- തിരുവല്ലയിൽ കാറിന് തീപിടിച്ച് 2 മരണം; കത്തിക്കരിഞ്ഞ നിലയിൽ 2 മൃതദേഹം
- അതിസമ്പന്നർക്ക് മേൽ പുതിയ നികുതി ചുമത്താൻ ജി 20 ധാരണ; വരുന്നത് ആഗോള സമ്പദ് ക്രമത്തെ ഉലയ്ക്കുന്ന നീക്കം
- ആരോഗ്യമന്ത്രിയുടെ ഓഫീസിലെ നിയമന കോഴ കെട്ടിച്ചമച്ചത്; 4 പ്രതികൾ, കുറ്റപത്രം സമർപ്പിച്ചു
- ‘കശ്മീർ ഇപ്പോൾ സമാധാനത്തിലേക്ക് മടങ്ങുന്നു, അഗ്നിവീർ പദ്ധതിയുടെ ലക്ഷ്യം രാജ്യത്തിൻറെ സുരക്ഷ’: പ്രധാനമന്ത്രി
- ലണ്ടനിൽ മലയാളി ഡോക്ടർ മരണമടഞ്ഞു; വിടവാങ്ങിയത് തിരുവനന്തപുരം സ്വദേശിയായ ഡോ. ഷാജി ജോസഫ്
- തൃശൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും 20 കോടിയുമായി യുവതി മുങ്ങി; പ്രതിക്കായി ലൂക്ക് ഔട്ട് നോട്ടീസ്
- അര നൂറ്റാണ്ട് മുമ്പ് മുങ്ങിയ കപ്പല്‍ വീണ്ടെടുത്ത് ഓസ്ട്രേലിയ; അപകടം നടന്നത് 1969-ല്‍
കാലത്തിന്റെ എഴുത്തകങ്ങള്‍10 – (ഡോ. മുഞ്ഞിനാട് പത്മകുമാര്‍)
- Sep 22, 2023
![കാലത്തിന്റെ എഴുത്തകങ്ങള്‍10 – (ഡോ. മുഞ്ഞിനാട് പത്മകുമാര്‍)](https://uukmanews.com/wp-content/uploads/2023/09/IMG_5011.jpeg)
യാത്രകളുടെ ശേഷിപ്പുകൾ- തുടർച്ച
ഫിന്‍ലാന്‍ഡ് യാത്രയുടെ അവസാനം യാത്രികന് ഹെല്‍സിങ്കിയുടെ സൗന്ദര്യം ആസ്വദിച്ച് നടക്കുമ്പോള്‍ ഒരിന്ത്യന്‍ റസ്റ്റാറന്റ് കണ്ട അനുഭവം പങ്കുവയ്ക്കുന്നുണ്ട്. അത് പ്രത്യേകം ശ്രദ്ധയാകര്‍ഷിക്കുന്ന ഒരനുഭവമാണ്. ആ റസ്റ്റാറന്റിന്റെ പേര് തന്നെ പ്രത്യേകം ശ്രദ്ധ ആകര്‍ഷി ക്കുന്ന ഒരനുഭവമാണ്. ആ റസ്റ്റാറന്റിന്റെ പേര് തന്നെ പ്രത്യേകതയുള്ളതാണ്. ‘ഗാന്ധി റസ്റ്റോറന്റ്.’ ഇതുപോലെ സ്പെയിന് റിയല്‍ മാഡ്രിഡ് സ്റ്റേഡിയത്തിനടുത്തും ആംസ്റ്റര്‍ഡാം ഹാര്‍ലിമിയിലും ഗാന്ധി ഹോട്ടലു കള്‍ കണ്ടതായി കാരൂര്‍ രേഖപ്പെടുത്തുന്നുണ്ട്. ഇതെല്ലാം സംസ്കാരത്തിന്റെ തന്നെ സവിശേഷമുദ്രകളായി തന്നെ തിരിച്ചറിയാവുന്നവയാണ്. കാലം കഴിഞ്ഞും നമ്മുടെ മനസ്സിന്റെ ഉള്‍പ്പിരിവുകളില്‍ ചേര്‍ത്തു വയ്ക്കാവുന്ന ഓര്‍ത്തെടുക്കാവുന്ന മുഹൂര്‍ത്തങ്ങള്‍. ഇത്തരം മുഹൂര്‍ത്തങ്ങളെ കണ്ടെടുത്ത് അത് സംസ്കാരത്തിന്റെയും കാലത്തിന്റെയും ഒപ്പം നിര്‍ത്തി വിചിന്തനം ചെയ്യുമ്പോഴാണ് പലപ്പോഴും അത് കാലഗന്ധിയായ ഒരനുഭവമായിത്തീരുന്നത്. ഫിന്‍ലന്‍ഡ് യാത്രാവിവരണത്തിലെ മണക്കും മുഹൂര്‍ത്തങ്ങള്‍ അതാണ് ഓര്‍മ്മിപ്പിക്കുന്നത്. ഇതൊന്നും വെറും യാത്രകളല്ല. സംസ്കാരത്തിലേക്ക് തുറന്നു പിടിച്ച സാംസ്കാരിക യാത്രകളാണ്. അതുകൊണ്ടാണ് വീണ്ടും വീണ്ടും ഈ യാത്രാപുസ്തകങ്ങളിലൂടെ കടന്നുപോകാന്‍ വായനക്കാരനെ പ്രേരിപ്പിക്കുന്നത്.
![](https://uukmanews.com/wp-content/uploads/2023/09/IMG_4998.jpeg)
കാരൂരിന്റെ സഞ്ചാരസാഹിത്യകൃതികളില്‍ ശ്രദ്ധേയമായ ഒരു പുസ്തകമാണ് ‘കന്യാസ്ത്രീ കാക്കളുടെ നാട്’. ലോക സഞ്ചാരിയായ കാരൂരിന്റെ അനഭവങ്ങളുടെ കയ്യൊപ്പ് ചാര്‍ത്തിയ പുസ്തകമാണിത്. ആഫ്രിക്കന്‍ ഭൂപ്രകൃതിയുടെ വന്യസൗന്ദര്യമാകെ ഒരു ചിപ്പിയിലെന്നപോലെ ഒതുക്കിപ്പറയുക സാഹസിതകതയാണ്. ഈ സാഹസികതയെയാണ് വളരെ മികച്ച രീതിയില്‍ വായനയുടെ രസച്ചരട് പൊട്ടാതെ കാരൂരിലെ യാത്രികന് അനുഭവിച്ച് അവതരിപ്പിച്ചിരിക്കുന്നത്. ഈ എഴുത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഒരു ഫിക്ഷന്റെ ലാവണ്യ നിയമങ്ങള്‍ക്കനുസൃതമായാണ് യാത്രികന് ഈ പുസ്തകം തയ്യാര്‍ ചെയ്തിട്ടുള്ളത്. അതുകൊണ്ട് തന്നെ ആഫ്രിക്കന്‍ ഭൂപ്രദേശം പോലെ, വായനയില്‍ ഹൃദ്യമായ ഒരനുഭൂതി എന്നതിനപ്പുറം കാലത്തിന്റെയും ജീവിതത്തിന്റെയും സമ്മിശ്രമായ ഒരനുഭവതലം കൂടി യാത്രികന് ഈ കൃതിയിലൂടെ വെളിപ്പെടുത്തുന്നുണ്ട്. ‘രാജധാനി വിട്ടിറങ്ങിയ രാജകുമാരന്’ എന്ന ആദ്യ അദ്ധ്യായത്തില്‍ തന്നെ അതിന്റെ കതിര്‍ക്കനമുള്ള അനുഭവസത്തയുണ്ട്. ലോകത്തിലെ തന്നെ അത്യപൂര്‍വ്വമായ ആവാസ വ്യവസ്ഥയാല്‍ അനുഗ്രഹീതമായ ബോട്സ്വാനയുടെ വിരിമാറിലൂടെ സമാരംഭിക്കുന്ന യാത്ര ആനന്ദപ്രദവും ഉല്ലാസപ്രദവുമാണ് അതിന് പരിഭ്രാന്തി യുടെ ഒരു സുഖവും കൂടിയുണ്ട്. സിംബാബ്വേയിലെ ഏറ്റവും ഉയരമുള്ള ന്യൂഗാനി പര്‍വത നിരകളിലേക്കുള്ള യാത്ര ഉദ്വേഗജനകമാണ്. ഇരുണ്ട രഹസ്യങ്ങളുടെ താവളമായ ആഫ്രിക്കന്‍ യാത്രകളുടെ ഉത്തുംഗ ഗിരിമകുടമാണ് ന്യൂഗാനി പര്‍വ്വതം. ആരിലും ഭയം ജനിപ്പിക്കുമാറുതകുന്ന ഗിരിമസ്തകം. അതിന്റെ വന്യതയ്ക്ക് ഇത്തിരി അയവു വരുത്താനെന്ന വണ്ണം യാത്രികന്റെ മനസ്സിലൂടെ അല്പാല്പമായി ചില ഭാഷാ പ്രയോഗങ്ങള്‍ കാവ്യാത്മകമായി അനുഭവപ്പെട്ടതായി തോന്നി. ‘ആകാശം പ്രളയ കാലമേഘങ്ങളെപ്പോലെ ഗര്‍ജ്ജിക്കുന്നു’ എന്നും ‘സൂര്യകിരണങ്ങളെ പര്‍വ്വത നിരകള്‍ വിഴുങ്ങിയതായി തോന്നി’ എന്നും യാത്രികനായ കാരൂര്‍ എഴുതുമ്പോള്‍ അതെല്ലാം സ്വരസുഗന്ധം പേറുന്ന കാല്പനികതയുടെ അമൃതവര്‍ഷമായി വായനക്കാര്‍ക്ക് തോന്നും. ഇത്തരമൊരു പാട് കല്പനകള് പുസ്തകത്തില്‍ അങ്ങിങ്ങായി ഈ യാത്രികന് കൊരുത്തിട്ടുണ്ട്. പ്രധാനമായും പതിനാറ് അദ്ധ്യായങ്ങളാണ് ഈ യാത്രാപുസ്തകത്തിലുള്ളത്. ഈ അദ്ധ്യായങ്ങളില്‍ പലതും ഉദ്വേഗഭരിതവും ഭീതിജനകവുമായ ഒരനുഭവം പങ്കിടുന്നവയാണ്.
![](https://uukmanews.com/wp-content/uploads/2023/09/IMG_4999.jpeg)
ഭീമന് കുന്നിലുറങ്ങുന്ന ദേവാലയം, അഗ്നികുണ്ഡത്തിലെരിയുന്ന രോഗങ്ങള്‍, കണ്ണുകള്‍ കണ്ട് ഭയക്കുന്ന വന്യമൃഗങ്ങള്‍ തുടങ്ങി വ്യത്യസ്തമായ അനുഭവരാശികളിലൂടെ മുന്നേറുന്ന കഥാകഥനരീതിയാണ് കാരൂരിലെ യാത്രികന് ഈ പുസ്തകത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. ഈ അവതരണം മലയാള ത്തില്‍ ഏറെ പുതുമയുള്ള ഒരു രീതിയാണ്. ആ അര്‍ത്ഥത്തില്‍ ഒരുത്തമ കലാസൃഷ്ടിയുടെ അനുപമമായ ലാവണ്യ സംസ്കാരം വിളക്കിച്ചേര്‍ക്കാന്‍ കാരൂരിലെ യാത്രികന് കഴിഞ്ഞിരിക്കുന്നു എന്നത് ശ്രദ്ധേയമായൊരു നേട്ടമാണ്. ഒരു കലാസൃഷ്ടിയുടെ സാരവത്തായ അനുഭവതലം കാരൂരിന്റെ ഇതര സഞ്ചാരകൃതികളില്‍ കണ്ടെത്താനും അനുഭവിക്കാനും കഴിയും. ഇത്തരം സത്താപരമായ അനുഭവ പ്രപഞ്ചത്തെ കാലികമായ സാമൂഹിക ജീവിതത്തിനോട് ചേര്‍ത്തു വയ്ക്കുമ്പോഴാണ് ഏതൊരു സാഹിത്യകൃതിയും അതിന്റെ ഉന്നതവും ഉദാത്തവുമായ സാംസ്കാരിക നിര്‍മ്മിതിക്ക് കാരണ ഭൂതമാകുകയുള്ളൂ. ഇത്തരം അനുഭവങ്ങളുടെ ഒരു പരിച്ഛേദമാണ് കാരൂരിന്റെ യാത്രാപുസ്തകങ്ങള്. ‘കാറ്റില്‍ പറക്കുന്ന പന്തുകള്‍’ എന്ന യാത്രാ പുസ്തകത്തിന് പ്രശസ്ത എഴുത്തുകാരന് ശ്രീ. സി. രാധാകൃഷ്ണന് എഴുതിയ ആമുഖം വായിച്ചാല്‍ ഇതിന്റെ ആഴവും പരപ്പും ആധികാരികതയും തിരിച്ചറിയാനാകും. ശ്രീ. സി. രാധാകൃഷ്ണന് എഴുതുന്നു. ‘ചരിത്രസുരഭിലവും ബഹുതല സ്പര്‍ശിയുമായ കഴിവുകള്‍ കൊണ്ട് ലോകശ്രദ്ധ പിടിച്ചു പറ്റിയിട്ടുള്ളതുമായ ഒരു നാടിനെ വെറും തൊണ്ണൂറ് പേജുകളില്‍ പരിചയപ്പെടുത്തുക എന്നത് വലിയ സാഹസം. പരക്കെ കാണാനും ചുരുക്കി പറയാനും കഴിയുന്ന ഒരാള്‍ക്ക് മാത്രമേ ഇതു സാധിക്കൂ. സര്‍ഗ്ഗധനനായ കാരൂര്‍ സോമന് ഈ വെല്ലുവിളി വിജയകരമായി ഏറ്റെടുത്തിരിക്കുന്നു. കഥാകൃത്തായ ഇദ്ദേഹം ചരിത്രം പറയുന്നത് കഥപോലെയാണ്. ചരിത്രത്തിന്റെയും ഭൂമിശാസ്ത്രത്തിന്റെയും വിരസത തീര്‍ത്തും ഒഴിവാകുന്നു. ദേശീയത എന്നത് എങ്ങനെ ഉറവെടുക്കുന്നു, നിലനില്ക്കുന്നു, വളരുന്നു എന്ന കാര്യം നമുക്ക് ഈ പുസ്തകത്തില്‍ നിന്ന് സ്പഷ്ടമായി മനസ്സിലാകും. മാനവരാശിയുടെ മൊത്തം ഭാവി രൂപ പ്പെടുത്തുന്നതില്‍ വിവിധദേശിയതകള്‍ എത്രത്തോളം എങ്ങനെ പങ്കു പറ്റണം എന്ന് നമുക്ക് വ്യക്തമായി കിട്ടുകയും ചെയ്യു’ കാരൂരിന്റെ എഴുത്തു ജീവിത ദര്‍ശനം കൂടി വെളിപ്പെടുത്തുന്ന നിരീക്ഷണമാണ് ശ്രീ. സി. രാധാകൃഷ്ണന് ഈ കുറിപ്പിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.
![](https://uukmanews.com/wp-content/uploads/2023/09/IMG_5001.jpeg)
ദീര്‍ഘമായ പ്രവാസജീവിതത്തിന്റെ ആഴമുള്ള അനുഭവ പ്രപഞ്ചമാണ് കാരൂരിന്റെ എഴുത്തുലോകം. അതില്‍ തന്നെ സമഗ്രദര്‍ശനം ഉള്‍ക്കൊള്ളുന്ന അതിവിശാലമായ ലോകക്കാഴ്ചയാണ് അദ്ദേഹത്തിന്റെ യാത്രാ പുസ്തകങ്ങള്‍. ഓരോ നിമിഷവും തിടം വച്ചുണരുന്ന അന്വേഷണതൃഷ്ണയാണ് ഈ യാത്രാ പുസ്തകങ്ങളുടെയെല്ലാം കരുത്തും സൗന്ദര്യവും. എത്തുന്ന ദേശത്തിന്റെ സാംസ്കാരിക സാമൂഹിക പശ്ചാത്തലങ്ങളും ജനജീവിതവും ചരിത്രബോധവും കാരൂരിന്റെ കാഴ്ചകളില്‍ സക്രീയമായി കടന്നുവരുന്നുണ്ട്.
ലോകത്തിലെ ഏഴുകലകളുടെയും തലസ്ഥാനനഗരിയായ ‘വിയന്ന’ യിലേക്ക് യാത്രികന് നടത്തുന്ന സഞ്ചാരം (കനകനക്ഷത്രങ്ങളുടെ നാട്ടില്‍) ചരിത്രത്തിലേക്കും സംസ്കാരത്തിലേക്കും സംഗീതത്തിലേക്കും തുറന്നു വച്ച ഒരനുഭവമാണ്. മനോഹരമായ ഈ യാത്രാ പുസ്തകത്തില്‍ മൊസാര്‍ട്ടിനെയും ബീഥോവനെയും പരാമര്‍ശിക്കുന്നൊരദ്ധ്യായമുണ്ട്. തീക്ഷ്ണവ്യക്തിത്വം പേറിയ, പ്രതിഭാധനരായ രണ്ടു നക്ഷത്രങ്ങളെ കാരൂര്‍ കുറഞ്ഞ വാക്കുള്‍ കൊണ്ട് അടയാളപ്പെടുത്തുമ്പോള്‍ അവരുടെ ജീവിതകഥകളില്‍ ഒരിക്കലും നാം കണ്ടിട്ടില്ലാത്ത ഒരു അത്ഭുതലോകം പിറന്നുവീഴുന്നത് കാണാം.
![](https://uukmanews.com/wp-content/uploads/2023/09/IMG_5002.jpeg)
നമുക്കറിയാവുന്ന മൊസാര്‍ട്ടും ബീഥോവനും സംഗീതജ്ഞരാണ്. എന്നാല്‍ അവരുടെ ജീവിതത്തിന്റെ ആഴങ്ങളിലേക്ക് ഒരിക്കലും നാം കടന്നു ചെന്നിട്ടില്ല. ആ ജീവിതങ്ങളെ, ആരും ഇതുവരെയും രേഖപ്പെടുത്തിയിട്ടില്ലാത്ത നേരുകള്‍ കൊണ്ട് കാരൂര്‍ വരച്ചിരുന്നു. അതുകൊണ്ട് തന്നെ ഈ എഴുത്തിന് ഒരു സാംസ്കാരിക വായനയുടെ അനുഭവതലം കൂടിയുണ്ട്. കാരൂര്‍ എഴുതുന്നു ‘ലൂഡ്വിഗ് ബീഥോവന്’ എന്ന വയലിന് മാന്ത്രികന്റെ സിംഫണി എക്കാലത്തെയും ലോകക്ലാസിക്. ജര്‍മ്മന്‍ കമ്പോസറും പിയാനിസ്റ്റുമായ കാലത്തിന്റെയും ഒരേ സമയം സഹചാരിയായിരുന്നു. പാശ്ചാത്യക്ലാസിക്കല്‍ മ്യൂസിക്കിന്റെ ഭ്രാന്തമായ ആവേശം തലയ്ക്കുപിടിച്ചു സംഗീതത്തിനു സ്വന്തം രൂപവും ഭാവവും നല്കിയ മഹാനുഭാവന്. താന്‍ ചിട്ടപ്പെടുത്തിയത് കേള്‍ക്കാനുള്ളഭാഗ്യം ബീഥോവനുണ്ടായില്ല. പൂര്‍ണമായി ശ്രവണസുഖം നഷ്ടപ്പെട്ട പ്പോഴേക്കും അദ്ദേഹം എക്കാലത്തെയും വലിയ സിംഫണി ചിട്ടപ്പെടുത്തി. ഇങ്ങനെ കാര്യമാത്ര പ്രസക്തമായി കാഴ്ചപ്പുറങ്ങളെ അതിന്റെ ജീവിതയാഥാര്‍ത്ഥ്യങ്ങളുമായി ചേര്‍ത്തുവച്ച് പുതിയൊരു ആസ്വാദന സംസ്കാരം സൃഷ്ടിക്കാന്‍ കഴിയുന്നു എന്നത് ഉത്കൃഷ്ടമായ ഒരനുഭവ സംസ്കാരമാണ്. ഇതേ അനുഭവത്തിന്റെ മറുപുറത്താണ് ‘ഹിറ്റ്ലര്‍ സമം ഏകാധിപത്യം’ എന്ന അദ്ധ്യായം കടന്നുവരുന്നത്. കാരൂര്‍ എഴുതുന്നത് ശ്രദ്ധിക്കുക. “ഹിറ്റ്ലറിന്റെ അനുയായികള്‍ക്ക് വിശുദ്ധപുസ്തകമായിരുന്ന മെയിന്‍ കാംഫ് ജര്‍മ്മനിയുടെ പരാജയത്തോടെ വിലക്കപ്പെട്ട പുസ്തകമായി മാറി. പക്ഷേ, ഈ ആധുനിക കാലത്ത്, എഴുത്തുകാരനെ വെറുക്കുമ്പോഴും അയാളുടെ വാക്കുകളിലേക്ക് കാലദേശമന്യേ വായനക്കാര്‍ കുതിച്ചെത്തിക്കൊണ്ടിരിക്കുകയാണ്. ഇങ്ങനെയെല്ലാം ആഴത്തില്‍ ഒഴുകിക്കിടക്കുന്ന നിരീക്ഷണങ്ങളിലൂടെ ഉരുത്തിരിഞ്ഞുവരുന്ന കാലത്തിന്റെ അനുഭവപ്രപഞ്ചം മലയാളത്തിന്റെ യാത്രാവിവരണശാഖയ്ക്ക് നല്കുന്ന പുത്തനുണര്‍വ് അഭിനന്ദനാര്‍ഹമായ ഒന്നാണ്.
![](https://uukmanews.com/wp-content/uploads/2023/09/IMG_5002-1.jpeg)
കാരൂരിലെ എഴുത്തുകാരന് (യാത്രികന്) ,സ്വയം നവീകരിക്കുകയും അത്തരം നവീകരണപദ്ധതിയിലൂടെ ഭാഷയെയും നവീകരിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ മഹത്തായ ഈ യാത്രാപുസ്തകങ്ങള് ഒരു കാലഘട്ടത്തിന്റെ ചരിത്ര സാംസ്കാരിക സാമൂഹ്യ ജീവിതത്തിലേക്കു തുറന്നു വച്ച ഒരു മൂന്നാം കണ്ണുകൂടിയാണ്.”
![](https://uukmanews.com/wp-content/uploads/2023/09/IMG_5003.jpeg)
![](https://uukmanews.com/wp-content/uploads/2023/09/IMG_5004.jpeg)
![](https://uukmanews.com/wp-content/uploads/2023/09/IMG_5005.jpeg)
![](https://uukmanews.com/wp-content/uploads/2023/09/IMG_5006.jpeg)
![](https://uukmanews.com/wp-content/uploads/2023/09/IMG_5007.jpeg)
![](https://uukmanews.com/wp-content/uploads/2023/09/IMG_5008.jpeg)
![](https://uukmanews.com/wp-content/uploads/2023/09/IMG_5009.jpeg)
![](https://uukmanews.com/wp-content/uploads/2023/09/IMG_3752-1-1024x754.jpeg)
Latest News:
തിരുവല്ലയിൽ കാറിന് തീപിടിച്ച് 2 മരണം; കത്തിക്കരിഞ്ഞ നിലയിൽ 2 മൃതദേഹം
പത്തനംതിട്ട തിരുവല്ലയിൽ കാറിന് തീപിടിച്ച് 2 മരണം. കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ 2 മൃതദേഹങ്ങൾ കണ്...Latest Newsഅതിസമ്പന്നർക്ക് മേൽ പുതിയ നികുതി ചുമത്താൻ ജി 20 ധാരണ; വരുന്നത് ആഗോള സമ്പദ് ക്രമത്തെ ഉലയ്ക്കുന്ന നീക...
ലോകത്തിലെ ഏറ്റവും ധനികനായ എലോൺ മസ്കിനും പട്ടികയിൽ 11ാമനായ മുകേഷ് അംബാനിയും ഉൾപ്പടെ ശതകോടീശ്വരന്മാർക...Latest Newsആരോഗ്യമന്ത്രിയുടെ ഓഫീസിലെ നിയമന കോഴ കെട്ടിച്ചമച്ചത്; 4 പ്രതികൾ, കുറ്റപത്രം സമർപ്പിച്ചു
ആരോഗ്യമന്ത്രി വീണ ജോർജിന്റെ പി.എയുടെ പേര് ഉപയോഗിച്ചുള്ള നിയമനത്തട്ടിപ്പില്‍ രാഷ്ട്രീയ ഗൂഢാലോചന തള്ള...Breaking News‘കശ്മീർ ഇപ്പോൾ സമാധാനത്തിലേക്ക് മടങ്ങുന്നു, അഗ്നിവീർ പദ്ധതിയുടെ ലക്ഷ്യം രാജ്യത്തിൻറെ സുരക്ഷ’: പ്രധാന...
കാർഗിൽ സമരണയിൽ രാജ്യം. ദ്രസയിലെ യുദ്ധസ്മാരകത്തിൽ എത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വീരമൃത്യു വരിച്...Latest Newsലണ്ടനിൽ മലയാളി ഡോക്ടർ മരണമടഞ്ഞു; വിടവാങ്ങിയത് തിരുവനന്തപുരം സ്വദേശിയായ ഡോ. ഷാജി ജോസഫ്
ലണ്ടൻ: ലണ്ടനിൽ മലയാളി ഡോക്ടർ മരണമടഞ്ഞു. ലണ്ടനിലെ മലയാളികൾക്കിടയിൽ ഏറെ സുപരിചിതനായ ഡോ ഷാജി ജോസഫാണ് ഇ...Obituaryതൃശൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും 20 കോടിയുമായി യുവതി മുങ്ങി; പ്രതിക്കായി ലൂക്ക് ഔട്ട് നോ...
തൃശൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും 20 കോടി രൂപയുമായി യുവതി മുങ്ങിയ സംഭവത്തിൽ ജീവനക്കാരിക്...Latest Newsഅര നൂറ്റാണ്ട് മുമ്പ് മുങ്ങിയ കപ്പല്‍ വീണ്ടെടുത്ത് ഓസ്ട്രേലിയ; അപകടം നടന്നത് 1969-ല്‍
21 പേരുടെ മരണത്തിനിടയാക്കിയ, രാജ്യത്തിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ സമുദ്ര തിരച്ചിലിന് ഇടയാക്കി ക...Latest Newsവൈക്കത്ത് വീട്ടുമുറ്റത്ത് കഞ്ചാവ് കൃഷി; യുവാവ് അറസ്റ്റിൽ
വൈക്കത്ത് വീട്ടുമുറ്റത്ത് കഞ്ചാവ് കൃഷി നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. വെച്ചൂർ സ്വദേശി പി ബിപിൻ എന്‍...Latest News
Post Your Comments Here ( Click here for malayalam )
Latest Updates
- തിരുവല്ലയിൽ കാറിന് തീപിടിച്ച് 2 മരണം; കത്തിക്കരിഞ്ഞ നിലയിൽ 2 മൃതദേഹം പത്തനംതിട്ട തിരുവല്ലയിൽ കാറിന് തീപിടിച്ച് 2 മരണം. കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ 2 മൃതദേഹങ്ങൾ കണ്ടെത്തി. വേങ്ങലിൽ പാടത്തോട് ചേര്‍ന്ന റോഡിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. തുകലശേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാഗണർ കാറാണ് കത്തിയമർന്നത്. ഒരു പുരുഷൻ്റെയും സ്ത്രീയുടെയും മൃതദേഹമാണിതെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടമരണമാണോയെന്നും പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കാര്‍ പൂർണമായും കത്തിയമർന്ന നിലയിലാണ്. കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. കാറിന് തീപിടിച്ച വിവരമറിഞ്ഞ് ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി തീയണക്കുകയായിരുന്നു. സംഭവത്തിൽ വിശദമായ
- അതിസമ്പന്നർക്ക് മേൽ പുതിയ നികുതി ചുമത്താൻ ജി 20 ധാരണ; വരുന്നത് ആഗോള സമ്പദ് ക്രമത്തെ ഉലയ്ക്കുന്ന നീക്കം ലോകത്തിലെ ഏറ്റവും ധനികനായ എലോൺ മസ്കിനും പട്ടികയിൽ 11ാമനായ മുകേഷ് അംബാനിയും ഉൾപ്പടെ ശതകോടീശ്വരന്മാർക്ക് മേൽ ഒരു പുതിയ അതിസമ്പന്ന നികുതി ചുമത്താൻ പദ്ധതിയുമായി ജി 20 രാജ്യങ്ങൾ. പണക്കാരും ദരിദ്രരും തമ്മിലുള്ള അന്തരം ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിൽ നിൽക്കുന്ന സമയത്താണ് ബ്രസീലിയൻ പ്രസിഡന്റും ഇടത് സോഷ്യലിസ്റ്റുമായ ലുല ഡ സിൽവ മുന്നോട്ട് വെച്ച ഈ ഐഡിയ. ലോക സമ്പത്ത് ഒരു കേക്ക് രൂപത്തിലാക്കിയാൽ അതിന്റെ പകുതിയും കയ്യാളുന്നത് വെറും പത്ത് ശതമാനം വരുന്ന അതിസന്പന്നരാണ്
- ആരോഗ്യമന്ത്രിയുടെ ഓഫീസിലെ നിയമന കോഴ കെട്ടിച്ചമച്ചത്; 4 പ്രതികൾ, കുറ്റപത്രം സമർപ്പിച്ചു ആരോഗ്യമന്ത്രി വീണ ജോർജിന്റെ പി.എയുടെ പേര് ഉപയോഗിച്ചുള്ള നിയമനത്തട്ടിപ്പില്‍ രാഷ്ട്രീയ ഗൂഢാലോചന തള്ളി പൊലീസിന്റെ കുറ്റപത്രം. സാമ്പത്തികലാഭം ലക്ഷ്യമിട്ട് മുന്‍ എ.ഐ.എസ്.എഫ് നേതാവ് കെ.പി.ബാസിതും പത്തനംതിട്ടയിലെ സി.ഐ.ടി.യു ഓഫീസ് സെക്രട്ടറിയായിരുന്ന അഖില്‍ സജീവും ചേര്‍ന്ന് നടത്തിയ തട്ടിപ്പ് മാത്രമെന്ന് പൊലീസ്. ആരോഗ്യമന്ത്രിയുടെ ഓഫീസിന് തട്ടിപ്പില്‍ പങ്കില്ലെന്നും സ്ഥിരീകരിച്ചാണ് കുറ്റപത്രം നല്‍കിയത്. മകന്റെ ഭാര്യയുടെ ജോലിക്കായി മന്ത്രി വീണാ ജോര്‍ജിന്റെ പി.എയ്ക്ക് കോഴ നല്‍കിയെന്ന മലപ്പുറംകാരന് ഹരിദാസന്റെ ആരോപണമായിരുന്നു കേസിൻ്റെ ന്റെ തുടക്കം. ഹരിദാസന് സെക്രട്ടേറിയറ്റിലെത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നതോടെ
- ‘കശ്മീർ ഇപ്പോൾ സമാധാനത്തിലേക്ക് മടങ്ങുന്നു, അഗ്നിവീർ പദ്ധതിയുടെ ലക്ഷ്യം രാജ്യത്തിൻറെ സുരക്ഷ’: പ്രധാനമന്ത്രി കാർഗിൽ സമരണയിൽ രാജ്യം. ദ്രസയിലെ യുദ്ധസ്മാരകത്തിൽ എത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വീരമൃത്യു വരിച്ച സൈനികർക്ക് ആദരം അർപ്പിച്ച് പ്രധാനമന്ത്രി. കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ചവർ അമരത്വം നേടിയവരെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഓരോ സൈനികന്റെയും ത്യാഗം സ്മരിക്കുന്നെന്ന് പ്രധാനമന്ത്രി. ദ്രാസിലെ യുദ്ധസ്മാരകത്തിൽ എത്തി പുഷ്പചക്രം അര്‍പ്പിച്ച ശേഷം സംസാരിക്കുകയായികുന്നു അദ്ദേഹം. രാജ്യം സൈനികരോട് കടപ്പെട്ടിരിക്കുന്നു. സൈനികരുടെ വീരമൃത്യു രാജ്യം എന്നും ഓർക്കും. ആധുനിക ആയുധങ്ങൾ ലഭ്യമാക്കി സേനയെ കൂടുതൽ നവീകരിക്കും. നിഴൽ യുദ്ധം നടത്തി ഇന്ത്യയെ
- തൃശൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും 20 കോടിയുമായി യുവതി മുങ്ങി; പ്രതിക്കായി ലൂക്ക് ഔട്ട് നോട്ടീസ് തൃശൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും 20 കോടി രൂപയുമായി യുവതി മുങ്ങിയ സംഭവത്തിൽ ജീവനക്കാരിക്കായി ലൂക്ക് ഔട്ട് നോട്ടീസ് ഇറക്കും. അന്വേഷണ ചുമതല പ്രത്യേക സംഘത്തിന്. പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും. വ്യാജ അക്കൗണ്ടുകളിലേക്ക് പണം മാറ്റി തട്ടിപ്പ് നടത്തിയത് കൊല്ലം സ്വദേശി ധന്യാ മോഹനാണ്. 18 വർഷം സ്ഥാപനത്തിൽ ജോലി ചെയ്ത ശേഷമാണ് യുവതിയുടെ തട്ടിപ്പ്. 2019 മുതൽ കമ്പനിയിൽ നിന്നും വ്യാജ ലോണുകൾ ഉണ്ടാക്കി കമ്പനിയുടെ ഡിജിറ്റൽ പേഴ്സ്ണൽ ലോൺ അക്കൗണ്ടിൽ
![https://uukmanews.com/archives/217624](https://uukmanews.com/wp-content/uploads/2024/07/7a59fac6-0b93-4bca-a563-59c382d71280.jpeg)
യുക്മ ദേശീയ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറയുമായി ഏഷ്യാനെറ്റ് യൂറോപ്പ് ചെയർമാൻ എസ്സ്.ശ്രീകുമാർ നടത്തിയ അഭിമുഖം ഏഷ്യാനെറ്റിൽ ഇന്ന് രാത്രി 9 ന് (യു കെ സമയം) സംപ്രേക്ഷണം ചെയ്യുന്നു. /
യുക്മ ദേശീയ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറയുമായി ഏഷ്യാനെറ്റ് യൂറോപ്പ് ചെയർമാൻ എസ്സ്.ശ്രീകുമാർ നടത്തിയ അഭിമുഖം ഏഷ്യാനെറ്റിൽ ഇന്ന് രാത്രി 9 ന് (യു കെ സമയം) സംപ്രേക്ഷണം ചെയ്യുന്നു.
അലക്സ് വർഗ്ഗീസ്(യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) നാലാമത് ലോക കേരള സഭ സമ്മേളനത്തിൽ പങ്കെടുത്ത യുക്മ ദേശീയ പ്രസിഡൻറ് ഡോ. ബിജു പെരിങ്ങത്തറയുമായി ഏഷ്യാനെറ്റ് യൂറോപ്പ് ചെയർമാൻ എസ്സ്.ശ്രീകുമാർ നടത്തിയ അഭിമുഖം ഏഷ്യാനെറ്റിൽ ഇന്ന് രാത്രി 9 ന് (യു കെ സമയം) സംപ്രേക്ഷണം ചെയ്യുന്നു. ഏഷ്യാനെറ്റ് മലയാളി ജേർണൽ എന്ന പ്രോഗ്രാമിലായിരിക്കും ഈ അഭിമുഖം സംപ്രേക്ഷണം ചെയ്യുന്നത്. 2024 ജൂൺ 13 മുതൽ 15 വരെ തീയതികളിൽ തിരുവനന്തപുരത്ത് വെച്ച് നടന്ന നാലാമത്
![https://uukmanews.com/archives/217430](https://uukmanews.com/wp-content/uploads/2024/07/d0683c5c-c0e6-46d3-bdd0-721429afda7c.jpeg)
യുക്മ ബംബർ ടിക്കറ്റ് വിൽപ്പനക്ക് ഉജ്ജ്വല തുടക്കം…. വിജയികളെ കാത്തിരിക്കുന്നത് ലൈഫ് ലൈൻ പ്രൊട്ടക്ട് സ്പോൺസർ ചെയ്യുന്ന 10000 പൗണ്ടും 22 ഗ്രാം സ്വർണനാണയങ്ങളും….നറുക്കെടുപ്പ് നവംബർ 2 ന് യുക്മ ദേശീയ കലാമേള വേദിയിൽ…. /
യുക്മ ബംബർ ടിക്കറ്റ് വിൽപ്പനക്ക് ഉജ്ജ്വല തുടക്കം…. വിജയികളെ കാത്തിരിക്കുന്നത് ലൈഫ് ലൈൻ പ്രൊട്ടക്ട് സ്പോൺസർ ചെയ്യുന്ന 10000 പൗണ്ടും 22 ഗ്രാം സ്വർണനാണയങ്ങളും….നറുക്കെടുപ്പ് നവംബർ 2 ന് യുക്മ ദേശീയ കലാമേള വേദിയിൽ….
അലക്സ് വർഗ്ഗീസ് (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ) യുക്മ ദേശീയ – റീജിയണൽ കമ്മറ്റികളുടെയും, യുക്മ ചാരിറ്റിയുടെയും, അംഗ അസോസിയേഷനുകളുടെയും പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണാർത്ഥം യുക്മ ദേശീയ സമിതി യുകെയിലെ പ്രമുഖ ഇൻഷുറൻസ് & മോർട്ട്ഗേജ് സ്ഥാപനമായ ലൈഫ് ലൈൻ പ്രൊട്ടെക്ടിൻ്റെ സഹകരണത്തോടെ അവതരിപ്പിക്കുന്ന നാലാമത് “യുക്മ ബംമ്പർ ടിക്കറ്റ് – 2024 ” ഭാഗ്യക്കുറി പുറത്തിറക്കി. യുക്മ ദേശീയ കായികമേള വേദിയിൽ വച്ച് യുക്മ നാഷണൽ ട്രഷറർ ഡിക്സ് ജോർജാണ്
![https://uukmanews.com/archives/217363](https://uukmanews.com/wp-content/uploads/2024/07/IMG_9843.jpeg)
മത്സരവള്ളംകളിയ്ക്കൊപ്പം ലൈവ് സ്റ്റേജ് പ്രോഗ്രാമുകളും, “കേരളാ പൂരം 2024”; യു.കെയിലെ ഗായകര്‍ക്കും നര്‍ത്തകര്‍ക്കും അവസരം /
മത്സരവള്ളംകളിയ്ക്കൊപ്പം ലൈവ് സ്റ്റേജ് പ്രോഗ്രാമുകളും, “കേരളാ പൂരം 2024”; യു.കെയിലെ ഗായകര്‍ക്കും നര്‍ത്തകര്‍ക്കും അവസരം
അലക്സ് വര്‍ഗ്ഗീസ്(നാഷണല്‍ പി.ആര്.ഒ & മീഡിയ കോര്‍ഡിനേറ്റര്‍) യു.കെയിലെ 140 ൽപ്പരം മലയാളി സംഘടനകളുടെ കൂട്ടായ്മയായ യുക്മയുടെ നേതൃത്വത്തില്‍ ആഗസ്റ്റ് 31 ശനിയാഴ്ച്ച ഷെഫീല്‍ഡിനടുത്ത് റോഥര്‍ഹാമിലെ മാന്‍വേഴ്സ് തടാകത്തില്‍ നടത്തപ്പെടുന്ന “കേരളാ പൂരം 2024″നോട് അനുബന്ധിച്ച് സ്റ്റേജ് പരിപാടികള്‍ അവതരിപ്പിക്കുന്നതിന് യു.കെയിലെ ഗായകര്‍ക്കും നര്‍ത്തകര്‍ക്കും അവസരമുണ്ടായിരിക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ അഡ്വ. എബി സെബാസ്റ്റ്യന്‍ അറിയിച്ചു. വള്ളംകളി മത്സരം നടക്കുന്ന തടാകത്തിന് അഭിമുഖമായി മുന്‍വര്‍ഷങ്ങളില്‍ ക്രമീകരിച്ച മൈതാനിയിലായിരിക്കും ലൈവ് പ്രോഗ്രാം നടക്കുന്ന സ്റ്റേജ് സജ്ജീകരിക്കുന്നത്. ഓപ്പണ്‍ എയര്‍ സ്റ്റേജുകളില്‍
![https://uukmanews.com/archives/216979](https://uukmanews.com/wp-content/uploads/2024/07/4509f350-8ca4-46e1-bb03-6132da5c061f.jpeg)
“യുക്മ ടിഫിന്‍ ബോക്സ് – കേരളാ പൂരം 2024″ന് ആവേശം പകരാന്‍ മെഗാ തിരുവാതിര, ഫ്യൂഷന്‍ ഡാന്‍സ്, ഫ്ലാഷ് മോബ്… നൂറുകണക്കിന് മലയാളി കലാപ്രതിഭകൾ അണിഞ്ഞൊരുങ്ങുന്നു……. /
“യുക്മ ടിഫിന്‍ ബോക്സ് – കേരളാ പൂരം 2024″ന് ആവേശം പകരാന്‍ മെഗാ തിരുവാതിര, ഫ്യൂഷന്‍ ഡാന്‍സ്, ഫ്ലാഷ് മോബ്… നൂറുകണക്കിന് മലയാളി കലാപ്രതിഭകൾ അണിഞ്ഞൊരുങ്ങുന്നു…….
അലക്സ് വര്‍ഗീസ് (യുക്മ നാഷണല്‍ പി.ആര്.ഒ & മീഡിയ കോര്‍ഡിനേറ്റര്‍) ആഗസ്റ്റ് 31 ശനിയാഴ്ച്ച സൗത്ത് യോര്‍ക്ഷെയറിലെ ഷെഫീല്‍ഡിനു സമീപം റോഥര്‍ഹാം മാന്‍വേഴ്സ് തടാകത്തില്‍ നടക്കുന്ന “യുക്മ ടിഫിന്‍ ബോക്സ് – കേരളാ പൂരം 2024” മത്സരവള്ളംകളിയുടെയും അനുബന്ധ കലാപരിപാടികളുടെയും ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. രാവിലെ 10ന് തന്നെ ആദ്യ മത്സരങ്ങള്‍ ആരംഭിക്കും. മത്സരങ്ങളുടെ ഇടവേളകളില്‍ സ്റ്റേജില്‍ ലൈവ് കലാപരിപാടികള്‍ നടത്തപ്പെടും. ആദ്യ റൗണ്ട് മത്സരങ്ങള്‍ക്ക് ശേഷമായിരിക്കും ഔപചാരികമായ ഉദ്ഘാടന സമ്മേളനം നടത്തപ്പെടുന്നത്. വള്ളംകളി കാണുവാന്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍
![https://uukmanews.com/archives/216915](https://uukmanews.com/wp-content/uploads/2024/07/1-9.jpg)
യുക്മ ദേശീയ കായികമേള; ഹാട്രിക് കിരീടനേട്ടവുമായി മിഡ്ലാൻഡ്സ് റീജിയൺ; ആദ്യ അങ്കത്തിൽ വെന്നിക്കൊടി നാട്ടി സോമർസെറ്റ് മലയാളി കൾച്ചറൽ അസ്സോസിയേഷൻ; വടംവലിയിൽ അജയ്യരായി വൂസ്റ്റർഷെയർ മലയാളി കൾച്ചറൽ അസ്സോസിയേഷൻ /
യുക്മ ദേശീയ കായികമേള; ഹാട്രിക് കിരീടനേട്ടവുമായി മിഡ്ലാൻഡ്സ് റീജിയൺ; ആദ്യ അങ്കത്തിൽ വെന്നിക്കൊടി നാട്ടി സോമർസെറ്റ് മലയാളി കൾച്ചറൽ അസ്സോസിയേഷൻ; വടംവലിയിൽ അജയ്യരായി വൂസ്റ്റർഷെയർ മലയാളി കൾച്ചറൽ അസ്സോസിയേഷൻ
ബിർമിംഗ്ഹാം: കഴിഞ്ഞ ശനിയാഴ്ച ജൂൺ 29ന് ബിർമിംഗ്ഹാമിലെ വിൻഡ്ലി ലെഷർ സെന്റററിൽ നടന്ന യുക്മ ദേശീയ കായികമേളയിൽ ഹാട്രിക് കിരീടനേട്ടവുമായി ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്ലാൻഡ്സ് റീജിയൺ. തുടർച്ചയായി മൂന്നാം തവണയാണ് മിഡ്ലാൻഡ്സ് റീജിയൺ ചാമ്പ്യൻ പട്ടം അലങ്കരിക്കുന്നത്. ഇതിൽ രണ്ടു തവണയും നിലവിലെ റീജിയണൽ ഭരണസമിതിയുടെ കാലയളവിലാണ് നടന്നത്. മിഡ്ലാൻഡ്സ് ദേശീയ എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗം ജയകുമാർ നായർ, റീജിയണൽ പ്രസിഡന്റ് ജോർജ്ജ് തോമസ്, സെക്രട്ടറി പീറ്റർ ജോസഫ്, ട്രഷറർ അഡ്വ ജോബി പുതുക്കുളങ്ങര എന്നിവരുടെ നേതൃത്വത്തിലുള്ള
![https://uukmanews.com/archives/216837](https://uukmanews.com/wp-content/uploads/2024/07/1-5.jpg)
click on malayalam character to switch languages