- യുകെ സൈനിക ഉദ്യോഗസ്ഥരുടെ സ്വകാര്യ വിവരങ്ങൾ ഹാക്ക് ചെയ്തതായി റിപ്പോർട്ട്
- ഗാസ വെടിനിറുത്തൽ കരാർ അംഗീകരിച്ച് ഹമാസ്; ഇസ്രായേൽ നിലപാട് നിർണ്ണായകം
- ആസ്ട്രേലിയയിൽ ഇന്ത്യൻ വിദ്യാർഥി കുത്തേറ്റ് മരിച്ചു
- സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം സാങ്കേതിക തകരാറിനെത്തുടർന്ന് മാറ്റിവെച്ചു
- പതിനഞ്ചാമത് മുട്ടുചിറ സംഗമം ബോൾട്ടണിൽ സെപ്റ്റംബർ 27, 28, 29 തീയതികളിൽ. വിപുലമായ തയ്യാറെടുപ്പുകളോടെ ബോൾട്ടണിലെ മുട്ടുചിറക്കാർ.
- ലിവർപൂൾ അക്ഷരവേദി. ഉദ്ഘാടനം ഇന്ന്.
- മഞ്ഞുമൂടിയതിന് സമാനമായി ആലിപ്പഴവര്‍ഷം; മണിപ്പൂരില്‍ രണ്ടുദിവസം സ്കൂളുകള്‍ക്ക് അവധി
സംഗീതത്തിന്റെ മഴവില്ലഴകിൽ തിളങ്ങി വാദ്യ വിസ്മയക്കാഴ്ചകളുടെ പുതുചരിത്രം കുറിച്ച യുക്മ സാംസ്കാരിക വേദിയുടെ “Let’s Break It Together” ന് ആശംസകളുമായി മലയാള ചലച്ചിത്ര രംഗത്തെ പ്രമുഖ പ്രതിഭകൾ വയലാർ ശരത്ചന്ദ്ര വർമ്മ, റെക്സ് വിജയൻ, മൃദുല വാരിയർ, പൊന്നമ്മ ബാബു, ദിലീപ് കലാഭവൻ, റിച്ചാർഡ് ….ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർക്ക് തിരുവോണാശംസകളും നേരുന്ന വീഡിയോ കാണുക…
- Aug 30, 2020
കുര്യൻ ജോർജ്ജ്
(യുക്മ സാംസ്കാരിക വേദി നാഷണൽ കോ ഓർഡിനേറ്റർ)
കോവിഡ് – 19 എന്ന മഹാമാരിക്കെതിരെ മുൻനിരയിൽ നിന്ന് പ്രവർത്തിക്കുന്ന ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകർക്ക് ആദരവർപ്പിക്കുന്ന യുക്മ സാംസ്കാരിക വേദിയുടെ ലൈവ് ടാലന്റ് ഷോ “Let’s Break It Together” ന് ആശംസകളർപ്പിച്ച് മലയാള ചലച്ചിത രംഗത്തെ പ്രതിഭകളായ വയലാർ ശരത്ചന്ദ്ര വർമ്മ, റെക്സ് വിജയൻ, മൃദുല വാരിയർ, പൊന്നമ്മ ബാബു, ദിലീപ് കലാഭവൻ, റിച്ചാർഡ് തുടങ്ങിയ പ്രമുഖർ. സംഗീതോപകരണങ്ങൾക്ക് പ്രാധാന്യം നൽകി വിദ്യാർത്ഥികൾക്കായി വിഭാവനം ചെയ്ത ലൈവ് ഷോ ആദ്യ ലൈവ് മുന്നേറുകയാണ്. മെയ് 28 ന് ആരംഭിച്ച ലൈവ് ഷോ ആഗസ്റ്റ് 31 ന് നടക്കുന്ന 31 -ാമത്തെ ഷോയായ തിരുവോണം സ്പെഷൽ ലൈവോടു കൂടി അവസാനിപ്പിക്കുമ്പോൾ ഷോയുടെ ഉദ്ദേശശുദ്ധിയെ ആദരിച്ച് കൊണ്ടാണ് മലയാള ചലച്ചിത്ര രംഗത്തെ പ്രതിഭകൾ ആശംസകൾ അറിയിച്ചത്.
മലയാളികൾക്ക് മുൻപിൽ ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത അനുഗ്രഹീത ഗാനരചയിതാവും കവിയുമാണ് വയലാർ ശരത്ചന്ദ്ര വർമ്മ. മലയാളികളുടെ ഏറ്റവും പ്രിയങ്കരനായിരുന്ന വയലാർ രാമവർമ്മയുടെ മകനായ ശരത് ചന്ദ്ര വർമ്മ 1992 ൽ പുറത്തിറങ്ങിയ “എന്റെ പൊന്നുതമ്പുരാൻ” എന്ന ചിത്രത്തിലൂടെ ഗാനരചനാ രംഗത്ത് തുടക്കം കുറിച്ചു. കുറഞ്ഞൊരു ഇടവേളയ്ക്ക് ശേഷം 2003 ൽ “മിഴി രണ്ടിലും” എന്ന ചിത്രത്തിലൂടെ സ്വപ്ന സമാനമായ തിരിച്ച് വരവ് നടത്തിയ ഇദ്ദേഹം നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിലെ മനോഹര ഗാനങ്ങളിലൂടെയും കവിതകളിലൂടെയും തന്റെ സർഗ്ഗ രചന തുടരുകയാണ്. നല്ല ഗാനരചയിതാവിനുള്ള 2003 ലെ ഏഷ്യാനെറ്റ് ഫിലിം അവാർഡ്, 2009 ലെ ഏഷ്യാനെറ്റ് ഫിലിം അവാർഡ്, 2011-ലെ പി.ഭാസ്കരൻ അവാർഡ്, 2012 -ലെ സീമ (SIlMA) അവാർഡ് എന്നിവ വയലാർ ശരത്ചന്ദ്ര വർമ്മയെ തേടിയെത്തി.
ലയാളത്തിലെ യുവനിരയിലെ സംഗീത സംവിധായകരിൽ പ്രമുഖനായ റെക്സ് വിജയൻ ഗിറ്റാറിസ്റ്റ്, സിംഗർ, റെക്കോർഡ് പ്രൊഡ്യൂസ്സർ എന്നീ നിലകളിൽ പ്രമുഖനാണ്. മലയാളത്തിലെ പ്രമുഖമായ “അവിയൽ” ബാന്റിലെ ലീഡ് ഗിറ്റാറിസ്റ്റായിരുന്ന റെക്സിന്റെ ആദ്യ ചലച്ചിത്ര സംരംഭം കേരള കഫേയാണ്. ചാപ്പ കുരിശ് മുതൽ 2020 ൽ പൂർത്തിയാക്കിയ വലിയ പെരുന്നാൾ വരെ 17 മലയാള ചിത്രങ്ങൾക്ക് സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും ഒരുക്കിയിട്ടുള്ള റെക്സ് ഡാ തടിയാ, നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി തുടങ്ങിയ ചിത്രങ്ങളിലായി 9 ഗാനങ്ങൾ പാടിയിട്ടുണ്ട്.മികച്ച സംഗീത സംവിധായകനുള്ള 2018 ലെ ഫിലിം ഫെയർ അവാർഡ്, 2018 ലെ ഇൻഡിവുഡ് അക്കാദമി അവാർഡ്, 2018 ലെ മഴവിൽ മാംഗോ മ്യൂസിക് അവാർഡ്, 2018 ലെ മൂവി സ്ട്രീറ്റ് ഫിലിം അവാർഡ്, 2018 ലെ CPC സിനി അവാർഡ് എന്നീ അവാർഡുകൾ നേടിയിട്ടുള്ള റെക്സ് ചലച്ചിത്ര സംഗീത സംവിധാന രംഗത്ത് കൂടുതൽ സജീവമാകാനുള്ള തയ്യാറെടുപ്പുകളിലാണ്.
സംഗീത റിയാലിറ്റി ഷോകളിലൂടെ താരമായി മാറിയ ചലച്ചിത്ര പിന്നണി ഗായികയാണ് മൃദുല വാരിയർ. 2004 ൽ ഏഷ്യാനെറ്റ് ടെലികാസ്റ്റ് ചെയ്ത “സപ്ത സ്വരങ്ങൾ” എന്ന റിയാലിറ്റി ഷോയിൽ ഫസ്റ്റ് റണ്ണറപ്പായി വിജയത്തുടക്കം കുറിച്ച മൃദുല 2005 ലെ കൈരളി ടി വി “ഗന്ധർവ്വ സംഗീതം” വിന്നർ, 2006 ലെ അമൃത ടി വി “സൂപ്പർ സ്റ്റാർ” തേർഡ് റണ്ണറപ്പ്, 2007 ലെ ഏഷ്യാനെറ്റ് പ്ളസ് “സ്റ്റാർ ഓഫ് സ്റ്റാർസ്” വിന്നർ, 2010 ലെ ഏഷ്യാനെറ്റ് “ഐഡിയ സ്റ്റാർ സിംഗർ” ഫസ്റ്റ് റണ്ണറപ്പ് എന്നീ വിജയങ്ങൾ കരസ്ഥമാക്കി. 2019 ൽ ആരംഭിച്ച് ഇപ്പോഴും ഏറ്റവും ജനപ്രീതി നേടി മുന്നേറുന്ന ഫ്ളവേഴ്സിലെ “ടോപ് സിംഗർ ” ൽ ജഡ്ജായി വന്ന മൃദുല മലയാളത്തിന് പുറമേ തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളിലും ഗാനങ്ങളാലപിച്ചിട്ടുണ്ട്. 2007 ൽ പുറത്തിറങ്ങിയ “ബിഗ് ബി” എന്ന സിനിമയിലൂടെ പിന്നണി ഗാന രംഗത്ത് തുടക്കം കുറിച്ച മൃദുല നാല് ഭാഷകളിലായി 63 ഓളം സിനിമകൾക്ക് വേണ്ടി ഗാനങ്ങളാലപിച്ചിട്ടുണ്ട്. 25 ൽ അധികം ആൽബങ്ങളിൽ ഗാനങ്ങളാലപിച്ചിട്ടുള്ള മൃദുല 2014 ലെ നല്ല ഗായികയ്ക്കുള്ള കേരള സ്റ്റേറ്റ് ഫിലിം സ്പെഷ്യൽ ജൂറി അവാർഡ്, സൌത്ത് ഇൻഡ്യൻ ഇന്റർനാഷണൽ മൂവി അവാർഡ്, ഏഷ്യാനെറ്റ് ഫിലിം അവാർഡ്, വനിത ഫിലിം അവാർഡ് എന്നിവ ഉൾപ്പടെ നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്. നിർമ്മാണം പൂർത്തിയായതും ഇപ്പോൾ നിർമ്മാണത്തിലിരിക്കുന്നതുമായ നിരവധി സിനിമകളിൽ ഈ യുവ ഗായിക പാടിയിട്ടുണ്ട്.
മലയാള സിനിമാ, സീരിയൽ രംഗത്തെ ഒരു അവിഭാജ്യ ഘടകമാണ് പൊന്നമ്മ ബാബു. ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും നിറഞ്ഞ് നിൽക്കുന്ന പൊന്നമ്മ ബാബു 1993 ൽ നിർമ്മിച്ച ” സൌഭാഗ്യം” എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേയ്ക്ക് എത്തുന്നത്. നാടകത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ച ഈ നടി ഒരു പിടി നല്ല കഥാപാത്രങ്ങൾക്ക് ജീവനേകി കഴിഞ്ഞു.1996 ൽ പുറത്തിറങ്ങിയ “പടനായകൻ” എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമായതിനെ തുടർന്ന് കൈനിറയെ ചിത്രങ്ങൾ. സിനിമ, സീരിയൽ, കോമഡി ഷോ തുടങ്ങി 300 ൽ അധികം വേഷങ്ങൾ. സിനിമാ, സീരിയൽ രംഗത്ത് കൂടുതൽ ശ്രദ്ധേയമായ വേഷങ്ങൾക്കായി കാത്തിരിക്കുന്ന നടിയാണ് പൊന്നമ്മ ബാബു.
കൊച്ചിൻ കലാഭവനിലൂടെ തുടക്കം കുറിച്ച് സിനിമയിൽ എത്തി ചേർന്ന അനുഗ്രഹീത കലാകാരനാണ് ദിലീപ് കലാഭവൻ. 2003 ൽ കലാഭവനിൽ അംഗമായി ചേർന്ന ദിലീപ് ഇതിനോടകം 1000 ലേറെ വേദികളിൽ തന്റെ കലാ വൈഭവം പ്രദർശിപ്പിച്ച് കഴിഞ്ഞു. ബെസ്റ്റ് സ്റ്റേജ് പെർഫോമർക്കുള്ള ഗൾഫ് മീഡിയ അവാർഡ് കരസ്ഥമാക്കിയ ദിലീപ് “മുംബൈ ടാക്സി”, “അമർ അക്ബർ അന്തോണി” തുടങ്ങി 13- ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മഴവിൽ മനോരമയിലെ “മിമിക്രി മഹാമേള” യിലെ വിന്നറായിരുന്നു ഈ മികച്ച കലാകാരൻ.
“കറുത്ത മുത്ത്” എന്ന ഒരൊറ്റ സീരിയലിലൂടെ മിനി സ്ക്രീനിന്റെ . പ്രിയങ്കരനായി മാറിയ അനുഗ്രഹീത നടനാണ് റിച്ചാർഡ്. കറുത്ത മുത്തിലെ ജയൻ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായി മാറിയ റിച്ചാർഡ് കുറച്ച് നാളത്തെ ഇടവേളയ്ക്ക് ശേഷം “സുമംഗലീ ഭവ” എന്ന സീരിയലിലെ സൂര്യ നാരായണ വർമ്മയെന്ന കഥാപാത്രമായി ശക്തമായ തിരിച്ച് വരവ് നടത്തിയിരിക്കുകയാണ്.
കോവിഡ് 19 ന് എതിരായ യുദ്ധത്തിൽ മുൻ നിരയിൽ നിന്ന് പ്രവർത്തിക്കുന്ന ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകർ ഉൾപ്പടെയുള്ളവർക്ക് ആദരവ് അർപ്പിക്കുന്നതിന് വേണ്ടി തുടങ്ങിയ ലൈവ് ഷോയായ “Let’s Break It Together”, സെപ്റ്റംബർ ആദ്യ വാരം മുതൽ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്ന സാഹചര്യത്തിലാണ് അവസാനിപ്പിക്കുവാൻ സംഘാടകരായ യുക്മയും യുക്മ സാംസ്കാരിക വേദിയും നിർബ്ബന്ധിതരായത്.
“Let’s Break It Together” നും സമാപന ദിവസമായ ആഗസ്റ്റ് 31 ലെ തിരുവോണദിന സ്പെഷ്യൽ ലൈവിനും ആശംസകൾ അർപ്പിക്കുകയും യു കെ മലയാളികൾക്ക് ഓണാശംസകൾ അറിയിക്കുകയും ചെയ്ത മലയാള ചലച്ചിത്ര, ടെലിവിഷൻ രംഗത്തെ പ്രമുഖരായ വയലാർ ശരത്ചന്ദ്ര വർമ്മ, റെക്സ് വിജയൻ, മൃദുല വാരിയർ, പൊന്നമ്മ ബാബു, ദിലീപ് കലാഭവൻ, റിച്ചാർഡ് എന്നിവർക്ക്, ഷോയുടെ സംഘാടകരായ യുക്മ പ്രസിഡന്റ് മനോജ് കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യൻ, യുക്മ സാംസ്കാരിക വേദി രക്ഷാധികാരി സി.എ. ജോസഫ്, നാഷണൽ കോ ഓർഡിനേറ്റർ കുര്യൻ ജോർജ്ജ് എന്നിവർ സ്നേഹപൂർവ്വം നന്ദി പ്രകാശിപ്പിക്കുന്നതോടൊപ്പം ഹൃദ്യമായ ഓണാശംസകൾ നേരുകയും ചെയ്യുന്നു.
Latest News:
യുകെ സൈനിക ഉദ്യോഗസ്ഥരുടെ സ്വകാര്യ വിവരങ്ങൾ ഹാക്ക് ചെയ്തതായി റിപ്പോർട്ട്
ലണ്ടൻ: നിരവധി യുകെ സൈനിക ഉദ്യോഗസ്ഥരുടെ സ്വകാര്യ വിവരങ്ങൾ ഹാക്ക് ചെയ്തതായി റിപ്പോർട്ട്. നിലവിലെ ചില ...ഗാസ വെടിനിറുത്തൽ കരാർ അംഗീകരിച്ച് ഹമാസ്; ഇസ്രായേൽ നിലപാട് നിർണ്ണായകം
ഗസ്സ: ഖത്തര്‍ -ഈജിപ്ത് മധ്യസ്ഥതയില്‍ തയ്യാറാക്കിയ ഗസ വെടിനിര്‍ത്തല്‍ കരാര്‍ നിര്‍ദേശങ്ങള്‍ പരിശോധിച...ആസ്ട്രേലിയയിൽ ഇന്ത്യൻ വിദ്യാർഥി കുത്തേറ്റ് മരിച്ചു
മെൽബൺ: ഹരിയാന കർണാൽ സ്വദേശിയായ വിദ്യാർഥി ആസ്ട്രേലിയയിലെ മെൽബണിൽ സംഘർഷത...സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം സാങ്കേതിക തകരാറിനെത്തുടർന്ന് മാറ്റിവെച്ചു
വാഷിങ്ടൺ: സാങ്കേതിക തകരാർ മൂലം ബഹിരാകാശ വാഹനം സ്റ്റാർലൈനറിന്റെ വിക്ഷേപണം മാറ്റിവെച്ചു. സുനിത വില്യ...ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ മതാദ്ധ്യാപക ദിനം നടത്തി
ഷൈമോൻ തോട്ടുങ്കൽ കൊവെൻട്രി: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ വിശ്വാസ പരിശീലകരുടെ വാർഷിക ഒത്...പതിനഞ്ചാമത് മുട്ടുചിറ സംഗമം ബോൾട്ടണിൽ സെപ്റ്റംബർ 27, 28, 29 തീയതികളിൽ. വിപുലമായ തയ്യാറെടുപ്പുകളോടെ ബ...
ഷാരോൺ ജോസഫ് പതിനഞ്ചാമത് മുട്ടുചിറ സംഗമം സെപ്റ്റംബർ 27, 28, 29 തീയതികളിൽ നോർത്ത് വെസ്റ്റിലെ ബോൾട്...ലിവർപൂൾ അക്ഷരവേദി. ഉദ്ഘാടനം ഇന്ന്.
ലിവർപൂൾ: ലിവർപൂൾ മലയാളി കൾച്ചറൽ അസ്സോസിയേഷൻ (ലിംക) അണിയിച്ചൊരുക്കുന്ന മലയാള ഭാഷാ പഠന ക്ലാസ്സ് "അക്ഷ...മഞ്ഞുമൂടിയതിന് സമാനമായി ആലിപ്പഴവര്‍ഷം; മണിപ്പൂരില്‍ രണ്ടുദിവസം സ്കൂളുകള്‍ക്ക് അവധി
പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മണിപ്പൂരില്‍ രണ്ട് ദിവസം സ്കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യ...
Post Your Comments Here ( Click here for malayalam )
Latest Updates
- ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ മതാദ്ധ്യാപക ദിനം നടത്തി ഷൈമോൻ തോട്ടുങ്കൽ കൊവെൻട്രി: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ വിശ്വാസ പരിശീലകരുടെ വാർഷിക ഒത്തുചേരൽ കൊവെൻട്രിയിൽ വച്ച് നടത്തപ്പെട്ടു. രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉത്ഘാടനം ചെയ്ത സമ്മേളനത്തിൽ രൂപതയുടെ ഇടവക മിഷൻ പ്രൊപ്പോസഡ് മിഷൻ തലങ്ങളിൽ നിന്നുള്ള വിശ്വാസ പരിശീലകർ പങ്കെടുത്തു. “വിശ്വാസ പരിശീലകർ സഭയുടെ സ്വത്വ ബോധം വളർത്തുന്നതിൽ ഉത്സുകർ ആയിരിക്കണം എന്ന് ഉത്ഘാടന പ്രസംഗത്തിൽ വിശ്വാസ പരിശീലകരെ അദ്ദേഹം ഉത്ബോധിപ്പിച്ചു. പതിനാലായിരത്തോളം വിദ്യാർഥികളും രണ്ടായിരത്തി മുന്നൂറ് അധ്യാപകരും ഉള്ള വലിയ ഒരു
- പതിനഞ്ചാമത് മുട്ടുചിറ സംഗമം ബോൾട്ടണിൽ സെപ്റ്റംബർ 27, 28, 29 തീയതികളിൽ. വിപുലമായ തയ്യാറെടുപ്പുകളോടെ ബോൾട്ടണിലെ മുട്ടുചിറക്കാർ. ഷാരോൺ ജോസഫ് പതിനഞ്ചാമത് മുട്ടുചിറ സംഗമം സെപ്റ്റംബർ 27, 28, 29 തീയതികളിൽ നോർത്ത് വെസ്റ്റിലെ ബോൾട്ടണിൽ വെച്ച് നടത്തപ്പെടുന്നു. ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും യുകെയിലെ നാട്ട് സംഗമങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ മുട്ടുചിറ സംഗമത്തിന് 2009 ൽ തുടക്കം കുറിച്ചതും ബോൾട്ടണിൽ തന്നെയായിരുന്നു. കോവിഡ് മഹാമാരി ദുരിതം വിതച്ച 2020 ൽ ഒഴികെ, കഴിഞ്ഞ പതിനാല് വർഷങ്ങളായി വളരെ ഭംഗിയായി നടന്ന് വരുന്ന മുട്ടുചിറ സംഗമത്തിന്റെ പതിനഞ്ചാമത് സംഗമം പൂർവ്വാധികം ഭംഗിയായി നടത്തുവാനുള്ള ഒരുക്കങ്ങളിലാണ്
- ലിവർപൂൾ അക്ഷരവേദി. ഉദ്ഘാടനം ഇന്ന്. ലിവർപൂൾ: ലിവർപൂൾ മലയാളി കൾച്ചറൽ അസ്സോസിയേഷൻ (ലിംക) അണിയിച്ചൊരുക്കുന്ന മലയാള ഭാഷാ പഠന ക്ലാസ്സ് “അക്ഷരവേദി ” ഇന്ന് വൈകിട്ട് 7.30 ന് തുടക്കമിടും. പ്രമുഖ മാധ്യമപ്രവർത്തകനും മലയാള മനോരമ യു .കെ ലേഖകനുമായ റ്റിജോ ജോർജ്ജ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. മാധ്യമപ്രവർത്തകൻ നിധീഷ് സോമൻ ആദ്യ ക്ലാസ്സ് അവതരിപ്പിക്കും. ലിംക പ്രസിഡൻ്റ് തോമസുകുട്ടി ഫ്രാൻസിസ്, സെക്രട്ടറി വിബിൻ വർഗ്ഗീസ് ക്ലാസ്സുകൾ കോർഡിനേറ്റ് ചെയ്യും. സും മീറ്റിലൂടെ നടത്തുന്ന ചടങ്ങിൽ അസ്സോസിയേഷൻ ഭാരവാഹികൾ, വിദ്യാർത്ഥികൾ, രക്ഷകർത്താക്കൾ എന്നിവർ
- മഞ്ഞുമൂടിയതിന് സമാനമായി ആലിപ്പഴവര്‍ഷം; മണിപ്പൂരില്‍ രണ്ടുദിവസം സ്കൂളുകള്‍ക്ക് അവധി പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മണിപ്പൂരില്‍ രണ്ട് ദിവസം സ്കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചു. ഇന്നും നാളെയുമാണ് അവധിയെന്ന് മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് അറിയിച്ചു. കനത്ത മഴ തുടരുന്ന മണിപ്പൂരില്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് തീരുമാനം. ആളുകള്‍ പരമാവധി വീടിനുള്ളില്‍ തന്നെ കഴിയണമെന്നും സംസ്ഥാന സര്‍ക്കാര്‍ എല്ലാവിധ സഹായങ്ങളും നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്നലെ സംസ്ഥാനത്തുണ്ടായ കനത്ത ആലിപ്പഴ വര്‍ഷത്തില്‍ നിരവധി നാശനഷ്ടങ്ങളുണ്ടായി. നാശനഷ്ടം സംബന്ധിച്ച് വിവരങ്ങളും ഫോട്ടോകളും അധികൃതര്‍ക്ക് കൈമാറാനും സര്‍ക്കാര്‍ നിര്‍ദേശം നല്കി. ദുരിത
- വൈദ്യുതി നിയന്ത്രണം, സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ ജനങ്ങളെ ദുരിതത്തിലാക്കുന്നു; എംഎം ഹസന് ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തുകയില്ലെന്ന പിണറായി സര്‍ക്കാരിന്റെ അവകാശവാദം ചീട്ടുകൊട്ടാരം പോലെ പൊളിഞ്ഞപ്പോള്‍ അതു മറച്ചുവയ്ക്കാനാണ് പ്രാദേശിക നിയന്ത്രണമെന്ന ഓമനപ്പേരില്‍ ജനങ്ങളെ ദ്രോഹിച്ചുകൊണ്ടിരിക്കുന്നതെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്. കേരളത്തില്‍ മുമ്പും സമാനമായ സാഹചര്യം ഉണ്ടായിട്ടുണ്ടെങ്കിലും അന്നൊക്കെ ജനങ്ങളെ മുന്‍കൂട്ടി സമയം അറിയിച്ചാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഒരു നിശ്ചയവുമില്ലൊന്നിനും എന്നതാണ് അവസ്ഥ. കേരളം വൈദ്യുതി ഉല്പാദനത്തില് സ്വയം പര്യാപ്തമാകും, വൈദ്യുതി കേരളം വില്‍ക്കും തുടങ്ങിയ പിണറായി സര്‍ക്കാരിന്റെ എല്ലാ അവകാശവാദങ്ങളും നിലംപൊത്തിയിരിക്കുകയാണ്. അമിതവിലയ്ക്കാണ്
click on malayalam character to switch languages