ലണ്ടൻ: കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനെക്കുറിച്ചുള്ള യുകെയുടെ പ്രതികരണത്തിന്റെ ചുമതല ഏറ്റെടുക്കാൻ ബോറിസ് ജോൺസൺ ഡൗണിംഗ് സ്ട്രീറ്റിലേക്ക് മടങ്ങി. മുതിർന്ന മന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും ചർച്ച നടത്തുന്നതിന് രാവിലെ നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ പ്രധാനമന്ത്രി അധ്യക്ഷനാകും.
പ്രധാനമന്ത്രിക്കുവേണ്ടി ചുമതലകൾ നിർവ്വഹിച്ചിരുന്ന വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ്, ജോൺസൺ ഇന്ന് ഔദ്യോഗിക ചുമതലകളിലേക്ക് മടങ്ങുമെന്ന് പറഞ്ഞു.
ലോക്ക്ഡൗൺ ഉയർത്താൻ ടോറി എംപിമാരുടെ സമ്മർദത്തെത്തുടർന്ന് ഞായറാഴ്ച വൈകുന്നേരം 10-ാം നമ്പറിൽ അദ്ദേഹം എത്തിയിരുന്നു. ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകൾ പ്രകാരം യുകെ ആശുപത്രിയിൽ മരിച്ചവരുടെ എണ്ണം 20,732 ആയി. ഞായറാഴ്ച 413 പേർ മാത്രമാണ് മരണമടഞ്ഞത് എന്ന ആശ്വാസത്തിലാണ് അധികൃതർ. യുകെ ഗവൺമെന്റ് നടത്തിയ ലോക്ക്ഡൗൺ നിയമങ്ങൾ ജനങ്ങൾ ഏറ്റെടുത്തതിന്റെ ഫലമാണ് ആശ്വാസ വർത്തയെന്നും അധികൃതർ പറയുന്നു.
ഇതിനിടെ കൊറോണ ബാധിച്ച് അത്യാസന്ന നിലയിലാവുകയും തുടര്‍ന്ന് കൊറോണയെ അതിജീവിക്കുകയും ചെയ്ത ബ്രിട്ടീഷ് പ്രധാനമന്ത്രി ഡൗണിംഗ് സ്ട്രീറ്റില്‍ മടങ്ങിയെത്തിയതോടെ കൊറോണക്കെതിരായ പോരാട്ടം ഇനിയും ശക്തിപ്പെടുത്തുമെന്ന സൂചനകളും പുറത്ത് വന്നിട്ടുണ്ട്. കോവിഡ്-19നെ തോല്‍പ്പിച്ച് മടങ്ങിയെത്തിയ ബോറിസ് മേയ് ഏഴിന് അപ്പുറത്തേക്ക് രാജ്യത്തെ ലോക്ക്ഡൗണ്‍ നീട്ടുമെന്ന പ്രഖ്യാപനം ഉടന്‍ നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.കൊറോണയെ അടിച്ചമര്‍ത്തുന്നതിന് യുകെ കൈക്കൊണ്ട കടുത്ത നടപടികള്‍ ഫലം കണ്ട് തുടങ്ങിയതിനാലാണ് മരണസംഖ്യ കുറഞ്ഞിരിക്കുന്നതെന്നാണ് സയന്‍സ് എക്സ്പര്‍ട്ടുകള്‍ പറയുന്നത്.
എന്നാല്‍ ഈ പ്രവണത നല്‍കുന്ന അമിത ആത്മവിശ്വാസത്താല്‍ രാജ്യത്തെ ജനം സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് നിയമങ്ങള്‍ കാറ്റില്‍ പറത്തരുതെന്നും അത് രോഗപ്പകര്‍ച്ചയും മരണങ്ങളും തീര്‍ച്ചയായും വര്‍ധിക്കുന്നതിനിടയാക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി ഹെല്‍ത്ത് ബോസുമാരും രംഗത്തെത്തിയിട്ടുണ്ട്.നിലവില്‍ പുറത്ത് പോകുന്നവരും വാഹനങ്ങളുപയോഗിക്കുന്നവരും പെരുകുന്നത് കടുത്ത ആശങ്ക ജനിപ്പിക്കുന്നുവെന്നാണ് ഹെല്‍ത്ത് ബോസുമാര്‍ പറയുന്നത്. ആളുകള്‍ വീട്ടിലിരിക്കുന്ന് തുടര്‍ന്നില്ലെങ്കില്‍ രാജ്യത്ത് കൊറോണ വീണ്ടും മൂര്‍ധന്യത്തിലെത്തി മരണം കുതിച്ച് കയറുമെന്ന കടുത്ത മുന്നറിയിപ്പുമായി എന്‍എച്ച്എസ് ചീഫ് സ്റ്റീഫന്‍ പോവിസും രംഗത്തെത്തിയിട്ടുണ്ട്.
click on malayalam character to switch languages