- ഹീത്രു വിമാനത്താവളത്തിൽ മൂന്ന് ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ച് ബോർഡർ ഫോഴ്സ് ജീവനക്കാർ
- യുവതിക്ക് ദയാവധത്തിന് അനുമതി നൽകി നെതർലൻഡ്സ്, തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം
- ഇസ്രയേലിനെതിരെ ദക്ഷിണാഫ്രിക്ക നൽകിയ വംശഹത്യ കേസിൽ ഐ.സി.ജെ വിചാരണ തുടരുന്നു
- ഇസ്രായേലിലേക്ക് ആയുധങ്ങളുമായി വന്ന കപ്പലിന് തുറമുഖത്തേക്ക് അനുമതി നിഷേധിച്ച് സ്പെയിൻ
- മലയാളി അസോസിയേഷൻ ഓഫ് സ്റ്റോക്ക്പോർട്ടിന് (MAS)നവ നേതൃത്വം . ഷൈജു തോമസ് പ്രസിഡണ്ട്….ജോൺ ജോജി ജനറൽ സെക്രട്ടറി…..ബിൻസ് ജോസഫ് ട്രഷറർ
- ആതുരസേവനം മാത്രമല്ല, കലയിലും മുൻപന്തിയിൽ; നേഴ്സസ് ഡേയിൽ വേദിയെ പ്രകമ്പനം കൊള്ളിച്ച് നഴ്സുമാർ
- രാജ്യത്ത് പൗരത്വഭേദഗതി യാഥാര്‍ത്ഥ്യമായി; 14 പേര്‍ക്ക് സിഎഎ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു
ആരോഗ്യ പ്രവർത്തകർക്ക് ആദരവ് അർപ്പിച്ച് തുടങ്ങിയ യുക്മ സാംസ്കാരിക വേദിയുടെ “Let’s Break It Together” വാദ്യ സംഗീത വിരുന്നിന് മഴവിൽ വർണ്ണങ്ങളുടെ നിറച്ചാർത്തണിഞ്ഞ സ്വപ്ന സമാന സമാപനം….. നൂറോളം കൌമാര പ്രതിഭകൾ നിറഞ്ഞാടിയ ലൈവ് ഷോയുടെ പിന്നിലെ വിജയ ശില്പികൾക്ക് അഭിനന്ദനങ്ങൾ…..
- Sep 03, 2020
സജീഷ് ടോം
(യുക്മ നാഷണൽ പി ആർ ഒ & മീഡിയകോർഡിനേറ്റർ)
യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ, കോവിഡ് 19 ന് എതിരായ പ്രവർത്തനങ്ങൾക്ക് മുൻനിരയിൽ നിൽക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയും ആദരവും അർപ്പിക്കുവാൻ വേണ്ടി മേയ് 28 വ്യാഴാഴ്ച ആരംഭിച്ച ലൈവ് ടാലന്റ് ഷോ “LET’S BREAK IT TOGETHER” ആഗസ്റ്റ് 31 തിങ്കളാഴ്ച തിരുവോണ ദിനത്തിൽ സമാപിച്ചത് യുക്മയെന്ന ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയുടെ ചരിത്ര താളുകളിലേയ്ക്ക് ഒരു പൊൻകിരീടം കൂടി ചാർത്തിക്കൊണ്ടാണ്.
ലോകമെങ്ങുമുള്ള ജനങ്ങളെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ കോവിഡ് 19, യു കെ ഉൾപ്പെടുന്ന രോഗത്തിന്റെ പിടിയിലമർന്ന രാജ്യങ്ങളിലെല്ലാം ലോക്ഡൌൺ പ്രഖ്യാപിച്ചതോടെ ജനങ്ങൾ കൂടുതൽ ഭീതിയിലാവുകയും സാധാരണ ജീവിതം അസാദ്ധ്യമായി വീടുകളിലേക്ക് ഒതുങ്ങുകയും ചെയ്തു. തികച്ചും അസാധാരണമായ ഈ സാഹചര്യത്തിൽ ഭീതിയിലാണ്ട മലയാളി സമൂഹത്തിന് ആവശ്യമായ പിന്തുണ ഉറപ്പ് വരുത്തേണ്ടത് തങ്ങളുടെ പ്രാഥമിക ധർമ്മമാണെന്ന് തീരുമാനിച്ച യുക്മ ദേശീയ നേതൃത്വം പ്രസിഡന്റ് മനോജ് കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിൽ യുക്മ ചാരിറ്റി ഫൗണ്ടേഷൻ്റെ കൂടി സഹകരണത്തോടെ യുക്മ റീജിയണൽ കമ്മിറ്റികളുടേയും നൂറ്റി ഇരുപതോളം പ്രാദേശിക യുക്മ അംഗ അസ്സോസിയഷനുകളുടേയും പിൻബലത്തോടെ വോളണ്ടിയർ ഗ്രൂപ്പുകളും ഹെൽപ്പ് ലൈൻ ഡെസ്ക്കുകളും രൂപീകരിച്ച് രംഗത്ത് വന്നു. തുടർന്ന് യുക്മ സൌത്ത് വെസ്റ്റ് റീജിയൺ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറയുടെ നേതൃത്വത്തിൽ മുപ്പതിലേറെ വിദഗ്ദ ഡോക്ടർമാരടങ്ങിയ ഡോക്ടേഴ്സ് ടീം രൂപീകരിക്കുകയും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ സംവിധാനം സജ്ജമാക്കുകയും ചെയ്തു.
രോഗത്തെപ്പറ്റി കാര്യമായ അറിവോ ഫലപ്രദമായ മരുന്നുകളോ കൃത്യമായ പ്രതിരോധ സംവിധാനങ്ങളോ ഒന്നുമില്ലാതെ ആയിരക്കണക്കിന് രോഗികൾ ദിവസേന മരിച്ചു കൊണ്ടിരുന്നപ്പോഴും ഭയലേശമെന്യേ ആരോഗ്യ പ്രവർത്തകർ ഉൾപ്പടെയുള്ള മുൻനിര പ്രവർത്തകർ മുന്നിട്ടിറങ്ങിയത് സാധാരണ ജനങ്ങൾക്കിടയിൽ ആത്മവിശ്വാസം വളർത്തി. കോവിഡ് 19 രോഗം ബാധിച്ച് നൂറ് കണക്കിന് ആരോഗ്യ പ്രവർത്തകർ മരിച്ച് വീണിട്ടും ( ആംനസ്റ്റി ഇന്റർനാഷണലിന്റെ ജൂലൈ 15 വരെയുള്ള കണക്കനുസരിച്ച് 540 ആരോഗ്യ പ്രവർത്തകർ യുകെയിലും 3000 ലധികം പേർ ലോകമാസകലവും മരിച്ചു) കോവിഡ് 19 ന് എതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നിട്ട് നിൽക്കുന്ന ആരോഗ്യ പ്രവർത്തകർക്കും മറ്റ് മുൻനിര പ്രവർത്തകർക്കും പിന്തുണ നൽകുന്നതിനും ആദരവ് അർപ്പിക്കുന്നതിനുമായി വിത്യസ്തമായ പരിപാടി നടത്താൻ യുക്മ ദേശീയ സമിതി തീരുമാനമെടുത്തു. പ്രസ്തുത തീരുമാനപ്രകാരം യുകെയിൽ ഇന്നേ വരെ നടത്താത്തതും മ്യൂസിക്കൽ ഇൻസ്ട്രുമെൻ്റിൽ പ്രാഗത്ഭ്യം തെളിയിച്ച കുട്ടികളുടെ ഒരു ഇൻസ്ട്രമെന്റൽ മ്യൂസിക് ലൈവ് ഷോയെന്ന യുക്മ നേതൃത്വത്തിൻ്റെ ആശയം യുക്മ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ആരംഭിക്കുവാൻ തീരുമാനിക്കുകയും ചെയ്തു.
ഇതിൻ്റെ ഭാഗമായി സംഘാടക സമിതി വിവിധ പേരുകൾ നിർദ്ദേശിക്കുകയും അവസാനം “LET’S BREAK IT TOGETHER” എന്ന പേര് കണ്ടെത്തി പരിപാടി സംഘടിപ്പിക്കുകയും, യുക്മയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ലൈവ് ഷോയായി നടത്തുവാൻ തീരുമാനിക്കുകയും ചെയ്തു. ലൈവ് ഷോയുടെ സുഗമമായ നടത്തിപ്പിനായി യുക്മ പ്രസിഡന്റ് മനോജ് കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യൻ, യുക്മ സാംസ്കാരിക വേദി രക്ഷാധികാരി C.A. ജോസഫ്, സാംസ്കാരിക വേദി നാഷണൽ കോ ഓർഡിനേറ്റർ കുര്യൻ ജോർജ്ജ് എന്നിവരടങ്ങിയ സംഘാടക സമിതി രൂപീകരിക്കുകയും C.A. ജോസഫിനെ മുഖ്യ സംഘാടകനായി ചുമതലയേൽപ്പിക്കുകയും ചെയ്തു.
സംഘാടക സമിതിയിൽ വന്ന നിർദ്ദേശങ്ങളെ തുടർന്ന് ലൈവ് ഷോയുടെ സുഗമമായ നടത്തിപ്പിനാവശ്യമായക്രമീകരണങ്ങൾ സ്വീകരിച്ച് മേയ് 28 മുതൽ സംഗീതോപകരണങ്ങൾക്ക് പ്രാധാന്യം നൽകി കൊണ്ടുള്ള “Let’s Break It Together” ലൈവ് ഷോ യുക്മ ഫേസ്ബുക്ക് പേജിലൂടെ ആരംഭിച്ചു. ആദ്യ ലൈവ് മുതൽ തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളി സംഗീതാസ്വാദകരുടെ പ്രശംസയും പിന്തുണയും നേടിയെടുത്ത ഷോ സമാപന ദിവസമായ ആഗസ്റ്റ് 31 തിരുവോണദിന സ്പെഷ്യൽ ലൈവ് വരെ ആ പിന്തുണ നിലനിർത്താനായത് പ്രോഗ്രാം അവതരിപ്പിച്ച കലാകാരൻമാരുടെ മികച്ച പ്രകടനങ്ങൾ കൊണ്ട് തന്നെയാണ്. ലോക്ഡൌൺ സമയത്ത് ലൈവ് ഷോകളുടെ ഒരു വേലിയേറ്റം തന്നെ ഉണ്ടായെങ്കിലും വാദ്യോപകരണങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഷോയെന്ന നിലയിൽ “Let’s Break It Together” പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റി വേറിട്ട് നിന്നു.
മേയ് 28 മുതൽ ആഴ്ചയിൽ 2 ലൈവുകൾ എന്ന് തീരുമാനിച്ചിരുന്നെങ്കിലും സെപ്റ്റംബറിൽ സ്കൂളുകൾ തുറക്കുന്നതിന് മുൻപ് ലൈവ് ഷോ അവസാനിപ്പിക്കുവാൻ സംഘാടകർ നിർബ്ബന്ധിതരായതിനെ തുടർന്ന് അവസാന ആഴ്ചകളിലെ എക്സ്ട്രാ ഷോകൾ ഉൾപ്പടെ 14 ആഴ്ചകളിലായി 31 വേദികളിൽ 31 ലൈവ് ഷോകൾ ഏറ്റവും വിജയകരമായി നടത്തുവാൻ കഴിഞ്ഞു. ഒരു കുട്ടി മുതൽ 6 കുട്ടികൾ വരെ പങ്കെടുത്ത വ്യത്യസ്ത ലൈവുകളിലായി നൂറോളം കലാ മുകുളങ്ങൾ സ്നേഹ സംഗീതം പൊഴിച്ച കലാദേവതയുടെ അനുഗ്രഹീത വേദികളിൽ പതിനഞ്ചോളം വ്യത്യസ്ത വാദ്യോപകരണങ്ങൾ സ്വാന്തന സംഗീതം വർഷിച്ചു. കീബോർഡ്, പിയാനോ, വയലിൻ, ഗിറ്റാർ, കീറ്റാർ, ഫ്ളൂട്ട്, ചെല്ലോ, ഡ്രംസ്, മെലോഡിക്ക, റിഥം പാഡ്, മൌത്ത് ഓർഗൻ, വീണ, ചെണ്ട, മൃദംഗം, സാക്സോഫോൺ എന്നീ വാദ്യോപകരണങ്ങളിൽ വിവിധ ലൈവ്കളിലായി കുട്ടികൾ പ്രേക്ഷക ഹൃദയങ്ങളിൽ മാരിവില്ലിന്റെ ചാരുത തീർത്തു.
സ്നേഹം ഉള്ളിലൊളിപ്പിച്ച കർക്കശക്കാരനായ ഒരു ഹെഡ്മാസ്റ്ററെ പോലെ സംഘാടക സമിതി അംഗങ്ങളോടും പ്രോഗ്രാം ചെയ്യാനൊരുങ്ങുന്ന കുട്ടികളോടും അവരുടെ മാതാപിതാക്കളോടും നിരന്തരം ബന്ധപ്പെടുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്ത് മുഖ്യ സംഘാടകന്റെ റോൾ കൃത്യമായും ഭംഗിയായും നിർവ്വഹിച്ച C A ജോസഫ്, യുക്മ ദേശീയ സമിതി തന്നിലർപ്പിച്ച വിശ്വാസം കാത്ത് സൂക്ഷിച്ചു കൊണ്ട് “Let’s Break It Together” ഷോയുടെ വിജയത്തിന് ചുക്കാൻ പിടിച്ചു.
“Let’s Break It Together” പരിപാടിയുടെ തുടക്കം മുതൽ അവസാനം വരെ നടത്തിയ എല്ലാ പരിപാടികൾക്കും മൂന്ന് ദിവസങ്ങളിലായി വിത്യസ്തമായ രീതിയിൽ തലക്കെട്ടുകൾ ഉൾപ്പടെ വാർത്തകൾ തയ്യാറാക്കിയിരുന്നത് യുക്മ സാംസ്കാരിക വേദി നാഷണൽ കോ ഓർഡിനേറ്റർ കുര്യൻ ജോർജ് ആയിരുന്നു. ഏറ്റവുമധികം സമയം ചിലവഴിച്ച് വിത്യസ്തമായ രീതിയിലും ഭാവത്തിലും പരിപാടി അവതരിപ്പിച്ച ഓരോരുത്തരെക്കുറിച്ചുള്ള വിവരണം വായനക്കാർക്ക് മുന്നിൽ എത്തിച്ചു തന്നിരുന്നത് കുര്യൻ ജോർജ് ആയിരുന്നു. വളരെ മികച്ച രീതിയിൽ കുര്യൻ ജോർജ് തന്നെ ഏല്പിച്ച ജോലി അഭിനന്ദനം അർഹിക്കുന്ന രീതിയിൽ പൂർത്തിയാക്കുകയുണ്ടായി.
യുക്മ ദേശീയ പ്രസിഡന്റ് മനോജ് കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യൻ, യുക്മ സാംസ്കാരിക വേദി രക്ഷാധികാരി C.A. ജോസഫ്, നാഷണൽ കോ ഓർഡിനേറ്റർ കുര്യൻ ജോർജ്ജ് എന്നീ സംഘാടക സമിതി അംഗങ്ങളോടൊപ്പം യുക്മ ദേശീയ ഭാരവാഹികളായ അനീഷ് ജോൺ, ലിറ്റി ജിജോ, സാജൻ സത്യൻ, സലീന സജീവ്, ടിറ്റോ തോമസ് എന്നിവരും യുക്മ സാംസ്കാരിക വേദി വൈസ് ചെയർമാൻ ജോയി ആഗസ്തി, ജനറൽ കൺവീനർമാരായ ജയ്സൺ ജോർജ്ജ്, തോമസ് മാറാട്ടുകളം എന്നിവരും, യുക്മ ന്യൂസ് ടീമംഗങ്ങൾ യുക്മയുടെ റീജിയണൽ ഭാവാഹികൾ, പോഷക സംഘടനാ ഭാരവാഹികൾ, അസോസിയേഷൻ ഭാരവാഹികൾ, പുറത്ത് നിന്നുമുള്ള യുക്മയുടെ അഭ്യുദയകാംക്ഷികൾ എന്നിവരുടെ തോളോട് തോൾ ചേർന്നുള്ള പ്രവർത്തനമാണ് “Let’s Break It Together” ഷോയുടെ വിജയ രഹസ്യം. ലൈവ് ഷോയുമായി ബന്ധപ്പെട്ട് കുട്ടികൾക്കാവശ്യമായ സാങ്കേതിക സഹായങ്ങൾ നൽകിയത് റെക്സ് ബാൻഡിലെ റെക്സ് ജോസും ജെ.ജെ.ഓഡിയോസിലെ ജോജോ തോമസുമാണ്.
“Let’s Break It Together” ഷോയുടെ വിജയ മന്ത്രം അതിൽ പങ്കെടുത്ത കുട്ടികളുടെ സർഗ്ഗശേഷി തന്നെയാണ്. സാധാരണ ഗതിയിൽ വേദിയുടെ മൂലയിൽ ഒതുക്കപ്പെടുന്ന വാദ്യോപകരണ വിഭാഗത്തെ പ്രധാന ആകർഷണ കേന്ദ്രമാക്കി മാറ്റിയ ഷോയുടെ വിജയത്തിനായി കഠിനമായി പരിശീലനമെടുത്ത് പെർഫോം ചെയ്ത കുട്ടികളും അവരുടെ മാതാപിതാക്കളും അവരെ അതിനായി ഒരുക്കിയ ഗുരുക്കൻമാരും പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു.
“Let’s Break It Together” ഷോയുടെ വിജയത്തിന് കാരണക്കാരായ കൌമാര പ്രതിഭകളേയും അവരെ അതിനായി ഒരുക്കിയ മാതാപിതാക്കളേയും ഗുരുക്കൻമാരേയും സംഘാടക സമിതി പ്രത്യേകം അഭിനന്ദിച്ചു. ഷോയുടെ ആരംഭം മുതൽ സമാപന ദിവസം വരെ ലൈവ് കണ്ടും ഷെയർ ചെയ്തും പ്രോത്സാഹനകരമായ കമന്റുകൾ അയച്ചും പരിപാടിയോടൊപ്പം ചേർന്ന് നിന്ന ലോകമെമ്പാടും നിന്നുള്ള സംഗീതാസ്വാദകർക്ക് യുക്മ, യുക്മ സാംസ്കാരിക വേദി നേതൃത്വവും സ്നേഹ പൂർവ്വം നന്ദി അറിയിക്കുന്നു.
Latest News:
ഇന്‍ഫിനിറ്റി ടി 10 കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് മെയ് 19 ഞായറാഴ്ച ഗ്ലോസ്റ്ററില്‍ ; ഒന്നാം സമ്മാനം ആ...
ജെഗി ജോസഫ് ഇന്‍ഫിനിറ്റി ടി10 ക്രിക്കറ്റ് കപ്പ് ടൂര്‍ണമെന്റ് മെയ് 19 ഞായറാഴ്ച ഗ്ലോസ്റ്റര്‍ ടഫ്ലി...ഹീത്രു വിമാനത്താവളത്തിൽ മൂന്ന് ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ച് ബോർഡർ ഫോഴ്സ് ജീവനക്കാർ
ലണ്ടൻ: ബ്രിട്ടനിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ഹീത്രൂവിലെ ബോർഡർ ഫോഴ്സ് ജീവനക്കാർ മെയ് 31, ജൂ...യുവതിക്ക് ദയാവധത്തിന് അനുമതി നൽകി നെതർലൻഡ്സ്, തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം
ആംസ്റ്റർഡാം: കടുത്ത വിഷാദരോഗം നേരിടുന്ന യുവതിക്ക് ദയാവധത്തിന് അനുമതി നൽകി നെതർലൻഡ്സ് സർക്കാർ. സൊറയ ...ഇസ്രയേലിനെതിരെ ദക്ഷിണാഫ്രിക്ക നൽകിയ വംശഹത്യ കേസിൽ ഐ.സി.ജെ വിചാരണ തുടരുന്നു
ഹേഗ്: ഗസ്സയിലെ വംശഹത്യക്കെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ദക്ഷിണാഫ്രിക്ക നൽകിയ പരാതിയിൽ വിചാരണ...ഇസ്രായേലിലേക്ക് ആയുധങ്ങളുമായി വന്ന കപ്പലിന് തുറമുഖത്തേക്ക് അനുമതി നിഷേധിച്ച് സ്പ...
ബാഴ്സലോണ: ഇസ്രായേലിലേക്ക് ആയുധങ്ങളുമായി വന്ന കപ്പലിന് തുറമുഖത്തേക്ക് പ്രവേ...മലയാളി അസോസിയേഷൻ ഓഫ് സ്റ്റോക്ക്പോർട്ടിന് (MAS)നവ നേതൃത്വം . ഷൈജു തോമസ് പ്രസിഡണ്ട്….ജോൺ ജോജി ജനറൽ സെക...
ഒരുമയുടെയും സ്നേഹത്തിൻ്റെയും കൂട്ടായ്മയായ സ്റ്റോക്ക് പോർട്ട് മലയാളി അസോസിയേഷൻ (MAS) 2024-25 ലേക്ക് ...ആതുരസേവനം മാത്രമല്ല, കലയിലും മുൻപന്തിയിൽ; നേഴ്സസ് ഡേയിൽ വേദിയെ പ്രകമ്പനം കൊള്ളിച്ച് നഴ്സുമാർ
നോട്ടിംഗ്ഹാം: അന്താരാഷ്ട്ര നേഴ്സസ് ദിനത്തോടനുബന്ധിച്ച് യുക്മ നേഴ്സസ് ഫോറം സംഘടിപ്പിച്ച നേഴ്സസ് ദ...ദമ്പതികൾക്കായുള്ള റസിഡൻഷ്യൽ ധ്യാനം, കേംബ്രിഡ്ജിൽ, ജൂലൈ 21-23 വരെ; ഫാ.ജോസഫ് മുക്കാട്ടും, സിസ്റ്റർ ആൻ ...
അപ്പച്ചൻ കണ്ണഞ്ചിറ കേംബ്രിഡ്ജ്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത...
Post Your Comments Here ( Click here for malayalam )
Latest Updates
- ഇന്‍ഫിനിറ്റി ടി 10 കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് മെയ് 19 ഞായറാഴ്ച ഗ്ലോസ്റ്ററില്‍ ; ഒന്നാം സമ്മാനം ആയിരം പൗണ്ട് ; ആവേശം നിറഞ്ഞ മത്സരങ്ങള്‍ക്ക് ഇനി ദിവസങ്ങള്‍ മാത്രം ജെഗി ജോസഫ് ഇന്‍ഫിനിറ്റി ടി10 ക്രിക്കറ്റ് കപ്പ് ടൂര്‍ണമെന്റ് മെയ് 19 ഞായറാഴ്ച ഗ്ലോസ്റ്റര്‍ ടഫ്ലി പാര്‍ക്ക് ക്രിക്കറ്റ് ഗ്രൗണ്ടില്‍ . ആവേശകരമായ മത്സരങ്ങള്‍ക്കാകും ഗ്ലോസ്റ്റര്‍ സാക്ഷ്യം വഹിക്കുക.ഗ്ലോസ്റ്ററില്‍ നടക്കുന്ന ആദ്യ ടൂര്‍ണമെന്റില്‍ ആയിരം പൗണ്ടാണ് ഒന്നാം സമ്മാനം നല്‍കുക. ഒന്നാം സമ്മാനം സ്പോണ്സര് ചെയ്യുന്നത് യുകെയിലെ പ്രമുഖ മോര്‍ട്ട്ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്ഗേജാണ്. രണ്ടാം സമ്മാനം 500 പൗണ്ട് സമ്മാനമായി നല്‍കുന്നത് ലെജന്‍ഡ് സോളിസിറ്റേഴ്സ് ലണ്ടന്‍ ആണ്. ബെസ്റ്റ് ബോളര്‍, ബെസ്റ്റ് ബാറ്റ്സ്മാന്, ബെസ്റ്റ്
- മലയാളി അസോസിയേഷൻ ഓഫ് സ്റ്റോക്ക്പോർട്ടിന് (MAS)നവ നേതൃത്വം . ഷൈജു തോമസ് പ്രസിഡണ്ട്….ജോൺ ജോജി ജനറൽ സെക്രട്ടറി…..ബിൻസ് ജോസഫ് ട്രഷറർ ഒരുമയുടെയും സ്നേഹത്തിൻ്റെയും കൂട്ടായ്മയായ സ്റ്റോക്ക് പോർട്ട് മലയാളി അസോസിയേഷൻ (MAS) 2024-25 ലേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു .ഏപ്രിൽ 13 ന് ഹെയ്സൽഗ്രൂ സെൻറ്. പീറ്റേഴ്സ് പാരിഷ് ഹാളിൽ വച്ച് നടന്ന ഈസ്റ്റർ വിഷു ആഘോഷങ്ങൾക്ക് പ്രസിഡണ്ട് ബിനോയ് ബെന്നി അധ്യക്ഷത വഹിച്ചു. സെക്രട്ടറി റോയ് മാത്യു സ്വാഗതമാശംസിച്ചു. തുടർന്ന് നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ 2024-25 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ പൊതുയോഗം തിരഞ്ഞെടുത്തു. പ്രസിഡണ്ട് ഷൈജു തോമസ്, സെക്രട്ടറി ജോൺ ജോജി, ട്രഷർ ബിൻസ്
- ദമ്പതികൾക്കായുള്ള റസിഡൻഷ്യൽ ധ്യാനം, കേംബ്രിഡ്ജിൽ, ജൂലൈ 21-23 വരെ; ഫാ.ജോസഫ് മുക്കാട്ടും, സിസ്റ്റർ ആൻ മരിയയും നയിക്കും. അപ്പച്ചൻ കണ്ണഞ്ചിറ കേംബ്രിഡ്ജ്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ, കേംബ്രിഡ്ജിൽ വെച്ച് ദമ്പതികൾക്കായി, താമസിച്ചുള്ള ത്രിദിന ധ്യാനം സംഘടിപ്പിക്കുന്നു. ജൂലൈ മാസം 21 മുതൽ 23 വരെ ക്രമീകരിച്ചിരിക്കുന്ന ദമ്പതീ ധ്യാനത്തിൽ സീറോ മലബാർ ലണ്ടൻ റീജണൽ കോർഡിനേറ്ററും, പ്രശസ്ത തിരുവചന പ്രഘോഷകനുമായ ഫാ. ജോസഫ് മുക്കാട്ടും, ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്ടറും, ഫാമിലി കൗൺസിലറും, അഭിഷിക്ത ധ്യാന ശുശ്രുഷകയുമായ സിസ്റ്റർ ആൻ മരിയായും സംയുക്തമായി നയിക്കും. ” ഇന്ന് എനിക്ക് നിന്റെ
- രാജ്യത്ത് പൗരത്വഭേദഗതി യാഥാര്‍ത്ഥ്യമായി; 14 പേര്‍ക്ക് സിഎഎ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു ഏറെ പ്രതിഷേധങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കാരണമായ പൗരത്വനിയമഭേദഗതി രാജ്യത്ത് യാഥാര്‍ത്ഥ്യമായി. 14 പേര്‍ക്ക് സിഎഎ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ബല്ലയാണ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്. ആദ്യം അപേക്ഷിച്ച 14 പേര്‍ക്കാണ് സിഎഎ സര്‍ട്ടിഫിക്കറ്റുകള്‍ ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. പൗരത്വനിയമഭേദഗതി അനുസരിച്ച് 300 പേര്‍ക്ക് പൗരത്വം നല്‍കിയെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറയുന്നത്. 2019 ഡിസംബറിലാണ് സിഎഎ നടപ്പിലാക്കിയിരുന്നത്. എന്നിരിക്കിലും നാല് വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ മാര്‍ച്ച് 11ന് മാത്രമാണ് നിയമഭേദഗതി സംബന്ധിച്ച
- നാലാം തുടര്‍ തോല്‍വി വഴങ്ങി രാജസ്ഥാന്; പഞ്ചാബ് വിജയം 5 വിക്കറ്റിന് വിജയമാഘോഷിച്ച് പ്ലേഫിന് തയ്യാറെടുക്കാം എന്നുള്ള രാജസ്ഥാൻ മോഹങ്ങളെ തകർത്ത്. രാജസ്ഥാനെതിരെ പഞ്ചാബിന് 5 വിക്കറ്റ് വിജയം. പ്ലേ ഓഫ് ബർത്ത് സ്വന്തമാക്കിയെങ്കിലും ആദ്യ രണ്ടു സ്ഥാനങ്ങളിൽ ലീഗ് അവസാനിപ്പിച്ച് കൂടുതൽ ആത്മവിശ്വാസത്തോടെ പ്ലേ ഓഫ് മത്സരത്തിനിറങ്ങാമെന്നുള്ള രാജസ്ഥാന്റെ സ്വപ്നങ്ങൾക്ക് മുകളിലാണ് പഞ്ചാബിന്റെ വിജയം സംഭവിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനുള്ള രാജസ്ഥാന്റെ തീരുമാനം തുടക്കത്തിലെ പിഴക്കുകയായിരുന്നു. നാല് റൺസ് മാത്രമെടുത്ത് ജയിസ്വാളും 23 പന്തിൽ 18 റൺസ് നേടി ബട്ട്ലറിന് പകരമെത്തിയ കാഡ്മോറും പുറത്തായി. രാജസ്ഥാന്റെ
click on malayalam character to switch languages