ലണ്ടൻ: എൻഎച്ച്എസിനും ഭാവനനിർമ്മാണത്തിനും പ്രതിരോധത്തിനായി അധിക തുക വകയിരുത്തി ചാൻസലർ റെയ്ച്ചൽ റീവ്സ് ഇന്നലെ ഹൗസ് ഓഫ് കോമൺസിൽ ബജറ്റ് അവതരിപ്പിച്ചു. എൻഎച്ച്എസിനായി പ്രതിവർഷം 29 ബില്യൺ പൗണ്ടാണ് അധികമായി പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രതിരോധത്തിനും ഭവനത്തിനുമുള്ള ധനസഹായം വർദ്ധിപ്പിക്കുന്നതിനൊപ്പം ആർട്ടീഷ്യൽ ഇന്റലിജൻസ്, ഗതാഗത പദ്ധതികൾക്കായി കൂടുതൽ പണം ചാൻസലർ വാഗ്ദാനം ചെയ്തു. ബ്രിട്ടനെ നവീകരിക്കുക എന്നതാണ് തന്റെ പദ്ധതികളുടെ കാതലെന്ന് അവർ പറഞ്ഞു. ടോറികളുടെ കീഴിൽ നഷ്ടപ്പെട്ട ഒരു ദശകത്തിന് ശേഷം തങ്ങൾ ബ്രിട്ടനെ നവീകരിക്കുകയാണെന്ന് ചാൻസലർ അവകാശപ്പെട്ടു, വകുപ്പുതല ബജറ്റുകൾ പ്രതിവർഷം 2.3% വർദ്ധിക്കുമെന്ന് അവർ സ്ഥിരീകരിച്ചു.
ആരോഗ്യ സേവനത്തിന് പ്രതിവർഷം 29 ബില്യൺ പൗണ്ട് അധികമായി നൽകുക വഴി 3% വാർഷിക വർദ്ധനവ് ഉണ്ടാകുമെന്നും, 39 ബില്യൺ പൗണ്ട് സാമൂഹികവും താങ്ങാനാവുന്നതുമായ ഭവനങ്ങൾക്കായി ചെലവഴിക്കുമെന്നും അവർ പറഞ്ഞു. പ്രതിരോധ ചെലവിൽ റേച്ചൽ റീവ്സ് 11 ബില്യൺ പൗണ്ട് വർദ്ധനവ് പ്രഖ്യാപിച്ചു
അതേസമയം പൊതു ധനകാര്യത്തിന്റെ അവസ്ഥ അർത്ഥമാക്കുന്നത് ശരത്കാല ബജറ്റിൽ കൂടുതൽ നികുതി വർദ്ധനവ് ഏതാണ്ട് അനിവാര്യമാണ് എന്നാണ്. വിദേശകാര്യ ഓഫീസ്, പരിസ്ഥിതി വകുപ്പ് എന്നിവയുൾപ്പെടെ ചില വകുപ്പുകൾ ദൈനംദിന ചെലവുകളിൽ ഞെരുക്കപ്പെടുന്നതായി സ്പെൻഡിംഗ് റിവ്യൂവിൽ വ്യക്തമാകുന്നുണ്ട്. എന്നാൽ ഇപ്പോൾ ചെലവഴിക്കുക, പിന്നീട് നികുതി നികുതി ഭാരം ജനങ്ങളിൽ അടിച്ചേൽപ്പിക്കുക എന്നതാണ് ബജറ്റിലൂടെ സർക്കാർ നൽകുന്നതെന്ന് കൺസർവേറ്റീവ് ഷാഡോ ചാൻസലർ സർ മെൽ സ്ട്രൈഡ് പറഞ്ഞു. ശരത്കാല ബജറ്റിന് മുന്നോടിയായി ഊഹാപോഹങ്ങളുടെ ക്രൂരമായ വേനൽക്കാല ബജറ്റാണിതെന്ന് ചാൻസലർ നികുതി വർദ്ധനവ് പിന്നീട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൊഴിലാളികൾക്ക് മാറ്റത്തിന്റെ വാഗ്ദാനം നിറവേറ്റുന്ന ഒരു പുതിയ ഘട്ടത്തിലേക്ക് നമ്മൾ നീങ്ങുകയാണെന്ന് കോമൺസിൽ ചാൻസലറുടെ ബജറ്റ് പ്രഖ്യാപനത്തിന് മുന്നോടിയായി, പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ പറഞ്ഞു,
click on malayalam character to switch languages