- പ്രധാനന്ത്രിയുടെ ആദ്യ വിദേശ സന്ദർശനം കീവിലേക്ക്; യുക്രെയ്നിനുള്ള യുകെയുടെ പിന്തുണ ആവർത്തിച്ചുറപ്പിക്കും
- ഗ്രീസിൽ കുടിയേറ്റക്കാർ പൊലീസുമായി ഏറ്റുമുട്ടി
- അന്തസ്സും ദേശീയ താൽപര്യവും ബലികഴിക്കാതെ യുദ്ധം അവസാനിപ്പിക്കണം -പെസഷ്കിയാൻ
- വിവേക് രാമസ്വാമിയെ പിന്തുണച്ച് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്
- ശ്രാവണ സുധ ആൽബം പ്രകാശനം ചെയ്തു
- ഡാർട്ട്ഫോർഡ് മലയാളി അസോസിയേഷൻ ഓണാഘോഷം ആഗസ്റ്റ് 29ന്; യുക്മ നാഷണൽ പ്രസിഡന്റ് അഡ്വ എബി സെബാസ്റ്റിയൻ മുഖ്യാതിഥിയാകും
- മാഞ്ചസ്റ്ററിൽ മലയാളി നേഴ്സ് മരണമടഞ്ഞു; വിടവാങ്ങിയത് തൃശൂർ സ്വദേശിയായ ഷൈമി പി കെ
കാവല്‍ മാലാഖ (നോവല്‍ – 3) ഉഷ്ണമേഖല
- Oct 05, 2020
കോരിച്ചൊരിയുന്ന മഴ മാറി. മാനത്തു നക്ഷത്രങ്ങള്‍ വിരിഞ്ഞു. റോഡില്‍ വാഹനങ്ങളുടെ എണ്ണം കുറഞ്ഞു.
“ഡോ, എഞ്ചിനീയറേ…, എണീക്കെണീക്ക്. വീടെത്തി.”
സ്പനത്തിലെന്ന പോലെയാണു ശബ്ദം കേട്ടത്. സൈമണ്‍ കണ്ണു തുറന്നു. കാറിന്റെ ഡോര്‍ ആരോ പുറത്തുനിന്നു തുറന്നു. വീഴാന്‍ പോയ സൈമനെ പുറത്തുനിന്നയാളുടെ കൈകള്‍ താങ്ങി. അവന് മുഖമുയര്‍ത്തി നോക്കി, കലാകേരള പ്രസിഡന്റ് ഡോ. രാഘവന് നായരാണ്. സംഘടനയുടെ ഭാരവാഹികള്‍ക്കു നായര്‍ ചെറിയൊരു പാര്‍ട്ടി കൊടുത്തു, വെറുതേ. അതിന്റെ ഫലമാണു സൈമനെ കാറില്‍ വീട്ടിലെത്തിക്കേണ്ടി വന്നത്. ആദ്യമായിട്ടൊന്നുമല്ല. പക്ഷേ, ഈ നേരത്ത് ഇതു പതിവുള്ളതായിരുന്നില്ല.
മദ്യം വരിഞ്ഞുമുറുക്കിയ സിരകളില്‍ മഞ്ഞിന്റെ സ്പര്‍ശം ഒരല്പം അയവു നല്കി. മനുഷ്യര്‍ മാത്രമല്ല, മരങ്ങള്‍ പോലും നല്ല ഉറക്കത്തില്‍. തലയ്ക്കു ഭാരം കൂടുന്നതു പോലെ. വഴിയിലെങ്ങും ആരെയും കാണാനില്ല.
ജോലിയും കൂലിയുമില്ലാത്ത സൈമന് ആകെയുള്ള പൊതു പരിപാടിയാണീ കലാകേരള പ്രവര്‍ത്തനം. അതിന്റെ മറവില്‍ ഈസിയായി ലഭിക്കുന്ന മദ്യപാന അവസരങ്ങളാണ്, അല്ലാതെ കടുത്ത സാഹിത്യ, സാംസ്കാരിക താത്പര്യങ്ങളൊന്നുമല്ല പ്രചോദനം. എന്തിനും എപ്പോഴും സമയമുള്ള, മദ്യം കൊടുത്താല്‍ എന്തിനും തയാറാകുന്ന സൈമന് ഭാരവാഹിയായിരിക്കുന്നതില് മറ്റുള്ളവര്‍ക്കും സന്തോഷം മാത്രം.
അയാള്‍ വേച്ചുവേച്ച് വീട്ടിലേക്കു നടന്നു. സ്പെയര്‍ കീ തപ്പിയെടുത്ത്, വളരെ ബുദ്ധിമുട്ടി താക്കോല്‍ദ്വാരത്തിലൂടെ കണ്ടു പിടിച്ചു. അതിനുള്ളിലേക്കു താക്കോല്‍ കടത്താന്‍ പിന്നൊരു സര്‍ക്കസ്. ഒടുവില്‍ എങ്ങനെയോ കതകു തുറന്നു വന്നു. അര്‍ധരാത്രി കഴിഞ്ഞിട്ടുണ്ടാകും. അതോ നേരം വെളുക്കാറായോ. ലൈറ്റിട്ടു ചുവരിലെ ക്ലോക്കില്‍ നോക്കിയിട്ട് സമയം തിരിച്ചറിയാന്‍ കഴിയുന്നില്ല. ക്ലോക്കില്‍ നിറയെ സൂചി. ഇതില്‍ മണിക്കൂര്‍ സൂചിയേത്, മിനിറ്റ് സൂചിയേത്, സെക്കന്‍ഡ് സൂചിയേത്! സമയമറിഞ്ഞിട്ടും ഇപ്പോ പ്രത്യേകിച്ചു വിശേഷമൊന്നുമില്ലല്ലോ എന്ന ആശ്വാസത്തില്‍ അയാള്‍ കണ്ണുകള്‍ പിന്‍വലിച്ചു.
ചുവരിന്റെ മറ്റൊരു ഭാഗത്ത് തൂക്കിയിരിക്കുന്ന ക്രൂശിത രൂപം അയാള്‍ കണ്ടു. ദൈവപുത്രം കുരിശില്‍ കിടക്കുന്നു. സ്വര്ഗാരോഹണവും ചെയ്തു. താനോ മദ്യത്തില്‍ മുങ്ങിക്കിടക്കുന്നു. സ്വര്‍ഗം തന്നെയാണ് ആശ. പക്ഷേ, ഇങ്ങനെയീ ഭൂമിയില്‍ കിടക്കാന്‍ തന്നെയാണോ വിധി. അയാള്‍ ആത്മഗതം അലറി:
“എന്നെക്കൂടി കൊണ്ടുപൊയ്ക്കൂടെ നിന്റെ സ്വര്‍ഗത്തിലേക്ക്? പക്ഷേ, കുരിശേല്‍ കേറാനൊന്നും എനിക്കു മേലാ. വേണേല്‍ ഫ്ളൈറ്റ് പിടിച്ചു വരാം.”
ക്രിസ്തു എന്താണിങ്ങനെ തുറിച്ചു നോക്കുന്നതെന്ന് അയാള്‍ ആശങ്കപ്പെട്ടു. കാനായിലെ കല്യാണത്തിനു വെള്ളം വീഞ്ഞാക്കിക്കൊടുത്ത ആളല്ലേ. അപ്പോ ഞാന്‍, ഈ മനുഷ്യപുത്രന് വീഞ്ഞിന്റെ വേറൊരു രൂപം ഇത്തിരി കുടിച്ചെന്നു വച്ച് ഇത്ര നോക്കാന്‍ എന്തിരിക്കുന്നു!
അവള്‍ക്കിട്ട് ഒന്നുകൂടി പൊട്ടിക്കേണ്ടതായിരുന്നു. ഇനിയിപ്പോ ഡ്യൂട്ടിക്കു പോയിട്ടുണ്ടാകും. നാളെ ഇങ്ങു വരട്ടെ, കാണിച്ചു കൊടുക്കാന്‍ ഞാന്‍ ആരാണെന്ന്.
അപ്പോഴാണു കുഞ്ഞിന്റെ കാര്യം ഓര്‍ത്തത്. നാശം പിടിച്ചവള് കൊച്ചിനെ കളഞ്ഞിട്ടു ജോലിക്കു പോയിക്കാണും. മുറിയിലൊക്കെ കയറി ലൈറ്റിട്ടു നോക്കി. ഇല്ലല്ലോ, കുട്ടി വീട്ടിലില്ല. ഇവളാ കൊച്ചിനെ എവിടെ കൊണ്ടു പോയി കളഞ്ഞു. ആര്‍ക്കറിയാം…!
പിന്നെ കൂടുതല്‍ ആലോചിച്ചു മെനക്കെടാന്‍ അവനു മനസില്ലായിരുന്നു. കണ്പോളകള്ക്കു വല്ലാത്ത ഭാരം. സോഫയിലേക്കു മറിഞ്ഞു. സോഫയുടെ മൂലയില്‍ ഫോണ്‍ ചിലച്ചു. ആരെന്നു പോലും നോക്കാതെ സ്വിച്ചോഫ് ചെയ്തു കണ്ണടച്ചു. ലൈറ്റണയ്ക്കാന്‍ മറന്നിരുന്നു, അല്ലെങ്കില്‍ മടിച്ചു. ഉള്ളില്‍ അന്ധകാരവുമായി കിടന്ന സൈമനു മുകളില്‍ വൈദ്യുതി വെളിച്ചം മാത്രം പ്രകാശം പരത്തി.
ഇപ്പോള്‍ ചില ഉത്തരേന്ത്യക്കാര്‍ എംപിമാരാകുന്നുണ്ട്. അതാവട്ടെ, അവരുടെ ജാതിയും മതവും ഉപയോഗിച്ചു കൊണ്ടാണ്. ഉന്നത ബിരുദധാരികള്ക്കുള്ളതാണു കലാകേരളയുടെ അംഗത്വം. കൂടുതലും കടുത്ത മതവിശ്വാസികള്‍. പലപ്പോഴും ആഘോഷങ്ങളും വാര്‍ഷികവുമെല്ലാം മത പരിപാടികളായി മാറുകയാണു പതിവ്. ഇംഗ്ലണ്ടില്‍ ആ നാട്ടുകാര്‍ക്കില്ലാത്ത പതിവാണ് മതത്തോടുള്ള ഈ അത്യാര്‍ത്തി. മതത്തിന്റെയും കൈയിലുള്ള എന്‍ജിനീയറിങ് ബിരുദത്തിന്റെയും ബലത്തില്‍ സൈമനു കലാകേരളയില് അംഗത്വം ലഭിച്ചതാണ്. സംഘടനാ പ്രവര്‍ത്തനങ്ങളുടെ നിഗൂഢതകളൊന്നും അയാള്‍ക്കറിയില്ല. പക്ഷേ, പാര്‍ട്ടികളിലും ആഘോഷങ്ങളിലുമെല്ലാം ആദ്യാവസാനക്കാരനായിരിക്കും എപ്പോഴും.
കടുത്ത കാര്യങ്ങളൊന്നും മുമ്പും ആലോചിച്ചു തല പുണ്ണാക്കാന്‍ ശ്രമിച്ചിട്ടില്ല. അപ്പന് പണ്ടു ഗള്‍ഫില്‍ പോയി ആവശ്യത്തിലധികം പണമുണ്ടാക്കിയിട്ടുണ്ട്. മകനു പ്രീഡിഗ്രിക്കു മാര്‍ക്കും എന്ട്രന്സിനു റാങ്കും തീരെ താഴെയായിരുന്നിട്ടും കാശെറിഞ്ഞ് എന്‍ജിനീയറിങ് കോളേജില്‍ സീറ്റ് വാങ്ങി പഠിപ്പിച്ചു. കൂട്ടുകാര്‍ക്കൊപ്പം അടിച്ചുപൊളിച്ചു നടക്കാനുള്ള സുവര്‍ണാവസരമായിരുന്നു സൈമനത്. സ്കൂളിലും പ്രീഡിഗ്രിക്കുമൊക്കെ പഠിക്കുമ്പോള്‍ എല്ലാത്തിനും അപ്പന്റെയും അമ്മയുടെയും ബന്ധുക്കളുടെയുമൊക്കെ നിയന്ത്രണമാണ്. എന്‍ജിനീയറിങ് കോളേജ് ഹോസ്റ്റലില്‍ അങ്ങനെ യാതൊരു പ്രശ്നങ്ങളുമില്ല. ഒരു അല്ലലുമില്ലാത്ത ജീവിതം.
ബസിനു കല്ലെറിയാനും കാറു കത്തിക്കാനും രസം പിടിച്ചാണു രാഷ്ട്രീയത്തില്‍ പിച്ചവച്ചു തുടങ്ങിയത്. പ്രതിഷേധങ്ങളും പ്രകടനങ്ങളും ആവേശമായ കാലം. രാഷ്ട്രീയത്തിന്റെ മറ്റു സ്വാര്‍ഥ ലാഭങ്ങളെക്കുറിച്ചും ഗുണവശങ്ങളെക്കുറിച്ചും അറിഞ്ഞു തുടങ്ങിയപ്പോള്‍ രാഷ്ട്രീയത്തില്‍ തുടരാനായി ശ്രമം. പണക്കൊഴുപ്പിന്റെ ബലത്തില്‍ പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി അംഗം വരെയായി. രാജ്യത്തിന്റെ പൊതുനډയ്ക്കാണു തന്റെ രാഷ്ട്രീയമെന്ന് അയാള്‍ വീമ്പിളക്കി. വാക്കും പ്രവര്‍ത്തിയും തമ്മില്‍ ബന്ധമുണ്ടാകാതിരിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ ഉത്തമ മാതൃകകളായി എപ്പോഴും അയാള്‍ക്കു മുന്നിലുണ്ടായിരുന്നു. അങ്ങനെ അല്ലലറിയാതെ ജീവിച്ച സൈമന് ഒരിക്കലും സൂസന്റെ നേരേ ഒരു സഹാനുഭൂതിയോ കുഞ്ഞിനോടു കാര്യമായ വാത്സല്യമോ തോന്നിയിട്ടില്ല. സ്വന്തം കാര്യങ്ങള്‍ കൃത്യമായി മുന്നോട്ടു പോകുന്നുണ്ടോ എന്നു മാത്രമേ അയാള്‍ക്ക് അന്വേഷിക്കേണ്ടിരുന്നുള്ളൂ.
ഭാര്യയുടെ കൂടെ ലണ്ടനില്‍ വന്നപ്പോള്‍ രാഷ്ട്രീയത്തില്‍നിന്നു വിട്ടുനിന്നോളുമെന്ന ധൈര്യമായിരുന്നു അപ്പനും അമ്മയ്ക്കും. എന്നാല്‍, ഇംഗ്ലണ്ടില്ച്ചെന്നാലും രാഷ്ട്രീയം കളിച്ചു നടക്കാമെന്നായിരുന്നു അയാളുടെ മനസില്‍. പക്ഷേ, നാട്ടിലെപ്പോലെ ബന്ദും ഹര്‍ത്താലും ട്രെയ്ന്‍ തടയലും ജയില്‍ നിറയ്ക്കലും ലാത്തിച്ചാര്‍ജും വെട്ടിക്കുത്തും പോലുള്ള കലാപരിപാടികളൊന്നും അവിടെയില്ലെന്നറിഞ്ഞപ്പോള്‍ അയാള്‍ നിരാശനായി.
ഇവിടുത്തെ ഏഷ്യന്‍ ആഫ്രിക്കന്‍ രാജ്യക്കാരെ കൂട്ടിയിണക്കാന്‍ ഓരോ രാജ്യത്തുനിന്നുള്ളവര്‍ക്ക് കൗണ്‍സിലര്‍ പദവി നല്‍കാറുണ്ട്. അതു നാട്ടിലെ ഒരു പഞ്ചായത്തംഗം പോലെ മാത്രം. നാട്ടിലെ ഒരു വാര്‍ഡില്‍ ഒരു മെംബറെങ്കില് ഇവിടെ ആ സ്ഥാനത്തു മൂന്നു കൗണ്‍സിലര്‍മാര്‍. അതില്‍ കൂടുതലൊന്നും പ്രവാസിക്ക് അവിടെ രാഷ്ട്രീയത്തില്‍ ചെയ്യാനില്ല. പക്ഷേ, സ്വന്തം സ്ഥലത്തെ കൗണ്‍സിലര്‍ ആരെന്നും പലരുമറിയില്ല. അത്ര ഡീഗ്ലാറസ് ആയ ഒരു പരിപാടിയോടു സ്വാഭാവികമായും സൈമനും തീരെ താത്പര്യം തോന്നിയതുമില്ല.
ഇവിടുത്തെ ഒരു മേയറോ പാര്‍ലമെന്റംഗമോ ആകാന്‍ ഒരിക്കലും കഴിയില്ല. പിന്നെ വെറുതേ എന്തിനു രാഷ്ട്രീയ വേഷം കെട്ടി നേരം മെനക്കെടുത്തണം.
അങ്ങനെയാണു ജോലിക്കു വല്ലതും പോയാലോ എന്നൊരു ചെറിയ ചിന്ത ഉരുത്തിരിഞ്ഞത്. നല്ല ശമ്പളമാണെന്നാണു കേട്ടിട്ടുള്ളത്. പക്ഷേ, അന്വേഷിച്ചു തുടങ്ങിയപ്പോഴേ അറിഞ്ഞു, ഇന്ത്യയിലെ എന്ജിനീയറിങ്ങിനൊന്നും ഇവിടെ വല്യ വിലയൊന്നുമില്ല. ചെറിയ രീതിയില്‍ തുടങ്ങിയാലേ വലിയ ജോലിക്കു സാധ്യതയുള്ളൂ. പക്ഷേ, സൂസന്റെ ഉപദേശങ്ങള്‍ ഒരിക്കലും അയാളുടെ കാതുകളെ സ്പര്‍ശിക്കുക പോലും ചെയ്തതായി തോന്നിയിട്ടില്ല.
ഇവിടുത്തെ പരീക്ഷ പാസാകുന്നവര്‍ക്കേ ഇവിടെ മുന്‍ഗണന ലഭിക്കൂ. കിട്ടുന്ന ജോലി ചെയ്തു നല്ല പേരുണ്ടാക്കാന്‍ നോക്കണം. എത്രയോ ഇന്ത്യന്‍ ഡോക്റ്റര്‍മാര്‍ ഇവിടെ കടകളില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുന്നു. പക്ഷേ, ഒന്നും സൈമനെ ഏശിയില്ല. ഭര്‍ത്താവിന്റെ നിശബ്ദതയും നിസംഗതയും മനസിലാക്കിയ അവള് ഉപദേശം മെല്ലെ വേണ്ടെന്നു വച്ചു. ജീവിതത്തില്‍ യാതൊരു ഭാരവും ഉത്തരവാദിത്വങ്ങളും അറിയാതെ ജീവിച്ചയാള്‍ക്ക് താന്‍ ഭാര്യയായി എന്തിനു ഭാരമാകണമെന്നായിരുന്നു അവളന്നു ചിന്തിച്ചത്.
രാഷ്ട്രീയ നേതാവായിരുന്ന കാലത്തു പോലും മേലനങ്ങി ജോലി ചെയ്തിട്ടില്ല. എന്നിട്ടാണിപ്പോ ലണ്ടനില്‍ വന്നു കടയില്‍ നില്‍ക്കാനും കൊച്ചുവെളുപ്പാന്‍കാലത്ത് ഉണര്‍ന്ന് കമ്പനിപ്പണിക്കു പോകാനും പ്രൊപ്പോസല്‍. അയാളുടെ സ്വതസിദ്ധമായ മടിയും ദുരഭിമാനവും ഒന്നിനും അനുകൂലമായിരുന്നില്ല. അതിലൊക്കെ നല്ലത് അല്‍പ്പം സാമൂഹ്യപ്രവര്‍ത്തനവും ഏറെ വിശ്രമവും മദ്യപാനവുമായി വീട്ടില്‍ തന്നെ അങ്ങനെ കഴിച്ചുകൂട്ടുകയായിരുന്നു.
ലണ്ടന്‍ നഗരം ഉള്ള സമയം കൊണ്ടു കണ്ടാസ്വദിച്ചു, മിക്കപ്പോഴും ഒറ്റയ്ക്ക്. ആളുകള്‍ ജോലികള്‍ക്കായി പരക്കം പായുന്നതു കണ്ടു. ഭൂഗര്‍ഭ ട്രെയ്നുകളില്‍ ആളുകള്‍ ഇടിച്ചുകുത്തി പോകുന്നതും ബ്രിട്ടീഷുകാര്‍ യാത്രകളിലുടനീളം പുസ്തകങ്ങള്‍ വായിക്കുന്നതും കണ്ടു. എങ്കിലും ഇന്ത്യയില്‍നിന്നു കൊണ്ടു വന്ന കടലാസ് ഡിഗ്രിയും ലണ്ടനിലെ തന്റെ കോമാളിവേഷവും മറന്ന് അയാള്‍ കാഴ്ചകളിലും സുഖാനുഭൂതികളും മുഴുകിക്കഴിഞ്ഞു. ഭര്‍ത്താവിന്റെ ഏതാഗ്രഹത്തിനും മറുത്തുപറയാതെ വഴങ്ങിക്കൊടുക്കുന്ന ഭാര്യ കൂടിയായപ്പോള്‍ എല്ലാം തികഞ്ഞു.
(തുടരും….)
Latest News:

പ്രധാനന്ത്രിയുടെ ആദ്യ വിദേശ സന്ദർശനം കീവിലേക്ക്; യുക്രെയ്നിനുള്ള യുകെയുടെ പിന്തുണ ആവർത്തിച്ചുറപ്പിക്...
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ആൻഡി ബേൺഹാമിന്റെ ആദ്യ വിദേശ സന്ദർശനം കീവിലെക്ക്. യുക്രെയ്നിനുള്ള യു...UK NEWS
ഗ്രീസിൽ കുടിയേറ്റക്കാർ പൊലീസുമായി ഏറ്റുമുട്ടി
ആതൻസ്: വടക്കൻ ഗ്രീസിലെ അഭയാർഥികൾക്കായുള്ള താൽക്കാലിക താമസ കേന്ദ്രത്തിൽ കുടിയേറ്റക്കാർ പൊലീസുമായി ഏറ...World
അന്തസ്സും ദേശീയ താൽപര്യവും ബലികഴിക്കാതെ യുദ്ധം അവസാനിപ്പിക്കണം -പെസഷ്കിയാൻ
തെഹ്റാൻ: അസ്ഥിരമായ അന്തരീക്ഷത്തിൽ നിക്ഷേപം ആകർഷിക്കാനും വികസനം ത്വരിതപ്പെട...World
വിവേക് രാമസ്വാമിയെ പിന്തുണച്ച് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്
വാഷിങ്ടൺ: യു.എസിലെ ഒഹായോ ഗവർണർ സ്ഥാനത്തേക്ക് ഇന്ത്യൻ-അമേരിക്കൻ സംരംഭകനായ വിവേക് രാമസ്വാമിയെ പിന്തുണ...World
സന്ദർലാൻഡ് സെ. ജോസഫ്സ് ദേവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളും ഇരുപതാം വാർഷികവും; സെപ്റ്റംബർ 5...
മാത്യു ജോസഫ് സന്ദർലാൻഡ് : ഭാരതത്തിന്റെ പ്രഥമ വിശുധയും കേരളത്തിന്റെ സഹന പുഷ്പവുമായ വിശുദ്ധ അൽഫോൻസ...Spiritual
ശ്രാവണ സുധ ആൽബം പ്രകാശനം ചെയ്തു
അരുൺ ജോർജ്ജ് ഹെറിഫോഡ്: പൊന്നിൻ ചിങ്ങമാസത്തിലെ പൊന്നോണത്തിന് ഹെറിഫോഡ് മലയാളികൾ അണിയിച്ചൊരുക്കിയ ഓ...Associations
ഡാർട്ട്ഫോർഡ് മലയാളി അസോസിയേഷൻ ഓണാഘോഷം ആഗസ്റ്റ് 29ന്; യുക്മ നാഷണൽ പ്രസിഡന്റ് അഡ്വ എബി സെബാസ്റ്റിയൻ മു...
ഡാർട്ട്ഫോർഡ് മലയാളി അസോസിയേഷന്റെ (DMA) ഈ വർഷത്തെ ഓണം ആഘോഷം ആഗസ്റ്റ് 29ന് ഡാർട്ട്ഫോർഡിലെ റിവർസൈഡ് കമ...Associations
സമീക്ഷ യുകെയുടെ നാലാമത് ഓൾ യുകെ വടംവലി മത്സരം ഒക്ടോബർ 18 നു ബർമിംഗ്ഹാമിൽ; ഈവർഷം വനിതകളുടെ മത്സരത്തിന...
സമീക്ഷ യുകെയുടെ നാലാമത് ഓൾ യുകെ വടംവലി മത്സരം ഈ വർഷം ബർമിംഗ്ഹാമിലെ ടിപ്ട്ടൊൺ സ്പോർട്സ് അക്കാദമിയിൽ ...Associations
Post Your Comments Here ( Click here for malayalam )
Latest Updates
- സന്ദർലാൻഡ് സെ. ജോസഫ്സ് ദേവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളും ഇരുപതാം വാർഷികവും; സെപ്റ്റംബർ 5 ശനിയാഴ്ച- ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ മാത്യു ജോസഫ് സന്ദർലാൻഡ് : ഭാരതത്തിന്റെ പ്രഥമ വിശുധയും കേരളത്തിന്റെ സഹന പുഷ്പവുമായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളും സന്ദർലാൻഡ് സീറോ മലബാർ കത്തോലിക്കാ സമൂഹത്തിന്റെ ഇരുപതാം വാർഷികവും സന്ദർലാൻഡ് സെ. ജോസെഫ്സ് ദേവാലയത്തിൽ വെച്ച് സെപ്തമ്പർ 5 ശനിയാഴ്ച ഭക്തിനിർഭരമായ പരിപാടികളോടെ തുടക്കമാകുന്നു . രാവിലെ 10 നു തുടങ്ങുന്ന ആഘോഷമായ ദിവ്യബലിയിൽ റെവ. ഫാ. ജോസഫ് മുക്കാട്ട് ( Director SMYM – Eparchy of Great Britain ) മുഖ്യകാര്മീകനാകും . തിരുനാൾ കുർബാനയിൽ
- ശ്രാവണ സുധ ആൽബം പ്രകാശനം ചെയ്തു അരുൺ ജോർജ്ജ് ഹെറിഫോഡ്: പൊന്നിൻ ചിങ്ങമാസത്തിലെ പൊന്നോണത്തിന് ഹെറിഫോഡ് മലയാളികൾ അണിയിച്ചൊരുക്കിയ ഓണം മ്യൂസിക് ആൽബം ഗാന രചയിതാവ് ശ്രീ ജെയ്സൺ ആറ്റുവായും ഗായകൻ ശ്രീ ജോബി ജോണിയും ചേർന്ന് ഇന്ത്യൻ സൈന്യത്തിൽ വിശിഷ്ട സേവനം നടത്തി വിരമിച്ച വിമുക്ത ഭടൻ ശ്രീ.ജോർജ്ജ് വർഗീസിനെ ക്കൊണ്ട് നിർവ്വഹിപ്പിച്ചു. തദവസരത്തിൽ ആൽബത്തിന്റെ പ്രവർത്തനങ്ങളിൽ പങ്കാളികളായ ഹെറിഫോഡിലെ കലാ പ്രതിഭകൾ പങ്കെടുത്തു. പ്രവാസ ഭൂമിയിലെ പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ട് ചുരുങ്ങിയ സമയം കൊണ്ട് നിർമ്മിച്ച ഈ സംഗീതവിരുന്ന് കുറവുകൾ ഉൾക്കൊണ്ട്
- ഡാർട്ട്ഫോർഡ് മലയാളി അസോസിയേഷൻ ഓണാഘോഷം ആഗസ്റ്റ് 29ന്; യുക്മ നാഷണൽ പ്രസിഡന്റ് അഡ്വ എബി സെബാസ്റ്റിയൻ മുഖ്യാതിഥിയാകും ഡാർട്ട്ഫോർഡ് മലയാളി അസോസിയേഷന്റെ (DMA) ഈ വർഷത്തെ ഓണം ആഘോഷം ആഗസ്റ്റ് 29ന് ഡാർട്ട്ഫോർഡിലെ റിവർസൈഡ് കമ്മ്യൂണിറ്റി സെന്ററിൽ നടക്കും. സംഘടനയുടെ 20-ാം വാർഷികം ആഘോഷിക്കുന്ന ഈ വർഷത്തെ ഓണാഘോഷത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഡാർട്ട്ഫോർഡ് മേഖലയിലെ സാംസ്കാരിക പ്രവർത്തനങ്ങൾക്കും സാമൂഹിക സേവനങ്ങൾക്കും നൽകിയ സംഭാവനകളുടെ ഓർമ്മപ്പെടുത്തൽ കൂടിയാകും ഈ ആഘോഷം. യുക്മ (UUKMA) നാഷണൽ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ മുഖ്യാതിഥിയായി പങ്കെടുക്കും. കേരളത്തിന്റെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിലും യുകെയിലെ മലയാളി സമൂഹത്തിന്റെ
- സമീക്ഷ യുകെയുടെ നാലാമത് ഓൾ യുകെ വടംവലി മത്സരം ഒക്ടോബർ 18 നു ബർമിംഗ്ഹാമിൽ; ഈവർഷം വനിതകളുടെ മത്സരത്തിനും തുടക്കം കുറിക്കുന്നു സമീക്ഷ യുകെയുടെ നാലാമത് ഓൾ യുകെ വടംവലി മത്സരം ഈ വർഷം ബർമിംഗ്ഹാമിലെ ടിപ്ട്ടൊൺ സ്പോർട്സ് അക്കാദമിയിൽ വെച്ച് ഒക്ടോബർ 18 നു നടക്കും. യുകെയിലെ വടംവലി ടൂർണമെന്റുകളിൽ പ്രഥമ സ്ഥാനത്തുള്ള ഈ ടൂർണമെന്റിൽ യുകെയിലെ പ്രമുഖടീമുകളെല്ലാം തന്നെ അണിനിരക്കും. ഒന്നാമതെത്തുന്നവർക്ക് സമീക്ഷയുടെഎവർറോളിങ് ട്രോഫിയും സ്ഥിരം ട്രോഫിയും 1504 പൗണ്ടും അടങ്ങുന്ന സമ്മാനം ലഭിക്കും. 704 പൗണ്ടാണ് രണ്ടാം സ്ഥാനക്കാരെ കാത്തിരിക്കുന്നത്. മൂന്നും നാലും സ്ഥാനക്കാർക്ക് 304 പൗണ്ടും 204 പൗണ്ടും ലഭിക്കും. അഞ്ച് മുതല്എട്ട് സ്ഥാനം
- ഇന്ത്യയിൽ നിന്നും വിദേശയാത്ര ചെയ്യുന്നവർക്ക് ഇനി ഫിസിക്കൽ ബോർഡിങ് പാസ് ആവശ്യമില്ല; പുതിയ നിയമവുമായി കേന്ദ്രം ന്യൂഡൽഹി: ഇന്ത്യയിൽ നിന്നും വിദേശത്തേക്ക് യാത്ര ചെയ്യുന്നവർക്ക് ആശ്വാസകരമായ പ്രഖ്യാപനവുമായി എമിഗ്രേഷൻ ബ്യൂറോ. വരുന്ന സെപ്റ്റംബർ 1 മുതൽ രാജ്യത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നിന്നും വിദേശത്തേക്ക് യാത്ര ചെയ്യുമ്പോൾ ഫിസിക്കൽ ബോർഡിങ് പാസുകളോ അവയിൽ എമിഗ്രേഷൻ സ്റ്റാമ്പ് പതിപ്പിക്കുന്നതോ ആയ നിർബന്ധിത രീതി പൂർണമായും ഒഴിവാക്കുമെന്ന് റിപ്പോർട്ട് ചെയ്യുന്നു. ഇതുവരെ യാത്രക്കാർ വിമാനത്താവളങ്ങളിൽ ഫിസിക്കൽ ബോർഡിങ് പാസ് ഹാജരാക്കുകയും ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ അതിൽ സ്റ്റാമ്പ് പതിക്കുകയും ചെയ്യേണ്ടത് നിർബന്ധമായിരുന്നു. എന്നാൽ ഈ രീതി യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടുകൾ
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി /
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി
കുര്യൻ ജോർജ്ജ്(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ കേരളപൂരം വള്ളംകളിയോടനുബന്ധിച്ച് സംഘടിപ്പിച്ച യുക്മ–ഇസ–തെരേസാസ് ലണ്ടൻ ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2 മത്സരത്തിന് ഇത്തവണ മത്സരാർത്ഥികളിൽ നിന്നും കാണികളിൽ നിന്നും ഒരുപോലെ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് മത്സരാർത്ഥികൾ മാറ്റുരച്ച വേദിയിൽ നോട്ടിംഗ്ഹാമിൽ നിന്നുള്ള അപർണ ശൈലേഷ് മലയാളി സുന്ദരി സീസൺ 2 കിരീടം സ്വന്തമാക്കി. സംഗീതം, വായന, എഴുത്ത് എന്നിവയെ ഏറെ സ്നേഹിക്കുന്ന അപർണയ്ക്ക് ആത്മവിശ്വാസവും
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026…. മാന്‍വേഴ്സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി….. /
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026…. മാന്‍വേഴ്സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി…..
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ലണ്ടന്‍: കേരളത്തിന്റെ ജലോത്സവ പാരമ്പര്യവും ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന്റെ ദേശീയാഭിമാനവും യു.കെ മലയാളികളുടെ ഐക്യവും ബഹുസാംസ്കാരിക ബ്രിട്ടന്റെ സൗഹൃദവും ഒരേ വേദിയില്‍ സംഗമിച്ചപ്പോള്‍, യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ചരിത്രത്തിലേക്ക് തുഴഞ്ഞുകയറിയ അവിസ്മരണീയ ദിനമായി മാറി. ഓഗസ്റ്റ് 15 ശനിയാഴ്ച റോതര്‍ഹാമിലെ മാന്‍വേഴ്സ് തടാകത്തില്‍ നടന്ന യുക്മയുടെ എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരിക മഹോത്സവവും വള്ളംകളി എന്ന കായികമത്സരത്തിന്റെ അതിരുകള്‍ക്കപ്പുറം ഒരു സമ്പൂര്‍ണ മലയാളി
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന് കരുത്തായി പ്രമുഖ സ്പോൺസർമാർ; സമൂഹത്തോടൊപ്പം കൈകോർക്കുന്ന സ്ഥാപനങ്ങൾക്ക് നന്ദിയുമായി യുക്മ /
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന് കരുത്തായി പ്രമുഖ സ്പോൺസർമാർ; സമൂഹത്തോടൊപ്പം കൈകോർക്കുന്ന സ്ഥാപനങ്ങൾക്ക് നന്ദിയുമായി യുക്മ
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ സംഘടിപ്പിക്കുന്ന എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരികോത്സവവും ഓഗസ്റ്റ് 15 ശനിയാഴ്ച ഷെഫീൽഡിന് സമീപമുള്ള റോതർഹാം മാൻവേഴ്സ് ലേക്കിൽ അരങ്ങേറുമ്പോൾ, ഈ മഹാമേളയുടെ വിജയത്തിന് കരുത്തേകാൻ യുകെയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനങ്ങളും കൈകോർക്കുന്നു. യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സംഗമവേദികളിലൊന്നായി വളർന്ന കേരളപൂരം വള്ളംകളിയുടെ പിന്നിൽ സംഘാടകരുടെയും വോളന്റിയർമാരുടെയും അധ്വാനത്തിനൊപ്പം വർഷങ്ങളായി യുക്മയോടും മലയാളി സമൂഹത്തോടും ചേർന്നുനിൽക്കുന്ന ബിസിനസ് സ്ഥാപനങ്ങളുടെ പിന്തുണയും നിർണായകമാണ്
കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ് /
കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ്
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുകെ മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ‘കേരളപുരം 2026’ വേദി സംഗീത സാന്ദ്രമാക്കാൻ യുകെയിലെ പ്രമുഖ മ്യൂസിക് ഗ്രൂപ്പായ Music Mantra ‘മ്യൂസിക് മന്ത്ര’ എത്തുന്നു. സ്വിൻഡൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മ്യൂസിക് മന്ത്ര ബാൻഡ്, സംഗീതാസ്വാദകർക്കിടയിൽ വളരെ പെട്ടെന്നാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ യുകെയിലുടനീളം ഒട്ടനവധി വേദികളിൽ മികച്ച പരിപാടികൾ അവതരിപ്പിച്ച് വലിയ മുന്നേറ്റമാണ് ഈ ബാൻഡ് കാഴ്ചവെച്ചിട്ടുള്ളത്. ചുരുങ്ങിയ കാലം കൊണ്ട് യുകെ
യുക്മ – ഇസ ലണ്ടൻ കേരളപൂരം വളളംകളി 2026 വിപുലമായ സംഘാടക സമിതി പ്രഖ്യാപിച്ചു…. /
യുക്മ – ഇസ ലണ്ടൻ കേരളപൂരം വളളംകളി 2026 വിപുലമായ സംഘാടക സമിതി പ്രഖ്യാപിച്ചു….
യുക്മ – ഇസ ലണ്ടൻ കേരളപൂരം വളളംകളി 2026 ൻ്റെയും മെഗാ കാർണിവൽ, ആഘോഷങ്ങളുടെ മഹാസംഗമത്തിനുമായി വിപുലമായ സംഘാടക സമിതിയെ പ്രഖ്യാപിച്ചു. ചെയര്മാന്: അഡ്വ. എബി സെബാസ്റ്റ്യന്‍ കോര്‍ഡിനേറ്റര്‍: ജയകുമാര്‍ നായര്‍ ജനറല്‍ കണ്‍വീനര്‍: ഡിക്സ് ജോര്‍ജ്ജ് ടീം മാനേജ്മെന്റ്: ജോര്‍ജ്ജ് തോമസ്, ജോബിന് ജോര്‍ജ്ജ് ഫിനാന്‍സ് കണ്ട്രോള്: ഷീജോ വര്‍ഗ്ഗീസ് സണ്ണിമോന്‍ മത്തായി, പീറ്റര്‍ താണോലില്‍, സുരേന്ദ്രന് ആരക്കോട്ട്, സുനില്‍ ജോര്‍ജ്ജ്, ബിജു പീറ്റര്‍, ജെയ്സണ്‍ ചാക്കോച്ചന്, രാജേഷ് രാജ്, ജോസ് വര്‍ഗ്ഗീസ്, ബെന്നി അഗസ്റ്റിന്, ജാക്സൻ തോമസ്,






click on malayalam character to switch languages