- കൂടുതല്‍ പണം നല്‍കാമെന്ന് വാഗ്ദാനം: ഏലക്ക കർഷകരെ കബളിപ്പിച്ച് കോടികൾ തട്ടി, പ്രതി പിടിയിൽ
- മലയാള സിനിമയിൽ സമാന്തര സംഘടനയ്ക്ക് ആലോചന; പിന്നിൽ ആഷിഖ്, ലിജോ, അഞ്ജലി മേനോൻ
- അവസാനമിനിറ്റുകളിലെ പഞ്ചാബ് ഗോളുകൾ; ബ്ലാസ്റ്റേഴ്സിന് നിരാശ നൽകി തോൽവി
- ആദ്യ വന്ദേ മെട്രോ ഗുജറാത്തിന്; തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്യും
- ട്രംപിന്റെ ഗോൾഫ് ക്ലബിന് സമീപം വെടിവെപ്പ്; വധശ്രമമെന്ന് എഫ്ബിഐ, സുരക്ഷിതനെന്ന് ട്രംപ്
- ക്വട്ടേഷന്‍ പിന്നിൽ സതീശന്റേയും അജിത് കുമാറിന്റേയും ഗൂഢാലോചന, ഷിയാസ് സതീശന്റെ ഗുണ്ട: പി വി അൻവർ
- റേഷൻകാർഡ് മസ്റ്ററിങ് ബുധനാഴ്ച പുനഃരാരംഭിക്കും; ഒക്ടോബർ 31 നകം മസ്റ്ററിംഗ് പൂർത്തിയാക്കണം
2014 ലെസ്റ്റര്‍ കലാമേള; യുക്മയുടെ പ്രശസ്തി ആഗോള ശ്രദ്ധ നേടിയ അപൂര്‍വ നിമിഷങ്ങള്‍
- Nov 03, 2016
ബാല സജീവ്കുമാര്‍
യുക്മ ന്യൂസ് ടീം
ദേശീയ കലാമേളയുടെ ലോഗോ പ്രകാശനത്തിനും വേദിയുടെ നാമകരണത്തിനും കേരളത്തിന്റെ സാംസ്ക്കാരിക വകുപ്പ് മന്ത്രി, ലെസ്റ്ററിലെ ദേശീയ കലാമേള ഉദ്ഘാടനത്തിനു മാത്രമായി നാട്ടില്‍ നിന്നുമെത്തിയ എം.പി, വൈകിട്ട് നടന്ന സാംസ്ക്കാരിക സമ്മേളനത്തില്‍ പങ്കെടുക്കാനായി രണ്ട് നിയമസഭാ സാമജികര്‍ എന്നിങ്ങനെ യുക്മ ദേശീയ കലാമേളകളുടെ ചരിത്രത്തിലെ തങ്കലിപികളില്‍ ആലേഖനം ചെയ്യപ്പെടാനുള്ള ഒരു അധ്യായം സമ്മാനിച്ചാണ് 2014 ലെസ്റ്റര്‍ കലാമേള അത്യുജ്ജ്വല വിജയമായി മാറിയത്. സംസ്ഥാനത്തെ രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ ദേശീയ കലാമേള വേദിയിലെത്തിയത് യുക്മ എന്ന ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി കൂട്ടായ്മയെ ആഗോള പ്രവാസി മലയാളി സമൂഹത്തില്‍ ശ്രദ്ധേയമാക്കുന്നതില്‍ വലിയ പങ്ക് വഹിക്കുകയുകം ചെയ്തു. മത്സരാര്‍ത്ഥികള്‍ക്കൊപ്പം കാണികളായെത്തിയ ജനപങ്കാളിത്തത്തിലും അതുവരെ നടന്ന നാലു കലാമേളകളെയും കവച്ചുവയ്ക്കുന്നതായിരുന്നു ലെസ്റ്റര്‍ കലാമേള ഏകദേശം അയ്യായിരത്തിനടുത്ത് ആളുകളാണ് വിവിധ സമയങ്ങളിലായി കലാമേള നടക്കുന്ന വിവിധ വേദികളിലായി എത്തിച്ചേര്‍ന്നത്. എല്ലാ രീതിയിലും മികവ് പുലര്‍ത്തിയ ലെസ്റ്റര്‍ കലാമേള യുക്മ കലാമേളകള്‍ നിലനില്ക്കുന്നടത്തോളും കാലം നേതൃത്വവും നല്കിയവരുടേയും മത്സരിക്കാനെത്തിയവരുടേയും പിന്തുണ നല്കിയ യുക്മ സ്നേഹികളുടെയും കാണികളായെത്തിയ യു.കെയിലെ കലാപ്രേമികളുടേയും മനസ്സില്‍ നിറഞ്ഞു നില്ക്കുമെന്നതില് സംശയമില്ല.
നവംബര്‍ 8ന് ലെസ്റ്ററിലെ മെറിഡീന് െ്രെഡവില്‍ ഉള്ള ജഡ്ജ് മെഡോ കമ്മ്യൂണിറ്റി കോളേജില്‍ വച്ചു നടന്ന യുക്മയുടെ അഞ്ചാമത് നാഷണല്‍ കലാമേള ജന്മനാടിന് യുക്മ അര്‍പ്പിച്ച ആദരവ് കൂടിയാണ്. ഇന്നു ലോകത്തിലെ മലയാളി പ്രവാസി സംഘടനകളുടെ കൂട്ടായ്മയില്‍ അംഗസംഖ്യകൊണ്ടും പ്രവര്‍ത്തന മികവ് കൊണ്ടും ഒന്നാം സ്ഥാനത്ത് നില്ക്കുന്ന യുക്മ എന്ന ജനകീയ സംഘടനക്ക് എളിയ തുടക്കം കുറിച്ചുകൊണ്ടുള്ള ആദ്യ യോഗം ചേര്‍ന്നത് 2009 ജൂലൈ 4ന് ലെസ്റ്ററിലാണ്. കേവലം 5 വര്‍ഷങ്ങള്‍ കൊണ്ട് നൂറ് അസോസിയേഷനുകളുടെ അംഗത്വം ഉറപ്പിച്ച് ശക്തമായ സംഘടനാ ശേഷിയോടെ അഞ്ചാമത് ദേശീയ കലാമേള നടത്തുവാനെത്തിയപ്പോള് ആതിഥേയത്വം വഹിക്കുന്നതിനുള്ള ഭാഗ്യം ലഭിച്ചത് ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയ്ക്കാണ്.
2014 ലെസ്റ്റര്‍ നാഷണല്‍ കലാമേളക്ക് മുന്നോടിയായുള്ള റീജിയണല്‍ കലാമേളകള്‍ക്ക് തുടക്കം കുറിച്ചത് ഡോര്‍സെറ്റ് പൂളിലെ സെന്റ് എഡ്വാര്‍ഡ് സ്കൂളിലാണ്. അംഗ അസോസിയേഷനുകളുടെ ആധിക്യം നിമിത്തം പരിപാടികള്‍ സംഘടിപ്പിക്കാനും നടപ്പില്‍ വരുത്താനും കൂടുതല്‍ സൗകര്യപ്രദമായ രീതിയില്‍ യുക്മ സൗത്ത് റീജിയനെ വിഭജിച്ച് സൗത്ത് ഈസ്റ്റും സൗത്ത് വെസ്റ്റും റീജിയനുകളായി തിരിച്ചതിനു ശേഷം നടക്കുന്ന ആദ്യ കലാമേള എന്നത് ശ്രദ്ധേയമായി. സൗത്ത് വെസ്റ്റ് റീജിയന്റെ ഔദ്യോഗികമായ ഉദ്ഘാടനവും നിര്‍വഹിക്കപ്പെട്ടത് ഈ റീജിയണല്‍ കലാമേളയോട് അനുബന്ധിച്ചാണ്. ഇതിനായി ആതിഥ്യം വഹിച്ചതാവട്ടെ യുക്മയുടെ തുടക്കം മുതല്‍ സജീവ അംഗമായ ഡോര്‍സെറ്റ് മലയാളി അസോസിയേഷനും. സഹോദര റീജിയനായ സൗത്ത് ഈസ്റ്റിന്റെ ഒക്ടോബര്‍ 26ന് മാസ് ടോള്‍വര്‍ത്തിന്റെ ആതിഥ്യത്തില്‍ ടോള്‍വര്‍ത്ത് ഗേള്‍സ് സ്കൂള്‍ അക്കാദമിയില്‍ വച്ച് നടത്തപ്പെട്ടു. 18 അംഗ അസ്സോസിയേഷനുകള്‍ പങ്കെടുത്ത മിഡ്ലാന്‍ഡ്സ് റീജിയന്റെ കലാമേള ഒരു നാഷണല്‍ കലാമേളക്കും റീജിയണല്‍ കലാമേളയ്ക്കും വേദി ഒരുക്കിയ പരിചയ സമ്പന്നരായ സ്റ്റഫോര്‍ഡ് ഷെയര്‍ മലയാളി അസോസിയേഷന്റെ ആതിഥേയത്വത്തില്‍ ഒക്ടോബര്‍ 18ന് സ്ടോക്ക് ഓണ്‍ ട്രെന്റില്‍ വച്ചു നടത്തപ്പെട്ടു. യുക്മ ഈസ്റ്റ് ആംഗ്ളിയ റീജിയന്റെ കലാമേള പരിചയ സമ്പന്നരായ സൗത്തെന്റ് മലയാളി അസോസിയേഷന്റെ ആതിഥേയത്വത്തില്‍ നടത്തപ്പെട്ടു. യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ കലാമേള കേരളപ്പിറവി ദിനത്തില്‍ നവംബര്‍ 1ന് വാറിംഗ്ടണ്‍ മലയാളി അസോസിയേഷന്റെ ആതിഥേയത്വത്തിലാണ് നടത്തപ്പെട്ടത്. യുക്മ വെയില്‍സ് റീജിയന്റെ കലാമേള ചിത്രഗീതം പ്രോഗ്രാം പോലുള്ള നാഷണല്‍ പരിപാടികള്‍ക്ക് വേദി ഒരുക്കിയിട്ടുള്ള ന്യൂപോര്‍ട്ട് മലയാളി അസോസിയേഷന്റെ ആതിഥ്യത്തില്‍ ഒക്ടോബര്‍ 18ന് നടന്നു. യോര്‍ക്ക്ഷയര്‍ ആന്റ് ഹംബര്‍ റീജിയന്റെ കലാമേള ഒക്ടോബര്‍ 25നു ബ്രാഡ്ഫോര്‍ഡില്‍ വച്ച് നടന്നു.
യുക്മയുടെ അഞ്ചാമത് നാഷണല്‍ കലാമേളയുടെ ലോഗോ ഒക്ടോബര്‍ 18നു സ്ടോക്ക് ഓണ്‍ ട്രെന്റില്‍ വച്ചു നടന്ന യുക്മ മിഡ്ലാന്റ്സ് റീജിയണല്‍ കലാമേളയില്‍ വച്ച് കേരള സാംസ്കാരികപ്രവാസികാര്യ വകുപ്പ് മന്ത്രി ബഹുമാനപ്പെട്ട കെ സി ജോസഫ് പ്രകാശനം ചെയ്തത് ഒരു പ്രവാസി സംഘടന എന്ന നിലയില്‍ യുക്മയ്ക്ക് ലഭിച്ച അംഗീകാരങ്ങളിലൊന്നാണ്. കൂടാതെ ലെസ്റ്ററിലെ യുക്മ നാഷണല്‍ കലാമേള വേദിയെ ‘സ്വാതിതിരുനാള്‍ നഗര്‍’ എന്ന് അദ്ദേഹം നാമകരണം ചെയ്യുകയും ചെയ്തു. ലെസ്റ്ററില്‍ നിന്നുള്ള അനീഷ് ജോണ്‍ ഡിസൈന്‍ ചെയ്ത ലോഗോയാണ് മന്ത്രി പ്രകാശനം ചെയ്തത്. വളരെയെളുപ്പം ആരുടെയും ശ്രദ്ധപിടിച്ചുപറ്റുവാന് കഴിയുന്നവിധം ലളിതവും അതേസമയവും ആകര്‍ഷകവുമായ ഒരു ലോഗോയ്ക്കാണ് അനീഷ് രൂപംകൊടുത്തത്. ലോകത്തെ പ്രവാസി മലയാളികളുടെ ഐക്യവും ഒത്തൊരുമയും ഉന്നമനവുമാണ് നോര്‍ക്ക ലക്ഷ്യമിടുന്നതെന്നും, യു.കെയിലെ മലയാളി സമൂഹത്തെ ഒരു കുടക്കീഴില് ഒത്തിണക്കിയ യുക്മ ഏറെ പ്രശംസ അര്‍ഹിക്കുന്നു എന്നും അദ്ദേഹം തന്റെ പ്രസംഗത്തിലെടുത്തു പറഞ്ഞു. മലയാളത്തിന്റെ തനതായ സംസ്കാരത്തിന്റെയും കലകളുടെയും മേളയായ യുക്മ കലാമേള വേദി കേരളത്തിലെ സ്കൂള്‍ യുവജനോത്സവത്തോട് കിട പിടിക്കുന്നതാണ് എന്ന് എടുത്തു പറഞ്ഞ കെ സി ജോസഫ് യുക്മ നാഷണല്‍ കലാമേളക്ക് മുന്നോടിയായി നടക്കുന്ന ഒരു റീജിയണല്‍ കലാമേളയാണ് സ്ടോക്ക് ഓണ്‍ ട്രെന്റിലെ എന്നറിഞ്ഞപ്പോള്‍ അത്ഭുതം കൂറി. കേരള മന്ത്രി സഭയില്‍ സാംസ്കാരിക വകുപ്പും, നോര്‍ക്കയുടെ ഉത്തരവാദിത്തവും ഉള്ള മന്ത്രി പല വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും മലയാളി സംഘടനകളുടെ പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട് എങ്കിലും ഇത്രയേറെ ആസൂത്രിതമായി നടത്തുന്ന മറ്റൊരു പ്രോഗ്രാമോ സംഘടനയോ തന്റെ അറിവിലില്ല എന്ന് പറഞ്ഞ് യുക്മയുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുവാനും മറന്നില്ല. അദ്ദേഹത്തോടൊപ്പം നോര്‍ക്ക സെക്രട്ടറി റാണി ജോര്‍ജ്ജ് ഐ എ എസ്, നോര്‍ക്ക അഡീഷനല്‍ സെക്രട്ടറി ആര് എസ് കണ്ണന് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
മാതൃകാപരമായ പ്രവാസ സംഘടന എന്നുള്ള നിലയില്‍ ആഗോള മലയാളികള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുന്നതിനൊപ്പം കേരളത്തിലെ ഭരണകര്‍ത്താക്കള്‍ക്കിടയിലും പരിഗണിയ്ക്കപ്പെടുന്നു എന്നത് ഉറപ്പാക്കി യുക്മ നാഷണല്‍ കലാമേള ഉദ്ഘാടകനായെത്തിയത് ആന്റോ ആന്റണി എം.പിയാണ്. പ്രവാസി മലയാളികള്‍ക്കും നഴ്സുമാര്‍ക്കും വേണ്ടി ഇന്ത്യന്‍ പാര്‍ലമെന്റിനകത്തും പുറത്തും ശക്തമായ നിലപാടുകളിലൂടെ ശ്രദ്ധേയനായ പാര്‍ലമെന്റംഗം എന്ന നിലയില്‍ ആന്റോ ആന്റണി എംപിയുടെ വരവ് യുക്മയുടെ വളര്‍ച്ചയുടെ പടവുകളില്‍ അഭിമാനകരമായ ഒന്നായി മാറി. കേരളത്തില്‍ നിന്നും യു.കെലേയ്ക്കുള്ള കുടിയേറ്റത്തില്‍ ഏറ്റവുമധികം പ്രവാസി മലയാളികള്‍ ഉള്‍പ്പെടുന്നത് കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ നിന്നാണ്. ഈ രണ്ട് ജില്ലകളിലെ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന പത്തനംതിട്ട മണ്ഡലത്തെ ഇന്ത്യന്‍ പാര്‍ലമെന്റില്‍ പ്രതിനിധീകരിക്കുന്ന എംപി, യു.കെയിലെ മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ ആഘോഷത്തില്‍ പങ്കുചേരാനായി എത്തിയത് യു.കെ മലയാളികളുടെ ആവേശത്തെ ഇരട്ടിക്കി. ലെസ്റ്ററിലെ സ്വാതി തിരുനാള്‍ നഗറിലേക്ക് ഒഴുകിയെത്തിയ ആയിരങ്ങളെ സാക്ഷി നിര്‍ത്തി ആന്റോ ആന്റണി എം.പി ചടങ്ങ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. എംപിയെ ആദരിക്കുന്നതിനായി യുക്മ ഏര്‍പ്പെടുത്തിയ ”രാഷ്ട്രീയരത്ന” പുരസ്ക്കാരം യുക്മ പ്രസിഡന്റ് വിജി കെ,പിയും നഴ്സിങ് രംഗത്തിന് നല്കിയ സമഗ്രസംഭാവനകളെ പരിഗണിച്ച് നഴ്സസ് ഫോറത്തിന്റെ പ്രഥമ ”ലേഡി നൈറ്റിംഗ്ഗേള്‍” പുരസ്ക്കാരം യു.എന്‍.എഫ് പ്രസിഡന്റ് രേഖാ കുര്യനും കൈമാറി. ലെസ്റ്റര്‍ മേയര്‍ ജോണ്‍ തോമസ് വിശിഷ്ടാതിഥിയാതും ചടങ്ങുകളുടെ മാറ്റ് കൂട്ടി. പ്രമുഖ സിനിമ നിര്‍മാതാവ് ജോയി തോമസ്, കലാമേള ജനറല്‍ കണ്‍വീനര്‍ അഡ്വ. ഫ്രാന്‍സിസ് മാത്യു, ലെസ്റ്റര്‍ കേരള കമ്യൂണിറ്റി പ്രസിഡന്റ് ബെന്നി പോള്‍ എന്നിവരോടൊപ്പം യുക്മ ദേശീയ ഭാരവാഹികളായ ബിന്‍സു ജോണ്‍, ഷാജി തോമസ്, ബീന സെന്‍സ്, ടിറ്റോ തോമസ്, ആന്‍സി ജോയി, ട്രഷറര്‍ അബ്രഹാം ജോര്‍ജ്, നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍, റീജണല്‍ പ്രസിഡന്റുമാര്‍ എന്നിവരും വേദിയില്‍ സന്നിഹിതരായിരുന്നു.
യുക്മ മിഡ്ലാന്‍ഡ്സ് റീജിയനും ലെസ്റ്റര്‍ കേരള കമ്യൂണിറ്റിയും ആതിഥേയത്വം വഹിച്ച യുക്മ നാഷണല്‍ കലാമേളയില്‍ മുന്‍ കലാമേളകളിലെ കലാതിലകങ്ങളായ രേഷ്മ മരിയ എബ്രഹാമും ലിയ ടോമും അവതാരകരായി. യുക്മ സാംസ്ക്കാരിക വേദി കണ്‍വീനര്‍ ജോയി ആഗസ്തി രചിച്ച് ഡോക്ടര്‍ രജനി പാലക്കല്‍ കൊറിയോഗ്രാഫി നിര്‍വഹിച്ച് ലെസ്റ്ററിലെ കലാകാരന്മാര് അവതരിപ്പിച്ച അവതരണഗാനം ദൃശ്യ വിസ്മയമുണര്‍ത്തി. ഉദ്ഘാടന സമ്മേളനത്തിന് ശേഷം നിശ്ചയിക്കപ്പെട്ട പ്രകാരം ഇടതടവില്ലാതെ നാല് വേദികളിലായി മത്സരങ്ങള്‍ നടന്നു. സദസ്സിന്റെ നിലക്കാത്ത കരഘോഷവും, ആര്‍പ്പുവിളികളും വേദികളെ പ്രകമ്പനം കൊള്ളിച്ചു. ഏതാണ്ട് അയ്യായിരത്തോളം ആളുകളാണ് അന്നേ ദിവസം കലാമേള വേദിയില്‍ എത്തിച്ചേര്‍ന്നത്. രാവിലെ പതിനൊന്നു മണിയോടെ ആരംഭിച്ച കലാമേളയുടെ സമാപനത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനവും സമ്മാനദാനവും പുലര്‍ച്ചെ രണ്ടുമണിവരെ നീണ്ടു. അഞ്ച് വിഭാഗങ്ങളിലായി 41 ഇനങ്ങളിലായി 600ല്‍പരം കലാകാരന്മാരും കലാകാരികളും അത്യന്തം വാശിയേറിയ മത്സരങ്ങളില്‍ മാറ്റുരച്ചു. യുക്മ നേതൃത്വത്തിന്റെയും ആതിഥേയരായ ലെസ്റ്റര്‍ കേരള കമ്യൂണിറ്റിയുടെയും നേതൃപാടവവും ഒത്തൊരുമയും അച്ചടക്കവും കൊണ്ട് ശ്രദ്ധ നേടിയ കലാമേള ഒരു പറ്റം നവ പ്രതിഭകളെ യു.കെയിലെ മലയാളി സമൂഹത്തിന് സമ്മാനിച്ചു.യു കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിഭകള്‍ പരസ്പരം മാറ്റുരച്ചപ്പോള്‍ ആസ്വാദകര്‍ക്ക് ഓര്‍മയില്‍ കാത്തുസൂക്ഷിക്കാന്‍ ഒരുപിടി മനോഹര നിമിഷങ്ങളാണ് ശനിയാഴ്ച ലെസ്റ്ററില്‍ പിറന്നത്. സമാപന സമ്മേളനത്തില്‍ പങ്കെടുത്ത ആന്റോ ആന്റണി എം.പിയും, പി.സി വിഷ്ണുനാഥ് എം.എല്‍.യും, എ.എം ആരിഫ് എം.എല്‍.എയും യുക്മയുടെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളെയും ജനപിന്തുണയെയും വാനോളം ശ്ലാഘിച്ചു.
മുന്‍ വര്‍ഷങ്ങളിലെ കലാമേളകളെ അപേക്ഷിച്ച് ഏറ്റവും വാശിയേറിയ മത്സരമാണ് കിരീടപോരാട്ടത്തിനായി വിവിധ റീജിയണുകള്‍ തമ്മില്‍ നടന്നത്. സ്റ്റോക്കിലും ലിവര്‍പൂളിലും രണ്ടാം സ്ഥാനക്കാരായിരുന്നതിന്റെ പകരം വീട്ടി ലെസ്റ്റര്‍ കലാമേളയില്‍ 154 പോയിന്റ് നേടി ഈസ്റ്റ് ആംഗ്ലിയ റീജിയണ്‍ ചാമ്പ്യന്മാര്ക്കുള്ള ‘ഡെയ്ലി മലയാളം എവര്‍റോളിങ് ട്രോഫി”യില്‍ മുത്തമിട്ടു. ഹാട്രിക്ക് വിജയം ലക്ഷ്യമിട്ട് എത്തിയ മിഡ്ലാന്റ്സ് 117 പോയിന്റോടെ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. സൗത്ത് വെസ്റ്റ് 92, സൗത്ത് ഈസ്റ്റ് 69, യോര്‍ക്ക്ഷെയര്‍ 30, നോര്‍ത്ത് വെസ്റ്റ് 21, വെയില്‍സ് 12 എന്നിങ്ങനെ മറ്റ് റീജണുകള്‍ പോയിന്റ് നേടി.
സാലിസ്ബറി മലയാളി അസോസിയേഷനില്‍ നിന്നൂള്ള മിന്ന ജോസ് കലാതിലകപ്പട്ടം നേടി. മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചുള്ള വ്യക്തിഗത പെര്‍ഫോമന്‍സുകള്‍ ഇല്ലാതിരുന്നതിനാല്‍ ഈ കലാമേളയില്‍ കലാപ്രതിഭയെ നിര്‍ണയിക്കാന്‍ സാധിച്ചില്ല.
ഏറ്റവുമധികം പോയിന്റ് നേടുന്ന അസോസിയേഷനുള്ള ട്രോഫി ഈസ്റ്റ് ആംഗ്ലിയയില്‍ നിന്നുള്ള ഇപ്സ്വിച്ച് മലയാളി അസോസിയേഷന് (64 പോയിന്റ്) സ്വന്തമാക്കി. സാലിസ്ബറി മലയാളി അസോസിയേഷന് രണ്ടാം സ്ഥാനം (48 പോയിന്റ്) നേടി. ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റി (40 പോയന്റ്), ബാസില്‍ഡന്‍ മലയാളി അസോസിയേഷന് (39 പോയിന്റ്) എന്നിവരും മികച്ച പ്രകടനം കാഴ്ച്ച വച്ചു.
സമ്മാനദാന ചടങ്ങില്‍ വിവിധ അസോസിയേഷന്/റീജിയന് /നാഷണല്‍ ഭാരവാഹികള്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കലാതിലകം മിന്ന ജോസിന് വിജി കെ.പിയും ഏറ്റവുമധികം പോയിന്റ് നേടുന്ന അസോസിയേഷനുള്ള ട്രോഫി ഇപ്സ്വിച്ച് മലയാളി അസോസിയേഷന് അഡ്വ. ഫ്രാന്‍സിസ് മാത്യുവും കലാമേളയുടെ ചാമ്പ്യന്മാരായ ഈസ്റ്റ് ആംഗ്ലിയ റീജിയണ്‍ ”ഡെയ്ലി മലയാളം എവര്‍റോളിങ് ട്രോഫി” അഡ്വ. എബി സെബാസ്റ്റ്യനും കൈമാറി.
Latest News:
യുകെ മലയാളികളുടെ പ്രിയപ്പെട്ട തമ്പിച്ചേട്ടൻ (തമ്പി ജോസ്) എഴുപതിന്റെ നിറവിൽ.... ജൻമദിനാശംസകൾ നേർന്ന് ...
ഇന്ന് എഴുപതാം പിറന്നാൾ ആഘോഷിക്കുന്ന ലിവർപൂളിലെ തമ്പിച്ചേട്ടന് (തമ്പി ജോസ്) യുക്മ ദേശീയ സമിതിയുടെ പി...Associationsയുക്മ - ട്യൂട്ടേഴ്സ് വാലി വിദ്യാഭ്യാസ അവബോധ വെബ്ബിനാർ നാളെ (ഞായർ) രാവിലെ 11ന്..... യുക്മ പ്രസിഡൻറ് ...
അലക്സ് വർഗ്ഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മയും യുകെയിലെ പ്രമുഖ യുകെ വ...Associationsകേരളാപൂരം 2024 - യുക്മ ട്രോഫിക്ക് പുതിയ അവകാശികൾ...കഴിഞ്ഞ വർഷത്തെ ചാമ്പ്യൻമാരായ SMA സാൽഫോർഡിനെ പിന്ന...
അലക്സ് വർഗ്ഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) 2024 ലെ അവധിക്കാലത്തിന് വിരാമമി...Latest Newsയുകെ മലയാളികൾക്കായി യുക്മയും ട്യൂട്ടേഴ്സ് വാലിയും ചേർന്ന് നടത്തുന്ന വിദ്യാഭ്യാസ അവബോധ വെബിനാർ
ഷൈമോൻ തോട്ടുങ്കൽ യു കെ യിലേക്ക് പുതുതായി കുടിയേറിയവർക്കും, പഴയ തലമുറയിലെ കുടിയേറ്റക്കാർക്കും എല്‍...uukma specialവഞ്ചിപ്പാട്ടിന്റെ മേളത്തോടെ യു കെ മലയാളികൾ മാൻവേഴ്സ് തടാകക്കരയിലേക്ക്...യുക്മ - ടിഫിൻബോക്സ് കേരളാപൂര...
അലക്സ് വർഗ്ഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മ - ടിഫിൻ ബോക്സ് കേരളപൂരം വ...Associationsടിഫിൻബോക്സ് കേരളപൂരം വള്ളംകളി 2024 ൽ അണിനിരക്കുന്നത് 27 ജലരാജാക്കൻമാർ… നാല്, മുതൽ ഒൻപതു വരെയുള്ള ഹീറ...
അലക്സ് വർഗ്ഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മ - ടിഫിൻബോക്സ് കേരളപൂരം വ...uukmaയുക്മ - ടിഫിൻ ബോക്സ് കേരളപൂരം വള്ളംകളി 2024 മലയാളികളുടെ പ്രിയ നടി സുരഭി ലക്ഷ്മി മുഖ്യാതിഥി. കേംബ്രിഡ...
അലക്സ് വർഗ്ഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മ - ടിഫിൻ ബോക്സ് കേരളപൂരം വ...Latest Newsയുക്മ - ടിഫിൻ ബോക്സ് കേരളപൂരം വള്ളംകളിയിൽ വർദ്ധിത വീര്യത്തോടെ വനിതാ ടീമുകൾ..... ആഗസ്റ്റ് 31 ന് നടക്ക...
അലക്സ് വർഗ്ഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മ - ടിഫിൻ ബോക്സ് കേരളപൂരം വ...Breaking News
Post Your Comments Here ( Click here for malayalam )
Latest Updates
- കൂടുതല്‍ പണം നല്‍കാമെന്ന് വാഗ്ദാനം: ഏലക്ക കർഷകരെ കബളിപ്പിച്ച് കോടികൾ തട്ടി, പ്രതി പിടിയിൽ ഇടുക്കി: ഹൈറേഞ്ച് മേഖലയിലെ കർഷകരിൽ നിന്ന് കോടിക്കണക്കിന് ഏലക്ക സംഭരിച്ച് പണം നൽകാതെ മുങ്ങിയ പ്രതി പിടിയിൽ. പാലക്കാട് മണ്ണാർക്കാട് സ്വദേശി കരിമ്പൻപാടം വീട്ടിൽ മുഹമ്മദ് നസീർ (42) ആണ് പിടിയിലായത്. അവധിക്കച്ചവടത്തിന്റെ പേരിലാണ് ഇയാൾ തട്ടിപ്പ് നടത്തിയത്.1400-ഓളം ബില്ലുകളിലായി കോടികളാണ് ഇയാൾ ഹൈറേഞ്ചിലെ കർഷകർക്ക് നൽകാനുള്ളത്. സംഭവത്തിന് പിന്നാലെ ഒളിവിൽപോയ ഇയാളെ ആലപ്പുഴയിൽ നിന്നാണ് പിടികൂടിയത്. അടിമാലി എസ്ഐ ജിബിൻ തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് ബലം പ്രയോഗിച്ച്
- മലയാള സിനിമയിൽ സമാന്തര സംഘടനയ്ക്ക് ആലോചന; പിന്നിൽ ആഷിഖ്, ലിജോ, അഞ്ജലി മേനോൻ കൊച്ചി: സിനിമ മേഖലയിൽ സമാന്തര സംഘടന രൂപീകരിക്കാനുള്ള പ്രാഥമിക ചർച്ചകൾക്ക് തുടക്കം. പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷൻ എന്ന പേരിലാകും സംഘടന രൂപീകരിക്കുക. സംഘടനാ രൂപീകരണം സംബന്ധിച്ച് സിനിമാ പ്രവർത്തകർക്ക് കത്ത് നൽകി. അഞ്ജലി മേനോൻ, ആഷിക് അബു, ലിജോ ജോസ് പെല്ലിശേരി തുടങ്ങിയവരാണ് സംഘടനാ രൂപീകരണത്തിന്റെ അണിയറയിലുള്ളത്. സിനിമാ രംഗത്തെ സമഗ്ര നവീകരണം ലക്ഷ്യമെന്ന് കത്തിൽ സിനിമാ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ നിയോഗിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ വലിയ പൊട്ടിത്തെറിയാണ് ഉണ്ടായത്
- അവസാനമിനിറ്റുകളിലെ പഞ്ചാബ് ഗോളുകൾ; ബ്ലാസ്റ്റേഴ്സിന് നിരാശ നൽകി തോൽവി ഐ എസ് എല്ലിലെ തങ്ങളുടെ ആദ്യമത്സരത്തിൽ ആരാധകരെ നിരാശരാക്കി കേരള ബ്ലാസ്റ്റേഴ്സിന് തോൽവി. കളിയുടെ മുക്കാൽ പങ്കും ഗോൾ രഹിതവും വിരസവുമായി നീങ്ങിയ മത്സരം അവസാനമിനിറ്റുകളിലെ ചടുലനീക്കങ്ങളാൽ ഒരു ത്രില്ലർ സ്വഭാവത്തിലേക്ക് നീങ്ങിയപ്പോൾ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് സ്വന്തം തട്ടകത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ തോൽപിച്ചിരിക്കുകയാണ് പഞ്ചാബ് എഫ് സി. കേരള ബ്ലാസ്റ്റേഴ്സ് – പഞ്ചാബ് എഫ് സി മത്സരം പാതിവഴിയിലെത്തി നിന്നപ്പോൾ ഗോൾ രഹിത സമനിലയിലായിരുന്നു. മത്സരത്തിന്റെ എൺപത്തിആറാം മിനിറ്റുവരെ ഗോളൊന്നും പിറക്കാതിരുന്ന മത്സരം അതിനു ശേഷമാണ്
- ആദ്യ വന്ദേ മെട്രോ ഗുജറാത്തിന്; തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്യും ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യ വന്ദേ മെട്രോ ട്രെയിന്‍ തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്യും. ഗുജറാത്തിലെ അഹമ്മദാബാദ്-ഭുജ് പാതയിലാണ് രാജ്യത്തെ ആദ്യ വന്ദേ മെട്രോ ട്രെയിന്‍ എത്തുക. ബുധനാഴ്ച മുതലാകും വന്ദേ മെട്രോയുടെ സാധാരണ സര്‍വീസ് ആരംഭിക്കുക. 455 രൂപയാണ് അഹമ്മദാബാദിനും ഭുജിനും ഇടയിലുള്ള ടിക്കറ്റ് നിരക്ക്.അഹമ്മദാബാദ്-ഭുജ് വന്ദേ മെട്രോ സര്‍വീസ് ഒമ്പത് സ്റ്റേഷനുകളില്‍ നിര്‍ത്തി 360 കിലോമീറ്റര്‍ ദൂരം 5 മണിക്കൂറും 45 മിനിറ്റും കൊണ്ട് എത്തിച്ചേരും. മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതയില്‍
- ട്രംപിന്റെ ഗോൾഫ് ക്ലബിന് സമീപം വെടിവെപ്പ്; വധശ്രമമെന്ന് എഫ്ബിഐ, സുരക്ഷിതനെന്ന് ട്രംപ് വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും മുൻ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപിന്റെ വെസ്റ്റ് പാം ബീച്ച് ഗോൾഫ് ക്ലബിനു സമീപം വെടിവെപ്പ്. പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് വെടി വെപ്പ് ഉണ്ടായത്. ക്ലബിൽ ഡൊണാൾഡ് ട്രംപ് ഗോൾഫ് കളിക്കുന്നതിനിടെ തോക്കുമായി മറഞ്ഞിരുന്ന പ്രതി ഒന്നിലേറെ തവണ വെടിയുതിർത്തതായാണ് വിവരം. ട്രംപിനെ വധിക്കാനുള്ള ശ്രമമായിരുന്നുവെന്ന് എഫ്ബിഐ വ്യക്തമാക്കുന്നു. മറഞ്ഞിരുന്ന അക്രമി ഹവായ് സ്വദേശിയായ റയൻ വെസ്ലി റൗത്തിനെ സീക്രട്ട് സർവീസ് കസ്റ്റഡിയിലെടുത്തു. താൻ സുരക്ഷിതനാണെന്ന്
click on malayalam character to switch languages