1 GBP = 110.08

അസം നിയമ സഭയുടെ നമാസ് ഇടവേള ഒഴിവാക്കി; കോളോണിയൽ രീതികളിൽ നിന്നുള്ള മോചനമെന്ന് മുഖ്യമന്ത്രി

അസം നിയമ സഭയുടെ നമാസ് ഇടവേള ഒഴിവാക്കി; കോളോണിയൽ രീതികളിൽ നിന്നുള്ള മോചനമെന്ന് മുഖ്യമന്ത്രി


അസം നിയമസഭയുടെ നമാസ് ഇടവേള ഒഴിവാക്കി. വെള്ളിയാഴ്ച ഉച്ചക്ക് മുസ്ലിം വിഭാഗത്തിന് പ്രാർത്ഥനക്കായി നൽകിയിരുന്ന 2 മണിക്കൂർ ഇടവേളയാണ് ഒഴിവാക്കിയത്. കോളോണിയൽ രീതികളിൽ നിന്നുള്ള മോചനമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. യമസഭയുടെ അടുത്ത സമ്മേളനം മുതൽ ഈ നിയമം നിലവിൽ വരും.

വെള്ളിയാഴ്ചകളിലെ നടപടിക്രമങ്ങൾ മറ്റ് ദിവസങ്ങളിലേതിന് തുല്യമായിരിക്കും കൂടാതെ മുസ്ലീം സമുദായത്തിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ നമസ്കരിക്കുന്നതിന് ഇടവേള ഉണ്ടാകില്ല. ബ്രിട്ടീഷ് ഭരണം മുതൽ, മുസ്ലീം നിയമസഭാ സാമാജികർക്ക് വെള്ളിയാഴ്ച നമസ്‌കരിക്കുന്നതിന് അസം നിയമസഭയുടെ സമ്മേളനത്തിൽ ഇടവേള നൽകുന്ന ഒരു പതിവുണ്ടായിരുന്നു. സയ്യിദ് സാദുലയുടെ കാലം മുതൽ നിലനിന്നിരുന്ന ഈ സമ്പ്രദായം അസം നിയമസഭയും നിർത്തലാക്കിയിരിക്കുന്നത്. രാജ്യത്ത് ഒരു സംസ്ഥാനത്തും ഇത്തരമൊരു സംവിധാനം ഇല്ലെന്ന് ബിശ്വജിത്ത് ഫുക്കൻ നിയമസഭയിൽ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more