- സ്പേസ് ക്രൂ 9 പേടകം ബഹിരാകാശ നിലയത്തിൽ; സുനിത വില്യംസിനെയും ബുച്ച് വിൽമറെയും സുരക്ഷിതമായി തിരിച്ചെത്തിക്കും
- 'കച്ചവടക്കാര്‍ തമ്മിലുള്ള തര്‍ക്കം പരിഹരിച്ച് ലക്ഷങ്ങൾ തട്ടി'; പി ശശിക്കെതിരായ പരാതി പുറത്തുവിട്ട് അന്‍വർ
- എഡിജിപിക്കെതിരായ വിജിലന്‍സ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹാജരാക്കണം: തിരുവനന്തപുരം വിജിലന്‍സ് കോടതി
- നേപ്പാൾ പ്രളയക്കെടുതിയിൽ മരണസംഖ്യ 217
- ഓരോ 55 മിനിറ്റിലും ഒരാള്‍ക്ക് ഹൃദയാഘാതം, മുംബൈയിൽ പ്രതിദിനം 27 പേർ മരിക്കുന്നു
- നിയമവിരുദ്ധമായി 7 കെട്ടിടങ്ങൾക്ക് പ്രവർത്തനാനുമതി നൽകി; ചിന്നക്കനാൽ പഞ്ചായത്ത് സെക്രട്ടറിക്ക് സസ്പെൻഷൻ
- ബലാത്സംഗക്കേസ്; സിദ്ദിഖ് ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായേക്കും
യൂകെയിലെ ഏറ്റവും വലിയ അസ്സോസിയേഷനുകളിലൊന്നായ വിൽഷെയർ മലയാളീ അസോസിയേഷന്റെ ഓണാഘോഷവും 20-)o വാർഷികാഘോഷവും പ്രൗഢഗംഭീരമായി.
- Oct 01, 2024
രാജേഷ് നടേപ്പിള്ളി, മീഡിയ കോർഡിനേറ്റർ, ഡബ്ള്യു എം എ
സ്വിൻഡൻ : സ്വിൻഡൻ മേയർ ഇമിത്യാസ് ഷെയ്ക് ഉത്ഘാടനവും യുകെ നിയമ മന്ത്രി ഹെയ്‌ദി അലക്സണ്ടർ മുഖ്യ പ്രഭാഷണവും ബേസിംഗ്‌സ്‌റ്റോക്ക് കൗൺസിലർ സജീഷ് ടോം ഫാദർ സജി നീണ്ടൂർ എന്നിവർ വിശിഷ്ടതിഥികളുമായി സംഘടിപ്പിച്ച ഓണാഘോഷപരിപാടിയിൽ വിൽഷെയറിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ തദ്ദേശീയരും പ്രവാസികളുമായ 1000 തിലധികം മലയാളികൾ അണിചേർന്നപ്പോൾ അക്ഷരാർഥത്തിൽ യുകെ മലയാളികളുടെ ഏറ്റവും വലിയ ഓണാഘോഷമായി മാറി.
സെപ്റ്റംബർ 29, ഞായറാഴ്ച രാവിലെ 9 മണിക് ഓണപ്പൂക്കളവും തുടർന്ന് കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർവരെ പങ്കെടുത്ത നിരവധി ഓണക്കളികളും, തുടർന്ന് മട്ടാഞ്ചേരി കാറ്ററേഴ്സ് ഒരുക്കിയ ഓണസദ്യയും ഓണാഘോഷത്തിന് മിഴിവേകുന്നതായി. രാഗി ജി ആർ ന്റെ പ്രാർത്ഥനാഗാനത്തോടുകൂടി സാംസ്‌കാരിക സമ്മേളനത്തിന് തുടക്കം കുറിച്ചു. തുടർന്ന് സ്വിൻഡൻ സ്റ്റാർസിന്റെ ചെണ്ടമേളവും പുലികളിയും ആരവത്തോടും ആർപ്പുവിളികളോടും താളമേളങ്ങളോടും കൂടി മാവേലിയേയും വിശിഷ്ടതിഥികളെയും അസോസിയേഷൻ ഭാരവാഹികളെയും വേദിയിലേക്ക് ആനയിക്കപ്പെട്ടു. തുടർന്ന് പൊതുസമ്മേളനവും ഔപചാരിക ഉത്‌ഘാടനവും അതിനെത്തുടർന്ന് കേരളത്തിന്റെ തനത് സംസ്കാരത്തെ വിളിച്ചോതുന്ന വർണ്ണ ശബളിമയാർന്ന കലാമേളയും അരങ്ങേറുകയുണ്ടായി.
അസ്സോസിയേഷൻ സെക്രട്ടറി പ്രദീഷ് ഫിലിപ്പ് ഏവരെയും സ്വാഗതം ആശംസിച്ചുകൊണ്ട് സംസാരിക്കുകയുണ്ടായി. സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്തോഷത്തിന്റെയും ഐക്യത്തിന്റെയും സ്ഫുരിക്കുന്ന ചിന്തയും പ്രവർത്തനങ്ങളും സമകാലീന ജീവിതത്തിൽ ഉണ്ടാകണമെന്നും ഉറച്ച മൂല്യങ്ങൾ മുറുകെപ്പിടിച്ചുകൊണ്ട് കാലഘട്ടത്തിനനുസൃതമായി ഒത്തുചേർന്ന് പ്രവർത്തിക്കാമെന്നും ഏവർക്കും ഓണത്തിന്റെ ആശംസകൾ നേർന്നുകൊണ്ട് ശ്രീ പ്രദീഷ് ഫിലിപ്പ് ഏവരെയും സ്വാഗതം ചെയ്തു.
വിൽഷെയർ മലയാളീ അസോസിയേഷൻ അംഗങ്ങൾ സ്വിൻഡനിലെ സാമൂഹിക സാമ്പത്തിക മേഖലകളിലെ നിർണായക ഘടകമാണെന്നും NHS ന് നൽകിവരുന്ന സംഭാവന വിലമതിക്കാനാകാത്തതാണെന്നും വിൽഷെയർ മലയാളികളുടെ ഒത്തുരുമയും കൂട്ടായ്മയുമാണ് ഈ കാണുന്ന വമ്പിച്ച ജനാവലിയെന്നും വിൽഷെയർ മലയാളീ അസോസിയേഷന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ എന്നും ഒപ്പമുണ്ടാകുമെന്നും ഉത്ഘാടനം നിർവഹിച്ചുകൊണ്ട് മേയർ ഇംതിയാസ് ഷെയ്ക് അഭിപ്രായപ്പെട്ടു.
തുടർന്ന് ഓണാഘോഷം 2024 ന്റെ സന്ദേശം മഹാബലി നൽകുകയുണ്ടായി.
വിൽഷെയർ മലയാളീ അസോസിയേഷന്റെ മാത്രമല്ല ഒരു പക്ഷെ യുകെ മലയാളീ അസോസിയേഷനുകളുടെ ചരിത്രത്തിലെ തന്നെ ആയിരത്തിലധികം ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തപ്പെടുന്ന ഏറ്റവും വലിയ ഓണാഘോഷമായിരിക്കും ഇത്തവണ അസോസിയേഷൻ ഒരുക്കിയതെന്നും മലയാളികളുടെ ഹൃദയ സ്പന്ദനങ്ങളറിഞ്ഞു സാമൂഹികമായ ഏകീകരണത്തിന് ജാതി -മത- വർണ്ണ -വർഗ്ഗ -രാഷ്ട്രീയ ഭേദമില്ലാതെ പ്രവർത്തിക്കുന്ന ഈ സംഘടനയുടെ ജന പിന്തുണയും സ്വീകാര്യതയും വിളിച്ചരിക്കുന്നതാണ് ഈ ഓണാഘോഷ പരിപാടി ആസ്വദിക്കാൻ ഇവിടെ എത്തിയ വലിയ ജനസഞ്ചയം എന്ന് അധ്യക്ഷത വഹിച്ചുകൊണ്ട് പ്രസിഡന്റ് പ്രിൻസ്‌മോൻ മാത്യു സംസാരിക്കുകയുണ്ടായി.
വിൽഷെയർ മലയാളി അസോസിയേഷന്റെ ഓണാഘോഷവും 20-)0 വാർഷിക ആഘോഷവും തനത് സാംസ്‌കാരികതയെ വിളിചോതുന്നതാണെന്നും ആ സാംസ്കാരികതയുടെ ഭാഗമായി എത്തിച്ചേരാൻ സാധിച്ചത് ഭാഗ്യമായി കാണുന്നുവെന്നും രാജ്യത്തിൻറെ അഭിവൃദ്ധിയിൽ മലയാളികളുടെ പങ്ക് വളരെ വലുതാണെന്നും ഇന്നത്തെ കുഞ്ഞുങ്ങൾ നാളെയുടെ പൗരന്മാരാണെന്നും രാജ്യത്തിൻറെ സാമ്പത്തിക വളർച്ചയും ഘടനാപരമായ കെട്ടുറപ്പും അത്യന്താപേക്ഷിതമാണെന്നും അതിൽ വിൽഷെയർ മലയാളീ അസോസിയേഷന്റെ പങ്ക് നിർണായകമാണെന്നും ഈ കൂട്ടായ്മ മറ്റു സാമുദായിക സംഘടനകൾക്ക് മാതൃകയാണെന്നും ഏവർക്കും ഓണാഘോഷത്തിന്റെ ആശംസകളറിയിച്ചുകൊണ്ട് മന്ത്രി സംസാരിക്കുകയുണ്ടായി. അസോസിയേഷന്റെ 20-)0 വാർഷിക സുവനീർ മന്ത്രി ഹെയ്‌ദി അലക്സണ്ടർ ബേസിംഗ്‌സ്‌റ്റോക്ക് കൗൺസിലറും യുക്മ മുൻ ദേശീയ ജനറൽ സെക്രട്ടറികൂടിയായ ശ്രീ സജീഷ് ടോമിന് നൽകിക്കൊണ്ട് പ്രകാശനം നിർവഹിച്ചു.
യുകെയിലെ മികച്ചതും ബ്രഹത്തായതുമായ മലയാളി സംഘടനകളിൽ ഒന്നായ വിൽഷെയർ മലയാളീ അസോസിയേഷൻ ഒരുക്കിയ ഈ വർഷത്തെ ഓണാഘോഷപരിപാടിയിൽ കുടുംബസമേതം പങ്കെടുക്കുവാൻ സാധിച്ചത് വലിയൊരു അനുഗ്രഹമായിക്കാണുന്നുവെന്നും പൊതുപ്രവർത്തനം തുടങ്ങിയനാൾ മുതൽ യുകെയിലെ വിവിധ ഓണാഘോഷങ്ങളിൽ പങ്കെടുക്കാറുണ്ടെകിലും ആദ്യമായാണ് ആയിരത്തിലധികം ആളുകൾക്ക് ഒരുവേദിയിൽ ഓണസദ്യ വിളമ്പി മികവുറ്റ കലാസാംസ്കാരിക മേള സംഘടിപ്പിച്ച വേദിയിൽ എത്തുന്നതെന്ന് ബേസിംഗ്‌സ്‌റ്റോക്ക് കൗൺസിലറും മികച്ച പൊതുപ്രവർത്തകനുമായ ശ്രീ സജീഷ് ടോം ആശംസ പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. വിൽഷെയർ മലയാളിസമൂഹവുമായി എന്നും ഊഷ്മളമായ ബന്ധം പുലർത്തിപ്പോരുന്ന ശ്രീ സജീഷ് ടോം WMA യുടെ പ്രവർത്തനങ്ങൾക്ക് ഏല്ലാവിധ ആശിസുകളും ഓണാശസകളും നേർന്നു. ഇക്കഴിഞ്ഞ GCSC പരീക്ഷയിൽ മികച്ച വിജയം നേടിയ അലൻ സെബിക്ക് സമ്മാനദാനം നൽകുകളുണ്ടായി.
സ്വിണ്ടനിലെ മലയാളികളുടെ എല്ലാവിധ പ്രവർത്തനങ്ങളിലും മുൻനിരയിൽ നിന്ന് സജീവപങ്കാളിത്തം നല്കിപ്പോരുന്ന ആത്മീയ ആചാര്യൻ കൂടിയാണ് ഫാദർ സജി നീണ്ടൂർ. വിൽഷെയറിലെ എല്ലാ അംഗങ്ങൾക്കും ഓണാശംസകൾ നല്കിയതിനോടൊപ്പം ഈ വർഷത്തെ A Level പരീക്ഷയിൽ മികച്ച വിജയം നേടിയ എൽദോ ബെന്നിക്ക് ഫാദർ സജി സമ്മാനദാനവും നിർവഹിച്ചു. തുടർന്ന് ഈ അടുത്തകാലത്തായി പുറത്തിറങ്ങിയ ബിഗ് ബെൻ എന്ന ചിത്രത്തിൽ ശ്രെധേയമായ വേഷം കൈകാര്യം ചെയ്‍ത ഹന്ന മറിയം മുസ്തഫ എന്ന കുട്ടിയെ ആദരിക്കുകയുണ്ടായി.
പൊതുസമ്മേളനത്തെത്തുടർന്ന് ഭാരതസംസ്കാരത്തിന്റെ മഹത്തായ പാരമ്പര്യവും സാംസ്‌കാരിക പൈതൃകവും ഇഴകലർത്തി ഭാരതത്തിലെ വിവിധ ഉത്സവങ്ങൾ, ദീപാവലി, ഈദ്, ക്രിസ്തുമസ്, ഹോളി, ഗണേശചതുർത്ഥി, തുടങ്ങി അവസാനം ഓണാഘോഷവും ഒരേവേദിയിൽ വേറിട്ട രീതിയിൽ എഴുപതോളം കലാകാരമാരും കലാകാരികളും ചേർന്നവതരിപ്പിച്ച “ഭാരതോത്സവ്” എന്ന പരിപാടി നിറകൈയ്യടികളോടെയാണ് ജനം വരവേറ്റത്. ഭാരതോത്സവിനോടോപ്പം മോഹിനിയാട്ടം, ഭരതനാട്യം, കഥകളി, കൂടാതെ യുകെയിൽ അധികം പ്രചാരത്തിലില്ലാത്ത തെയ്യം എന്ന കലാരൂപം അതേ വശ്യതയിലും തനിമ നഷ്ടപ്പെടാതെയും വേദിയിൽ അവതരിപ്പിച്ചത് ഭാരതോത്സവത്തിന്റെ മാറ്റ് കൂട്ടി.
അതിനെ തുടർന്ന് കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ പങ്കെടുത്ത 20 ഓളം സംഘനൃത്തങ്ങളും തിരുവാതിര, കോൽക്കളി തുടങ്ങി സാംസ്കാരികതയെ വിളിച്ചോതുന്ന തനത് നൃത്ത ശില്പങ്ങളും സംഗീതത്തിന്റെ മാസ്മരിക ലോകത്തേക്ക് നയിച്ച നിരവധി ഗായകരും പരിപാടികളെ ഉന്നത നിലവാരം പുലർത്തുന്നതാക്കിമാറ്റി.
ഓണാഘോഷപരിപാടികൾ മികവുറ്റതാക്കാൻ പ്രവർത്തിച്ച പ്രോഗ്രാം കോർഡിനേറ്റർസ്, മെൽവിൻ മാത്യു, അഞ്ജന സുജിത് എന്നിവർ ഏറെ പ്രശംസ പിടിച്ചുപറ്റുകയുണ്ടായി. പ്രോഗ്രാമിന്റെ അവതാരകർ സോനാ ബേബിയും അൽഫി മാത്യുവും മികവുറ്റ അവതരണ ശൈലി കാഴ്ചവച്ചു. ഓണാഘോഷ പരിപാടി കാര്യക്ഷമമായി പൂർത്തിയാക്കാൻ പ്രവർത്തിച്ച WMA കമ്മിറ്റി അംഗങ്ങൾ: പ്രിൻസ്‌മോൻ മാത്യു, പ്രദീഷ് ഫിലിപ്പ്, സജി മാത്യു, സോണി കാച്ചപ്പിള്ളി, അഗസ്റ്റിൻ ജോസഫ്, സിസി ആന്റണി, ഗീതു അശോകൻ, മാത്യു കുര്യാക്കോസ്, ലൂക്കോസ് തോമസ്, സജി ജോർജ്, ജോസ് ഞാളിയത്ത്, മനു ജോസഫ്, ജോർജ് കുര്യാക്കോസ്, ജോബി ജോസ്, ജിൻസ് ജോസഫ് , രാജേഷ് നടേപ്പിള്ളി എന്നിവരാണ്. WMA സുവനീർ കമ്മറ്റി അംഗങ്ങൾ: ജെയ്‌മോൻ ചാക്കോ (ചീഫ് എഡിറ്റർ) റെയ്‌മോൾ നിധീരി (സബ് എഡിറ്റർ ) പ്രിൻസ്‌മോൻ മാത്യു, പ്രദീഷ് ഫിലിപ്പ്, സജി മാത്യു, സോണി കാച്ചപ്പിള്ളി, രാജേഷ് നടേപ്പിള്ളി, ടെസ്സി മാത്യു, ബിജു ചാക്കോ, ഡോൽജി പോൾ, ആൽബി ജോമി എന്നിവരാണ്.
സോണി കാച്ചപ്പിള്ളിയും പോൾസൺ ജോസും സംയുക്തമായൊരുക്കിയ ശബ്ദവും വെളിച്ചവും പരിപാടികൾക്ക് മിഴിവേകി. Medianet UK Ltd ന്റെ ദൃശ്യവിസ്മയം ഓണാഘോഷത്തെ വ്യത്യസ്ത അനുഭവമുള്ളതാക്കി തീർത്തു.
WMA യുടെ മുഖ്യ സ്പോൺസർ ആയ INFINITY FINANCIALS LTD നറുക്കെടുപ്പിലൂടെ സ്വർണനാണയം സമ്മാനമായി നൽകുകയുണ്ടായി.
WMA ഒരുക്കിയ റാഫിൾ ടിക്കറ്റ് നറുക്കെടുപ്പിലൂടെ നിരവധി പേർ സ്വർണനാണയം കരസ്ഥമാക്കുകയുണ്ടായി. ഓണാഘോഷത്തോടനുബന്ധിച്ചു ബെറ്റെർഫ്രെയിംസ് രാജേഷ് നടേപ്പിള്ളി ഫോട്ടോഗ്രാഫിയും സോജി തോമസ് വീഡിയോഗ്രാഫിയും നിർവഹിച്ചു,
പരിപാടികൾക്ക് സമാപനം കുറിച്ചുകൊണ്ട് ട്രഷറർ ശ്രീ സജി മാത്യു ഏവർക്കും നന്ദി രേഖപ്പെടുത്തി.
കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Latest News:
സ്പേസ് ക്രൂ 9 പേടകം ബഹിരാകാശ നിലയത്തിൽ; സുനിത വില്യംസിനെയും ബുച്ച് വിൽമറെയും സുരക്ഷിതമായി തിരിച്ചെത...
വാഷിങ്ടണ്‍: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിക്കിടക്കുന്ന ബഹിരാകാശ യാത്രികരായ സുനിതാ വില്യ...Latest News'കച്ചവടക്കാര്‍ തമ്മിലുള്ള തര്‍ക്കം പരിഹരിച്ച് ലക്ഷങ്ങൾ തട്ടി'; പി ശശിക്കെതിരായ പരാതി പുറത്തുവിട്ട് അ...
മലപ്പുറം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം...Latest Newsഎഡിജിപിക്കെതിരായ വിജിലന്‍സ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹാജരാക്കണം: തിരുവനന്തപുരം വിജിലന്‍സ് കോടതി
എഡിജിപി എംആര്‍ അജിത്കുമാറിനെതിരായ വിജിലന്‍സ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് കോടതി. ത...Latest Newsനേപ്പാൾ പ്രളയക്കെടുതിയിൽ മരണസംഖ്യ 217
നേപ്പാളിലെ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും മരണസംഖ്യ ഇതുവരെ 217 ആയി ഉയർന്നു. കിഴക്കൻ,മധ്യനേപ്പാ...Latest Newsഓരോ 55 മിനിറ്റിലും ഒരാള്‍ക്ക് ഹൃദയാഘാതം, മുംബൈയിൽ പ്രതിദിനം 27 പേർ മരിക്കുന്നു
മുംബൈയില്‍ പ്രതിദിനം 27 മരണങ്ങള് ഹൃദയാഘാതം മൂലം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായി നഗരസഭ. നഗരത്തില്‍...Latest Newsനിയമവിരുദ്ധമായി 7 കെട്ടിടങ്ങൾക്ക് പ്രവർത്തനാനുമതി നൽകി; ചിന്നക്കനാൽ പഞ്ചായത്ത് സെക്രട്ടറിക്ക് സസ്പെൻ...
ചിന്നക്കനാൽ പഞ്ചായത്തിൽ ഹൈക്കോടതി വിധി മറികടന്ന് 7 കെട്ടിടങ്ങൾക്ക് പ്രവർത്തനനുമതി നൽകിയ പഞ്ചായത്ത് ...Latest Newsബലാത്സംഗക്കേസ്; സിദ്ദിഖ് ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായേക്കും
ബലാത്സംഗക്കേസിൽ സുപ്രിംകോടതി അറസ്റ്റ് തടഞ്ഞതോടെ നടൻ സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നിൽ ഇന്ന് ഹാജരാ...Latest Newsലെബനനിൽ കരയുദ്ധം ആരംഭിച്ച് ഇസ്രയേൽ; സൈന്യം അതിർത്തി കടന്നു
ലെബനനിൽ കരയുദ്ധം ആരംഭിച്ച് ഇസ്രയേൽ. അതിർത്തി കടന്ന് സൈന്യം ലെബനനുള്ളിലെത്തി. ഹിസ്ബുല്ല കേന്ദ്രങ്ങൾ...Latest News
Post Your Comments Here ( Click here for malayalam )
Latest Updates
- സ്പേസ് ക്രൂ 9 പേടകം ബഹിരാകാശ നിലയത്തിൽ; സുനിത വില്യംസിനെയും ബുച്ച് വിൽമറെയും സുരക്ഷിതമായി തിരിച്ചെത്തിക്കും വാഷിങ്ടണ്‍: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിക്കിടക്കുന്ന ബഹിരാകാശ യാത്രികരായ സുനിതാ വില്യംസിനെയും ബുച്ച് വില്‍മറിനെയും തിരികെയെത്തിക്കുന്ന ദൗത്യവുമായി സ്പേസ് എക്സ് വിക്ഷേപിച്ച ക്രൂ 9 പേടകം പരിക്രമണ ലബോറട്ടറിയില്‍ സുരക്ഷിതമായി ഇറങ്ങി. ശനിയാഴ്ച ഫ്ളോറിഡയിലെ കേപ് കനാവെറലില്‍ വെച്ചാണ് ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ ഏകദേശം ഉച്ചയ്ക്ക് 1:17 മണിയോടെ പേടകം വിക്ഷേപിച്ചത്. ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് പേടകം ബഹിരാകാശ നിലയത്തിലെത്തിയത്. നാസയുടെ ബഹിരാകാശ സഞ്ചാരിയായ നിക്ക് ഹേഗ്, റഷ്യന്‍ റോസ്കോസ്മോസ് സഞ്ചാരിയായ അലക്സാണ്ടര്‍ ഗോര്‍ബുനോവ് എന്നിവരാണ് അഞ്ച്
- ‘കച്ചവടക്കാര്‍ തമ്മിലുള്ള തര്‍ക്കം പരിഹരിച്ച് ലക്ഷങ്ങൾ തട്ടി’; പി ശശിക്കെതിരായ പരാതി പുറത്തുവിട്ട് അന്‍വർ മലപ്പുറം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് നല്കിയ പരാതി സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട് പി വി അന്‍വര്‍ എംഎല്‍എ. സാമ്പത്തിക തര്‍ക്കത്തില്‍ ഇടനിലക്കാരനായി നിന്ന് പി ശശി ലക്ഷങ്ങൾ തട്ടുന്നതായാണ് പി വി അന്‍വറിന്റെ പ്രധാന ആരോപണം. ചില കേസുകള്‍ പി ശശി ഇടപെട്ട് ഒത്തുതീര്‍പ്പാക്കിയെന്നും പി വി അന്‍വര്‍ പറയുന്നു. ഷാജന് സ്കറിയ വിഷയത്തില്‍ ഇടപെടുന്ന സമയത്ത് താനും പി ശശിയും തമ്മിലുള്ള ബന്ധം കൂടുതല്‍
- എഡിജിപിക്കെതിരായ വിജിലന്‍സ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹാജരാക്കണം: തിരുവനന്തപുരം വിജിലന്‍സ് കോടതി എഡിജിപി എംആര്‍ അജിത്കുമാറിനെതിരായ വിജിലന്‍സ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് കോടതി. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് നിര്‍ദേശിച്ചത്. ഡിസംബര്‍ 12ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. എ.ഡി.ജി.പിക്കും പി ശശിക്കും എതിരായ ഹര്‍ജിയിലാണ് കോടതി നിര്‍ദേശം. ഹര്‍ജി പരിഗണിക്കുമ്പോള്‍ സമാന അന്വേഷണം ആരംഭിച്ചെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു.തുടര്‍ന്നാണ് കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ പിവി അന്‍വര്‍ നല്കിയ അനധികൃത സ്വത്ത് സമ്പാദനകേസ് ഡിജിപിയുടെ ശുപാര്‍ശയെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ വിജിലന്‍സിന് വിട്ടത്. വിജിലന്‍സിന്റെ അന്വേഷണം
- നേപ്പാൾ പ്രളയക്കെടുതിയിൽ മരണസംഖ്യ 217 നേപ്പാളിലെ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും മരണസംഖ്യ ഇതുവരെ 217 ആയി ഉയർന്നു. കിഴക്കൻ,മധ്യനേപ്പാളിലെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്.കാണാതായവർക്കുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. രണ്ടുപതിറ്റാണ്ടിനിടെ പെയ്ത ഏറ്റവും ഉയർന്നതോതിലുള്ള മഴയാണിതെന്നാണ് നിരീക്ഷണം. തലസ്ഥാനത്തിലൂടെ ഒഴുകുന്ന ബാഗ്മതി നദിക്ക് സമീപമുള്ള ആസൂത്രിതമല്ലാത്ത നഗര കയ്യേറ്റമാണ് പ്രളയത്തിന് കാരണമായതെന്ന് നേപ്പാൾ കേന്ദ്രീകരിച്ചുള്ള ഗവേഷണ കേന്ദ്രം ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഇന്റഗ്രേറ്റഡ് മൗണ്ടെയ്ന് ഡെവലപ്മെന്റ് വ്യക്തമാക്കുന്നു . വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മണ്‍സൂണ്‍ കാലത്ത് ദക്ഷിണേഷ്യയില്‍ പതിവാണെങ്കിലും കാലാവസ്ഥാ വ്യതിയാനം സ്ഥിതിഗതികള്‍ രൂക്ഷമാക്കുകയാണെന്നായിരുന്നു വിദഗ്ദര്‍ നിരീക്ഷിച്ചത്. ഹൈവേകളില്‍
- ഓരോ 55 മിനിറ്റിലും ഒരാള്‍ക്ക് ഹൃദയാഘാതം, മുംബൈയിൽ പ്രതിദിനം 27 പേർ മരിക്കുന്നു മുംബൈയില്‍ പ്രതിദിനം 27 മരണങ്ങള് ഹൃദയാഘാതം മൂലം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായി നഗരസഭ. നഗരത്തില്‍ ഓരോ 55 മിനിറ്റിലും ഒരാള്‍ക്ക് ഹൃദയാഘാതം ഉണ്ടാകുന്നുവെന്നും നഗരസഭയുടെ ആരോഗ്യവിഭാഗം പറയുന്നു. ലോക ഹൃദയാരോഗ്യദിനത്തോടനുബന്ധിച്ചായിരുന്നു നഗരസഭ ഈ കണക്കുകള്‍ പുറത്തുവിട്ടത്. 2022-ല്‍ നഗരത്തിലുണ്ടായ മരണങ്ങളില്‍ 10 ശതമാനം ഹൃദയാഘാതം മൂലമാണെന്ന് സർവേയിൽ പറയുന്നു. 2023-ല്‍ അത് 11 ശതമാനമായി ഉയര്‍ന്നു. 40 വയസിന് താഴെയുള്ളവരില്‍ രക്തസമ്മര്‍ദവും പ്രമേഹവും വര്‍ധിച്ചുവരുന്നതായി സര്‍വേയില്‍ വ്യക്തമാക്കുന്നതായും ആരോഗ്യവിഭാഗം അറിയിച്ചു. 18-നും 69-നുമിടയില്‍ പ്രായമുള്ള മുംബൈക്കാരില്‍ 34 ശതമാനംപേര്‍ക്ക്
click on malayalam character to switch languages