു. രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉത്ഘാടനം ചെയ്ത സമ്മേളനത്തിൽ രൂപതയുടെ ഇടവക മിഷൻ പ്രൊപ്പോസഡ് മിഷൻ തലങ്ങളിൽ നിന്നുള്ള വിശ്വാസ പരിശീലകർ പങ്കെടുത്തു. “വിശ്വാസ പരിശീലകർ സഭയുടെ സ്വത്വ ബോധം വളർത്തുന്നതിൽ ഉത്സുകർ ആയിരിക്കണം എന്ന് ഉത്ഘാടന പ്രസംഗത്തിൽ വിശ്വാസ പരിശീലകരെ അദ്ദേഹം ഉത്ബോധിപ്പിച്ചു. പതിനാലായിരത്തോളം വിദ്യാർഥികളും രണ്ടായിരത്തി മുന്നൂറ് അധ്യാപകരും ഉള്ള വലിയ ഒരു
- പതിനഞ്ചാമത് മുട്ടുചിറ സംഗമം ബോൾട്ടണിൽ സെപ്റ്റംബർ 27, 28, 29 തീയതികളിൽ. വിപുലമായ തയ്യാറെടുപ്പുകളോടെ ബോൾട്ടണിലെ മുട്ടുചിറക്കാർ. ഷാരോൺ ജോസഫ് പതിനഞ്ചാമത് മുട്ടുചിറ സംഗമം സെപ്റ്റംബർ 27, 28, 29 തീയതികളിൽ നോർത്ത് വെസ്റ്റിലെ ബോൾട്ടണിൽ വെച്ച് നടത്തപ്പെടുന്നു. ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും യുകെയിലെ നാട്ട് സംഗമങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ മുട്ടുചിറ സംഗമത്തിന് 2009 ൽ തുടക്കം കുറിച്ചതും ബോൾട്ടണിൽ തന്നെയായിരുന്നു. കോവിഡ് മഹാമാരി ദുരിതം വിതച്ച 2020 ൽ ഒഴികെ, കഴിഞ്ഞ പതിനാല് വർഷങ്ങളായി വളരെ ഭംഗിയായി നടന്ന് വരുന്ന മുട്ടുചിറ സംഗമത്തിന്റെ പതിനഞ്ചാമത് സംഗമം പൂർവ്വാധികം ഭംഗിയായി നടത്തുവാനുള്ള ഒരുക്കങ്ങളിലാണ്
- ലിവർപൂൾ അക്ഷരവേദി. ഉദ്ഘാടനം ഇന്ന്. ലിവർപൂൾ: ലിവർപൂൾ മലയാളി കൾച്ചറൽ അസ്സോസിയേഷൻ (ലിംക) അണിയിച്ചൊരുക്കുന്ന മലയാള ഭാഷാ പഠന ക്ലാസ്സ് “അക്ഷരവേദി ” ഇന്ന് വൈകിട്ട് 7.30 ന് തുടക്കമിടും. പ്രമുഖ മാധ്യമപ്രവർത്തകനും മലയാള മനോരമ യു .കെ ലേഖകനുമായ റ്റിജോ ജോർജ്ജ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. മാധ്യമപ്രവർത്തകൻ നിധീഷ് സോമൻ ആദ്യ ക്ലാസ്സ് അവതരിപ്പിക്കും. ലിംക പ്രസിഡൻ്റ് തോമസുകുട്ടി ഫ്രാൻസിസ്, സെക്രട്ടറി വിബിൻ വർഗ്ഗീസ് ക്ലാസ്സുകൾ കോർഡിനേറ്റ് ചെയ്യും. സും മീറ്റിലൂടെ നടത്തുന്ന ചടങ്ങിൽ അസ്സോസിയേഷൻ ഭാരവാഹികൾ, വിദ്യാർത്ഥികൾ, രക്ഷകർത്താക്കൾ എന്നിവർ
- മഞ്ഞുമൂടിയതിന് സമാനമായി ആലിപ്പഴവര്‍ഷം; മണിപ്പൂരില്‍ രണ്ടുദിവസം സ്കൂളുകള്‍ക്ക് അവധി പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മണിപ്പൂരില്‍ രണ്ട് ദിവസം സ്കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചു. ഇന്നും നാളെയുമാണ് അവധിയെന്ന് മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് അറിയിച്ചു. കനത്ത മഴ തുടരുന്ന മണിപ്പൂരില്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് തീരുമാനം. ആളുകള്‍ പരമാവധി വീടിനുള്ളില്‍ തന്നെ കഴിയണമെന്നും സംസ്ഥാന സര്‍ക്കാര്‍ എല്ലാവിധ സഹായങ്ങളും നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്നലെ സംസ്ഥാനത്തുണ്ടായ കനത്ത ആലിപ്പഴ വര്‍ഷത്തില്‍ നിരവധി നാശനഷ്ടങ്ങളുണ്ടായി. നാശനഷ്ടം സംബന്ധിച്ച് വിവരങ്ങളും ഫോട്ടോകളും അധികൃതര്‍ക്ക് കൈമാറാനും സര്‍ക്കാര്‍ നിര്‍ദേശം നല്കി. ദുരിത
- വൈദ്യുതി നിയന്ത്രണം, സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ ജനങ്ങളെ ദുരിതത്തിലാക്കുന്നു; എംഎം ഹസന് ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തുകയില്ലെന്ന പിണറായി സര്‍ക്കാരിന്റെ അവകാശവാദം ചീട്ടുകൊട്ടാരം പോലെ പൊളിഞ്ഞപ്പോള്‍ അതു മറച്ചുവയ്ക്കാനാണ് പ്രാദേശിക നിയന്ത്രണമെന്ന ഓമനപ്പേരില്‍ ജനങ്ങളെ ദ്രോഹിച്ചുകൊണ്ടിരിക്കുന്നതെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്. കേരളത്തില്‍ മുമ്പും സമാനമായ സാഹചര്യം ഉണ്ടായിട്ടുണ്ടെങ്കിലും അന്നൊക്കെ ജനങ്ങളെ മുന്‍കൂട്ടി സമയം അറിയിച്ചാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഒരു നിശ്ചയവുമില്ലൊന്നിനും എന്നതാണ് അവസ്ഥ. കേരളം വൈദ്യുതി ഉല്പാദനത്തില് സ്വയം പര്യാപ്തമാകും, വൈദ്യുതി കേരളം വില്‍ക്കും തുടങ്ങിയ പിണറായി സര്‍ക്കാരിന്റെ എല്ലാ അവകാശവാദങ്ങളും നിലംപൊത്തിയിരിക്കുകയാണ്. അമിതവിലയ്ക്കാണ്
click on malayalam character to switch languages