1 GBP = 110.31

പരിസ്ഥിതി ലോല മേഖല നിര്‍ബന്ധമാക്കിയ ഉത്തരവ്; തുടര്‍നടപടികള്‍ക്കായി ഇന്ന് മന്ത്രിതല യോഗം

പരിസ്ഥിതി ലോല മേഖല നിര്‍ബന്ധമാക്കിയ ഉത്തരവ്; തുടര്‍നടപടികള്‍ക്കായി ഇന്ന് മന്ത്രിതല യോഗം

സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖല നിര്‍ബന്ധമെന്ന സുപ്രിംകോടതി ഉത്തരവില്‍ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് മന്ത്രിതല യോഗം ചേരും. വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. ജനവാസ കേന്ദ്രങ്ങളെ മേഖലയില്‍ നിന്നും ഒഴിവാക്കണമെന്നതാണ് സര്‍ക്കാര്‍ നിലപാട്.

സംരക്ഷിത വനമേഖലകളുടെ അതിര്‍ത്തിയില്‍നിന്ന് ഒരുകിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതിലോല മേഖല നിര്‍ബന്ധമായും വേണമെന്നും ഈ മേഖലയില്‍ ഒരു തരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും അനുമതി നല്‍കാന്‍ പാടില്ലെന്നുമാണ് സുപ്രിംകോടതിയുടെ നിര്‍ദേശം. കേരളത്തിന്റെ നിലവിലെ സാഹചര്യത്തില്‍ വനമേഖലയോട് ചേര്‍ന്നുള്ള ജനവാസ മേഖലകള്‍ നിരവധിയാണ്.

സുപ്രിംകോടതി ഉത്തരവ് അനുസരിച്ച് ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയാക്കിയാല്‍ ജനവാസ കേന്ദ്രങ്ങളിലും കര്‍ശന നിയന്ത്രണങ്ങളുണ്ടാകും. ഇതോടെ കര്‍ഷകരടക്കം വലിയൊരു വിഭാഗം പ്രതിസന്ധിയിലാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് മന്ത്രി തല യോഗം ചേരുന്നത്. വനം മന്ത്രി എകെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ കണ്ണൂരിലാണ് യോഗം. വിഷയത്തില്‍ അഡ്വക്കേറ്റ് ജനറലുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്തും.

ഉത്തരവ് കേരളത്തില്‍ പ്രായോഗികമല്ലെന്ന് സുപ്രിംകോടതിയെയും കേന്ദ്രസര്‍ക്കാരിനെയും അറിയിക്കാനാണ് കേരളത്തിന്റെ നീക്കം. പരിസ്ഥിതി ലോല മേഖലകളില്‍ നിന്നും ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്നാണ് കേരളത്തിന്റെ ആവശ്യമെന്ന് കഴിഞ്ഞ ദിവസം വനം മന്ത്രി എകെ ശശീന്ദ്രന്‍ തന്നെ വ്യക്തമാക്കിയിരുന്നു. അതേസമയം ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രിയും പങ്കെടുത്തേക്കുമെന്നാണ് സൂചന.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more