- യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കലാമേള അവസാനവട്ട ഒരുക്കങ്ങളിൽ; സംഘാടക സമിതി രൂപീകരിച്ചു
- തൃശൂര്‍ പൂരം വെടിക്കെട്ട്: കേന്ദ്ര നിലപാടിനെതിരെ വീണ്ടും സര്‍ക്കാര്‍, കത്തയച്ചു
- പി പി ദിവ്യയെ തള്ളി മുഖ്യമന്ത്രി; 'സത്യസന്ധമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ആത്മാഭിമാനം ചോദ്യം ചെയ്യരുത്'
- റെയിൽ വേയുടെ ദീപാവലി സമ്മാനം; ഏറ്റവും ദൈർഘ്യമേറിയ വന്ദേ ഭാരത് ഒക്ടോബർ 30ന് ട്രാക്കിൽ
- ഹിസ്ബുല്ല നേതാവ് ഹാഷിം സഫീദ്ദീൻ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രായേൽ
- ഗുജറാത്തിൽ ‘വ്യാജ കോടതി’ പ്രവർത്തിച്ചത് 5 കൊല്ലം; കളക്ടർക്ക് വരെ ‘ഉത്തരവ്’ ജഡ്ജി ഉൾപ്പടെ പിടിയിൽ
- 'നിങ്ങളും എന്റെ കുടുംബം, സ്നേഹത്തിന് നന്ദി': പൊതുപരിപാടിയില്‍ പ്രിയങ്ക, വേദിയില്‍ സോണിയയും
കര്‍മ്മ ബന്ധുരം ഈ പൊഴിഞ്ഞ വര്‍ഷ ദളങ്ങള്‍; സ്ഥാനമൊഴിയുന്ന യുക്മ ദേശീയ ജനറല്‍ സെക്രട്ടറി കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നു
- Jan 24, 2017
സജീഷ് ടോം (യുക്മ ദേശീയ ജനറല്‍ സെക്രട്ടറി)
ഹൃസ്വമായൊരു മനുഷ്യായുസില്‍ രണ്ട് വര്‍ഷങ്ങള്‍ തീര്‍ത്തും ചെറുതല്ലാത്ത ഒരു കാലഘട്ടമാണ്. കര്‍മ്മ ബന്ധുരവും കര്‍മ്മ നിരതവുമാണ് ആ കാലഘട്ടമെങ്കിലോ, ഒരു പുരുഷായുസിന്റെ ഓര്‍മ്മചെപ്പില്‍ സൂക്ഷിക്കാന്‍ മനോഹരമായൊരു കര്‍മ്മകാണ്ഡമായി അത് മാറുന്നു.
യു.കെ.യുടെ വിവിധ ഭാഗങ്ങളിലായി വ്യാപിച്ചു കിടക്കുന്ന നൂറോളം വരുന്ന മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മയുടെ നിലവിലുള്ള ദേശീയ നേതൃത്വം തങ്ങളുടെ പ്രവര്‍ത്തന കാലാവധിയായ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. പ്രവാസി മലയാളി സംഘടനകള്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഇതര ലോകരാഷ്ട്രങ്ങളില്‍നിന്നും വിഭിന്നമായി, യു.കെ.യില്‍ പ്രാദേശിക മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായി ഒരേ ഒരു ദേശീയ പ്രസ്ഥാനമേയുള്ളൂ എന്നത് യുക്മയെ ആഗോളതലത്തില്‍ വ്യത്യസ്തമാക്കുന്നു.
2015 ജനുവരിയിലാണ് നിലവിലുള്ള ദേശീയ നേതൃത്വം ചുമതയേറ്റത്. രണ്ട് വര്‍ഷ ദളങ്ങള്‍ കൊഴിയുന്ന ഈ വേളയില്‍ പിന്നോട്ട് നോക്കുമ്പോള്‍ ഏറെ അഭിമാനം തോന്നുന്നു. ഹൃദ്യമായ കൂട്ടുത്തരവാദിത്തത്തിന്റെ വിജയഗാഥ തന്നെയായിരുന്നു കഴിഞ്ഞ രണ്ട് വര്‍ഷത്തെ യുക്മ പ്രവര്‍ത്തനങ്ങളുടെ ആകെത്തുക. സംഘടനയെ കൂടുതല്‍ ജനകീയമാക്കാന്‍ സാധിച്ചു എന്നതും, അംഗ അസ്സോസിയേഷനുകളെയും റീജിയനുകളെയും കൂടുതല്‍ ചലനാത്മകമാക്കാന്‍ കഴിഞ്ഞു എന്നതുമാണ് ഈ കാലയളവിലെ എടുത്തുപറയേണ്ടുന്ന സവിശേഷതകള്‍.
ഒരു വിദേശ രാജ്യത്തിന്റെ നൊമ്പരം തങ്ങളുടെ സ്വന്തം നെഞ്ചിലേക്ക് ഏറ്റുവാങ്ങിക്കൊണ്ട്, അവര്‍ക്കു സാന്ത്വനത്തിന്റെ കൈത്താങ്ങുകളാകുവാന് യു.കെ.മലയാളികളെ ഒന്നിച്ചു അണിനിരത്താന്‍ യുക്മ രംഗത്തിറങ്ങിയപ്പോള്‍ ചരിത്രം അവിടെ വഴിമാറുകയായിരുന്നു. ഭൂകമ്പം ദുരന്തം വിതച്ച നേപ്പാളിന്റെ മണ്ണിലേക്ക് സഹായമെത്തിക്കാനുള്ള യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ ‘നേപ്പാള്‍ ചാരിറ്റി അപ്പീല്‍’ പന്തീരായിരം പൗണ്ടാണ് സമാഹരിച്ചത്. പത്രവാര്‍ത്തകള്‍ വഴി ജനങ്ങളെ ബോധവല്‍ക്കരിച്ചു സഹായാഭ്യര്‍ഥന നടത്തുന്ന പതിവ് ക്ളീഷേയില്നിന്നും വിഭിന്നമായി, യുക്മയുടെ ഏഴ് റീജിയണല്‍ കമ്മറ്റികളിലൂടെ അംഗ അസ്സോസിയേഷനുകളുമായി നേരിട്ട് ബന്ധപ്പെട്ട് നടത്തിയ നേപ്പാള്‍ ദുരിതാശ്വാസ നിധി പ്രതീക്ഷകള്‍ക്കപ്പുറത്തേക്ക് വളര്‍ന്നപ്പോള്‍, യുക്മയെന്ന സംഘടനയുടെ ജനമനസുകളിലെ വിശ്വാസ്യതയെ വിളിച്ചോതുന്നതും കൂടിയായി അത്.
യുക്മയുടെ ഏറ്റവും ജനപ്രിയ പ്രോഗ്രാം ആയ ‘യുക്മ കലാമേള’കള്‍ ഇന്ന് ആഗോള പ്രവാസി മലയാളികള്‍ക്കിടയില്‍ മുഖവുര ആവശ്യമില്ലാത്ത ഒന്നാണ്. കേരളത്തിന് വെളിയില്‍ നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഈ മലയാളി കലാമാമാങ്കം യു.കെ. മലയാളികളുടെ കലാ സാംസ്ക്കാരിക വൈവിധ്യങ്ങളുടെ ചാരുതയാര്‍ന്ന പരിച്ഛേദം തന്നെയാണ്. വിവിധ യുക്മ റീജിയണുകളില്‍ നടന്ന വാശിയേറിയ മത്സരങ്ങളില്‍ വിജയിച്ച പ്രതിഭകളാണ് ദേശീയ കലാമേളയില്‍ മാറ്റുരക്കാനെത്തുന്നത്. 2015 ല്‍ പുരാതന ബ്രിട്ടീഷ് നഗരമായ ഹണ്ടിങ്ടണിലും, 2016 ല്‍ വിശ്വ മഹാകവി വില്യം ഷേക്സ്പിയറിന്റെ ജന്മദേശമായ വാര്‍വിക്കിലും നടന്ന യുക്മ ദേശീയ കലാമേളകള്‍ 5000 ഓളം കലാസ്നേഹികള്‍ പങ്കെടുത്ത യു.കെ.മലയാളികളുടെ ‘ദേശീയോത്സവങ്ങള്‍’ തന്നെ ആയിരുന്നു.
യുക്മയുടെ പ്രവര്‍ത്തന മേഖലകള്‍ വ്യത്യസ്തങ്ങളും വൈവിധ്യപൂര്ണ്ണങ്ങളുമാണ്. സംഘാടക പാടവത്തിലും മത്സരത്തിന്റെ നിലവാരത്തിലും തികഞ്ഞ പ്രൊഫഷണലിസം തെളിയിച്ചുകൊണ്ട് സംഘടിപ്പിച്ച ഓള് യു.കെ. മെന്‍സ് ഡബിള്‍സ് ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 2015 ല്‍ ഓക്സ്ഫോര്‍ഡിലും, 2016 ല്‍ സാലിസ്ബറിയിലും നടന്നു.
തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ദേശീയ കായികമേളകള്‍ സംഘടിപ്പിക്കുകവഴി യുക്മയുടെ സ്വന്തം കളിത്തട്ടായി മാറിക്കഴിഞ്ഞ ബര്‍മിംഗ്ഹാമിലെ വിന്‍ഡ്ലി ലെഷര്‍ സെന്ററില്‍ തന്നെയാണ് 2015, 2016 വര്‍ഷങ്ങളിലെ യുക്മ ദേശീയ കായികമേളകളും അരങ്ങേറിയത്. വിവിധ റീജിയണല്‍ കേന്ദ്രങ്ങളില്‍ നടക്കുന്ന കായിക പോരാട്ടങ്ങളില്‍ വിജയിച്ചവര്‍ വ്യത്യസ്ത കാറ്റഗറികളില്‍ ഏറ്റുമുട്ടുമ്പോള്‍ അത് യു.കെ. മലയാളികളുടെ മെയ്ക്കരുതിന്റെ അങ്കക്കളരിയായി മാറുന്നു.
യു.കെ.യിലെ മലയാളി നര്‍ത്തകര്‍ക്ക് മാത്രമായൊരു ദിവസം മാറ്റിവച്ചുകൊണ്ട് യുക്മ സംഘടിപ്പിച്ച ‘സൂപ്പര്‍ ഡാന്‍സര്‍’ നൃത്ത മത്സരങ്ങള്‍ നാട്യ ലാസ്യ ഭാവങ്ങളുടെ മഞ്ജീര ധ്വനിയാല്‍ മുഖരിതമായ ദൃശ്യ വിസ്മയം തീര്‍ക്കുന്നവ ആയിരുന്നു.
ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളില്‍ മികവ് തെളിയിച്ച യു.കെ.മലയാളികളെ ആദരിക്കുവാനും, യുക്മയുടെ സഹയാത്രികരായ വ്യക്തികളെ അംഗീകരിക്കുവാനുമായി സംഘടിപ്പിച്ച ‘യുക്മ ഫെസ്റ്റ്’ മറ്റൊരു അവിസ്മരണീയമായ ദിനം യുക്മയുടെ ചരിത്രത്തില്‍ എഴുതി ചേര്‍ത്തു. തെരഞ്ഞെടുക്കപ്പെട്ട കലാപരിപാടികളുടെ അകമ്പടിയോടെ കൃത്യമായി ചിട്ടപ്പെടുത്തിയ മുഴുദിന പരിപാടികള്‍ യുക്മ ഭാരവാഹികള്‍ക്കും പ്രവര്‍ത്തകര്‍ക്കും കുടുംബസമേതം ഒത്തുചേരാനും ഒരുദിവസം ഒന്നിച്ചു ചെലവഴിക്കാനുമുള്ള അവസരം കൂടിയായി.
യുക്മയുടെ ഏറ്റവും ജനകീയമായ രണ്ട് പോഷക സംഘടനകളാണ് യുക്മ നേഴ്സസ്സ് ഫോറവും യുക്മ സാംസ്ക്കാരിക വേദിയും. നേഴ്സസ്സ് ഫോറം ഇദംപ്രദമമായി സംഘടിപ്പിച്ച ദേശീയ കണ്‍വന്‍ഷനും, റീവാലിഡേഷന് പോലുള്ള പ്രസക്തമായ ഒട്ടേറെ വിഷയങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വച്ച് സംഘടിപ്പിച്ച പഠന ശിബിരങ്ങളും യുക്മയുടെയും നേഴ്സസ്സ് ഫോറത്തിന്റെയും യശസ്സ് ഉയര്‍ത്തുന്നവയായിരുന്നു.
യുക്മ സാംസ്ക്കാരികവേദി യു.കെ. മലയാളികള്‍ക്ക് ഒരു പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത ഒരു സാംസ്ക്കാരിക പ്രസ്ഥാനമായി മാറിക്കഴിഞ്ഞു. യു.കെ.മലയാളികള്‍ക്കിടയിലെ ആദ്യ മ്യൂസിക്കല്‍ റിയാലിറ്റി ഷോ ആയ ‘യുക്മ സ്റ്റാര്‍ സിംഗര്‍’ സംഘടിപ്പിച്ചുകൊണ്ട് യു.കെ.മലയാളികളുടെ സംഗീത സ്വപ്നങ്ങള്‍ക്ക് ചാരുത പകര്‍ന്ന യുക്മ സാംസ്ക്കാരികവേദിയുടെ പ്രവര്‍ത്തനങ്ങള്‍ ലോക പ്രവാസി മലയാളി സമൂഹങ്ങള്ക്കുതന്നെ മാതൃകയാണ്. ഓള് യു.കെ. ഫോട്ടോഗ്രാഫി മത്സരങ്ങള്‍, രാജ്യവ്യാപകമായി സംഘടിപ്പിച്ച സാഹിത്യ മത്സരങ്ങള്‍, ചിത്രരചനാ മത്സരങ്ങള്‍, ചിത്രപ്രദര്‍ശനങ്ങള്‍ എല്ലാം യുക്മ സാംസ്ക്കാരിക വേദിയുടെ തൊപ്പിയിലെ പൊന്തൂവലുകള് തന്നെ.
പ്രശസ്ത നര്‍ത്തകനും നടനുമായ ശ്രീ.വിനീത് ഉദ്ഘാടനം ചെയ്ത ‘യുക്മ സ്റ്റാര്‍സിംഗര്‍ സീസണ് -2’ ഒരു വര്‍ഷം നീണ്ടുനിന്ന ഒരു സംഗീത യാത്ര ആയിരുന്നു. നടനും ഗായകനും സംവിധായകനുമായ ശ്രീ.വിനീത് ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള സ്റ്റേജ് ഷോ സംഘടിപ്പിച്ചുകൊണ്ടാണ് സ്റ്റാര്‍ സിംഗര്‍ ഗ്രാന്‍ഡ് ഫിനാലെ യുക്മ അവിസ്മരണീയമാക്കിയത്.
മികച്ച ലേഔട്ട് കൊണ്ടും കൃതികള്‍ തെരഞ്ഞെടുക്കുന്നതില്‍ പുലര്‍ത്തുന്ന കൃത്യതകൊണ്ടും ഉന്നത നിലവാരം പുലര്‍ത്തുന്ന ‘ജ്വാല’ ഇ-മാഗസിന് ലോക പ്രവാസി മലയാളി സമൂഹങ്ങള്‍ക്കിടയില്‍ യുക്മയുടെ അഭിമാനമായി തല ഉയര്‍ത്തി നില്ക്കുന്നു. സ്വന്തമായൊരു ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഒരു ദേശീയ സംഘടനയുടെ ആവശ്യകതയാണെന്ന തിരിച്ചറിവില്‍ ആരംഭിച്ച ‘യുക്മ ന്യൂസ്’ ഓണ്‍ലൈന്‍ ദിനപത്രം യുക്മ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് കൂടുതലായി എത്തിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചുകൊണ്ട് രണ്ട് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുകയാണ്.
എല്ലാ വര്‍ഷവും ക്രിസ്തുമസിന് മുന്‍പായി പ്രസിദ്ധീകരിക്കുന്ന ‘യുക്മ കലണ്ടറു’കള്‍ യു.കെ.മലയാളി ഭവനങ്ങളില്‍ നേരിട്ടെത്തിക്കുവാന്‍ യുക്മ റീജിയണല്‍ ഭാരവാഹികളും അംഗ അസോസിയേഷന് പ്രവര്‍ത്തകരും കാണിക്കുന്ന ആവേശത്തിനും സന്മനസ്സിനും എത്ര പ്രശംസിച്ചാലും അധികമാകില്ല. ഓരോ വര്‍ഷവും വര്‍ദ്ധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്തു പതിനായിരം യുക്മ കലണ്ടറുകളാണ് ഈ വര്‍ഷം പുറത്തിറക്കിയത്.
അതേ യുക്മ വളര്‍ച്ചയുടെ പാതയില്‍ മുന്നേറുകയാണ്. വ്യക്തമായ രൂപരേഖയുടെയും കാഴ്ചപ്പാടുകളുടേയും അടിസ്ഥാനത്തില്‍, കൂട്ടുത്തരവാദിത്വത്തിന്റെ മികവില്‍ നടപ്പിലാക്കാന്‍ കഴിഞ്ഞ കര്‍മ്മ പരിപാടികള്‍ ഒരു ദേശീയ സംഘടനയെന്നനിലയില്‍ യുക്മയുടെ അധീശത്വം വ്യക്തമാക്കുന്നവയായിരുന്നു. യു.കെ. മലയാളി സമൂഹത്തിന്റെ ശാക്തീകരണം എന്ന തീവ്രമായ ലക്ഷ്യം മുന്‍ നിറുത്തിക്കൊണ്ടു ഇനിയും ഏറെ ദൂരം മുന്നേറാനുണ്ട്.
ആരോഗ്യപരമായ വിമര്‍ശനങ്ങളും പ്രോത്സാഹനങ്ങളും ചൊരിഞ്ഞു വളര്‍ച്ചയുടെ വഴിയില്‍ ആവേശം വിതറിയ എല്ലാ സഹകാരികളെയും സുഹൃത്തുക്കളെയും നന്ദിയോടെ സ്മരിക്കുന്നു. പ്രവാസി മലയാളി സമൂഹങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ദിനപത്രങ്ങളും ഇന്ത്യയിലെ മലയാളം ദേശീയ ദിനപത്രങ്ങളും യുക്മയുടെ പ്രവര്‍ത്തനങ്ങളെ ജനങ്ങളിലേക്ക് എത്തിക്കുവാന്‍ വളരെ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഒപ്പം യുക്മയുടെ പ്രവര്‍ത്തനങ്ങളില്‍ നിര്‍ലോഭം സാമ്പത്തിക സഹായം നല്കുന്ന സ്പോണ്സര്മാരെയും സ്നേഹത്തോടെ സ്മരിക്കുന്നു.
കയ്യും മെയ്യും മറന്ന്, ഈ കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ കടന്നു പോയതറിയിക്കാതെ, തോളോട് തോള്‍ചേര്‍ന്ന് പ്രവര്‍ത്തനങ്ങളില്‍ ഒപ്പം നിന്ന സഹപ്രവര്‍ത്തകരെ, ‘നന്ദി’ എന്ന രണ്ടക്ഷരങ്ങളില്‍ ഒതുക്കാനുള്ളതല്ല നിങ്ങള്‍ പകര്‍ന്നുതന്ന സ്നേഹവും ആത്മവിശ്വാസവും. വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളുമായി യുക്മ കടന്നുവന്നിട്ടുള്ളപ്പോഴെല്ലാം അവയെ സഹര്‍ഷം ഏറ്റെടുത്ത യു.കെ. മലയാളി സമൂഹത്തോടുള്ള നന്ദി രേഖപ്പെടുത്തുവാനും ഈ അവസരം വിനയപൂര്‍വം ഉപയോഗിക്കട്ടെ. ജനഹൃദയങ്ങളിലൂടെ യുക്മ യാത്ര തുടരുകയാണ്. കടന്ന് വരുന്ന പുതിയ വ്യക്തികളെയും സംഘടനകളെയും, പുത്തന്‍ ആശയങ്ങളെയും ആവിഷ്ക്കാരങ്ങളെയും നെഞ്ചിലേറ്റിക്കൊണ്ട്, യു.കെ. മലയാളി പ്രവാസി സമൂഹത്തിന്റെ സ്വപ്നങ്ങള്‍ക്ക് നിറച്ചാര്ത്താകുവാന് യുക്മ വീണ്ടും മുന്നോട്ട്.
Latest News:
യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കലാമേള അവസാനവട്ട ഒരുക്കങ്ങളിൽ; സംഘാടക സമിതി രൂപീകരിച്ചു
സാലിസ്ബറി: പതിനഞ്ചാമത് യുക്മ നാഷണൽ കലാമേളയ്ക്ക് മുന്നോടിയായുള്ള സൗത്ത് വെസ്റ്റ് റീജിയണൽ കലാമേളയുടെ ...uukma regionയുക്മ ദേശീയ കലാമേള ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം....പ്രവാസി ലോകത്തിന് തുല്യം വയ്ക്കാനില്ലാത്ത മഹാമേ...
അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ലോക പ്രവാസി മലയാളി സമൂഹത്തിനാകെ മാതൃക...uukmaഇൻഡോ-യുകെ ബിസിനസ് ഷോ 2024: നോർത്താംപ്ടണിൽ വിജയകരമായി
2024 ഒക്ടോബർ 18-ന് മെർക്യൂർ നോർത്താംപ്ടൺ ടൗൺ സെന്റർ ഹോട്ടലിൽ ഇൻഡോ-യുകെ ബിസിനസ് ഷോ 2024 നടന്നു. മാത്...Featured Newsമത്സരാർത്ഥികളുടെ എണ്ണത്തിൽ റിക്കോർഡ് വർദ്ധനവ്….. യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കലാമേളയ്ക്ക് അത്യാവേശ...
സാലിസ്ബറി: 15-ാംമത് യുക്മ ദേശിയ കലാമേളയുടെ മുന്നോടിയായി 2024 ഒക്ടോബർ 26നു ശനിയാഴ്ച സാലിസ്ബറിയിൽ വെച...Breaking Newsസിൻവാറിന്റെ മരണ കാരണം തലക്കേറ്റ വെടി -പോസ്റ്റ്മോർട്ടം റിപ്പോർട്ട്
ഗസ്സ സിറ്റി: തലക്ക് വെടിയേറ്റതാണ് ഹമാസ് നേതാവ് യഹ്യ സിൻവാറിന്റെ മരണത്തിന് കാരണമെന്ന് പോസ്റ്റ്മോർട്...Worldയൂറോ നേവൽ പ്രതിരോധ പ്രദർശനത്തിൽ ഇസ്രായേൽ കമ്പനികൾക്ക് വിലക്ക്; നിയമപരമായി നേരിടുമെന്ന് ഇസ്രായേൽ വിദേ...
തെൽഅവീവ്: അടുത്ത മാസം പാരീസിൽ നടക്കുന്ന യൂറോ നേവൽ പ്രതിരോധ പ്രദർശനത്തിൽ ഇസ്രായേൽ കമ്പനികളെ വിലക്കാന...Worldബൈത് ലാഹിയയിലെ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 87 ആയി
ഗസ്സ സിറ്റി: ഉപരോധം മൂന്നാം ആഴ്ചയിലേക്ക് കടന്ന വടക്കൻ ഗസ്സയിൽ മ...Worldആഷ്ലി കൊടുങ്കാറ്റ്; യുകെയുടെ ചില ഭാഗങ്ങളിൽ മണിക്കൂറിൽ 80 മൈൽ വേഗതയിൽ കാറ്റ് വീശുമെന്ന് മുന്നറിയിപ്പ...
ലണ്ടൻ: ആഷ്ലി കൊടുങ്കാറ്റ് സംഹാര താണ്ഡവമാടുമെന്ന മുന്നറിയിപ്പുള്ളതിനാൽ ഇന്ന് യുകെയുടെ വിവിധ ഭാഗങ്ങള...UK NEWS
Post Your Comments Here ( Click here for malayalam )
Latest Updates
- തൃശൂര്‍ പൂരം വെടിക്കെട്ട്: കേന്ദ്ര നിലപാടിനെതിരെ വീണ്ടും സര്‍ക്കാര്‍, കത്തയച്ചു തിരുവനന്തപുരം: വെടിക്കെട്ട് നിയന്ത്രണങ്ങളിലെ പുതിയ ഉത്തരവില്‍ കേന്ദ്ര നിലപാടിനെതിരെ വീണ്ടും സംസ്ഥാന സര്‍ക്കാര്‍. ഉത്തരവിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി പീയുഷ് ഗോയലിന് കത്തയച്ചെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന് അറിയിച്ചു. തൃശൂര്‍ പൂരം ഉള്‍പ്പടെയുള്ള ഉത്സവങ്ങളില്‍ ഒഴിച്ചുകൂടാനാകാത്തതാണ് വെടിക്കെട്ട്. തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടതായും വി എന്‍ വാസവന് പറഞ്ഞു. തൃശൂരില്‍ നിന്നുള്ള കേന്ദ്രമന്ത്രി സുരേഷ് ഗോപി വിഷയത്തില്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തൃശൂര്‍ പൂരം വെടിക്കെട്ടിന്റെ എല്ലാ മനോഹാരിതയും നശിപ്പിക്കുന്നതാണ് പുതിയ നിര്‍ദേശങ്ങളെന്ന് റവന്യൂ മന്ത്രി
- പി പി ദിവ്യയെ തള്ളി മുഖ്യമന്ത്രി; ‘സത്യസന്ധമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ആത്മാഭിമാനം ചോദ്യം ചെയ്യരുത്’ തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ പി പി ദിവ്യയെ പൊതുവേദിയിൽ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ ഉദ്യോഗസ്ഥർക്ക് മുന്നിലാണ് മുഖ്യമന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്. എഡിഎം നവീൻ ബാബുവിൻ്റെ മരണം അതീവ ദുഃഖകരമാണ്. ഇതുപോലെയുള്ള ദുരന്തം ഉണ്ടാകാതിരിക്കട്ടെയെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. സത്യസന്ധമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ആത്മാഭിമാനം ചോദ്യം ചെയ്യാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നാം ജനസേവകരാണെന്ന അടിസ്ഥാന ബോധത്തിൽ കാര്യങ്ങൾ ചെയ്യണം. മാനുഷിക
- റെയിൽ വേയുടെ ദീപാവലി സമ്മാനം; ഏറ്റവും ദൈർഘ്യമേറിയ വന്ദേ ഭാരത് ഒക്ടോബർ 30ന് ട്രാക്കിൽ യാത്രക്കാർക്ക് ദീപാവലി സമ്മാനവുമായി ഇന്ത്യൻ റെയിൽവേ. ഏറ്റവും ദൈർഘ്യമുള്ള വന്ദേഭാരത് എക്സ്പ്രസ് എത്തുന്നു. 994 കിലോമീറ്റർ ദൂരമാണ് ഈ വന്ദേഭാരത് സഞ്ചരിക്കുന്ന ദൂരം. ഡൽഹിയിൽ നിന്ന് പാട്ന വരെയുള്ള ഈ ട്രെയിൻ 11.5 മണിക്കൂർ കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്തും. ഉത്സവകാലത്തേക്കുള്ള ഒരു സ്പെഷൽ ട്രെയിൻ ആയാണ് ഇത് എത്തുന്നത്. സ്ലീപ്പർ സൗകര്യത്തിനു പകരം ചെയർ കാർ സീറ്റിങ് ക്രമീകരണമായിരിക്കും ഈ ട്രെയിനിൽ ഉണ്ടായിരിക്കുക. ഒക്ടോബർ 30 ന് ഡൽഹിയിൽ നിന്ന് ഈ പാതയിലെ ആദ്യയാത്ര ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്
- ഹിസ്ബുല്ല നേതാവ് ഹാഷിം സഫീദ്ദീൻ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രായേൽ തെക്കൻ ബെയ്റൂട്ടിൽ ഇസ്രായേൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുല്ലയുടെ അടുത്ത നേതാവ് ഹാഷിം സഫീദ്ദീൻ കൊല്ലപ്പെട്ടു. ഒക്ടോബർ നാലിന് ഹിസ്ബുല്ലയുടെ രഹസ്യാന്വേഷണ വിഭാഗത്തെ ലക്ഷ്യമിട്ടാണ് ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്. ഹിസ്ബുല്ലയുടെ രഹസ്യാന്വേഷണ വിഭാഗം തലവൻ അലി ഹുസൈൻ ഹാസിമയ്ക്കൊപ്പമാണ് സഫിയുദ്ദീനും കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ പ്രതിരോധ സേനയുടെ (ഐഡിഎഫ്) പ്രസ്താവനയിൽ അറിയിച്ചു. എന്നാൽ സംഭവത്തിൽ ഹിസ്ബുല്ലയുടെ ഭാഗത്ത് നിന്ന് ഇതുവരെ പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല. ഹസൻ നസ്റുള്ള കൊല്ലപ്പെട്ടതിന് ശേഷം ഹിസ്ബുല്ലയുടെ എക്സിക്യൂട്ടീവ് കൗൺസിലിന്റെ തലവനായ സഫീദ്ദീനെയാണ് അദ്ദേഹത്തിന്റെ പിൻഗാമിയായി
- ഗുജറാത്തിൽ ‘വ്യാജ കോടതി’ പ്രവർത്തിച്ചത് 5 കൊല്ലം; കളക്ടർക്ക് വരെ ‘ഉത്തരവ്’ ജഡ്ജി ഉൾപ്പടെ പിടിയിൽ വ്യാജ കോടതി നിർമിച്ച് വ്യാജ ജഡ്ജിയായി അഞ്ച് വർഷം ആളുകളെ കബളിപ്പിച്ച ജഡ്ജി പിടിയിൽ. ഗുജറാത്തിൽ അഞ്ച് വർഷമാണ് വ്യാജ കോടതി പ്രവർത്തിച്ചത്. നാട്ടുകാരെ പറ്റിച്ചുവന്ന ‘ജഡ്ജിയും ഗുമസ്തൻ’മാരുമാണ് അറസ്റ്റിലായത്. മോറിസ് സാമുവല്‍ ക്രിസ്റ്റ്യന്‍ (37) എന്നയാളാണ് ഗാന്ധിനഗറിൽ സ്വന്തമായി കോടതി നടത്തിയത്. ഗുജറാത്തിലെ ഗാന്ധിനഗറിലാണ് വ്യാജ കോടതി പ്രവർത്തിച്ചത്. വ്യാജ ട്രൈബ്യൂണൽ രൂപീകരിച്ച് അതിൽ ജഡ്ജിയായി വേഷമിട്ടുകൊണ്ടായിരുന്നു തട്ടിപ്പ്. കഴിഞ്ഞ അഞ്ച് വർഷമായി വ്യാജ കോടതി അവിടെ പ്രവർത്തിച്ചു വരികയായിരുന്നു. പ്രതിയായ മോറിസ് സാമുവൽ ക്രിസ്റ്റ്യൻ
click on malayalam character to switch languages