- ‘ഞാൻ കേരളത്തില്‍ നിന്നാണെന്ന് പറയുന്നതില്‍ അഭിമാനം മാത്രം’; പിന്തുണയ്ക്ക് നന്ദിയറിച്ച് സഞ്ജു സാംസൺ
- ജാതീയ അധിക്ഷേപം: സത്യഭാമയെ തത്ക്കാലം അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി
- ‘നീതി ലഭിച്ചു’; എത്രയും വേഗം വധശിക്ഷ നടപ്പാക്കണമെന്ന് ജിഷയുടെ മാതാവ്
- സംസ്ഥാനത്ത് ശക്തമായ മഴ; പകർച്ചവ്യാധികൾക്ക് സാധ്യത; ജാഗ്രതാ നിർദേശം നൽകി ആരോഗ്യവകുപ്പ്
- മഴ മുന്നറിയിപ്പ് പുതുക്കി; ഇന്ന് 5 ജില്ലകളിൽ ഓറഞ്ച് അലേർട്ട്
- ഹെലികോപ്റ്റര്‍ ദുരന്തം; ഇബ്രാഹിം റെയ്സിയുടെ മൃതദേഹം കണ്ടെത്തി
- കനത്ത മഴ, റോഡിലെ കുഴി, വെള്ളക്കെട്ട്: പ്രതികരിക്കാതെ മേയർ ആര്യ രാജേന്ദ്രൻ
മാഞ്ചസ്റ്റർ തിരുന്നാൾ ഇന്ന്……അണിഞ്ഞൊരുങ്ങി സെന്റ് ആൻറണീസ് ദേവാലയവും പരിസരവും…….നാനാജാതി മതസ്ഥർ ആഘോഷങ്ങളുടെ ഭാഗമാകും
- Jul 02, 2022
യു കെയിലെ മലയാറ്റൂർ എന്ന അപരനാമത്തിൽ ചരിത്രപ്രസിദ്ധമായ മാഞ്ചസ്റ്റർ തിരുന്നാളാഘോഷം ഇന്ന്. വിഥിൻഷോയുടെ തിരുമുറ്റത്ത് രാജകീയ പ്രൗഢിയോടെ നിൽക്കുന്ന സെൻറ് ആന്റണീസ് ദേവാലയം കൊടിതോരണങ്ങളാൽ അലങ്കരിച്ച് മോടിപിടിപ്പിച്ച് തിരുന്നാളിൽ പങ്കെടുക്കാൻ എത്തുന്നവരെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു.
രാവിലെ കൃത്യം 9.45 ന് തിരുനാൾ കുർബാനയുടെ തുടക്കമായി ആദ്യ പ്രദക്ഷിണം ഗിൽഡ് റൂമിൽനിന്നും ആരംഭിച്ച്, സെന്റ് ആന്റണീസ് ദേവാലയത്തിൻ്റെ അൾത്താരയിലേക്ക് വൈദികരെ സ്വീകരിച്ച് ആനയിക്കുന്നതോടെ സിറോ മലബാർ സഭയുടെ ഏറ്റവും ആഘോഷപൂർവ്വമായ കുർബാന ക്രമമായ പരിശുദ്ധ റാസക്ക് തുടക്കമാകും. ഫാ.ലിജേഷ് മുക്കാട്ട് റാസ കുർബാനയിൽ മുഖ്യ കാർമ്മികനാകുമ്പോൾ ഫാ.മൈക്കിൾ ഗാനൻ, ഫാ നിക്ക് കേൺ, ഫാ.ജോൺ പുളിന്താനത്ത്, ഫാ.ഡാനി മോളെപ്പറമ്പിൽ, എന്നീ വൈദികർ സഹകാർമ്മികരാകും. ദിവ്യബലി മദ്ധ്യേ ഷ്രൂഷ്ബറി രൂപതാ വികാരി ജനറൽ റവ.ഫാ.മൈക്കിൾ ഗാനൻ തിരുന്നാൾ സന്ദേശം നൽകും.
ദിവ്യബലിയെ തുടർന്ന് ലദീഞ്ഞും പിന്നീട് തിരുന്നാൾ പ്രദക്ഷിണം ആരംഭിക്കും. തിരുന്നാൾ പ്രദക്ഷിണം സെൻറ് ആന്റണീസ് ദേവാലയത്തിൽ നിന്നും ആരംഭിക്കുമ്പോൾ നൂറുകണക്കിന് മുത്തുക്കുടകളും, കൊടികളും,പൊൻ വെള്ളി കുരിശുകളും, വാദ്യമേളങ്ങളും എല്ലാം പ്രദക്ഷിണത്തിൽ അകമ്പടിയാകും. വിശുദ്ധ തോമാശ്ലീഹായുടെയും, വിശുദ്ധ അൽഫോൻസാമ്മയുടെയും തിരുസ്വരൂപങ്ങൾ എഴുന്നെള്ളിച്ചുകൊണ്ടുള്ള പ്രദക്ഷിണം സെൻറ് ആന്റണീസ് ദേവാലയത്തെ വലം വെച്ചുകൊണ്ട് വിഥിൻഷോയുടെ തെരുവീഥികളിലൂടെ നടക്കുമ്പോൾ കൺകുളിർക്കെ കാണാൻ തദ്ദേശീയരും, നാനാ ജാതി മതസ്ഥരും റോഡിനിരുവശവും കാത്തു നിൽക്കുന്നത് പതിവാണ്. വാറിങ്ങ്ടൺ ചെണ്ടമേളമാണ് ഇക്കുറിയും മാഞ്ചസ്റ്റർ തിരുന്നാളിൽ മേളപ്പെരുക്കം തീർക്കാൻ എത്തുന്നത്. കൂടാതെ മാഞ്ചസ്റ്ററിലെ ഫിയാന പാഡ്രിഗ് എന്ന ഐറിഷ് പൈപ്പ് ബാൻഡും തിരുന്നാൾ പ്രദക്ഷിണത്തിൽ അണിനിരക്കും.
മറുനാട്ടിലെ വിശ്വാസ പ്രഘോഷണമായ തിരുന്നാൾ പ്രദക്ഷിണം തിരികെ പള്ളിയിൽ പ്രവേശിച്ച ശേഷം വിശുദ്ധ കുർബാനയുടെ ആശീർവാദവും നടക്കും.
എസ്. എം.വൈ.എം ഒരുക്കുന്ന ഐസ് ക്രീം കടകൾ മുതൽ നാടൻ വിഭവങ്ങളുമായി വിവിധ സ്റ്റാളുകൾ പള്ളിപ്പറമ്പിൽ പ്രവർത്തിക്കും. ഇടവകയിലെ വിമൻസ് ഫോറമാണ് അച്ചപ്പം മുതൽ ഉണ്ണിയപ്പം വരെയുള്ള സ്വാദൂറും വിഭവങ്ങളുമായി കടകൾ ഒരുക്കുന്നത്. വീട്ടമ്മമാർ അവരുടെ വീടുകളിൽ തയാറാക്കുന്ന ഹോം മെയിഡ് വിഭവങ്ങളും ഭക്ത സാധനങ്ങളും എല്ലാം തിരുന്നാൾ പറമ്പിൽ പ്രവർത്തിക്കുന്ന സ്റ്റാളുകളിൽ മിതമായ നിരക്കിൽ ലഭ്യമാണ്.
തിരുനാളിൽ പങ്കെടുക്കാൻ എത്തുന്നവർക്കെല്ലാം പാച്ചോർ നേർച്ചയും സ്‌നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്.
വിപുലമായ പാർക്കിങ്ങ് സൗകര്യം
തിരുന്നാൾ തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാൻ എത്തുന്നവർക്കായി വിപുലമായ പാർക്കിങ് സൗകര്യമാണ് തിരുന്നാൾ കമ്മറ്റി ഒരുക്കിയിരിക്കുന്നത്.പള്ളിയുടെ പിൻഭാഗത്തായുള്ള സെന്റ് ആന്റണീസ് സ്കൂൾ ഗ്രൗണ്ടിലും,സമീപത്തുതന്നെയുള്ള കോർണിഷ് മാൻ പബിലും ആയിട്ടാണ് വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടത്. ചുവടെ കൊടുത്തിരിക്കുന്ന അഡ്രസിലേക്ക് എത്തി വാഹനങ്ങൾ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത വിധം പാർക്ക് ചെയ്തശേഷം വേണം ദേവാലയത്തിൽ എത്തിച്ചേരുവാൻ.ഇവിടെ ചുമതലയുള്ള വൊളണ്ടിയേഴ്സിന്റെ നിർദ്ദേശാനുസരണങ്ങൾ ഏവരും പാലിക്കണമെന്നും പ്രത്യേകം ഓർമിപ്പിക്കുന്നു.
കഴിഞ്ഞ ഞായറാഴ്ച ഗ്രേറ്റ് ബ്രിട്ടൻ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ കൊടിയേറ്റിയതോടെ ആരംഭിച്ച തിരുനാളാഘോഷത്തിൻ്റെ പ്രധാന ദിവസമാണ് ഇന്ന്. നാളെയാണ് സമാപനം.തിങ്കൾ മുതൽ വെള്ളിവരെ ഫാ.ജിൻസൻ മുട്ടത്തുകുന്നേൽ, ഫാ. ജോം കിഴക്കരക്കാട്ട്, ഫാ.നിക്ക് കേൻ, ഫാ. ലൂയിസ് ചെറുവിള പുത്തൻവീട്, ഫാ.വിൻസൻ്റ് ചിറ്റിലപ്പിള്ളി തുടങ്ങിയ വൈദികൾ വൈകുന്നേരം 6 മണിക്ക് ദിവ്യബലിയും, നൊവേനയും അർപ്പിച്ചിരുന്നു.
തിരുന്നാൾ ആഘോഷങ്ങളെ തുടർന്ന് നാളെ ഞാറാഴ്ച വൈകുന്നേരം നാലിന് നടക്കുന്ന ദിവ്യബലിയയിൽ മിഷൻ ഡയറക്‌ടർ ഫാ.ജോസ് അഞ്ചാനിക്കൽ കാർമ്മികനാവും. ഇതേത്തുടർന്നാവും തിരുന്നാൾ ആഘോഷങ്ങൾക്ക് സമാപനം കുറിച്ചുകൊണ്ടുള്ള കൊടിയിറക്ക് നടക്കുക
ഒരാഴ്ചക്കാലം നീണ്ടു നിന്ന തിരുന്നാൾ ആഘോഷങ്ങൾ വിപുലമായി നടത്തുന്നതിന് മിഷൻ ഡയറക്‌ടർ ഫാ.ജോസ് അഞ്ചാനിക്കൽ, ട്രസ്റ്റിമാരായ അലക്സ് വർഗീസ്, ചെറിയാൻ മാത്യു, ജിൻസ്മോൻ ജോർജ്, ജോജി ജോസഫ്, ജോസ് ജോസഫ് തുടങ്ങിയവരും പാരിഷ് കൗൺസിൽ അംഗങ്ങളായ ബിജോയ് മാത്യു, ബിജു ജോസഫ്, ബിനോ ബെന്നി, ബോബി ആലഞ്ചേരി, ഡോ.അഞ്ജു ബെൻഡൻ, എലിസബത്ത്, ജോസഫ് മാത്യു, ജോക്സി സേവ്യർ, മിൻ്റോ ആൻ്റണി, റാണി ജോർജ്, റീന തോമസ്, റോയ്, റോയ് മാത്യു, സജിത്ത് തോമസ്, സാബു ചുണ്ടക്കാട്ടിൽ, സന്ധ്യ ഈപ്പൻ, സിബി ജെയിംസ്, ടോമി തേനായൻ, ട്രീസ ബോബൻ, ടിങ്കിൾ ഈപ്പൻ എന്നിവരാണ് തിരുനാളിൻ്റെ പ്രധാന ചുമതലകൾ വഹിക്കുന്നത്.
കൂടാതെ വിവിധ സബ് കമ്മറ്റികളും പ്രവർത്തിച്ചുവരുന്നു. ബോബി അഗസ്റ്റിൻ നേതൃത്വം വഹിക്കുന്ന റിസപ്ഷൻ കമ്മിറ്റിയിൽ റെയ്സൻ തോമസ്, ബിനോ ബെന്നി, ആൻസൻ ബേബി, സന്ധ്യ ഈപ്പൻ, അഞ്ജു ബെൻഡൻ, എലിസബത്ത് എബ്രഹാം, ഷിജി ജെയ്സൻ, ജോഷ്മ ജനീഷ്, ആൻ മരിയ എന്നിവരാണുള്ളത്.
പള്ളിക്ക് പുറത്തുള്ള ഡെക്കറേഷൻ കമ്മിറ്റിക്ക് മോനച്ചൻ ആൻറണി നേതൃത്വം കൊടുക്കുന്നു. സണ്ണി ആൻ്റണി, സിബി മാത്യു, സാബു ജേക്കബ്, ജെയ്സൻ ജോബ്, ജോർജ് മാത്യു, ജോക്സി സേവ്യർ, ബിജു ജോസഫ്, ബിൻസ് മോൻ, ജിജിത്ത് പാപ്പച്ചൻ, ജോസഫ് മാത്യു, ടോണി കുര്യൻ, മനു പാലോസ്, തുടങ്ങിയവരാണ് കമ്മിറ്റിയംഗങ്ങൾ.
പള്ളിക്കകത്തെ ഡെക്കറേഷന് നോയൽ ജോർജ് ചുമതല വഹിക്കുന്നു. ബിനോ ജോസ്, പ്രീതി നോയൽ, സോണിയ ജിൻസ് മോൻ, സീനാ ജോബി, ജീന ജോക്സി, നേഹാ നോയൽ, നിർമ്മൽ നോയൽ തുടങ്ങിയവർ കമ്മിറ്റിയിൽ പ്രവർത്തിക്കുന്നു.
ലിറ്റർജി കമ്മിറ്റിക്കും നോയൽ ജോർജ് നേതൃത്വം കൊടുക്കുന്നു. റോയ് മാത്യു, സിബി ജെയിംസ്, ടിങ്കിൾ ഈപ്പൻ, ആഞ്ചല സിബി, ജെസിക്കാ ഗിൽബർട്ട് തുടങ്ങിയവരാണ് കമ്മിറ്റിയംഗങ്ങൾ.
ഓഫർടറി കമ്മിറ്റി ഡോ.അഞ്ജു ബെൻഡൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. ഷിജി ജെയ്സൻ, ത്രേസ്യാമ്മ വർഗീസ്, ടിങ്കിൾ റെയ്സൻ, റീന സജി എന്നിവരാണ് കമ്മിറ്റിയംഗങ്ങൾ.
കൊയർ & സൗണ്ട് കമ്മിറ്റി മിൻ്റോ ആൻ്റണിയുടെ ചുമതലയിലാണ് പ്രവർത്തിക്കുന്നത്. ജോജോ തോമസ്, സുരേഷ് സെബാസ്റ്റ്യൻ, ജോർജ് വടക്കുംഞ്ചേരി, ആൻ്റോ പോൾ, ജനീഷ് കുരുവിള, ബിജു കുര്യൻ, പ്രീത മിൻ്റോ, പ്രീതി നോയൽ, സ്മിതാ സാബു, സിനി സണ്ണി, ബെൻസി ഗോപുരൻ, ബിൻസി ജോജി, തുടങ്ങിയവരാണ് കമ്മിറ്റിയിൽ.
ഫുഡ് കമ്മിറ്റിക്ക് സുനിൽ കോച്ചേരി നേതൃത്വം കൊടുക്കുന്നു. സജിത്ത് തോമസ്, ടോമി തേനായൻ, ജിനോ ജോസഫ്, ജോർജി, സെബിൻ ബാബു, അനുമോൻ ആൻറണി, സൈലസ്, സെബിൻ ഡേവിസ്, ബിബിൻ കെ.എം, റോഷൻ സെബാസ്റ്റ്യൻ തുടങ്ങിയവർ കമ്മിറ്റിയംഗങ്ങളാണ്.
ടിങ്കിൾ ഈപ്പൻ നേതൃത്വം കൊടുക്കുന്ന വാളണ്ടിയർ കമ്മിറ്റിയിൽ ബിജു ആൻ്റണി, സാബു ചുണ്ടക്കാട്ടിൽ, ജെയ്സൻ ജോബ്, ബിജു ജോസഫ്, ജോക്സി സേവ്യർ, സിനി സണ്ണി, മിനി ഗിൽബർട്ട്, ഷേർളി ജോർജ്, ടെഫി നിബു, ആൻസി ബാബു, ഡെയ്സി ഫിലിപ്പ്, റാണി ജോർജ് തുടങ്ങിയവർ പ്രവർത്തിക്കുന്നു.
കലാപരിപാടികൾ നടന്ന ഫോറം സെൻ്ററിനു വേണ്ടിയുള്ള കമ്മിറ്റി ബിജു ആൻറണിയുടെ നേതൃത്തിലായിരുന്നു. ബിജോയ് മാത്യു, സിബി ജെയിംസ്, ടിങ്കിൾ ഈപ്പൻ, റിൻസി സജിത്ത്, ഡോ.അഞ്ജു, മഞ്ജു സി പള്ളം, റോയ് മാത്യു, ബിനോ ബെന്നി, ആൻസി ബാബു, ദീപ്തി ജോമോൻ തുടങ്ങിയവരാണ് കലാ പരിപാടികൾ നിയന്ത്രിച്ചിരുന്നത്.
പാർക്കിംഗ് & ട്രാൻസ്പോർട്ടിംഗ് സാബു ചുണ്ടക്കാട്ടിലിൻ്റെ നേതൃത്വത്തിലാണ് നടന്നു വരുന്നത്. ടിങ്കിൾ, അജയ്, ജയൻ ജോൺ, അനൂപ് പോൾ, സെബിൻ ഡേവിസ്, വിനോദ് വർഗീസ് തുടങ്ങിയവർ കമ്മിറ്റിയിൽ.
നേർച്ച, കഴുന്ന് തുടങ്ങിയ വഴിപാടുകൾക്കായി ബിബിൻ കുര്യാക്കോസിൻ്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയിൽ ഷിജു തോമസ്, ജോയ് പോൾ, റോയ് ജോസഫ്, ബെന്നി ജോസഫ്, സൈബിൻ തോമസ്, സേവ്യർ തോമസ്, ജോസ് തച്ചിൽ തുടങ്ങിയവർ പ്രവർത്തിക്കുന്നു
ടിക്കറ്റ്, റാഫിൾ കമ്മിറ്റിക്ക് സണ്ണി ആൻ്റണി ചുമതല വഹിച്ചു. എല്ലാ കുടുംബ യൂണിറ്റ് പ്രസിഡൻ്റുമാരും പ്രസ്തുത കമ്മിറ്റിയിൽ പ്രവർത്തിച്ചിരുന്നു.
ഫിനാൻസ് ചുമതല വഹിക്കുന്നത് ജോബി തോമസാണ്. ഷൈജു തോമസ്, സജി സെബാസ്റ്റ്യൻ, മിനി ഗിൽബർട്ട്, തുടങ്ങിയവർ കമ്മിറ്റിയിൽ.
സാബു ചുണ്ടക്കാട്ടിൽ നേതൃത്വം കൊടുക്കുന്ന ബോബി അഗസ്റ്റിൻ, മിൻ്റോ ആൻ്റണി, ഡോൺ മാത്യൂസ് ജോർജ് തുടങ്ങിയവർ കമ്മിറ്റിയിൽ പ്രവർത്തിക്കുന്നു.
ഫസ്റ്റ് എയ്ഡ് കമ്മിറ്റിയിൽ ഡോക്ടർമാരായ അഞ്ജു ബെൻഡൻ, മീനു, ജോർജ് തങ്കപ്പൻ തുടങ്ങിയവർ ചുമതല വഹിക്കുന്നു.
പ്രോഗ്രാം കമ്മിറ്റിയിൽ റിൻസി സജിത്ത്, അഞ്ജു ബെൻഡൻ, റീനാ തോമസ്, അനേഖ അലക്സ് തുടങ്ങിയവരാണ് പ്രവർത്തിച്ചത്.
മുകളിൽ പറഞ്ഞവരെക്കൂടാതെ ഇടവകാംഗങ്ങൾ ഒത്തൊരുമിച്ചാണ് തിരുന്നാൾ ഒരുക്കങ്ങൾ പൂർത്തിയാക്കിയത്.
തിരുന്നാൾ തിരുക്കർമ്മങ്ങളിൽ പങ്കെടുത്ത് വിശുദ്ധരുടെ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരെയും മിഷൻ ഡയറക്‌ടർ ഫാ.ജോസ് അഞ്ചാനിക്കൽ സ്വാഗതം ചെയ്യുന്നു.
ദേവാലയത്തിൻ്റെ വിലാസം:-
ST.ANTONY’S CHURCH, WYTHENSHAWE,
DUNKERY ROAD,
MANCHESTER,
M22 0WR.
വാഹനങ്ങൾ പാർക്കുചെയ്യേണ്ട സ്ഥലങ്ങളിലെ വിലാസം:-
1. St Anthonys R C Primary School,
Dunkery Rd,
Wythenshawe,
Manchester,
M22 0NT.
2. Cornishman Pub,
Cornishway,
Wythenshawe,
Manchester,
M22 0JX
Latest News:
‘ഞാൻ കേരളത്തില്‍ നിന്നാണെന്ന് പറയുന്നതില്‍ അഭിമാനം മാത്രം’; പിന്തുണയ്ക്ക് നന്ദിയറിച്ച് സഞ്ജു സാംസൺ
കേരളത്തില്‍ നിന്നുള്ള പിന്തുണയ്ക്ക് നന്ദി അറിയിച്ച് സഞ്ജു സാംസൺ. രാജസ്ഥാന് റോയല്‍സ് സമൂഹ മാധ്യമങ്ങ...ജാതീയ അധിക്ഷേപം: സത്യഭാമയെ തത്ക്കാലം അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി
നർത്തകി സത്യഭാമയുടെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി. കേസ് വീണ്ടു പരിഗണിക്കുന്ന ഈ മാസം 27 വര...‘നീതി ലഭിച്ചു’; എത്രയും വേഗം വധശിക്ഷ നടപ്പാക്കണമെന്ന് ജിഷയുടെ മാതാവ്
പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച കോടതി വിധിയില്‍ സന്തോഷമുണ്...സംസ്ഥാനത്ത് ശക്തമായ മഴ; പകർച്ചവ്യാധികൾക്ക് സാധ്യത; ജാഗ്രതാ നിർദേശം നൽകി ആരോഗ്യവകുപ്പ്
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയതായി ആ...മഴ മുന്നറിയിപ്പ് പുതുക്കി; ഇന്ന് 5 ജില്ലകളിൽ ഓറഞ്ച് അലേർട്ട്
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് 14 ജില്ലകളിലും മഴമുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, പ...ഹെലികോപ്റ്റര്‍ ദുരന്തം; ഇബ്രാഹിം റെയ്സിയുടെ മൃതദേഹം കണ്ടെത്തി
ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ഇറാന് പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മൃതദേഹം കണ്ടെത്തി. ട...കനത്ത മഴ, റോഡിലെ കുഴി, വെള്ളക്കെട്ട്: പ്രതികരിക്കാതെ മേയർ ആര്യ രാജേന്ദ്രൻ
കനത്ത മഴയില്‍ തിരുവനന്തപുരത്തെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. റോഡുകളില്‍ പലയിടത്തും വെള്ളക്കെട...ജിഷ വധക്കേസ്; അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി
പെരുമ്പാവൂരിൽ നിയമ വിദ്യാർത്ഥിനി ജിഷയെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി അമീറുൾ ഇസ്ലാമിന്റ...
Post Your Comments Here ( Click here for malayalam )
Latest Updates
- ‘ഞാൻ കേരളത്തില്‍ നിന്നാണെന്ന് പറയുന്നതില്‍ അഭിമാനം മാത്രം’; പിന്തുണയ്ക്ക് നന്ദിയറിച്ച് സഞ്ജു സാംസൺ കേരളത്തില്‍ നിന്നുള്ള പിന്തുണയ്ക്ക് നന്ദി അറിയിച്ച് സഞ്ജു സാംസൺ. രാജസ്ഥാന് റോയല്‍സ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ വൈറൽ. ഞാന്‍ കേരളത്തില്‍ നിന്നാണെന്ന് പറയുന്നതില്‍ എനിക്ക് വളരെയേറെ സന്തോഷമാണ്. ഇന്ത്യക്ക് വേണ്ടി കളിക്കുമ്പോഴും കളിക്കാതിരിക്കുമ്പോഴും പുറത്താവുമ്പോഴും തരുന്ന പിന്തുണ വളരെ വലുതാണ്. അതെല്ലാം കിട്ടുന്നതില്‍ ഏറെ സന്തോഷം. ഞാന്‍ ക്രിക്കറ്റ് കളിക്കുന്നതും മികച്ച പ്രകടനം പുറത്തെടുക്കുന്നതുമാണ് എല്ലാവര്ക്കും ഇഷ്ടമെങ്കില്‍, അത് നന്നായിട്ട് ചെയ്യാന്‍ ശ്രമിക്കാം. ഇത്രയും സ്നേഹത്തിനും പിന്തുണയ്ക്കും കടപ്പെട്ടിരിക്കുന്നുവെന്നും സഞ്ജു രാജസ്ഥാന് റോയല്‍സ് പങ്കുവച്ച
- ജാതീയ അധിക്ഷേപം: സത്യഭാമയെ തത്ക്കാലം അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നർത്തകി സത്യഭാമയുടെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി. കേസ് വീണ്ടു പരിഗണിക്കുന്ന ഈ മാസം 27 വരെ സത്യഭാമയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. അറസ്റ്റ് തടയണമെന്ന ആവശ്യത്തിൽ മറുപടി സമർപ്പിക്കാൻ സർക്കാരിനും ജസ്റ്റിസ് കെ.ബാബു നിർദേശം നൽകി. സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ നെടുമങ്ങാട് സെഷൻസ് കോടതി തള്ളിയിരുന്നു. ഇതു ചോദ്യം ചെയ്താണ് ഇവർ ഹൈക്കോടതിയിൽ എത്തിയത്. സത്യഭാമ ആരെയും പേരെടുത്തു പറഞ്ഞിട്ടില്ലെന്നും അതുകൊണ്ടു തന്നെ പരാതി നിലനിൽക്കില്ലെന്നും സത്യഭാമയ്ക്ക് വേണ്ടി ഹാജരായ അഡ്വ. ബി.എ.ആളൂർ
- ‘നീതി ലഭിച്ചു’; എത്രയും വേഗം വധശിക്ഷ നടപ്പാക്കണമെന്ന് ജിഷയുടെ മാതാവ് പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ജിഷയുടെ മാതാവ്. ഇത് പ്രതീക്ഷിച്ച വിധിയാണ്. മകള്‍ക്ക് നീതി ലഭിച്ചു. എത്രയും വേഗം ശിക്ഷ നടപ്പാക്കണമെന്നും ഇനിയൊരു പെണ്‍കുട്ടിക്കും ഈ ഗതി വരരുതെന്നും ജിഷയുടെ മാതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി 2017 ഡിസംബറിലാണ് ജിഷ വധക്കേസില്‍ അമീറുള്‍ ഇസ്ലാമിന് വധശിക്ഷ വിധിച്ചത്. ഇത് ശരിവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നല്കിയ അപേക്ഷയിലാണ് ഹൈക്കോടതിയുടെ വിധി വന്നിരിക്കുന്നത്. വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട്
- സംസ്ഥാനത്ത് ശക്തമായ മഴ; പകർച്ചവ്യാധികൾക്ക് സാധ്യത; ജാഗ്രതാ നിർദേശം നൽകി ആരോഗ്യവകുപ്പ് സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കാലാവസ്ഥാ വ്യതിയാനം കാരണം നിരവധി പകർച്ചവ്യാധികൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ആശുപത്രികൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വെള്ളം കയറുന്ന ആരോഗ്യ സ്ഥാപനങ്ങൾ ആവശ്യമായ ബദൽ ക്രമീകരണങ്ങൾ ഒരുക്കണം. മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാൻ നേരത്തെ തന്നെ നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ യോഗത്തിൽ തീരുമാനമെടുത്ത പ്രകാരം എല്ലാ പ്രധാന ആശുപത്രികളിലും ഫീവർ ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. ദുരിതാശ്വാസ
- മഴ മുന്നറിയിപ്പ് പുതുക്കി; ഇന്ന് 5 ജില്ലകളിൽ ഓറഞ്ച് അലേർട്ട് സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് 14 ജില്ലകളിലും മഴമുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. 9 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ നാളെയും മറ്റന്നാളും റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട് ഒഴുക്കുള്ള 12 ജില്ലകളിൽ അടുത്ത മൂന്ന് ദിവസങ്ങളിലും മഴ മുന്നറിയിപ്പുണ്ട്
click on malayalam character to switch languages