1 GBP = 105.87
breaking news
- സംസ്ഥാനത്ത് അടുത്ത മൂന്നുദിവസം അതിതീവ്ര മഴ തുടരാൻ സാധ്യത
- ‘ഞാൻ കേരളത്തില്‍ നിന്നാണെന്ന് പറയുന്നതില്‍ അഭിമാനം മാത്രം’; പിന്തുണയ്ക്ക് നന്ദിയറിച്ച് സഞ്ജു സാംസൺ
- ജാതീയ അധിക്ഷേപം: സത്യഭാമയെ തത്ക്കാലം അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി
- ‘നീതി ലഭിച്ചു’; എത്രയും വേഗം വധശിക്ഷ നടപ്പാക്കണമെന്ന് ജിഷയുടെ മാതാവ്
- സംസ്ഥാനത്ത് ശക്തമായ മഴ; പകർച്ചവ്യാധികൾക്ക് സാധ്യത; ജാഗ്രതാ നിർദേശം നൽകി ആരോഗ്യവകുപ്പ്
- മഴ മുന്നറിയിപ്പ് പുതുക്കി; ഇന്ന് 5 ജില്ലകളിൽ ഓറഞ്ച് അലേർട്ട്
- ഹെലികോപ്റ്റര്‍ ദുരന്തം; ഇബ്രാഹിം റെയ്സിയുടെ മൃതദേഹം കണ്ടെത്തി
ചുട്ടുപഴുപ്പിക്കുന്ന വോട്ടുപെട്ടിയന്ത്രങ്ങളിലെ മുദ്രാവാക്യങ്ങൾ. കാരൂർ സോമൻ
- Mar 31, 2019
ചുട്ടുപൊള്ളുന്ന വെയിലിൽ ചൂടപ്പം പോലെ വിറ്റഴിച്ചുകൊണ്ടിരിക്കുന്ന രണ്ട് ഉത്പന്നങ്ങളാണ് നമ്മുടെ ശാസ്ത്രജ്ഞന്മാർ വികസിപ്പിച്ചെടുത്ത വെളുത്ത മേഘങ്ങളിലൂടെ പാഞ്ഞുപോയ അമൂല്യ നിധിയായ ഉപഗ്രഹമിസൈൽ പരീക്ഷണം. മറ്റൊന്ന് ബാലക്കോട്ടേ ആക്രമണം. ഇത് ഭീകര താവളമോ, മലയോ, മരുഭൂമിയോ, മരിച്ചവരുടെ എണ്ണമോ അതെല്ലാം ഇപ്പോഴും സംശയത്തിന്റ നിഴലിലാണ്. അധികാര മരത്തണലിലിരുന്ന് മരത്തിലെ കായ്‌കനി പറിച്ചെടുത്തു വിശപ്പടക്കിയതുപോലെയായി കാര്യങ്ങൾ. രാജ്യ൦ ചുട്ടുപൊള്ളുന്ന പ്രശ്നങ്ങളിൽ നിൽക്കുമ്പോഴാണ് ഒരല്പം ആശ്വാസത്തിനായി മരത്തണലിൽ പോയത്. ആരും കരുതിയില്ല മരത്തിന്റ ചുവട്ടിലിരുന്ന ആൾ പെട്ടെന്ന് മരമുകളിൽ കയറുമെന്ന്. കോലാടുമ്പോൾ കുരങ്ങാടും എന്നൊരു ചൊല്ലുണ്ട്. ഇത് കണ്ടിട്ടാണോ പ്രതിപക്ഷ പാർട്ടി പറഞ്ഞത് നാടക ദിനത്തിലെ ഏറ്റവും വലിയ കോമാളി വേഷം ജനങ്ങൾ കണ്ടുവെന്ന്. സിനിമയിൽ കോമാളി വേഷങ്ങൾ കെട്ടിയാടുന്നവർ എന്തിന് പാർലമെന്റിൽ പോകുന്നുവെന്ന് ഒരു നേതാവ് ചോദിച്ചപ്പോൾ തണുത്ത മരവിച്ചിരുന്ന ചിലരുടെ രക്തഞ്ഞരമ്പുകൾ മുറുകിയതും നമ്മൾ കണ്ടു.
മനുഷ്യർക്ക് പ്രായം കൂടുന്തോറും അനുഭവപാഠങ്ങൾ ധാരാളമെന്നാണ് നമ്മൾ ധരിച്ചിരിക്കുന്നത്. മരണക്കുഴിയിലേക്കു കാലും നീട്ടിയിരിക്കുന്നവർ അധികാരത്തിലെത്തിയാൽ അവരുടെ മനസ്സ് വയസ്സാകുന്തോറും കുട്ടികളുടെതെന്ന് ഇപ്പോഴാണ് മനസ്സിലായത്. അതിനെ നമുക്ക് മീശ നരച്ചാലും ആശ നശിക്കില്ല എന്ന പ്രയോഗംകൊണ്ട് നേരിടാം. എന്നാലും നമ്മുടെ ശാസ്ത്രജ്ഞർ കണ്ടുപിടിച്ചു് ആകാശമേഘങ്ങളിലയച്ച ഉപഗ്രഹ മിസൈൽ മടങ്ങി വരുമോ, പൊട്ടിത്തകരുമോ എന്ന നിരാശ അവരിലെ നിശ്വാസവായുവിലും കാണാമായിരുന്നു. ആ വിജയ നിമിഷങ്ങൾ സന്തോഷകരമായിരുന്നു. അപ്പോഴിതാ നമ്മുടെ പ്രധാനമന്ത്രി ആ മേഘപാളികളിൽ നിന്നും ഒരു കഷണം വലിച്ചെടുത്തിട്ട് യൂ.പിയിലെ ഒരു തെരഞ്ഞെടുപ്പ് ഗോദയിലേക് വലിച്ചു നീട്ടി ആർത്തട്ടഹസിച്ചു പറഞ്ഞു. “രാജ്യ രക്ഷ തൻ്റെ കൈകളിൽ സുരക്ഷിതമാണ്. കാവൽക്കാരനാണ്. നിങ്ങൾ വോട്ടു തരണം”. അഞ്ചു് വർഷങ്ങൾ ഭരിച്ചിട്ടും പത്തു ലക്ഷത്തിന്റ കോട്ടണിഞ്ഞിട്ടും, ലോകം മുഴുവൻ ചുറ്റിയിട്ടും ആശ മാറിയില്ല. മറ്റൊരാൾക്ക് കസേര കൊടുക്കാനും തയ്യാറല്ല. ആ വാക്കുകൾ വിടർന്ന നേത്രങ്ങളോടെ ജനങ്ങൾ കേട്ടു. ജനങ്ങൾ ഉത്കണ്ഠകുലരും ദുരിതത്തിലുമെന്ന് ഈ പ്രധാനമന്ത്രിയറിഞ്ഞില്ല. അദ്ദേഹം തന്നെ സമ്മതിക്കുന്നു ജനം അരഷിതരാണ്. പഠിച്ച പണി പതിനെട്ട് നോക്കിയിട്ടും കഴിഞ്ഞ അഞ്ചു വർഷങ്ങൾ ഭരിച്ചിട്ടും ജനത്തെ രക്ഷപെടുത്താൻ സാധിച്ചില്ല. രക്ഷപെട്ടത് വൻകിട കച്ചവട മുതാളിമാരും, മാധ്യമ മുതലാളിമാരും അവർക്ക് കൂലിപ്പണി ചെയ്‌ത അധികാരികളുമാണ്. ഒരു തെരെഞ്ഞടുപ്പ് വേളയിൽ പ്രധാനമന്ത്രിക്ക് പെരുമാറ്റ ചട്ടങ്ങൾ ബാധകമല്ലേ? ഈ കമ്മീഷൻ എന്താണ് നോക്കുകുത്തിയാകുന്നത്?
സാധാരണ ജനം ചോദിക്കുന്നത് ശാസ്ത്രജ്ഞർ സുരക്ഷിതമായി വികസിപ്പിച്ചെടുത്ത ഉപഗ്രഹമിസൈൽ പുറം ലോകത്തോട് പറയുമ്പോൾ എന്താണ് ഒരു ശാസ്ത്രജ്ഞനെപ്പോലും ആ വേദിയിൽ കാണാതിരുന്നത്? അത് അവരോടുള്ള അവഗണനയല്ലേ? അവർ കണ്ടത്തിയ ഉപഗ്രഹമിസൈലിനു വോട്ടു ചോദിക്കുന്ന ഒരു പ്രധാനമന്ത്രിയെ ആദ്യമായി കാണുകയാണ്. ഈ വ്യക്തിയാണോ രാജ്യരക്ഷയെപ്പറ്റി പറയുന്നത്? ഒരു കർഷകൻ വിത്തും വളവുമിറക്കി രാപകൽ കഷ്ടപ്പെട്ടു വളർത്തിയെടുത്ത കാര്ഷികവിളവ് ഒരു കൊടുംകാറ്റിൽ തകരുന്നതുപോലെയായിരുന്നു ഈ ശാസ്ത്രജ്ഞന്മാരുടെ അവസ്ഥ.. വോട്ടിനുവേണ്ടിയുള്ള ഓരോരോ അജണ്ടകൾ. ഇതുപോലെ ചുട്ടു പഴുപ്പിക്കുന്ന രാഷ്ട്രീയ അജണ്ടകൾ കാലാകാലങ്ങളിലായി ഈ കൂട്ടർ ജനമധ്യത്തിൽ കത്തിക്കാറുണ്ട്. യൂ.പിയെ പോലെ മത ഭ്രാന്തുള്ള, മതത്തിന്റ പേരിൽ മനുഷ്യനെ കൊല്ലുന്ന സ്ഥലങ്ങളിൽ ഇതൊക്കെ കുറെ വിജയിക്കും. വിവേകമുള്ള ഒരു ജനം ഒരിക്കലും ഈ അജണ്ടകളിൽ വിഴുന്നവരല്ല. മതങ്ങളുടെ സനാതനമൂല്യങ്ങളെ തല്ലിത്തകർത്താണ് മതമേധവിയും രാഷ്ട്രീയ മേധാവിയും അരമനകളിൽ കൈകോർക്കുന്നത്. നല്ലൊരു ഭരണകർത്താവിനെ ജനം കാണേണ്ടത് സംശയത്തോടെ അവിശ്വാസത്തോടെ ആയിരിക്കരുത്.
രാജ്യ രക്ഷ സുരക്ഷിതമായ കൈകളിൽ ആയിരിന്നിട്ടാണോ നാല്പത് രാജ്യ രക്ഷ ഭടന്മാർ ഭീകരവാദികളാൽ കൊല്ലപ്പെട്ടത്? പട്ടാളക്കാരുടെ എത്രയോ താവളങ്ങളിൽ ഇവർ കടന്നു കയറുന്നു? ആരാണ് ഇവരെ അയച്ചത്? ഇതിൽ അധികാരത്തിലുള്ളവരുടെ പങ്ക് എന്താണ്? വീരമൃത്വ വരിച്ച തീരാദുഃഖത്തിൽ കഴിയുന്ന ആ കുടുംബങ്ങൾക്ക് എന്ത് ലഭിച്ചു? ഇതുപോലെ കാശ്മീരിൽ ദൈനംദിനം സുരക്ഷ ഭടന്മാർ കൊല്ലപ്പെടുകയല്ലേ? എന്നിട്ട് വീമ്പിളക്കുന്നു തൻ്റെ കൈകളിൽ രാജ്യ൦ സുരക്ഷിതമെന്ന്. ഇതിന് മുൻപും ഇതുപോലുള്ള നാടകങ്ങൾ രാജ്യ൦ കണ്ടിട്ടുണ്ട്. അത് “ബുദ്ധൻ ചിരിക്കുന്നു ” എന്ന പേരിൽ നടന്ന പൊക്രാൻ ആണവ പരീക്ഷണമാണ്. അന്നും സമരങ്ങളാലും മറ്റും രാജ്യ൦ പ്രതിസന്ധി നേരിട്ട സമയമായിരുന്നു. മുൻപുള്ള പരീക്ഷണങ്ങൾ, വിജയങ്ങൾ രാജ്യസുരക്ഷയുമായി ബന്ധപ്പെടുത്തി ആരും രാഷ്ട്രീയ അജണ്ടയായി ചുട്ടുപഴുപ്പിച്ചില്ല. ഈ പരിഷണങ്ങളെ രാഷ്ട്രീയ അജണ്ടയാക്കുന്നത് പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടാൻ വേണ്ടി മാത്രമാണ്. രാഷ്ട്രീയത്തിലെ കുതന്ത്രങ്ങൾ. കർത്തവ്യബോധമുള്ള ഒരു പ്രധാനമന്ത്രിക്ക് ചേർന്നതാണോ ഈ വാക്കുകൾ? അത് അദ്ദേഹത്തെ ദുർബലനാക്കുക്കുകയല്ലേ ചെയുന്നത്? ഒരു ശാസ്ത പരീക്ഷണത്തിൽ വിജയിച്ചതിന് അല്ലെങ്കിൽ മറ്റൊന്നിന്റ പേരിൽ വോട്ടു ചോദിക്കുന്നത് എത്ര ദയനീയമാണ്. ചുരുക്കത്തിൽ പട്ടാളക്കാരന്റെ രക്തവും, ശാസ്ത്രജ്ഞന്മാരുടെ കഠിനാധ്വാനവും മുദ്രാവാക്യങ്ങളാക്കി വോട്ടുപെട്ടി യന്ത്രം നിറക്കുന്ന ഇന്ത്യയിലെ ആദ്യ തെരഞ്ഞെടുപ്പ്. ഒരു പട്ടാളക്കാരനുപോലും സുരക്ഷിതത്വ൦ കൊടുക്കാൻ കഴിവില്ലാത്ത ആ പേരിൽ വോട്ടുപെട്ടി നിറക്കുന്ന പ്രധാനമന്ത്രി ഇന്ത്യയിലെ ജനത്തിന് എന്ത് സുരക്ഷ കൊടുക്കുമെന്നാണ് പറയുന്നത്?
രാജ്യസുരക്ഷ ഒരിക്കലും സമൂഹത്തിൽ അരക്ഷിതത്വ൦ വളർത്തുന്നവർക്ക് നടപ്പാക്കാൻ സത്യമല്ല. പാവങ്ങളുടെ ഉയർച്ചക്ക് വേണ്ടി, പട്ടിണി, ദാരിദ്ര്യം, തൊഴിലില്ലായ്‌മ, വിലക്കയറ്റം, ആത്മഹത്യകൾ, കൈക്കൂലി ഇങ്ങനെ സമൂഹത്തിൽ ചുട്ടു പൊള്ളുന്ന ധാരാളം വിഷയങ്ങളുണ്ട്. ഇതിനെയൊന്നും തുടച്ചുമാറ്റാനോ, അഭിസംബോധന ചെയ്യാനൊ കരുത്തില്ലാത്തവർ ഏത് പാർട്ടിക്കാരനായാലും ചുമലിലിരുന്ന് പാവങ്ങളുടെ ചെവി തിന്നുന്നവരാണ്. ഇന്ത്യയെ ലോകത്തെ നാലാമത്തെ മിസൈൽവേധ ശക്തിയാക്കി മാറ്റിയത് ഇന്ത്യൻ ശാസ്ത്രജ്ഞരാണ്. അവർക്കാവശ്യം ഭരണത്തിലുള്ളവരുടെ കരുതലും, പിന്തുണയുമാണ്. അവർക്ക് ചിലവാക്കുന്ന പണം ഇന്ത്യൻ ജനതയുടേതാണ് അല്ലാതെ ഒരു ഭരണാധികാരിയുടേതല്ല. അതിനപ്പുറം ശാസ്ത്രജ്ഞന്മാരിലെ ശാസ്ത്രജ്ഞനാകരുത്. വരികൾക്കിടയിൽ വായിക്കുമ്പോൾ എല്ലാം രംഗത്തും കാണുന്ന അധികാരാധിപത്യം ശാസ്ത്ര രംഗത്തും കണ്ടുവരുന്നു.
ഇന്ത്യൻ ദേശീയതക്കും ജനാധിപത്യത്തിനും മുറിവുണ്ടായിട്ട് കാലങ്ങൾ ഏറെയായി. ആ മുറിവ് ഉണങ്ങണമെങ്കിൽ നിലവിലുള്ള വ്യവസ്ഥിതിക്ക് മാറ്റമുണ്ടാകണം. ഒരു മാറ്റവും ആഗ്രഹിക്കാത്ത നമ്മുടെ പരമ്പരാഗതമായ വിശ്വാസം പോലെ നമ്മുടെ ജനാധിപത്യമൂല്യങ്ങൾ കാറ്റിൽ പരത്തുന്നതും അതിലെ സമ്പന്നരായ മുഖംമൂടികളാണ്. ഇവർ പാവങ്ങളുടെ രക്ഷകരായി വേഷംകെട്ടുമെങ്കിലും, ഇവർ ഏതു ജാതി മതത്തിൽ ജനിച്ചാലും ഇവരുടെ മനസ്സ് നിറയെ സവർണ്ണ വർഗ്ഗിയ-ഫാസിസമാണ്. ആകാശച്ചെരുവിൽ നിന്നും വലിച്ചെടുത്തു നാട്ടുകാർക്ക് കൊടുത്ത ആ ഒരു തുണ്ടു മിസൈൽ പാവങ്ങളുടെ വിശപ്പ് മാറ്റില്ല. ആദ്യം അവരുടെ വിശപ്പും പട്ടിണിയും മാറ്റു. എന്നിട്ട് പോരായോ ഈ പുരപ്പുറത്തെ പ്രസംഗം. അന്തഃപുരത്തിലെ സുഖഭോഗങ്ങളിൽ കഴിയുന്നവർ മറ്റുള്ളവർക്ക് വഴിമാറികൊടുക്കുന്നത് ഇന്ത്യയുടെ ഭാവിക്ക് നല്ലത്. എല്ലാം ശാസ്ത്രജ്ഞമാർക്കും അഭിനന്ദങ്ങൾ.
Karoor Soman
Latest News:
സംസ്ഥാനത്ത് അടുത്ത മൂന്നുദിവസം അതിതീവ്ര മഴ തുടരാൻ സാധ്യത
സംസ്ഥാനത്ത് അടുത്ത മൂന്നുദിവസം അതിതീവ്ര മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറി...‘ഞാൻ കേരളത്തില്‍ നിന്നാണെന്ന് പറയുന്നതില്‍ അഭിമാനം മാത്രം’; പിന്തുണയ്ക്ക് നന്ദിയറിച്ച് സഞ്ജു സാംസൺ
കേരളത്തില്‍ നിന്നുള്ള പിന്തുണയ്ക്ക് നന്ദി അറിയിച്ച് സഞ്ജു സാംസൺ. രാജസ്ഥാന് റോയല്‍സ് സമൂഹ മാധ്യമങ്ങ...ജാതീയ അധിക്ഷേപം: സത്യഭാമയെ തത്ക്കാലം അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി
നർത്തകി സത്യഭാമയുടെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി. കേസ് വീണ്ടു പരിഗണിക്കുന്ന ഈ മാസം 27 വര...‘നീതി ലഭിച്ചു’; എത്രയും വേഗം വധശിക്ഷ നടപ്പാക്കണമെന്ന് ജിഷയുടെ മാതാവ്
പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച കോടതി വിധിയില്‍ സന്തോഷമുണ്...സംസ്ഥാനത്ത് ശക്തമായ മഴ; പകർച്ചവ്യാധികൾക്ക് സാധ്യത; ജാഗ്രതാ നിർദേശം നൽകി ആരോഗ്യവകുപ്പ്
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയതായി ആ...മഴ മുന്നറിയിപ്പ് പുതുക്കി; ഇന്ന് 5 ജില്ലകളിൽ ഓറഞ്ച് അലേർട്ട്
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് 14 ജില്ലകളിലും മഴമുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, പ...ഹെലികോപ്റ്റര്‍ ദുരന്തം; ഇബ്രാഹിം റെയ്സിയുടെ മൃതദേഹം കണ്ടെത്തി
ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ഇറാന് പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മൃതദേഹം കണ്ടെത്തി. ട...കനത്ത മഴ, റോഡിലെ കുഴി, വെള്ളക്കെട്ട്: പ്രതികരിക്കാതെ മേയർ ആര്യ രാജേന്ദ്രൻ
കനത്ത മഴയില്‍ തിരുവനന്തപുരത്തെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. റോഡുകളില്‍ പലയിടത്തും വെള്ളക്കെട...
Post Your Comments Here ( Click here for malayalam )
Press Esc to close
Latest Updates
- സംസ്ഥാനത്ത് അടുത്ത മൂന്നുദിവസം അതിതീവ്ര മഴ തുടരാൻ സാധ്യത സംസ്ഥാനത്ത് അടുത്ത മൂന്നുദിവസം അതിതീവ്ര മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും വ്യാഴാഴ്ച വരെ മഴകനക്കും. ഇടുക്കി, പത്തനംതിട്ട, കോട്ടയം, ജില്ലകളിൽ ഇന്നും നാളെയും റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഓറഞ്ച് അലേർട്ടും കാസറഗോഡ്, കണ്ണൂർ, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. നാളെ അഞ്ചു ജില്ലകളിൽ ഓറഞ്ച് അലേർട്ടും 6 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പുമുണ്ട്. വെള്ളിയാഴ്ച വരെ
- ‘ഞാൻ കേരളത്തില്‍ നിന്നാണെന്ന് പറയുന്നതില്‍ അഭിമാനം മാത്രം’; പിന്തുണയ്ക്ക് നന്ദിയറിച്ച് സഞ്ജു സാംസൺ കേരളത്തില്‍ നിന്നുള്ള പിന്തുണയ്ക്ക് നന്ദി അറിയിച്ച് സഞ്ജു സാംസൺ. രാജസ്ഥാന് റോയല്‍സ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ വൈറൽ. ഞാന്‍ കേരളത്തില്‍ നിന്നാണെന്ന് പറയുന്നതില്‍ എനിക്ക് വളരെയേറെ സന്തോഷമാണ്. ഇന്ത്യക്ക് വേണ്ടി കളിക്കുമ്പോഴും കളിക്കാതിരിക്കുമ്പോഴും പുറത്താവുമ്പോഴും തരുന്ന പിന്തുണ വളരെ വലുതാണ്. അതെല്ലാം കിട്ടുന്നതില്‍ ഏറെ സന്തോഷം. ഞാന്‍ ക്രിക്കറ്റ് കളിക്കുന്നതും മികച്ച പ്രകടനം പുറത്തെടുക്കുന്നതുമാണ് എല്ലാവര്ക്കും ഇഷ്ടമെങ്കില്‍, അത് നന്നായിട്ട് ചെയ്യാന്‍ ശ്രമിക്കാം. ഇത്രയും സ്നേഹത്തിനും പിന്തുണയ്ക്കും കടപ്പെട്ടിരിക്കുന്നുവെന്നും സഞ്ജു രാജസ്ഥാന് റോയല്‍സ് പങ്കുവച്ച
- ജാതീയ അധിക്ഷേപം: സത്യഭാമയെ തത്ക്കാലം അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നർത്തകി സത്യഭാമയുടെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി. കേസ് വീണ്ടു പരിഗണിക്കുന്ന ഈ മാസം 27 വരെ സത്യഭാമയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. അറസ്റ്റ് തടയണമെന്ന ആവശ്യത്തിൽ മറുപടി സമർപ്പിക്കാൻ സർക്കാരിനും ജസ്റ്റിസ് കെ.ബാബു നിർദേശം നൽകി. സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ നെടുമങ്ങാട് സെഷൻസ് കോടതി തള്ളിയിരുന്നു. ഇതു ചോദ്യം ചെയ്താണ് ഇവർ ഹൈക്കോടതിയിൽ എത്തിയത്. സത്യഭാമ ആരെയും പേരെടുത്തു പറഞ്ഞിട്ടില്ലെന്നും അതുകൊണ്ടു തന്നെ പരാതി നിലനിൽക്കില്ലെന്നും സത്യഭാമയ്ക്ക് വേണ്ടി ഹാജരായ അഡ്വ. ബി.എ.ആളൂർ
- ‘നീതി ലഭിച്ചു’; എത്രയും വേഗം വധശിക്ഷ നടപ്പാക്കണമെന്ന് ജിഷയുടെ മാതാവ് പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ജിഷയുടെ മാതാവ്. ഇത് പ്രതീക്ഷിച്ച വിധിയാണ്. മകള്‍ക്ക് നീതി ലഭിച്ചു. എത്രയും വേഗം ശിക്ഷ നടപ്പാക്കണമെന്നും ഇനിയൊരു പെണ്‍കുട്ടിക്കും ഈ ഗതി വരരുതെന്നും ജിഷയുടെ മാതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി 2017 ഡിസംബറിലാണ് ജിഷ വധക്കേസില്‍ അമീറുള്‍ ഇസ്ലാമിന് വധശിക്ഷ വിധിച്ചത്. ഇത് ശരിവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നല്കിയ അപേക്ഷയിലാണ് ഹൈക്കോടതിയുടെ വിധി വന്നിരിക്കുന്നത്. വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട്
- സംസ്ഥാനത്ത് ശക്തമായ മഴ; പകർച്ചവ്യാധികൾക്ക് സാധ്യത; ജാഗ്രതാ നിർദേശം നൽകി ആരോഗ്യവകുപ്പ് സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കാലാവസ്ഥാ വ്യതിയാനം കാരണം നിരവധി പകർച്ചവ്യാധികൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ആശുപത്രികൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വെള്ളം കയറുന്ന ആരോഗ്യ സ്ഥാപനങ്ങൾ ആവശ്യമായ ബദൽ ക്രമീകരണങ്ങൾ ഒരുക്കണം. മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാൻ നേരത്തെ തന്നെ നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ യോഗത്തിൽ തീരുമാനമെടുത്ത പ്രകാരം എല്ലാ പ്രധാന ആശുപത്രികളിലും ഫീവർ ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. ദുരിതാശ്വാസ
click on malayalam character to switch languages