- യുക്മ യോർക്ഷയർ ആൻഡ് ഹംബർ റീജിയൺ സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണ്ണമെന്റ് ഇന്ന്; എട്ടു ടീമുകൾ മാറ്റുരയ്ക്കും
- പ്ലിമത്തിൽ കണ്ടെത്തിയ രണ്ടാം ലോകയുദ്ധത്തിലെ ഉഗ്രശേഷിയുള്ള ബോംബ് നിയന്ത്രിത സ്ഫോടനത്തിലൂടെ ഇല്ലാതാക്കി
- അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറിയ വൈദികനെ ബിഷപ്പായി നിയമിച്ച് ലിയോ പതിനാലാമൻ മാർപ്പാപ്പ
- 2026–2027 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ സ്വാഗതം ചെയ്ത് ഡികെസി
- ഇറാന്റെ സമാധാന നിർദേശങ്ങളിൽ അതൃപ്തി; യുദ്ധം ഉടൻ അവസാനിപ്പിക്കില്ലെന്ന ഭീഷണിയുമായി ട്രംപ്
- ഗോൾഡേഴ്സ് ഗ്രീൻ ഭീകരാക്രമണം; 'ജാഗ്രത പാലിക്കുക, പരിഭ്രാന്തരാകരുത്' പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി സർക്കാർ
- യുകെയിൽ ഹൈസ്ട്രീറ്റ് മാഫിയ സംഘങ്ങളുടെ വിളയാട്ടം; കൗൺസിൽ ഉദ്യോഗസ്ഥയെ കൊല്ലുമെന്നും വീട് കത്തിക്കുമെന്നും ഭീഷണി
ക്ഷേമ പെൻഷനിൽ നിരാശ,സർക്കാർ ഉദ്യോഗസ്ഥർക്ക് തലോടൽ,വയനാടിന് കൈത്താങ്ങ്; 2 മണിക്കൂറിലേറെ നീണ്ട ബജറ്റ് അവതരണം
- Feb 07, 2025
തിരുവനന്തപുരം: പ്രതീക്ഷിച്ച ജനപ്രിയ പ്രഖ്യാപനങ്ങളില്ലാതെ രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ്ണ ബജറ്റ് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചു. രണ്ട് മണിക്കൂറിലേറെ നീണ്ട ബജറ്റ് പ്രസംഗമാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ നടത്തിയത്. ക്ഷേമ പെന്ഷന് വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. എന്നാല്‍ ക്ഷേമപെൻഷൻ്റെ മൂന്ന് മാസത്തെ കുടിശ്ശിക തീര്‍ക്കുമെന്ന് ധനകാര്യ മന്ത്രി പ്രഖ്യാപിച്ചു. സാമൂഹ്യക്ഷേമ പെന്ഷന് പദ്ധതിയിലെ അനര്‍ഹരെ കണ്ടെത്തും. ഇതിനു വേണ്ടി തദ്ദേശ സ്ഥാപനങ്ങളില്‍ സോഷ്യല്‍ ഓഡിറ്റ് നടത്തുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചു.
വയനാട് ദുരന്തബാധിതരെ ചേര്‍ത്ത് നിര്‍ത്തിയുള്ള ബജറ്റായിരുന്നു പ്രഖ്യാപിച്ചത്. മുണ്ടക്കൈ-ചൂരല്‍മലയ്ക്ക് പുനരധിവാസ പദ്ധതിക്ക് 750 കോടി അനുവദിച്ചു. ആദ്യഘട്ട സഹായമായാണ് 750 കോടി അനുവദിച്ചത്. സിഎംഡിആര്‍എഫ് ,സിഎസ്ആര്‍, എസ്ഡിഎംഎ, കേന്ദ്രഗ്രാന്റ്, പൊതു സ്വകാര്യമേഖലയില്‍ നിന്നുളള ഫണ്ട്, സ്പോണ്‍സര്‍ഷിപ്പ് എന്നിവ പുനരധിവാസത്തിനായി ഉപയോഗിക്കും. അധികമായി ആവശ്യമായ ഫണ്ട് നല്‍കുമെന്ന് ധനമന്ത്രി ബജറ്റില്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പരിഗണനയുള്ള പ്രഖ്യാപനങ്ങളാണ് ബജറ്റിലെ പ്രധാന ഹൈലൈറ്റ്. ശമ്പള പരിഷ്കരണ കുടിശ്ശിയുടെ രണ്ട് ഗഡു ഈ സാമ്പത്തിക വര്‍ഷമുണ്ടാകും. ജീവനക്കാരുടെ ഡിഎ ലോക്കിങ്ങ് സിസ്റ്റം ഒഴിവാക്കി. സര്‍വ്വീസ് പെന്ഷന് കുടിശ്ശിക വിതരണം ചെയ്യാന്‍ 600 കോടി.
പരമ്പരാഗത തൊഴില്‍ മേഖലയ്ക്ക് 100 കോടി രൂപ അനുവദിച്ചു. പട്ടികജാതി വികസനത്തിന് 3236.85 കോടി രൂപ അനുവദിച്ചു. പട്ടികജാതി വികസന വകുപ്പിന് 1801.60 കോടി രൂപയും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 1435 കോടി രൂപയും ഉള്‍പ്പെടെയാണ് 3236.85 കോടി. പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുളള സഹായപദ്ധതിയ്ക്ക് 242 കോടിയും മാറ്റി വെച്ചു. മുന്നോക്ക സമുദായ കോര്പ്പറേഷന് 38 കോടി അനുവദിച്ചു. ലോക കേരള കേന്ദ്രം സ്ഥാപിക്കുന്നതിൻ്റെ പ്രാരംഭ പ്രവര്‍ത്തനത്തിന് അഞ്ചു കോടി രൂപ അനുവദിച്ചു. വിദേശ രാജ്യങ്ങളില്‍ ലോക കേരള കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ഇതിന് വേണ്ടി പ്രാഥമികമായി 5 കോടി രൂപയും വിനോദ സഞ്ചാരവും താമസ സൗകര്യം ഉള്‍പ്പെടെ കേരളത്തിന്റെ പരിച്ഛേദം ഉറപ്പാക്കും.
തിരുവനന്തപുരം മെട്രോ നിര്‍മിക്കും. പ്രാരംഭ നടപടികള്‍ ഈ വര്‍ഷം തുടങ്ങും. കൊച്ചി കോഴിക്കോട് തിരുവനന്തപുരം നഗരങ്ങളുടെ വികസനത്തിന് മെട്രോ പൊളിറ്റന്‍ പ്ലാനിങ് കമ്മിറ്റി രൂപീകരിക്കും. നഗരവത്ക്കരണത്തെയും സാമ്പത്തിക വളര്‍ച്ചയെയും സമന്വയിപ്പിക്കും. അര്‍ബന്‍ കമ്മീഷന് ശുപാര്‍ശകള്‍ നടപ്പാക്കും. അതിവേഗ റെയില്‍ പാതയുമായി ബന്ധപ്പെട്ട മുന്‍ പദ്ധതികള്‍ പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണെന്നും വിഴിഞ്ഞമടക്കമുളള പദ്ധതികള്‍ മുന്നേറുന്നുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി. ലൈഫ് പദ്ധതിയില്‍ ഒരു ലക്ഷം വീടുകള്‍ കൂടി പൂര്‍ത്തിയാക്കും. ഇതിനായി 1160 കോടി മാറ്റിവെച്ചു. കാരുണ്യ പദ്ധതിക്ക് 700 കോടി പ്രഖ്യാപിച്ചു.
തദ്ദേശ സ്ഥാപനങ്ങളുടെ ബജറ്റ് വിഹിതവും ഉയര്‍ത്തി. 15980.41 കോടി രൂപയാണ് പുതിയ വിഹിതം. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇതുവരെ 39223 നല്‍കിയത് കോടി രൂപയാണ്. തദ്ദേശ സ്ഥാപനങ്ങളുടെ ബജറ്റ് വിഹിതം ഉയര്‍ത്തി. മുന്‍വര്‍ഷത്തെ ബജറ്റ് വിഹിതം 15205 കോടിയായിരുന്നു. ഇത് 15980.49 കോടിയായി ഉയര്‍ത്തി. ജനറല്‍ പര്‍പ്പസ് ഫണ്ടായി 2577 കോടി രൂപയും പ്രഖ്യാപിച്ചു. പദ്ധതി വിഹിതം 27.5 ശതമാനത്തില്‍ നിന്നു 28 ശതമാനമാക്കും റോഡുകള്‍ക്ക് 3061 കോടി രൂപ വകയിരുത്തി. വിഴിഞ്ഞം കൊല്ലം പുനലൂര്‍ വികസന ത്രികോണം നടപ്പിലാക്കും. വികെപിജിടി എന്ന പുതിയ പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചു. ഗതാഗത ഇടനാഴികള്‍ ശക്തിപ്പെടുത്തും. നിലവിലെ ഗതാഗത മാര്‍ഗങ്ങള്‍ ശക്തിപ്പെടുത്തും. ഇടനാഴിയുടെ സമീപ മേഖലയെ വികസിപ്പിക്കും. വിവിധ പദ്ധതികള്‍ നടപ്പാക്കും. കൊല്ലത്ത് ഐടി പാര്‍ക്ക് നിര്‍മിക്കും.
ഉള്‍നാടന്‍ ജലഗതാഗതം പുനരുജ്ജീവിപ്പിക്കുമെന്നും കോവളം നീലേശ്വരം വെസ്റ്റ് കോസ്റ്റ് കനാല്‍ നിര്‍മിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. കോവളത്തിനും ബേക്കലിനും ഇടയിലുളള ഉള്‍നാടന്‍ ജലപാതയുടെ സമ്പൂര്‍ണമായ പുനരുജ്ജീവനം ഉറപ്പാക്കും. 2026ഓടെ ഇതി പൂര്‍ത്തിയാക്കും. 500 കോടി രൂപ കിഫ്ബി വഴി നല്‍കും. ഹോട്ടലുകള്‍ നിര്‍മ്മിക്കാന്‍ വായ്പകള്‍ നല്‍കും. 50 കോടി രൂപ വരെ കെഎഫ്സി വഴി വായ്പ് നല്‍കും.
വിദേശ ടൂറിസ്റ്റുകള്‍ക്ക് ആവശ്യമായ സൗകര്യങ്ങളുള്ള ഹോട്ടലുകള്‍ നിലവില്‍ കുറവാണ്. അത് മറികടക്കാനാണ് 50 കോടി വായ്പ. തീരദേശ പാതയുടെ ഓരോ 25 കിലോമീറ്ററിലും ഭൂമി ഏറ്റെടുക്കും. സ്വകാര്യ നിക്ഷേപത്തോടെ വികസനം നടപ്പിലാക്കും. പാതയോരത്ത് ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍, സൈക്ലിങ് പാര്‍ക്കുകള്‍, നടപ്പാതകള്‍ തുടങ്ങിയവ സ്ഥാപിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ 7 മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ആദ്യ ഘട്ടത്തില്‍ 25 കോടി രൂപ നല്‍കും. 20 കോടിയുടെ സഹകരണ ഭവന പദ്ധതി നടപ്പാക്കും. നഗര ഗ്രാമ പ്രദേശങ്ങളില്‍ റസിഡന്‍സ് കോംപ്ലക്സ് നിര്‍മിക്കും. ഒരു ലക്ഷം ഭവനങ്ങള്‍ നിര്‍മ്മിക്കുകയാണ് ലക്ഷ്യം. ബഹുനില അപ്പാര്‍ട്ട്മെന്റുകള്‍ നിര്‍മ്മിക്കും. ഭവന വായ്പകള്‍ക്ക് പലിശ ഇളവ് നല്‍കും. ഈ വര്‍ഷം 20 കോടി രൂപ അനുവദിക്കും.
ആള്‍താമസമില്ലാത്ത വീടുകള്‍ ടൂറിസത്തിന് നല്കുന്ന കെ ഹോം പദ്ധതി നടപ്പാക്കും. ലോക മാതൃക കടമെടുത്ത് ചെറിയ ചെലവില്‍ താമസം ഒരുക്കും. ഉടമയുടെ വരുമാനം മാത്രമല്ല ഒഴിഞ്ഞുകിടക്കുന്ന വീടുകളുടെ സുരക്ഷയും ലക്ഷ്യം വെക്കുന്ന പദ്ധതിയാണിത്. ഫോര്‍ട്ട് കൊച്ചി, കോവളം, കുമരകം എന്നിവടങ്ങളില്‍ പൈലറ്റ് പദ്ധതി നടപ്പാക്കും. റീബില്‍ഡ് കേരളയെന്ന ആശയത്തിലൂന്നി 8702.38 കോടി രൂപയുടെ പദ്ധതികള്‍ക്ക് അനുമതി നല്കി. 5604 കോടി രൂപയുടെ പദ്ധതി പൂര്‍ത്തിയാക്കി. വന്യജീവി ആക്രമണത്തിനും പ്രത്യേക പാക്കേജ് അനുവദിച്ചു. പ്ലാന്‍ തുകയ്ക്ക് പുറമെ 50 കോടി രൂപ നല്‍കും. അന്തരിച്ച എഴുത്തുകാരന് എം ടി വാസുദവേന്‍ നായരുടെ സ്മരണയ്ക്ക് സ്മാരകം നിര്‍മിക്കും. മലപ്പുറം തിരൂര്‍ തുഞ്ചന്‍പറമ്പില്‍ പഠനകേന്ദ്രം നിര്‍മ്മിക്കും.
ന്യൂനപക്ഷ സ്കോളര്‍ഷിപ്പിന് 20 കോടി അനുവദിച്ചു. ഒരു ലക്ഷത്തിലധികം പേര്‍ക്ക് തൊഴില്‍ നിയമനം നല്‍കിയെന്നും ബജറ്റ് പ്രസംഗത്തിൽ ധനകാര്യമന്ത്രി വ്യക്തമാക്കി. ഈ വര്‍ഷം 10000ലധികം പുതിയ തസ്തിക സൃഷ്ടിച്ചു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി 8293 സ്ഥിര നിയമനം നല്കി. 34859 താല്‍ക്കാലിക നിയമനവും നല്കി. മൊത്തം 43152 പേര്‍ക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നല്കി.
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സ്വന്തം ഭൂമിയില്‍ കോവര്‍ക്കിങ് സ്പേസ് നിര്‍മിക്കാന്‍ വായ്പ നല്കി. 10 കോടി വരെ വായ്പ 5 ശതമാനം പലിശയില്‍ 90 ശതമാനവും രണ്ടു വര്‍ഷത്തിനകം ഉപയോഗിച്ചാല്‍ പലിശ ഇളവ് നല്‍കും. ആനുപാതികമായ തൊഴില്‍ സൃഷ്ടിക്കുകയും വേണം. പലിശ ഇളവിനായി 10 കോടി അനുമതിച്ചു. മുതിര്‍ന്ന പൗരന്മാര്ക്ക് സംരംഭം തുടങ്ങാന്‍ 5 കോടി അനുവദിച്ചു. ആരോഗ്യമേഖലയ്ക്ക് 10431.73 കോടി രൂപ അനുഭവിച്ചു. 2025 അവസാനത്തോടെ ദേശീയ പാത യാഥാര്‍ത്ഥ്യമാകും. തീരദേശ പാക്കേജിന് 75 കോടി രൂപയും നല്‍കും. മത്സ്യബന്ധന മേഖലയ്ക്ക് 295 കോടി രൂപ നല്‍കും. മത്സ്യബന്ധന തുറമുഖ വികസനം ഉള്‍പ്പെടെ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും.
പാമ്പ് കടിയേറ്റുള്ള മരണം ഇല്ലാതാക്കാന്‍ പദ്ധതി ഏര്‍പ്പെടുത്തി. പാമ്പ് വിഷബാധ ജീവഹാനി രഹിത കേരളം പദ്ധതി നടപ്പാക്കും. 5 വര്‍ഷം കൊണ്ട് നടപ്പിലാക്കും. വന്യസംരക്ഷണ പദ്ധതി, വന്യജീവി ആക്രമണം ഇല്ലാതാക്കലും ഉള്‍പ്പെടെയുള്ള പദ്ധതിക്ക് 25 കോടി രൂപ നല്‍കും. തെരുവുനായ നിയന്ത്രണത്തിന് 2 കോടി രൂപ മാറ്റിവെക്കും. മൃഗ സംരക്ഷണത്തിന് 317.9 കോടി രൂപ ചെലവഴിക്കും. കുട്ടനാടിന് 100 കോടി നല്‍കും. ക്ഷീര വികസനത്തിന് 120.19 കോടി രൂപ. ഊര്‍ജ മേഖലയ്ക്ക് 1156.76 കോടി. കെഎസ്ഇബിയ്ക്ക് 1088.8 കോടി രൂപയും അനുവദിച്ചു. വൈദ്യുതി ഉത്പാദനം വര്‍ധിപ്പിക്കും. പമ്പ് ഡാം സ്റ്റോറേജ് പദ്ധതി 100 കോടി. സാധ്യമായ ഇടങ്ങളില്‍ ചെറുകിട ജലവൈദ്യുത പദ്ധതികള്‍ നടപ്പാക്കും.
കശുവണ്ടി മേഖലയ്ക്ക് 30 കോടി അനുവദിച്ചു. ഹാന്റെക്സ് പുനരുജ്ജീവിപ്പിക്കാന്‍ 20 കോടി അനുവദിച്ചു. കയര്‍ മേഖലയ്ക്ക് 107.64 കോടി രൂപ. സ്റ്റാര്‍ട്ടപ്പുകളെ സ്വയം പര്യാപ്തമാക്കാന്‍ 9 കോടി രൂപയും നല്‍കും. ഖാദി ഗ്രാമവ്യവസായത്തിന് 15.75 കോടി. ഡിജിറ്റല്‍ മേഖലയ്ക്ക് 517.64 രൂപ അനുവദിച്ചു. മുന്‍വര്‍ഷത്തെക്കാള്‍ 10 കോടി അധികമാണിത്. ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയ്ക്ക് 25.81 കോടി, ഡിജിറ്റല്‍ ആര്‍ട്സ് സ്കൂള്‍ കേരളയ്ക്ക് 2 കോടി, ഡിജിറ്റല്‍ മ്യൂസിയം കേരളയ്ക്ക് 3 കോടി എന്നിവയും ഇതില്‍ ഉള്‍പ്പെടും. ഐടി മിഷന് 134.03 കോടി അനുവദിച്ചു. ഇത് മുന്‍വര്‍ഷത്തെക്കാള്‍ 16.85 കോടി അധികമാണ്.
കൊച്ചി മെട്രോയ്ക്ക് 289 കോടിയും കെഎസ്ആര്‍ടിസിയ്ക്ക് 178.96 കോടിയും അനുവദിച്ചു. ബസ്സുകള്‍ വാങ്ങാന്‍ സഹായിക്കും. ആധുനിക ബസുകള്‍ക്കായി 107 കോടി രൂപയും നല്‍കും. കണ്ണൂര്‍ വിമാനത്താവളത്തിന് 75.51 കോടി രൂപ നല്‍കും. അടിസ്ഥാന സൗകര്യ വികസനത്തിനാണ് തുക വകയിരുത്തിയത്. ട്രക്കിങ്ങ് പ്രോത്സാഹിപ്പിക്കും. വനയാത്ര പദ്ധതിക്ക് 3 കോടി നല്‍കും. ടൂറിസം മേഖലയ്ക്ക് 385.02 കോടി രൂപ നല്‍കും. പൊന്മുടിയില് റോപ്പ്വേ. സാധ്യത പഠനത്തിന് 50 ലക്ഷം അനുവദിച്ചു. ചാമ്പ്യന്‍സ് ബോട്ട് ലീഗിന് 8.92 കോടി സഹായം നല്‍കും.
കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് 34 കോടി നല്‍കും. 2021 മെയ് മാസത്തിന് ശേഷം എയ്ഡഡ് മേഖലയില്‍ 30564 അധ്യാപക നിയമനം നടത്തിയെന്ന് ധനമന്ത്രി പറഞ്ഞു. 2612 അനധ്യാപക നിയമനവും നടത്തി. എല്‍എസ്എസ് സ്കോളര്‍ഷിപ്പ് കുടിശിക നല്കി. അക്കാദമിക് മികവിന് 37.8 കോടി രൂപ
സൗജന്യ യൂണിഫോം പദ്ധതിയ്ക്ക് 150 .34 കോടി. ഉച്ചഭക്ഷണ പദ്ധതിക്ക് 402.14 കോടി രൂപ അനുവദിച്ചു. കേന്ദ്രവിഹിതത്തിന് അനുപാതികമായി സംസ്ഥാന വിഹിതമായ 150 കോടിയും പാല് മുട്ട തുടങ്ങിയവയ്ക്കുളള അധികതുക 253.14 കോടി രൂപയും ചേര്‍ന്നാണ് തുക.
ആലപ്പുഴ എറണാകുളം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആധുനിക കാത്ത് ലാബ് നിര്‍മിക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഹാര്‍ട്ട് ഫൗണ്ടേഷന് കാത്ത് ലാബിന് 10 കോടി രൂപ, കാന്‍സര്‍ ചികിത്സയ്ക്ക് 182.5 കോടി രൂപ, 105 ഡയാലിസിസ് കേന്ദ്രങ്ങള്‍ക്കായി 13.98 കോടി രൂപ, സ്ട്രോക്ക് യൂണിറ്റുകള്‍ക്കായി 21 കോടിയും അനുവദിച്ചു. എല്ലാ ജില്ലാതല ആശുപത്രികളിലും സ്ട്രോക്ക് യൂണിറ്റുളള ഇന്ത്യന്‍ സംസ്ഥാനമാകും. എല്ലാ ജനറല്‍ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കുന്ന ആദ്യ ഇന്ത്യന്‍ സംസ്ഥാനമാകും. ഇ ഹെല്‍ത്ത് പദ്ധതിയ്ക്ക് 27.60 കോടി രൂപ നല്‍കും. കോട്ടയം മെഡിക്കല്‍ കോളേജില്‍ മജ്ജ മാറ്റിവയ്ക്കല്‍ സൗകര്യം ഒരുക്കും. മാധ്യമ അവാര്‍ഡുകളുടെ സമ്മാന തുക ഇരട്ടിയാക്കും. സ്വദേശാഭിമാനി കേസരി പുരസ്കാര തുക ഒന്നര ലക്ഷം രൂപയാക്കും. പരമ്പരാഗത തൊഴില്‍ മേഖലയ്ക്ക് 100 കോടി രൂപ അനുവദിച്ചു.
Latest News:

യുക്മ യോർക്ഷയർ ആൻഡ് ഹംബർ റീജിയൺ സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണ്ണമെന്റ് ഇന്ന്; എട്ടു ടീമുകൾ മാറ്റുരയ്...
യുക്മ യോർക്ഷയർ ആൻഡ് ഹംബർ റീജിയൻ സംഘടിപ്പിക്കുന്ന റീജിയണൽ ഫുട്ബോൾ ടൂർണമെന്റ് ഇന്ന് ബാർൺസ്ലെയിൽ നടക്ക...uukma region
പ്ലിമത്തിൽ കണ്ടെത്തിയ രണ്ടാം ലോകയുദ്ധത്തിലെ ഉഗ്രശേഷിയുള്ള ബോംബ് നിയന്ത്രിത സ്ഫോടനത്തിലൂടെ ഇല്ലാതാക്ക...
പ്ലിമത്: രണ്ടാം ലോകമഹായുദ്ധകാലത്തെ ഒരു വലിയ ബോംബ് ഒരു കെട്ടിട നിർമ്മാണ സ്ഥലത്ത് നിന്ന് കണ്ടെത്തിയതി...UK NEWS
ചങ്ങനാശ്ശേരി എസ് ബി & അസംപ്ഷൻ കോളേജുകളുടെ സംയുക്ത അലുമ്നി സമ്മേളനവും, അഭിവന്ദ്യ മാർ തോമസ് തറയിൽ...
അപ്പച്ചൻ കണ്ണഞ്ചിറ ബെഡ്ഫോർഡ്: കേരളത്തിലെ പുരാതനവും, പ്രശസ്തവും കേരളത്തിലെ ആദ്യ സ്വാശ്രയ കോളേജുകള...Associations
2026–2027 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ സ്വാഗതം ചെയ്ത് ഡികെസി
ദക്ഷിണ-പശ്ചിമ ഇംഗ്ലണ്ടിലെ യുക്മയുടെ ഏറ്റവും ശക്തമായ യൂണിറ്റുകളിൽ ഒന്നായി അറിയപ്പെടുന്ന ഡോർസെറ്റ് കേ...Associations
അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറിയ വൈദികനെ ബിഷപ്പായി നിയമിച്ച് ലിയോ പതിനാലാമൻ മാർപ്പാപ്പ
വത്തിക്കാൻ: അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറിയ വൈദികനെ ബിഷപ്പായി നിയമിച്ച് ലിയോ പതിനാലാമൻ മാർപ്...World
ഇറാന്റെ സമാധാന നിർദേശങ്ങളിൽ അതൃപ്തി; യുദ്ധം ഉടൻ അവസാനിപ്പിക്കില്ലെന്ന ഭീഷണിയുമായി ട്രംപ്
വാഷിങ്ടൺ: ഇറാൻ-യു.എസ് യുദ്ധത്തിൽ സമാധാന ചർച്ചയിൽ ഇറാൻ മുന്നോട്ടുവെച്ച പുതിയ നിർദ്ദേശത്തിൽ അതൃപ്തി പ...World
പാചകവാതക വില വർധന; കേരളത്തിൽ ഹോട്ടൽ ഉടമകള്‍ സമരത്തിലേക്ക്, മെയ് 6ന് ഹോട്ടലുകൾ അടച്ചിടും
കൊച്ചി: വാണിജ്യ സിലിണ്ടര്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഹോട്ടൽ ഉടമകള്‍ സമരത്തിലേക്ക്. ...Kerala
വി ഡി സതീശൻ കഠിനാധ്വാനി, അതിൽ ആർക്കും സംശയമില്ല, കെസിക്ക് താല്പര്യമുണ്ടെങ്കിൽ മുഖ്യമന്ത്രിയാക്കണം’; ...
ഡി സതീശൻ കഠിനാധ്വാനി, അതിൽ ആർക്കും സംശയമില്ലെന്ന് കോൺഗ്രസ് നേതാവ് താരിഖ് അൻവർ 24 നോട്. പക്ഷെ മുഖ്യ...Latest News
Post Your Comments Here ( Click here for malayalam )
Latest Updates
- ചങ്ങനാശ്ശേരി എസ് ബി & അസംപ്ഷൻ കോളേജുകളുടെ സംയുക്ത അലുമ്നി സമ്മേളനവും, അഭിവന്ദ്യ മാർ തോമസ് തറയിൽ പിതാവിന് സ്വീകരണവും ഇന്ന് (മെയ് 2 ന്) ബെഡ്ഫോർഡിൽ അപ്പച്ചൻ കണ്ണഞ്ചിറ ബെഡ്ഫോർഡ്: കേരളത്തിലെ പുരാതനവും, പ്രശസ്തവും കേരളത്തിലെ ആദ്യ സ്വാശ്രയ കോളേജുകളിലൊന്നുമായ സെന്റ് ബെർക്മാൻസ് കോളേജിന്റെയും(എസ് ബി), അസംപ്ഷൻ കോളേജിന്റെയും സംയുക്ത അലുമ്നി സമ്മേളനവും, ചങ്ങനാശ്ശേരി അതിരൂപതയുടെ അദ്ധ്യക്ഷൻ അഭിവന്ദ്യ മാർ തോമസ് തറയിൽ പിതാവിന് ഊഷ്മള സ്വീകരണവും ഇന്ന് (മെയ് 2) വൈകുന്നേരം 4 മണി മുതൽ 7 മണി വരെ ബെഡ്ഫോർഡിന് സമീപമുള്ള മാർസ്റ്റൺ മോർട്ടെയ്ൻ വില്ലേജ് ഹാളിൽ വെച്ച് വിപുലമായി നടത്തപ്പെടുന്നു. കേരളത്തിലെ വിദ്യാഭ്യാസ മേഖലകളിൽ ഉന്നത നിലവാരം പുലർത്തുകയും, ചരിത്രപരമായി
- 2026–2027 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ സ്വാഗതം ചെയ്ത് ഡികെസി ദക്ഷിണ-പശ്ചിമ ഇംഗ്ലണ്ടിലെ യുക്മയുടെ ഏറ്റവും ശക്തമായ യൂണിറ്റുകളിൽ ഒന്നായി അറിയപ്പെടുന്ന ഡോർസെറ്റ് കേരള കമ്മ്യൂണിറ്റി (DKC), 2026–2027 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സമൂഹബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുക, സാംസ്കാരിക പൈതൃകം സംരക്ഷിക്കുക, അംഗങ്ങൾക്കിടയിൽ കൂടുതൽ പങ്കാളിത്തം സൃഷ്ടിക്കുക എന്നിവ ലക്ഷ്യമിട്ട് പുതിയ കമ്മിറ്റി ചുമതലയേറ്റു. പുതിയ കമ്മിറ്റിയുടെ പ്രസിഡന്റായി ശ്രീ. ജയൻ ജോസഫ് ചുമതലയേൽക്കുന്നു. വൈസ് പ്രസിഡന്റായി ശ്രീമതി ബിന്ദു അഭിലാഷ്, സെക്രട്ടറിയായി ശ്രീമതി മഞ്ജു റെജി, ജോയിന്റ് സെക്രട്ടറിയായി ശ്രീ. ജെയിംസ് മാത്യു എന്നിവർ
- പാചകവാതക വില വർധന; കേരളത്തിൽ ഹോട്ടൽ ഉടമകള്‍ സമരത്തിലേക്ക്, മെയ് 6ന് ഹോട്ടലുകൾ അടച്ചിടും കൊച്ചി: വാണിജ്യ സിലിണ്ടര്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഹോട്ടൽ ഉടമകള്‍ സമരത്തിലേക്ക്. മെയ് ആറിന് സംസ്ഥാന വ്യാപകമായി ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കും. കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറൻ്റ് അസോസിയേഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 19 കിലോ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപ കൂടിയതിലാണ് പ്രതിഷേധം. ഇതോടെ ഹോട്ടല്‍ മേഖലയ്ക്ക് കടുത്ത ആഘാതം സൃഷ്ടിച്ച് സംസ്ഥാനത്ത് വാണിജ്യ സിലിണ്ടര്‍ വില മൂവായിരം കടന്നു. പ്രവര്‍ത്തനച്ചെലവിന്റെ പേരില്‍ ഹോട്ടലുകള്‍ വിഭവങ്ങള്‍ക്ക് വില കൂട്ടിയാല്‍ ഉപഭോക്താക്കള്‍ക്കും അത് വലിയ തിരിച്ചടിയാകും
- വി ഡി സതീശൻ കഠിനാധ്വാനി, അതിൽ ആർക്കും സംശയമില്ല, കെസിക്ക് താല്പര്യമുണ്ടെങ്കിൽ മുഖ്യമന്ത്രിയാക്കണം’; താരിഖ് അൻവർ ഡി സതീശൻ കഠിനാധ്വാനി, അതിൽ ആർക്കും സംശയമില്ലെന്ന് കോൺഗ്രസ് നേതാവ് താരിഖ് അൻവർ 24 നോട്. പക്ഷെ മുഖ്യമന്ത്രി ആരാകണം എന്നതിൽ പാർട്ടി എടുക്കുന്ന തീരുമാനം മുഖ്യം. കെസിക്ക് താല്പര്യമുണ്ടെങ്കിൽ മുഖ്യമന്ത്രിയാക്കണം. കെ സി അനുഭവ പരിചയമുള്ള നേതാവാണെന്നും കേരള രാഷ്ട്രീയത്തിൽ സജീവമാണെന്നും പറഞ്ഞ താരിഖ് അൻവർ കെസി കേരളത്തിലേക്ക് പോയാൽ പ്രതിസന്ധിയില്ലെന്നും ചൂണ്ടിക്കാട്ടി. എല്ലാവർക്കും മുഖ്യമന്ത്രി പദത്തിലേക്ക് അവകാശം ഉന്നയിക്കാൻ അവകാശമുണ്ട്. ഘടക കക്ഷികളുടെ അഭിപ്രായങ്ങൾ കൂടി കോൺഗ്രസ് പാർട്ടി പരിഗണിക്കും. തീരുമാനമെടുക്കുന്നത് കോൺഗ്രസ് ഹൈക്കമാൻഡ്
- 30 ആഴ്ചയായ ഭ്രൂണത്തെ നശിപ്പിക്കാനുള്ള സുപ്രീംകോടതി അനുമതി: ആശങ്ക രേഖപ്പെടുത്തി CBCI 30 ആഴ്ചയായ ഭ്രൂണത്തെ നശിപ്പിക്കാനുള്ള സുപ്രീംകോടതി അനുമതിയിൽ ആശങ്ക രേഖപ്പെടുത്തി സിബിസിഐ. പൂർണ്ണ വളർച്ചയെത്തിയ കുഞ്ഞിനെ നശിപ്പിക്കുന്നത് മാനവികതയ്ക്ക് എതിരായ കുറ്റകൃത്യമാണ്. സർക്കാരും, സുപ്രീംകോടതിയും ജനങ്ങളും വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്നും സിബിസിഐ ആവശ്യപ്പെട്ടു. നടപടികളുമായി സഹകരിക്കരുതെന്ന് എയിംസിലെയും രാജ്യത്തെ ഡോക്ടർമാരോടും സഭ അഭ്യർത്ഥിച്ചു. പൂർണ്ണരൂപത്തിലെത്തിയ കുഞ്ഞിനെ നശിപ്പിക്കുന്നത് ന്യായീകരിക്കാനാവില്ലെന്നും ഗർഭച്ഛിദ്രം ഒഴിവാക്കണമെന്നും സിബിസിഐ ആവശ്യപ്പെട്ടു. പ്രായപൂർത്തിയാകാത്ത മാതാപിതാക്കൾക്ക് സഭയുടെ ആശുപത്രികൾ, ശിശു സംരക്ഷണ കേന്ദ്രങ്ങൾ, അനാഥാലയങ്ങൾ എന്നിവ വഴി സംരക്ഷണം നൽകാൻ സഭ തയാറാണ്. സർക്കാരും
ഇന്ന് വിവാഹിതരാകുന്ന ഡോ. അപർണയ്ക്കും ഡോ. ഇന്ദ്രജിത്തിനും യുക്മ കുടുംബത്തിൻ്റെ ആശംസകൾ…… /
ഇന്ന് വിവാഹിതരാകുന്ന ഡോ. അപർണയ്ക്കും ഡോ. ഇന്ദ്രജിത്തിനും യുക്മ കുടുംബത്തിൻ്റെ ആശംസകൾ……
മുൻ യുക്മ പ്രസിഡൻ്റ് തൃശ്ശൂർ പെരിഞ്ഞനം പെരിങ്ങത്തറ ഡോ. ബിജു പെരിങ്ങത്തറയുടെയും ഡോ. മായയുടെയും മകൾ ഡോ. അപർണയും കോട്ടയം ആനിക്കാട് ശാരദമന്ദിരം എൻ. അനിൽകുമാറിൻ്റെയും സതി അനിൽകുമാറിൻ്റെയും മകൻ ഡോ. ഇന്ദ്രജിത്തും ഇന്ന് (11/04/2026, ശനിയാഴ്ച) രാവിലെ പതിനൊന്നിനും പന്ത്രണ്ടിനുമിടയ്ക്കുള്ള ശുഭ മുഹൂർതത്തിൽ അങ്കമാലി അഡ്ലക്സ് ഇൻ്റർനാഷണൽ സെൻ്ററിൽ വച്ച് വിവാഹിതരാകുന്നു. ഇന്ന് വിവാഹിതരാകുന്ന ഡോ. അപർണയ്ക്കും ഡോ. ഇന്ദ്രജിത്തിനും യുക്മ നാഷണൽ കമ്മിറ്റി, സൌത്ത് വെസ്റ്റ് റീജിയണൽ കമ്മിറ്റി അംഗങ്ങളോടൊപ്പം മുഴുവൻ യുക്മ കുടുംബാംഗങ്ങളുടെയും
യുക്മ അംഗത്വ മാസാചരണം 2026 മാർച്ച് 15 മുതൽ ഏപ്രിൽ 15 വരെ. യുക്മ അംഗത്വം ആഗ്രഹിക്കുന്ന അസോസിയേഷനുകൾക്ക് അപേക്ഷ നൽകുവാൻ അവസരം…. /
യുക്മ അംഗത്വ മാസാചരണം 2026 മാർച്ച് 15 മുതൽ ഏപ്രിൽ 15 വരെ. യുക്മ അംഗത്വം ആഗ്രഹിക്കുന്ന അസോസിയേഷനുകൾക്ക് അപേക്ഷ നൽകുവാൻ അവസരം….
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) പ്രവാസ ലോകത്തെ ഏറ്റവും വലിയ മലയാളി സംഘടനയായ യുക്മ (യൂണിയൻ ഓഫ് യുണൈറ്റഡ് കിംങ്ഡം മലയാളി അസോസിയേഷൻ) പുതിയ അംഗത്വത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിന് തീരുമാനിച്ചതായി യുക്മ ദേശീയ ജനറൽ സെക്രട്ടറി ജയകുമാർ നായർ അറിയിച്ചു. 2026 മാർച്ച് 15 മുതൽ ഏപ്രിൽ 15 വരെയുള്ള ഒരു മാസമാണ് പുതിയ അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള സമയപരിധി. ഫെബ്രുവരി 21 ശനിയാഴ്ച വാൽസാളിൽ വച്ച് ചേർന്ന യുക്മ ദേശീയ സമിതി യോഗമാണ്
യുക്മ മുൻ പ്രസിഡൻ്റ് ഡോ. ബിജു പെരിങ്ങത്തറയ്ക്ക് ബ്രിട്ടീഷ് രാജാവിൻ്റെ റോയൽ ഗാർഡൻ വിരുന്നിന് ക്ഷണം…..യുകെ മലയാളികൾക്കൊപ്പം യുക്മയ്ക്കും അംഗീകാരം /
യുക്മ മുൻ പ്രസിഡൻ്റ് ഡോ. ബിജു പെരിങ്ങത്തറയ്ക്ക് ബ്രിട്ടീഷ് രാജാവിൻ്റെ റോയൽ ഗാർഡൻ വിരുന്നിന് ക്ഷണം…..യുകെ മലയാളികൾക്കൊപ്പം യുക്മയ്ക്കും അംഗീകാരം
ഗ്ലോസ്റ്റെർഷെയർ: ബക്കിംഗ്ഹാം പാലസിൽ ബ്രിട്ടീഷ് രാജാവിന്റെ റോയൽ ഗാർഡൻ വിരുന്നിൽ യുക്മ മുൻ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറയ്ക്ക് ക്ഷണം. ചാള്‍സ് രാജാവ് അടക്കം രാജകുടുംബത്തിലെ അംഗങ്ങള്‍ പങ്കെടുക്കുന്ന വിരുന്നിലാണ് ഇത്തവണ രാജ കുടുംബത്തിനൊപ്പം ചിലവഴിക്കാനുള്ള അസുലഭ അവസരം ലഭിച്ചത്. 2022 -2025 കാലയളവിൽ യുക്മ പ്രസിഡന്റെന്ന നിലയിൽ മികച്ച പ്രകടനം കാഴ്ച്ച വച്ച ഡോ ബിജുവിന്റെ പ്രവർത്തനം യുകെ മലയാളി സമൂഹത്തിനിടയിൽ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. മെയ് എട്ടിന് വൈകുന്നേരം നടക്കുന്ന വിരുന്നിലേക്ക് ഡോ ബിജുവിന്
അന്തർദേശീയ വനിതാ ദിന ആശംസകൾ; യുക്മ നാഷണൽ കമ്മറ്റി /
അന്തർദേശീയ വനിതാ ദിന ആശംസകൾ; യുക്മ നാഷണൽ കമ്മറ്റി
ലോകമെമ്പാടുമുള്ള സ്ത്രീകൾക്ക് ഹൃദയം നിറഞ്ഞ അന്തർദേശീയ വനിതാ ദിനാശംസകൾ യുക്മ നാഷണൽ കമ്മറ്റി അറിയിച്ചു. സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ നേട്ടങ്ങളെ ആദരിക്കുകയും ലിംഗസമത്വത്തിന്റെ ആവശ്യകതയെ ഓർമ്മപ്പെടുത്തുകയും ചെയ്യുന്ന ദിനമാണ് പ്രതിവർഷം മാർച്ച് 8-ന് ആചരിക്കുന്ന അന്തർദേശീയ വനിതാ ദിനം. ഈ ദിനത്തിന്റെ ചരിത്രപരമായ തുടക്കം 1908-ൽ അമേരിക്കയിലെ ന്യൂയോർക്കിൽ വനിതാ തൊഴിലാളികൾ സംഘടിപ്പിച്ച പ്രക്ഷോഭങ്ങളുടെ ചരിത്ര താളുകളിലേക്കാണ് നമ്മെ തിരിച്ചു കൊണ്ടുപോകുന്നത്. മികച്ച തൊഴിൽ സാഹചര്യങ്ങൾ, ന്യായമായ വേതനം, കുറഞ്ഞ ജോലി സമയം, എല്ലാറ്റിനും ഉപരി
“Speaking Up Without Fear” – യുക്മ നഴ്സസ് ഫോറം യു.എന്‍.എഫ് പോസ്റ്റര്‍ കോമ്പറ്റീഷന് -2026 സംഘടിപ്പിക്കുന്നു /
“Speaking Up Without Fear” – യുക്മ നഴ്സസ് ഫോറം യു.എന്‍.എഫ് പോസ്റ്റര്‍ കോമ്പറ്റീഷന് -2026 സംഘടിപ്പിക്കുന്നു
കുര്യൻ ജോർജ്ജ്, (നാഷണൽ പിആർഒ ആൻഡ് മീഡിയ കോർഡിനേറ്റർ) യു.കെ: യുക്മ നഴ്സസ് ഫോറം (യു.എന്‍.എഫ്) സംഘടിപ്പിക്കുന്ന 8-ാമത് നാഷണല്‍ കോണ്‍ഫ്രന്‍സ് & ഇന്റര്‍നാഷണല്‍ നഴ്സസ് ഡേ സെലിബ്രേഷന് -2026ന്റെ ഭാഗമായി യു.എന്‍.എഫ് പോസ്റ്റര്‍ കോമ്പറ്റീഷന് -2026 പ്രഖ്യാപിച്ചു. 2026 മേയ് 9-ന് ശനിയാഴ്ച വോള്‍വര്‍ഹാംപ്ടണിലെ യു.കെ.കെ.സി.എ കമ്മ്യൂണിറ്റി സെന്ററിലാണ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്. “Educate, Envision, Liberate” എന്ന പ്രമേയത്തില്‍ നടക്കുന്ന ഈ വര്‍ഷത്തെ യു.എന്‍.എഫ് പോസ്റ്റര്‍ കോമ്പറ്റീഷന് -2026ന്റെ വിഷയം: “Speaking Up Without Fear






click on malayalam character to switch languages