1 GBP = 126.74
breaking news

ഇസ്രയേല്‍ സൗത്ത് പാഴ്സ് വാതകപ്പാടം ആക്രമിച്ചത് അമേരിക്കയുടെ അറിവോടെ അല്ല; ഇനി ഇത് ആവര്‍ത്തിക്കില്ല; ഡോണള്‍ഡ് ട്രംപ്

ഇസ്രയേല്‍ സൗത്ത് പാഴ്സ് വാതകപ്പാടം ആക്രമിച്ചത് അമേരിക്കയുടെ അറിവോടെ അല്ല; ഇനി ഇത് ആവര്‍ത്തിക്കില്ല; ഡോണള്‍ഡ് ട്രംപ്

ഇസ്രയേല്‍ ഇറാനിലെ സൗത്ത് പാഴ്സ് വാതകപ്പാടം ആക്രമിച്ചത് അമേരിക്കയുടെ അറിവോടെ ആയിരുന്നില്ലെന്നും ഇനി അത് ആവര്‍ത്തിക്കില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എന്നാല്‍ ഖത്തറിലെ എല്‍എന്‍ജി പ്ലാന്റുകള്‍ ഇറാന്‍ ലക്ഷ്യം വച്ചാല്‍ സൗത്ത് പാഴ്സ് വാതകപ്പാടം അമേരിക്ക ചുട്ടെരിക്കുമെന്നും ട്രംപ് സമൂഹമാധ്യമ പോസ്റ്റില്‍ ഭീഷണി മുഴക്കി

ഇറാന്‍ ഭരണകൂടത്തെ ഇതുവരെ തകര്‍ക്കാനായിട്ടില്ലെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ് മേധാവി തുള്‍സി ഗബാര്‍ഡ് യുഎസ് കോണ്‍ഗ്രസ് ഹിയറിങ്ങില്‍ വ്യക്തമാക്കി. ആക്രമണത്തിലൂടെ നേതൃത്വത്തിന്റെയും സൈന്യത്തിന്റെ ശക്തി ചോര്‍ത്താനായെന്നും ഹോര്‍മുസ് കടലിടുക്കില്‍ പ്രശ്നമുണ്ടാകുമെന്ന് അമേരിക്ക പ്രതീക്ഷിച്ചിരുന്നതായും തുള്‍സി ഗബാര്‍ഡ് പറഞ്ഞു.

അതിനിടെ, ഇറാന്‍ യുദ്ധത്തിനായി പെന്റഗണ്‍ 20,000 കോടി ഡോളറിന്റെ ബജറ്റിന് അനുമതി തേടിയതായി ദ വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്ന ഖാര്‍ഗ് ദ്വീപിലേക്ക് സൈന്യത്തെ അയക്കാന്‍ അമേരിക്ക തയാറെടുക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇറാനിലെ നേതാക്കളുടെ മരണം രാജ്യത്തിന്റെ ചട്ടക്കൂടിനെ ബാധിക്കില്ലെന്നും രാജ്യത്തെ രാഷ്ട്രീയ സംവിധാനം തകര്‍ക്കാനാകാത്തതാണെന്നും ഇറാന്‍ വിദേശകാര്യമന്തി അബ്ബാസ് അരഗ്ചി അവകാശപ്പെട്ടു. ഇറാന്‍ യുദ്ധത്തെ തുടര്‍ന്ന് അമേരിക്കയില്‍ ഇന്ധനവില കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയില്‍ 20 ശതമാനം ഉയര്‍ന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതിനിടെ, മെര്‍ച്ചന്റ് നേവി ഇന്റേണ്‍ഷിപ്പിനായി ഇറാന്‍ കപ്പലില്‍ പോയ മകനെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന പരാതിയുമായി കുടുംബം. ഇടുക്കി ആലടി സ്വദേശി ജെറിന്‍ ജോസഫിനെയാണ് കഴിഞ്ഞ 20 ദിവസത്തിലധികമായി വീട്ടുകാര്‍ക്ക് ബന്ധപ്പെടാന്‍ കഴിയാത്തത്. ജെറിന്‍ അവസാനമായി മെസേജ് അയച്ചത് ഇറാന്‍ യുദ്ധം തുടങ്ങുന്നതിന് തലേ ദിവസമാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more