1 GBP = 109.11
breaking news

ആരും തിരിഞ്ഞു നോക്കാതെ കേരളാ സർക്കാരിന്റെ വിമാനം ഹാംഗറിൽ

ആരും തിരിഞ്ഞു നോക്കാതെ കേരളാ സർക്കാരിന്റെ വിമാനം ഹാംഗറിൽ

തിരുവനന്തപുരം: നിസ്സാര സാങ്കേതിക തകരാറിന്റെ പേര് പറഞ്ഞ് ആറ് കോടിക്ക് വാങ്ങിയ സര്‍ക്കാര്‍ വിമാനം നാല് വര്‍ഷമായി ഉപയോഗ ശൂന്യം. രണ്ട് എന്‍ജിനുള്ള ആറ് പേര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനമാണ് ഇതുവരെ പറത്താനാവാതെ ഹാംഗറില്‍ വിശ്രമിക്കുന്നത്.

ഓഖി ദുരിതാശ്വാസ നിധി ഉപയോഗിച്ച് മുഖ്യമന്ത്രി ഹെലികോപ്റ്റര്‍ യാത്ര നടത്തി പ്രതിരോധത്തിലായപ്പോഴാണ് സര്‍ക്കാരിന്റെ തന്നെ വാഹനം തിരുവനന്തപുരത്ത് വെറുതെ കിടക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

2013-ല്‍ ആയിരുന്നു ഇരട്ട എന്‍ജിനുള്ള വിമാനം വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. തിരുവനന്തപുരത്തെ രാജീവ് ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷന്‍ ടെക്‌നോളജിക്ക് വേണ്ടിയായിരുന്നു വിമാനം വാങ്ങിയതെങ്കിലും വി.ഐ.പി.കളുടെ സഞ്ചാരം കൂടി ലക്ഷ്യമിട്ടാണ് രണ്ട് എന്‍ജിനുള്ള വിമാനം വാങ്ങിയത്.

ഇത്തരത്തിലുള്ള വിമാനത്തില്‍ മാത്രമേ വി.ഐ.പി സഞ്ചാരത്തിന് ഏവിയേഷന്റെ അനുമതിയുള്ളൂ. ഗണേഷ് കുമാര്‍ മന്ത്രിയായിരുന്നപ്പോഴായിരുന്നു വിമാനം വാങ്ങിയത്.

പറക്കല്‍ പരിശീലനത്തിനായി മറ്റ് രണ്ട് വിമാനങ്ങള്‍കൂടി അക്കാദമിക്കുണ്ടെങ്കിലും അവയെല്ലാം ഒറ്റയെഞ്ചിന്‍ വിമാനങ്ങളാണ്. സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്താല്‍ നിസ്സാരമായി പരിഹരിക്കാന്‍ കഴിയുന്നതാണ് വിമാനത്തിന്റെ പ്രശ്‌നമെങ്കിലും നാല് വര്‍ഷമായി ആരും വിമാനത്തെ തിരിഞ്ഞ് നോക്കിയിട്ടില്ലെന്നതാണ് യഥാര്‍ഥ്യം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more