1 GBP = 113.49
breaking news

ലണ്ടനിലെ ഫലസ്തീൻ അനുകൂല റാലിയിൽ ‘ഹമാസ് അനുകൂല’ പ്ലക്കാര്ഡുകളുമായെത്തിയ നാല് പേരെ പൊലീസ് തിരയുന്നു

ലണ്ടനിലെ ഫലസ്തീൻ അനുകൂല റാലിയിൽ ‘ഹമാസ് അനുകൂല’ പ്ലക്കാര്ഡുകളുമായെത്തിയ നാല് പേരെ പൊലീസ് തിരയുന്നു

ലണ്ടൻ: ലണ്ടനിൽ നടന്ന ഫലസ്തീൻ അനുകൂല റാലിയിൽ ‘ഹമാസ് അനുകൂല’ പ്ലക്കാര്ഡുകളുമായെത്തിയ നാല് പേരെ പൊലീസ് തിരയുന്നു. ഹമാസിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് പ്ലക്കാർഡ് പിടിച്ച ഒരു പുരുഷനയും ആക്രമണം നടത്തിയ പാരാഗ്ലൈഡറുകളുടെ ഫോട്ടോകൾ മൂന്ന് സ്ത്രീകളുമടക്കം നാലുപേരെയാണ് തീവ്രവാദത്തെ പിന്തുണച്ചുവെന്നാരോപിച്ച് പോലീസ് തിരയുന്നത്. ഒക്ടോബർ 21നാണ് ഫലസ്തീൻ അനുകൂല റാലി നടന്നത്.

മെട്രോപൊളിറ്റൻ പോലീസിന്റെ തീവ്രവാദ വിരുദ്ധ കമാൻഡ് പ്രതികളുടെ ഫോട്ടോകൾ പുറത്ത് വിട്ടു. ഇവർക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇസ്രായൽ ആക്രണത്തിന് ശേഷം വിദ്വേഷ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്നതായി പോലീസ് റിപ്പോർട്ട് ചെയ്തു. സെൻട്രൽ ലണ്ടനിലൂടെ മറ്റൊരു വലിയ ഫലസ്തീൻ അനുകൂല പ്രകടനം ശനിയാഴ്ച ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.

ഒക്‌ടോബർ 21 ശനിയാഴ്ച സെൻട്രൽ ലണ്ടനിലെ ബോണ്ട് സ്ട്രീറ്റിൽ നടന്ന പ്രകടനത്തിൽ ബ്രൗൺ കാർഡ്ബോർഡിൽ പേനയിൽ എഴുതിയ ഹമാസ് പ്ലക്കാർഡുമായി നിൽക്കുന്നയാളുടെ ഫോട്ടോ പോലീസ് ചിത്രീകരിച്ചിരുന്നു. അതിൽ ഇങ്ങനെ എഴുതിയിരുന്നു: “ഞാൻ ഹമാസിനെ പൂർണ്ണമായി പിന്തുണയ്ക്കുന്നു.”. യുകെയിലെ തീവ്രവാദ നിയമനിർമ്മാണത്തിന് കീഴിൽ ഹമാസിനെ നിരോധിച്ചിരുന്നു. ഒക്ടോബർ 21 ന് വൈറ്റ്ഹാളിൽ ആക്രമണം നടത്തിയ പാരാഗ്ലൈഡർമാരുടെ ഫോട്ടോകൾ പിടിച്ചിരുന്ന മൂന്ന് സ്ത്രീകളെ ചിത്രീകരിച്ചതായി പോലീസ് പറയുന്നു. ഇവർക്കെല്ലാമെതിരെ അന്വേഷണം നടത്തുകയാണ് പോലീസ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more