മാഞ്ചസ്റ്റർ:- ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ ബിഷപ്പ് ജോസഫ് സ്രാമ്പിക്കലിന്റെ പ്രത്യേക താല്പര്യപ്രകാരം പാലാ രൂപതയിൽ നിന്നും എത്തിച്ചേർന്ന റവ.ഫാ ജോസ് അഞ്ചാനിക്കലിന് ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറാൾ മോൺസിഞ്ഞോർ റവ.ഫാ.സജി മലയിൽ പുത്തൻപുരയിലിന്റെ നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണം നല്കി. ഇന്നലെ ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.30നുള്ള ഇത്തിഹാദ് വിമാനത്തിൽ മാഞ്ചസ്റ്റർ എയർപോർട്ടിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറാൾ മോൺസിഞ്ഞോർ ഡോ.മാത്യു ചൂരപ്പൊയ്കയിലിനൊപ്പമാണ് നിയുക്ത ഷ്രൂസ്ബറി രൂപതാ ചാപ്ലയിൻ ആയി ചുമതലയേൽക്കുന്ന ബഹുമാനപ്പെട്ട ജോസ് അഞ്ചാനിക്കൽ അച്ചൻ എത്തിച്ചേർന്നത്. പ്രാർത്ഥനാപൂർവ്വം കാത്തിരുന്ന ഷ്രൂസ്ബറി രൂപതയിലെയും മാഞ്ചസ്റ്ററിലെയും സീറോ മലബാർ വിശ്വാസ സമൂഹത്തിന് ദൈവം അഭിവന്ദ്യ സ്രാമ്പിക്കൽ പിതാവിലൂടെ നൽകുന്ന വലിയ സമ്മാനമായ ജോസച്ചനെ സ്വീകരിക്കുവാൻ ഷ്രൂസ്ബറി രൂപതയിലെ വിവിധ മാസ് സെൻററുകളിൽ നിന്നുമുള്ള നിരവധി സീറോ മലബാർ വിശ്വാസികൾ എത്തിച്ചേർന്നിരുന്നു. വിഥിൻഷോ സെൻറ് തോമസ് സീറോ മലബാർ ഇടവക ട്രസ്റ്റിമാരായ ബിജു ആന്റണി, സുനിൽ കോച്ചേരി, ടിങ്കിൾ ഈപ്പൻ, മുൻ ട്രസ്റ്റിമാരായ സിബി ജെയിംസ്, സണ്ണി ആൻറണി, ജോജി ജോസഫ്, പാരീഷ് കമ്മിറ്റിയംഗങ്ങളായ പ്രീതാ മിന്റോ, ജയൻ ജോൺ, ജിൻസ്, വിമൻസ് ഫോറം പ്രതിനിധി അസ്സീസാ ടോമി, ബർക്കിൻ ഹെഡ് സെന്റ്.ജോസഫ് സീറോ മലബാർ കമ്യൂണിറ്റിയുടെ ട്രസ്റ്റിമാരായ ജോഷി ജോസഫ്, ആന്റോ എന്നിവരും ജോസ്ആൻറണി അരീക്കൽ, ജെറോം ജോഷി, പ്രസ്റ്റണിൽ നിന്നും ജോമൻ തുടങ്ങി നിരവധി പേർ ചേർന്നാണ് ജോസച്ചന് ഉചിതമായ വരവേല്പ് നൽകിയത്.
കഴിഞ്ഞ വർഷം ഡിസംബർ 11 ന് റവ.ഡോ.ലോനപ്പൻ അറങ്ങാശ്ശേരി തന്റെ മൂന്ന് വർഷത്തെ വിശിഷ്ട സേവനത്തിന് ശേഷം തന്റെ മാതൃസഭയിലെ അജപാലന ശുശ്രൂഷകൾക്കായി തിരികെ പോയ ഒഴിവിലേക്കാണ് ഫാ.ജോസ് അഞ്ചാനിക്കലിന്റെ നിയമനം.
യു കെയിൽ ഇപ്പോഴത്തെ മലയാളി കുടിയേറ്റത്തിന്റെ ആദ്യകാലങ്ങളിൽ മുതൽ ഇവിടെ സ്ഥിരമായി വൈദികരുണ്ടായിരുന്നു. കഴിഞ്ഞ ആറ് മാസക്കാലമായി ദിവ്യബലിക്കും മറ്റ് ആഘോഷങ്ങളിലെ ശുശ്രൂഷകൾക്കും മുടക്കം വന്നില്ലെങ്കിലും, വികാരിയച്ചൻ ഇല്ലാത്തത് ട്രസ്റ്റിമാരുൾപ്പെടെ വിശ്വാസികൾക്ക് വലിയൊരു കുറവായി അനുഭവപ്പെട്ടിരുന്നു. അച്ചൻ എത്തിച്ചേർന്നതുകൊണ്ട് എല്ലാ സഭാ കാര്യങ്ങളും വീണ്ടും സാധാരണ നിലയിലേക്ക് താമസിയാതെ എത്തിച്ചേരുമെന്ന് കരുതുന്നു.
യുകെയിലെ ഏറ്റവും വലിയ തിരുന്നാളാഘോഷമായ മാഞ്ചസ്റ്ററിലെ വി.തോമാശ്ലീഹായുടെയും, വി.അൽഫോൺസയുടെയും തിരുനാളാഘോഷത്തിന്റെ പടിവാതിലിലെത്തി നിൽക്കേ ഇടവകക്ക് സ്വന്തമായി ഒരു വൈദികനെ ലഭിക്കുന്നത് തിരുനാളാഘോഷിക്കുന്ന വിശുദ്ധരുടെ അനുഗ്രഹമായാണ് വിശ്വാസികൾ കരുതുന്നത്.
പാലാ രൂപതയിലെ അറക്കുളം സെന്റ്.മേരീസ് പുതിയ പള്ളി ഇടവകാംഗമായ അഞ്ചാനിക്കൽ ദേവസ്യാ വർക്കിയുടെയും റോസമ്മ ദേവസ്യയുടെയും മകനായ റവ.ഫാ.ജോസ് അഞ്ചാനിക്കൽ, 1956 ജൂലൈ മാസം 7 നാണ് ജനിച്ചത്. അടുത്ത മാസം എഴിന് അറുപത്തിരണ്ട് വയസ് പൂർത്തിയാക്കുന്ന ജോസച്ചൻ 1982 ഡിസംബർ 30 ന് പൗരോഹിത്വം സ്വീകരിച്ചു. 1982-ൽ കടപ്ലാമറ്റം ദേവാലയത്തിലെ അസിസ്റ്റൻറ് വികാരിയായിട്ടായിരുന്നു അദ്യ നിയമനം. 1983ൽ പൂഞ്ഞാറിലും സഹവികാരിയായിരുന്നു. 1985 മുതൽ 1991 പാലാ സെന്റ്.തോമസ് കോളേജിലെ പoനത്തോടൊപ്പം മ്യൂസിക് മിനിസ്ട്രി കൺവീനറായി സേവനം അനുഷ്ടിച്ചു.
സെന്റ്.ജോസഫ് ചർച്ച് ചൂണ്ടശ്ശേരിയിലായിരുന്നു വികാരിയായിട്ടുള്ള ആദ്യ നിയമനം.1991 മുതൽ 2000 വരെയുള്ള ഈ കാലഘട്ടത്തിൽ സാൻജോസ് പബ്ലിക് സ്കൂളിന്റെ സ്ഥാപകമാനേജരായിരുന്നു. 91 – 98 വർഷങ്ങളിൽ കെ.സി.വൈ.എം. ഭരണങ്ങാനം മേഖലാ കൺവീനറായും സേവനം ചെയ്തു. 1993 മുതൽ 1998 വരെ കുറുമണ്ണ്, പ്രവിത്താനം, മേലുകാവുമറ്റം, ഭരണങ്ങാനം എന്നീ സ്കൂളുകളിൽ അദ്ധ്യാപകനായിരുന്നു.
2002 മുതൽ 2011 വരെ ഇടപ്പാടി ദേവാലയത്തിലെ വികാരിയായിക്കെ ജീസസ് യൂത്ത് ആനിമേറ്റർ, പാലാ രൂപതാ കരിസ്മാറ്റിക് കോഡിനേറ്റർ തുടങ്ങിയ ചുമതലകളും വഹിച്ചു.
2011 – ൽ പാലാ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിലും 2012-ൽ കെ.സി.ബി.സി കരിസ്മാറ്റിക് കമ്മീഷന്റെ സെക്രട്ടറിയായും 2002 മുതൽ 2011 വരെ ഭരണങ്ങാനത്ത് അദ്ധാപകനായും സേവനം അനുഷ്ടിച്ചു. 2013 മുതൽ നീലൂർ സെന്റ്.ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ഹെഡ്മാസ്റ്ററായിരുന്നു.
ധ്യാനഗുരു, മികച്ച സംഘാടകൻ, ഗായകൻ, ശാലോം ടെലിവിഷനിലൂടെ വചന ശുശ്രൂഷയും നടത്തി വരുന്നു. അങ്ങനെ കാത്തിരിപ്പിനൊടുവിൽ ലഭിക്കുന്നത് ദൈവജനത്തെ നയിക്കാൻ പരിപൂർണ്ണമായും യോഗ്യനായ, പ്രഗത്ഭനായ ഒരു വൈദികനെ തന്നെയാണെന്നുള്ളത് ഷ്രൂസ്ബറി രൂപതയിലെ സീറോ മലബാർ വിശ്വസികൾക്ക് ഒരു അനുഗ്രഹമാവുകയാണ്.
അച്ചൻ ബർക്കിംഗ്ഹെട്ടും വിഥിൻഷോയും കേന്ദ്രമായിട്ടായിരിക്കും പ്രവർത്തിക്കുന്നതെന്നാണ് അറിയുന്നത്. മാഞ്ചസ്റ്റർ തിരുനാളിന് മുൻപായി തന്നെ അച്ചൻ എത്തുന്നത് തിരുനാളിന്റെ ഒരുക്കങ്ങൾക്ക് വലിയൊരു സഹായമാവുകയും കൂടുതൽ കരുത്താവുകയും ചെയ്യും.
ബഹുമാനപ്പെട്ട ജോസ് അഞ്ചാനിക്കൽ അച്ചൻ ഷ്രൂസ്ബറി രൂപതയിലെ താമസ സൗകര്യം ശരിയാകുന്നത് വരെ പ്രസ്റ്റൺ കത്തീഡ്രലിലായിരിക്കും താമസിക്കുക. തുടർന്ന് ബർക്കിംഗ്ഹെഡിലും, വിഥിൻഷോയിലുമായിട്ടായിരിക്കും അച്ചൻ തന്റെ അജപാലന ശുശ്രൂഷകൾക്ക് കേന്ദ്രമാക്കുക.
അച്ചന് യുകെയിലേക്ക് സ്വാഗതം ആശംസിക്കുന്നതിനൊപ്പം, ഇവിടുത്തെ അജപാലന ശുശ്രൂഷകൾക്ക് ദൈവം എല്ലാവിധ അനുഗ്രഹങ്ങളും ചൊരിയട്ടേയെന്ന് പ്രാർത്ഥിക്കുകയും, ആശംസിക്കുയും ചെയ്യുന്നു. ബഹുമാനപ്പെട്ട ജോസച്ചന് യുക്മാ ന്യൂസിന്റെ പ്രാർത്ഥനാശംസകൾ!!
ഡോ ഹിക്സിന് പിന്നാലെ സുജിത് രാമചന്ദ്രനും; ഞായറാഴ്ച് രണ്ടു മണിക്ക് ‘ETHICAL DILEMMAS IN NURSING’ എന്ന വിഷയത്തിൽ സുജിത് രാമചന്ദ്രൻ; യുഎൻഎഫ് സമ്മേളനം കെങ്കേമമാക്കാൻ സംഘാടക സമിതി /
യുഎൻഎഫ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നഴ്സസ് ദിനാചരണത്തിന് മുന്നോടിയായുള്ള ലൈവ് വെബിനാറുകൾ ശ്രദ്ധേയമാകുന്നു; ഈ ശനിയാഴ്ച്ച പ്രമുഖ കൺസൾട്ടൻ്റ് സൈക്യാട്രിസ്റ്റായ ഡോ. ഹിക്സ് ‘MINDFULNESS AND MENTAL RESILIENCE IN NURSING’ എന്ന വിഷയവുമായി വെബിനാറിൽ /
അന്താരാഷ്ട്ര നേഴ്സസ് ദിനാചരണത്തോട് അനുബന്ധിച്ച യുക്മ നേഴ്സസ് ഫോറം സംഘടിപ്പിക്കുന്ന വാർഷിക സമ്മേളനത്തിൽ മുഖ്യ പ്രഭാഷകരിൽ ആർസിഎൻ നോർത്ത് വെസ്റ്റ് റീജിയണൽ ഡയറക്ടറും /
അന്താരാഷ്ട്ര നേഴ്സസ് ദിനാചരണത്തോട് അനുബന്ധിച്ച യുക്മ നേഴ്സസ് ഫോറം സംഘടിപ്പിക്കുന്ന വാർഷിക സമ്മേളനത്തിൽ മുഖ്യ പ്രഭാഷകരിൽ ഒരാളായി എൻഎംസിയുടെചീഫ് എക്സിക്യൂട്ടീവും രജിസ്ട്രാറുമായ ആൻഡ്രിയ സട്ട്ക്ലിഫ് CBE /
click on malayalam character to switch languages