- ഡോ. കെ കസ്തൂരിരംഗൻ അന്തരിച്ചു
- ഡല്‍ഹി ലഫ്. ഗവര്‍ണര്‍ നല്കിയ 23 വർഷം പഴക്കമുളള മാനനഷ്ടക്കേസ്; മേധാ പട്കര്‍ അറസ്റ്റില്‍
- വിനോദയാത്രക്ക് എത്തിയ 3 എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ പാലക്കാട് ആളിയാർ ഡാമിൽ മുങ്ങി മരിച്ചു
- പെഹൽഗാമിൽ ആക്രമണം നടത്തിയവർ ‘സ്വാതന്ത്ര്യസമര സേനാനികൾ’; ഭീകരരെ പ്രശംസിച്ച് പാക് ഉപപ്രധാനമന്ത്രി
- തിരുവനന്തപുരത്ത് ഭാര്യയെ ഷോക്കടിപ്പിച്ച് കൊന്ന കേസ്; ഭർത്താവിന് ജീവപര്യന്തം തടവും പിഴയും ശിക്ഷ
- സിന്ധു നദീജല കരാർ മരവിപ്പിച്ച വിവരം പാകിസ്താനെ അറിയിച്ച് ഇന്ത്യ; ജല വിഭവ മന്ത്രാലയത്തിന് കത്ത് അയച്ചു
- അന്ത്യയാത്രാമൊഴിയേകി ഉറ്റവർ; ഔദ്യോഗിക ബഹുമതികളോടെ രാമചന്ദ്രന് വിട നൽകി നാട്
കാലത്തിന്റെ എഴുത്തകങ്ങള്‍ 5– (ഡോ. മുഞ്ഞിനാട് പത്മകുമാര്‍)
- Jul 21, 2023

കാരൂരിന്റെ ‘കാവല്ക്കാരുടെ സങ്കീര്‍ത്തനങ്ങള്‍’ എന്ന നോവല്‍ ശ്രദ്ധിക്കുക. പ്രത്യക്ഷത്തില്‍ ഈ നോവലിന് രണ്ടു മനസ്സുകളുടെ ജാഗ്രതയാണുള്ളത്. ഈ മനസ്സുകള്‍ ഒരേകാലം നോവലില്‍ ഒഴുകിപ്പരക്കുന്ന ജീവിതത്തെ അകത്തും പുറത്തും നിന്ന് വിചാരണ ചെയ്യുന്നതുകാണാം. ആരംഭത്തില്‍ സൂചിപ്പിച്ചിട്ടുള്ളതുപോലെ ഈ നോവല്‍ മുന്നോട്ടുവയ്ക്കുന്ന ദാര്‍ശനികമായ തലം ആഴത്തില്‍ വരഞ്ഞിട്ട ഒരനുഭവത്തിന്റെ സാക്ഷ്യപത്രമാണ്. കാരൂരിലെ എഴുത്തുകാരന് ഇവിടെ സമവായത്തിന്റെയും സമചിത്തതയുടെയും നിലപാടെടുക്കുന്നു. ഈ നിലപാട് ആത്മീയബോധ്യങ്ങളുടെ നിലപാടാണ്. വിശ്വാസമാണ് അതിന്റെ അളവുകോല്‍. വിശ്വാസത്തിന്റെ അകംപുറം നില്ക്കുന്ന നേരുകള്‍ കൊണ്ടാണ് കാരൂര്‍ ഈ നോവലിനെ വിളക്കിച്ചേര്‍ത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ നോവല്‍ വിശ്വാസപ്രമാണത്തിന്റെ ഉദാത്തമായൊരു രേഖയായി മാറുന്നു. യഥാര്‍ത്ഥത്തില്‍ നോവല്‍ സ്വയാര്‍ജ്ജിതമായ ഒരു പ്രകാശവിതാനമായിത്തീരുന്നത് ഇവിടെ നിന്നാണ്.

‘കാവല്ക്കാരുടെ സങ്കീര്‍ത്തനങ്ങ’ളില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷയിലും അവതരണത്തിലും മേല്‍ പ്രസ്താവിച്ച വിശ്വാസ്യതയുടെ പ്രകാശവളയങ്ങളുണ്ട്. ഇത് കാരൂര്‍ ബോധപൂര്‍വ്വം തന്നെ സൃഷ്ടിച്ചെടുത്ത ഒരനുഭവതലമാണ്. അല്ലായിരുന്നെങ്കില്‍ നോവല്‍ അതിന്റെ ഗതിയെ തന്നെ അട്ടിമറിച്ചുകൊണ്ട് മറ്റൊന്നായി പരിണമിക്കുമായിരുന്നു. പക്ഷേ, ഇവിടെ അങ്ങനെയൊന്നു സംഭവിക്കുന്നില്ല എന്നു മാത്രമല്ല, വിശ്വാസത്തെ വിചാരണ ചെയ്തു കൊണ്ട് വിശ്വാസദാര്‍ഢ്യത്തെ ഉറപ്പിക്കുക കൂടിയാണ് ചെയ്യുന്നത്. ഇത്തരമൊരു സുചിന്തിതമായ ആശയലോകത്തില്‍ അടിയുറച്ച് നില്ക്കുന്നതുകൊണ്ടു കൂടിയാണ് ഒരു വൈദികന്റെ ആദര്‍ശ ധീരത അതിന്റെ അനുഭവതലത്തില്‍ ദൃഢബോധ്യമായിത്തീരുന്നത്. ഈ വിശുദ്ധദാര്ഢ്യത്തിന്റെ അടിസ്ഥാനഘടകമായി നിലകൊള്ളുന്നത് അതിന്റെ വിശ്വാസ്യതയെ സംബന്ധിച്ച ആലോചനകളാണ്. ഈ ആലോചനയുടെ തീക്ഷ്ണ സാന്നിദ്ധ്യമാണ് വൈദികന്റെ കരുത്ത്. തന്റെ സത്വത്തെ തേടുമ്പോഴും ആന്തരിക സത്വത്തെ നിരാകരിക്കുമ്പോഴും കേവലമായ അര്‍ത്ഥത്തില്‍ ജാഗരം കൊള്ളുന്ന, ഉണര്‍ന്നിരിക്കുന്ന മനസ്സ് വൈദികനുണ്ട്. ഇവിടെ വൈദികന് ഒരു പ്രതീകമാണ്. എന്നാല്‍ ഭൂമിയിലെ എല്ലാ വൈദികന്മാരെപ്പോലെ അല്ല ഇദ്ദേഹം. നോവലിലെ വൈദികന് അധികാരത്തിനും ആസക്തികള്‍ക്കും ബഹുയോജനമേലെയാണ്. അദ്ദേഹത്തെ ആര്‍ക്കും പ്രലോഭിപ്പിക്കാനാകുന്നില്ല. അങ്ങനെ കാലാനുക്രമത്തില്‍ വൈദികന് ഒരു സഹസ്രശാഖികളുള്ള ഒരു വന്വൃക്ഷമായിത്തീരുന്ന അനുഭവമാണിത്.

ഇവിടെ ലൗകികമായ ജീവിതതൃഷ്ണകളെ മെരുക്കുകയും ആത്മീയമായ മുന്നേറ്റങ്ങള്‍ക്ക് വഴി തുറന്നു കൊടുക്കുകയും ചെയ്യുന്ന വഴി ഈ നോവല്‍ ആദ്ധ്യാത്മിക നേരുകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുക കൂടി ചെയ്യുന്നുണ്ട്. ഇങ്ങനെ ഒരു ഭാഗത്ത് നിലയുറപ്പിച്ച വിശ്വാസത്തെയും മറുഭാഗത്ത് നിലയുറപ്പിച്ച വിശ്വാസത്തെയും അവിശ്വാസത്തെയും തൃഷ്ണാശമനത്താല് സമവായത്തിലെത്തിക്കുന്ന വൈദികന് എക്കാലത്തെയും പൗരോഹിത്യ സമൂഹത്തിന്റെ കാവല്ക്കാരന് തന്നെയാണ്. പ്രത്യക്ഷത്തില്‍ ഇതിനെ ലളിതമായി ക്രിസ്തുസാക്ഷ്യം എന്നു വിശേഷിപ്പിക്കാമെങ്കിലും നോവലിന്റെ അകവിതാനങ്ങളില്‍ ഒഴുകി കിടക്കുന്ന അനുഭവരാശി ഉന്നതമായൊരു ജീവിത സംസ്കാരത്തിന്റെയും ആദ്ധ്യാത്മിക സംസ്കാരത്തിന്റെയും തുറന്ന സദസ്സു കൂടിയാണ്. ആരംഭത്തില്‍ സൂചിപ്പിട്ടുള്ള മഹത്തായ നോവലിന്റെ ദാര്‍ശനികമായ ലക്ഷണക്രമങ്ങളോരോന്നും ഈ നോവലില്‍ കണ്ടെത്താനാകും. അധികാരത്തെ പൂര്‍ണ്ണമായും തിരസ്ക്കരിക്കുകയും തിരസ്ക്കരിക്കപ്പെട്ടിടത്തേക്ക് ആദ്ധ്യാത്മികതയുടെ അനുഭൂതി ജന്യമായ നേരുകള്‍ പ്രകാശവര്ഷംപോലെ വിന്യസിക്കുകയുമാണ് കാരൂരിലെ എഴുത്തുകാരന് ചെയ്യുന്നത്. ഇത്തരമൊരു രചനാരീതിയുടെ ഉള്ളറകളിലേക്ക് ഇനിയും കടക്കേണ്ടതുണ്ട് എന്നെനിക്കു തോന്നുന്നു. ഓര്ഹാന് പാമുഖിനെപ്പോലുള്ള വലിയ നോവലിസ്റ്റുകള്‍ അഭിപ്രായപ്പെടുംപോലെ ഉന്നതമായ ആശയധാരയെ ജീവിതത്തിന്റെ സാധാരണത്വത്തിലേക്ക് കൊണ്ട് വരിക എന്നത് അത്യന്തം ക്ലേശകരമായൊരു അനുഭവമാണ്. എന്നാല്‍ കാരൂരിന്റെ മിതത്വം പാലിച്ചു കൊണ്ടുള്ള തുറന്നെഴുത്ത് വിശ്വാസ ജീവിതത്തെയാകെ നവീകരിക്കുന്ന ഒരനുഭവമായിത്തീരുന്നു എന്നിടത്താണ് നോവല്‍ അതിന്റെ വിജയത്തി ലേക്ക് കടക്കാന്‍ ധൈര്യപ്പെടുന്നതും അതിന് ചെവികൊടുക്കുന്നതും. ഇതിന് നാട്യമല്ലാത്ത (ുൃലലേിശെീി) ഒരു ജീവിത ബോദ്ധ്യമുണ്ട്. എന്നാല്‍ ചില സന്ദര്‍ഭത്തില്‍, പ്രത്യേകിച്ച് പോര്‍നിലങ്ങള്‍, അരൂപികള്‍, ഓര്‍മ്മകളുടെ വഴി എന്നീ നോവല ദ്ധ്യായങ്ങളില് നാടകീയമായ ചില മുഹൂര് ത്തങ്ങള് നോവലിസ്റ്റ് സൃഷ്ടിക്കുന്നുണ്ട്. ഇതെല്ലാം സ്വാഭാവികമായി തന്നെ നമ്മുടെ ആസ്വാദന സ്വരൂപത്തെ ഉണര്ത്തിക്കുന്നതാണെങ്കിലും ഏറിയും കുറഞ്ഞും ഈ അദ്ധ്യായങ്ങളില്‍ രൂപം കൊണ്ടിരിക്കുന്ന വിശകലന സമീപനം. നോവലിന്റെ ഘടനയെ അല്പമാത്രമായയെങ്കിലും ഉലയ്ക്കുന്നുള്ളതുപോലെ തോന്നും. ഇത്തരം അനുഭവങ്ങള്‍ ഒരു പക്ഷേ നോവലിസ്റ്റ് ബോധപൂര്‍വ്വം തന്നെ സന്നിവേശിപ്പിച്ചതുമാകാം. എന്നാല്‍ നോവലിന്റെ ബാഹ്യലോകവും മാനസികലോകവും പരസ്പരപൂരകമായി സഞ്ചരി ക്കുന്നതിനാല് കൃതിയുടെ സ്വത്വസംസ്കാരത്തിന് പ്രത്യേകമായൊരു ഭംഗി കൈവരികയും ചെയ്യുന്നുണ്ട്. ഇപ്പറഞ്ഞതെല്ലാം ഒരു നല്ല നോവലിന്റെ ജനുസ്സിലേക്ക് ‘കാവല്‍ ക്കാരുടെ സങ്കീര്‍ത്തനങ്ങള്‍’ എങ്ങനെ എത്തിപ്പെടുന്നുവെന്ന് വിശദീകരിക്കാനായിരുന്നു.

എന്നാല്‍ ഈ നോവലില്‍ കെട്ടുപിണഞ്ഞുകിടക്കുന്ന കാലബോധം ഒരു കഥാപാത്രമായി തന്നെ ഒളിഞ്ഞും തെളിഞ്ഞും പ്രത്യക്ഷപ്പെടുന്നുണ്ട്. ഇത് പുതിയൊരു പരീക്ഷണമാണ്. കൃതിയുടെ മൂല്യനിര്‍ണ്ണയത്തെ ബാഹ്യമായ ഒരു ശക്തിക്കും സ്വാധീനിക്കാനാവില്ല എന്ന പഴഞ്ചന്‍ തത്ത്വ ശാസ്ത്രത്തെ നിരാകരിക്കുകയാണിവിടെ. ആ അര്‍ത്ഥത്തില്‍ കൂടി ഈ നോവലിനെ ഭാവിയില്‍ വായിച്ചിരിക്കേണ്ടത് അത്യാവശ്യമാണ്, ഇത് പൂര്‍ണ്ണമായും വിശ്വാസത്തിന്റെ പ്രമേയത്തിലൂടെ രൂപം കൊള്ളുന്ന സൃഷ്ടന്മുഖതയാണ്. വായനക്കാരന്റെ ജ്ഞാനമണ്ഡലങ്ങളില്‍ ഈ നോവല്‍ പ്രകമ്പനം സൃഷ്ടിക്കുന്നില്ല. അവന്റെ ആസ്വാദന മനസ്സിനെ അസ്വസ്ഥമാകുന്നില്ല. പകരം ഈ നോവല്‍ സ്വതന്ത്രമായൊരു ലോകത്തെ കാട്ടിത്തരുന്നു. മനുഷ്യന്റെ ഇച്ഛാശക്തിയെയും ജ്ഞാനശക്തിയെയും തിരിച്ചറിഞ്ഞുകൊണ്ട് വിശ്വാസത്തിന്റെ വേരുറപ്പിക്കാന്‍ ധൈര്യപ്പെടുന്ന വൈദികന് എല്ലാ കാലത്തിന്റെയും ജീവസ്സുറ്റ ഒരു പ്രതീകമാണ്. ആ പ്രതീകത്തിലാണ് നോവലിന്റെ ഉയിര്പ്പുകുടികൊള്ളുന്നത്. അതുകൊണ്ട് തന്നെയാണ് ഈ നോവല്‍ മറ്റൊരു ആഖ്യായികയിലേക്കു കൂടി ഒഴുകി പ്പോകാന്‍ കഴിയുന്നൊരു നല്ല അനുഭവമായിത്തീരും എന്ന് പറയാന്‍ ആഗ്രഹിച്ചുപോകുന്നത്.
കാരൂരിന്റെ ‘കന്മദപ്പൂക്കളി’ലും മേല്‍പ്പറഞ്ഞ അനുഭവത്തിന്റെ ജാഗ്രത്തായ തുടര്‍ച്ചകള്‍ കണ്ടെത്താനാകും. ഈ നോവലിന്റെ പ്രമേയ പരമായ പുതുമയും ഘടനാപരമായ മികവും എഴുത്തുകാരന്റെ ആത്മവിശ്വാസത്തിന്റെ പ്രതിഫലനമാണ്. എന്നാല്‍ പ്രമേയത്തില്‍ വ്യത്യസ്തത പുലര്‍ത്തുന്നതിനോടൊപ്പം പ്രമേയവുമായി ബന്ധപ്പെട്ട ലാവണ്യബോധ ത്തില്‍ നോവലിനെ സ്വതന്ത്രമായ ജീവിതദര്ശനത്തിനോട് ചേര്‍ത്തു വയ്ക്കാനാണ് നോവലിസ്റ്റ് ഉത്സാഹപ്പെടുന്നത്. ഇത് ഹ്യൂമനിസത്തിന്റെ ഭാഗം കൂടിയാണ്. മാനവികതയിലും സര്‍വ്വോപരി മനുഷ്യത്വത്തിലും അടിയുറച്ചു വിശ്വസിക്കുന്ന കാരൂര്‍, തന്റെ സ്വതന്ത്രമായ നിലപാടുകളെയും ദാര്‍ശനികമായ നിര്‍വചനങ്ങളെയും മറുനാട്ടില്‍ ജീവിതം സമര് പ്പിച്ചു കഴിഞ്ഞു കൂടുന്നവരിലൂടെ അവതരിപ്പിക്കുന്നു. ഇത് ജീവിത ത്തിന്റെ തന്നെ ആരും ഇതുവരെ പറഞ്ഞു തീര്‍ത്തിട്ടില്ലാത്ത ഒരു നേരനുഭവമാണ്. കാരൂരിന്റെ എഴുത്തില്‍ ഇത്തരം വൈയക്തികാനുഭവത്തിന്റെ ഇഴചേരലുണ്ട്. എന്നാല്‍ മനുഷ്യ മനസ്സിന്റെ വനസ്ഥലികള്‍ തേടി ഒരു എഴുത്തുകാരന് നീങ്ങുമ്പോള്‍, ആ എഴുത്തുകാരനില്‍ പ്രഭവം കൊള്ളുന്നൊരു ലാവണ്യാനുഭൂതിയുണ്ട്. അല്പമാത്രമെങ്കിലും ആ അനുഭൂതി എഴുത്തുകാരന് അനുഭവിക്കാനും കഴിയുന്നുണ്ട്. ഈ അനുഭവം സ്വാഭാവികമായി തന്നെ കഥാപാത്രങ്ങളിലേക്കും സഞ്ചരിക്കും. അങ്ങനെ രൂപം കൊള്ളുന്ന, ഒഴുകിപ്പരക്കുന്ന ജീവിതത്തിന്റെ തന്നെ പ്രവാഹമാണ് കാരൂരിന്റെ സര്‍ഗ്ഗാത്മക രചനകള്‍. ഇവിടെ പ്രധാനമായും രണ്ടു കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. ആദ്യത്തേത് ഒരു നോവല്‍ എന്ന നിലയില്‍ കാരൂര്സ്വീകരിക്കുന്ന മാനദണ്ഡത്തെക്കുറിച്ചാണ്. നോവല്‍ എന്നത് ചിന്തിച്ചുറപ്പിച്ച് തയ്യാറാക്കേണ്ടതല്ല എന്ന പാരമ്പര്യ നോവല്‍ നിര്‍വചനത്തെ ആദ്യം തന്നെ കാരൂരിലെ നോവലിസ്റ്റ് തിരസ്കരിക്കുന്നു. അങ്ങനെ തിരസ്ക്ക രിക്കുന്നതിന് പിന്നില്‍ ഈ നോവലിസ്റ്റിന് കൃത്യമായൊരു ചിന്താപദ്ധതി ഇതിനു പിന്നിലുണ്ടെന്ന് വരുന്നു. കാരൂരിന്റെ ഭൂരിപക്ഷം നോവലുകളുടെയും പ്രമേയം ഒന്നെടുത്തു വിചിന്തനം ചെയ്താല്‍ ഇതു മനസ്സിലാക്കാനാകും. പ്രധാനപ്രമേയങ്ങളില്‍ പ്രവാസം, മറുനാടന്‍ ജീവിതം, നാട്ടിന്‍പുറത്തിന്റെ നന്മ, ജീവിതം, സ്നേഹം തുടങ്ങി വിവിധങ്ങളായ വിഷയങ്ങളാണ് പ്രധാന പ്രമേയങ്ങളായി കാരൂര്‍ സ്വീകരിച്ചിട്ടുള്ളത്. ഈ പ്രമേയങ്ങളെല്ലാം ഒന്നിനൊന്നു വ്യത്യസ്തമാണ്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ മുന്‍വിധികളെ അടിസ്ഥാനമാക്കിയല്ല ഈ നോവലുകളൊന്നും തന്നെ രചിച്ചിട്ടുള്ളത് എന്നുള്ളത് തന്നെ. ശൂന്യമായൊരു സദസ്സില്‍ നിന്നു കൊണ്ടാണ് കാരൂര്‍ ജീവിതം പറയാന്‍ തുടങ്ങുന്നത്. തുടക്കത്തില്‍ തന്നെ ഓരോ കഥാപാത്രങ്ങള്‍ വന്ന് അതില്‍ അണി ചേരുകയാണ്. അവരവരുടെ ഭാഗം അഭിനയിച്ചു കഴിഞ്ഞ് അവര്‍ നമുക്കിടയില്‍ വന്ന് നില്ക്കുന്നു. അല്ലാതെ നോവല്‍ വായനയ്ക്കുശേഷവും അവര്‍ അരങ്ങില്‍ തന്നെ നിലയുറപ്പിക്കുന്നില്ല. അതുകൊണ്ടാണ് കാരൂരിന്റെ കഥാപാത്രങ്ങള്‍ ശൂന്യസ്ഥലികളില്‍ നിന്ന് പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങളായി പരിണമിക്കുന്നവരാണെന്നു പറഞ്ഞത്. മറ്റൊന്ന് നീതിപൂര്‍വ്വകമായ കാലത്തെയും കാലം സൃഷ്ടിക്കുന്ന വികാരങ്ങളെയും സംബന്ധിച്ചാണ്.
കാരൂരിന്റെ നോവലുകളില്‍ കാലം പ്രധാനകഥാപാത്രമാണ്. അരങ്ങിലും അണിയറയിലും കാലത്തിന്റെ സാന്നിദ്ധ്യമുണ്ട്. കാലമാണ് കൃതിയെ ഒഴുക്കിക്കൊണ്ടുപോകുന്നത്. കവികള്‍ ‘സമയമാനസം’ എന്നു വിളിക്കും പോലെ കാരൂരിന്റെ കാലബോധം സവിശേഷ ശ്രദ്ധ ആകര്‍ഷിക്കുന്ന ഒന്നാണ്; പ്രത്യേകിച്ച് കാലാന്തരങ്ങള്‍, കാണാപ്പുറങ്ങള്‍ എന്ന നോവലുകളില്‍ ഇതിന്റെ സമഗ്രമായ ഒഴുകിപ്പരക്കലുണ്ട്. അതൊരുതരം സാത്മീകരണ (അശൈാശഹമശേീി)മാണ്. ‘കാലാന്തരങ്ങള്‍’ എന്ന നോവലില്‍ കാലം ജീവിതത്തിന്റെ തന്നെ നിമ്ന്നോന്നതങ്ങളിലൂടെ ഒഴുകിപ്പോകുന്നതു കാണാം. കഥാപാത്രങ്ങളെ കൂട്ടിക്കെട്ടുന്നതും അയച്ചു വിടുന്നതും ഇവിടെ കാലമാകുന്നു. അതുകൊണ്ടാണ് നോവല്‍ വായനയ്ക്ക് ശേഷവും കാലാതീതമായൊരു അനുഭവത്തിലേക്ക് ജീവിതത്തെകൊണ്ടെത്തിക്കാന് ഈ എഴുത്തുകാരന് കഴിയുന്നത്. ഇങ്ങനെ വ്യതിരിക്തമായ അനുഭവവീക്ഷണത്തിലൂന്നിയ സമഗ്രജീവിതദര്‍ശനമാണ് കാരൂരിന്റെ സര്‍ഗാത്മക രചനകളുടെ അകംപൊരുള്‍. അതില്‍ ക്ഷോഭമോ, പകയോ അസ്വസ്ഥതയോ അല്ല, ഉണര്‍ന്നു കിടക്കുന്നത്. ജീവിതത്തിന്റെ തന്നെ സമുദ്ര വിശാലതയാണ് കാരൂരിന്റെ എഴുത്തിന്റെ പൊരുളടക്കം.
Latest News:
ഡോ. കെ കസ്തൂരിരംഗൻ അന്തരിച്ചു
ബെംഗളൂരു: ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കെ കസ്തൂരിരംഗൻ അന്തരിച്ചു. ബെംഗളൂരിവിലയിരുന്നു അന്ത്യം. 84 വയസായി...Latest Newsഡല്‍ഹി ലഫ്. ഗവര്‍ണര്‍ നല്കിയ 23 വർഷം പഴക്കമുളള മാനനഷ്ടക്കേസ്; മേധാ പട്കര്‍ അറസ്റ്റില്‍
സാമൂഹിക പ്രവര്‍ത്തക മേധാ പട്കര്‍ അറസ്റ്റില്‍. ഡല്‍ഹി ലഫ്. ഗവര്‍ണര്‍ നല്കിയ മാനനഷ്ടക്കേസിലാണ് അറസ്റ...Breaking Newsവിനോദയാത്രക്ക് എത്തിയ 3 എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ പാലക്കാട് ആളിയാർ ഡാമിൽ മുങ്ങി മരിച്ചു
പാലക്കാട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. പാലക്കാട് ആളിയാർ ഡാമിലാണ് 3 വിദ്യാർത്ഥികൾ മുങ്ങി മരിച്ചത്. ...Latest Newsപെഹൽഗാമിൽ ആക്രമണം നടത്തിയവർ ‘സ്വാതന്ത്ര്യസമര സേനാനികൾ’; ഭീകരരെ പ്രശംസിച്ച് പാക് ഉപപ്രധാനമന്ത്രി
പഹൽഗാമിൽ 26 വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ ഭീകരവാദികളെ സ്വാതന്ത്ര്യ സമര സേനാനികളെന്ന് വിശേഷിപ്പിച്ച...Latest Newsതിരുവനന്തപുരത്ത് ഭാര്യയെ ഷോക്കടിപ്പിച്ച് കൊന്ന കേസ്; ഭർത്താവിന് ജീവപര്യന്തം തടവും പിഴയും ശിക്ഷ
തിരുവനന്തപുരം: തിരുവനനന്തപുരത്ത് സ്വത്തിന് വേണ്ടി 52കാരിയായ ഭാര്യയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ ...Latest Newsസിന്ധു നദീജല കരാർ മരവിപ്പിച്ച വിവരം പാകിസ്താനെ അറിയിച്ച് ഇന്ത്യ; ജല വിഭവ മന്ത്രാലയത്തിന് കത്ത് അയച്ച...
സിന്ധു നദീജല കരാർ മരവിപ്പിച്ച വിവരം പാകിസ്താനെ ഒദ്യോഗികമായി അറിയിച്ച് ഇന്ത്യ. കേന്ദ്ര ജലശക്തി മന്ത്...Latest Newsഅന്ത്യയാത്രാമൊഴിയേകി ഉറ്റവർ; ഔദ്യോഗിക ബഹുമതികളോടെ രാമചന്ദ്രന് വിട നൽകി നാട്
കൊച്ചി: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്റെ മൃതദേഹം സംസ്കരിച്ചു. ഇട...Latest Newsമനോജ്കുമാർ പിള്ള യുക്മ ലയ്സൺ ഓഫീസർ......
കുര്യൻ ജോർജ്ജ്(നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ) യുക്മ ലയ്സൺ ഓഫീസറായി മുൻ ദേശീയ പ്രസിഡൻറും ...uukma
Post Your Comments Here ( Click here for malayalam )
Latest Updates
- ഡോ. കെ കസ്തൂരിരംഗൻ അന്തരിച്ചു ബെംഗളൂരു: ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കെ കസ്തൂരിരംഗൻ അന്തരിച്ചു. ബെംഗളൂരിവിലയിരുന്നു അന്ത്യം. 84 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിലിരിക്കെയായിരുന്നു വിയോഗം. പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ച് ഗാഡ്ഗിൽ സമർപ്പിച്ച റിപ്പോർട്ട് പഠിക്കാൻ നിയോഗിക്കപ്പെട്ട സമിതിയുടെ ചെയർമാനായിരുന്നു കസ്തൂരിരംഗൻ. 1994 മുതൽ 2003 വരെ ഐഎസ്ആർഒയുടെ ചെയർമാനായിരുന്നു. ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളായ ആര്യഭട്ട, ഭാസ്കര എന്നിവയുടെ പ്രൊജക്ട് ഡയറക്ടറായിരുന്നു. ആസൂത്രണ അകമ്മീഷൻ അംഗവും കൂടിയായിരുന്നു. രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്
- ഡല്‍ഹി ലഫ്. ഗവര്‍ണര്‍ നല്കിയ 23 വർഷം പഴക്കമുളള മാനനഷ്ടക്കേസ്; മേധാ പട്കര്‍ അറസ്റ്റില്‍ സാമൂഹിക പ്രവര്‍ത്തക മേധാ പട്കര്‍ അറസ്റ്റില്‍. ഡല്‍ഹി ലഫ്. ഗവര്‍ണര്‍ നല്കിയ മാനനഷ്ടക്കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഡല്‍ഹിയിലെ സാകേത് കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഉച്ചയോടെ മേധാ പട്കറെ സാകേത് കോടതിയില്‍ ഹാജരാക്കും. 23 കൊല്ലം പഴക്കമുളള കേസാണിത്. ഈ കേസിലാണ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. കേസില്‍ ഏപ്രില്‍ 23-ന് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും മേധാ പട്കര്‍ ഹാജരായില്ല. വിഡിയോ കോളിലൂടെയാണ് വാദം കേള്‍ക്കലിന് ഹാജരായത്. എന്നാല്‍ നേരിട്ട് കോടതിയില്‍ വരാതിരുന്നതും ശിക്ഷാനിയമങ്ങള്‍ പാലിക്കാതിരുന്നതുമായ നടപടി
- വിനോദയാത്രക്ക് എത്തിയ 3 എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ പാലക്കാട് ആളിയാർ ഡാമിൽ മുങ്ങി മരിച്ചു പാലക്കാട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. പാലക്കാട് ആളിയാർ ഡാമിലാണ് 3 വിദ്യാർത്ഥികൾ മുങ്ങി മരിച്ചത്. ഡാമിൽ കുളിക്കുമ്പോഴാണ് അപകടം ഉണ്ടായത്. മരിച്ചത് എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ. സംഘം എത്തിയത് വിനോദയാത്രക്ക്. ചെന്നൈയിലെ സ്വകാര്യ കോളജ് വിദ്യാർത്ഥികളായ ധരുൺ, രേവന്ത് ആന്റോ എന്നിവരാണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്രയ്ക്ക് എത്തിയ സംഘം കുളിക്കുന്നതിനിടെ ഒഴുക്കിൽ പെടുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. മറ്റ് വിദ്യാർത്ഥികളും ഡാമിൽ കുളിക്കാൻ ഇറങ്ങിരിയിരുന്നു
- പെഹൽഗാമിൽ ആക്രമണം നടത്തിയവർ ‘സ്വാതന്ത്ര്യസമര സേനാനികൾ’; ഭീകരരെ പ്രശംസിച്ച് പാക് ഉപപ്രധാനമന്ത്രി പഹൽഗാമിൽ 26 വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ ഭീകരവാദികളെ സ്വാതന്ത്ര്യ സമര സേനാനികളെന്ന് വിശേഷിപ്പിച്ച് പാകിസ്ഥാൻ ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ. ആക്രമണത്തെ പാകിസ്ഥാൻ അപലപിക്കുകയും തീവ്രവാദ സംഘടനകൾക്ക് അഭയം നൽകുന്നുവെന്ന അവകാശവാദങ്ങൾ നിഷേധിക്കുകയും ചെയ്തതിനിടെയാണ് ഉപപ്രധാനമന്ത്രിയുടെ വിശേഷണം. “ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ പഹൽഗാം ജില്ലയിൽ ആക്രമണം നടത്തിയവർ സ്വാതന്ത്ര്യ സമര സേനാനികളായിരിക്കാം” ഇസ്ലാമാബാദിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ഇഷാഖ് ദാർ പറഞ്ഞു. ഇന്ത്യ പാകിസ്ഥാനെ ഭീഷണിപ്പെടുത്തുകയോ ആക്രമിക്കുകയോ ചെയ്താൽ തിരിച്ചടി നൽകുമെന്നും ഇഷാഖ് ദാർ പറഞ്ഞു. അതേസമയം അതേസമയം
- തിരുവനന്തപുരത്ത് ഭാര്യയെ ഷോക്കടിപ്പിച്ച് കൊന്ന കേസ്; ഭർത്താവിന് ജീവപര്യന്തം തടവും പിഴയും ശിക്ഷ തിരുവനന്തപുരം: തിരുവനനന്തപുരത്ത് സ്വത്തിന് വേണ്ടി 52കാരിയായ ഭാര്യയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ 28കാരനായ യുവാവിന് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ ദിവസം യുവതിയുടെ ഭർത്താവ് കേസിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 2020ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഡിസംബർ മാസം 26 ന് പുലർച്ചെ 1.30 നായിരുന്നു അതിക്രൂരമായ കൊലപാതകം പ്രതി നടത്തിയത്. പുലർച്ചെ ഒന്നരയോടെ ഭാര്യ ശാഖയുടെ ശരീരത്തിൽ ബലം പ്രയോഗിച്ച് ഇലക്ട്രിക് വയറിലൂടെ

ഉണർന്നുയരാനും ഉയിർത്തെഴുന്നേൽക്കാനും ഒരു തിരുന്നാൾ…………ലോകത്തിന് ഈസ്റ്റർ നൽകുന്ന സന്ദേശം മഹത്തരം /
ഉണർന്നുയരാനും ഉയിർത്തെഴുന്നേൽക്കാനും ഒരു തിരുന്നാൾ…………ലോകത്തിന് ഈസ്റ്റർ നൽകുന്ന സന്ദേശം മഹത്തരം
എഡിറ്റോറിയൽ ആഗോള ക്രൈസ്തവർ യേശുദേവന്റെ ഉയിർപ്പ് തിരുന്നാൾ ആഘോഷിക്കുന്ന ഈ അവസരം ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വലിയ സന്ദേശങ്ങൾ പങ്കുവെക്കുന്ന അനുഗ്രഹീതമായ അവസരം കൂടിയാവുന്നു. ജീവിതത്തിൽ ഒരിക്കലെങ്കിലും വീഴ്ചകളിലൂടെയും പീഡാനുഭവങ്ങളിലൂടെയും കടന്നുപോകാത്തവരായി നമ്മിൽ ആരും ഉണ്ടാകില്ല. അത് വ്യക്തി ജീവിതങ്ങളിലാവാം, നമ്മൾ പ്രവർത്തിക്കുന്ന തൊഴിൽ-സാമൂഹ്യ രംഗങ്ങളിലാവാം. ഒരു വീഴ്ചയും സ്ഥിരമായുള്ളതല്ല. എല്ലാ വീഴ്ചകൾക്കുമപ്പുറം ഉയിർപ്പിന്റെ ഒരു തിരുന്നാളുണ്ടാകും. കാത്തിരുന്നാൽ കരഗതമാവുകതന്നെ ചെയ്യുന്ന നന്മയുടെ ഒരു ഉയിർപ്പു തിരുന്നാൾ. ഈസ്റ്ററിന്റെ സന്ദേശം സുവ്യക്തമാണ്. ഉയർത്തെഴുന്നള്ളിയ യേശുദേവൻ താൻ ദർശനം

യുക്മ അംഗത്വ മാസാചരണം 2025 ഏപ്രിൽ 15 മുതൽ മെയ് 15 വരെ. യുക്മ അംഗത്വം ആഗ്രഹിക്കുന്ന അസ്സോസ്സിയേഷനുകൾക്ക് അപേക്ഷിക്കുവാൻ അവസരം…. /
യുക്മ അംഗത്വ മാസാചരണം 2025 ഏപ്രിൽ 15 മുതൽ മെയ് 15 വരെ. യുക്മ അംഗത്വം ആഗ്രഹിക്കുന്ന അസ്സോസ്സിയേഷനുകൾക്ക് അപേക്ഷിക്കുവാൻ അവസരം….
കുര്യൻ ജോർജ്ജ് (നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ) ആഗോള പ്രവാസി മലയാളികൾക്കിടയിലെ ഏറ്റവും വലിയ ദേശീയ സംഘടനയായ യുക്മ (യൂണിയൻ ഓഫ് യു കെ മലയാളി അസ്സോസ്സിയേഷൻ) പുതിയ അംഗത്വത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിന് തീരുമാനിച്ചതായി യുക്മ ദേശീയ ജനറൽ സെക്രട്ടറി ജയകുമാർ നായർ അറിയിച്ചു. 2025 ഏപ്രിൽ 15 മുതൽ മെയ് 15 വരെയുള്ള ഒരു മാസമാണ് പുതിയ അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള കാലപരിധിയായി നിശ്ചയിച്ചിരിക്കുന്നത്. ഏപ്രിൽ 5 ശനിയാഴ്ച വാൽസാളിൽ വെച്ച് ചേർന്ന

എല്ലാ മലയാളികൾക്കും വിഷു ആശംസകൾ; യുക്മ ദേശീയ കമ്മിറ്റി /
എല്ലാ മലയാളികൾക്കും വിഷു ആശംസകൾ; യുക്മ ദേശീയ കമ്മിറ്റി
മറ്റൊരു വിഷുക്കാലം കൂടി വരവായിരിക്കുകയാണ്. മേട മാസത്തിലാണ് വിഷു ആഘോഷിക്കാറുള്ളത്. മലയാള മാസമായ മേടത്തിലെ ആദ്യ ദിവസമാണ് ഇത്. ഓരോ വിഷുവും ഒരു ഓർമ്മപ്പെടുത്തലാണ്. ‘കാലമിനിയും ഉരുളും, വിഷു വരും, വർഷം വരും, തിരുവോണം വരും, പിന്നെ ഓരോ തളിരിലും പൂ വരും കായ് വരും’ എന്ന എൻഎൻ കക്കാടിന്റെ സഫലമീ യാത്ര എന്ന പ്രശസ്തമായ കവിതയാണ് ഈ സമയം പലരുടെയും മനസിലേക്ക് ഓടിയെത്തുക. യുക്മയുടെ പ്രവർത്തന വർഷം തന്നെ ആരംഭിക്കുന്നത് ഓരോ വിഷുക്കാലത്തിലാണ്… ഇത്തവണയും വിഷുക്കാലത്തിൽ

യുക്മ നിയമോപദേഷ്ടാവും കേംബ്രിഡ്ജ് മേയറുമായ ബൈജു തിട്ടാലയ്ക്ക് ഇറ്റലിയുടെ ആദരം, ഓണററി പൗരത്വം നൽകി ആദരിച്ചു /
യുക്മ നിയമോപദേഷ്ടാവും കേംബ്രിഡ്ജ് മേയറുമായ ബൈജു തിട്ടാലയ്ക്ക് ഇറ്റലിയുടെ ആദരം, ഓണററി പൗരത്വം നൽകി ആദരിച്ചു
ലണ്ടൻ: കേംബ്രിജ് മേയറും യുക്മ നിയമോപദേഷ്ടാവുമായ ഇംഗ്ലണ്ടിലെ ക്രിമിനൽ ഡിഫൻസ് സോളിസിറ്ററുമായ ബൈജു തിട്ടാലയ്ക്ക് ഇറ്റലി ഓണററി പൗരത്വം നൽകി ആദരിച്ചു. കാസ്റെറല്ലൂസിയോ മുനിസിപ്പാലിറ്റി സംഘടിപ്പിച്ച ചടങ്ങിൽ, മുനിസിപ്പൽ സെക്രട്ടറി ഡോ. മരിയ മിഖയേല മേയർ ബൈജുവിനെ സദസിന് പരിചയപ്പെടുത്തി. ഇറ്റാലിയൻ പൗരത്വം മേയർ സർ പാസ്ക്വേൽ മാർഷെസ് ബൈജുവിന് കൈമാറി. കാസ്റെറല്ലൂസിയോ വാൽമാഗിയോറിന്റെ ഡപ്യൂട്ടി മേയർ മിഷേൽ ജിയാനെറ്റ, കേംബ്രിജ് കൗൺസിലറും മുൻ മേയറുമായ റോബർട്ട് ഡ്രൈഡൻ ജെ.പി., എംആർടിഎ, പിയറോ ഡി ആഞ്ചെലിക്കോ, ഗ്യൂസെപ്പെ,

“ലണ്ടൻ ഡ്രീംസ്” യുക്മ – ഫ്ലവേഴ്സ് ചാനൽ ഓഡിഷന് നോർവിച്ചിൽ തുടക്കമായി; ഏപ്രിൽ 12ന് നോട്ടിംങ്ങ്ഹാമിൽ – രജിസ്റ്റർ ചെയ്യുവാൻ അവസരം. /
“ലണ്ടൻ ഡ്രീംസ്” യുക്മ – ഫ്ലവേഴ്സ് ചാനൽ ഓഡിഷന് നോർവിച്ചിൽ തുടക്കമായി; ഏപ്രിൽ 12ന് നോട്ടിംങ്ങ്ഹാമിൽ – രജിസ്റ്റർ ചെയ്യുവാൻ അവസരം.
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) കേരളത്തിലെ ഏറ്റവും പ്രമുഖമായതും മലയാളി കുടുംബ പ്രേക്ഷകരുടെ ഏറ്റവും ഇഷ്ടപ്പെട്ട വിനോദ ടി വി ചാനലുമായ ഫ്ലവേഴ്സ് ചാനലിൽ നടന്നുവരുന്ന “ഇതു ഐറ്റം വേറെ”, സ്മാർട്ട് ഷോ”, ടോപ് സിംഗർ – 5 എന്നീ കുടുംബ ഷോകളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർക്കായി വിവിധ പ്രായപരിധിയിലുള്ള മത്സരാർത്ഥികളെ തിരഞ്ഞെടുക്കുവാനുള്ള രണ്ടാമത്തെ ഓഡിഷൻ ഏപ്രിൽ 12 ന് നോട്ടിംങ്ങ്ഹാമിൽ വച്ച് നടക്കുന്നു. ഇന്നലെ നോർവിച്ചിൽ വെച്ച് നടന്ന ആദ്യ ഓഡിഷനിൽ യു

click on malayalam character to switch languages