- ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ...
- പ്രധാനന്ത്രിയുടെ ആദ്യ വിദേശ സന്ദർശനം കീവിലേക്ക്; യുക്രെയ്നിനുള്ള യുകെയുടെ പിന്തുണ ആവർത്തിച്ചുറപ്പിക്കും
- ഗ്രീസിൽ കുടിയേറ്റക്കാർ പൊലീസുമായി ഏറ്റുമുട്ടി
- അന്തസ്സും ദേശീയ താൽപര്യവും ബലികഴിക്കാതെ യുദ്ധം അവസാനിപ്പിക്കണം -പെസഷ്കിയാൻ
- വിവേക് രാമസ്വാമിയെ പിന്തുണച്ച് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്
- ശ്രാവണ സുധ ആൽബം പ്രകാശനം ചെയ്തു
- ഡാർട്ട്ഫോർഡ് മലയാളി അസോസിയേഷൻ ഓണാഘോഷം ആഗസ്റ്റ് 29ന്; യുക്മ നാഷണൽ പ്രസിഡന്റ് അഡ്വ എബി സെബാസ്റ്റിയൻ മുഖ്യാതിഥിയാകും
കാലത്തിന്റെ എഴുത്തകങ്ങള്‍ 4– (ഡോ. മുഞ്ഞിനാട് പത്മകുമാര്‍)
- Jul 14, 2023
പൊതുവില്‍ കാരൂരിന്റെ സര്‍ഗാത്മരചനകള്‍ സംഭവിക്കുന്നത് ഗ്രാമനഗരങ്ങളിലാണ്. ഈ രണ്ടു സ്ഥലരാശികളിലുമായി ഒഴുകിക്കിടക്കുന്ന ജീവിതത്തിന്റെ തന്നെ ആകസ്മികതയാണ് കാരൂര്‍ എഴുത്തിലേക്ക് കൊണ്ടു വരുന്നത്. ഈ വരവ് സ്വാതന്ത്ര്യത്തിന്റെ ആഘോഷമാക്കി തീര്‍ക്കുകയാണ് എഴുത്തുകാരനായ കാരൂര്‍. അതിനനുസൃതമായ അനുഭവ വിഷയങ്ങളാണ് കാരൂര്‍ കണ്ടെടുക്കുന്നത്. പ്രത്യക്ഷത്തില്‍ അത് നമ്മുടെ തന്നെ ജീവിതത്തിന്റെ പകര്‍ന്നാട്ടമാണ്. എന്നാലത് വ്യവസ്ഥാപിതമായ ചട്ടക്കൂട്ടുകളില്‍ അഭയം തേടുന്ന ഒരാശയോ ആശയത്തെ പിന്‍പറ്റിനില്‍ക്കുന്ന ഒരവതരണമോ അല്ല. പകരം ഉരുകിയൊലിക്കുന്ന ജീവിതത്തിന്റെ തന്നെ ഒരു മൂല്യബോധം സൃഷ്ടിച്ചെടുക്കാ നുള്ള അദമ്യമായ വാഞ്ച ഈ രചനകള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ രചനകള്‍ മുന്നോട്ട് വയ്ക്കുന്ന ആശയതലത്തില്‍ രണ്ടു വ്യത്യസ്ത സരണികളുണ്ടെന്ന് വരുന്നു. അതിലാദ്യത്തേത് സ്വാതന്ത്ര്യം എന്നതാണ്. അത് പ്രത്യക്ഷത്തില്‍ മനുഷ്യനുമായി ബന്ധപ്പെട്ട ഒരടിസ്ഥാനവിഷയമായിക്കാണാമെങ്കിലും കാരൂരിന്റെ രചനകളില്‍ അതില്‍ ‘മനുഷ്യന്’ എന്ന ഒറ്റപദത്തിനു താഴെ ഒരുക്കിവച്ച് വിലയിരുത്താവുന്ന ഒന്നല്ല എന്നു വരുന്നു. സ്വാതന്ത്ര്യത്തെ ബഹുസ്വരതയാര്‍ന്ന അനുഭവപരമ്പരകളുമായി ചേര്‍ത്തു വിലയിരുത്തുന്ന ഒന്നാണത്. ഇത്തരം തീക്ഷ്ണവ്യക്തിത്വം പേറുന്ന ജീവിതാനുഭവത്തെ കാലഗന്ധിയായ നിലപാടുകള്‍ കൊണ്ടു പൂരിപ്പിക്കുകയുമാണ് ഈ എഴുത്തുകാരന്. ഇത് സത്യസന്ധമായ എഴുത്തിന്റെ കരുതല്‍ കൂടിയാണ്.

സ്വാതന്ത്ര്യം പോലെ തന്നെ കാരൂരിന്റെ രചനകളില്‍ ആവര് ത്തിച്ചു പ്രത്യക്ഷപ്പെടുന്ന അനുഭവരാശികളിലൊന്ന് അതിനുള്ളിലെ സമകാലികതയാണ്. അത് കേവലം പൊള്ളയായ മാനവികമൂല്യങ്ങളെ അടയാളപ്പെടുത്താന്‍ ഉപയോഗിക്കുന്ന ഒരു മാര്‍ഗ്ഗമായിട്ടല്ല കാരൂര്‍ ഇതിനെ കാണുന്നത്. പകരം കൃതിയെ അതിന്റെ ഭാവിയിലേക്ക് തുറന്നു വിടുന്ന മാതിരി ഒരു ക്രാഫ്റ്റും ഘടനയുമാണ് അവതരണമായ് കാരൂര്‍ സൃഷ്ടിച്ചിട്ടുള്ളത്. ഇത് ‘പഴഞ്ചന്‍ പാരമ്പര്യം’ എന്നു വിളിച്ചു പരിമിതപ്പെടുത്തിയേക്കാമെങ്കിലും ഈ പഴഞ്ചനിലെ ‘പുതുമ’ ദാര്‍ശനികമായൊരു അനുഭവസീമയിലേക്ക് കൃതിയെ ഉയര്‍ത്തിക്കൊണ്ടു വരുന്നത് നാം കാണേണ്ടതായുണ്ട്. മറ്റൊന്ന് ‘പാരമ്പര്യം’ എന്നതിനെക്കുറിച്ചാണ്. കാരൂരിന്റെ സര്‍ഗ്ഗാത്മക രചനകളിലധികം കടുത്ത പാരമ്പര്യനിഷ്ഠമായ അനുഭവത്തില്‍ നിന്ന് പിറവികൊണ്ടുള്ളവയാണ്. അത് ഐന്ദ്രീയാനുഭൂതിയുടെയും അതിഭൗതികാനുഭൂതിയുടെയും സാംസ്കാരികതലം ബോധപൂര്‍വ്വം സൃഷ്ടിക്കുന്നില്ല. എങ്കില്‍ കൂടിയും ഈ രചനകള്‍ ആസുര മായ കാലത്തിന്റെ അടയാളങ്ങളായി മാറുന്നു. ഈ മാറ്റം മലയാളത്തില്‍ പുതിയ അനുഭവത്തിന്റെ ജ്വലനമാര്‍ന്ന മാതൃക കൂടിയായി വായിക്കപ്പെടേണ്ടതിന്റെ അനിവാര്യതയിലേക്കാണ് വെളിച്ചം വീഴ്ത്തുന്നത്. ഇങ്ങനെയെല്ലാം ഒരു രചന അതിന്റെ മൂല്യനിര്‍ണ്ണയ രീതിയെ നിര്‍ദ്ധാരണം ചെയ്യുകയാണ്.
എഴുതാനിരിക്കുന്ന കാരൂരിനെ ഞാന്‍ സങ്കല്പനം ചെയ്യാറുണ്ട്. ആ മനുഷ്യന്റെ നിമ്ന്നോന്നതകളെക്കുറിച്ച് അജ്ഞാതനായൊരു സങ്കല്പനത്തിലെ പലപ്പോഴും എത്തിച്ചേരാന്‍ കഴിഞ്ഞിട്ടുള്ളൂ. വളരെ സ്വാഭാ വികമായി ജീവിതത്തെ നോക്കിക്കാണുന്ന ഒരെഴുത്തുകാരനാണ് കാരൂര്‍. ഈ സ്വഭാവികത കാരൂരിന്റെ എഴുത്തിലുമുണ്ട്. ഇത് സാഹിത്യ പഠനത്തിന്റെയോ വിലയിരുത്തലിന്റെയോ പരിധിയില്‍ വരാത്തതിനാല്‍ ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല. ആരംഭത്തില്‍ സൂചിപ്പിച്ചതു പോലെ കൃതി കാലാതീതമായി നിലകൊള്ളുന്നതിന് പിന്നില്‍ സൗന്ദര്യപരമായ സംഘര്‍ഷങ്ങള്‍ ഉള്‍ക്കൊള്ളുന്നതുകൊണ്ടു കൂടിയാണ്. എല്ലാ ആന്തരിക സംഘര്‍ഷങ്ങളും സൗന്ദര്യശാസ്ത്ര നിര്‍വചനത്തിന്റെ പരിധിയില്‍ വരുന്നില്ല. അത്തരം സംഘര്‍ഷങ്ങള്‍ മാത്രമേ പാരമ്പര്യം സൃഷ്ടിക്കുകയുള്ളൂ. എന്നാല്‍ മലയാളത്തിലെ അപൂര്‍വ്വം ചില എഴുത്തുകാര്‍ അനുഭവത്തെ ആന്തരിക സംഘര്‍ഷങ്ങളായി അവതരിപ്പിക്കുന്നത് കാണാം. അക്കൂട്ടത്തില്‍ ഉള്‍പ്പെട്ട ഒരു എഴുത്തുകാരനാണ് കാരൂര്‍.

ആരംഭത്തില്‍ ചോദിച്ച ചോദ്യങ്ങളിലൊന്നിന്റെ താത്ത്വികമായ ഒരടിത്തറ തന്നെ ഇത്തരം സൗന്ദര്യപരമായ സംഘര്‍ഷങ്ങളില്‍ നിന്ന് രൂപപ്പെട്ടതാണ്. കാരൂരിലെ എഴുത്തുകാരന്റെ സംഘര്‍ഷങ്ങള്‍ ഒരിക്കലും ദിവ്യമാക്കപ്പെട്ട സംഘര്‍ഷങ്ങളല്ല. അത് എഴുത്തുകാരനും കാലവും തമ്മില്‍ നടത്തുന്ന സംഘട്ടനമാണ്. അത് കലാപമാണ്. അത് മനുഷ്യ സ്വാതന്ത്ര്യത്തെ ലക്ഷ്യം വച്ചുകൊണ്ട് നടത്തുന്ന ഉന്നതമായ പോരാട്ട മാണ്. ആത്മസംഘര്‍ഷം എന്നത് ഇവിടെ ആശയങ്ങളുടെ സ്വാതന്ത്ര്യപ്രഖ്യാപനമായി മാറുന്നു. ആ പ്രഖ്യാപനത്തിന്റെ ചലനാത്മകതയിലാണ് കാരൂരിലെ എഴുത്തുകാരന് അടിയുറച്ച് വിശ്വസിക്കുന്നത്. ഇത് കാരൂരിന്റെ പ്രതിഭയെ അടിമുടി നവീകരിക്കുന്ന പരിപക്വമാര്‍ന്ന നിലപാടുകൂടിയാണ്. അതിന്റെ പരിധിയില്‍ വരാത്ത ഒന്നിനോടും ഈ എഴുത്തുകാരന് കൂറ് പ്രഖ്യാപിക്കുന്നില്ല എന്നു കാണാം. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ കാരൂരിന്റെ രചനാരീതി തികച്ചും വൈയക്തികമായിരിക്കുമ്പോള്‍ തന്നെ അത് കഥാപാത്രങ്ങളുടെ സ്വഭാവഘടനയിലും ബുദ്ധിപരമായ തീരുമാനങ്ങളിലും ജീവിതത്തിന്റെ മൂല്യവത്തായ സംസ്കാരം തിരിച്ചറിയാന്‍ ശ്രമിക്കുന്നു എന്നുള്ളതാണ്. ഇതിന് കൃത്യമായൊരു സാസ്കാരിക പശ്ചാത്തലം കൂടിയുണ്ട്. ഇത്തരം അനുഭവങ്ങള്‍ പങ്കിടേണ്ടി വരുന്ന വിശാലമായ ക്യാന്‍വാസ് നോവലിന്റേതാണ്. ദസ്തയവസ്കിയെപ്പോലുള്ള വലിയ എഴുത്തുകാരില്‍ അനുഭവപ്പെടാറുള്ള ഭാവാത്മകമായ ധ്യാനത്തെ സമകാലിക ജീവിത പരിസരത്തേക്ക് കൊണ്ടുവന്ന് അതില്‍ നിന്ന് കഥാപാത്രത്തിന്റെ മനസ്സിനെയും ശരീരത്തെയും വേര്തിരിക്കുകയായ് കാരൂര്‍ ചെയ്യുന്നത്. ഇങ്ങനെ അനുഭവങ്ങളുടെ തടവറയില്‍പ്പെട്ട് ഇന്ദ്രിയങ്ങള്‍ നഷ്ടപ്പെട്ട് വിലപിക്കുന്ന ജീവിതസ്വത്വത്തെ കാരൂരിലെ എഴുത്തുകാരന് ഒരു വ്യക്തിയിലൂടെ സംഭവമുഹൂര്ത്തങ്ങളിലേക്ക് പരകായ പ്രവേശനം ചെയ്യിപ്പിക്കുന്നു. അങ്ങനെ വരുമ്പോള്‍ കൃതി, ആരുടെയും ആപ്തവചനങ്ങളില്ലാതെ തന്നെ സ്വയം നവീകരിക്കുകയും, ആ നവീകരണത്തിലൂടെ വൈയക്തികമായ സ്വാതന്ത്ര്യത്തിന്റെ പരകോടിയില്‍ പ്രകാശിതമാക്കുകയും ചെയ്യും. ഇതൊരുതരം തീപ്പൊരിയാണ്. കാരൂരിന്റെ പ്രതിഭയില്‍ ഇത്തരമൊരുപാട് ജ്വാലാമുഖങ്ങളുണ്ട്. എന്നാല്‍ പ്രബുദ്ധമായ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുമ്പോഴും ഈ എഴുത്തുകാരന് പാലിക്കുന്ന സുദൃഢമായൊരു ജീവിതചര്യയുണ്ട്. അത് കെട്ടകാലത്തിന്റെ സുവിശേഷമാണ്. ആ അര്‍ത്ഥത്തില്‍ അതൊരു തുറന്നു പറച്ചിലാണ്. അതുകൊണ്ടാണ് സമകാലിക സംഭവങ്ങള്‍ പലപ്പോഴും കാരൂരിന്റെ രചനകളില്‍ വളരെ പരുഷമായിത്തന്നെ ഇടംപിടിക്കുന്നത്. മറ്റൊന്ന് അത്തരം സമകാലികാനുഭവങ്ങളെ രചനകളിലേക്ക് കൂട്ടിക്കൊണ്ടു വരുമ്പോള്‍ കാരൂര്‍ ലക്ഷ്യം വയ്ക്കുന്നൊരു രീതിശാസ്ത്രമുണ്ട്. അത് എഴുത്തുകാരന്റെ കാലദര്‍ശനത്തിന്റെ തുടര്‍ച്ചയായി സംഭവിക്കുന്ന ഒരനുഭവമാണ്. ആ അനുഭവത്തെ തീഷ്ണവ്യക്തിത്വം പേറുന്ന ചിന്തകളുമായി ഇടകലര്‍ത്തി അനുഭവത്തിന്റെ തന്നെ മറ്റൊരരങ്ങ് സൃഷ്ടിക്കുകയാണ് കാരൂര്‍.







Latest News:

മിസ് യൂണിവേഴ്സ് മത്സരത്തിൽ കിരീടം ചൂടി മലയാളി പെൺകുട്ടി’; പത്തൊൻപതാം വയസിൽ ഇന്ത്യയുടെ സൗന്ദര്യറാണി, ...
കൊച്ചി: ദേശീയ സൗന്ദര്യവേദിയിൽ കേരളത്തിന്റെ അഭിമാനം വാനോളമുയർത്തി 19 വയസുകാരി കെസിയ ലിസ് മേജോ. ജയ്പ...Kerala
രാജ്യത്തെ യുവതയെ സർക്കാർ വഞ്ചിച്ചു’; ഡൽഹിയിൽ വീണ്ടും പ്രതിഷേധം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാർട്ടി
ഡൽഹിയിൽ വീണ്ടും പ്രതിഷേധം സംഘടിപ്പിക്കാൻ സിജെപി. സെപ്റ്റംബർ 5-ന് ഇന്ത്യാ ഗേറ്റിൽ നിന്ന് ഡൽഹി പൊലീസ്...Kerala
ചേർത്തുനിർത്താൻ ബാധ്യതപ്പെട്ടവർ പരാജയപ്പെടുത്തി’; ബേപ്പൂരിലെ തിരഞ്ഞെടുപ്പ് തോൽവിയിൽ കോൺഗ്രസിനെതിരെ ...
ബേപ്പൂരിലെ തിരഞ്ഞെടുപ്പ് തോൽവിയിൽ കോൺഗ്രസിനെതിരെ പി വി അൻവർ. ചേർത്തുനിർത്താൻ ബാധ്യതപ്പെട്ടവർ എന്നെ...Kerala
പാർലമെന്റിന്റെ വർഷകാല സമ്മേളനം പിരിഞ്ഞിട്ടും, നടപടിക്രമങ്ങൾ ഔദ്യോഗികമായി അവസാനിപ്പിച്ചില്ല; വിമർശനവു...
ഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനം അനിശ്ചിതകാലത്തേയ്ക്ക് പിരിഞ്ഞിട്ടും, നടപടിക്രമങ്ങൾ ഔദ്യോഗികമാ...Kerala
വമ്പൻ പ്രഖ്യാപനങ്ങളുമായി വിജയ് സർക്കാർ; സ്ത്രീകൾക്കുള്ള സൗജന്യയാത്ര വിപുലീകരിച്ചു
സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതി വിപുലീകരിച്ചു. പ്രത്യേക ബസുകളിൽ മാത്രമുണ്ടായിരുന്ന സൗജന്യയാത്ര...Kerala
ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകളിൽ വിറ്റു; പ്രതിയായ ഭർത്താവിനെ അറസ്റ്റ് ചെയ്തു
ഭാര്യക്കൊപ്പമുള്ള കിടപ്പറ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് വിറ്റ കേസിൽ ഒടുവിൽഭർത്താവ് അറസ്റ്റിൽ. കൊട്ട...Kerala
പുതിയ ജില്ലാ രൂപീകരണത്തിൽ മലപ്പുറത്തെയും പരിഗണിക്കണം’; ജനസംഖ്യാ അടിസ്ഥാനത്തിൽ കണക്കെടുത്താൽ മലപ്പുറ...
പുതിയ ജില്ലാ രൂപീകരണത്തിൽ മലപ്പുറത്തെയും പരിഗണിക്കണം, ജനസംഖ്യാ അടിസ്ഥാനത്തിൽ കണക്കെടുത്താൽ മലപ്പുറ...Latest News
കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കിയ്ക്ക് ജാമ്യം
കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിയ്ക്ക് ജാമ്യം. കോതമംഗലം കോടതിയാണ് ജാമ്യം നൽ...Kerala
Post Your Comments Here ( Click here for malayalam )
Latest Updates
- മിസ് യൂണിവേഴ്സ് മത്സരത്തിൽ കിരീടം ചൂടി മലയാളി പെൺകുട്ടി’; പത്തൊൻപതാം വയസിൽ ഇന്ത്യയുടെ സൗന്ദര്യറാണി, കേരളത്തിന്റെ കെസിയ ലിസ് മെജോ കൊച്ചി: ദേശീയ സൗന്ദര്യവേദിയിൽ കേരളത്തിന്റെ അഭിമാനം വാനോളമുയർത്തി 19 വയസുകാരി കെസിയ ലിസ് മേജോ. ജയ്പൂരിലെ സീ സ്റ്റുഡിയോസിൽ നടന്ന വർണാഭമായ ഗ്രാൻഡ് ഫിനാലെയിലാണ് രാജ്യത്തെമ്പാടുമുള്ള 52 സുന്ദരിമാരെ പിന്നിലാക്കി കെസിയ ‘മിസ് യൂണിവേഴ്സ് ഇന്ത്യ 2026’ കിരീടം സ്വന്തമാക്കിയത്. കഴിഞ്ഞ വർഷത്തെ വിജയി മണിക വിശ്വകർമ കെസിയയെ പുതിയ സൗന്ദര്യറാണിയുടെ കിരീടം ധരിപ്പിച്ചു. വരുന്ന നവംബറിൽ പ്യൂർട്ടോ റിക്കോയിൽ നടക്കുന്ന 75-ാമത് മിസ് യൂണിവേഴ്സ് ആഗോള മത്സരത്തിൽ ഇനി ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് ഈ മലയാളി പെൺകൊടിയാണ്
- രാജ്യത്തെ യുവതയെ സർക്കാർ വഞ്ചിച്ചു’; ഡൽഹിയിൽ വീണ്ടും പ്രതിഷേധം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാർട്ടി ഡൽഹിയിൽ വീണ്ടും പ്രതിഷേധം സംഘടിപ്പിക്കാൻ സിജെപി. സെപ്റ്റംബർ 5-ന് ഇന്ത്യാ ഗേറ്റിൽ നിന്ന് ഡൽഹി പൊലീസ് ആസ്ഥാനത്തേക്ക് മാർച്ച് പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാർട്ടി.സിജെപി പ്രവർത്തകസമിതി യോഗത്തിലാണ് തീരുമാനം ഉണ്ടായത്. ജൂലൈ 25-ന് നൽകിയ ഉറപ്പുകൾ കേന്ദ്ര സർക്കാർ പാലിച്ചില്ലെന്ന് സി.ജെ.പി. പൊലീസ് അതിക്രമത്തില്‍ പരുക്കേറ്റവര്‍ പ്രതിഷേധത്തിൽ പങ്കെടുക്കും. രാജ്യത്തെ യുവതലമുറയോട് സർക്കാർ വഞ്ചന കാണിച്ചെന്ന് സി.ജെ.പി ദേശീയ വർക്കിംഗ് കമ്മിറ്റി വ്യക്തമാക്കി. പ്രതിഷേധം സമാധാനപരമായിരിക്കും. നീറ്റ് ഇരകളുടെ കുടുംബങ്ങള്‍ സമരത്തില്‍ പങ്കെടുക്കും. ജൂലൈയിലെ സമരത്തില്‍ പൊലീസിന്റെ
- ചേർത്തുനിർത്താൻ ബാധ്യതപ്പെട്ടവർ പരാജയപ്പെടുത്തി’; ബേപ്പൂരിലെ തിരഞ്ഞെടുപ്പ് തോൽവിയിൽ കോൺഗ്രസിനെതിരെ പി വി അൻവർ ബേപ്പൂരിലെ തിരഞ്ഞെടുപ്പ് തോൽവിയിൽ കോൺഗ്രസിനെതിരെ പി വി അൻവർ. ചേർത്തുനിർത്താൻ ബാധ്യതപ്പെട്ടവർ എന്നെ പരാജയപ്പെടുത്തി. കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാറിന്റെ പ്രസംഗം പങ്കുവെച്ചാണ് വിമർശനം. മലർന്നു കിടന്നു തുപ്പുന്നവർ നൽകുന്ന സന്ദേശമെന്തെന്ന് അൻവർ ചോദിച്ചു. മന്ത്രിസ്ഥാനം സ്വപ്നം കണ്ടവർ തന്നെ പിന്നിൽ നിന്ന് കുത്തി ചതിക്കപ്പെട്ടു എന്ന് ഈ സമൂഹത്തോട് വിളിച്ചു പറയാൻ തനിക്ക് ജാള്യതയുണ്ടെന്നും അൻവർ വ്യക്തമാക്കി. ബേപ്പൂരിൽ സ്ഥാനാർഥി നിർണ്ണയം പാളിയെന്നായിരുന്നു പ്രവീൺ കുമാറിന്റെ വിമർശനം. ബേപ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച
- പാർലമെന്റിന്റെ വർഷകാല സമ്മേളനം പിരിഞ്ഞിട്ടും, നടപടിക്രമങ്ങൾ ഔദ്യോഗികമായി അവസാനിപ്പിച്ചില്ല; വിമർശനവുമായി കോൺഗ്രസ് ഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനം അനിശ്ചിതകാലത്തേയ്ക്ക് പിരിഞ്ഞിട്ടും, നടപടിക്രമങ്ങൾ ഔദ്യോഗികമായി അവസാനിപ്പിക്കാത്തതിൽ വിമർശനവുമായി കോൺഗ്രസ്. മണ്ഡല പുനർനിർണയ ഭേദഗതി ബിൽ കൊണ്ട് വരാൻ നീക്കമെന്നാണ് കോൺഗ്രസ് ആരോപണം. മൂന്നിൽ രണ്ട് ഭൂരിപക്ഷം തേടി, സമ്മേളനം വീണ്ടും ചേരാനാണോ ഇതെന്നാണ് പ്രതിപക്ഷത്തിന്റെ സംശയം. അടിയന്തരമായി സഭ വീണ്ടും വിളിച്ചു ചേർക്കാനാണോ പദ്ധതിയെന്ന് ജയ്റാം രമേശ് കേന്ദ്രത്തോട് ചോദിച്ചു. സഭ ഔദ്യോഗികമായി അവസാനിപ്പിക്കാത്തത് പുതിയ സമ്മേളനം വിളിക്കാതെ തന്നെ നടപടികൾ തുടരാനാണെന്നാണ് കോൺഗ്രസ് ആരോപണം. 2015-ലെ മൺസൂൺ സമ്മേളനത്തിനിടെ
- വമ്പൻ പ്രഖ്യാപനങ്ങളുമായി വിജയ് സർക്കാർ; സ്ത്രീകൾക്കുള്ള സൗജന്യയാത്ര വിപുലീകരിച്ചു സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതി വിപുലീകരിച്ചു. പ്രത്യേക ബസുകളിൽ മാത്രമുണ്ടായിരുന്ന സൗജന്യയാത്ര, ഡീലക്സ്, എക്സ്പ്രസ് ബസുകളിലേയ്ക്ക് കൂടി വ്യാപിപ്പിച്ചു. നഗരപ്രദേശങ്ങളിലാണ് ആദ്യഘട്ടത്തിൽ സൗജന്യം ലഭിയ്ക്കുക. ഒക്ടോബർ രണ്ടിന് പദ്ധതി ആരംഭിയ്ക്കും. പരന്തൂരിലെ വിമാനത്താവള പദ്ധതി റദ്ദാക്കിയതായും മുഖ്യമന്ത്രി സി ജോസഫ് വിജയ് അറിയിച്ചു. കർഷകരുടെ പ്രതിഷേധം കണക്കിലെടുത്താണ് നടപടിയെന്നും കർഷകർക്കൊപ്പമാണ് ടിവികെ സർക്കാരെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പരന്തൂർ വിഷയത്തിൽ ചർച്ചയ്ക്ക് അവസരം നിഷേധിച്ചതിനാൽ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. മറ്റ് ചർച്ചകൾ ഉള്ളതിനാൽ പിന്നീട് സഭയിലെത്തി
ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ… /
ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ…
ഇന്ന് തിങ്കളാഴ്ച (24/08/26) രാമപുരം സെൻ്റ്. അഗസ്റ്റിൻ ഫൊറോനാ ദേവാലയത്തിൽ വച്ച് വിവാഹിതരാകുന്ന അലൻ കുര്യനും ഡോ. ക്രിസ്റ്റി എൽസ അബ്രഹാമിനും വിവാഹ മംഗളാശംസകൾ നേരുന്നു. യുക്മ മുൻ ജനറൽ സെക്രട്ടറിയും, നിലവിലെ പി ആർ ഒ യും മീഡിയ കോർഡിനേറ്റേറുമായ മുട്ടുചിറ കണിവേലിൽ കുര്യൻ ജോർജിൻ്റേയും മിനി ജേക്കബിൻ്റെയും മകനായ അലൻ കുര്യൻ വിവാഹം കഴിക്കുന്നത് പത്തനംതിട്ട റാന്നി മേക്കഴൂർ പഴുമണ്ണിൽ അബ്രാഹാം പി ജോണിൻ്റേയും സുബി അബ്രാഹമിൻ്റേയും മകളായ ഡോ. ക്രിസ്റ്റി എൽസ അബ്രാഹമിനെയാണ്. അലനും ഡോ
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി /
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി
കുര്യൻ ജോർജ്ജ്(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ കേരളപൂരം വള്ളംകളിയോടനുബന്ധിച്ച് സംഘടിപ്പിച്ച യുക്മ–ഇസ–തെരേസാസ് ലണ്ടൻ ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2 മത്സരത്തിന് ഇത്തവണ മത്സരാർത്ഥികളിൽ നിന്നും കാണികളിൽ നിന്നും ഒരുപോലെ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് മത്സരാർത്ഥികൾ മാറ്റുരച്ച വേദിയിൽ നോട്ടിംഗ്ഹാമിൽ നിന്നുള്ള അപർണ ശൈലേഷ് മലയാളി സുന്ദരി സീസൺ 2 കിരീടം സ്വന്തമാക്കി. സംഗീതം, വായന, എഴുത്ത് എന്നിവയെ ഏറെ സ്നേഹിക്കുന്ന അപർണയ്ക്ക് ആത്മവിശ്വാസവും
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026…. മാന്‍വേഴ്സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി….. /
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026…. മാന്‍വേഴ്സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി…..
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ലണ്ടന്‍: കേരളത്തിന്റെ ജലോത്സവ പാരമ്പര്യവും ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന്റെ ദേശീയാഭിമാനവും യു.കെ മലയാളികളുടെ ഐക്യവും ബഹുസാംസ്കാരിക ബ്രിട്ടന്റെ സൗഹൃദവും ഒരേ വേദിയില്‍ സംഗമിച്ചപ്പോള്‍, യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ചരിത്രത്തിലേക്ക് തുഴഞ്ഞുകയറിയ അവിസ്മരണീയ ദിനമായി മാറി. ഓഗസ്റ്റ് 15 ശനിയാഴ്ച റോതര്‍ഹാമിലെ മാന്‍വേഴ്സ് തടാകത്തില്‍ നടന്ന യുക്മയുടെ എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരിക മഹോത്സവവും വള്ളംകളി എന്ന കായികമത്സരത്തിന്റെ അതിരുകള്‍ക്കപ്പുറം ഒരു സമ്പൂര്‍ണ മലയാളി
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന് കരുത്തായി പ്രമുഖ സ്പോൺസർമാർ; സമൂഹത്തോടൊപ്പം കൈകോർക്കുന്ന സ്ഥാപനങ്ങൾക്ക് നന്ദിയുമായി യുക്മ /
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന് കരുത്തായി പ്രമുഖ സ്പോൺസർമാർ; സമൂഹത്തോടൊപ്പം കൈകോർക്കുന്ന സ്ഥാപനങ്ങൾക്ക് നന്ദിയുമായി യുക്മ
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ സംഘടിപ്പിക്കുന്ന എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരികോത്സവവും ഓഗസ്റ്റ് 15 ശനിയാഴ്ച ഷെഫീൽഡിന് സമീപമുള്ള റോതർഹാം മാൻവേഴ്സ് ലേക്കിൽ അരങ്ങേറുമ്പോൾ, ഈ മഹാമേളയുടെ വിജയത്തിന് കരുത്തേകാൻ യുകെയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനങ്ങളും കൈകോർക്കുന്നു. യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സംഗമവേദികളിലൊന്നായി വളർന്ന കേരളപൂരം വള്ളംകളിയുടെ പിന്നിൽ സംഘാടകരുടെയും വോളന്റിയർമാരുടെയും അധ്വാനത്തിനൊപ്പം വർഷങ്ങളായി യുക്മയോടും മലയാളി സമൂഹത്തോടും ചേർന്നുനിൽക്കുന്ന ബിസിനസ് സ്ഥാപനങ്ങളുടെ പിന്തുണയും നിർണായകമാണ്
കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ് /
കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ്
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുകെ മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ‘കേരളപുരം 2026’ വേദി സംഗീത സാന്ദ്രമാക്കാൻ യുകെയിലെ പ്രമുഖ മ്യൂസിക് ഗ്രൂപ്പായ Music Mantra ‘മ്യൂസിക് മന്ത്ര’ എത്തുന്നു. സ്വിൻഡൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മ്യൂസിക് മന്ത്ര ബാൻഡ്, സംഗീതാസ്വാദകർക്കിടയിൽ വളരെ പെട്ടെന്നാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ യുകെയിലുടനീളം ഒട്ടനവധി വേദികളിൽ മികച്ച പരിപാടികൾ അവതരിപ്പിച്ച് വലിയ മുന്നേറ്റമാണ് ഈ ബാൻഡ് കാഴ്ചവെച്ചിട്ടുള്ളത്. ചുരുങ്ങിയ കാലം കൊണ്ട് യുകെ






click on malayalam character to switch languages