- പതിനഞ്ചാമത് മുട്ടുചിറ സംഗമം ബോൾട്ടണിൽ സെപ്റ്റംബർ 27, 28, 29 തീയതികളിൽ. വിപുലമായ തയ്യാറെടുപ്പുകളോടെ ബോൾട്ടണിലെ മുട്ടുചിറക്കാർ.
- ലിവർപൂൾ അക്ഷരവേദി. ഉദ്ഘാടനം ഇന്ന്.
- മഞ്ഞുമൂടിയതിന് സമാനമായി ആലിപ്പഴവര്‍ഷം; മണിപ്പൂരില്‍ രണ്ടുദിവസം സ്കൂളുകള്‍ക്ക് അവധി
- വൈദ്യുതി നിയന്ത്രണം, സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ ജനങ്ങളെ ദുരിതത്തിലാക്കുന്നു; എംഎം ഹസന്
- പൊരുതാതെ കീഴടങ്ങി ലക്നൗ; ഒന്നാം സ്ഥാനത്തേക്കുയർന്ന് കൊൽക്കത്ത
- ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം: സമരത്തിൽ നിന്ന് പിന്മാറിയിട്ടില്ലെന്ന് സിഐടിയു; ഉത്തരവ് പൊടിക്കൈ എന്ന് ഡ്രൈവിങ്ങ് സ്കൂൾ സംയുക്ത സമര സമിതി
- ഉഷ്ണ തരംഗം : റേഷൻ കടകളുടെ പ്രവർത്തനവ സമയത്തിൽ മാറ്റം
ഐപിഎൽ: അവസാന നാലിൽ പുതുമുഖങ്ങളും സൂപ്പർ സ്റ്റാറുകളും; ‘അടിവാര’ത്തുനിന്ന് ബാക്ക് ബെഞ്ചേഴ്സ് ആയി മുംബൈ
- May 22, 2023
ഐപിഎലിലെ ഗ്രൂപ്പ് മത്സരങ്ങൾ പൂർത്തിയായപ്പോൾ അവസാന നാലിലെത്തിയത് പുതുമുഖങ്ങളും സൂപ്പർ സ്റ്റാറുകളുമാണ്. കഴിഞ്ഞ വർഷം ഐപിഎലിലേക്കെത്തിയ ഗുജറാത്ത് ടൈറ്റൻസ്, ലക്നൗ സൂപ്പർ ജയൻ്റ്സ് എന്നിവർക്കൊപ്പം പഴയ പടക്കുതിരകളായ ചെന്നൈ സൂപ്പർ കിംഗ്സും മുംബൈ ഇന്ത്യൻസും അവസാന നാലിലെത്തി. ഗുജറാത്തും ചെന്നൈയും ലക്നൗവും തുടക്കം മുതൽ പ്ലേ ഓഫ് റേസിൽ മുന്നിലുണ്ടായിരുന്നെങ്കിൽ തോറ്റുതുടങ്ങിയ മുംബൈ അടിവാരത്തുനിന്ന് ബക്ക് ബെഞ്ചേഴ്സ് ആയാണ് നാലാം സ്ഥാനം ഉറപ്പിച്ചത്.
ഗുജറാത്ത് ടൈറ്റൻസിൻ്റെ കരുത്ത് അവരുടെ ബൗളിംഗ് ആണ്. മുഹമ്മദ് ഷമി, മോഹിത് ശർമ, റാഷിദ് ഖാൻ, നൂർ അഹ്മദ് എന്നിവർക്കൊപ്പം ഹാർദിക് പാണ്ഡ്യ, ജോഷ്വ ലിറ്റിൽ, അൽസാരി ജോസഫ്, ആർ സായ് കിഷോർ തുടങ്ങി കളത്തിലും ബെഞ്ചിലും ക്വാളിറ്റിയുള്ള ബൗളർമാർ. കഴിഞ്ഞ സീസണിൽ ഗുജറാത്തിൻ്റെ കിരീടധാരണത്തിൽ നിർണായക പ്രകടനം നടത്തിയ സായ് കിഷോർ ഇത്തവണ ഒരു കളി പോലും കളിച്ചില്ലെന്നത് ടീമിൻ്റെ ബൗളിംഗ് കരുത്തിനെ തെളിയിക്കുന്നുണ്ട്.
ബാറ്റിംഗ് നിര നോക്കുമ്പോൾ ഒരു പിടി മിസ് ഫിറ്റ്, നോട്ട് സോ ഗ്രേറ്റ് പേരുകളാണുള്ളത്. 38 വയസുകാരനായ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹ, മുംബൈയിലെ പ്രകടനത്തിൻ്റെ നിഴലിൽ പോലുമല്ലാത്ത ഹാർദിക് പാണ്ഡ്യ, ത്രീഡി ട്രോളുകൾ ഏറ്റുവാങ്ങുകയും കളിച്ച എല്ലാ ഐപിഎൽ ടീമിലും അധികപ്പറ്റാവുകയും ചെയ്ത വിജയ് ശങ്കർ, കില്ലർ എന്ന വിളിപ്പേരുണ്ടെങ്കിലും സ്ഥിരതയില്ലാത്ത ഡേവിഡ് മില്ലർ, ഇനിയും ക്രിക്കറ്റ് പണ്ഡിറ്റുകൾ പൂർണമായി വിശ്വസിച്ചിട്ടില്ലാത്ത രാഹുൽ തെവാട്ടിയ, ടിഎൻപിഎൽ മേൽവിലാസം മാത്രമുള്ള സായ് സുദർശൻ, ടെസ്റ്റ് വിക്കറ്റ് കീപ്പർ ശ്രീകർ ഭരത്, കരിയർ അവസാനിക്കാറായ മാത്യു വെയ്ഡ് എന്നിങ്ങനെയാണ് ഗുജറാത്തിൻ്റെ ബാറ്റിംഗ് ഡെപ്ത്. എന്നാൽ, ഈ പേരുകളിൽ നിന്ന് ഒരു ടീമിനെ രൂപപ്പെടുത്തിയെടുക്കാൻ മാനേജ്മെൻ്റിനു സാധിച്ചു. ടി-20യ്ക്ക് ചേരാത്ത ശുഭ്മൻ ഗിൽ ഈ സീസണിൽ 680 റൺസുമായി ഓറഞ്ച് ക്യാപ്പ് പോരിൽ രണ്ടാമത് നിൽക്കുന്നു. സ്ട്രൈക്ക് റേറ്റ് 150നു മുകളിൽ. ശുഭ്മൻ എന്ന റൺ മെഷീനെ മാറ്റിനിർത്തിയാൽ മറ്റൊരാളും സ്ഥിരതയാർന്ന പ്രകടനങ്ങൾ നടത്തിയിട്ടില്ല. എന്നാൽ, ശങ്കർ, സാഹ, മില്ലർ, സുദർശൻ തുടങ്ങിയവർ ചില മികച്ച ഇന്നിംഗ്സുകൾ കളിച്ചു. ഇതാണ് ഗുജറാത്തിൻ്റെ വിജയഫോർമുല. ഓരോ കളിയിലും ഓരോ താരങ്ങൾ മാച്ച് വിന്നർമാരാവുന്നു. കഴിഞ്ഞ സീസണിലും ഗുജറാത്തിൻ്റെ വിജയം ഇതുതന്നെയായിരുന്നു. കപ്പടിക്കാൻ ഏറ്റവുമധികം സാധ്യത ഗുജറാത്തിനു തന്നെ.
14 സീസൺ, 12 പ്ലേ ഓഫ്, ഒരു നായകൻ. ചെന്നൈ സൂപ്പർ കിംഗ്സും എംഎസ് ധോണിയും ഐപിഎലിൽ കാണിച്ചുകൊണ്ടിരിക്കുന്ന മാസ് ഒരാളും ഒരിക്കലും കാണിച്ചിട്ടില്ല. കഴിഞ്ഞ ഏതാനും സീസണുകളായി ഡാഡീസ് ആർമി എന്ന വിളിപ്പേര് ലഭിച്ച ചെന്നൈ ഈ സീസണിൽ മതീഷ പതിരന എന്ന ഗേം ചേഞ്ചിംഗ് ബൗളറെ അൺലീഷ് ചെയ്തത് മാസ്റ്റർ സ്ട്രോക്ക് ആയി. കഴിഞ്ഞ സീസണിൽ പ്രതിഭയുടെ മിന്നലാട്ടങ്ങൾ പ്രകടിപ്പിച്ച പതിരന ഈ സീസണിൽ 10 മത്സരങ്ങൾ കളിച്ച്, അവസാന ഓവറുകൾ മാത്രം എറിഞ്ഞ് നേടിയത് എണ്ണം പറഞ്ഞ 15 വിക്കറ്റ്. പല മത്സരങ്ങളിലും ചെന്നൈയുടെ വിജയത്തിൽ പതിരന നിർണായക പ്രകടനം നടത്തി. പതിരനയ്ക്കൊപ്പം ശ്രീലങ്കൻ സഹതാരം മഹീഷ് തീക്ഷണ, തല്ലുകിട്ടുമെങ്കിലും വിക്കറ്റ് വേട്ടയിൽ മുന്നിലുള്ള തുഷാർ ദേശ്പാണ്ഡെ, രവീന്ദ്ര ജഡേജ, ദീപക് ചഹാർ, മിച്ചൽ സാൻ്റ്നർ, ആകാശ് സിംഗ്, ഡ്വെയിൻ പ്രിട്ടോറിയസ് തുടങ്ങി തകർപ്പൻ എന്ന് പറയാനാവില്ലെങ്കിലും തരക്കേടില്ലാത്ത ബൗളിംഗ് നിര ചെന്നൈക്കുണ്ട്.
ബാറ്റിംഗിൽ ഡെവോൺ കോൺവേ, ഋതുരാജ് ഗെയ്ക്വാദ് എന്നീ ഓപ്പണർമാർ തന്നെയാണ് ചെന്നൈയുടെ കരുത്ത്. സ്ഥിരതയും വേഗതയും വേണ്ടുവോളമുള്ള സഖ്യം ഒട്ടുമിക്ക മത്സരങ്ങളിലും ചെന്നൈക്ക് അവിശ്വസനീയ തുടക്കം നൽകി. ശിവം ദുബെയെ സ്പിൻ കില്ലർ എന്ന തരത്തിലാണ് ചെന്നൈ ഉപയോഗിച്ചത്. സീറോ ഫുട്വർക്കിൽ കളിക്കുന്ന ദുബെ ഈ സീസണിൽ 33 സിക്സറുകളാണ് അടിച്ചുകൂട്ടിയത്. ഇതിൽ 20 എണ്ണവും സ്പിൻ ബൗളിംഗിനെതിരെ. ഓഫ് സ്പിൻ, ലെഗ് സ്പിൻ, ലെഫ്റ്റ് ആം ഓർത്തഡോക്സ്, ചൈനമാൻ. ഏതായാലും ശരി. ശരാശരി 63. ടൂർണമെൻ്റിലാകെ 160 സ്ട്രൈക്ക് റേറ്റിലും 38.5 ശരാശരിയിലും ദുബെ 385 റൺസ് നേടി. ആദ്യ ചില മത്സരങ്ങളിൽ രഹാനെയും നന്നായി കളിച്ചു. എംഎസ് ധോണിയുടെ ഫിനിഷിംഗിന് സാരമായ പരുക്കുകൾ സംഭവിച്ചിട്ടില്ല എന്നും തെളിഞ്ഞു.
ലോകത്തിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാൾ, ഐപിഎൽ ലേലത്തിൽ ഏറ്റവുമധികം തുക ലഭിച്ചവരിൽ ഒരാൾ. ബെൻ സ്റ്റോക്സ് ചെന്നൈക്കായി കളിച്ചത് ആകെ രണ്ട് മത്സരങ്ങൾ മാത്രം. എന്നിട്ടും അവർ ആധികാരികമായി രണ്ടാം സ്ഥാനത്തെത്തി.
ടീം നായകനും ഏറ്റവും മികച്ച ബാറ്ററുമായ കെഎൽ രാഹുൽ സീസൺ പാതിയിൽ പുറത്തായെങ്കിലും ലക്നൗ പ്ലേ ഓഫിലെത്തിയത് അവരുടെ ടീം ബാലൻസിൻ്റെ മികവാണ്. ഒരുപക്ഷേ, സീസണിൽ ഏറ്റവും ബാലൻസ്ഡ് ആയ ബാറ്റിംഗ് നിരകളിൽ ഒന്നായിരുന്നു ലക്നൗ. കെയിൽ മയേഴ്സ്, ക്വിൻ്റൺ ഡികോക്ക്, മാർക്കസ് സ്റ്റോയിനിസ്, നിക്കോളാസ് പൂരാൻ എന്നിങ്ങനെ മികച്ച ബാറ്റിംഗ് കോർ. പ്രേരക് മങ്കദ്, കൃണാൽ പാണ്ഡ്യ, ആയുഷ് ബദോനി എന്നീ പേരുകളും ശ്രദ്ധേയം. ദീപക് ഹൂഡ എന്ന വീക്ക് പോയിൻ്റ് മാറ്റിനിർത്തിയാൽ ലക്നൗ ബാറ്റിംഗ് കരുത്തുറ്റതാണ്. ഡികോക്ക് പോലെ ഒരു ലോകോത്തര ഓപ്പണറിന് മയേഴ്സിനായി വഴിമാറിക്കൊടുക്കേണ്ടിവന്നു എന്നത് അവരുടെ കരുത്താണ്.
രവി ബിഷ്ണോയ്, അമിത് മിശ്ര, മാർക്ക് വുഡ്, മൊഹ്സിൻ ഖാൻ, നവീനുൽ ഹഖ്, കൃണാൽ പാണ്ഡ്യ, ആവേശ് ഖാൻ, യാഷ് താക്കൂർ തുടങ്ങിയവരടങ്ങിയ ബൗളിംഗ് നിര അത്ര കരുത്തരല്ലെങ്കിലും മികച്ച ഒരു സംഘം തന്നെയാണ്.
തിലക് വർമ, നേഹൽ വധേര, ആകാശ് മധ്വാൾ, അർഷദ് ഖാൻ, വിഷ്ണു വിനോദ്, കുമാർ കാർത്തികേയ, ഋതിക് ഷൊകീൻ, രാഘവ് ഗോയൽ, അർജുൻ തെണ്ടുൽക്കർ, ഡുവാൻ ജാൻസൻ. സീസണിൽ ഏറ്റവുമധികം അൺകാപ്പ്ഡ് താരങ്ങളെ കളിപ്പിച്ച ടീമായിരുന്നു മുംബൈ. തുടരെ രണ്ട് പരാജയങ്ങളുമായി ആരംഭിച്ച മുംബൈ പ്ലേ ഓഫിൽ അവസാന സ്ഥാനക്കാരായി കയറിയപ്പോൾ വിജയിച്ചത് മാനേജ്മെൻ്റിൻ്റെ തന്ത്രങ്ങളാണ്. ടൂർണമെൻ്റിൻ്റെ സിംഹഭാഗത്തും അടിവാരത്ത് ചെലവഴിച്ച മുംബൈ ഇന്ന് നാലാം സ്ഥാനത്ത് നിൽക്കുന്നെങ്കിൽ അവർക്ക് ഒരു സല്യൂട്ട് നൽകണം. ടൂർണമെൻ്റിലെ ഏറ്റവും മോശം ബൗളിംഗ് നിരയെ എക്സ്പ്ലോസിവ് ബാറ്റിംഗ് നിര വച്ച് കൗണ്ടർ ചെയ്ത മുംബൈ അൺകാപ്പ്ഡ് താരങ്ങളിൽ നിന്ന് മാച്ച് വിന്നർമാരെ ഉണ്ടാക്കിയെടുക്കുന്നത് തുടർന്നു.
ആകാശ് മധ്വാൾ, നേഹൽ വധേര എന്നിവരാണ് ഇത്തവണ മുംബൈ ഇന്ത്യക്ക് സമ്മാനിക്കുന്ന താരങ്ങൾ. മധ്വാളിൻ്റെ ഡെത്ത് ഓവറുകൾ പല മത്സരങ്ങളിലും മുംബൈയെ താങ്ങിനിർത്തി. കേളികേട്ട ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റുകളായ വിദേശ ബൗളർമാർ പോലും തല്ലുവാങ്ങിയപ്പോൾ മധ്വാൾ വേറിട്ടുനിന്നു. 10 ഫസ്റ്റ് ക്ലാസ്, 17 ലിസ്റ്റ് എ, 22 ടി-20 മത്സരങ്ങളുടെ പരിചയവുമായി എത്തിയ മധ്വാൾ സീസണിലെ ഏറ്റവും ശ്രദ്ധേയമായ പേരുകളിൽ ഒന്നായി. 34ആം വയസിൽ, പർപ്പിൾ ക്യാപ്പ് പട്ടികയിൽ 20 വിക്കറ്റുകളുമായി നാലാമതുള്ള പീയുഷ് ചൗള മുംബൈയുടെ സർപ്രൈസ് പാക്കേജായി. ചൗളയുടെ ഏറ്റവും മികച്ച സീസൺ ആണിത്. 10 മത്സരങ്ങളിൽ നിന്ന് 14 വിക്കറ്റുകളുള്ള ജേസൻ ബെഹ്റൻഡോർഫ് ആണ് മുംബൈക്കായി നല്ല പ്രകടനം നടത്തിയ അടുത്ത ബൗളർ. ബെഹ്റൻഡോർഫിൻ്റെ എക്കണോമി പക്ഷേ, 10നടുത്താണ്. ഇവരല്ലാതെ ബൗളിംഗ് നിരയിൽ എടുത്തുപറയേണ്ട ഒരു പേരുപോലും ഇല്ല.
ഈ ബൗളിംഗ് നിരയെ മുംബൈ കൗണ്ടർ ചെയ്തത് എക്സ്പ്ലോസീവായ ഒരു ഇന്ത്യൻ ബാറ്റിംഗ് കോർ വച്ചാണ്. ഇഷാൻ കിഷൻ ചില നല്ല ഇന്നിംഗ്സുകൾ കളിച്ചു. തിലക് വർമ ആദ്യ ചില മത്സരങ്ങളിൽ നന്നായി കളിച്ചു. പിന്നീട് പരുക്കേറ്റ് പുറത്തായപ്പോൾ എത്തിയ നേഹൽ വധേര തൻ്റെ ടാലൻ്റ് ലോകത്തിനു കാണിച്ചുകൊടുത്തു. 8 ഇന്നിംഗ്സ്, 30 ശരാശരി, 10 സ്ട്രൈക്ക് റേറ്റ്, രണ്ട് ഫിഫ്റ്റി. ആദ്യ ചില മത്സരങ്ങളിൽ നിരാശപ്പെടുത്തിയ സൂര്യകുമാർ യാദവ് പിന്നീട് തൻ്റെ സ്ഥിരം ഫോമിലെത്തി. 14 ഇന്നിംഗ്സ്, 511 റൺസ്, 42 ശരാശരി, 185 സ്ട്രൈക്ക് റേറ്റ്, ഓറഞ്ച് ക്യാപ്പ് പട്ടികയിൽ ഏഴാമത്. കാമറൂൺ ഗ്രീൻ ആദ്യ മത്സരങ്ങളിൽ രണ്ട് ഫിഫ്റ്റികൾ നേടിയെങ്കിലും തൻ്റെ ടാലൻ്റിനനുസരിച്ച് കളിച്ചിരുന്നില്ല. എന്നാൽ, നിർണായകമായ അവസാന ലീഗ് മത്സരത്തിൽ സൺറൈസേഴ്സിനെതിരെ 47 പന്തിൽ 100 നോട്ടൗട്ട്. സ്ട്രൈക്ക് റേറ്റ് 212. 14 ഇന്നിംഗ്സ്, 381 റൺസ്, 54 ശരാശരി, 159 സ്ട്രൈക്ക് റേറ്റ്. കേവലം രണ്ട് മത്സരങ്ങളിൽ മാത്രം കളിച്ച വിഷ്ണു വിനോദ് ഗുജറാത്തിനെതിരെ നടത്തിയ പ്രകടനവും മുംബൈയുടെ ബാറ്റിംഗ് നിരയുടെ കരുത്ത് തെളിയിക്കുന്നു. ആദ്യ മത്സരങ്ങളിലൊക്കെ നിരാശപ്പെടുത്തിയ രോഹിത് ശർമ കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ നല്ല രണ്ട് ഇന്നിംഗ്സുകൾ കളിച്ചു. ടിം ഡേവിഡ് ചില മത്സരങ്ങൾ നന്നായി ഫിനിഷ് ചെയ്തു.
ഈ ബൗളിംഗ് നിര വച്ച് മുംബൈ കപ്പടിക്കില്ല എന്നതിനപ്പുറം എലിമിനേറ്റർ കടക്കില്ല എന്നത് ഏറെക്കുറെ ഉറപ്പാണ്. എന്നാൽ, ഈ ബൗളിംഗ് നിര വച്ച് അവർ അവസാന നാലിലെത്തിയെന്നതാണ് ഈ സീസണിൻ്റെ ഹൈലൈറ്റ്.
Latest News:
പതിനഞ്ചാമത് മുട്ടുചിറ സംഗമം ബോൾട്ടണിൽ സെപ്റ്റംബർ 27, 28, 29 തീയതികളിൽ. വിപുലമായ തയ്യാറെടുപ്പുകളോടെ ബ...
ഷാരോൺ ജോസഫ് പതിനഞ്ചാമത് മുട്ടുചിറ സംഗമം സെപ്റ്റംബർ 27, 28, 29 തീയതികളിൽ നോർത്ത് വെസ്റ്റിലെ ബോൾട്...ലിവർപൂൾ അക്ഷരവേദി. ഉദ്ഘാടനം ഇന്ന്.
ലിവർപൂൾ: ലിവർപൂൾ മലയാളി കൾച്ചറൽ അസ്സോസിയേഷൻ (ലിംക) അണിയിച്ചൊരുക്കുന്ന മലയാള ഭാഷാ പഠന ക്ലാസ്സ് "അക്ഷ...മഞ്ഞുമൂടിയതിന് സമാനമായി ആലിപ്പഴവര്‍ഷം; മണിപ്പൂരില്‍ രണ്ടുദിവസം സ്കൂളുകള്‍ക്ക് അവധി
പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മണിപ്പൂരില്‍ രണ്ട് ദിവസം സ്കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യ...വൈദ്യുതി നിയന്ത്രണം, സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ ജനങ്ങളെ ദുരിതത്തിലാക്കുന്നു; എംഎം ഹസന്
ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തുകയില്ലെന്ന പിണറായി സര്‍ക്കാരിന്റെ അവകാശവാദം ചീട്ടുകൊട്ടാരം പോലെ പൊളിഞ്ഞപ...പൊരുതാതെ കീഴടങ്ങി ലക്നൗ; ഒന്നാം സ്ഥാനത്തേക്കുയർന്ന് കൊൽക്കത്ത
ഐപിഎലിൽ ലക്നൗവിനെ വീഴ്ത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. 98 റൺസിനാണ് കൊൽക്കത്ത വിജയം കുറിച്ചത്. 236 റൺ...ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം: സമരത്തിൽ നിന്ന് പിന്മാറിയിട്ടില്ലെന്ന് സിഐടിയു; ഉത്തരവ് പൊടിക്കൈ എന്ന് ...
ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായ സമരത്തിൽ നിന്ന് പിന്മാറിയിട്ടില്ലെന്ന് സിഐടിയു. സമരം താത്കാലി...ഉഷ്ണ തരംഗം : റേഷൻ കടകളുടെ പ്രവർത്തനവ സമയത്തിൽ മാറ്റം
ഉഷ്ണ തരംഗം പരിഗണിച്ച് സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയം പുനക്രമീകരിച്ചു. ഇന്നുമുതൽ രാവിലെ എട്...അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ജനങ്ങളെ കബളിപ്പിക്കലെന്ന് പ്രതിപക്ഷ നേതാവ്
സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ജനങ്ങളെ കബളിപ്പിക്കലെന്ന് പ്രതിപക്...
Post Your Comments Here ( Click here for malayalam )
Latest Updates
- പതിനഞ്ചാമത് മുട്ടുചിറ സംഗമം ബോൾട്ടണിൽ സെപ്റ്റംബർ 27, 28, 29 തീയതികളിൽ. വിപുലമായ തയ്യാറെടുപ്പുകളോടെ ബോൾട്ടണിലെ മുട്ടുചിറക്കാർ. ഷാരോൺ ജോസഫ് പതിനഞ്ചാമത് മുട്ടുചിറ സംഗമം സെപ്റ്റംബർ 27, 28, 29 തീയതികളിൽ നോർത്ത് വെസ്റ്റിലെ ബോൾട്ടണിൽ വെച്ച് നടത്തപ്പെടുന്നു. ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും യുകെയിലെ നാട്ട് സംഗമങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ മുട്ടുചിറ സംഗമത്തിന് 2009 ൽ തുടക്കം കുറിച്ചതും ബോൾട്ടണിൽ തന്നെയായിരുന്നു. കോവിഡ് മഹാമാരി ദുരിതം വിതച്ച 2020 ൽ ഒഴികെ, കഴിഞ്ഞ പതിനാല് വർഷങ്ങളായി വളരെ ഭംഗിയായി നടന്ന് വരുന്ന മുട്ടുചിറ സംഗമത്തിന്റെ പതിനഞ്ചാമത് സംഗമം പൂർവ്വാധികം ഭംഗിയായി നടത്തുവാനുള്ള ഒരുക്കങ്ങളിലാണ്
- ലിവർപൂൾ അക്ഷരവേദി. ഉദ്ഘാടനം ഇന്ന്. ലിവർപൂൾ: ലിവർപൂൾ മലയാളി കൾച്ചറൽ അസ്സോസിയേഷൻ (ലിംക) അണിയിച്ചൊരുക്കുന്ന മലയാള ഭാഷാ പഠന ക്ലാസ്സ് “അക്ഷരവേദി ” ഇന്ന് വൈകിട്ട് 7.30 ന് തുടക്കമിടും. പ്രമുഖ മാധ്യമപ്രവർത്തകനും മലയാള മനോരമ യു .കെ ലേഖകനുമായ റ്റിജോ ജോർജ്ജ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. മാധ്യമപ്രവർത്തകൻ നിധീഷ് സോമൻ ആദ്യ ക്ലാസ്സ് അവതരിപ്പിക്കും. ലിംക പ്രസിഡൻ്റ് തോമസുകുട്ടി ഫ്രാൻസിസ്, സെക്രട്ടറി വിബിൻ വർഗ്ഗീസ് ക്ലാസ്സുകൾ കോർഡിനേറ്റ് ചെയ്യും. സും മീറ്റിലൂടെ നടത്തുന്ന ചടങ്ങിൽ അസ്സോസിയേഷൻ ഭാരവാഹികൾ, വിദ്യാർത്ഥികൾ, രക്ഷകർത്താക്കൾ എന്നിവർ
- മഞ്ഞുമൂടിയതിന് സമാനമായി ആലിപ്പഴവര്‍ഷം; മണിപ്പൂരില്‍ രണ്ടുദിവസം സ്കൂളുകള്‍ക്ക് അവധി പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മണിപ്പൂരില്‍ രണ്ട് ദിവസം സ്കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചു. ഇന്നും നാളെയുമാണ് അവധിയെന്ന് മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് അറിയിച്ചു. കനത്ത മഴ തുടരുന്ന മണിപ്പൂരില്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് തീരുമാനം. ആളുകള്‍ പരമാവധി വീടിനുള്ളില്‍ തന്നെ കഴിയണമെന്നും സംസ്ഥാന സര്‍ക്കാര്‍ എല്ലാവിധ സഹായങ്ങളും നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്നലെ സംസ്ഥാനത്തുണ്ടായ കനത്ത ആലിപ്പഴ വര്‍ഷത്തില്‍ നിരവധി നാശനഷ്ടങ്ങളുണ്ടായി. നാശനഷ്ടം സംബന്ധിച്ച് വിവരങ്ങളും ഫോട്ടോകളും അധികൃതര്‍ക്ക് കൈമാറാനും സര്‍ക്കാര്‍ നിര്‍ദേശം നല്കി. ദുരിത
- വൈദ്യുതി നിയന്ത്രണം, സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ ജനങ്ങളെ ദുരിതത്തിലാക്കുന്നു; എംഎം ഹസന് ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തുകയില്ലെന്ന പിണറായി സര്‍ക്കാരിന്റെ അവകാശവാദം ചീട്ടുകൊട്ടാരം പോലെ പൊളിഞ്ഞപ്പോള്‍ അതു മറച്ചുവയ്ക്കാനാണ് പ്രാദേശിക നിയന്ത്രണമെന്ന ഓമനപ്പേരില്‍ ജനങ്ങളെ ദ്രോഹിച്ചുകൊണ്ടിരിക്കുന്നതെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്. കേരളത്തില്‍ മുമ്പും സമാനമായ സാഹചര്യം ഉണ്ടായിട്ടുണ്ടെങ്കിലും അന്നൊക്കെ ജനങ്ങളെ മുന്‍കൂട്ടി സമയം അറിയിച്ചാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഒരു നിശ്ചയവുമില്ലൊന്നിനും എന്നതാണ് അവസ്ഥ. കേരളം വൈദ്യുതി ഉല്പാദനത്തില് സ്വയം പര്യാപ്തമാകും, വൈദ്യുതി കേരളം വില്‍ക്കും തുടങ്ങിയ പിണറായി സര്‍ക്കാരിന്റെ എല്ലാ അവകാശവാദങ്ങളും നിലംപൊത്തിയിരിക്കുകയാണ്. അമിതവിലയ്ക്കാണ്
- പൊരുതാതെ കീഴടങ്ങി ലക്നൗ; ഒന്നാം സ്ഥാനത്തേക്കുയർന്ന് കൊൽക്കത്ത ഐപിഎലിൽ ലക്നൗവിനെ വീഴ്ത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. 98 റൺസിനാണ് കൊൽക്കത്ത വിജയം കുറിച്ചത്. 236 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ലക്നൗ 16.1 ഓവറിൽ 137 റൺസിന് ഓൾ ഔട്ടായി. 36 റൺസ് നേടിയ മാർക്കസ് സ്റ്റോയിനിസാണ് ലക്നൗവിൻ്റെ ടോപ്പ് സ്കോറർ. കൊൽക്കത്തയ്ക്കായി ഹർഷിത് റാണ, വരുൺ ചക്രവർത്തി എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് പാഡ് കെട്ടിയിറങ്ങിയ ലക്നൗ ഒരിക്കൽ പോലും കൊൽക്കത്തയ്ക്ക് വെല്ലുവിളി ഉയർത്തിയില്ല. മികച്ച രീതിയിൽ പന്തെറിഞ്ഞ കെകെആർ നിശ്ചിത
click on malayalam character to switch languages