- മാഞ്ചസ്റ്ററിൽ മലയാളി നഴ്സ് ജെബിന് സെബാസ്റ്റ്യന്‍ (40) ഹൃദയാഘാതം മൂലം ആകസ്മിക മരണം…. മരണത്തിൻ്റെ നടുക്കത്തിൽ മലയാളി സമൂഹം
- ഗാർഹിക ബില്ലുകളെല്ലാം ഇന്ന് മുതൽ റോക്കറ്റ് പോലെ കുതിക്കും; കൗൺസിൽ ടാക്സുകളും ഊർജ്ജ നിരക്കുകളും മൊബൈൽ ഫോൺ കോൺട്രാക്ടുകളുൾപ്പെടെ സാധാരണക്കാരന് തിരിച്ചടിയാകും
- അനധികൃത കുടിയേറ്റം തടയാൻ ലക്ഷ്യമിട്ട് സർക്കാർ; ലണ്ടൻ ഉച്ചകോടിയിൽ നാൽപ്പത് രാജ്യങ്ങൾ
- ലണ്ടനിൽ ദേവാലയത്തിന് പുറത്ത് ബാഗിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; 30 വയസ്സുള്ള സ്ത്രീ അറസ്റ്റിൽ
- 300 ലധികം അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ വിസകൾ യുഎസ് റദ്ദാക്കി
- മ്യാന്മർ ഭൂചലനത്തിൽ മരണം 2000 കടന്നു; രക്ഷാപ്രവർത്തനം തുടരുന്നു
- ഷെഫീൽഡ് കേരള കൾച്ചറൽ അസോസിയേഷന് നവനേതൃത്വം; അരുൺ ഡൊമിനിക്ക് പ്രസിഡന്റ്, ഹരികൃഷ്ണൻ സെക്രട്ടറി, ശരത് നായർ ട്രഷറർ.
കാവല്‍ മാലാഖ (നോവല്‍ 12): താരാട്ടിന്റെ വേദന
- Dec 14, 2020

കാരൂര്‍ സോമന്
ഒരു രാത്രി കൂടി ഇരുട്ടി വെളുത്തു. ബെല്ലടിക്കുന്നതു കേട്ടു ഫോണെടുത്ത സൂസന്റെ കാതില്‍ ഇടിമുഴക്കം പോലെ സൈമന്റെ ചിരപരിചിതമായ ശബ്ദം. പുച്ഛവും പരിഹാസവും അഹങ്കാരവും പ്രതികാരദാവുമെല്ലാം ഇടകലര്‍ന്ന വാക്കുകള്‍ പലപ്പോഴും വേര്‍തിരിച്ചറിയാന്‍ പോലും അവള്‍ക്കു കഴിഞ്ഞില്ല. ദാമ്പത്യമെന്ന മഹത്തായ ബന്ധത്തിന്റെ ഇടവഴികള്‍ പോലും തിരിച്ചറിയാന്‍ കഴിയാത്തവന് പുച്ഛിക്കുകയാണു ഭാര്യയെ.
പക്ഷേ, അയാള്‍ പറയുന്നതു പോലെ ഒരൊളിച്ചോട്ടമല്ല താന്‍ നടത്തിയത്. ആരും ആശ്രയമില്ലാത്ത ഒരു പാവം അമ്മയുടെയും കുഞ്ഞിന്റെയും രക്ഷപെടലായിരുന്നു അത്. ഇപ്പോള്‍ അത് ആശ്വാസകരമായ ഒരനുഭവമായി മാത്രം തോന്നുന്നു. ഒളിച്ചോട്ടമെന്നു മുദ്രകുത്തപ്പെട്ടാലും ഇരുട്ടിന്റെ മറപിടിച്ചുള്ള യാത്രയായിരുന്നില്ല അത്. ഭര്‍ത്താവിനെ വേര്‍പെട്ട ഭാര്യയുടെ നൊമ്പരവുമില്ല. ഉള്ളം വിങ്ങിപ്പൊട്ടിയ ഒരമ്മയുടെ ആത്മനൊമ്പരങ്ങള്‍ മാത്രം. ഇത്രയും കാലം ഒരാള്‍ക്കു മുന്നില്‍, അതു ഭര്‍ത്താവായാലും, ആത്മാഭിമാനം പണയം വച്ചു കഴിയേണ്ടി വന്നതില്‍ മാത്രമാണു കുറ്റബോധം.
അഴിച്ചെറിഞ്ഞ ഭാര്യാപദവി ഇനി വീണ്ടുമണിയാന്‍ തീരെ മോഹമില്ല, അത്രയ്ക്കു മടുത്തു കഴിഞ്ഞു. ഭാര്യയെ കറിവേപ്പിലെ പോലെ എണ്ണയിലിട്ടു വറുത്തു പൊള്ളിച്ച ശേഷം വലിച്ചെറിയുകയല്ല ഒരു ഭത്താവു ചെയ്യേണ്ടത്.
അയാള്‍ പറഞ്ഞതില്‍ ചിലതു മാത്രം അവള് കേട്ടു, ചിലതു കേട്ടില്ല, പക്ഷേ, എല്ലാത്തിനും മൂളി. മറുപടികള്‍ മിക്കവാറും സ്വന്തം മനസില്‍ മാത്രമൊതുങ്ങുകയായിരുന്നു. ഒടുവില്‍, ഒരിക്കല്‍ മാത്രം അവള് പറഞ്ഞു:
“സൈമന്റെ പപ്പയെ ഞങ്ങളാരും അപമാനിച്ചിട്ടില്ല. ഗുണ്ടകളെ കൂട്ടി വീട്ടില്‍ കയറി വന്ന് അക്രമം കാട്ടിയത് തടഞ്ഞു, അത്രേയുള്ളൂ. എന്റെ വീട്ടുകാരുടെ ദയകൊണ്ട് പോലീസില്‍ ഏല്‍പ്പിക്കാതെയും തല്ലു കൊടുക്കാതെയും വെറുതേ വിട്ടു. കൂടെ വന്ന ഗുണ്ടകളെ തല്ലിച്ചതു ശരിയാ. അതിനു സൈമനെന്താ നഷ്ടം? നിങ്ങളുടെ ആരെങ്കിലുമാണോ അവര്‍? പപ്പ വിളിച്ചോണ്ടു വന്ന വെറും കൂലിത്തല്ലുകാര്‍. എന്നിട്ടിപ്പോള്‍ പപ്പയെ അപമാനിച്ചെന്നു പറയാന്‍ നാണം തോന്നുന്നില്ലേ? പിന്നെ… ഒരു കാര്യം കൂടി. കേസും പോലീസുമെന്നൊക്കെ പറഞ്ഞ് പേടിപ്പിക്കാമെന്നാണു വിചാരിക്കുന്നതെങ്കില്‍ അതു നടപ്പില്ല. ഒന്നോര്‍ത്തോ, നമ്മുടെ നാട്ടിലെ പോലെയാല്ല അവിടുത്തെ പോലീസും കോടതിയും. യഥാര്‍ഥ കുറ്റവാളി അവിടെ ഒരിക്കലും രക്ഷപെടാന്‍ പോകുന്നില്ല.”
അവളുടെ വാക്കുകള്‍ മുറിച്ചു കൊണ്ട് അങ്ങേത്തലയ്ക്കല്‍ വീണ്ടും സൈമന്റെ ഭീഷണി:
“എന്റെ കൊച്ചിനെ സ്വന്തമാക്കാമെന്നു നീ സ്വപ്നത്തില്‍പ്പോലും കരുതണ്ടാ….”
അവള്‍ക്കതു കേട്ടപ്പോള്‍ ചിരിയാണു വന്നത്. അച്ഛന്‍വേഷവും കെട്ടി ഇറങ്ങിയിരിക്കുന്നു.
“എന്നു തുടങ്ങി ഈ പുത്രസ്നേഹം? ഒന്നുകൂടി ആലോചിക്ക്. എന്നിട്ടു നിയമപരമായി സ്വന്തമാക്കാന്‍ വല്ല വഴിയുമുണ്ടോന്നു നോക്ക്. അല്ലാതെ ബലപരീക്ഷണത്തിനിറങ്ങി ഇനിയും സ്വന്തം വീട്ടുകാര്‍ നാണംകെടാന്‍ ഇടയാക്കരുത്. ഇത്രയും നാള് എല്ലാം സഹിക്കുകയായിരുന്നു ഞാന്‍. ഇനി വയ്യ. അത്രയ്ക്കു മടുത്തു പോയി, വെറുത്തു പോയി ഞാന്‍.”
“അതെ, ഇനിയില്ല. നീയുമായുള്ള ബന്ധം തുടരാന്‍ എനിക്കും തീരെയില്ലെ താത്പര്യം. ഉടനടി ബന്ധം വേര്‍പെടുത്താം.”
“അതു തന്നെയാ എന്റെയും ആഗ്രഹം. വിഷ് യു ഓള് ദ ബെസ്റ്റ്.”
“നിന്റെ ആശീര്വാദമൊന്നും എനിക്കുവേണ്ട.”
“ഒന്നര വര്‍ഷം കൂടെ കഴിഞ്ഞ ആളല്ലേ…. എനിക്കങ്ങനെ മറക്കാന്‍ പറ്റുമോ! നിങ്ങള്‍ക്കു വേണ്ടെങ്കിലും ഒരാശംസ പറയാനുള്ള മര്യാദ എനിക്കുണ്ട്.”
മുഴുവന്‍ കേള്‍ക്കും മുന്‍പേ സൈമന് ഫോണ്‍ വച്ചു കളഞ്ഞു.
എന്തിനായിരുന്നു ഇങ്ങനെയൊരു ബന്ധം? എന്തായിരുന്നു ഈ വിവാഹത്തിന്റെ അര്‍ഥം…. അവളുടെ മനസില്‍ ചോദ്യങ്ങള്‍ സങ്കടങ്ങളായി വന്നു നിറഞ്ഞു. ഭര്‍ത്താവിന്റെ കാമാഗ്നിയില്‍ ദഹിക്കാന്‍ മാത്രമായിരുന്നോ ആര്‍ഭാടപൂര്‍വം വിവാഹമെന്ന ഈ സ്വര്‍ഗീയ കര്‍മം. കുഞ്ഞുങ്ങളെ പ്രസവിക്കല്‍ മാത്രമാണോ ഒരു സ്ത്രീയുടെ ചുമതല. സ്ത്രീകള്‍ക്കു മാത്രമെന്താണിങ്ങനെ എന്നും നെടുവീര്‍പ്പുകളുടെ തടവറ.
എത്രയെത്ര ഭാര്യമാരായിക്കും ഇങ്ങനെ ദിവസേന ഭര്‍ത്താവിന്റെ ബലിഷ്ഠ കരങ്ങളില്‍ ബലാല്‍സംഗം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. അടിമയെന്ന പദത്തിന്റെ പര്യായപദമോ ഭാര്യ. ജന്മസാഫല്യം പോലെ ഉദരത്തില്‍ ഒരു കുഞ്ഞു വളര്‍ന്നു വരുമ്പോള്‍ ഭാര്യയുടെ അടിമത്തം പതിന്മടങ്ങു വര്‍ധിക്കുകയാണ്. അവള്‍ക്ക് ഭര്‍ത്താവിലുള്ള ആശ്രിതത്വം പിന്നെയും ഉയരത്തിലേക്കു പോകുകയാണ്. ഇതിനിടയിലെപ്പോഴാണു വിധിയെ പഴിക്കാനോ ഭര്‍ത്താവിന്റെ ഇംഗിതങ്ങള്‍ക്ക് എതിരു നില്‍ക്കാനോ അവള്‍ക്കു ധൈര്യം കിട്ടുക.
സ്വന്തമായൊരു തൊഴിലുള്ളതുകൊണ്ട് തനിക്കാ തടവറിയല്നിന്നു മോചനം പ്രഖ്യാപിക്കാന്‍ ധൈര്യമുണ്ടായി. ഇല്ലായിരുന്നെങ്കിലോ? ഭൂരിഭാഗം സ്ത്രീകളും ഇന്നും സ്വന്തമായി വരുമാനമില്ലാത്തവരല്ലേ.
തനിക്കേതായാലും ഈ നരകത്തില്‍നിന്നു കരകയറണം. ദാമ്പത്യത്തിന്റെ രണ്ടു രംഗങ്ങള്‍- വിവാഹവും കുഞ്ഞും – പൂര്‍ത്തിയായി. ഇനി മൂന്നാം രംഗം – മോചനം.
സൂര്യന് കത്തി ജ്വലിച്ചു നില്ക്കുന്നു. ഉമ്മറത്ത് റെയ്ച്ചലും ജോണിയും കൂടി ചാര്‍ലി മോനെ കളിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. റെയ്ച്ചലിന്റെ മുഖവും ഭാവവുമെല്ലാം മുത്തശ്ശിയെപ്പോലെ തന്നെയായി. അവരുടെ തോളില്‍ തന്നെയാണ് അവന് ഏറ്റവും ആശ്വാസമെന്നു തോന്നും.
“മോനു പെങ്ങളെ അങ്ങു ബോധിച്ച മട്ടുണ്ടല്ലോ. കണ്ടില്ലേ അള്ളിപ്പിടിച്ചു കിടക്കുന്നത്”, ജോണിയുടെ ശബ്ദം.
“അതുപിന്നെ ഞാനവന്റെ വല്യമ്മച്ചിയല്ല്യോടാ. എന്നാണോ ഇവനെന്നെ വല്യമ്മച്ചീന്നൊന്നു വിളിക്കുന്നത്. അതുവരെ ജീവിച്ചിരിക്കുവോടാ ഞാന്‍….?”
“അതെന്നാ വര്‍ത്താനമാ പെങ്ങളേ ഈ പറയുന്നത്. നമ്മുടെ അമ്മ എത്രയാ, എഴുപതു കഴിയുന്നതു വരെ നല്ല പയറു പോലല്ലേ നടന്നത്. അതൊക്കെ വച്ചു നോക്കിയാ പെങ്ങളിപ്പോഴും വെറും ചെറുപ്പക്കാരിയല്ലിയോ?”
“എങ്ങനൊണ്ടെടാ തേങ്ങാക്കച്ചോടമൊക്കെ? വെലയൊക്കെ കൊറവാന്നു കേക്കുന്നു….?”
“ഒന്നും പറയണ്ടെന്റെ പെങ്ങളേ. ആദ്യമായിട്ടാ ഇങ്ങനെ തേങ്ങായ്ക്കു വെലയില്ലാത്തൊരു കാലം. അന്യരാജ്യത്തുനിന്നു പാമോയിലും കുന്തോമൊക്കെ എറക്കുമതി ചെയ്ത് ഇവിടെ മന്ത്രിമാരു കമ്മീഷന് മേടിക്കുവല്ലിയോ. പിന്നെങ്ങനാ തേങ്ങായ്ക്കു വെല കേറുന്നേ?”
“ഓ മന്ത്രിമാര്‍! ഈ ഭരണക്കാരു കനിഞ്ഞാരുന്നേല് എനിക്കിപ്പോ പെന്ഷന് ശരിയാകത്തില്ലാരുന്നോ. വയസ് അമ്പത്താറായി. ആ കാശൊന്നു കിട്ടിത്തൊടങ്ങിയാരുന്നേല് പശുവിനെ നോക്കാനും പുല്ലു ചെത്താനും പോകാതെ ഒന്നു നടു നിവര്ത്താരുന്നു. ഇനിയിപ്പോ എന്നു കിട്ടാനാണാവോ എന്റെ ഈശോയേ, എന്റെ വായി മണ്ണിടുമ്പഴോ….”
ജോണി ഉള്ളിലേക്കു നോക്കി വിളിച്ചു:
“സൂസനേ…, ഞാനെറങ്ങുവാ. നിന്നെ ഒന്നു കണ്ടേച്ചു പോകാനാ വന്നത്.”
അവള് പുറത്തേക്കിറങ്ങിവന്ന് റെയ്ച്ചലിന്റെ കൈയില്‍നിന്നു കുഞ്ഞിനെ വാങ്ങി. കുഞ്ഞിനെ കൊടുത്തിട്ടു റെയ്ച്ചല്‍ പറഞ്ഞു:
“രാവിലെ വാങ്ങിച്ചു വച്ച മീന്‍ ഇരുന്നു പഴുത്തു പോകും. ഞാനതൊന്നും വെട്ടിയെടുക്കട്ടെ. നീ ഇരിക്കെടാ. ചൊറുണ്ടേച്ചു പോയാ മതി.”
“അല്ല പെങ്ങളേ, തേങ്ങാ ഒണക്കാനിട്ടേച്ചാ എറങ്ങിയത്. ചെന്നതൊക്കെയൊന്നു തിരിച്ചും മറിച്ചും വയ്ക്കണം.”
“അച്ചായനിപ്പഴും കുടിക്കുവോ…?”
സൂസന്റെ ചോദ്യം കേട്ടു ജോണി ഒന്നു പരുങ്ങി. എങ്കിലും പറഞ്ഞു:
“ഹേയ്… ഞാനതൊക്കെ എന്നേ നിര്‍ത്തി. ഈ മായം ചേര്‍ത്ത സാധനമൊക്കെ ആര്‍ക്കു വേണം. വിശ്വസിക്കാന്‍ മേലെന്നേ.”
“അതു നേരാടീ മോളെ, അവനിപ്പോ നാട്ടിലെ കള്ളൊന്നും കുടിക്കത്തില്ല. വെല കൂടിയ ഫോറനാ പ്രിയം. എടാ, ഒരു പങ്കൊച്ചാ വളര്‍ന്നു വരുന്നത്, അതു മറക്കണ്ടാ നീ.”
റെയ്ച്ചലിന്റെ മുന്നറിയിപ്പ്.
“അങ്ങനൊരു പേടി ഏതായാലും എനിക്കില്ല. സൂസന് പറഞ്ഞിട്ടല്ലേ അവളെ നഴ്സിങ്ങിനു വിട്ടേക്കുന്നത്. ഈ നാട്ടിലെ എത്രയോ പെമ്പിള്ളാരെ പഠിപ്പിക്കാനും കെട്ടിച്ചു വിടാന്‍ അവള് സഹായിച്ചിരിക്കുന്നു. പിന്നെ എന്റെ മോടെ കാര്യത്തില്‍ ഞാനെന്തിനാ പേടിക്കുന്നേ?”
“നിങ്ങളിനി അതു പറഞ്ഞു വഴക്കടിക്കണ്ടാ. അവള് പഠിച്ചു മിടുക്കിയാകട്ടെ. ഞാന്‍ കൊണ്ടുപൊയ്ക്കോളാം ലണ്ടനിലേക്ക്.”
ആങ്ങളയുടെയും പെങ്ങളുടെയും തര്‍ക്കത്തില്‍ സൂസന് ഇടപെട്ടു.
കുടുംബത്തിലും ബന്ധുക്കള്ക്കിടയും ഗള്‍ഫുകാരും അമേരിക്കക്കാരുമൊക്കെ ഏറെയാണ്. പക്ഷേ, ആര്‍ക്കെങ്കിലും വല്ല ആവശ്യമുണ്ടെങ്കില്‍ സഹായിക്കാന്‍ സൂസന് മാത്രമേ ഉണ്ടാകാറുള്ളൂ. കുടുംബത്തില്‍ മറ്റാരെക്കാളും സൂസനിഷ്ടം ജോണിയോടാണ്. മദ്യപിക്കുമെങ്കിലും മനസാക്ഷിയും സ്നേഹവുമുണ്ട്. പണത്തിനു മാത്രമേ കുറവുള്ളൂ.
“അപ്പോ, കള്ളു കുടിക്കില്ലെന്നു പണ്ട് വല്യപ്പച്ചനു മുന്നില്‍ സത്യം ചെയ്തത് അച്ചായന് മറന്നോ? ഞാനും സാക്ഷിയാണേ.”
സൂസന് വീണ്ടും പറഞ്ഞു.
“എടീ കൊച്ചേ, നീ അങ്ങനെ പറയരുത്. കള്ളു കുടിക്കത്തില്ലെന്നു ഞാന്‍ സത്യം ചെയ്തിട്ടേയില്ല. കള്ളു കുടിച്ചു വഴക്കൊണ്ടാക്കത്തില്ലെന്നേ സത്യം ചെയ്തിട്ടൊള്ളൂ. നീ ഈ നാട്ടില്‍ ആരോടു വേണേ ചോദിച്ചു നോക്ക്, എന്ന ഏതെങ്കിലും ബാറിലോ ഷാപ്പിലോ കാണാറൊണ്ടോന്ന്. സിവില്‍ സപ്ലൈസീന്നു മേടിച്ചു വീട്ടീക്കൊണ്ടുവച്ച് സമാധാനമായി കുടിക്കും. എന്നിട്ടും സുഖമായി കെടന്നൊറങ്ങും. അത്രേയൊള്ളൂ.”
“എന്നാലും ഇതൊന്നും നിര്‍ത്തിക്കൂടേ. പാവം അമ്മായിയെ സമ്മതിക്കണം.”
“എന്റെ മോളേ, ഞാനങ്ങനെ കുടിക്കാറൊന്നുമില്ല. ഇതിപ്പോ നല്ല ശരീരവേദനയൊണ്ട്. കുറേക്കാലം കൂടീട്ടല്ലേ ഇന്നലെ ദേഹമൊക്കെ ഒന്നെളകിയത്. അതിന്റെയാ. അതിനു പറ്റിയ നല്ലൊന്താരം മരുന്നാ ഇത്. അത്രേയൊള്ളേന്നേ. എന്നാ ഇനി നിക്കുന്നില്ല ഞാമ്പോട്ടെ.”
ജോണി പെട്ടെന്നിറങ്ങി തിരിഞ്ഞു നടന്നു. വഴിയില്‍ വാസുപിള്ളയെ കണ്ടു. അയാളെയും തോളില്‍ കൈയിട്ടു തിരിച്ചു വിളിച്ചുകൊണ്ടു പോകുന്നതു കണ്ടപ്പോള്‍ സൂസനും റെയ്ച്ചല്‍ പരസ്പരം നോക്കി ചിരിച്ചു.
Latest News:
മാഞ്ചസ്റ്ററിൽ മലയാളി നഴ്സ് ജെബിന് സെബാസ്റ്റ്യന്‍ (40) ഹൃദയാഘാതം മൂലം ആകസ്മിക മരണം…. മരണത്തിൻ്റെ നടുക...
മാഞ്ചസ്റ്റർ സെൻ്റ് തോമസ് മിഷൻ ഇടവകാംഗമായ ജെബിൻ സെബാസ്റ്റ്യൻ (40) ഇന്ന് പുലർച്ചെ ഹൃദയാഘാതം മൂലം മരണമ...Obituaryഗാർഹിക ബില്ലുകളെല്ലാം ഇന്ന് മുതൽ റോക്കറ്റ് പോലെ കുതിക്കും; കൗൺസിൽ ടാക്സുകളും ഊർജ്ജ നിരക്കുകളും മൊബൈൽ...
ലണ്ടൻ: ഇന്ന് മുതൽ നിരവധി ഗാർഹിക ബില്ലുകൾ ഉയരുകയാണ്. ഊർജ്ജ വിലകളും കൗൺസിൽ നികുതിയും മുതൽ മൊബൈൽ ഫോൺ ക...UK NEWSഅനധികൃത കുടിയേറ്റം തടയാൻ ലക്ഷ്യമിട്ട് സർക്കാർ; ലണ്ടൻ ഉച്ചകോടിയിൽ നാൽപ്പത് രാജ്യങ്ങൾ
ലണ്ടൻ: നിയമവിരുദ്ധ കുടിയേറ്റത്തിനെതിരെ ആഗോളതലത്തിൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ...UK NEWSലണ്ടനിൽ ദേവാലയത്തിന് പുറത്ത് ബാഗിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; 30 വയസ്സുള്ള സ്ത്രീ അറ...
ലണ്ടൻ: ലണ്ടനിലെ നോട്ടിങ് ഹില്ലിൽ ദേവാലയത്തിന് പുറത്ത് ബാഗിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭ...UK NEWS300 ലധികം അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ വിസകൾ യുഎസ് റദ്ദാക്കി
300 ലധികം അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ വിസകൾ യുഎസ് റദ്ദാക്കി, ഇത് കൂടുതൽ നാടുകടത്തൽ ആശങ്കകൾക്ക് കാ...Worldമ്യാന്മർ ഭൂചലനത്തിൽ മരണം 2000 കടന്നു; രക്ഷാപ്രവർത്തനം തുടരുന്നു
നയ്പിഡാവ്: മ്യാന്മറിൽ വെള്ളിയാഴ്ച്ചയുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 2056 ആയി. 3900 ൽ അധികം ആളുക...Worldഷെഫീൽഡ് കേരള കൾച്ചറൽ അസോസിയേഷന് നവനേതൃത്വം; അരുൺ ഡൊമിനിക്ക് പ്രസിഡന്റ്, ഹരികൃഷ്ണൻ സെക്രട്ടറി, ശരത് ന...
വർഗ്ഗീസ് ഡാനിയേൽ യോർക്ഷയർ ആൻഡ് ഹംബർ റീജിയണിലെ ഏറ്റവും വലിയ മലയാളി അസ്സോസിയേഷനായ ഷെഫീൽഡ് കേരള കൾച...Associationsഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് രണ്ടാം തോല്‍വി; ആദ്യ ജയം കുറിച്ച് രാജസ്ഥാന്
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് രണ്ടാം തോല്‍വി. രാജസ്ഥാന് റോയല്‍സിനോട് തോറ്റത് 6 റണ്‍സിന്. ...Latest News
Post Your Comments Here ( Click here for malayalam )
Latest Updates
- ഷെഫീൽഡ് കേരള കൾച്ചറൽ അസോസിയേഷന് നവനേതൃത്വം; അരുൺ ഡൊമിനിക്ക് പ്രസിഡന്റ്, ഹരികൃഷ്ണൻ സെക്രട്ടറി, ശരത് നായർ ട്രഷറർ. വർഗ്ഗീസ് ഡാനിയേൽ യോർക്ഷയർ ആൻഡ് ഹംബർ റീജിയണിലെ ഏറ്റവും വലിയ മലയാളി അസ്സോസിയേഷനായ ഷെഫീൽഡ് കേരള കൾച്ചറൽ അസോസിയേഷന്റെ 2025-27 കാലയളവിലേക്കുള്ള ഭരണസമിതി തിരഞ്ഞെടുപ്പിൽ അരുൺ ഡൊമനിക് പ്രസിഡന്റായും ഹരികൃഷ്ണൻ സെക്രട്ടറിയായും ശരത് നായർ ട്രഷറർ ആയും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. മാർച്ചമാസം 29നു സെന്റ് പാട്രിക് ഹാളിൽ നടന്ന വാർഷീക പൊതുയോഗത്തിൽ വെച്ച് വരണാധികാരി ശ്രീ അജിത് പാലിയത്തിന്റെ നിയന്ത്രണത്തിൽ ആയിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. വൈസ് പ്രസിഡന്റായി ശ്രീ അമിൽ മാത്യു, ജോയിന്റ് സെക്രട്ടറിയായി ശ്രീ സിജോ
- ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് രണ്ടാം തോല്‍വി; ആദ്യ ജയം കുറിച്ച് രാജസ്ഥാന് ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് രണ്ടാം തോല്‍വി. രാജസ്ഥാന് റോയല്‍സിനോട് തോറ്റത് 6 റണ്‍സിന്. 183 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ ഇന്നിംഗ്സ് ആറിന് 176ല്‍ അവസാനിച്ചു. 44 പന്തിൽ ഏഴു ഫോറും ഒരു സിക്സും സഹിതം 63 റൺസെടുത്ത ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദാണ് ചെന്നൈയുടെ ടോപ് സ്കോറർ. ഇത്തവണ ഏഴാമനായി ഇറങ്ങിയ ധോണി 11 പന്തിൽ ഓരോ സിക്സും ഫോറും സഹിതം 16 റൺസെടുത്ത് പുറത്തായി. രവീന്ദ്ര ജഡേജ 22 പന്തിൽ രണ്ടു ഫോറും ഒരു
- കേരളത്തിൽ MDMA മൊത്തവിതരണം നടത്തുന്ന നൈജീരിയൻ സ്വദേശി പിടിയിൽ കേരളത്തിലേക്കും ഇതര സംസ്ഥാനങ്ങളിലേക്കും എം. ഡി. എം. എ മൊത്തവിതരണം നടത്തുന്ന നൈജീരിയൻ സ്വദേശി പിടിയിൽ. നൈജീരിയൻ സ്വദേശി ആഗ്ബേടോ സോളോമനാണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്. ഇരവിപുരം എ.എസ്. എച്ച്. ഒയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഡൽഹിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. അഗ്ബെദോ സോളമൻ എന്ന 29കാരനെയാണ് കൊല്ലം ഇരവിപുരം പൊലീസ് ഡൽഹിയിൽ എത്തി പിടികൂടിയത്. കൊല്ലത്ത് അറസ്റ്റിലായ ലഹരിക്കേസ് പ്രതിയിൽ നിന്നാണ് ഇയാളെക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് സിറ്റി പൊലീസ് കമ്മീഷ്ണർ കിരൺ നാരായണൻ്റെ നിർദ്ദേശ
- കോഴിക്കോട് നാദാപുരത്ത് നടുറോഡിൽ പടക്കം പൊട്ടിച്ച് യുവാക്കൾ; ഗതാഗതം തടസ്സപ്പെടുത്തി, കേസെടുത്ത് പൊലീസ് കോഴിക്കോട് നാദാപുരത്ത് നടുറോഡിൽ പടക്കം പൊട്ടിച്ച് യുവാക്കളുടെ ആഘോഷം. ഗതാഗതം തടസ്സപ്പെടുത്തിയുള്ള ആഘോഷത്തിൽ പൊലീസ് കേസെടുത്തു. പേരോട് കാറിൽ വച്ച് പടക്കം പൊട്ടിച്ച സംഭവത്തിൽ പരുക്കേറ്റ രണ്ടുപേർക്കെതിരെ കേസെടുത്തു. ഞായറാഴ്ച രാത്രിയാണ് നാദാപുരത്ത് അതിരുവിട്ട ആഘോഷം നടന്നത്. കല്ലാച്ചിയിലും വാണിമേൽ ടൗണിലും ഗതാഗതം തടസ്സപ്പെടുത്തിയായിരുന്നു യുവാക്കളുടെ പടക്കം പൊട്ടിക്കൽ. ഇതോടെ മണിക്കൂറുകളോളം വാഹനങ്ങൾ റോഡിൽ കുടുങ്ങിക്കിടന്നു. സംഭവത്തെക്കുറിച്ച് അറിയിച്ചിട്ടും പോലീസ് എത്തിയില്ലെന്നാണ് ആക്ഷേപം. വാണിമേൽ ടൗണിൽ ഉണ്ടായ പടക്കം പൊട്ടിക്കലിൽ കണ്ടാലറിയാവുന്ന അമ്പതോളം പേർക്കെതിരെ വളയം പോലീസ്
- കിംഗ് കോലിയുടെ ബംഗളുരുവിന് ഇന്‍സ്റ്റഗ്രാമിലും ആരാധകര്‍ ഏറെ; മറികടന്നത് ചെന്നൈ സൂപ്പര്‍ കിംഗ്സിനെ 17.7 ദശലക്ഷം ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സുമായി ഒന്നാംസ്ഥാനത്ത് നിന്നിരുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ഇന്‍സ്റ്റഗ്രാമിലും തോല്‍പ്പിച്ച് വിരാട് കോലിയും സംഘവും. വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബംഗളുരുവിന് 17.8 ദശലക്ഷം ഫോളോവേഴ്സുമായി ഐപിഎല്‍ ഫ്രാഞ്ചൈസികളില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ള അക്കൗണ്ടായി മാറി. തിങ്കളാഴ്ച സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ ആര്‍സിബിയെ പിന്തുണക്കാനെത്തിയവരുടെ എണ്ണം വര്‍ധിച്ചപ്പോള്‍ മുംബൈ ഇന്ത്യന്‍സിന്റെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണം 16.2 ദശലക്ഷമായി. 2025-ലെ ഐപിഎല്‍ പോയിന്റ് പട്ടികയില്‍ നിലവില്‍ ഒന്നാം സ്ഥാനത്താണ് റോയല്‍ ചലഞ്ചേഴ്സ് ബംഗളുരുവിന്റെ സ്ഥാനം

സാസി ബോണ്ട് – 2025 നാളെ കവൻട്രിയിൽ; സെലിബ്രിറ്റി ഗെസ്റ്റായി ഡെയ്ൻ ഡേവിസ്, മുഖ്യാതിഥിയായി ശ്രീ രാജ് ശ്രീകണ്ഠൻ, വിശിഷ്ടാതിഥിയായി വിൽസ് ഫിലിപ്പ് /
സാസി ബോണ്ട് – 2025 നാളെ കവൻട്രിയിൽ; സെലിബ്രിറ്റി ഗെസ്റ്റായി ഡെയ്ൻ ഡേവിസ്, മുഖ്യാതിഥിയായി ശ്രീ രാജ് ശ്രീകണ്ഠൻ, വിശിഷ്ടാതിഥിയായി വിൽസ് ഫിലിപ്പ്
അലക്സ് വർഗ്ഗീസ് അമ്മയെന്ന മനോഹര സങ്കൽപ്പത്തെ പുനരന്വേഷിക്കുകയാണ് സാസി ബോണ്ട് 2025! ആധുനിക കാലഘട്ടത്തിലെ മാറുന്ന മാതൃകല്പനകൾക്ക് ഒരു പുതുഭാവവും ആവിഷ്കാരവും നൽകാൻ ഒരുങ്ങുകയാണ് സാസി ബോണ്ട് 2025 ന്റെ സംഘാടകർ. മാർച്ച് 30 ന് കവെൻട്രിയിലെ എച്ച്.എം.വി എംപയറിൽവച്ച് ഉച്ചമുതൽ ആരംഭിക്കുന്ന കലാ-സാംസ്കാരിക മേള യുക്മ പ്രസിഡന്റ് അഡ്വ എബി സെബാസ്റ്റിയൻ ഉദ്ഘാടനം ചെയ്യും. സെലിബ്രിറ്റി ഗെസ്റ്റായി സിനിമ നടനും അവതാരകനുമായ ഡെയ്ൻ ഡേവിസ് മേളയുടെ ഭാഗമാകും. മുഖ്യാതിഥിയായി ട്വന്റി ഫോർ ചാനലിന്റെ ശ്രീ രാജ്

സാസി ബോണ്ട് – 2025 നാളെ കവന്‍ട്രിയില്‍; യുക്മ പ്രസിഡന്റ് അഡ്വ എബി സെബാസ്റ്റിയൻ ഉദ്ഘാടനം ചെയ്യും; സെലിബ്രിറ്റി ഗെസ്റ്റായി സിനിമ നടനും അവതാരകനുമായ ഡെയ്ൻ ഡേവിസ് /
സാസി ബോണ്ട് – 2025 നാളെ കവന്‍ട്രിയില്‍; യുക്മ പ്രസിഡന്റ് അഡ്വ എബി സെബാസ്റ്റിയൻ ഉദ്ഘാടനം ചെയ്യും; സെലിബ്രിറ്റി ഗെസ്റ്റായി സിനിമ നടനും അവതാരകനുമായ ഡെയ്ൻ ഡേവിസ്
അലക്സ് വര്‍ഗ്ഗീസ് മാതൃ- ശിശു ബന്ധങ്ങളുടെ കാവ്യാത്മകതയെയും ആഴത്തെയും ആഘോഷിക്കുന്ന “സാസി ബോണ്ട് 2025” യു.കെ മലയാളികള്‍ക്കിടയില്‍ ഏറെ ശ്രദ്ധേയമായിക്കഴിഞ്ഞു. അമ്മയെന്ന മനോഹര സങ്കല്‍പ്പത്തെ പുനരന്വേഷിക്കുന്ന, ആധുനിക കാലഘട്ടത്തിലെ മാറുന്ന മാതൃകല്പനകള്‍ക്ക് ഒരു പുതുഭാവവും ആവിഷ്കാരവും നല്കാന് ഏറെ പുതുമകളോടെ അണിയിച്ചൊരുക്കിയിരിക്കുന്ന “സാസി ബോണ്ട് 2025” ഫാഷന്‍ മത്സരങ്ങളുടെയും പ്രദര്‍ശനങ്ങളുടെയും പരമ്പരാഗത സങ്കല്പങ്ങളെ മാറ്റിയെഴുതുന്നതാണ്. മാര്‍ച്ച് 30 ഞായറാഴ്ച്ച കവന്‍ട്രിയിലെ എച്ച്.എം.വി എംപയറില്‍ ഉച്ചയ്ക്ക് 1.30 മുതല്‍ ആരംഭിക്കുന്ന കലാ-സാംസ്കാരിക മേള യുക്മ പ്രസിഡന്റ് അഡ്വ എബി

സാസി ബോണ്ട് – 2025 മാര്‍ച്ച് 30ന് കവന്‍ട്രിയില്‍; യുക്മയുടെ അംഗഅസോസിയേഷനുകളില്‍ നിന്നുള്ളവര്‍ക്ക് പ്രത്യേക നിരക്ക് /
സാസി ബോണ്ട് – 2025 മാര്‍ച്ച് 30ന് കവന്‍ട്രിയില്‍; യുക്മയുടെ അംഗഅസോസിയേഷനുകളില്‍ നിന്നുള്ളവര്‍ക്ക് പ്രത്യേക നിരക്ക്
അലക്സ് വര്‍ഗ്ഗീസ് മാതൃ- ശിശു ബന്ധങ്ങളുടെ കാവ്യാത്മകതയെയും ആഴത്തെയും ആഘോഷിക്കുന്ന “സാസി ബോണ്ട് 2025” യു.കെ മലയാളികള്‍ക്കിടയില്‍ ഏറെ ശ്രദ്ധേയമായിക്കഴിഞ്ഞു. അമ്മയെന്ന മനോഹര സങ്കല്‍പ്പത്തെ പുനരന്വേഷിക്കുന്ന, ആധുനിക കാലഘട്ടത്തിലെ മാറുന്ന മാതൃകല്പനകള്‍ക്ക് ഒരു പുതുഭാവവും ആവിഷ്കാരവും നല്കാന് ഏറെ പുതുമകളോടെ അണിയിച്ചൊരുക്കിയിരിക്കുന്ന “സാസി ബോണ്ട് 2025” ഫാഷന്‍ മത്സരങ്ങളുടെയും പ്രദര്‍ശനങ്ങളുടെയും പരമ്പരാഗത സങ്കല്പങ്ങളെ മാറ്റിയെഴുതുന്നതാണ്. മാര്‍ച്ച് 30 ഞായറാഴ്ച്ച കവന്‍ട്രിയിലെ എച്ച്.എം.വി എംപയറില്‍ ഉച്ചയ്ക്ക് 1.30 മുതല്‍ ആരംഭിക്കുന്ന കലാ-സാംസ്കാരിക മേളയില്‍ അമ്മമാരും കുഞ്ഞുങ്ങളുമടങ്ങുന്ന ചെറുസംഘങ്ങളുടെ സര്‍ഗാത്മക

നവനേതൃത്വം കര്‍മ്മപഥത്തിലേയ്ക്ക്; യുക്മ ദേശീയ നേതൃയോഗം ഏപ്രില്‍ അഞ്ചിന് /
നവനേതൃത്വം കര്‍മ്മപഥത്തിലേയ്ക്ക്; യുക്മ ദേശീയ നേതൃയോഗം ഏപ്രില്‍ അഞ്ചിന്
കുര്യൻ ജോർജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ആഗോള പ്രവാസി മലയാളികള്‍ക്കിടയിലെ ഏറ്റവും വലിയ സംഘടനാ കൂട്ടായ്മയായ യുക്മ (യൂണിയന് ഓഫ് യു.കെ മലയാളി അസോസിയേഷന്‍സ്) പുതിയ ദേശീയ സാരഥികളുടെ നേതൃത്വത്തില്‍ അടുത്ത രണ്ടു വര്‍ഷങ്ങളിലെ കര്‍മ്മ പദ്ധതികള്‍ ആസൂത്രം ചെയ്ത് മുന്നോട്ടുള്ള പ്രയാണം ആരംഭിക്കുകയാണ്. 2027 ഫെബ്രുവരി വരെയുള്ള രണ്ടുവര്‍ഷക്കാലമാണ് പുതിയ ഭരണസമിതിയുടെ കാലാവധി. 2009 ജൂലൈ 4ന് ആരംഭിച്ച യുക്മ ഇന്ന് 144 പ്രാദേശിക മലയാളി അസോസിയേഷനുകളുടെ അംഗത്വവുമായി ലോക മലയാളികള്‍ക്കിടയില്‍ തലയെടുപ്പോടെ

“ലണ്ടൻ ഡ്രീംസ്” ഫ്ലവേഴ്സ് ചാനൽ യുക്മയുമായി ചേർന്ന് സംഘടിപ്പിക്കുന്ന വിവിധ ഷോകൾക്കായുള്ള ഓഡിഷൻ ഏപ്രിൽ 7ന് നോർവിച്ചിലും 12ന് നോട്ടിംങ്ങ്ഹാമിലും… /
“ലണ്ടൻ ഡ്രീംസ്” ഫ്ലവേഴ്സ് ചാനൽ യുക്മയുമായി ചേർന്ന് സംഘടിപ്പിക്കുന്ന വിവിധ ഷോകൾക്കായുള്ള ഓഡിഷൻ ഏപ്രിൽ 7ന് നോർവിച്ചിലും 12ന് നോട്ടിംങ്ങ്ഹാമിലും…
കുര്യൻ ജോർജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) കേരളത്തിലെ ഏറ്റവും പ്രമുഖമായതും മലയാളി കുടുംബ പ്രേക്ഷകരുടെ ഏറ്റവും ഇഷ്ടപ്പെട്ട വിനോദ ടി വി ചാനലുമായ ഫ്ലവേഴ്സ് ചാനലിൽ നടന്നുവരുന്ന “ഇതു ഐറ്റം വേറെ”, സ്മാർട്ട് ഷോ”, ടോപ് സിംഗർ – 5 എന്നീ കുടുംബ ഷോകളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർക്കായി വിവിധ പ്രായപരിധിയിലുള്ള മത്സരാർത്ഥികളെ തിരഞ്ഞെടുക്കുവാനുള്ള ഓഡിഷൻ യുകെയിലെ രണ്ട് പ്രമുഖ നഗരങ്ങളിൽ വച്ച് നടക്കുന്നു. ഏപ്രിൽ 7-ാം തീയതി നോർവിച്ചിലും ഏപ്രിൽ 12-ാം തീയതി നോട്ടിംങ്ങ്ഹാമിൽ

click on malayalam character to switch languages