ലണ്ടൻ: കഴിഞ്ഞ ഒരാഴ്ചയായി ബ്രിട്ടനിലെ പ്രതിദിന കോവിഡ് കേസുകൾ എല്ലാ ദിവസവും കുറഞ്ഞുവരികയാണെന്ന് ഔദ്യോഗിക കണക്കുകൾ സ്ഥിരീകരിച്ചു. ഒക്ടോബറോടെ രാജ്യം മഹാമാരിയിൽ നിന്ന് ഏറെക്കുറെ തുടച്ച് നീക്കപ്പെടുമെന്ന് ഒരു ഉയർന്ന സേജ് വിദഗ്ദ്ധൻ പ്രതീക്ഷ പ്രകടിപ്പിച്ചു.
ആരോഗ്യവകുപ്പ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ യുകെയിലുടനീളം 23,511 അണുബാധകൾ രേഖപ്പെടുത്തി. കഴിഞ്ഞ ചൊവ്വാഴ്ചയിൽ നിന്ന് ഇത് പകുതിയായി കുറഞ്ഞു. കഴിഞ്ഞ ആഴ്ച അപ്രതീക്ഷിതമായി കേസുകൾ കുറയാൻ തുടങ്ങിയതിന് ശേഷമുള്ള ആഴ്ചയിലെ ഏറ്റവും വലിയ ഇടിവാണ് ഇന്നലെ രേഖപ്പെടുത്തിയത്.
അതേസമയം മാർച്ചിനുശേഷം ആദ്യമായാണ് കോവിഡ് മരണങ്ങൾ 100 മാർക്ക് ലംഘിച്ചത്. 131 മരണങ്ങളാണ് ഇന്ന് പ്രഖ്യാപിച്ചത്. കഴിഞ്ഞയാഴ്ചയിൽ നിന്ന് മൂന്നിലൊന്നിൽ കൂടുതലാണ് ഇന്നലത്തെ മരണനിരക്ക്. ഏറ്റവും പുതിയ ഡാറ്റ കാണിക്കുന്നത് കോവിഡ് ആശുപത്രി പ്രവേശനവും ഇപ്പോഴും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, കാരണം ജൂലൈ 22 ന് 945 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി രേഖപ്പെടുത്തി.
കേസുകളുടെ കുറവ് ഭാഗികമായി ടെസ്റ്റുകൾക്കായി വരുന്ന ആളുകളുടെ എണ്ണത്തിൽ കുറവുണ്ടായതാകാമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സർക്കാരിന്റെ ഡാഷ്ബോർഡിൽ നിന്നുള്ള കണക്കുകൾ കാണിക്കുന്നത് കഴിഞ്ഞ ആഴ്ചയിൽ 14 ശതമാനം ഇടിവ് രേഖപ്പെടുത്തി. കേസുകൾ ഒരേ സമയം 31 ശതമാനം കുറഞ്ഞു. കോവിഡ് കേസുകൾ കുറയുന്നതിനെക്കുറിച്ച് അകാല നിഗമനങ്ങളിലേക്ക് പോകരുതെന്നും സർക്കാർ ‘വളരെ ജാഗ്രത പാലിക്കുമെന്നും’ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു.
നിലവിലെ ഫുട്ബോൾ യൂറോസ് ഫുട്ബോൾ ടൂർണമെന്റിന്റെ അവസാനവും ചൂടുള്ള കാലാവസ്ഥയും ആളുകളെ കൂടുതൽ സമയം വെളിയിൽ ചെലവഴിക്കാൻ അനുവദിക്കുന്നതായി പ്രൊഫസർ ഫെർഗൂസൺ അഭിപ്രായപ്പെട്ടു. ശരത്കാലത്തിലേക്ക് ‘അനിശ്ചിതത്വം’ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു, എന്നാൽ വാക്സിനുകൾ കാരണം കണക്കുകൂട്ടലുകൾ മാറ്റി മറിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശരത്കാലത്തിൽ പ്രതിദിനം ഒരു ലക്ഷം കേസുകളെങ്കിലും പ്രവചിക്കുന്ന ഗ്രൂപ്പിന്റെ മോഡലിംഗിന് വിരുദ്ധമായി കേസുകൾ കുറയുന്നത് തങ്ങളെ അമ്പരപ്പിച്ചതായി നിരവധി സേജ് വിദഗ്ധർ പറഞ്ഞു.
click on malayalam character to switch languages