1 GBP = 128.31
breaking news

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച; കെ സി വേണുഗോപാലിന്‍റെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കാതെ രാഹുല്‍ ഗാന്ധി

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച; കെ സി വേണുഗോപാലിന്‍റെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കാതെ രാഹുല്‍ ഗാന്ധി

മുഖ്യമന്ത്രിയെ നിശ്ചയിക്കാന്‍ നിരീക്ഷകരുടെ യോഗം കേരളത്തില്‍ തുടരുമ്പോള്‍ കെ സി വേണുഗോപാലിന്‍റെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കാതെ രാഹുല്‍ ഗാന്ധി. ശക്തിപ്രകടനം തെരുവിലേക്ക് നീങ്ങിയതിലും രാഹുല്‍ കടുത്ത അമര്‍ഷത്തിലാണ്. അതേസമയം മുഖ്യമന്ത്രിയാകാന്‍ ഭരണ പരിചയം മാനദണ്ഡമാക്കേണ്ടതില്ലെന്ന് ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെ വി ഡി സതീശന്‍ കേന്ദ്ര നേതൃത്വത്തിന് സന്ദേശം നല്‍കി.

എംഎല്‍എമാരുടെ ഭൂരിപക്ഷം നേടി അജയ്യനായാലും കെ സി വേണുഗോപാലിന്‍റെ കേരളത്തിലെ ലാന്‍ഡിംഗില്‍ രാഹുല്‍ ഗാന്ധിയുടെ നിലപാട് നിര്‍ണ്ണായകം. സംഘടന ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് കെ സിയെ കേരളത്തിലേക്ക് അയക്കണോയെന്നതില്‍ രാഹുല്‍ ഗാന്ധിയുടെ തീരുമാനമാണ് പ്രധാനം. ഇക്കാര്യത്തില്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുമായി നടന്ന ചര്‍ച്ചയിലും രാഹുല്‍ മനസ് തുറന്നില്ലെന്നാണ് സൂചന. കെ സിയെ പോലെ രാഹുല്‍ ഗാന്ധിക്ക് വിശ്വാസമുള്ള മറ്റൊരാള്‍ തല്‍ക്കാലം ദില്ലിയിലില്ല. മുഖ്യമന്ത്രി സ്ഥാനുത്തേക്കുള്ള മത്സരത്തില്‍ കെ സി വേണുഗോപാല്‍ ഉറച്ച് നില്‍ക്കുകയുമാണ്. മുഖ്യമന്ത്രി സ്ഥാനത്തക്ക് കെസി അല്ലെങ്കില്‍ പിന്നെയാര് എന്ന ചോദ്യമുയരുമ്പോള്‍ എഐസിസി നേതാക്കള്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യത രമേശ് ചെന്നിത്തലക്കാണ്. മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുമായുള്ള അടുപ്പം ചെന്നിത്തലക്ക് മുതല്‍ കൂട്ടാകും. തനിക്ക് നറുക്ക് വീണില്ലെങ്കില്‍ കെ സി നിര്‍ദ്ദേശിക്കുക ചെന്നിത്തലയെയായിരിക്കും. എന്നാല്‍ ജനവികാരം മാനിക്കണമെന്ന ലീഗിന്‍റെ നിലപാട് ഹൈക്കമാന്‍ഡ് എങ്ങനെ കൈകാര്യം ചെയ്യുമെന്നതാണ് നിര്‍ണ്ണായകം. മുതിര്‍ന്ന നേതാക്കളെയും പാര്‍ട്ടി എംപിമാരയും ഉടന്‍ ദില്ലിക്ക് വിളിപ്പിക്കുമെന്ന് സൂചനയുണ്ട്.

മത്സരം മുറുകുന്നതിടെ തന്‍റെ കാഴ്ചപ്പാടാണ് ജനം അംഗീകരിച്ചതെന്ന സന്ദേശം വിഡി സതീശന്‍ ഇംഗ്ലീഷ് പത്രത്തിലെ അഭിമുഖത്തിലൂടെ ഹൈക്കമാന്‍ഡിന് പരോഷകമായി നല്‍കുകയാണ്. നരേന്ദ്രമോദിയും, വി എസ് അച്യുതാന്ദനും മുഖ്യമന്ത്രിമാരായപ്പോള്‍ എന്ത് ഭരണ പരിചയം ഉണ്ടായിരുന്നുവെന്നാണ് സതീശന്‍ ചോദിക്കുന്നത്. കാഴ്ചപ്പാടും, ടീം കെട്ടിപ്പടുക്കാനുള്ള ശേഷിയുമാണ് പ്രധാനം. ഉത്തരേന്ത്യയിലെ പരാജയങ്ങള്‍ക്ക് സംഘടന ദൗര്‍ബല്യം കാരണമാണെന്ന് പറഞ്ഞ് കെ സി വേണുഗോപാലിനെതിരെ സതീശന്‍ ഒളിയമ്പെയ്യാനും ശ്രമിക്കുന്നു. ഹൈക്കമാന്‍ഡിന്‍റിന്‍റെ ഏത് തീരുമാനവും അംഗീകരിക്കുമോയെന്ന ചോദ്യത്തിന്, ചോദ്യം സാങ്കല്‍പികം എന്ന മറുപടിയിലൂടെ സതീശന്‍ അതിന് തയ്യാറല്ലെന്ന സന്ദേശവും നല്‍കുന്നു. തര്‍ക്കം തെരുവിലേക്ക് നീങ്ങിയതില്‍ കോണ്‍ഗ്രസ് ഉന്നത നേതൃത്വത്തിന് കടുത്ത അമര്‍ഷമുണ്ട്. ദില്ലിയിലടക്കം ഫ്ലക്സ് യുദ്ധം രൂക്ഷമാകുകയാണ്. മത്സരിച്ച് സ്വീകരണം സംഘടിപ്പിച്ചും നേതാക്കള്‍ പോരടിക്കുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more