- വേദനകള്‍ ഇല്ലാത്ത ലോകത്തേക്ക് വിന്‍സി യാത്രയായപ്പോള്‍ തനിച്ചായ ആ കുരുന്നുകള്‍ക്ക് ഒരു കൈതാങ്ങ്: ആ കുടുംബത്തെ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്താന്‍ ഗ്ലോസ്റ്ററിലെ മലയാളികള്‍ ഒരുമിച്ച് കൈകോര്‍ക്കുന്നു..
- ന്യൂ കാസിലിൽ മലയാളി ബാലിക നിര്യാതയായി; സംസ്കാരം പിന്നീട് നാട്ടിൽ
- യു.എസിൽ വാഹനാപകടം; രണ്ട് ഇന്ത്യൻ വിദ്യാർഥികൾക്ക് ദാരുണാന്ത്യം
- ലെസ്റ്ററില്‍ മലയാളി യുവാവ് മരണമടഞ്ഞു; വിടവാങ്ങിയത് കോഴിക്കോട് സ്വദേശി അഖില്‍ സൂര്യകിരൺ
- കരിപ്പൂരില്‍ 9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് വേട്ട; വാങ്ങാന്‍ വന്നവര്‍ പിടിയില്‍; കാരിയര്‍ കടന്നുകളഞ്ഞു
- ഇന്ത്യാ-പാക് അതിർത്തികൾ ശാന്തമാകുന്നു; ജമ്മു കശ്മീരിലെ അതിർത്തി മേഖലകളൊഴിച്ചുള്ള സ്കൂളുകൾ ഇന്ന് തുറക്കും
- കൊഴുപ്പുമാറ്റൽ ശസ്ത്രക്രിയക്ക് ശേഷം വിരലുകൾ മുറിച്ചുമാറ്റേണ്ടി വന്ന സംഭവം; നിയമപോരാട്ടത്തിന് കുടുംബം
സഭകളിലെ കുമ്പസാര മാലിന്യകൂമ്പാരങ്ങള്കാരൂര് സോമന്, ചാരുംമൂട്
- Jan 12, 2024
ഓര്‍ത്തോഡോക്സ് സഭ പുരോഹിതന് ഫാ.മാത്യു വാഴകുന്നില്മേലാധികാരിയായ ഡോ.ജോഷ്വാ മാര്‍ നിക്കോദിമോസിനെ വെല്ലുവിളിക്കുന്നത് ‘…..മോനെ നിന്റെ കല്പനക്ക് മറുപടി തരാന്‍ എനിക്ക് മനസ്സില്ലടാ. നിന്റെ പല കള്ളക്കഥകള്‍ ഞാന്‍ പുറത്തുവിടും’. ഇത്രയും കേട്ടപ്പോള്‍ കുയിലിന്റെ പാട്ട് കേട്ടവര്‍ കഴുകന്റെ പാട്ട് കേട്ടതുപോലെയായി. ദൈവ ഇടയന്റെ വചനം കേട്ട് കുഞ്ഞാടുകള്‍ വിറക്കരുത്. ദേവാലയ അള്‍ത്താരയിലെ മെഴുകുതിരിയുരുകി വെളിവാക്കപ്പെട്ട ഈ വെളിച്ചത്തെ പ്രാര്‍ത്ഥനാ നിമഗ്നമായ കാലത്തിന്റെ ദിവ്യസന്ദേശമായി കണ്ടാല്‍ മതി. ആരും പരസ്പരം തല്ലുകൂടരുത്. അള്‍ത്താര വലിച്ചുമറിക്കരുത്. ഇതിലൂടെ നല്ലൊരുപറ്റം പുരോഹിത മഹാപുരോഹിതരുടെ ആത്മാവും, ആത്മാഭിമാനവും, സത്യസന്ധതയും, സ്വഭാവവൈശിഷ്ടങ്ങളും വെളിപ്പെടുകയാണ്. സാധാരണ അധികാരത്തിലുള്ളവരുടെ അരമന രഹസ്യങ്ങള്‍ ആരും പുറത്തുവിടാറില്ല. വല്ലപ്പോള്‍ പുകഞ്ഞുപുകഞ്ഞു കത്തുകയാണ് പതിവ്. ഇവരുടെ വിശുദ്ധ-അവിശുദ്ധ കൂട്ടുകെട്ടുകള്‍ ഒരിക്കലുമടങ്ങാത്ത ആത്മാവിനെത്തേടി നടക്കുന്ന കുഞ്ഞാടുകള്‍ക്ക് മാത്രമറിയില്ല. കുഞ്ഞാടുകള്‍ക്ക് ജീവന് പകരുന്ന ഈ വാക്കുകള്‍ ഒരു ഭോഷന്റെ വാക്കുകളാണോ? അതോ ക്രിസ്തുഭക്തനായ ഒരു ഇടയന് വിശ്വസ്തയോടെ കുഞ്ഞാടുകളെ പോറ്റുന്നതുകൊണ്ടോണോ? ഉദയംപേരൂര്‍ സുനഹദോസ് എന്ന പേരില്‍ 1599 ജൂണ്‍ മാസം വിശ്വാസികളുടെ ഒരു പ്രതിപുരുഷയോഗം ചേരുകയുണ്ടായി. ഒരു ജാതി ഒരുമതം പോലെ ഒരു നവീകരണ സുറിയാനി സഭയുണ്ടാകുമോ?
വിശ്വസ്തതയില്ലാത്ത ഇസ്രായേലിലെ ഭക്തികെട്ട ഇടയന്മാരെപ്പറ്റി യെഹെസ്കേല്‍ പ്രവാചകന് ഇങ്ങനെ പറയുന്നു. ‘ഇസ്രായേലിന്റെ ഇടയന്മാര്ക്ക് അയ്യോ കഷ്ടം. ആടുകളെ അല്ലയോ ഇടയന്മാര് മെയിക്കേണ്ടത് (യെഹെ.34.2)’. ഇന്നത്തെ ഇടയ ആടുകളെനോക്കി ഈ പുരോഹിതന് പറഞ്ഞ വാക്കുകളെ വായിച്ചാല്‍ ആര്‍ക്കും അയ്യോ കഷ്ടം എന്ന് പറയാന്‍ തോന്നും. ക്രൈസ്തവ മേലധ്യക്ഷന്മാര്ക്ക് രഹസ്യങ്ങള്‍ ഉണ്ടെന്ന് ഫാ.മാത്യു വാഴകുന്നില്‍ പറയുമ്പോള്‍ എന്തുകൊണ്ടാണ് അദ്ദേഹം അത് തുറന്നുപറയാത്തത്? കുട്ടികളെ പഠിപ്പിക്കുന്ന ഒരദ്ധ്യാപകന് എന്നുകൂടി കേള്‍ക്കുമ്പോള്‍ ആ രംഗത്തുള്ളവരെക്കൂടി അപമാനിക്കയല്ലേ? ഈ വ്യക്തിയുടെ വാക്കുകള്‍ അപലപനീയം മാത്രമല്ല ഒരു ക്രിസ്തീയ പുരോഹിതന് ചേര്‍ന്നതുമല്ല. സഭയുടെ മക്കളെ നേര്‍വഴിക്ക് നടത്തേണ്ടവര്‍ യെഹെസ്കേല്‍ പ്രവാചകന് പറയുന്നതുപോലെ ‘ഭക്തികെട്ട ഇടയന്മാര് ആടുകളെ പരിപാലിക്കാതെ തങ്ങളുടെ നേട്ടങ്ങള്‍ക്കായി അവയെ ചൂഷണം ചെയ്യുന്നു’. ഇതല്ലേ ഇന്നത്തെ സഭകളില്‍ കാണുന്ന കെട്ടുകാഴ്ചകള്‍. അതാണ് യേശു ചോദിച്ചത് . ‘കള്ള ഇടയന്മാരുടെ കീഴിലുള്ള ആടുകള്‍ക്ക് എന്ത് സംഭവിച്ചു? യേശുവിനോടുള്ള എന്റെ ഉത്തരം. ആ മതില് കെട്ടിനുള്ളില്‍ നടക്കുന്നത് അടിമവ്യാപാരമാണ്. ദേവാലയ കൂദാശകള്‍, മാമോദിസ, വിവാഹം, മരണം തുടങ്ങിയ ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. പാശ്ചാത്യ രാജ്യങ്ങളിലെ ക്രിസ്തിയാനികള്‍ സ്വതന്ത്രരാണ്. ഈ ചടങ്ങ് ചങ്ങലകള്‍ പതിനാറാം നൂറ്റാണ്ടുമുതല്‍ അവര്‍ പൊട്ടിച്ചെറിഞ്ഞു. മനുഷ്യരില്‍ അറിവ് വര്‍ദ്ധിച്ചാല്‍ ജാതിമതങ്ങള്‍ വലിച്ചെറിയും. പാശ്ചാത്യര്‍ ക്രിസ്തിയാനികളെങ്കിലും ജാതി മത വിശ്വാസികളല്ല. അവര്‍ക്ക് പള്ളി കല്ലറ ആവശ്യമില്ല.
മൈതാനംപോലെ ശവപ്പറമ്പുകള്‍ കിടക്കുന്നു. നമ്മുടെ നാട്ടില്‍ ഒരാള്‍ മരിച്ചാല്‍ ആ മൃതശരീരം ഒരു പ്രദര്‍ശനവസ്തുവാക്കി എന്തെല്ലാം കോമാളിത്തരങ്ങളാണ് കാണിക്കുന്നത്. ഇവര്‍ക്ക് വിവാഹം, മരണത്തിന് ചെണ്ടമേളവും പുരോഹിതനും വേണ്ട. വേണ്ടവര്‍ക്ക് അതും ലഭ്യമാണ്. അത് മാത്രമല്ല അവരുടെ കീശയും കാലിയാകുന്നില്ല. ദേവാലയത്തിന് കൊടുക്കാതെ ആതുരസേവന രംഗങ്ങളില്‍ അവര്‍ ദാനധര്‍മ്മങ്ങള്‍ ചെയ്ത് പരമസുഖം അനുഭവിക്കുന്നു. ഈ ജാതിമത ബന്ധനങ്ങളില്‍ നിന്ന് എന്നാണ് ഇന്ത്യയിലെ മനുഷ്യര്‍ മുക്തരാകുക?
യേശുവിന്റെ കാലത്തും അദ്ദേഹത്തെ കുറ്റപ്പെടുത്തിയവരും വിമര്‍ശിച്ചവരുണ്ട്. അതിലൊരു കഥാപാത്രമാണ് ചുങ്കംപിരിക്കുന്ന സക്കായി. ഓര്‍ത്തോഡോക്സ് ഭവനസന്ദര്‍ശനങ്ങളില്‍ യേശുക്രിസ്തു സക്കായിയുടെ ഭവനം സന്ദര്‍ശിച്ച വേദഭാഗം വായിക്കാറുണ്ട്. ഈ സഭക്ക് മാത്രമല്ല ഇതര സഭകള്‍, ജാതിമതങ്ങള്‍ക്ക് ആത്മീയ മുരടിപ്പും വരള്‍ച്ചയും എന്തുകൊണ്ടുണ്ടായി എന്ന് ചോദിച്ചാല്‍ ഈ ലോകജീവിതത്തിന്റെ ചെളിക്കുണ്ടില്‍ ഇവരെല്ലാം വീണുപോയി. അധികാരത്തിലുള്ളവരെപോലെ ഈ ലോകസുഖത്തിന്റെ സുഖാനുഭവങ്ങളിലേക്ക് വന്നതുകൊണ്ടാണ് ഇവരുടെ ആത്മീയജീവിതം മലീമസമായത്. ഈ കൂട്ടര്‍ക്ക് അറിവില്‍ മന്ദബുദ്ധികളായ അന്ധവിശ്വാസികളെ, മതവാദികളെ സമൂഹത്തില്‍ ഇളക്കിമറിക്കാനും വര്ഗ്ഗീയവാദികളാക്കാനും മതസ്പര്‍ദ്ധ വളര്‍ത്താനും സാധിക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികളുമായി ഇവര്‍ കൂട്ടുകച്ചവടക്കാരാണ്. ഈ വര്‍ഗ്ഗത്തില്‍പ്പെട്ട കപട വിശ്വാസികളും, ആള്‍ദൈവങ്ങളും സമൂഹത്തില്‍ എല്ലാവിധ പാപകര്‍മ്മങ്ങളും ചെയ്തു ജീവിക്കുന്നു. ഇവര്‍ സമൂഹത്തില്‍ ഭീതി പടര്‍ത്തുക മാത്രമല്ല വ്യഭിചാരം, കൊലപാതകം, ചതി, വഞ്ചന, അസൂയ, പരദൂഷണം, മദ്യ മയക്കുമരുന്ന്, മന്ത്ര -വര്‍ഗ്ഗീയതയില്‍ മൂക്കറ്റം മുങ്ങികിടക്കുന്നു. ഈശ്വരന് ആത്മാവെന്നും അവനെ നമസ്കരിക്കുന്നവര്‍ക്ക് പാപപ്രവര്‍ത്തികള്‍ ചെയ്യാന്‍, ചിന്തിക്കാന്‍ സാധിക്കില്ലെന്നും ഇവരില്‍ എത്രപേര്‍ തിരിച്ചറിയുന്നു? ഈ ഭൂതങ്ങളെയെല്ലാം ഒപ്പംകൂട്ടി ഒരു ലജ്ജയുമില്ലാതെ വേഷങ്ങള്‍ കെട്ടിയാടി ആരാധിക്കാന്‍ പോകുന്നു. ഈശ്വരന് ഈ കപടവേഷധാരികളെ തിരിച്ചറിയില്ലേ?
നല്ല വാക്കുകള്‍ പറയേണ്ടവരുടെ നാവില്‍ നിന്ന് കാലുഷ്യമായ വാക്കുകള്‍ വരുന്നത് സാമൂഹ്യബോധത്തിന്റെ മാത്രമല്ല ആത്മീയ ജീവിതത്തിന്റെ പാപ്പരത്തമാണ് കാണിക്കുന്നത്. ഒരു സമൂഹത്തിന് ആത്മീയ സാംസ്കാരികമായ മുന്നേറ്റം കാഴ്ചവെക്കാനറിയാത്തവര് ആത്മാവില്‍ അജ്ഞതയുള്ളവരും പൗരോഹിത്യ പ്രവര്‍ത്തികളില്‍ പരാജിതരുമാണ്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാനും പ്രമുഖ പത്രപ്രവര്ത്തകന് കുര്യന് പമ്പാടിയുമായി പാറശാലക്കടുത്തുള്ള ഓര്‍ത്തഡോക്സ് സഭയുടെ കീഴിലുള്ള ആറര പള്ളി കാണാന്‍ പോയി. ഒരു രാത്രി ഞങ്ങള്‍ അവിടെ താമസിച്ചു. അത്താഴത്തിനിരിക്കുമ്പോള്‍ വൈദീകപഠനം നടത്തുന്ന നാല് യുവാക്കളെ ഞങ്ങള്‍ പരിചയപ്പെട്ട് ആശയവിനിമയം നടത്തി. ഇവരെപ്പറ്റി ഞങ്ങള്‍ പറഞ്ഞത് ‘ഇവര്‍ നാളത്തെ പുരോഹിത കുപ്പായം ധരിച്ചാല്‍ എന്താകും അവസ്ഥ’. ഇതൊക്കെയാണ് ഇന്ന് കണ്ടു കൊണ്ടിരിക്കുന്ന സഭകള്‍ക്കുള്ളിലെ വിഷ സര്‍പ്പങ്ങളുടെ സല്‍ക്കാരങ്ങള്‍. ഈ ജീര്‍ണ്ണതയില്‍ ജീവിക്കാത്ത ആത്മാവിന്റെ ആര്‍ദ്രതയില്‍ ജീവിക്കുന്നചെളി പുരളാത്ത പുരോഹിത മഹാപുരോഹിതരെ എല്ലാം സഭകളിലും കാണാന്‍ സാധിക്കും. വിശ്വാസികളുടെ ജീവിതത്തെ പാപപ്രവര്ത്തികളിലേക്ക് അവര്‍ വലിച്ചിഴക്കാറില്ല. അവരുടെ വെണ്മയുള്ള വസ്ത്രംപോലെയാണ് ജീവിത ശൈലിയും. ആ വസ്ത്രത്തില്‍ അഴുക്ക് ചെളി പുരളാനോ ആഡംബര ജീവിതം നയിക്കാനോ ആഗ്രഹിക്കാത്തവര്‍. അവരെന്നും മാര്‍ഗദര്‍ശികളാണ്. ഒരു ഇടയന് തന്റെ ജനതക്ക് ആത്മീയ സാംസ്കാരിക ജീവിതം കാഴ്ചവെക്കാന്‍ സാധിക്കില്ലെങ്കില്‍ ആ വ്യക്തി പരാജയമാണ്. അവരെ പിരിച്ചുവിടുകയല്ലേ വേണ്ടത്?
യേശുവിന്റെ മണവും ഗുണവുമില്ലാത്തവരെ എങ്ങനെയാണ് വൈദീകപഠനത്തിന് തെരഞ്ഞെടുക്കുന്നത്? ഈ കൂട്ടരെ ഒരുവര്‍ഷമെങ്കിലും വ്യാസമഹര്‍ഷി തപസ്സ് അനുഷ്ഠിച്ച ഹിമാലയത്തിലെ സരസ്വതി നദീതീരത്തുള്ള ആശ്രമത്തിലേക്ക് വിടണം. തപസ്സില്‍ പരിശുദ്ധാല്മാവിനെ കണ്ടെത്താനും കൊടുമുടികളില്‍ നിന്നെത്തുന്ന പരിശുദ്ധവായു ശ്വസിക്കാനും സാധിക്കും. അല്ലാതെ മണിഗോപുരങ്ങളില്‍ പ്രാര്‍ത്ഥിക്കാനല്ല വിടേണ്ടത്. രാഷ്ട്രീയ നേതാക്കളുടെ മക്കള്‍ രാഷ്ട്രീയത്തില്‍ വരുന്നതുപോലെ സഭയിലെ മേലധ്യക്ഷന്മാര് ബന്ധുക്കളടക്കം പലരെയും കൂദാശ തൊഴിലാളികളായി കണ്ടെത്തുന്നു. മറ്റൊരു കൂട്ടരാകട്ടെ ജോലി കിട്ടാതെ തെണ്ടിത്തിരിഞ്ഞു നടക്കുമ്പോള്‍ വലിയ അധ്വാനമില്ലാത്ത നല്ലൊരു തൊഴിലായി പൗരോഹിത്യം കണ്ടെത്തുന്നു. മാത്രവുമല്ല ഇവരുടെ ഭാര്യമാര്‍, മക്കള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പണച്ചിലവില്ലതെ തൊഴിലും ലഭിക്കുന്നു. എന്റെ അളിയന് ഒരു പട്ടക്കാരനായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ, മകള്‍ക്ക് തൊഴില്‍ ലഭിച്ചു. ഈ അടുത്ത കാലത്ത്് എന്റെ മാതാപിതാക്കളെ അടക്കം ചെയ്ത ശവക്കല്ലറ കാണാന്‍ പോയി. ദേവാലയ ഗേറ്റ് അടച്ചിട്ടിരുന്നു. പട്ടക്കാരന്‍ താമസിക്കുന്ന വീട്ടില്‍ ചെന്ന് ഗേറ്ററിന്റെ താക്കോല്‍ ചോദിച്ചപ്പോള്‍ അത് കപ്യാരുടെ കൈവശമാണ്. ഒരു ദേവാലയത്തിന്റെ താക്കോല്‍ പോലും സ്വന്തമായി സൂക്ഷിക്കാനാറിയാത്തവരെയാണ് ദേവാലയത്തിന്റെ ചുമതലകള്‍ ഏല്‍പ്പിക്കുന്നത്. കാലാകാലങ്ങളിലായി ഇങ്ങനെ ആധ്യാത്മിക മേഖലകളില്‍ മേലധികാരികളുടെ സഹായത്താല്‍ ചപ്പും ചവറും ധാരാളമായി കുന്നുകൂടി ചീഞ്ഞുനാറുന്നുണ്ട്. അധികാരത്തിലുള്ളവരുടെ അപ്പക്കഷണം ഭക്ഷിക്കുന്നവരെപോലെ യേശുവിന്റെ പേരില്‍ കിട്ടുന്ന അപ്പവും വീഞ്ഞും കഴിച്ച് രോമാഞ്ചമണിഞ്ഞു അന്ധമായ അനുസരണയുള്ള കുഞ്ഞാടുകളായി ഇവര്‍ ജീവിച്ചു മരിക്കുന്നു. മുന്‍കാലങ്ങളില്‍ സത്യത്തിലും പരിശുദ്ധാത്മാവിലും വെടിപ്പുള്ളവരെയാണ് വൈദികവേലകള്ക്ക് തെരെഞ്ഞെടുത്തത്. അതിനാല്‍ സഭാ മേലധികാരികളോട് പറയാനുള്ളത് ഇന്നത്തെ ദുരവസ്ഥക്ക് പരിഹാരം സഭ എന്ന തൊഴുത്തില്‍ കിടക്കുന്ന മാലിന്യങ്ങള്‍ തുടച്ച് വെടിപ്പാക്കാന്‍ യേശുക്രിസ്തുവിന്റെ ആത്മാവില്‍ നിങ്ങളെത്തന്നെ കഴുകി ശുദ്ധീകരിക്കുക, ആത്മബോധം വളര്‍ത്തുക ഇല്ലെങ്കില്‍ നിങ്ങളുടെ കാലം കഴിയുമ്പോള്‍ പാശ്ചാത്യ രാജ്യങ്ങളില്‍ കാണുന്നതുപോലെ ദേവാലയങ്ങള്‍ കാടുപിടിച്ചുകിടക്കുകയോ വ്യാപാര സ്ഥാപനങ്ങളായോ അമ്പരപ്പോടെ കാണേണ്ടിവരും. മറ്റുള്ളവരെപ്പോലെ ക്രിസ്തിയാനികളും സ്വന്തം പുരയിടത്തില്‍ മരിച്ചവരുടെ മൃതശരീരം മറവുചെയ്തൂടെ? സര്‍ക്കാര്‍ സ്ഥാപനത്തില്‍ വിവാഹം നടത്തിക്കൂടെ? യേശുവിന്റെ നാമത്തില്‍ പകയും വിദ്വേഷമായി ജീവിക്കുന്നവര്‍ക്ക് വിശുദ്ധ കുര്‍ബാന കൊടുക്കാന്‍ എങ്ങനെ സാധിക്കുന്നു? ക്രിസ്തിയ പട്ടക്കാരുടെ നാവില്‍ നിന്ന് മാത്രമല്ല എല്ലാവരുടെയും നാവില്‍ നിന്ന് നല്ല വാക്കുകള്‍ ഉദയം കൊള്ളട്ടെ. മലിനമായ വാക്കുകള്‍ മറ്റുള്ളവരില്‍ മുറിവുകളാണുണ്ടാക്കുന്നത്. നല്ല വാക്കുകള്‍ ആത്മാവിന്റെ വിശുദ്ധ വചനങ്ങളായി മാറട്ടെ.
Latest News:
ഓക്സ്ഫോർഡ് മലയാളി സമാജം, ഓക്സ്മാസിന് നവനേതൃത്വം; സാവിയോ ജോസഫ് പ്രസിഡന്റ്, ലിനി ജോബി സെക്രട്ടറി, ജിന...
ഓക്സ്ഫോർഡ്: ഓക്സ്ഫോർഡ് മലയാളി സമാജം(ഓക്സ്മാസ്) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഇക്കഴിഞ്ഞ ശനിയാഴ്ച്...Associationsവേദനകള്‍ ഇല്ലാത്ത ലോകത്തേക്ക് വിന്‍സി യാത്രയായപ്പോള്‍ തനിച്ചായ ആ കുരുന്നുകള്‍ക്ക് ഒരു കൈതാങ്ങ്: ആ കു...
ആ മൂന്നു കുഞ്ഞുങ്ങളുടെ മുഖം ഗ്ലോസ്റ്റര്‍ മലയാളി സമൂഹത്തിന് നല്‍കുന്നത് തീരാ വേദനയാണ്. അമ്മയുടെ വിയോ...Breaking Newsന്യൂ കാസിലിൽ മലയാളി ബാലിക നിര്യാതയായി; സംസ്കാരം പിന്നീട് നാട്ടിൽ
ഷൈമോൻ തോട്ടുങ്കൽ ന്യൂകാസിൽ: ബ്രിട്ടനിലെ ന്യൂ കാസിൽഅപ്പോൺ ടൈൻ അടുത്തുള്ള ബെഡ് ലിംഗ്ടണിൽ താമസിക്കു...Obituaryയു.എസിൽ വാഹനാപകടം; രണ്ട് ഇന്ത്യൻ വിദ്യാർഥികൾക്ക് ദാരുണാന്ത്യം
വാഷിംങ്ടൺ: അമേരിക്കയിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് ഇന്ത്യൻ വിദ്യാർഥികൾക്ക് ദാരുണാന്ത്യം. 23 വയസ്സുള്...Worldലെസ്റ്ററില്‍ മലയാളി യുവാവ് മരണമടഞ്ഞു; വിടവാങ്ങിയത് കോഴിക്കോട് സ്വദേശി അഖില്‍ സൂര്യകിരൺ
ലെസ്റ്റര്‍: ലെസ്റ്ററിൽ മലയാളി യുവാവ് മരണമടഞ്ഞു. കോഴിക്കോട് സ്വദേശി അഖില്‍ സൂര്യകിരണി (32) നെയാണ് താ...Obituaryകരിപ്പൂരില്‍ 9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് വേട്ട; വാങ്ങാന്‍ വന്നവര്‍ പിടിയില്‍; കാരിയര്‍ കടന്നുകളഞ്ഞു
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒമ്പത് കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. അബുദാബിയില്‍ ന...Latest Newsഇന്ത്യാ-പാക് അതിർത്തികൾ ശാന്തമാകുന്നു; ജമ്മു കശ്മീരിലെ അതിർത്തി മേഖലകളൊഴിച്ചുള്ള സ്കൂളുകൾ ഇന്ന് തുറക...
സംഘർഷ സാഹചര്യം പൂർണമായി ഒഴിഞ്ഞതോടെ ഇന്ത്യാ-പാക് അതിർത്തികൾ ശാന്തമാകുന്നു. ജമ്മു, സാംബ, അഖ്നൂർ, കതു...Latest Newsകൊഴുപ്പുമാറ്റൽ ശസ്ത്രക്രിയക്ക് ശേഷം വിരലുകൾ മുറിച്ചുമാറ്റേണ്ടി വന്ന സംഭവം; നിയമപോരാട്ടത്തിന് കുടുംബം
തിരുവനന്തപുരത്ത് കൊഴുപ്പുമാറ്റൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതിയുടെ വിരലുകൾ മുറിച്ചുമാറ്റേണ്ടി വന്‍...Latest News
Post Your Comments Here ( Click here for malayalam )
Latest Updates
- ഓക്സ്ഫോർഡ് മലയാളി സമാജം, ഓക്സ്മാസിന് നവനേതൃത്വം; സാവിയോ ജോസഫ് പ്രസിഡന്റ്, ലിനി ജോബി സെക്രട്ടറി, ജിനോ ജോസഫ് ട്രഷറർ ഓക്സ്ഫോർഡ്: ഓക്സ്ഫോർഡ് മലയാളി സമാജം(ഓക്സ്മാസ്) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഇക്കഴിഞ്ഞ ശനിയാഴ്ച്ച മെയ് പത്തിന് ഈസ്റ്റർ വിഷു ഈദ് ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. സാവിയോ ജോസഫ് പ്രസിഡന്റായും, ലിനി ജോബി സെക്രട്ടറിയായും, ജിനോ ജോസഫ് ട്രഷറാറായുമുള്ള ഭരണസമിതിയിൽ രക്ഷാധികാരിയായി മുൻ യുക്മ ദേശീയ ഭാരവാഹിയായിരുന്ന ടിറ്റോ തോമസാണ് തിരഞ്ഞെടുക്കപ്പെട്ടത്. പ്രിൻസി ഫ്ലെന്റൺ വൈസ് പ്രസിഡന്റായും സുജയ് ഏലിയാസ് ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയിൽ ജിതേഷ് കുമാർ, ജോർജ്ജ് സണ്ണി, ഹരികൃഷ്ണൻ നായർ,
- കരിപ്പൂരില്‍ 9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് വേട്ട; വാങ്ങാന്‍ വന്നവര്‍ പിടിയില്‍; കാരിയര്‍ കടന്നുകളഞ്ഞു കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒമ്പത് കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. അബുദാബിയില്‍ നിന്ന് കടത്തികൊണ്ടുവന്ന 18 കിലോ ഹൈബ്രിഡ് കഞ്ചാവാണ് ഇന്നലെ രാത്രി പൊലീസ് പിടികൂടിയത്. സംഭവത്തില്‍ കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടവേലിക്കല്‍ സ്വദേശി റിജില്‍ (35), തലശ്ശേരി സ്വദേശി റോഷന് ആര് ബാബു (33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഹൈബ്രിഡ് കഞ്ചാവ് ഏറ്റുവാങ്ങാന്‍ എത്തിയതായിരുന്നു ഇരുവരും. കഞ്ചാവ് കടത്തിയ യാത്രക്കാരന് കടന്ന് കളഞ്ഞു. തിങ്കളാഴ്ച രാത്രി എട്ടുമണിക്ക് അബുദാബിയില്‍
- ഇന്ത്യാ-പാക് അതിർത്തികൾ ശാന്തമാകുന്നു; ജമ്മു കശ്മീരിലെ അതിർത്തി മേഖലകളൊഴിച്ചുള്ള സ്കൂളുകൾ ഇന്ന് തുറക്കും സംഘർഷ സാഹചര്യം പൂർണമായി ഒഴിഞ്ഞതോടെ ഇന്ത്യാ-പാക് അതിർത്തികൾ ശാന്തമാകുന്നു. ജമ്മു, സാംബ, അഖ്നൂർ, കതുവ എന്നിവിടങ്ങളിൽ ഡ്രോണുകൾ ആദ്യം കണ്ടതിന് ശേഷം, ഡ്രോൺ കണ്ടിട്ടില്ലെന്ന് ഇന്ത്യൻ സൈന്യം സ്ഥിരീകരിച്ചു. വെടിനിർത്തൽ സാഹചര്യം നിലനിൽക്കുന്നുവെന്നും സൈന്യം അറിയിച്ചു. പഞ്ചാബിലെ അമൃത്സർ ഉൾപ്പെടെയുള്ള മേഖലകളിൽ ജാഗ്രതയും നിയന്ത്രണങ്ങളും തുടരുകയാണ്. മേഖലയിൽ ബ്ലാക്ക് ഔട്ട് നിലനിൽക്കുന്നുണ്ട്. ജമ്മു കശ്മീരിൽ അതിർത്തി ജില്ലകൾ ഒഴികെയുള്ള മേഖകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് തുറക്കും. രാജസ്ഥാനിലെ ബാർമറിലും ഇന്ന് മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കും. ടിനിർത്തൽ
- കൊഴുപ്പുമാറ്റൽ ശസ്ത്രക്രിയക്ക് ശേഷം വിരലുകൾ മുറിച്ചുമാറ്റേണ്ടി വന്ന സംഭവം; നിയമപോരാട്ടത്തിന് കുടുംബം തിരുവനന്തപുരത്ത് കൊഴുപ്പുമാറ്റൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതിയുടെ വിരലുകൾ മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തിൽ നിയമപോരാട്ടം തുടരുമെന്ന് കുടുംബം. മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തിൽ ഇടപെടണമെന്ന് കുടുംബം ആവശ്യപ്പെട്ടു. കഴക്കൂട്ടത്തെ കോസ്മെറ്റിക് ക്ലിനിക്കിനെതിരെ ഗുരുതര ആരോപണങ്ങളും കുടുംബം ഉന്നയിക്കുന്നു. അതേസമയം ശസ്ത്രക്രിയയിൽ പിഴവില്ലെന്ന മെഡിക്കൽ റിപ്പോർട്ട് എത്തിക്സ് കമ്മിറ്റി തള്ളി. ക്ലിനിക്കൽ ലൈസൻസ് മാനദണ്ഡങ്ങൾക്ക് വിരുദ്ധമായിട്ടാണ് ആശുപത്രി പ്രവർത്തിച്ചതെന്നുമാണ് കണ്ടെത്തൽ. തിരുവനന്തപുരം കഴക്കൂട്ടത്ത് ചികിത്സ പിഴവെന്ന ആരോപണം നിലനിൽക്കുന്ന കോസ്മെറ്റിക് ആശുപത്രിയുടെ ക്ലിനിക്കൽ ലൈസൻസ് റദ്ദാക്കിയിരുന്നു. ഇന്നലെയാണ് കോസ്മെറ്റിക് ആശുപത്രിയുടെ
- പഹൽഗാം ഭീകരാക്രമണം; ഭീകരർക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി, വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സൗത്ത് കശ്മീരിൽ 3 ഭീകരർക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഭീകരരെ കുറിച്ച് ഏതെങ്കിലും തരത്തിലുള്ള വിവരങ്ങൾ നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. ഭീകരർക്കായുള്ള അന്വേഷണവും തിരച്ചിലും ഊർജ്ജിതമായി നടക്കുന്ന ഘട്ടത്തിലാണ് ഇപ്പോൾ അന്വേഷണ ഏജൻസിയും ജമ്മു കശ്മീർ പൊലീസും ചേർന്ന് ഭീകരരെ കണ്ടെത്തുന്നതിനായി നടപടികൾ സ്വീകരിച്ചിരിക്കുന്നത്. പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പകർത്തിയ ഇതുവരെ പുറത്തുവിടാത്ത ദൃശ്യങ്ങൾ ആരുടെയെങ്കിലും പക്കലുണ്ടെങ്കിലോ ഭീകരരെ തിരിച്ചറിയുന്ന തരത്തിലുള്ള ഫോട്ടോകൾ ഉണ്ടെങ്കിലോ അത് അടിയന്തിരമായി

ഇന്ന് ലോക നേഴ്സ് ദിനം; ആശംസകൾ നേർന്ന് യുക്മ ദേശീയ സമിതി /
ഇന്ന് ലോക നേഴ്സ് ദിനം; ആശംസകൾ നേർന്ന് യുക്മ ദേശീയ സമിതി
കുര്യൻ ജോർജ്ജ്, യുക്മ പിആർഒ & മീഡിയ കോർഡിനേറ്റർ ഇന്ന് ലോക നേഴ്സസ് ദിനം…. യുക്മയ്ക്കും അഭിമാനിക്കാം … യുക്മ നേഴ്സസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഓരോ റീജിയണനും കേന്ദ്രീകരിച്ച് നേഴ്സസ് ദിനം ആഘോഷിക്കുകയാണ്. യുക്മ നോർത്ത് വെസ്റ്റ് റീജിയനിൽ ഇക്കഴിഞ്ഞ ശനിയാഴ്ച്ച തുടക്കമിട്ട ആഘോഷം യുക്മ ദേശീയ ജനറൽ സെക്രട്ടറി ജയകുമാർ നായർ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. വര്‍ഷങ്ങള്‍ നീണ്ട കോവിഡ് മഹാമാരി കാലത്ത് നാം തിരിച്ചറിഞ്ഞ കരുതലിന്റെ മുഖമാണ് നഴ്സുമാരുടേത്. പ്രത്യേകിച്ച് എൻഎച്ച്എസ് ആശുപത്രികളിൽ വൈറസിനെതിരായ

യുക്മ നഴ്സസ് ഫോറം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷങ്ങളുടെ ദേശീയതല ഉദ്ഘാടനം യുക്മ ജനറൽ സെക്രട്ടറി ജയകുമാർ നായർ നിർവ്വഹിക്കും….. /
യുക്മ നഴ്സസ് ഫോറം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷങ്ങളുടെ ദേശീയതല ഉദ്ഘാടനം യുക്മ ജനറൽ സെക്രട്ടറി ജയകുമാർ നായർ നിർവ്വഹിക്കും…..
കുര്യൻ ജോർജ്ജ് (നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ) 2025 ലെ അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷങ്ങളുടെ ഭാഗമായി യുക്മ ദേശീയ സമിതി യുക്മ നഴ്സസ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നഴ്സസ് ഡേ സെലിബ്രേഷൻ്റെ ദേശീയതല ഉദ്ഘാടനം ഇന്ന് ലിവർപൂളിൽ യുക്മ ദേശീയ ജനറൽ സെക്രട്ടറി ജയകുമാർ നായർ നിർവ്വഹിക്കും. യുക്മ ദേശീയ ഭാരവാഹികളായ ഷിജോ വർഗീസ് , അലക്സ് വർഗീസ്, ബിജു പീറ്റർ, തമ്പി ജോസ്, എബ്രഹാം പൊന്നുംപുരയിടം റീജിയണൽ ഭാരവാഹികളായ ഷാജി തോമസ്

ഡിക്സ് ജോർജ്ജ് യുക്മ കേരളപൂരം വള്ളംകളി ജനറൽ കൺവീനർ /
ഡിക്സ് ജോർജ്ജ് യുക്മ കേരളപൂരം വള്ളംകളി ജനറൽ കൺവീനർ
കുര്യൻ ജോർജ്ജ് (നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ) യുക്മ ഇവൻ്റുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായ കേരളപൂരം വള്ളംകളിയുടെ ജനറൽ കൺവീനറായി ഡിക്സ് ജോർജ്ജിനെ യുക്മ ദേശീയ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ നിയോഗിച്ചതായി ജനറൽ സെക്രട്ടറി ജയകുമാർ നായർ അറിയിച്ചു. കേരളത്തിന് പുറത്ത് മലയാളികൾ സംഘടിപ്പിക്കുന്ന ആദ്യ മത്സര വള്ളംകളിയാണ് യുക്മ കേരള പൂരം വള്ളംകളി. 2022 – 2025 കാലയളവിൽ യുക്മ ദേശീയ ട്രഷററായി വളരെ മികച്ച പ്രകടനം കാഴ്ച വെച്ച

സോണിയ ലൂബി യുക്മ നഴ്സിംഗ് പ്രൊഫഷണൽ & ട്രെയിനിംഗ് ലീഡ് /
സോണിയ ലൂബി യുക്മ നഴ്സിംഗ് പ്രൊഫഷണൽ & ട്രെയിനിംഗ് ലീഡ്
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മയുടെ ഏറ്റവും പ്രധാനപ്പെട്ട പോഷക സംഘടനയായ യുക്മ നഴ്സസ് ഫോറത്തിന്റെ (UNF) നഴ്സിംഗ് പ്രൊഫഷണൽ & ട്രെയിനിംഗ് ലീഡായി സോണിയ ലൂബിയെ യുക്മ ദേശീയ നിർവ്വാഹക സമിതി നിയമിച്ചതായി ജനറൽ സെക്രട്ടറി ജയകുമാർ നായർ അറിയിച്ചു. യുക്മ നഴ്സസ് ഫോറത്തിൻ്റെ ആരംഭം മുതൽ സഹയാത്രികയായിരുന്ന സോണിയ ലൂബി, യു.എൻ.എഫ് നഴ്സസിന് വേണ്ടി സംഘടിപ്പിച്ച നിരവധി സെമിനാറുകളിലും കോവിഡ് കാലം മുതൽ നടത്തി വരുന്ന ഓൺലൈൻ ട്രെയിനിംഗ്കളിലും സ്ഥിരമായി

ഉണർന്നുയരാനും ഉയിർത്തെഴുന്നേൽക്കാനും ഒരു തിരുന്നാൾ…………ലോകത്തിന് ഈസ്റ്റർ നൽകുന്ന സന്ദേശം മഹത്തരം /
ഉണർന്നുയരാനും ഉയിർത്തെഴുന്നേൽക്കാനും ഒരു തിരുന്നാൾ…………ലോകത്തിന് ഈസ്റ്റർ നൽകുന്ന സന്ദേശം മഹത്തരം
എഡിറ്റോറിയൽ ആഗോള ക്രൈസ്തവർ യേശുദേവന്റെ ഉയിർപ്പ് തിരുന്നാൾ ആഘോഷിക്കുന്ന ഈ അവസരം ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വലിയ സന്ദേശങ്ങൾ പങ്കുവെക്കുന്ന അനുഗ്രഹീതമായ അവസരം കൂടിയാവുന്നു. ജീവിതത്തിൽ ഒരിക്കലെങ്കിലും വീഴ്ചകളിലൂടെയും പീഡാനുഭവങ്ങളിലൂടെയും കടന്നുപോകാത്തവരായി നമ്മിൽ ആരും ഉണ്ടാകില്ല. അത് വ്യക്തി ജീവിതങ്ങളിലാവാം, നമ്മൾ പ്രവർത്തിക്കുന്ന തൊഴിൽ-സാമൂഹ്യ രംഗങ്ങളിലാവാം. ഒരു വീഴ്ചയും സ്ഥിരമായുള്ളതല്ല. എല്ലാ വീഴ്ചകൾക്കുമപ്പുറം ഉയിർപ്പിന്റെ ഒരു തിരുന്നാളുണ്ടാകും. കാത്തിരുന്നാൽ കരഗതമാവുകതന്നെ ചെയ്യുന്ന നന്മയുടെ ഒരു ഉയിർപ്പു തിരുന്നാൾ. ഈസ്റ്ററിന്റെ സന്ദേശം സുവ്യക്തമാണ്. ഉയർത്തെഴുന്നള്ളിയ യേശുദേവൻ താൻ ദർശനം

click on malayalam character to switch languages