കൊച്ചി: ഹാരിസണിെൻറ കൈവശമുള്ള എസ്റ്റേറ്റുകളുടെ ഉടമസ്ഥാവകാശം തങ്ങളുടേതാണെന്ന് തെളിയിക്കേണ്ട ബാധ്യത ഇനി സർക്കാറിന്. ഹാരിസൺ ഉൾപ്പെടെ സ്പെഷൽ ഒാഫിസറുടെ നടപടിക്കെതിരെ ഹരജി നൽകിയ പ്ലാേൻറഷൻകാരുടെ കൈവശ ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച് തീരുമാനമെടുക്കുന്നില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയെങ്കിലും നിലവിലെ രേഖകളുടെ അടിസ്ഥാനത്തിൽ ഉടമസ്ഥാവകാശം ഹരജിക്കാർക്കുതന്നെയാണെന്ന നിലപാടാണ് ഹൈകോടതിക്കുള്ളത്. ഭൂമി ഏറ്റെടുക്കൽ നടപടികളെ ചോദ്യം ചെയ്യുന്ന ഹരജികളാണ് പരിഗണിക്കുന്നതെന്നതിനാൽ ഉടമസ്ഥാവകാശം സംബന്ധിച്ച് തീരുമാനിക്കുന്നില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. ആധാരവും വർഷങ്ങളായി കരമടച്ച രസീതും കൈവശാവകാശം തെളിയിക്കുന്ന മറ്റ് രേഖകളും കൈയിലുള്ള ഹരജിക്കാർ ഉടമസ്ഥാവകാശം നിയമം മൂലം തെളിയിക്കേണ്ട ആവശ്യമില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. ഉടമസ്ഥാവകാശ രേഖകളിൽ തട്ടിപ്പുണ്ടെന്നും വ്യാജമായി ചമച്ചതാണെന്നും ഒത്തുകളിയുണ്ടെന്നുമൊക്കെ ആരോപിക്കുന്നത് സർക്കാറാണ്.
അതിനാൽ ഹരജിക്കാരല്ല, തങ്ങളാണ് യഥാർഥ ഉടമയെന്ന് വാദമുണ്ടെങ്കിൽ സർക്കാറാണ് കോടതിയെ സമീപിക്കേണ്ടത്. സർക്കാറാണ് ഏറ്റവും വലിയ ജന്മിയെന്നും തങ്ങൾക്ക് രജിസ്റ്റർ ചെയ്ത് ഭൂമി ലഭിച്ചിട്ടുണ്ടെങ്കിൽ അക്കാര്യം തെളിയിക്കേണ്ട ബാധ്യത ഹാരിസണടക്കം സ്വകാര്യ കക്ഷികൾക്കാണെന്നുമായിരുന്നു സ്പെഷൽ ഒാഫിസറുടെ വാദം. ഇൗ വാദം കോടതി തള്ളിയെന്ന് മാത്രമല്ല, ഉടമസ്ഥാവകാശം തെളിയിക്കേണ്ട ബാധ്യത സർക്കാറിൽ വരുകയും ചെയ്തു.
സ്പെഷൽ ഒാഫിസറുടെ നടപടികൾ കോടതി റദ്ദാക്കിയ പശ്ചാത്തലത്തില്‍ ഇതിനെ മറികടക്കാൻ നിയമനിര്‍മാണമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഭൂമിയുടെ ഉടമസ്ഥാവകാശത്തിൽ കോടതി തീരുമാനമൊന്നും പ്രഖ്യാപിച്ചിട്ടില്ലാത്തതിനാൽ നിയമനിർമാണത്തിലൂടെ ഭൂമി പിടിച്ചെടുക്കൽ നടപടി തുടരാനുള്ള സാധ്യത നിലനിൽക്കുെന്നന്നാണ് സർക്കാറിന് ലഭിച്ച നിയമോപദേശം.
ഭൂമി തട്ടിയെടുക്കൽ വിരുദ്ധ ബിൽ (ആൻറി ലാൻഡ് ഗ്രാബിങ് ബില്‍) എന്ന പേരില്‍ നിയമനിര്‍മാണം അണിയറയിലാണ്. കേരള ഭൂസംരക്ഷണ നിയമത്തിന് ഏറെ പരിമിതികളുള്ളതിനാൽ ഇതിനെ മറികടക്കുന്ന തരത്തിലുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തിയുള്ളതാണ് ബിൽ. ആന്ധ്രപ്രദേശിൽ നിലവിെല നിയമത്തിന് സമാനമെന്ന നിലപാടാണ് ഇക്കാര്യത്തിൽ റവന്യൂ വകുപ്പ് കൈയാളുന്ന സി.പി.െഎയുടേത്. എന്നാൽ, ഇത്തരം നിയമത്തിനോട് ഒരു വിഭാഗത്തിന് എതിർപ്പുണ്ട്. തോട്ടത്തിന് നല്കുന്ന ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന തട്ടിപ്പാണ് കേരളത്തിൽ ഏറെയുള്ളതെന്നും അതിന് തടയിടാനാവുന്ന നിയമമാണ് വേണ്ടതെന്നുമാണ് ഇവരുടെ വാദം. ഇപ്പോൾ നേരിടുന്ന എല്ലാ ഭൂവിഷയങ്ങളും പരിഹരിക്കാവുന്ന തരത്തിലുള്ള നിയമമാണ് തയാറാവുന്നതെന്നാണ് വിവരം. കോടതി മുഖേന തർക്കങ്ങൾ തീർപ്പാകാനുണ്ടാകുന്ന കാലതാമസവും പുതിയ നിയമനിർമാണ നടപടികളുടെ ആക്കം കൂട്ടുന്നുണ്ട്.
click on malayalam character to switch languages