തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസില്‍ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് ക്ലീൻ ചിറ്റ് നൽകാതെ എൻ.ഐ.എ. കൂടുതൽ തെളിവുകൾ തേടിയുള്ള അന്വേഷണത്തിലാണ് സംഘം. മൂന്നു ദിവസങ്ങളിലായി 25 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിൽ നിരപരാധിത്വം തെളിയിക്കാനുള്ള ശ്രമമാണ് ശിവശങ്കർ നടത്തിയത്. അതിൽ ഒരു പരിധി വരെ അദ്ദേഹം വിജയിക്കുകയും ചെയ്തു. പ്രതികളെ സഹായിച്ചെന്ന കാരണം ചൂണ്ടിക്കാട്ടി ശിവശങ്കറെ പ്രതി ചേർക്കാൻ സാധിക്കുമെങ്കിലും മുൻ വിധിയോടെയുള്ള അന്വേഷണമല്ല നടത്തുന്നതെന്നാണ് എൻ.ഐ.എ വൃത്തങ്ങൾ പറയുന്നത്. രണ്ടുദിവസത്തെ ചോദ്യം ചെയ്യലിനുശേഷം പോകാൻ അനുവദിച്ചെന്നതിൽനിന്ന് അദ്ദേഹം കുറ്റമുക്തനായെന്ന് അർഥമില്ല. കൂടുതൽ തെളിവുകൾ ലഭിച്ചാൽ ഇനിയും ചോദ്യം ചെയ്യലുണ്ടാകുമെന്നും അവർ കൂട്ടിച്ചേർത്തു.
തിങ്കളാഴ്ചയെക്കാൾ ചൊവ്വാഴ്ചത്തെ ചോദ്യം ചെയ്യലിനോട് ശിവശങ്കർ വളരെയധികം സഹകരിച്ചെന്നും മനസ്സ് തുറന്ന് പല കാര്യങ്ങളും പറഞ്ഞെന്നും എൻ.ഐ.എ വൃത്തങ്ങൾ പറഞ്ഞു. തെൻറ ഭാഗത്തുനിന്ന് കൂടുതൽ ജാഗ്രതയുണ്ടായില്ലെന്നും അദ്ദേഹം മൊഴി നൽകി. സ്വർണക്കടത്തിലെ മുഖ്യ സൂത്രധാരന്മാരായ റമീസ്, ഫൈസൽ ഫരീദ് എന്നിവരുമായി തനിക്ക് ബന്ധമില്ലെന്ന ശിവശങ്കറിെൻറ മൊഴിയും അത് തെളിയിക്കാൻ മതിയായ തെളിവുകൾ ലഭിക്കാത്തതുമാണ് അദ്ദേഹത്തിന് തൽക്കാലം തുണയായത്. മറ്റൊരു പ്രതിയായ സ്വപ്ന സുരേഷും ശിവശങ്കറിനെ സംരക്ഷിക്കുന്ന മൊഴിയാണ് നൽകിയത്.
പ്രധാന പ്രതി ടി.കെ. റമീസിെൻറ മൊഴിയും ഡിജിറ്റല്‍ തെളിവുകളുമാണ് ഇനി നിർണായകമാകുക. പ്രതികളിൽനിന്ന് കണ്ടെത്തിയ കാമറയിലെ മായ്ച്ചുകളഞ്ഞ ദൃശ്യങ്ങൾ, സരിത്തിെൻറ മൊബൈൽ ഫോണിൽനിന്ന് നശിപ്പിച്ച ചില വിവരങ്ങൾ എന്നിവ തിരിച്ചെടുക്കുന്നതോടെ കൂടുതൽ തെളിവുകൾ ലഭിക്കുമെന്നാണ് അന്വേഷണസംഘത്തിെൻറ പ്രതീക്ഷ. സി ഡാക്കിൽ നടക്കുന്ന ഈ വസ്തുക്കളുടെ പരിശോധന റിപ്പോർട്ട് കിട്ടിയ ശേഷം ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാനാണ് സാധ്യത. അടുത്തമാസം രണ്ടാം വാരം അതുണ്ടാകുമെന്നാണറിയുന്നത്.
കൂടുതൽ ദൃശ്യങ്ങൾ
തിരഞ്ഞ് എന്‍.െഎ.എ
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ കൂടുതൽ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കാൻ എന്‍.ഐ.എ തീരുമാനം. നിലവിൽ ജൂലൈ ഒന്നുമുതൽ 12 വരെയുള്ള ദൃശ്യങ്ങളാണ് ആവശ്യപ്പെട്ടത്. ശിവശങ്കെറ ചോദ്യംചെയ്യുംമുമ്പ് ദൃശ്യങ്ങൾ ലഭിക്കാൻ വേണ്ടിയായിരുന്നു ഇത്. എന്നാൽ ലഭിച്ചില്ല. ആ സാഹചര്യത്തിലാണ് ഒരുവർഷം വരെയുള്ള ദൃശ്യങ്ങൾ പരിശോധിക്കാൻ നീക്കം ആരംഭിച്ചത്. പരിശോധന അടുത്തയാഴ്ച തുടങ്ങും.
ഇപ്പോൾ പിടിയിലായ സംഘം 2019 ജൂലൈ മുതൽ സ്വർണക്കടത്ത് നടത്തുന്നുണ്ട്. സംഘാംഗങ്ങളിൽ ആരെങ്കിലും സെക്രട്ടേറിയറ്റിൽ എത്തിയിരുന്നോ എന്ന് സ്ഥിരീകരിക്കാനാണ് പരിശോധന. കേസിൽ ഉൾപെട്ട ചിലര്‍ സെക്രട്ടേറിയറ്റ് പരിസരത്ത് ഒരു വര്‍ഷത്തിനിടെ പലതവണ എത്തിയെന്ന നിഗമനവുമുണ്ട്. മുഖ്യമന്ത്രിയുടെയും ശിവശങ്കറിെൻറയും ഓഫിസ്, സെക്രേട്ടറിയറ്റ് അനക്സ്, യു.ഇ.എ കോണ്‍സുലേറ്റ് എന്നിവിടങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ അടുത്തമാസത്തോടെ ലഭ്യമാകും.
click on malayalam character to switch languages