1 GBP = 107.73
breaking news

ഓണം ആഘോഷിക്കുമ്പോൾ നഴ്സിംഗ് പഠിക്കുന്നകുട്ടിക്കും കാഴ്ചനഷ്ടപ്പെട്ട പിതാവിനും ഒരു കൈ സഹായം നൽകാം; ഇതുവരെ ലഭിച്ചത് 610 പൗണ്ട്

ഓണം ആഘോഷിക്കുമ്പോൾ നഴ്സിംഗ് പഠിക്കുന്നകുട്ടിക്കും കാഴ്ചനഷ്ടപ്പെട്ട പിതാവിനും ഒരു കൈ സഹായം നൽകാം; ഇതുവരെ ലഭിച്ചത് 610 പൗണ്ട്

ടോം ജോസ് തടിയംപാട്

കാഴ്ച നഷ്ട്ടപ്പെട്ട കുറുമുള്ളൂരിലെ ഓട്ടോ ഡ്രൈവർ കുര്യാക്കോസിനെയും നേഴ്‌സിംഗ് പഠിക്കുന്ന കുട്ടിയേയും സഹായിക്കുന്നതിനുവേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തുന്ന ഓണം ചാരിറ്റിക്ക് ഇതുവരെ 610 പൗണ്ട് ലഭിച്ചു ബാങ്കിന്റെ സമ്മറി സ്റ്റേറ്റ് മെന്റ് പ്രസിദ്ധികരിക്കുന്നു ചാരിറ്റി ഓണം വരെ തുടരും. നിങ്ങൾ നൽകുന്ന തുക ഓണസമ്മാനമായി ഞങ്ങൾ ആ കുടുംബത്തിനു കൈമാറുമെന്ന് അറിയിക്കുന്നു

.കോട്ടയം ജില്ലയിലെ കുറുമുള്ളൂർ പാറേൽ പള്ളിക്ക്‌ സമീപം താമസിക്കുന്ന കോട്ടേരിൽ കുര്യാക്കോസിനു മൂന്ന് മക്കളാണുള്ളത്‌.ഓട്ടോ ഓടിച്ച്‌ ഉപജീവനം നയിച്ചിരുന്ന ഇദ്ദേഹത്തിനു പ്രമേഹ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കണ്ണിന്റെ കാഴ്ച ശക്തി കുറയുകയും രണ്ട്‌ കണ്ണിനും ശസ്ത്രക്രിയ ചെയേണ്ട സാഹചര്യമുണ്ടായി. മറ്റുള്ളവരുടെ സഹായത്താൽ ശസ്ത്രക്രിയ ചെയ്തെങ്കിലും ഭാഗികമായാണു കാഴ്ചശക്തി തിരികെ ലഭിച്ചത്‌.അതിനാൽ തന്റെ ഉപജീവനമാർഗ്ഗമ്മായ ഓട്ടോ ഓടിക്കുവാൻ ഇദ്ദേഹത്തിനു സധിക്കുന്നില്ല.പെണ്മക്കളിൽ ഇളയ കുട്ടി ഇപ്പോൾ നഴ്സിങ്ങ്‌ പഠിക്കുന്നതിനാൽ അതിനുള്ള ഫീസും കണ്ടെത്തണം.കൂടാതെ കുടുംബം മുൻപോട്ടു കൊണ്ടുപോകണം നിങ്ങൾ ദയവായി സഹായിക്കണം.

കുര്യാക്കോസിന്റെ നാട്ടുകാരനും ബെർക്കിൻഹെഡിൽ താമസക്കാരനുമായ ബിജു നംബനത്തേൽ ആണ് കുര്യാക്കോസിന്റെ കുടുംബത്തിന്റെ വേദന ഞങ്ങളെ അറിയിച്ചത് അതിന്റെ അടിസ്ഥാനത്തിൽ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ ഓണം ചാരിറ്റി കുര്യക്കോസിന്റെ കുടുംബത്തിനു നൽകാൻ ഞങ്ങൾ തീരുമാനിക്കുകയായിരുന്നു .

.നിങ്ങളുടെ സഹായങ്ങൾ താഴെ കാണുന്ന ഞങ്ങളുടെ അക്കൗണ്ടിൽ ദയവായി നിക്ഷേപിക്കുക “

ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,

ACCOUNT NAME , IDUKKI GROUP

ACCOUNT NO 50869805

SORT CODE 20-50.-82

BANK BARCLAYS.

..ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626.. .എന്നിവരാണ് .ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ്‌ .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more