പൈലറ്റ് തങ്ങളുടെ പാസ്പോർട്ട് മറന്നുപോയെന്ന് മനസ്സിലാക്കിയതിനെ തുടർന്ന് വിമാനം വഴിതിരിച്ചുവിടേണ്ടി വന്നു. യുഎസ്എയിൽ നിന്ന് ചൈനയിലേക്ക് പറന്നുയർന്ന യുണൈറ്റഡ് എയർലൈൻസ് വിമാനം, പാസ്പോർട്ട് കൈവശമില്ലെന്ന് പൈലറ്റ് മനസ്സിലാക്കിയതിനെത്തുടർന്ന്, സാൻ ഫ്രാൻസിസ്കോയിൽ ഇറക്കാൻ നിർബന്ധിതരായി.
മാർച്ച് 22 ശനിയാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 2 മണിക്ക് 257 യാത്രക്കാരുമായി ഫ്ലൈറ്റ് UA198 ലോസ് ഏഞ്ചൽസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടു. ഷാങ്ഹായിലേക്ക് പതിമൂന്നര മണിക്കൂർ പറക്കലായിരുന്നു വിമാനം, പക്ഷേ യാത്ര തുടങ്ങി വെറും രണ്ട് മണിക്കൂർ കഴിഞ്ഞപ്പോൾ ഒരു യു-ടേൺ എടുക്കേണ്ടി വന്നു. വൈകുന്നേരം 5 മണിക്ക് തൊട്ടുമുമ്പ് അത് സാൻ ഫ്രാൻസിസ്കോയിൽ ലാൻഡ് ചെയ്തു, ഫ്ലൈറ്റ് റാഡാർ 24 ൽ നിന്നുള്ള ഡാറ്റ കാണിക്കുന്നത് വിമാനം പസഫിക് സമുദ്രത്തിന് മുകളിലൂടെ സഞ്ചരിക്കാൻ തുടങ്ങി, തുടർന്ന് തിരിഞ്ഞു എന്നാണ്.
ഇപ്പോൾ 6 മണിക്കൂറിലധികം കുടുങ്ങി. പൂർണ്ണമായും അസ്വീകാര്യമാണ്. തെറ്റായ കൈകാര്യം ചെയ്യലിന് നിങ്ങൾ എന്ത് നഷ്ടപരിഹാരമാണ് വാഗ്ദാനം ചെയ്യുന്നത്? എന്ന ഒരു യാത്രക്കാരന്റെ ട്വീറ്റിന്
അപ്രതീക്ഷിത യാത്രാ തടസ്സത്തിന് തങ്ങൾ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു എന്നാണ് യുണൈറ്റഡ് എയർലൈൻസ് വക്താവ് മറുപടി നൽകിയത്.
യാത്രാ വെബ്സൈറ്റായ വ്യൂ ഫ്രം ദി വിംഗിന്റെ റിപ്പോർട്ട് പ്രകാരം, യാത്രക്കാർക്ക് യുണൈറ്റഡിൽ നിന്ന് ഒരു സന്ദേശം ലഭിച്ചു: ‘അപ്രതീക്ഷിതമായ ഒരു ക്രൂവുമായി ബന്ധപ്പെട്ട പ്രശ്നം കാരണം പുതിയ ക്രൂവിനെ ആവശ്യമാണെന്നും വിമാനം സാൻ ഫ്രാൻസിസ്കോയിലേക്ക് വഴിതിരിച്ചുവിട്ടുവെന്നും പുതിയ ക്രൂ എത്തിക്കഴിഞ്ഞാൽ, എത്രയും വേഗം നിങ്ങളെ ഷാങ്ഹായിലേക്കുള്ള യാത്രയിൽ തിരികെ എത്തിക്കുമെന്നും ഈ തടസ്സത്തിന് തങ്ങൾ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നുവെന്നാണ് സന്ദേശം.
സാൻ ഫ്രാൻസിസ്കോ വിമാനത്താവളത്തിൽ യാത്രക്കാർക്ക് പതിനഞ്ച് ഡോളറിന്റെ ഭക്ഷണ വൗച്ചർ ലഭിച്ചതായി വിംഗ് വൗച്ചർ പറയുന്നു. അതേസമയം യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകാൻ എയർലൈൻ ബാധ്യസ്ഥരാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇത് സംബന്ധിച്ച് എയർലൈൻ യാത്രക്കാർക്ക് ഇതുവരെയും മറുപടി നൽകിയിട്ടില്ല.
click on malayalam character to switch languages