- അദാനി കമ്പനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് സെബി
- ആലപ്പുഴയിൽ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി
- കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയായെന്ന് മൊഴി; കൊലപാതക കുറ്റം സമ്മതിച്ചു; രക്ഷിതാക്കൾക്ക് പങ്കില്ലെന്ന് നിഗമനം
- റെക്കോർഡ് തകർത്ത് വീണ്ടും വൈദ്യുതി ഉപഭോഗം; ഇന്നലെ ഉപയോഗിച്ചത് 114.18 ദശലക്ഷം യൂണിറ്റ് വൈദ്യുതി
- മാസപ്പടി കേസ്; മുഖ്യമന്ത്രിയുടെയും മകളുടെയും പങ്ക് തെളിയിക്കുന്ന രേഖകൾ ഹാജരാക്കി മാത്യു കുഴൽനാടൻ
- ഹൈദരാബാദിന് മുന്നിൽ അടിതെറ്റി രാജസ്ഥാൻ; തോൽവി ഒരു റൺസിന്
- പ്രാദേശിക തിരഞ്ഞെടുപ്പ്; ആദ്യ മണിക്കൂറുകളിൽ നേട്ടം കൊയ്ത് ലേബർ പാർട്ടി; തകർന്നടിഞ്ഞ് ടോറികൾ
“Let’s Break It Together” ൽ സപ്ത സ്വരങ്ങളാൽ മണിവീണ മീട്ടുവാൻ കേംബ്രിഡ്ജിൽ നിന്നും യു കെ യുടെ ഗാനകോകിലം ടെസ്സ സൂസൻ ജോണും സംഘവുമെത്തുന്നു….ടെസ്സയോടൊപ്പം സഹോദരി മെലീസ്സ റോസ് ജോണും ജെൻസൺ ജെറിയും സഹോദരി ജെസ്ന മരിയ ജെറിയും നാളെ 22/08/2020, ശനി 5 PM ന് (ഇൻഡ്യൻ സമയം രാത്രി 9.30) എത്തുന്നു…..
- Aug 21, 2020
കുര്യൻ ജോർജ്ജ്
(യുക്മ സാംസ്കാരിക വേദി നാഷണൽ കോ ഓർഡിനേറ്റർ)
യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ, കോവിഡ് 19 ന് എതിരായ പ്രവർത്തനങ്ങൾക്ക് മുൻനിരയിൽ നിൽക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയും ആദരവും അർപ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോ “LET’S BREAK IT TOGETHER” ൽ ആഗസ്റ്റ് 22, ശനി5 PM ന് (ഇൻഡ്യൻ സമയം രാത്രി 9.30) എത്തുന്നത് കേംബ്രിഡ്ജിൽ നിന്നുള്ള പ്രശസ്ത യുവ ഗായിക ടെസ്സ സൂസൻ ജോണും സഹോദരി മെലീസ്സ റോസ് ജോണും റെഡ്ഡിങ്ങിൽ നിന്നുള്ള സഹോദരങ്ങൾ ജെൻസൺ ജെറിയും ജെസ്ന മരിയ ജെറിയുമാണ്.
ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രിയ സംഗീത വിരുന്നായ “Let’s Break It Together” ൽ സാന്ദ്ര സംഗീത വിരുന്നൊരുക്കാൻ എത്തുന്ന ടെസ്സ പാടുകയും വയലിൻ, വീണ എന്നീ സംഗീതോപകരണങ്ങൾ വായിക്കുകയും ചെയ്യുമ്പോൾ നല്ലൊരു ഗായികയായ അനുജത്തി മെലീസ്സ പിയാനോയിലും പെർഫോം ചെയ്യുന്നു. ലൈവിൽ ഇവരോടൊപ്പം ചേരുന്ന ജെൻസൺ നല്ലൊരു ഗിറ്റാറിസ്റ്റും ഒരു നല്ല ഗായകനുമാണ്. ജെൻസന്റെ സഹോദരി ജെസ്ന നല്ലൊരു ഗായികയും അതോടൊപ്പം പിയാനോയിലും വയലിനിലും പെർഫോം ചെയ്യുന്നു.
യു കെ മലയാളികൾക്ക് മുമ്പിൽ ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത കലാകാരിയാണ് കേംബ്രിഡ്ജിലെ സ്റ്റാൻലി തോമസ് – സൂസൻ ഫ്രാൻസിസ് ദമ്പതികളുടെ മകൾ ടെസ്സ. വലുതും ചെറുതുമായി നൂറ് കണക്കിന് സ്റ്റേജ് ഷോകൾ, നിരവധി ആൽബം ഗാനങ്ങൾ, ലോക് ഡൌൺ സമയത്ത് ഒട്ടനവധി ലൈവ് ഷോകൾ എന്നിങ്ങനെ ഒരു ഗായികയെന്ന നിലയിൽ ഏവർക്കും സുപരിചിതയായ ടെസ്സ “Let’s Break It Together” ൽ തന്റെ പുതിയ ഒരു മുഖവുമായാണ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. വയലിനിലും വീണയിലും പെർഫോം ചെയ്യുന്നതിലൂടെ ഉപകരണസംഗീതത്തിലെ തന്റെ മികവ് കൂടി ആസ്വാദകർക്ക് മുമ്പിൽ പ്രദർശിപ്പിക്കുകയാണ് ടെസ്സ. “Let’s Break It Together” ൽ ആദ്യമായാണ് ഒരാൾ വീണയിൽ പെർഫോം ചെയ്യാനൊരുങ്ങുന്നത്. വയലിൻ, വീണ എന്നീ സംഗീതോപകരണങ്ങളിൽ പരിശീലനം നടത്തുന്ന ടെസ്സ അതോടൊപ്പം കർണാട്ടിക് മ്യൂസിക്കും വെസ്റ്റേൺ മ്യൂസിക്കും പഠിക്കുന്നു.
കേംബ്രിഡ്ജിൽ ഇയർ 9 വിദ്യാർത്ഥിനിയായ ടെസ്സ 2015 മുതൽ യുക്മ റീജിയണൽ, നാഷണൽ കലാമേളകളിൽ സോളോ സോങ്, പദ്യോച്ചാരണം, പ്രസംഗ മത്സരങ്ങളിലെ സമ്മാനാർഹയാണ്. 2017 മുതൽ റീജിയണൽ, നാഷണൽ ബൈബിൾ കലോത്സവങ്ങളിൽ സോളോ സോങ്, പ്രസംഗം, ബൈബിൾ ക്വിസ്സ് ഇനങ്ങളിലും വിജയിയാണ് ഈ 14 വയസ്സ്കാരി. മലയാളത്തിന്റെ വാനമ്പാടി പദ്മശ്രീ കെ.എസ്സ്. ചിത്ര, പ്രശസ്ത സംഗീത സംവിധായകൻ ശരത്, പ്രശസ്ത ഗായകൻ M G ശ്രീകുമാർ, മലയാളത്തിന്റെ ഭാവ ഗായകൻ G. വേണുഗോപാൽ തുടങ്ങി നിരവധി പ്രശസ്തരോടൊപ്പം വേദിയിൽ പാടുവാൻ അവസരം ലഭിച്ചിട്ടുള്ള ടെസ്സ നിരവധി ഓൺലൈൻ സംഗീത മത്സരങ്ങളിലും വിജയിയായിട്ടുണ്ട്.
യുക്മ സ്റ്റാർ സിംഗർ സീസൺ 4 ജൂണിയറിലെ ഒരു മത്സരാർത്ഥിയായ ടെസ്സ ലോക് ഡൌൺ സമയത്ത് സീറോ മലബാർ എപ്പാർക്കി, ട്യൂട്ടർ വാലി, മെട്രോ മലയാളം തുടങ്ങി നിരവധി പേരുടെ സംഗീത സംരംഭങ്ങളിൽ സജീവമായി പങ്കെടുത്തു.വീ ഷാൽ ഓവർകം, കീ ഫ്രെയിംസ്, ദ മലയാളി ക്ളബ്ബ്, മെട്രോ മലയാളം UK TV ഉൾപ്പടെ നിരവധി ലൈവ് ഷോകളിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരെ ആകർഷിച്ച ടെസ്സ ഇംഗ്ളീഷ്, മലയാളം ചർച്ച് കൊയറുകളിലും സജീവമാണ്.
2017 ൽ പുറത്തിറങ്ങിയ “കുരിശിൻ ചുവട്ടിൽ കണ്ണീരുമായ്” എന്ന ഗാനം മുതൽ ഒരു തമിഴ് ഗാനം ഉൾപ്പടെ പതിനേഴോളം ആൽബങ്ങളിൽ ഇതിനോടകം പാടിക്കഴിഞ്ഞ ടെസ്സ, ഇതിൽ രണ്ട് ഗാനങ്ങൾ പ്രശസ്ത മലയാളി ചലച്ചിത്ര പിന്നണി ഗായകൻ ബിജു നാരായണനൊപ്പവും ഒരെണ്ണം യുക്മ സ്റ്റാർ സിംഗർ വിന്നർ സാൻ തോമസിനൊപ്പവും പാടിയിട്ടുണ്ട്. ചലച്ചിത്ര പിന്നണി ഗായകൻ K K നിഷാദിനൊപ്പം പാടിയതുൾപ്പടെ ടെസ്സ പാടിയ ചില ആൽബങ്ങൾ അടുത്ത ആഴ്ചകളിലായി റിലീസ് ചെയ്യാനൊരുങ്ങുകയാണ്.
ടെസ്സയുടെ സഹോദരി മെലീസ്സ ചേച്ചിയെ പോലെ തന്നെ ഒരു അനുഗ്രഹീത ഗായികയാണ്. കേംബ്രിഡ്ജ് ക്യൂൻ എമ്മ പ്രൈമറി സ്കൂളിൽ ഇയർ 3 വിദ്യാർത്ഥിനിയായ മെലീസ്സ കർണാട്ടിക് മ്യൂസിക്കും പിയാനോയും പരിശീലിക്കുന്നു. ചർച്ച് കൊയറിലും സ്കൂൾ കൊയറിലും അംഗമായ ഈ 7 വയസ്സ്കാരി ബൈബിൾ കലോത്സവം ഉൾപ്പടെ നിരവധി വേദികളിൽ ഇതിനോടകം പെർഫോം ചെയ്തിട്ടുണ്ട്. 2018, 2019 വർഷങ്ങളിൽ പാരീഷ്, റീജിയണൽ തല ബൈബിൾ കലോത്സവ മത്സരങ്ങളിൽ സോളോ സോങ്, സിംഗിൾ ഡാൻസ്, ബൈബിൾ കോസ്റ്റ്യൂംസ് ഇനങ്ങളിൽ സമ്മാനാർഹയായിരുന്നു.
റെഡ്ഡിങ്ങിൽ നിന്നുളള ജെറിമോൻ ചെറിയാന്റേയും ഷാനി ജെറിമോന്റേയും മകനായ ജെൻസൺ നല്ലൊരു ഗിറ്റാറിസ്റ്റും അതോടൊപ്പം നല്ലൊരു ഗായകനുമാണ്. കഴിഞ്ഞ നാല് വർഷമായി ഗിറ്റാർ പരിശീലനം തുടരുന്ന ജെൻസൺ കർണാട്ടിക് സംഗീതത്തിലും പരിശീലനം നേടിയിട്ടുണ്ട്. ഈ വർഷം GCSE പൂർത്തിയാക്കിയ ഈ 16 വയസ്സ്കാരൻ റെക്കോർഡിംഗ്, സൌണ്ട് മിക്സിംഗ്, സ്റ്റേജ് സൌണ്ട് സെറ്റിംഗ്സ് ഉൾപ്പടെയുള്ള കാര്യങ്ങളിലും ഒരു വിദഗ്ദനാണ്. സ്കൂൾ കൊയറിലും ചർച്ച് കൊയറിലും ഗിറ്റാറിസ്റ്റായ ജെൻസൺ സ്കൂളിൽ മ്യൂസിക് ഒരു സബ്ജക്ടായിട്ട് പഠിച്ചു. സ്കൂൾ പഠനത്തിന്റെ ഭാഗമായി രണ്ട് പാട്ടുകൾ ചിട്ടപ്പെടുത്തിയ ജെൻസൺ സുപ്രസിദ്ധമായ ബർക്ക്ഷയർ മാസ്ട്രോസിൽ ഗിറ്റാർ പരിശീലനം നേടുന്നു. ബർക്ക്ഷയർ മാസ്ട്രോസിന്റെ “സ്റ്റേജ് സൌണ്ട്” ഷോയിൽ പെർഫോം ചെയ്തിട്ടുള്ള ജെൻസൺ ബർക്ക്ഷയർ കാഫോഡിന്റെ പബ്ളിക് സ്പീക്കിംഗ് ചാംപ്യനായിരുന്നു. ബൈബിൾ കലോത്സവം ഉൾപ്പടെ ഒട്ടനവധി വേദികളിൽ പെർഫോം ചെയ്തിട്ടുള്ള ജെൻസൺ ബൈബിൾ കലോത്സവത്തിൽ സമ്മാനാർഹനായിരുന്നു. നല്ലൊരു കായിക താരം കൂടിയായ ജെൻസൺ ബർക്ക്ഷയർ ഹൈജംപ് ചാംപ്യനായിരുന്നു.
ജെൻസന്റെ സഹോദരി 12 വയസ്സ്കാരിയായ ജെസ്ന നല്ലൊരു ഗായികയും അതോടൊപ്പം പിയാനോ, വയലിൻ എന്നീ സംഗീതോപകരണങ്ങളിൽ പരിശീലനം നടത്തുകയും ചെയ്യുന്നു. ബർക്ക്ഷയർ യങ് വോയ്സ് (BYV) കൊയറിൽ അംഗമായ ജെസ്ന ഇയർ 7 വിദ്യാർത്ഥിനിയാണ്. നിരവധി വേദികളിൽ തന്റെ കലാനൈപുണ്യം കാഴ്ച വെച്ചിട്ടുള്ള ജസ്ന BYV കൊയറിന് വേണ്ടി പ്രസിദ്ധമായ ലണ്ടൻ ആൽബർട്ട് ഹാളിലും പെർഫോം ചെയ്തിട്ടുണ്ട്. കർണാട്ടിക് മ്യൂസിക് പഠിക്കുന്ന ജെസ്ന ബർക്ക്ഷയർ മാസ്ട്രോസിൽ വെസ്റ്റേൺ മ്യൂസിക്കും പഠിക്കുന്നു. മലയാളം, ഇംഗ്ളീഷ് ചർച്ച് കൊയർ ടീമുകളിൽ സജീവ സാന്നിദ്ധ്യമാണ് ജെസ്ന.
പ്രത്യാശയുടെ പാട്ടുമായി സംഗീതാസ്വാദകർക്ക് മുമ്പിൽ എത്തുന്ന ഈ കൌമാര പ്രതിഭകൾക്ക് പിന്തുണയേകാൻ ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരെ യുക്മ സാംസ്കാരിക വേദിയുടെ “Let’s Break It Together” ൽ 22/08/2020, ശനി 5 P M ന് (ഇന്ത്യൻ സമയം രാത്രി 9.30) ആരംഭിക്കുന്ന ലൈവ് ഷോയിലേക്ക് സസ്നേഹം സ്വാഗതം ചെയ്യുന്നു.
“LET’S BREAK IT TOGETHER” ലൈവ് ഷോയ്ക്ക് ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ നൽകി വരുന്ന പിന്തുണയ്ക്ക് യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർ ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു.
കോവിഡ് – 19 രോഗബാധിതർക്കു വേണ്ടി സ്വന്തം ജീവൻപോലും തൃണവൽഗണിച്ച് കരുതലിന്റെ സ്നേഹസ്പർശമായി, വിശ്രമരഹിതരായി യു കെ യിലെ എൻ എച്ച് എസ് ഹോസ്പിറ്റലുകളിലും കെയർഹോമുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ലോകത്തിലെ മുഴുവൻ ആരോഗ്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ് സംപ്രേക്ഷണം ചെയ്യുന്നത്.
എട്ടു വയസ്സു മുതൽ 21 വയസ്സ് വരെ പ്രായമുള്ള യു കെ യിലെ വൈവിധ്യമാർന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവർത്തകർക്ക് കൃതജ്ഞതയും അഭിവാദ്യവും അർപ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ സംഗീതോപകരണങ്ങളിൽ കലാവിരുത് പ്രകടിപ്പിക്കുവാൻ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകർഷണം.
യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്സ് ബാൻഡ് യു കെ യുടെ റെക്സ് ജോസും, ജെ ജെ ഓഡിയോസിന്റെ ജോജോ തോമസും ചേർന്ന് പരിപാടികൾ അവതരിപ്പിക്കുന്നവർക്ക് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകി വരുന്നു.
ലോകമെമ്പാടുമുള്ള ആതുരസേവകർക്ക് ആദരവ് നൽകുന്നതിനായി യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സമ്പന്നരായ കുട്ടികൾ അവതരിപ്പിക്കുന്ന “ലെറ്റ്സ് ബ്രേക്ക് ഇറ്റ് ടുഗദർ ” എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നൽകി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡണ്ട് മനോജ്കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ്, വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യൻ എന്നിവർ അഭ്യർത്ഥിച്ചു.
യുക്മ സാംസ്കാരിക വേദി രക്ഷാധികാരി സി എ ജോസഫ്, ദേശീയ കോർഡിനേറ്റർ കുര്യൻ ജോർജ്, വൈസ് ചെയർമാൻ ജോയി ആഗസ്തി, ജനറൽ കൺവീനർമാരായ ജയ്സൺ ജോർജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേൽനോട്ടം വഹിക്കുന്നത്.
പ്രോഗ്രാം സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602) , യുക്മ സാംസ്കാരിക വേദി നാഷണൽ കോർഡിനേറ്റർ കുര്യൻ ജോർജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.
Latest News:
അദാനി കമ്പനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് സെബി
അദാനി ഗ്രൂപ്പിന്റെ ആറ് കമ്പനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് സെബി. കമ്പനി ഡയറക്ടര്‍മാര്‍ ...ആലപ്പുഴയിൽ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി
ആലപ്പുഴയിൽ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. തോട്ടപ്പുളി ഒറ്റപ്പന പുതുവൽ കാർത്തികേയന്റെ മ...കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയായെന്ന് മൊഴി; കൊലപാതക കുറ്റം സമ്മതിച്ചു; രക്ഷിതാക്കൾക്ക് പങ്കില്ലെന്ന് ന...
കൊച്ചിയിൽ ഫ്ളാറ്റിൽ നിന്ന് നവജാത ശിശുവിനെ എറിഞ്ഞ് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുഞ്ഞിന...റെക്കോർഡ് തകർത്ത് വീണ്ടും വൈദ്യുതി ഉപഭോഗം; ഇന്നലെ ഉപയോഗിച്ചത് 114.18 ദശലക്ഷം യൂണിറ്റ് വൈദ്യുതി
സംസ്ഥാനത്ത് പ്രാദേശിക നിയന്ത്രണം ഏർപ്പെടുത്തിയിട്ടും വൈദ്യുതി ഉപയോഗത്തിൽ സർവ്വകാല റെക്കോർഡ്. 114.18...മാസപ്പടി കേസ്; മുഖ്യമന്ത്രിയുടെയും മകളുടെയും പങ്ക് തെളിയിക്കുന്ന രേഖകൾ ഹാജരാക്കി മാത്യു കുഴൽനാടൻ
മാസപ്പടി കേസിൽ കൂടുതൽ രേഖകളുമായി മാത്യു കുഴൽനാടൻ. മുഖ്യമന്ത്രിയുടെയും മകളുടെയും പങ്ക് തെളിയിക്കുന്ന...ഹൈദരാബാദിന് മുന്നിൽ അടിതെറ്റി രാജസ്ഥാൻ; തോൽവി ഒരു റൺസിന്
ഐപിഎല്ലിൽ രാജസ്ഥാനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് ജയം. ഒരു റൺസിനാണ് രാജസ്ഥാൻ തോൽവി വഴങ്ങിയത്. 202 റൺസ...പ്രാദേശിക തിരഞ്ഞെടുപ്പ്; ആദ്യ മണിക്കൂറുകളിൽ നേട്ടം കൊയ്ത് ലേബർ പാർട്ടി; തകർന്നടിഞ്ഞ് ടോറികൾ
ലണ്ടൻ: ഇംഗ്ലണ്ടിലെ പ്രാദേശിക കൗൺസിലുകളിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ ആദ്യ ഫലം പ്രഖ്യാപിക്കുമ്പോൾ ലേബർ പ...സ്കോട്ലൻഡിൽ മലയാളി നേഴ്സ് മരണമടഞ്ഞു; വിട പറഞ്ഞത് റാന്നി സ്വദേശി ജേക്കബ് ചാക്കോ
ഷാജി കൊറ്റിനാട്ട് സ്കോട്ട്ലൻ്റി ലെ ഫാല്കിർക്കിൽ ആദ്യ കാല പ്രവാസിയും, കഴിഞ്ഞ 23 വര്‍ഷമായി ആരോഗ്യ ...
Post Your Comments Here ( Click here for malayalam )
Latest Updates
- അദാനി കമ്പനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് സെബി അദാനി ഗ്രൂപ്പിന്റെ ആറ് കമ്പനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് സെബി. കമ്പനി ഡയറക്ടര്‍മാര്‍ വ്യക്തിഗത താത്പര്യമുള്ള ഇടപാടുകള്‍ നടത്തുമ്പോള്‍ ഓഹരി ഉടമകളുടെയോ സര്‍ക്കാരിന്റെ അനുമതി വാങ്ങണമെന്ന ചട്ടം ലംഘിച്ചത് ചൂണ്ടിക്കാട്ടിയാണ് സെക്യൂരിറ്റി എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ നടപടി അദാനി എന്റര്‍പ്രൈസിസ്, അദാനി പോര്‍ട്സ് ആന്റ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍, അദാനി പവര്‍, അദാനി എനര്‍ജി, അദാനി വില്‍മര്‍, അദാനി ടോട്ടല്‍ ഗ്യാസ് എന്നീ കമ്പനികള്‍ക്കാണ് സെബിയുടെ നോട്ടീസ് ലഭിച്ചിരിക്കുന്നത്. അദാനി എന്റര്‍പ്രൈസിസിന് രണ്ട് കാരണം
- ആലപ്പുഴയിൽ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി ആലപ്പുഴയിൽ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. തോട്ടപ്പുളി ഒറ്റപ്പന പുതുവൽ കാർത്തികേയന്റെ മകൻ ശ്യാം ഘോഷിനെയാണ് രാവിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആലപ്പുഴ എആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനാണ് ശ്യാം ഘോഷ്. ജോലിയിൽ ലീവെടുത്ത് ഇരിക്കുകയായിരുന്നു. രണ്ടു വർഷം മുൻപാണ് ശ്യാം ഘോഷ് സർവീസിൽ പ്രവേശിച്ചത്. വിവാഹ ബന്ധം വേർപെടുത്തിയ ശ്യാംഘോഷ് കുറേ നാളായി നീണ്ട അവധിയിലായിരുന്നു. പുറത്തേക്ക് ഒന്നും പോകാറില്ലെന്ന് വീട്ടുകാർഡ പറയുന്നു. രാത്രി ഭക്ഷണം കഴിച്ചതിന് ശേഷം മുറിയിൽ പോയതായിരുന്നു ശ്യാം
- കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയായെന്ന് മൊഴി; കൊലപാതക കുറ്റം സമ്മതിച്ചു; രക്ഷിതാക്കൾക്ക് പങ്കില്ലെന്ന് നിഗമനം കൊച്ചിയിൽ ഫ്ളാറ്റിൽ നിന്ന് നവജാത ശിശുവിനെ എറിഞ്ഞ് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുഞ്ഞിന്റെ അമ്മ പീഡനത്തിന് ഇരയാണ്. 23 വയസുള്ള പെൺകുട്ടി പീഡനത്തിനിരയായ വിവരം മാതാപിതാക്കൾ അറിഞ്ഞിരുന്നില്ല. കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തിൽ രക്ഷിതാക്കൾക്ക് പങ്കില്ലെന്നാണ് പൊലീസ് നിഗമനം. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് പെൺകുട്ടി ഫ്ളാറ്റിലെ ശുചിമുറിയിൽ പ്രസവിക്കുന്നത്. പിന്നാലെ കുഞ്ഞിനെ ബെഡ്ഷീറ്റ് കൊണ്ട് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി ബാൽക്കണിയിൽ നിന്ന് അടുത്തുള്ള പറമ്പിലേക്ക് എറിയുകയായിരുന്നു. എന്നാൽ ഉന്നം തെറ്റി കുഞ്ഞിന്റെ മൃതദേഹം റോഡിൽ
- റെക്കോർഡ് തകർത്ത് വീണ്ടും വൈദ്യുതി ഉപഭോഗം; ഇന്നലെ ഉപയോഗിച്ചത് 114.18 ദശലക്ഷം യൂണിറ്റ് വൈദ്യുതി സംസ്ഥാനത്ത് പ്രാദേശിക നിയന്ത്രണം ഏർപ്പെടുത്തിയിട്ടും വൈദ്യുതി ഉപയോഗത്തിൽ സർവ്വകാല റെക്കോർഡ്. 114.18 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ ഉപയോഗിച്ചത്. ഇതോടെ പ്രാദേശിക നിയന്ത്രണങ്ങൾ ശക്തമാക്കാൻ കെഎസ്ഇബി തീരുമാനിച്ചു. പ്രതിസന്ധി 10 ദിവസത്തിനകം പരിഹരിക്കപ്പെടുമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ. ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിലാണ് സംസ്ഥാനത്ത് ലോഡ് ഷെഡിങ് വേണ്ടെന്നും ബദൽ നിയന്ത്രണങ്ങൾ മതിയെന്നുമുള്ള തീരുമാനമെടുത്തത്. പിന്നാലെ വൈദ്യുതി ഉപഭോഗത്തിൽ സംസ്ഥാനത്ത് സർവ്വകാല റെക്കോഡ് ഉണ്ടായി. ഇന്നലെ ഉപയോഗിച്ചത് 114.18 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. പുറത്തു നിന്നും എത്തിച്ച വൈദ്യുതിയിലും
- മാസപ്പടി കേസ്; മുഖ്യമന്ത്രിയുടെയും മകളുടെയും പങ്ക് തെളിയിക്കുന്ന രേഖകൾ ഹാജരാക്കി മാത്യു കുഴൽനാടൻ മാസപ്പടി കേസിൽ കൂടുതൽ രേഖകളുമായി മാത്യു കുഴൽനാടൻ. മുഖ്യമന്ത്രിയുടെയും മകളുടെയും പങ്ക് തെളിയിക്കുന്നതാണ് രേഖകളെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. രേഖകൾ തിരുവനന്തപുരം വിജിലൻസ് കോടതിയിലാണ് ഹാജരാക്കിയത്. ഈ മാസം ആറിന് വീണ്ടും ഹർജി പരിഗണിക്കും. അഞ്ച് പുതിയ രേഖകൾ കൂടിയാണ് മാത്യു കുഴൽനാടൻ ഹാജരാക്കിയിരിക്കുന്നത്. ഈ രേഖകൾ മുഖ്യമന്ത്രി പിണറായി വിജയന്റെയും മകൾ ടി വീണയുടെയും പങ്ക് തെളിയിക്കുന്നതാണെന്ന് മാത്യു കുഴൽനാടൻ വാദിക്കുന്നത്. കരിമണൽ കമ്പനിയുമായി നടത്തിയ ഇടപാടുകളിൽ ഇവരുടെ പങ്ക് തെളിയിക്കുന്ന രേഖകളാണ് ഇതെന്നാണ് മാത്യു
click on malayalam character to switch languages