1 GBP = 105.82
breaking news
- സംസ്ഥാനത്ത് അടുത്ത മൂന്നുദിവസം അതിതീവ്ര മഴ തുടരാൻ സാധ്യത
- ‘ഞാൻ കേരളത്തില്‍ നിന്നാണെന്ന് പറയുന്നതില്‍ അഭിമാനം മാത്രം’; പിന്തുണയ്ക്ക് നന്ദിയറിച്ച് സഞ്ജു സാംസൺ
- ജാതീയ അധിക്ഷേപം: സത്യഭാമയെ തത്ക്കാലം അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി
- ‘നീതി ലഭിച്ചു’; എത്രയും വേഗം വധശിക്ഷ നടപ്പാക്കണമെന്ന് ജിഷയുടെ മാതാവ്
- സംസ്ഥാനത്ത് ശക്തമായ മഴ; പകർച്ചവ്യാധികൾക്ക് സാധ്യത; ജാഗ്രതാ നിർദേശം നൽകി ആരോഗ്യവകുപ്പ്
- മഴ മുന്നറിയിപ്പ് പുതുക്കി; ഇന്ന് 5 ജില്ലകളിൽ ഓറഞ്ച് അലേർട്ട്
- ഹെലികോപ്റ്റര്‍ ദുരന്തം; ഇബ്രാഹിം റെയ്സിയുടെ മൃതദേഹം കണ്ടെത്തി
ബ്രിട്ടനിലും കൊറോണ-കോവിഡിന്റെ വിളയാട്ടം. …കാരൂർ സോമൻ, ലണ്ടൻ
- Apr 11, 2020
ആധുനിക വൈദ്യ ശാസ്ത്രത്തിന്റ തലതൊട്ടപ്പൻമാർ പാശ്ചാത്യരാണ്. ടൂറിസ്റ്റുകളായി കേരളത്തിലെത്തിയ ബ്രിട്ടീഷ്, ഇറ്റലി പൗരന്മാർക്ക് കോവിഡ് പിടിപെട്ട് രോഗികളായി മാറി ഒടുവിൽ സുഖപ്പെട്ടത് കേരളത്തിലെ ആരോഗ്യമേഖലക്ക് അഭിമാനകരമാണ്. ബ്രിട്ടനിലെ ചാൾസ് രാജകുമാരൻ, പ്രധാനമന്ത്രി ബോറിസ് ജോൺസൻ തുടങ്ങി പല പ്രമുഖർക്കും കൊറോണ -കോവിഡ് രോഗബാധയുണ്ടായത് ഇവിടുത്തുകാർക്ക് മാത്രമല്ല ലോക ജനതക്ക് തന്നെ ആശങ്കയാണുണ്ടാക്കിയത്. അവരെല്ലാം രോഗമുക്തരായി വരുന്നതിൽ ആശ്വസിക്കാം. ലോകത്ത് പകർച്ചവ്യാധി, മഹാമാരികളാൽ ലക്ഷകണക്കിന് ജീവൻ പൊലിഞ്ഞുപോയിട്ടുണ്ട്. ക്രിസ്തുവിന് അയ്യായിരം, രണ്ടായിരത്തി അഞ്ഞുറു വർഷങ്ങൾക്ക് മുൻപ് ചൈന, ഗ്രീസ്, സ്പെയിൻ, ബ്രിട്ടനിലും അത് കണ്ടു. നാം എത്ര പുരോഗമിച്ചാലും മാലിന്യമനസ്സുകൾ പഠിക്കാത്തത് പലതുമുണ്ടെന്ന് മാരക രോഗങ്ങൾ നമ്മെ പഠിപ്പിക്കുന്നു. മനുഷ്യന് പഠിക്കാൻ, പഠിപ്പിക്കാൻ സാധിക്കാത്തത് അണുക്കൾ വൈറസ്സുകളായി നമ്മെ പഠിപ്പിക്കുന്നു. അതിൽ വിശുദ്ധി, സത്യം, നീതിബോധം, യഥാർത്ഥ ഭക്തി എല്ലാം കടന്നു വരുന്നു. പഠിച്ചില്ലെങ്കിൽ കൊന്നുകളയും. കൊറോണ കോവിഡിന് പാസ്പോർട്ട് വേണ്ട, വിസ വേണ്ട. എവിടെയും കടന്നുചെല്ലാൻ വിസയുണ്ട്. നമ്മളെല്ലാം വൈറസിനെ ഭയന്ന് ഒളുവിൽ പാർക്കുന്നു. പുറത്തിറങ്ങിയാൽ പിടികൂടും. വൻശക്തികളുടെ മരകായുധങ്ങളേക്കാൾ ശക്തിമാൻ. മനുഷ്യൻ മനുഷ്യബോംബായി നടക്കുന്ന കാലം.
പോത്തു കുത്താൻ വരുമ്പോൾ മർമ്മം നോക്കി നില്കരുതെന്നൊരു പഴമൊഴിയുണ്ട്. ഇവിടെ ആദ്യം നോക്കി നിന്നതിന്റ ഫലമാണ് കൊറോണ കുത്തിക്കൊല്ലാൻ കാരണമായത്. ഇപ്പോൾ കണ്ടത് പഠിച്ചതും പഠിക്കാത്തതും ഒന്നുപോലെ. മനുഷ്യർ പഠിക്കുന്നത് അത് പയറ്റാനാണ്. ഈ മാരക വൈറസ് രോഗം പടർന്ന് പന്തലിച്ചപ്പോഴാണ് ഇവിടുത്തെ ആരോഗ്യരംഗമുണർന്നത്. ആദ്യം വേണ്ടുന്ന പ്രതിരോധ നടപടികൾ എടുത്തില്ല. അതുകൊണ്ടാണല്ലോ പ്രധാനമന്തിപോലും രോഗത്തിന് അടിമപ്പെട്ടത്. ആദ്യം മുതൽ സി.പി.ഇ (പേർസണൽ പ്രൊട്ടക്ഷൻ എക്യുമെന്റ്) കൊടുത്തിരിന്നുവെങ്കിൽ, ഐസൊലേഷൻ വാർഡുകൾ, ക്വാറൻറ്റൈൻ, വിമാനത്താവളങ്ങൾ, രാജ്യത്തിന്റ ബോർഡറുകൾ, പോലീസ് പരിശോധനകൾ നടന്നിരുന്നെങ്കിൽ കൊറോണ കോവിഡ് ഇത്രമാത്രം ജീവൻ കവർന്നെടുക്കില്ലായിരുന്നു. ഇപ്പോൾ ബ്രിട്ടൻ പയറ്റികൊണ്ടിരിക്കുന്നു.
ഇവിടെ മരിച്ച നഴ്‌സായ മെയ് മോൾ ഹഡേഴ്സ് ഫീൽഡിൽ അന്ത്യവിശ്രമം കൊള്ളുമ്പോഴും അരികിലെങ്കിലും അന്ത്യചുംബനം നൽകാൻ പോലും കഴിയാതെ തകർന്ന ഹ്ര്യദയവുമായി ഇവിടെയുള്ള പ്രിയപ്പെട്ടവരുണ്ട്. ജനിച്ചു വളർന്ന നാടിനും ജന്മം നൽകിയ അമ്മയ്ക്കും അച്ഛനും, ഇളം തളിരുകൾപോലെ വളരുന്ന കുഞ്ഞുങ്ങൾക്കും അവൾ അന്യമായി. ഇങ്ങനെ വിനയ മധുരമായ പെരുമാറ്റ ശിശ്രുഷകൾ കൊണ്ട് കുടുംബത്തിനും ദേശത്തിനും പ്രകാശദീപമായി നിന്ന ആരോഗ്യരംഗത്തെ സഹോദരി സഹോദരങ്ങളുടെ വേർപാടിൽ വീർപ്പുമുട്ടി കഴിയുന്നവരാണ് പ്രവാസലോകത്തുള്ളവർ.
ആരോഗ്യ രംഗത്ത് ഏറ്റവും മുൻനിരയിൽ എപ്പോഴും രോഗികൾക്കൊപ്പം സഞ്ചരിക്കുന്നത് നേഴ്സസ് ആണ്. അവരുടെ ജീവൻ സംരക്ഷിക്കേണ്ടത് ആശുപത്രി അധികൃതരാണ്. ചില അധികാരികളുടെ മനോഭാവം ആനപ്പുറത്തിരിക്കുമ്പോൾ (രാഷ്ട്രീയമടക്കം) എന്തിന് ഭയക്കണമെന്നാണ്. മരണപറമ്പിൽ ഭയപ്പെടുന്നത് ആരോഗ്യരംഗത്തുള്ളവർ തന്നെയാണ്. അവർ ആശങ്കയിലെന്ന കാര്യം ആരും മറക്കരുത് . അവർക്ക് ആവശ്യമായ ധൈര്യവും കരുതലും കൊടുക്കേണ്ടത് അതാത് സ്ഥാപനങ്ങളുടെ ചുമതലയും കർത്തവ്യവുമാണ്. രോഗിയെ ശിശ്രുഷിക്കാൻ പോയി ഒരു കുടുബത്തിന്റ അത്താണിയായ വ്യക്തിയുടെ ജീവൻ അപകടത്തിലായാൽ ആരാണ് ഉത്തരവാദി? അതിർത്തി കാക്കുന്ന പട്ടാളക്കാരനും ബുള്ളെറ്റ് പ്രൂഫ് കാറിൽ സഞ്ചരിക്കുന്ന, പോലീസ് വലയത്തിലുള്ള ഭരണാധിപനും ജീവന് സംരക്ഷണമുണ്ട്. ഈ പകർച്ചവ്യാധിയെ നേരിടാൻ ലോകമെങ്ങുമുള്ള ഡോക്ടർസ്, നേഴ്സസ്, ലാബിൽ ജോലി ചെയ്യുന്നവർ, പാരാമെഡിക്കൽ സ്റ്റാഫ് ഇവർക്ക് എന്തൊക്കെ പരിരക്ഷ, സംരക്ഷണം നമ്മൾ കൊടുക്കുന്നു? ഇതിനൊക്കെ ഉത്തരം പറയേണ്ടത് ഭരണാധികാരികളാണ്. സമൂഹത്തിൽ നടത്തുന്ന ശക്തമായ ഇടപെടുകൾ, ജാഗ്രത ആരോഗ്യ രംഗത്തും അത്യാവശ്യമാണ്. ആരോഗ്യരംഗത്തു് പ്രവർത്തിക്കുന്നവരെ എത്ര അഭിനന്ദിച്ചാലും മതി വരില്ല. നാടിന്റ വിളക്കാണവർ.
ഇവിടെയുള്ള യൂറോപ്യൻസ് കഴുകൻമാരുടെ കോലാഹലങ്ങൾ പോലെ പെരുമാറുന്നുണ്ട്. അവരുടെ രാജ്യത്തു് പന്ത് കളിച്ചു് കാലുമുറിഞ്ഞാലും ചികിത്സ തേടി വരുന്നത് ലണ്ടനിലാണ്. ആശുപത്രിയിൽ അവനെ നോക്കുന്ന ഡോക്ടർപോലും അവന് കൊറോണയുണ്ടോയെന്ന് നോക്കാറില്ല. ഇവിടുത്തെ ചെറിയ വിമാനത്താവളങ്ങളിലൂടെയാണ് ഇവരുടെ വരവ്. യാതൊരു വിധ മെഡിക്കൽ പരിശോധനയോ സ്ക്രീനിംഗ് ഇല്ലാതെ പുറത്തേക്ക് പോകുന്നു. അവരുടെ ജനസംഖ്യയെടുത്താൽ അറുപത് വയസ്സിന് മുകളിലുള്ളവർ ഇവിടെയുള്ള ബ്രിട്ടീഷ്, ഏഷ്യാക്കാരെക്കാൾ വളരെ കുറവാണ്. അതിനാൽ രോഗികളുടെ എണ്ണത്തിൽ കൂടുതൽ ബ്രിട്ടീഷ് ഏഷ്യക്കാരാണ്. ജീർണ്ണമായ പാശ്ചാത്യ സംസ്കാരത്തിനുടമകളായ ഈ കൂട്ടർ മാരക വൈറസ്സുമായി നടക്കുകയാണോ അതുമറിയില്ല. എന്റെ വീടിന് മുന്നിലെ റോഡ് തൂക്കുന്ന യൂറോപ്യൻ പോലും ഒരു മാസ്‌കോ, കയ്യുറയോ ഇട്ട് കണ്ടില്ല. പലരും നടക്കുന്നത് കണ്ടാൽ ഇതുപോലൊരു മാരക വൈറസ് ലോകത്തുണ്ടോ അവർക്കറിയുമോ എന്ന് തോന്നും. കടിഞ്ഞാണില്ലാത്ത കുതിരയെപോലെ നടക്കുന്നു. അത് പാർക്കുകളിലും കാണാം. ബസ് സ്റ്റോപ്പിൽ നിന്ന് തുപ്പുന്നതും കണ്ടിട്ടുണ്ട്. ദരിദ്ര രാജ്യത്തു് നിന്ന് സമ്പന്ന രാജ്യത്തു് വന്നിട്ടുള്ള ഈ കൂട്ടരേ കാണുമ്പൊൾ വൃത്തിയില്ലാത്ത ബംഗ്ളാദേശികളെയാണ് ഓർമ്മ വരുന്നത്. ചെറുപ്പം മുതലേ അച്ചടക്കവും അനുസരണയും പഠിച്ചുവളർന്ന ബ്രിട്ടീഷ്‌കാരും ഇന്ത്യക്കാരും വീടിനുള്ളിൽ കൊറോണ കൊവിഡിനെ ഭയന്നു തന്നെയാണ് കഴിയുന്നത്. അച്ചടക്കം പരിപാലിക്കുന്നു.
2001 ൽ ബ്രിട്ടനിലെ ഇന്ത്യൻ ജനസംഖ്യ 1.1 മില്യനെങ്കിൽ 2011 ൽ 1,412,958 മില്യനാണ്. ഇവിടുത്തെ ആരോഗ്യ രംഗം ലോകോത്തരനിലവാരത്തിൽ വളരെ മുന്നിലെന്ന് പറയാൻ കാരണം ഞനൊരു ഡയബെറ്റിക്ക് ഇൻസുലിൻ എടുക്കുന്ന വ്യക്തിയാണ്. എനിക്ക് ഏത് മരുന്നും പണം കൊടുക്കാതെ ലഭിക്കുന്നു. ഇതുപോലെ ലക്ഷകണക്കിന് രോഗികൾക്കാണ് പണച്ചിലവില്ലാതെ വൈദ്യ സഹായം ലഭിക്കുന്നത്. അത് വലിയ വലിയ ശാസ്ത്രക്രിയകളിലും കാണാം. അങ്ങനെയുള്ള ഒരു രാജ്യത്തു് എന്തുകൊണ്ടാണ് ഈ മാരകരോഗത്തെ തടഞ്ഞു നിർത്താൻ സാധിക്കാത്തത് എന്ന ചോദ്യം വളരെ പ്രസക്തമാണ്. ഒന്നാം എലിസബത്ത് രാഞ്ജിയുടെ 1558 -1603 ൽ ലണ്ടനിലടക്കം പ്ളേഗ് മൂലം മരിച്ചത് അൻപത്തയ്യായിരത്തിലധികമാണ്. ബ്രിട്ടനിൽ ഏറ്റവും വലിയ പ്ളേഗ് ബാധയുണ്ടായത് 1665 – 1666 ൽ രണ്ട് ലക്ഷം മനുഷ്യരുടെ ജീവനാണ് അപഹരിച്ചത്. കാലാകാലങ്ങളിലായി യൂറോപ്യൻ രാജ്യങ്ങളിൽ വൈറസുകൾ പടർന്നു പിടിച്ചു് ജനലക്ഷങ്ങളെ കൊന്നൊടുക്കിയിട്ടുണ്ട്.
ഇവിടെയുള്ള ചില ഏഷ്യൻ ചെറുകിട കച്ചവടക്കാരെപ്പറ്റി പറഞ്ഞാൽ കൊള്ളലാഭം കൊയ്യാൻ അവരും മറന്നില്ല. അഞ്ചുകിലോ ടോയിബോയ് അരിക്ക് 6.40 പൗണ്ടെങ്കിൽ ഇപ്പോൾ വാങ്ങിയത് 10 -13 രൂപ. എലിഫന്റ് ആട്ട 8 പൗണ്ടിന് വിറ്റത് 20 പൗണ്ടിന്. ഇതൊന്നും ബ്രിട്ടീഷ് കടകളിൽ കാണുന്ന കാര്യമല്ല. ചതിയും വഞ്ചനയും നടത്തി കാശുണ്ടാക്കുന്നവർ. തൂലിക ടി.വി. എഡിറ്റർ ജി.സാമുവേൽ ഇത് പറഞ്ഞപ്പോൾ ഞാൻ ചോദിച്ചു. എന്ത്കൊണ്ട് ഉടനടി ഫോണിൽ വിളിച്ചു് പരാതിപ്പെട്ടില്ല. ഉടനടി അദ്ദേഹം പറഞ്ഞത് ജീവൻ നിലനിർത്താൻ ഒരു മണിക്കൂർ ക്യുവിൽ നിന്നാണ് അരി വാങ്ങിയത്. അതിനിടയിൽ പരാതിപ്പെടാൻ എവിടെ സമയം? ഇപ്പോൾ അവരുടെ കൊയ്ത്തുകാലമാണ്. പിന്നെ മലയാളിയുടെ സ്വഭാവമറിയാമെല്ലോ. വിദ്വാന് മൗനം ഭൂഷണമെന്നപോലെ മൗനികളല്ലേ? ആദ്യമൊക്കെ കടകളിൽ ആഹാര സാധങ്ങൾ നന്നേ കുറവായിരിന്നു. എല്ലവരുമങ്ങു് വാരിക്കൂട്ടി. ഇപ്പോൾ അതിനൊക്കെ കുറെ മാറ്റങ്ങൾ വന്നിട്ടുണ്ട്. പ്രമുഖ കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങിയാൽ ഇതുപോലുള്ള ചൂഷണങ്ങൾ നടക്കില്ല. എന്നാൽ ഈ കടകളിൽ ഇന്ത്യൻ സാധനങ്ങൾ വളരെ കുറവാണ്.
ചന്ദ്രനിൽ കൂടുകെട്ടാൻ വെമ്പല്കൊള്ളുന്ന മനുഷ്യൻ, വികസിത രാജ്യങ്ങളിലെ ശാസ്ത്രജ്ഞന്മാരെ തീറ്റിപോറ്റുന്ന ഭരണകൂടങ്ങൾ, ശാസ്ത്രജ്ഞന്മാർ വികസിപ്പിച്ചെടുക്കുന്ന ജൈവ വൈറസുകൾ എല്ലായിടവും ഇറക്കുമതി ചെയ്ത് പാവങ്ങളെ കൊന്നൊടുക്കിയാൽ അരുമതറിയില്ല. ഒടുവിലവർ വവ്വാലുകളിലും മൃഗങ്ങളിലും കൊണ്ടുവന്ന് കെട്ടിവെച്ചു് രക്ഷപ്പെടും. ഇതൊക്കെ ഒന്നാം ലോയകമഹായുദ്ധത്തിൽ നമ്മൾ കണ്ടതാണ്. യുദ്ധകാലത്താണ് ഇതൊക്കെ കൂടുതൽ കാണുന്നത്. ഇറാക്ക് യുദ്ധകാലത്തു് സദാം ഹുസ്സയിൻ വിഷവാതകം കടത്തിവിടുമോയെന്ന് ഭയന്ന് സൗദിയിൽ മുറികൾ സീൽ ചെയ്ത്, മാസ്ക്ക് ധരിച്ചിരുന്നത് ഓർത്തുപോയി.
കേരളത്തിൽ മാരകമായ വസൂരി പടർന്ന് പിടിച്ചപ്പോൾ 1931 ൽ നെയ്യാറ്റിൻകരയിൽ വീടുവീടാന്തരം കയറിയിറങ്ങി രോഗ സ്ഥീതി അറിയുമായിരിന്നു. കേരളത്തിൽ നടത്തുന്ന ആരോഗ്യ സംരക്ഷണനടപടികൾ എന്ത്കൊണ്ട് ഇതുവരെ ഗൾഫിൽ നടത്തുന്നില്ല? പ്രവാസികളെ എന്നും കറവപശുക്കളെപോലെയാണ് ഭരണാധികാരികൾ കണ്ടിട്ടുള്ളത്. രാഷ്ട്രീയ പാർട്ടികളുടെ ഇന്നുള്ള തന്ത്രം ആ പാർട്ടിയിലുള്ളവർക്ക് സർക്കാർ ചിലവിൽ എന്തെങ്കിലും പദവി കൊടുത്തിരുത്തും. സർക്കാരിനെ കുറ്റപ്പെടുത്തി ഒന്നും പറയരുത്. പണമൊഴിഞ്ഞ പെട്ടിപോലെ പാവം പ്രവാസി ഇതെല്ലം കണ്ടിരിക്കും. കേരളത്തിലെ സാഹിത്യരംഗത്തുള്ളവരുടെ അവസ്ഥയും ഇതൊക്കെ തന്നെ. പ്രവാസികൾ നാടിന്റ പട്ടിണി മാറ്റി എന്നൊക്കെ പ്രസംഗിക്കും. എന്നാൽ ഇന്നുവരെ അവർക്കായി എന്ത് ചെയ്തുവെന്നോ അവർ വിദേശ രാജ്യങ്ങളിൽ എത്രയുണ്ടോ അതുപോലുമറിയില്ല. ഗൾഫ് ഫ് രാജ്യങ്ങളിലെ പ്രതിസന്ധികൾ പരിഹരിക്കാൻ ഉടനടി സംസ്ഥാന -കേന്ദ്ര സർക്കാരുകൾ ഇടപെടണം. തൊഴിൽ നഷ്ടപ്പെടുന്നവരുടെ പുനരധിവാസം സർക്കാർ ഏറ്റെടുക്കണം. രോഗികൾക്ക് മരുന്നുകൾ എത്തിക്കുമെന്ന് നമ്മുടെ കേന്ദ്രമന്ത്രി പറഞ്ഞത് ഒരാശ്വാസമാണ്.
പാശ്ചാത്യ രാജ്യങ്ങളിലും പ്രയാസങ്ങൾ അനുഭവിക്കുന്ന വലിയൊരു ജനവിഭാഗമുണ്ട്. അവരുടെ രോദനങ്ങൾ കേൾക്കാൻ ആരുമില്ല. അതിൽ ഒരു കൂട്ടരാണ് നിത്യവും കടകളിൽ ജോലിചെയ്ത് ജീവിക്കുന്നവർ. ഇന്ന് ജോലിയില്ല. ഇങ്ങനെ വിവിധ മേഖലകളിൽ ദുഃഖ ദുരിതങ്ങൾ അനുഭവിക്കുന്നവർക്ക് കേരള സർക്കാർ എന്തെങ്കിലും ചെയ്യുമോ? ഇവരിൽ പലരും ഇവിടുത്തെ പൗരന്മാരല്ല. വിദേശ രാജ്യങ്ങളിൽ രാഷ്ട്രീയപാർട്ടികൾക്ക് ഊടും പാടും നെയ്യുന്നവർക്ക് അതൊന്നും കാണാൻ കണ്ണില്ല. ഫെയ്‌സ് ബുക്കിലെ പ്രതികരണ തൊഴിലാളികളെപോലെ അനുസരണ തൊഴിലാളികളാണല്ലോ. അജ്ഞാതമായ ഒരു ലോകത്തേക്കാണ് നമ്മൾ കടന്നിരിക്കുന്നത്. ചൈന പുറത്തുവിട്ട ഭൂതം ഏറ്റവുമധികം തങ്ങി നിൽക്കുന്നത് വികസിത രാജ്യങ്ങളിലാണ്. എന്തുകൊണ്ടെന്ന് ഇന്നും വ്യക്തമായിട്ടില്ല. ഇവിടെയെല്ലാം മലയാളികളുള്ളത് കേരള സർക്കാർ മറക്കരുത്. ഈ ഭീഷണി നേരിടാൻ നാം സുരക്ഷിതരായിരിക്കാൻ സർക്കാരിനൊപ്പം ചേരണം. ഇനിയെങ്കിലും മനുഷ്യൻ മനുഷ്യനോട്, മൃഗത്തോടെ, പ്രപഞ്ചത്തോടെ കൂടുതൽ ദയാലുവാകുക.
Latest News:
സംസ്ഥാനത്ത് അടുത്ത മൂന്നുദിവസം അതിതീവ്ര മഴ തുടരാൻ സാധ്യത
സംസ്ഥാനത്ത് അടുത്ത മൂന്നുദിവസം അതിതീവ്ര മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറി...‘ഞാൻ കേരളത്തില്‍ നിന്നാണെന്ന് പറയുന്നതില്‍ അഭിമാനം മാത്രം’; പിന്തുണയ്ക്ക് നന്ദിയറിച്ച് സഞ്ജു സാംസൺ
കേരളത്തില്‍ നിന്നുള്ള പിന്തുണയ്ക്ക് നന്ദി അറിയിച്ച് സഞ്ജു സാംസൺ. രാജസ്ഥാന് റോയല്‍സ് സമൂഹ മാധ്യമങ്ങ...ജാതീയ അധിക്ഷേപം: സത്യഭാമയെ തത്ക്കാലം അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി
നർത്തകി സത്യഭാമയുടെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി. കേസ് വീണ്ടു പരിഗണിക്കുന്ന ഈ മാസം 27 വര...‘നീതി ലഭിച്ചു’; എത്രയും വേഗം വധശിക്ഷ നടപ്പാക്കണമെന്ന് ജിഷയുടെ മാതാവ്
പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച കോടതി വിധിയില്‍ സന്തോഷമുണ്...സംസ്ഥാനത്ത് ശക്തമായ മഴ; പകർച്ചവ്യാധികൾക്ക് സാധ്യത; ജാഗ്രതാ നിർദേശം നൽകി ആരോഗ്യവകുപ്പ്
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയതായി ആ...മഴ മുന്നറിയിപ്പ് പുതുക്കി; ഇന്ന് 5 ജില്ലകളിൽ ഓറഞ്ച് അലേർട്ട്
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് 14 ജില്ലകളിലും മഴമുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, പ...ഹെലികോപ്റ്റര്‍ ദുരന്തം; ഇബ്രാഹിം റെയ്സിയുടെ മൃതദേഹം കണ്ടെത്തി
ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ഇറാന് പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മൃതദേഹം കണ്ടെത്തി. ട...കനത്ത മഴ, റോഡിലെ കുഴി, വെള്ളക്കെട്ട്: പ്രതികരിക്കാതെ മേയർ ആര്യ രാജേന്ദ്രൻ
കനത്ത മഴയില്‍ തിരുവനന്തപുരത്തെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. റോഡുകളില്‍ പലയിടത്തും വെള്ളക്കെട...
Post Your Comments Here ( Click here for malayalam )
Press Esc to close
Latest Updates
- സംസ്ഥാനത്ത് അടുത്ത മൂന്നുദിവസം അതിതീവ്ര മഴ തുടരാൻ സാധ്യത സംസ്ഥാനത്ത് അടുത്ത മൂന്നുദിവസം അതിതീവ്ര മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും വ്യാഴാഴ്ച വരെ മഴകനക്കും. ഇടുക്കി, പത്തനംതിട്ട, കോട്ടയം, ജില്ലകളിൽ ഇന്നും നാളെയും റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഓറഞ്ച് അലേർട്ടും കാസറഗോഡ്, കണ്ണൂർ, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. നാളെ അഞ്ചു ജില്ലകളിൽ ഓറഞ്ച് അലേർട്ടും 6 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പുമുണ്ട്. വെള്ളിയാഴ്ച വരെ
- ‘ഞാൻ കേരളത്തില്‍ നിന്നാണെന്ന് പറയുന്നതില്‍ അഭിമാനം മാത്രം’; പിന്തുണയ്ക്ക് നന്ദിയറിച്ച് സഞ്ജു സാംസൺ കേരളത്തില്‍ നിന്നുള്ള പിന്തുണയ്ക്ക് നന്ദി അറിയിച്ച് സഞ്ജു സാംസൺ. രാജസ്ഥാന് റോയല്‍സ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ വൈറൽ. ഞാന്‍ കേരളത്തില്‍ നിന്നാണെന്ന് പറയുന്നതില്‍ എനിക്ക് വളരെയേറെ സന്തോഷമാണ്. ഇന്ത്യക്ക് വേണ്ടി കളിക്കുമ്പോഴും കളിക്കാതിരിക്കുമ്പോഴും പുറത്താവുമ്പോഴും തരുന്ന പിന്തുണ വളരെ വലുതാണ്. അതെല്ലാം കിട്ടുന്നതില്‍ ഏറെ സന്തോഷം. ഞാന്‍ ക്രിക്കറ്റ് കളിക്കുന്നതും മികച്ച പ്രകടനം പുറത്തെടുക്കുന്നതുമാണ് എല്ലാവര്ക്കും ഇഷ്ടമെങ്കില്‍, അത് നന്നായിട്ട് ചെയ്യാന്‍ ശ്രമിക്കാം. ഇത്രയും സ്നേഹത്തിനും പിന്തുണയ്ക്കും കടപ്പെട്ടിരിക്കുന്നുവെന്നും സഞ്ജു രാജസ്ഥാന് റോയല്‍സ് പങ്കുവച്ച
- ജാതീയ അധിക്ഷേപം: സത്യഭാമയെ തത്ക്കാലം അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നർത്തകി സത്യഭാമയുടെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി. കേസ് വീണ്ടു പരിഗണിക്കുന്ന ഈ മാസം 27 വരെ സത്യഭാമയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. അറസ്റ്റ് തടയണമെന്ന ആവശ്യത്തിൽ മറുപടി സമർപ്പിക്കാൻ സർക്കാരിനും ജസ്റ്റിസ് കെ.ബാബു നിർദേശം നൽകി. സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ നെടുമങ്ങാട് സെഷൻസ് കോടതി തള്ളിയിരുന്നു. ഇതു ചോദ്യം ചെയ്താണ് ഇവർ ഹൈക്കോടതിയിൽ എത്തിയത്. സത്യഭാമ ആരെയും പേരെടുത്തു പറഞ്ഞിട്ടില്ലെന്നും അതുകൊണ്ടു തന്നെ പരാതി നിലനിൽക്കില്ലെന്നും സത്യഭാമയ്ക്ക് വേണ്ടി ഹാജരായ അഡ്വ. ബി.എ.ആളൂർ
- ‘നീതി ലഭിച്ചു’; എത്രയും വേഗം വധശിക്ഷ നടപ്പാക്കണമെന്ന് ജിഷയുടെ മാതാവ് പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ജിഷയുടെ മാതാവ്. ഇത് പ്രതീക്ഷിച്ച വിധിയാണ്. മകള്‍ക്ക് നീതി ലഭിച്ചു. എത്രയും വേഗം ശിക്ഷ നടപ്പാക്കണമെന്നും ഇനിയൊരു പെണ്‍കുട്ടിക്കും ഈ ഗതി വരരുതെന്നും ജിഷയുടെ മാതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി 2017 ഡിസംബറിലാണ് ജിഷ വധക്കേസില്‍ അമീറുള്‍ ഇസ്ലാമിന് വധശിക്ഷ വിധിച്ചത്. ഇത് ശരിവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നല്കിയ അപേക്ഷയിലാണ് ഹൈക്കോടതിയുടെ വിധി വന്നിരിക്കുന്നത്. വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട്
- സംസ്ഥാനത്ത് ശക്തമായ മഴ; പകർച്ചവ്യാധികൾക്ക് സാധ്യത; ജാഗ്രതാ നിർദേശം നൽകി ആരോഗ്യവകുപ്പ് സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കാലാവസ്ഥാ വ്യതിയാനം കാരണം നിരവധി പകർച്ചവ്യാധികൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ആശുപത്രികൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വെള്ളം കയറുന്ന ആരോഗ്യ സ്ഥാപനങ്ങൾ ആവശ്യമായ ബദൽ ക്രമീകരണങ്ങൾ ഒരുക്കണം. മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാൻ നേരത്തെ തന്നെ നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ യോഗത്തിൽ തീരുമാനമെടുത്ത പ്രകാരം എല്ലാ പ്രധാന ആശുപത്രികളിലും ഫീവർ ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. ദുരിതാശ്വാസ
click on malayalam character to switch languages