- ഇംഗ്ലണ്ടിലുടനീളമുള്ള എൻഎച്ച്എസ് ആശുപത്രികളിൽ രോഗികളുടെ വിവരങ്ങൾ പങ്കിടുന്നത് പ്രതിവർഷം 20,000 എ & ഇ സന്ദർശനങ്ങൾ കുറയ്ക്കുമെന്ന് റിപ്പോർട്ട്
- ആഴ്സണൽ ബസ് പരേഡിനിടെ പതിനാറ് പേരെ അറസ്റ്റ് ചെയ്തു; 75 പേരെ കെട്ടിടങ്ങളുടെ മേൽക്കൂരകളിൽ നിന്ന് രക്ഷപ്പെടുത്തി
- ലബനാനിൽ ഇസ്രായേൽ ആക്രമണം രൂക്ഷം; യു.എൻ സുരക്ഷാ കൗൺസിൽ ഇന്ന് അടിയന്തര യോഗംചേരും
- മ്യാൻമറിൽ വൻ സ്ഫോടനം: ആറ് കുട്ടികളടക്കം 50ലധികം പേർ കൊല്ലപ്പെട്ടു
- യു.എസ്-ഇറാൻ ചർച്ച അനിശ്ചിതത്വത്തിൽ:‘മറ്റൊരു രീതിയിൽ തീർക്കും’-ഭീഷണിയുമായി ട്രംപ്
- എൻട്രി എക്സിറ്റ് സിസ്റ്റത്തിൽ കാലതാമസം; യുകെയിലേക്കുള്ള യാത്രക്കാർ മൂന്ന് മണിക്കൂർ മുൻപ് യൂറോപ്യൻ വിമാനത്താവളങ്ങളിലെത്തണമെന്ന് എയർലൈനുകൾ
- ലണ്ടനിൽ ബഹുനില കെട്ടിടത്തിൽ നിന്ന് വീണ് കുട്ടിയുൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം
കാവല്‍ മാലാഖ (നോവല്‍ 17) – വിലയില്ലാത്ത വീണകള്‍: കാരൂര്‍ സോമന്
- Jan 30, 2021
അകറ്റുകയാണെന്നു തോന്നിക്കാതെ സൈമന്റെ ശല്യം തീര്‍ക്കാനാണു മേരി അയാള്‍ക്കു വേണ്ടി പെണ്ണാലോചന തുടങ്ങിയത്. ആദ്യം അയാള്‍ക്കതില്‍ താത്പര്യം തോന്നിയില്ല. അന്തിക്കൂട്ടിന് ആവശ്യമുള്ളത് എങ്ങനെയും വന്നു ചേരുന്നുണ്ട്. മേരിയെപ്പോലും പൂര്‍ണമായി ആശ്രയിക്കേണ്ടി വരുന്നില്ല. ട്രാവല്‍ ഏജന്‍സി വഴി റിക്രൂട്ട് ചെയ്യുന്ന പെണ്‍കുട്ടികളില്‍ പണത്തിനു ബുദ്ധിമുട്ടുള്ളവരെ സേവ്യറും സൈമനും ചേര്‍ന്ന് കാര്യമായി സഹായിക്കാറുണ്ട്. അതൊക്കെ ഉള്ളപ്പോള്‍ ഇനി സ്വന്തമായി കല്യാണം കഴിച്ച് പൊല്ലാപ്പാക്കുന്നതെന്തിന്! ഒന്നനുഭവിച്ചതാ, അതൊക്കെ ഓര്‍ത്താല്‍ ഇപ്പോഴും ചോര തിളയ്ക്കും.
പറ്റുന്ന രീതിയിലൊക്കെ മേരിയോടു സൈമന് വാദിച്ചുനോക്കി. എല്ലാ വാദമുഖങ്ങളും നിരത്താനും കഴിയില്ലല്ലോ. പക്ഷേ, അവള് വിട്ടില്ല. സമ്മതിക്കേണ്ടി വന്നു. അങ്ങനെ പെണ്ണാലോചനയ്ക്കുള്ള ലൈസന്‍സ് മേരിക്കു പതിച്ചു കൊടുത്തു. അധികം തേടേണ്ടി വന്നില്ല. സാംസ്കാരിക വിപ്ലവ പ്രസ്ഥാനത്തിലെ സഹപ്രവര്‍ത്തകയും മകള്‍ക്കു വേണ്ടി കല്യാണമാലോചിക്കുന്നതു മേരി അറിഞ്ഞു.
പണ്ടിവിടെ നഴ്സായി വന്നതാണ് എലിസബത്ത്. കൂടെ ജോലി ചെയ്ത സായിപ്പിനെ കെട്ടി. ഒരേയൊരു മകള്‍- ലിന്‍ഡ, പാതി മലയാളിയെങ്കിലും കെട്ടിലും മട്ടിലും തനി മദാമ്മ. സൈമനെപ്പോലെയല്ല അവള്. ആദ്യത്തെ കല്യാണം തന്നെയാണ്. പക്ഷേ, ഒരു സാമ്യം- പതിമൂന്നു വയസായ ഒരു മോളുണ്ട്, അവളുടെ പേര് ഏഞ്ചല്‍.
മേരി ഷവറിനു കീഴില്‍ ചൂടുവെള്ളത്തിന്റെ സുഖമറിഞ്ഞു കണ്ണടച്ചു നില്‍ക്കുമ്പോഴാണ് ഡോര്‍ ബെല്ലിന്റെ ശബ്ദം. ഈ നേരത്ത്, ഇതു സൈമനാകാനേ വഴിയുള്ളൂ. അവള് ടൗവ്വലെടുത്തു ദേഹം തുടച്ച്, ഗൗണ്‍ എടുത്ത് വേഗം ഉടുത്ത് പുറത്തേക്കിറങ്ങി. ഡോര്‍ ലെന്‍സിലൂടെ നോക്കുമ്പോള്‍ സൈമന് തന്നെ. കതകു തുറന്നു, സൈമന് അകത്തു കയറി, പിന്നില്‍ കതകടഞ്ഞു.
മേരിയുടെ മുടിച്ചുരുളുകളില്‍നിന്നു വെള്ളത്തുള്ളികള്‍ ഇറ്റു വീഴുന്നതു സൈമന് ശ്രദ്ധിച്ചു. ക്ഷേമാന്വേഷണങ്ങള്‍ പങ്കുവയ്ക്കുമ്പോഴും അവന്റെ കണ്ണുകള്‍ അവളുടെ ഈറന്‍ മാറാത്ത ശരീരത്തിലും ഒറ്റവസ്ത്രത്തിലും ഉഴറി നടന്നു. സൈമന്റെ കരങ്ങള്‍ അവളെ അരക്കെട്ടിലൂടെ ചുറ്റിപ്പിടിച്ചു. ഇരുവരും സോഫയിലേക്കിരുന്നു. മേരി സൈമന്റെ നെഞ്ചില്‍ മുഖം ചേര്‍ത്തു. അവനവളെ പുല്കി. അവളുടെ മനസില്‍ അശുഭവിചാരങ്ങള് കുടിയേറി. ഇതു പാടില്ലായിരുന്നു, സദാചാര ബോധം കൊണ്ടല്ല, ഇയാളൊരു ഒഴിയാ ബാധയായിക്കഴിഞ്ഞിരിക്കുന്നു. എങ്ങനെയും ഒഴിവാക്കിയേ തീരൂ. ആ കല്യാണാലോചന എങ്ങനെയും മുന്നോട്ടു കൊണ്ടുപോകണം.
മകളെ മലയാളിക്കു തന്നെ കെട്ടിച്ചു കൊടുക്കണമെന്ന് എലിസബത്തിനു നിര്ബന്ധമുണ്ടെന്നറിയാം. അതാണു സൈമനെ ലിന്‍ഡയുടെ കഴുത്തില്‍ കുടുക്കാനുള്ള ഏറ്റവും വലിയ പ്രതീക്ഷ. കല്യാണം കഴിക്കാതെ ഒരു കൊച്ചുള്ള ലിന്‍ഡയെ ഈ സൈമനല്ലാതെ വേറെ ഏതെങ്കിലും മലയാളി ഏറ്റെടുക്കുമെന്നു കരുതാന്‍ കഴിയില്ല.
അവള് മെല്ലെ സൈമന്റെ പിടി വിടുവിച്ച് എഴുന്നേറ്റു.
“ഞാന്‍ തല തുവര്‍ത്തിയിട്ടു വരാം, സൈമന് ഇരിക്ക്.”
“അല്ല, മേരി ഒരു പെണ്ണിന്റെ കാര്യം പറഞ്ഞത് എന്തായി.”
ഓ അപ്പോ, പാതി മനസോടെയെന്നു താന്‍ കരുതിയ വിവാഹ സമ്മതം ഇതാ പൂര്‍ണ മനസായിരിക്കുന്നു. മേരിയുടെ മുഖത്ത് ആശ്വാസത്തിന്റെ ചിരി.
“ആ ഞാനതു പറയാന്‍ വരികയായിരുന്നു. സൈമനെ എലിസബത്തിനും മോള്‍ക്കും ഒന്നും നേരില്‍ കാണണമെന്നു പറഞ്ഞു. രണ്ടു പേരും രണ്ടാം, ഓരോ പിള്ളേരുമുണ്ട്. പിന്നെ തടസത്തിന്റെ കാര്യമൊന്നുമില്ലല്ലോ. സൈമന് അവളെ ഇഷ്ടപ്പെടാതിരിക്കാന്‍ വഴിയില്ല. നമുക്കിത് ഉടനേയങ്ങു നടത്തണം. അങ്ങനെ വേണം സൂസനോടു പ്രതികാരം ചെയ്യാന്‍. അല്ലാതെ ആ കൊച്ചിനെ കേസിനു പോയി വാങ്ങിച്ചിട്ടെന്താ, ഒടുവില്‍ സൈമനു തന്നെ ഭാരമാകുമെന്നല്ലാതെ….”
മേരി ഇതെങ്ങനെയും നടത്തിയെടുക്കാനുള്ള ഊര്‍ജിത ശ്രമത്തിലാണ്. മറ്റു പലതിനെക്കാളധികം ഒരു കാര്യം മേരി ഭയക്കുന്നു. വര്‍ഷങ്ങളായി ഒരുപാടു സ്ത്രീകളുമായി ബന്ധമുള്ളയാളാണു സൈമന്. ഇയാളുടെ കൂടെ കിടന്നാല്‍ എന്തൊക്കെ അസുഖങ്ങളാണു വന്നു കൂടുന്നതെന്നു പറയാന്‍ പറ്റില്ല. എത്രയും വേഗം ഈ ബാധ ഒഴിപ്പിക്കണം. അതിനുള്ള കര്മിയാണവള്ക്കു ലിന്‍ഡ.
“എങ്കില്‍ നമുക്കു നാളെത്തന്നെ പൊയാലോ? ശനിയാഴ്ചയല്ലേ, അവര്‍ വീട്ടിലുണ്ടാകും. ഞാനും വരാം.”
“അതു പിന്നെ മേരിയല്ലാതെ ആരു വരാനാ, എന്നാപ്പിന്നെ അതു നാളെത്തന്നെയാകട്ടെ, രാവിലെ പോയേക്കാം.”
മേരി ഉടന്‍ തന്നെ ഫോണെടുത്ത് എലിസബത്തിന്റെ നമ്പര്‍ ഡയല് ചെയ്തു. നാളത്തെ കാര്യത്തിന് അവര്‍ക്കും സമ്മതം.
ഫോണ്‍ വച്ച മേരി ചിരിയോടെ ചോദിച്ചു:
“പുതിയൊരു പെണ്ണിനെ കിട്ടിക്കഴിഞ്ഞാല്‍ പിന്നെ സൈമന് നമ്മളെയൊന്നും വേണ്ടാരിക്കും, അല്ലേ? എന്നാലും സാരമില്ല, നല്ലൊരു കുടുംബമുണ്ടായി കണ്ടാ മതി.”
“കൊള്ളാം, സൈമന് മേരിയെ മറക്കാനോ! എന്റെ ജീവിതത്തില്‍ നടക്കുന്ന കാര്യമല്ല അത്. മേരി കാരണമാ ഞാന്‍ ഇന്നിങ്ങനെ നിവര്‍ന്നു നില്‍ക്കുന്നത്.”
ഓ അപ്പോ, ഇയാളെന്നെ വിടാന്‍ ഭാവമില്ല, മേരിക്കു ചെറിയ നിരാശ, എങ്കിലും കൂടുതല്‍ ഉല്ലാസവതിയായതു പോലെ അയാളോടു പറഞ്ഞു:
“ആ ഒരു കാര്യം ഞാന്‍ പറയാന്‍ മറന്നു. എനിക്കു സൈമന്റെ ഒരു സഹായം ആവശ്യമുണ്ട്.”
“എന്താ, പറയൂ….”
“ഞാനിപ്പോള്‍ അറിയപ്പെടുന്ന സാഹിത്യകാരിയാണെന്നു പ്രത്യേകം പറയേണ്ടല്ലോ….”
“അതു പിന്നെ എനിക്കറിയില്ലേ. വെറുതേ എന്തിനാ തലയിലൊന്നുമില്ലാതെ ഇതിനൊക്കെ എറങ്ങിത്തിരിക്കുന്നതെന്നാ എനിക്കിപ്പോഴും മനസിലാകാത്തത്.”
“സൈമന് അങ്ങനെ പറയാതെ, ഇറങ്ങിത്തിരിച്ചുപോയില്ലേ, ഇനിയിപ്പോ ഇടയ്ക്കിടെ എന്തെങ്കിലുമൊക്കെ എഴുതിക്കൊണ്ടിരുന്നില്ലെങ്കില് ഉറവ വറ്റിയെന്നു നിരൂപകര്‍ പറയും. എന്റെ ഒരു ബന്ധു നാട്ടില്‍ പുസ്തക പ്രസാധനം നടത്തുന്നത് അറിയാമല്ലോ. അവന് പുതിയൊരു പുസ്തകം ശരിയാക്കുന്നുണ്ട്. കൗണ്‍സിലര്‍ ആകുന്നതിന്റെ കൂടെ ഈ പുസ്തകം കൂടി ഇറക്കാന്‍ കഴിഞ്ഞാല്‍ വലിയൊരു ക്രെഡിറ്റായിരിക്കും. സാമൂഹ്യപ്രവര്‍ത്തനത്തിന്റെ തിരക്കുകള്‍ക്കിടയും സാഹിത്യത്തിന്റെ വഴി മറക്കാതിരിക്കുന്ന എഴുത്തുകാരിയെന്നൊക്കെ മീഡിയയില്‍ വരുത്താം.”
“ഉം ശരി ശരി, കൊള്ളാം, അതിനു ഞാനിപ്പോ എന്താ ചെയ്യേണ്ടത്. അതു പറ.”
മേരി ഒരു കൃത്രിമച്ചിരിയോടെ സൈമനെ നോക്കി.
“പുസ്തകമിറക്കാന്‍ മുപ്പതിനായിരത്തോളം രൂപ ചെലവുണ്ട്. സേവ്യറോടു ചോദിച്ചാല്‍ തരും. പക്ഷേ, ഒരു മടി, അതാ സൈമനോട്….”
സൈമന് എഴുന്നേറ്റ് അവളുടെ ചുമലില്‍ കൈവച്ചു. അവള് കോരിത്തരിച്ചതു പോലെ അയാളെ മുഖമുയര്‍ത്തി നോക്കി. ആണിനെ ലഹരി പിടിപ്പിക്കുന്ന നോട്ടം. അവളെ നിരുത്സാഹപ്പെടുത്താന്‍ അയാളുടെ മനസ് അനുവദിച്ചില്ല.
“പണത്തിന്റെ കാര്യത്തിലൊന്നും മേരി വിഷമിക്കണ്ട. സേവ്യര്‍ അറിയുക പോലും വേണ്ട. മുപ്പതിനായരത്തിന്റെ കാര്യമല്ലേയുള്ളൂ. അതു ഞാന്‍ തരും. മേരി സാഹിത്യകാരിയായി അറിയപ്പെടുന്നത് എനിക്കും സന്തോഷമുള്ള കാര്യമല്ലേ.”
“താങ്ക്യൂ വെരി മച്ച് സൈമണ്‍, യൂ ആര് സോ സ്വീറ്റ്….”
അവളയാളുടെ ചുണ്ടില്‍ ഒരു മുത്തം നല്കി നന്ദി അറിയിച്ചു. അടുത്ത നിമിഷം അവള് അയാളുടെ കരവലയത്തില്‍ ഞെരിഞ്ഞമര്‍ന്നു. വികാരം വിടര്‍ന്നു പന്തലിച്ചു. ബെഡ്റൂം വരെ പോകാനുള്ള ക്ഷമ പോലുമുണ്ടായിരുന്നില്ല സൈമന്. ഒടുവില്‍ യാത്ര പറഞ്ഞു പിരിയാന്‍ തുടങ്ങുമ്പോള്‍, മേരി ഓര്‍മിപ്പിച്ചു.
“നാളെ രാവിലത്തെ കാര്യം മറക്കണ്ട.”
“ഞാന്‍ റെഡിയായി രാവിലെ തന്നെ വന്നേക്കാം. മേരി മറക്കാതിരുന്നാന് മതി.”
“ഉം ശരി, ബൈ.”
“ബൈ….”
അങ്ങനെ മേരിയുടെ നിര്‍ബന്ധത്തിനു വഴങ്ങി സൈണ്‍ പെണ്ണുകാണാന്‍ പോയി. കെട്ടാതെ കൊച്ചൊള്ള പെണ്ണെന്നൊക്കെ പറയുമ്പോ…, സൈമന് അത്ര ദഹിച്ചിരുന്നില്ല. പക്ഷേ, ഇവിടെയൊക്കെ ഇതു പതിവാണ്. അവള്‍ക്കിവിടെ പൗരത്വമുണ്ട്, പൂത്ത കാശും. അതൊക്കെയാണ് സൈമന്റെ പ്രലോഭനങ്ങള്‍. ഇവിടുത്തുകാരിയെ കെട്ടിയാല്‍ തനിക്കും ഇവിടുത്തെ പൗരനാകാം. അതു കഴിഞ്ഞാല്‍ പിന്നത്തെ കാര്യം പിന്നെയല്ലേ, അപ്പോ നോക്കാം….
പെണ്ണു കാണാന്‍ ചെല്ലുമ്പോല്‍ ഷോര്‍ട്ട് സ്കര്‍ട്ടും സ്ലീവ്ലെസും ധരിച്ച ലിന്‍ഡ. കണ്ടപ്പോഴേ നെഞ്ചിടിപ്പു കൂടി. ഇത്രയും പ്രായമുള്ളൊരു കുട്ടിയുടെ അമ്മയാണെന്നു പറയില്ല. ഇന്ത്യയും ഇംഗ്ലണ്ടും ചേരുമ്പോഴത്തെ ഒരു മാദകത്വം, അതൊന്നും വേറെ തന്നെ. ബ്രിട്ടീഷ് പൗരത്വത്തിന്റെ പ്രലോഭനത്തിനൊപ്പം അവളുടെ ശരീരവടിവും കൂടി ഹൃദയത്തില്‍ കൊളുത്തി വലിച്ചപ്പോള്‍ സൈമണ്‍ അതങ്ങു തീരുമാനിച്ചു.
ലിന്‍ഡയും കല്യാണത്തിനു സമ്മതിച്ചു, ഒരു വ്യവസ്ഥ മാത്രം, ഒത്തുപോകാന്‍ പറ്റുന്നില്ലെങ്കില്‍ ആ നിമിഷം പിരിയണം. ആ വ്യവസ്ഥ സൈമണും ഇഷ്ടമായി. പഴയ അനുഭവം ആവര്‍ത്തിക്കാതിരിക്കാമല്ലോ.
സ്കൂളില്‍ പഠിക്കുമ്പോള്‍ ബോയ് ഫ്രണ്ടുമൊത്ത് ഒരു ഡേറ്റിങ്ങിനിടെ പറ്റിയ അബദ്ധമാണ് അവളുടെ കുട്ടി.
ഗര്‍ഭിണിയായപ്പോള്‍ അലസിപ്പിക്കാന്‍ അവളുടെയും കാമുകന്റെയും വീട്ടുകാര്‍ നിര്‍ബന്ധിച്ചു. പക്ഷേ, സമയം കഴിഞ്ഞു പോയിരുന്നു. ജാക്ക് ടെയ്ലര് സായിപ്പ് അവളോടൊപ്പം പിന്നെ കുറച്ചു നാള് താമസിക്കുകയും ചെയ്തു. പക്ഷേ, പിണങ്ങിപ്പിരിയാന്‍ ഏറെ നാളൊന്നും വേണ്ടിവന്നില്ല.
ഇപ്പോള്‍ ജാക്ക് എവിടെയെന്നു ലിന്‍ഡയ്ക്കോ ഏഞ്ജലിനോ യാതൊരു രൂപവുമില്ല. ഹോം ഓഫീസില്‍ ജോലിയുള്ളതിനാല്‍ ലിന്‍ഡയ്ക്കു ഭര്‍ത്താവിന്റെ സംരക്ഷണം ഇതുവരെ ആവശ്യമായി തോന്നിയിട്ടുമില്ല. ഇതിപ്പോള്‍ അമ്മയുടെ നിര്‍ബന്ധം കാരണമാണ് ഒരു മലയാളിയെ തന്നെ വിവാഹം കഴിക്കാന്‍ സമ്മതിച്ചത്.
നാലു ദിവസം കഴിഞ്ഞപ്പോള്‍ അനാര്‍ഭാടമായ കല്യാണം. പള്ളിയിലൊരു മിന്നുകെട്ട്, പിന്നെ ചില നിയമപരമായ നടപടിക്രമങ്ങളും, കഴിഞ്ഞു, ലിന്‍ഡയും സൈമനും ഭാര്യാ ഭര്ത്താക്കന്മാരായി.
ലിന്‍ഡയ്ക്കൊപ്പം ഏഞ്ചലും സൈമന്റെ വീട്ടിലേക്കു താമസം മാറ്റി. മകന്റെ പുനര്വിവാഹത്തില് കുഞ്ഞപ്പി സന്തോഷിച്ചു, സൂസനെയും വീട്ടുകാരെയും തോല്പ്പിക്കാനായല്ലോ. പക്ഷേ, അമ്മിണിക്ക് അത്ര ആശ്വാസം തോന്നിയില്ല. കാരണം, സൂസനെയും ചാര്ലിമോനെയും അവര്‍ മറ്റെന്നത്തെക്കാളുമധികം ഇപ്പോള്‍ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. സൂസനെ ഒഴിവാക്കിയ തന്റെ മകനുണ്ടായ ഒരിക്കലും തീരാത്ത നഷ്ടം അവരെ വേദനിപ്പിച്ചു.
ലിന്‍ഡയെയും മകളെയും സന്തോഷിപ്പിക്കാന്‍ ആവുന്നതൊക്കെ സൈമണ്‍ ചെയ്തു. രണ്ടു പേര്‍ക്കും ആഭരണത്തിലൊന്നും കമ്പമില്ല. ട്രെന്‍ഡി വസ്ത്രങ്ങളോടാണു താത്പര്യം. ആവശ്യപ്പെട്ടതും ആവശ്യപ്പെടാത്തതുമെല്ലാം സൈമണ്‍ വാങ്ങിക്കൊടുത്തു. ഏഞ്ചലിനു പുതിയ ഡാഡിയെ ഇഷ്ടമായി. പക്ഷേ, ഡാഡിയെന്നു വിളിക്കാനുള്ള ലിന്‍ഡയുടെ നിര്‍ദേശം അവള് അനുസരിച്ചില്ല. സ്വന്തം അച്ഛനെക്കുറിച്ച് നേരിയ ഓര്‍മയേയുള്ളൂ എങ്കിലും അയാളുടെ സ്ഥാനത്തു മറ്റൊരാലെ പ്രതിഷ്ഠിക്കാന്‍ അവള്‍ക്കു കഴിഞ്ഞില്ല. എത്ര നിര്‍ബന്ധിച്ചിട്ടും സൈമനെ അവള് അങ്കിള്‍ എന്നു മാത്രം വിളിച്ചു.
ലിന്‍ഡയ്ക്കൊപ്പം പബ്ബുകളിലും നൈറ്റ് ക്ലബ്ബുകളിലും ഇടയ്ക്കു സൈമനും പോകാറുണ്ട്. അവള്‍ക്കൊപ്പം പാടാനും ആടാനും അയാള്‍ പഠിച്ചു. മെല്ലെ അനുസരണയുള്ള ഒരു കുട്ടിയെപ്പോലെ അയാളെ ലിന്‍ഡ മാറ്റിയെടുത്തു.
കിടക്കറയില്‍ സ്ഥിരം പങ്കാളിയെ കിട്ടിയതോടെ സൈമണ്‍ സ്ഥിരമായി മേരിയെ ശല്യപ്പെടുത്തുന്നതു നിര്‍ത്തി. ഇടയ്ക്കിടെ ചില സമാഗമങ്ങള്‍ മാത്രം.
ശല്യമൊഴിഞ്ഞതില്‍ മേരിയും ഇടയ്ക്കിടെ ആശ്വസിച്ചു. ഇതിനിടെ കൗണ്‍സിലര്‍ തെരഞ്ഞെടുപ്പു കഴിഞ്ഞു. പ്രതീക്ഷിച്ചതു പോലെ മേരി തന്നെ തെരഞ്ഞെടുക്കപ്പെട്ടു. ബ്രിട്ടനില്‍ കൗണ്‍സിലറായ മലയാളി വനിത നാട്ടിലെ മലയാളം ചാനലുകളില്‍ നിറഞ്ഞു നിന്നു.
ഇതിലൊക്കെ ഇത്ര ആര്ത്തുമദിക്കാന് എന്തിരിക്കുന്നു എന്നു ചിന്തിക്കുന്ന പ്രവാസി മലയാളികളായിരുന്നു ഏറെയും. നാട്ടില്‍ ആഘോഷിക്കുന്നതു പോലെ വലിയ വിലയൊന്നും ഈ നാട്ടില്‍ കൗണ്‍സിലര്‍ സ്ഥാനത്തിനില്ല. മേരിയുടെ കൈയിലാണു പദവിയെങ്കില്‍ കുരങ്ങിന്റെ കൈയില്‍ പൂമാല കിട്ടിയ സ്ഥിതിയുമാകും.
എങ്കിലും അധികാരത്തിന്റെ ആകര്‍ഷണത്തില്‍ മേരിക്കു ചുറ്റും കൂടാനും ആളുണ്ടായി. ആള്‍ക്കൂട്ടത്തിനിടയില്‍ സൈമന് സ്വാഭാവികമായും പിന്തള്ളപ്പെട്ടു. ലിന്‍ഡയുടെയും ഏഞ്ചലിന്റെയും വരവോടെ അയാള്‍ക്കു മേരിക്കായി നീക്കിവയ്ക്കാന്‍ ഏറെ സമയവും ഉണ്ടായിരുന്നില്ല.
പള്ളിയിലും പൊതുസ്ഥലങ്ങളിലും സര്‍വാഡംബരങ്ങളോടെ എഴുന്നള്ളുന്ന മേരിയെ ചിലര്‍ രഹസ്യമായി പരിഹസിച്ചു, ചിലര്‍ വെറുതേ ചിരിച്ചു, ചിലര്‍ കാര്യമായിത്തന്നെ പ്രോത്സാഹിപ്പിച്ചു. എല്ലാം മേരി ഒരുപോലെ തന്നെ നേരിട്ടു. പക്ഷേ, സുഹൃദ് സദസുകളില്‍ അസൂയക്കാരോടുള്ള അമര്‍ഷം പതഞ്ഞു പൊങ്ങി.
“മലയാളി എവിടെ പോയാലും ഈ കുശുമ്പും അസൂയയും വിട്ടൊഴിയില്ല. ഒരാള്‍ നന്നാകുന്നതു പോട്ടെ, നല്ല തുണിയുടുത്തു നടക്കുന്നതു പോലും ചിലര്‍ക്ക് കണ്ണുകടിയാണ്. അതാ ഇങ്ങനെയൊക്കെ.”
മൈക്കിനു മുന്നില്‍ നില്ക്കുമ്പോള് അവള് നെറ്റിപ്പട്ടം കെട്ടിയ ആനയെ ഓര്‍മിപ്പിച്ചു. സ്ത്രീകളില്‍ ചിലര്‍ക്ക് അവളെ കണ്ടപ്പോള്‍ നാണം തോന്നി.
“ഇങ്ങനെയുമുണ്ടോ പെണ്ണുങ്ങള്….”
കുശുമ്പു പറച്ചില് മേരി അപ്പോള്‍ കണ്ടില്ലെന്നു നടിക്കും. പ്രതികരിച്ചാല്‍ തറയാകും, ഇമേജിനു ദോഷമാണ്. ഒരു മേയറോ എംപിയോ ആകാതെ ആഗ്രഹസാഫല്യമില്ല. അതിനുള്ള ചരടുവലികള്‍ മുറുക്കുന്നുമുണ്ടവര്. തലതൊട്ടപ്പന്മാരുണ്ടെങ്കില് എല്ലാം സാധിക്കും. അതിനു ജനപിന്തുണയൊന്നും ആവശ്യമില്ല. കാരണം ഒരു ജനപ്രതിനിധിയുടെ സഹായമോ സഹകരണമോ ഒന്നും ഈ നാട്ടുകാര്‍ക്ക് ആവശ്യമില്ല. ഉദ്യോഗസ്ഥ മേധാവിത്വമില്ല. ജനങ്ങള്‍ക്ക് ആവശ്യമുള്ളത് ഏത് ഓഫീസില്‍നിന്നും അവര്‍ക്കു നേരിട്ടു സാധിച്ചെടുക്കാം.
മേരി പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി. ലിന്‍ഡയെന്ന ഒറ്റ മേച്ചില്പ്പുറത്തിലേക്കൊതുങ്ങാതിരിക്കാന് സൈമന് പാടുപെട്ടുകൊണ്ടിരുന്നു.
Latest News:

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യുണിറ്റി വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പൂം, ചുമതലയേറ്റ് നവ നേതൃത്വം
കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യുണിറ്റിയുടെ വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും ഞായറാഴ്ച കോള്ചെസ്റ്റെറ...Associations
തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു; ആളപായമില്ല
തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ ഹൈസ്കൂളിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞ...Kerala
അണ്ണാമലൈ ബിജെപി വിടുന്നു? ഈയാഴ്ച രജനികാന്തിനെ കണ്ടേക്കും; പ്രഖ്യാപനം രണ്ട് ദിവസത്തിനകമെന്ന് കെ അണ്ണാ...
തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ.അണ്ണാമലൈ ഡൽഹിയ്ക്ക് തിരിച്ചു. ദേശീയ അധ്യക്ഷൻ നിഥിൻ നബിനുമായി കൂടിക...Latest News
പിണറായി വിജയനെതിരായ വിമാനത്തിലെ പ്രതിഷേധം: പ്രതികൾക്ക് ആശ്വാസം, പൊലീസ് റിപ്പോർട്ട് അംഗീകരിച്ച് കോടത...
പിണറായി വിജയനെതിരായ വിമാനത്തിലെ പ്രതിഷേധത്തിൽ പൊലീസ് റിപ്പോർട്ട് അംഗീകരിച്ച് കോടതി. വ്യോമയാന വകുപ്...Kerala
ഒന്നര വയസ്സുകാരന്റെ കൊലപാതകം: ‘അഷ്കറിനെതിരെ സമഗ്ര അന്വേഷണമുണ്ടാകും’; മന്ത്രി ബിന്ദു കൃഷ്ണ
തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകത്തിൽ പ്രതി അഷ്കറിനെതിരെ സമഗ്ര അന്വേഷണമുണ്ടാകു...Kerala
സിപിഐഎം എടുത്ത സമീപനം ആവില്ല സ്വീകരിക്കുക’; സർക്കാരിന്റെ പുതിയ അതിവേഗ റെയിൽ പദ്ധതിയിൽ നിർണായക പ്രതിക...
സർക്കാരിന്റെ പുതിയ അതിവേഗ റെയിൽ പദ്ധതിയിൽ നിർണായക പ്രതികരണവുമായി റവന്യു മന്ത്രി എ പി അനിൽകുമാർ. സിപ...Kerala
മയക്കുമരുന്ന് സ്വാധീനം കണ്ടാൽ അറിയിക്കണം, രക്ഷിതാക്കളിൽ നിന്ന് സഹകരണമുണ്ടാകണം; ഓരോ ദിവസവും കുട്ടികളോ...
ലഹരിക്കെതിരെ സംസ്ഥാന സർക്കാർ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് മന്ത്രി കെ മുരളീധരൻ. കേരളത്തിൽ മയക്ക...Latest News
CBSE വെബ്സൈറ്റ് തകരാർ: പുനർമൂല്യനിർണ്ണയ പോർട്ടൽ ഉടൻ പ്രവർത്തന ക്ഷമമാകും: നടപടിയെടുക്കാൻ കേന്ദ്ര വിദ്...
സിബിഎസ്ഇ വെബ്സൈറ്റ് തകരാറിൽ നടപടിയെടുക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർ...Kerala
Post Your Comments Here ( Click here for malayalam )
Latest Updates
- കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യുണിറ്റി വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പൂം, ചുമതലയേറ്റ് നവ നേതൃത്വം കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യുണിറ്റിയുടെ വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും ഞായറാഴ്ച കോള്‍ചെസ്റ്റെറിന് സമീപമുള്ള ബോക്സ്റ്റഡ് വില്ലേജ് ഹാളില്‍ നടന്നൂ. ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിയ്ക്ക് ആരംഭിച്ച പൊതുയോഗത്തില്‍ കഴിഞ്ഞ വര്‍ഷത്തെ കമ്മ്യൂണിറ്റിയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദമായി ചര്‍ച്ച ചെയ്തു. പ്രസിഡറ്റ് ജോബി ജോര്‍ജ് സ്വാഗതവും സെക്രട്ടറി സീമ ഗോപിനാഥ് കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടൂം അവതരിപ്പിച്ചു. ട്രഷറര്‍ ടോമി പാറയ്ക്കല്‍ വാര്‍ഷിക കണക്ക് അവതരണവും നടത്തി. തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ 2026-27 വര്‍ഷത്തിലേയ്ക്കുള്ള കമ്മറ്റി അംഗങ്ങളെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു. പ്രസിഡന്റ്: ഷനില്‍
- തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു; ആളപായമില്ല തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ ഹൈസ്കൂളിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞു വീണത്. ആളാപായമില്ല. ക്ലാസ് മുറിയുടെ ഭാഗമല്ല തകർന്നത്. എസ്എസ്എയുടെ ഓഫീസിന്റെ ഭാഗമാണ് തകർന്നതെന്നും വിശദ പരിശോധന നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദീൻ പറഞ്ഞു. ഫിറ്റ്നസ് എങ്ങനെ ലഭിച്ചെന്ന് പരിശോധിക്കുമെന്ന് മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു. കാലപ്പഴക്കമുള്ള സ്കൂളാണ്. നിരവധി വിദ്യാർഥികൾ പഠിക്കുന്ന സ്കൂളാണിത്. സ്കൂളിന്റെ കാലപ്പഴക്കം സംബന്ധിച്ച് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. സ്കൂളിൽ നിന്ന് വിദ്യാർഥികൾ വീട്ടിലേക്ക് മടങ്ങിയിരുന്നു. അഞ്ച് മണിക്ക് ശേഷമാണ്
- അണ്ണാമലൈ ബിജെപി വിടുന്നു? ഈയാഴ്ച രജനികാന്തിനെ കണ്ടേക്കും; പ്രഖ്യാപനം രണ്ട് ദിവസത്തിനകമെന്ന് കെ അണ്ണാമലൈ തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ.അണ്ണാമലൈ ഡൽഹിയ്ക്ക് തിരിച്ചു. ദേശീയ അധ്യക്ഷൻ നിഥിൻ നബിനുമായി കൂടികാഴ്ച നടത്തും.പാർട്ടിവിടുമോ എന്ന കാര്യത്തിൽ പ്രതികരിച്ച് കെ അണ്ണാമലൈ. പുതിയ പാർട്ടി പ്രഖ്യാപനം രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്ന് കെ അണ്ണാമലൈ പ്രതികരിച്ചു . പുതിയ പാർട്ടി പ്രഖ്യാപനത്തെപ്പറ്റിയുള്ള ചോദ്യത്തിന് ‘ദയവായി കാത്തിരിക്കുക,രണ്ടു ദിവസത്തിനുള്ളിൽ നമുക്ക് സംസാരിക്കാം’ എന്നാണ് അദ്ദേഹം പ്രതികരിച്ചത്. വിദേശത്ത് നിന്ന് ഇന്നലെയാണ് അണ്ണാമലൈ തിരിച്ചെത്തിയത്. ഈയാഴ്ച അണ്ണാമലൈ രജനികാന്തിനെ കാണുമെന്നും സൂചനയുണ്ട്. തമിഴ്നാട്ടിൽ ഒരു പുതിയ പാർട്ടി വരുന്നതായി
- പിണറായി വിജയനെതിരായ വിമാനത്തിലെ പ്രതിഷേധം: പ്രതികൾക്ക് ആശ്വാസം, പൊലീസ് റിപ്പോർട്ട് അംഗീകരിച്ച് കോടതി പിണറായി വിജയനെതിരായ വിമാനത്തിലെ പ്രതിഷേധത്തിൽ പൊലീസ് റിപ്പോർട്ട് അംഗീകരിച്ച് കോടതി. വ്യോമയാന വകുപ്പ് ഒഴിവാക്കി. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് റിപ്പോർട്ട് അംഗീകരിച്ചത്. 4 വർഷത്തിന് ശേഷമാണ് കേസിൽ റിപ്പോർട്ട് നൽകിയത്. വലിയതുറ പൊലീസാണ് റിപ്പോർട്ട് സമർപ്പിച്ചിരുന്നത്. ഒഴിവാക്കിയത് കേന്ദ്രം എതിർത്തിട്ടും സംസ്ഥാനം ചുമത്തിയ വകുപ്പാണ്. വ്യോമയാന വകുപ്പ് നിലനിൽക്കില്ലെന്ന് കേന്ദ്രം അറിയിച്ചിരുന്നു. എന്നാൽ ചുമത്തിയ കുറ്റം ഒഴിവാക്കാൻ ആഭ്യന്തരവകുപ്പ് തയ്യാറായില്ല. ഭരണം മാറിയതിന് പിന്നാലെ വ്യോമയാന വകുപ്പ് ഒഴിവാക്കി പൊലീസ് തിരുവനന്തപുരം സെഷൻസ് കോടതിയിൽ റിപ്പോർട്ട്
- ഒന്നര വയസ്സുകാരന്റെ കൊലപാതകം: ‘അഷ്കറിനെതിരെ സമഗ്ര അന്വേഷണമുണ്ടാകും’; മന്ത്രി ബിന്ദു കൃഷ്ണ തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകത്തിൽ പ്രതി അഷ്കറിനെതിരെ സമഗ്ര അന്വേഷണമുണ്ടാകുമെന്ന് വനിത ശിശുക്ഷേമ വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. തുടർ ചികിത്സയ്ക്ക് ആവശ്യമായ സഹായങ്ങളുണ്ടാകും. മെഡിക്കൽ കോളജ് റിഹാബിലെറ്റേഷൻ സെന്ററിൽ അഷ്കറിന്റെ ആദ്യ ഭാര്യ ആമിനയെ സന്ദർശിച്ച ശേഷമായിരുന്നു പ്രതികരണം. എൻകൗണ്ടറിൽ മന്ത്രി ആമിനയെ നേരിട്ട് കാണുമെന്ന് ഉറപ്പ് നൽകിയിരുന്നു. മുഖ്യപ്രതി അഷ്കറിന്റെ ആദ്യ ഭാര്യയായ ആമിന നേരിടേണ്ടി വന്ന ശാരീരിക പീഡനം, ചിറയിൻകീഴ് സ്വദേശിയായ യുവതിയുടെ മരണം തുടങ്ങിയ ആരോപണങ്ങളിൽ സമഗ്ര അന്വേഷണം
യുക്മ – തെരേസാസ് `ഓണച്ചന്തം മലയാളി സുന്ദരി’ സീസൺ 2 മത്സരാർത്ഥികളെ ക്ഷണിക്കുന്നു…. മത്സരം യുക്മ കേരളപൂരം വള്ളംകളി വേദിയിൽ…. /
യുക്മ – തെരേസാസ് `ഓണച്ചന്തം മലയാളി സുന്ദരി’ സീസൺ 2 മത്സരാർത്ഥികളെ ക്ഷണിക്കുന്നു…. മത്സരം യുക്മ കേരളപൂരം വള്ളംകളി വേദിയിൽ….
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മ – തെരേസാസ് ലണ്ടൻ “ഓണച്ചന്തം മലയാളി സുന്ദരി” സീസൺ 2 വിന് വേദിയൊരുങ്ങുന്നു. യുക്മയും യുകെയിലെ പ്രമുഖ മലയാളി വസ്ത്ര ബ്രാൻഡായ തെരേസാസ് ലണ്ടനും ചേർന്ന് സംഘടിപ്പിക്കുന്ന ഈ മലയാളി സുന്ദരി മത്സരം ആഗസ്റ്റ് 15 ന് യുക്മ കേരളപൂരം വള്ളംകളിയോട് അനുബന്ധിച്ചാണ് നടക്കുന്നത്. പ്രശസ്ത ഫാഷൻ ഷോ ഡയറക്ടർ കമൽ രാജ് മാണിക്കത്താണ് ഇത്തവണയും മത്സരത്തിന് നേതൃത്വം നൽകുന്നത്. യുക്മ വനിത വിഭാഗമായ ‘യുക്മ
ഇന്ന് വിവാഹിതരാകുന്ന ജിസ് മറിയ ടിറ്റോയ്ക്കും അതുൽ ആന്റണിക്കും യുക്മ കുടുംബത്തിന്റെ മംഗളാശംസകൾ /
ഇന്ന് വിവാഹിതരാകുന്ന ജിസ് മറിയ ടിറ്റോയ്ക്കും അതുൽ ആന്റണിക്കും യുക്മ കുടുംബത്തിന്റെ മംഗളാശംസകൾ
യുക്മ മുൻ ദേശീയ ഭാരവാഹിയും യുക്മയിൽ സജീവ സാന്നിധ്യവുമായ ടിറ്റോ തോമസിന്റെയും ഡെസി ടിറ്റോയുടെയും മകൾ ജിസ് മറിയ ടിറ്റോ ഇന്ന് വിവാഹിതയാകുന്നു. വാണിയംപാറ വലിയപ്ലാക്കൽ ഹൗസിൽ ആന്റണി സേവ്യറിന്റെയും ഷിനോ ആന്റണിയുടെയും മകൻ അതുൽ ആന്റണിയാണ് വരൻ. ഇന്ന് രാവിലെ പതിനൊന്നര മണിക്ക് പന്താലംപാടം നിത്യസഹായ മാതാ ദേവാലയത്തിലാണ് വിവാഹ ചടങ്ങുകൾ നടക്കുക. ഇന്ന് വിവാഹിതരാകുന്ന ജിസിനും അതുലിനും യുക്മ നാഷണൽ കമ്മിറ്റി, സൌത്ത് വെസ്റ്റ് റീജിയണൽ കമ്മിറ്റി അംഗങ്ങളോടൊപ്പം മുഴുവൻ യുക്മ കുടുംബാംഗങ്ങളുടെയും സ്നേഹവും
“ഞാൻ കണ്ടതും അറിഞ്ഞതും മനസ്സിലാക്കിയതും” യുക്മ നേഴ്സസ് ഫോറം ദേശീയ സമ്മേളനത്തിലെ അനുഭവങ്ങൾ വിവരിച്ച് നേഴ്സായ റസീന തോമസ് /
“ഞാൻ കണ്ടതും അറിഞ്ഞതും മനസ്സിലാക്കിയതും” യുക്മ നേഴ്സസ് ഫോറം ദേശീയ സമ്മേളനത്തിലെ അനുഭവങ്ങൾ വിവരിച്ച് നേഴ്സായ റസീന തോമസ്
സ്വന്തം ലേഖകൻ എക്സിറ്റർ: അന്താരാഷ്ട്ര നേഴ്സസ് ദിനാചരണത്തോടനുബന്ധിച്ച് യുക്മ നേഴ്സസ് ഫോറം സംഘടിപ്പിച്ച എട്ടാമത് ദേശീയ സമ്മേളനം യുകെ മലയാളികൾക്കിടയിൽ ഏറെ ചർച്ചയാകുകയാണ്. സെമിനാറുകളും ഡിബേറ്റുകളും ഗ്രൂപ്പ് ഡിസ്കഷനുകളും അതിലേറെ ഏറ്റവും മികച്ച രീതിയിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ പങ്കെടുക്കാത്തവർക്ക് വലിയ നഷ്ടം തന്നെയെന്നാണ് സമ്മേളന പ്രതിനിധികൾ തന്നെ വ്യക്തമാക്കുകയാണ്. എക്സിറ്റർ മലയാളി അസോസിയേഷനിൽ നിന്ന് സമ്മേളന പ്രതിനിധിയായെത്തിയ സ്റ്റാഫ് നേഴ്സ് റസീന തോമസ് തന്റെ അനുഭവം വിവരിക്കുകയാണ്. “ഞാൻ കണ്ടതും അറിഞ്ഞതും മനസ്സിലാക്കിയതും” “തുടർച്ചയായ പ്രൊഫഷണൽ വികസനത്തെ
യുക്മ നേഴ്സസ് ഫോറം ദേശീയ സമ്മേളനം; ആളും ആരവവുമായി വരവറിയിച്ച് നോർത്ത് ഈസ്റ്റ് റീജിയൺ /
യുക്മ നേഴ്സസ് ഫോറം ദേശീയ സമ്മേളനം; ആളും ആരവവുമായി വരവറിയിച്ച് നോർത്ത് ഈസ്റ്റ് റീജിയൺ
സ്വന്തം ലേഖകൻ വൂൾവർഹാംപ്ടൺ: എട്ടാമത് യുക്മ ദേശീയ സമ്മേളനത്തിൽ ശ്രദ്ധാ കേന്ദ്രമായി യുക്മയുടെ നോർത്ത് ഈസ്റ് റീജിയൺ. റീജിയൺ രൂപീകരിച്ച ശേഷം ആദ്യമായാണ് സജീവ സാന്നിധ്യമായി ഒരു പരിപാടിയിൽ പങ്കെടുക്കുന്നത്. ആളും ആരവവുമായി ഒരു ഒന്നൊന്നര വരവ് തന്നെയാണ് നോർത്ത് ഈസ്റ്റ് റീജിയൺ കാഴ്ച വച്ചത്. കോച്ചുകളിലും കാറുകളിലുമായി അൻപതിലധികം നേഴ്സുമാരാണ് സമ്മേളനത്തിൽ പ്രതിനിധികളായെത്തിയത്. സമ്മേളനത്തിൽ പങ്കെടുക്കുക മാത്രമല്ല, ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ കലാപരിപാടിയിൽ റീജിയണിലെ നേഴ്സുമാർ അവതരിപ്പിച്ച കലാപരിപാടികൾ പ്രത്യേക ശ്രദ്ധ നേടിയിരുന്നു. റീജിയണിലെ തന്നെ
യുക്മ നേഴ്സസ് ഫോറം എട്ടാമത് സമ്മേളനത്തിന് ആവേശകരമായ പരിസമാപ്തി; പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി യുക്മ സൗത്ത് വെസ്റ്റ് റീജിയൺ /
യുക്മ നേഴ്സസ് ഫോറം എട്ടാമത് സമ്മേളനത്തിന് ആവേശകരമായ പരിസമാപ്തി; പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി യുക്മ സൗത്ത് വെസ്റ്റ് റീജിയൺ
സ്വന്തം ലേഖകൻ വൂൾവർഹാംപ്ടൺ: അന്തരാഷ്ട്ര നേഴ്സസ് ദിനാചരണത്തോടനുബന്ധിച്ച് യുക്മ നേഴ്സസ് ഫോറം സംഘടിപ്പിച്ച എട്ടാമത് യുഎൻഎഫ് സമ്മേളനത്തിന് ആവേശകരമായ പരിസമാപ്തി. എഴുന്നൂറിലധികം നേഴ്സുമാരെ സംഘടിപ്പിച്ച് നടത്തപ്പെട്ട സമ്മേളനം ചരിത്ര വിജയമായാണ് വിലയിരുത്തപ്പെടുന്നത്. വിവിധ റീജിയണൽ ഭാരവാഹികളുടെ നേതൃത്വത്തിൽ ചിട്ടയായ പ്രവർത്തനങ്ങളിലൂടെയാണ് നേഴ്സുമാരെ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിച്ചത്. നൂറോളം നേഴുമാരെ സംഘടിപ്പിച്ച് കോച്ചുകളിലും മറ്റു വാഹനങ്ങളിലുമായി സമ്മേളനവേദിയിൽ എത്തിക്കാൻ സൗത്ത് വെസ്റ്റ് റീജിയണൽ ഭാരവാഹികൾ പ്രത്യേക താത്പര്യമാണെടുത്തത്. എക്സിറ്റർ, ഡെവൺ, യോവിൽ, സാലിസ്ബറി, സ്വിൻഡൻ, ഗ്ലോസ്റ്റെർഷെയർ, ഓക്സ്ഫോർഡ്,






click on malayalam character to switch languages