1 GBP = 111.76
breaking news
- വ്യാപാരയുദ്ധത്തിന് താത്കാലിക വിരാമം; പരസ്പരം തീരുവാ യുദ്ധം അവസാനിപ്പിച്ച് അമേരിക്കയും ചൈനയും
- 'ലോകമെങ്ങും സമാധാനം പരക്കട്ടെ'; ഇന്ത്യ-പാക് വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് മാര്‍പാപ്പ
- വരുമാനമായി ലഭിച്ച 7.50 കോടി രൂപ നഗരസഭ അക്കൗണ്ടിലേക്ക് എത്തിയിട്ടില്ല; തൃക്കാക്കര നഗരസഭയെ പിടിച്ചു കുലുക്കി ഓഡിറ്റ് റിപ്പോര്‍ട്ട്
- രാജാവ് കളമൊഴിയുന്നു; ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതായി വിരാട് കോഹ്ലി
- വ്യോമഗതാഗതം സാധാരണ നിലയിലേക്ക്; അടച്ചിട്ട 32 വിമാനത്താവളങ്ങള്‍ തുറന്നു
- ഇന്ത്യയുടെ ഭീകരവിരുദ്ധ നടപടികള്‍ക്ക് പൂര്‍ണ പിന്തുണ, പാകിസ്താനെ നേരിട്ടോളാം: ബലൂച് ലിബറേഷന്‍ ആര്‍മി
- INS വിക്രാന്തിന്റെ ലൊക്കേഷൻ തേടിയുള്ള ഫോൺ കാൾ; കോഴിക്കോട് സ്വദേശി അറസ്റ്റിൽ
ശബരിമല അയ്യപ്പനെ ക്രൂശ്ശിക്കുന്ന ഭക്തന്മാർ –കാരൂർ സോമൻ
- Oct 04, 2018

ആകാശനീലിമയിലേക് തലയുയർത്തി നിൽക്കുന്ന അയ്യപ്പനും ശബരിമലയും മലയാളികളുടെ പുണ്യമാണ്. വ്രതങ്ങൾ അനുഷ്ഠിച്ചു കൊണ്ട് ആ മഹാദേവനിൽ ശരണം പ്രാപിക്കുന്ന പാവപെട്ട ആരാധകരെ അപമാനിക്കുന്നവിധമാണ് കേരളത്തിലെ സുപ്രിം കോടതി വിധിയുമായി ബന്ധപ്പെട്ടുള്ള സംഘർഷങ്ങൾ ദൈനംദിനം നടക്കുന്നത്. ഇതെഴുതാൻ എന്നെ പ്രേരിപ്പിച്ചത് കേരളത്തിലെ ടി.വി. ചാനലുകളിൽ നടക്കുന്ന ചർച്ചകളാണ്. അതിൽ കൊട്ടൊരിടത്തും പാട്ടൊരിടത്തും എന്ന ഭാവത്തിലാണ് മുടി നീട്ടി വളർത്തിയ ഒരു യൗവനക്കാരന്റ പ്രതികരണങ്ങൾ. ഈ വെക്തി കുനറിയാതെ എപ്പോഴു൦ ഞെളിയുന്നു. പ്രതിപക്ഷ ബഹുമാനമില്ലാതെ തൊണ്ട കിറുന്നു, പൊള്ളയായ പ്രകടനം നടത്തുന്ന, അര മുറി ഇംഗ്ലീഷ് പറയുന്ന ഇത്തരക്കാരെ ചാനൽ ചർച്ചകളിൽ വിളിക്കുന്നത് ഇവരുടെ തൊണ്ട കഴുകി ശുദ്ധി ചെയാനാണോ? അവതാരകർ ഇതിലൊക്കെ രസിക്കുന്നു. മധ്യമ-അധികാര സ്വാധിനമുള്ളവർക് എവിടേയും എന്തും പറയാം, ചെയ്യാം. അതാണ് കലികാല അനുഭവങ്ങൾ. ഇതുപോലുള്ളവരുടെ ലക്ഷ്യ൦ സാമൂഹ്യ നന്മയല്ല മറിച്ചു് ഭരണ കേന്ദ്രങ്ങളിൽ നിന്നും അധികാരത്തിന്റ എന്തെങ്കിലും അപ്പക്കഷണം നാളെ കിട്ടും എന്ന ചിന്തയാണ്. ഇതുപോലുള്ള അരക്ഷിതരെ വിവേകമുള്ള രാഷ്ട്രീയ നേത്രുതും തിരിച്ചറിയണം. എല്ലാം രംഗങ്ങളിലും ഇതുപോലുള്ളവരെ കാണാം. അയ്യപ്പൻ നമുക് തട്ടികളിക്കാനുള്ള പന്താണോ?
കേരളത്തിലെ പ്രാചിന ദേവാലയങ്ങൾ വെറും കാവുകളായിരിന്നു. കാലം മാറിയപ്പോൾ അത് കുരകളായി മാറി. ആ കുട്ടത്തിൽ അയ്യപ്പനും അമ്മക്കും കാവുകളുണ്ടായിരുന്നു. കാലം മുന്നോട്ട് പോയപ്പോൾ അയ്യപ്പൻ ശാസ്താവും ‘അമ്മ ഭഗവതിയുമായി. ദേവി ദേവന്മാരെ പ്രീതിപ്പെടുത്താൻ മനുഷ്യകുരുതി, ആട്, കോഴി ബലി കൊടുത്തു, അതും മാറി. അയിത്ത൦, തൊട്ടുകൂടായിമയും, തീണ്ടിക്കൂടായിമയും ഹിന്ദുമതത്തിലെ അനാചാരമായിരിന്നു. അതും മാറി. അവർണ്ണരായ സ്ത്രീകൾ മാറു മറക്കാൻ പാടില്ല. അഥവ ആരെങ്കിലും മറച്ചാൽ അവരുടെ മുലകളിൽ ചുണ്ണാമ്പ് പുരട്ടി ജന മധ്യത്തിൽ നടത്തും. സുന്ദരികളായ സ്ത്രീകളെ പീഡിപ്പിക്കുക ഇതൊക്കെ അന്നത്തെ സവർണ്ണരുടെ ഒരു ക്രൂരവിനോദമായിരിന്നു. ഇന്നത്തെ ക്രൂരവിനോദങ്ങളാണ് മതം, ഭക്തി. വിശ്വാസം. അതിന് അന്ത്യ൦ കുറിച്ചത് 1825 ൽ വന്ന ക്രിസ്ത്യൻ മിഷനറിയമാരായിരുന്നു. അതിനെത്തുടർന്ന് ഹിന്ദു മതത്തിലെ ശക്തരായ സവർണ്ണർ പാവപെട്ട അവർണ്ണരെ പിഡിപിക്കാൻ തുടങ്ങി. അന്നത്തെ തിരുവതാംകൂർ രാജാക്കന്മാർ സവർണ്ണവർക് ഒപ്പം നിന്ന് ഓശാന പാടിയപ്പോൾ, പീഡനങ്ങൾ തുടന്നപ്പോൾ മദിരാശി ഗവർണരായിരുന്ന ബ്രിട്ടീഷ്‌കാരൻ ലോർഡ് ഹാരിസ് 1859 ൽ അവർ ണ്ണ സ്ത്രീകൾക് മാറ് മറക്കാം എന്ന നിയമമുണ്ടാക്കി സ്ത്രീകളോട് കാട്ടിയ വിവേചനം, അനീതി അവസാനിപ്പിച്ചു. ഇതുപോലെ എത്രയെത്ര ദുരാചാരങ്ങളാണ് ബ്രിട്ടീഷ്കാർ അവസാനിപ്പിച്ചത്. അവർ ഇന്ത്യയിൽ വന്നിലായിരുന്നുവെങ്കിൽ ഇന്ത്യയിലെ പാവങ്ങളുടെ ജീവിതം എത്ര ദുരിതപൂർണ്ണമാകുമായിരിന്നു. ഇന്ന് കാണുന്ന കോടതി വിധി മദിരാശി വിധിയുമായി കുട്ടി വായിക്കാനാണു് എനിക്കിഷ്ട൦. അർത്ഥശൂന്യമായ ദുരാചാരങ്ങൾ, ചട്ടങ്ങൾ ഏതു മതത്തിലായാലും മാറുന്നതിൽ എന്താണ് തെറ്റ്?
സ്ത്രീകളെ ആരാധനാലയങ്ങളിൽ പ്രവേശിപ്പിക്കാതിരിക്കുന്നത് മനുഷ്യാവകാശ ലംഘനം തന്നയാണ്. അവർ പ്രാചിന കേരളത്തിൽ ജിവിക്കുന്നവരല്ല ആധുനിക കേരളത്തിൽ ജീവിക്കുന്നവരാണ്. ഇത് ശബരിമലയിൽ മാത്രമല്ല മറ്റ് ദേവാലങ്ങളിലും നടപ്പാക്കണം. ഇന്ത്യൻ സ്ത്രീകളെ കൂടുതൽ പുരുഷന്മാരും രണ്ടാം തരക്കാരായി കാണുന്ന പ്രവണത അവസാനിപ്പിക്കണം. എത്രയോ നൂറ്റാണ്ടുകളായി അവർ പീഡിപ്പിക്കപ്പെടുന്നു. അവർ പുരുഷന് കൊട്ടാനുള്ള ചെണ്ടയല്ല. ഇന്ത്യയിൽ പുരുഷനാണ് സ്ത്രീയുടെ കരണത്തു അടിക്കുന്നതെങ്കിൽ വികസിത രാജ്യങ്ങളിൽ പുരുഷനാണ് ആ അടി വാങ്ങുന്നത്. അതിന്റ പ്രധാന കാരണം നിയമങ്ങൾ കഠിനമാണ്. പോലീസ്, കോടതിയൊന്നും രാഷ്ട്രീയക്കാരുടെ താളത്തിനു തുന്നുള്ളുന്ന ഉപകരണങ്ങളല്ല. ഭരണത്തിലുള്ളവർ അവരുടെ പണി ചെയ്താൽ മതി ഇവിടെ ചൊറിയേണ്ട എന്നർത്ഥം. സ്ത്രീകളെ അവർ ബഹുമാനിക്കുന്നു. അതാണ് രാത്രികാലങ്ങളിൽപോലും ഒരു ഭയവുമില്ലാതെ അവർ സഞ്ചരിക്കുന്നത്. ഇതിനൊക്കെ സ്ത്രീകളെ സജ്ജരാക്കേണ്ടത് അറിവും സംസ്കാരവുമുള്ള ഒരു സമൂഹമാണ്. അതിനവർ തയ്യാറല്ലെങ്കിൽ മുന്നോട്ടു വരേണ്ടത് വിദ്യാസമ്പന്നരായ യുവതികളാണ്.
ശബരിമലയിൽ സ്ത്രീകൾ പോകണോ വേണ്ടയോ എന്ന് തിരുമാനിക്കുന്നത് സ്ത്രീകളാണ്. അവിടെയും പുരുഷാധിപത്യ൦ തല പോക്കുന്നു. മനസ്സുള്ളവർ പോകട്ടെ. മനസ്സില്ലാത്തവർ വീട്ടിലിരിക്കട്ടെ. ജാതി- മതം- രാഷ്ട്രീയ൦ ഇതൊന്നും വിശ്വാസികളുടെ വിഷയമല്ല. ഓരൊ ദേവാലയത്തിലും ആചാരാനുഷ്ടാനങ്ങളുണ്ട്. അതവർ നിർവ്വഹിച്ചുകൊള്ളും. അവർക്ക് പേടി ഭയമില്ലാതെ ആരാധിക്കണം. അവരോടുള്ള ഈ ചിറ്റമ്മ നയം പുരുഷകേസരികൾ അവസാനിപ്പിക്കണം. ഇവിടെ പാരമ്പര്യ൦, ആചാരം, ഏത് വസ്ത്രം ധരിക്കണം, ഏത് മന്ത്ര ചരടു കെട്ടണം, ആർത്തവം ഉണ്ടോ ഇല്ലയോ ഇതൊക്കെ വെറും മുടന്തൻ ചോദ്യങ്ങളാണ്. ഈ മുടന്തൻ ചോദ്യ൦ ചോദിക്കുന്നവർ എന്തുകൊണ്ട് വിവാഹിതരായ പുജാരിമാരെ ശബരിമലയിൽ പൂജ ചെയ്യാൻ അനുവദിക്കുന്നു.? ആദ്യ൦ അവരെയല്ലേ പുറത്താക്കെണ്ടത്?
മുൻപ് സ്ത്രീകൾ ശബരിമലയിൽ പോകാതിരിന്നതിന്റ പ്രധാന കാരണം വൻ മലകളും കാടുകളും വന്യ ജീവികളും അവിടെയുള്ളതുകൊണ്ടാണ്. പുരാതന കാലങ്ങളിൽ പുരുഷന്മാർപോലും മല കയറാൻ ഭയന്നിരിന്നു. സ്വാമിമാർക് ഉള്ളിന്റയൂള്ളിൽ ആശങ്കകളാണ്. അന്ന് സ്വാമിമാർ മലക് പോകുമ്പോൾ അവർ മടങ്ങി വരുന്നതുവരെ വീട്ടുകാർക് കണ്ണീരും നൊമ്പരങ്ങളുമായിരിന്നു. കാക്കകൾക് ബലിച്ചോറുപോലെ വന്യജീവികൾക് മനുഷ്യനും ബലിച്ചോറായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇന്ന് ആരേയും വന്യ ജീവികൾ വന്ന് ആർത്തിയോടെ കൊത്തി വലിക്കുമെന്ന ഭയമില്ല. ആ ഭയമാണോ പുരുഷന്മാർക്കുള്ളത്?
നാരായണ ഗുരു തൃശ്ശൂരിലെ കാരമുക്കിൽ പ്രതിഷ്ഠിച്ച നിലവിളക്ക് ഇന്നും കത്തുന്നു. അത് ബ്രഹ്മത്തിന്റ പ്രതീകമാണ്. അത് പ്രകാശമാണ്. നമ്മുടെ എല്ലാം മതങ്ങളിലും പുരോഹിതവർഗ്ഗ൦ കണ്ടുപിടിച്ചിരിക്കുന്ന ധാരാളം തന്ത്രങ്ങളും കുതത്രങ്ങളുമുണ്ട്. അവിടെ പ്രഹരമേൽക്കുമ്പോൾ അവർ മത-രാഷ്ട്രീയക്കാരെ കുട്ടുപിടിക്കുന്നു. അവർ അൽമിയതാല്പര്യത്തേക്കാൾ ആഗ്രഹിക്കുന്നത് സാമ്പത്തിക വളർച്ചയും അധികാര കസ്സേരകുളുമെന്ന് വിശ്വാസികൾ തിരിച്ചറിയുന്നില്ല. ഇവരുടെ അപ്പക്കഷ്ണം തിന്നുന്നവർ അവർക്കായി സ്തുതിപാടുന്നു, തെരുവിലിറങ്ങുന്നു. ഇവർ രക്തദാഹികളായ ചങ്ങാതികളെന്നു ആര്ക്കും മനസ്സിലാകില്ല. ഞാനതു പറയാൻ കാരണം ഈശ്വരനെ സ്‌നേഹിക്കുന്നു, ആരാധിക്കുന്നവർക് ഒരിക്കലും പിശാചിന്റെ പ്രവർത്തികൾ ചെയ്യാൻ സാധിക്കില്ല. അയ്യപ്പനെ പ്രീതിപ്പെടുത്താൻ ചെയേണ്ടത് അവിടെ വരുന്ന അയ്യപ്പ ഭക്തജനത്തിന് വേണ്ടുന്ന സഹായം ചെയുകയാണ്. ഏത് ദേവാലയമായാലും ഒരു വ്യക്തിയുടെ ആരാധനാ സ്വാതന്ത്ര്യ൦ ആർക്കും നിഷേധിക്കാൻ അവകാശമില്ല. ശബരിമല വിഷയത്തെ എതിർക്കുന്നവർ കോടതിയിൽ പോയി ശക്തമായി വാദിച്ചു ജയിക്കയാണ് വേണ്ടത്. അതുമല്ലെങ്കിൽ അവര്ക് ചൈതന്യമാർന്ന ശക്തമായ നിലപാടുകൾ ഉണ്ടായിരിക്കണം. പരമ്പരാഗതമായ മത വിശ്വാസത്തിലെ അപരിഷ്‌കൃതത്വ൦ നമ്മുടെ നവോത്ഥാന നായകന്മാരെയും ലജ്ജിപ്പിക്കുന്നു. മനുഷ്യർ കെട്ടിപ്പൊക്കുന്ന മതങ്ങളുടെ ആയുസ്സു കുറഞ്ഞകൊണ്ടിരിക്കുന്നത്, അതിന്റ അന്ത്യ൦ നാം എത്രയോ കണ്ടു. ഇന്നത് വികസിത രാജ്യങ്ങളിലെ ക്രിസ്തുമത വിശ്വാസങ്ങളിൽ കണ്ടുതുടങ്ങിയിരിക്കുന്നു. മത മൗലികവാദികൾ ചുരുക്കം. നൂറ്റാണ്ടുകളായി ആരാധിച്ച റോമൻ ചക്രവർത്തിമാരുടെ ദേവി ദേവന്മാർ ഇന്നവിടെ സ്വർഗ്ഗത്തിലോ നരകത്തിലോ?
ആചാരങ്ങളുടെ പേരിൽ നമ്മൾ ഇപ്പോൾ അയ്യപ്പനെയാണ് വിചാരണ ചെയ്തുകൊണ്ടിരിക്കുന്നത്. ഏതു സംഘടനയായാലും ആല്മസുഖത്തിനായി ആൽമാവിനെ കച്ചവടച്ചരക് ആക്കരുത്. അയ്യപ്പനിൽ ആൽമസുഖം അനുഭവിക്കുന്ന സ്ത്രീകൾ അതനുഭവിക്കട്ടെ. അത് പുരുഷന്റ കുത്തകയാകരുത് . സിനിമക്കാർ ദൈവങ്ങളെ കച്ചവട൦ ചെയ്ത് ധാരാളം ലാഭമുണ്ടാക്കി. അതുപോലെ മത-രാഷ്ട്രീയക്കാർ ദൈവങ്ങളെ കച്ചവട൦ ചെയ്ത് ലാഭം കൊയ്യരുത്. വിശ്വാസത്തിന്റ പേരിൽ ആരൊക്കെ വിനാശം വിതക്കാൻ ശ്രമിച്ചാലൂം അതിന്റ ശിക്ഷ ഈശ്വരൻ നൽകുമെന്ന് ഓർക്കുക. അത് പല രൂപത്തിലും ഭാവത്തിലും ഇന്നല്ലെങ്കിൽ നാളെ നമ്മേ തേടി വരും. ഇപ്പോൾ നമ്മൾ കണ്ടത് ജല പ്രളയം, കൂട്ടിലടച്ച കന്യാസ്ത്രീകളുടെ കദ നകഥകൾ. അതിനാൽ നീതിയും സത്യവും കാരുണ്യവും സ്നേഹവും നിലനിർത്തുക. നാനാത്വത്തിൽ ഏകത്വ൦ എന്ന നമ്മുടെ സംസ്‍കാര൦ പോലെ എല്ല രംഗത്തും നമ്മുടെ പൂർവികർ പകർന്നു തന്ന സംസ്കാരം നിലനിർത്തുക. ആ സംസ്കാരം പുരോഹിത വർഗ്ഗത്തിന് ചവുട്ടിക്കുഴക്കാൻ കൊടുക്കരുത്. കാവിവസ്ത്രവും, ഭസ്മകുറിയും നീണ്ട താടിരോമവുമുള്ള നമ്മുടെ മഹാ പുരോഹിതന്മാർ എവിടെയാണ്? അയ്യപ്പന്റ പേരിൽ തെരുവീഥികളിലും ചാനലുകളിലും ഗുസ്തി നടക്കുമ്പോൾ അവർക്കൊന്ന് ദർശനം കൊടുത്തു നേരായ മാർഗ്ഗത്തിൽ വിശ്വാസികളെ നടത്താമായിരിന്നു. അവർ അരമനകളിൽ സന്യാസത്തിലാണോ?
യേശുക്രിസ്തുവിനെ ഗാൽഗുത്ത മലയിലേക് അടികൊടുത്തു ക്രൂശുമായി യൂദന്മാർ നടത്തിയപ്പോൾ നമ്മുടെ അയ്യപ്പനെ ശബരിമലയിലേക് കുരിശുമായ് വഴിനടത്തുന്നു. റോമൻ ഭരണാധികാരി പീലാത്തോസ് ഇവനിൽ ഞാനൊരു കുറ്റവും കാണുന്നില്ല എന്ന് വിധി നടത്തിയപ്പോൾ നമ്മുടെ ഭരണകൂടവും പിലാത്തോസിനെപോലെ കൈ കഴുകി ജനത്തിന് വിട്ടുകൊടുത്തു. ഇത് പിലാത്തോസിന്റ കാലമല്ല. നിർഭാഗ്യമെന്നു പറയാൻ മനുഷ്യമനസ്സിന്റ ഇരുണ്ട കോണിൽ ജീവിച്ചിരിക്കുന്ന ദുരാചാരങ്ങളും ദുരാഗ്രഹവും ഹിംസയും ഇത്തരം വിശ്വാസികളെ നയിക്കുന്നു. അയ്യപ്പനെ കുരിശ്ശിൽ തറച്ചു കൊല്ലാൻ യുദനെപോലെ മതവിശ്വാസം ആഴത്തിൽ വേരൂന്നിയിട്ടുള്ള ഒരു പറ്റം മലയാളികളും കുറെ പുരാതന പ്രമാണങ്ങൾക് അടിമകളയി ജീവിക്കുന്നവരും പുതിയ കാഴ്ചപ്പാടുകളില്ലാതെ വിശ്വാസങ്ങളെ കുഴിച്ചുമൂടുന്നു. ഇവിടെയെല്ലാം മത-രാഷ്ട്രീയ-അധികാര കുട്ടുകച്ചവടമാണ് നടക്കുന്നത്. അതിന്റ മറവിൽ അന്ധത, അരക്ഷിതാവസ്ഥ സമുഹത്തിൽ വളർത്തുന്നു. ഇത് ജനങ്ങൾ തിരിച്ചറിയണം. ഇവരിൽ മാറ്റങ്ങളുണ്ടാകാൻ ശാന്തിയും സമാധാനവും നൽകാൻ അയ്യപ്പനോട് പ്രാർത്ഥിക്കുന്നു. “ഓം ശാന്തി”. “ഓം
Latest News:
സോമർസെറ്റ് മലയാളി കൾച്ചറൽ അസോസിയേഷന് പുതുനേതൃത്വം; ഗിരീഷ് കുമാർ പ്രസിഡന്റ്, ബവറിൻ ജോൺ സെക്രട്ടറി, ടി...
യുക്മ ന്യൂസ് ടീം യോവിൽ: യുക്മ സൗത്ത് വെസ്റ്റ് റീജിയണിലെ പ്രമുഖ അസോസിയേഷനുകളിൽ ഒന്നായ സോമർസെറ്റ് ...Associationsകോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതു യോഗവും ഭാരവാഹികളൂടെ തിരഞ്ഞെടുപ്പും, പ്രസിഡന്റ് ജോബി ജോര്‍ജ...
കോള്‍ചെസ്റ്ററിലെ ആദ്യകാല മലയാളി സംഘടനയായ കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി വാര്‍ഷിക പൊതു യോഗവും ...Associationsനഴ്സുമാരെയും ഹെൽത്ത് കെയർ പ്രൊഫഷണൽസിനെയും ആദരിച്ച് ക്ലാക്ടൺ മലയാളി വെൽഫെയർ അസോസിയേഷൻ
ക്ലാക്ടൺ: ഇന്റർനാഷനൽ നഴ്സസ് ഡേയുടെ ഭാഗമായി ക്ലാക്ടൺ മലയാളി വെൽഫെയർ അസോസിയേഷൻ (CMWA) സംഘടിപ്പിച്ച “...Associationsവ്യാപാരയുദ്ധത്തിന് താത്കാലിക വിരാമം; പരസ്പരം തീരുവാ യുദ്ധം അവസാനിപ്പിച്ച് അമേരിക്കയും ചൈനയും
അമേരിക്ക-ചൈന വ്യാപാര യുദ്ധത്തിന് താത്കാലിക വിരാമം. പരസ്പരം തീരുവാ യുദ്ധം അവസാനിപ്പിച്ച് അമേരിക്കയും...Latest News'ലോകമെങ്ങും സമാധാനം പരക്കട്ടെ'; ഇന്ത്യ-പാക് വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: ലോകത്തോടുള്ള ആദ്യ അഭിസംബോധനയില്‍ ഇന്ത്യ-പാകിസ്താന് വെടിനിര്‍ത്തലിനെ സ്വാഗതം ച...Latest Newsവരുമാനമായി ലഭിച്ച 7.50 കോടി രൂപ നഗരസഭ അക്കൗണ്ടിലേക്ക് എത്തിയിട്ടില്ല; തൃക്കാക്കര നഗരസഭയെ പിടിച്ചു കു...
തൃക്കാക്കര നഗരസഭയെ പിടിച്ചു കുലുക്കി ഓഡിറ്റ് റിപ്പോര്‍ട്ട്. നഗരസഭയില്‍ വരുമാനമായി ലഭിച്ച 7.50 കോടി ...Latest Newsരാജാവ് കളമൊഴിയുന്നു; ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതായി വിരാട് കോഹ്ലി
അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വിരാട് കോഹ്ലി. ഇൻസ്റ്റഗ്രാമിലൂട...Latest Newsവ്യോമഗതാഗതം സാധാരണ നിലയിലേക്ക്; അടച്ചിട്ട 32 വിമാനത്താവളങ്ങള്‍ തുറന്നു
ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് അടച്ചിട്ട വിമാനത്താവളങ്ങൾ തുറന്നു. വെടിനിർത്തൽ പ...Latest News
Post Your Comments Here ( Click here for malayalam )
Press Esc to close
Latest Updates
- സോമർസെറ്റ് മലയാളി കൾച്ചറൽ അസോസിയേഷന് പുതുനേതൃത്വം; ഗിരീഷ് കുമാർ പ്രസിഡന്റ്, ബവറിൻ ജോൺ സെക്രട്ടറി, ടിനു തോമസ് ട്രഷറർ യുക്മ ന്യൂസ് ടീം യോവിൽ: യുക്മ സൗത്ത് വെസ്റ്റ് റീജിയണിലെ പ്രമുഖ അസോസിയേഷനുകളിൽ ഒന്നായ സോമർസെറ്റ് മലയാളി കൾച്ചറൽ അസോസിയേഷന്(എസ് എം സി എ, യോവിൽ) പുതു നേതൃത്വം. ഗിരീഷ് കുമാർ പ്രസിഡന്റായും ബവറിൻ ജോൺ സെക്രട്ടറിയായും ടിനു തോമസ് ട്രഷറാറായുമുള്ള പുതു നേതൃത്വ നിരയാകും സംഘടനയെ നയിക്കുക. മുൻ പ്രസിഡന്റ് ടോബിൻ തോമസ് സെക്രട്ടറി സിക്സൻ മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള എക്സിക്യു്ട്ടീവ് കമ്മിറ്റി ഇക്കഴിഞ്ഞ ഏപ്രിൽ 5, 6 തിയതികളിൽ ഓൺലൈനായി സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു
- കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതു യോഗവും ഭാരവാഹികളൂടെ തിരഞ്ഞെടുപ്പും, പ്രസിഡന്റ് ജോബി ജോര്‍ജ്, സെക്രട്ടറി സീമ ഗോപിനാഥ് കോള്‍ചെസ്റ്ററിലെ ആദ്യകാല മലയാളി സംഘടനയായ കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി വാര്‍ഷിക പൊതു യോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പൂം നൈലന്റ് വില്ലേജ് ഹാളില്‍ നടന്നൂ. ഞായറാഴ്ച അഞ്ചുമണിക്ക് ആരംഭിച്ച പൊതുയോഗത്തില്‍ പ്രസിഡറ്റ് ജോബി ജോര്‍ജ് സ്വാഗതവും സെക്രട്ടറി അജയ് പിള്ള കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടൂം അവതരിപ്പിച്ചു. ട്രഷറര്‍ രാജി ഫിലിപ്പ് വാര്‍ഷിക കണക്ക് അവതരണവും നടത്തി. പ്രസിഡന്റായി ജോബി ജോര്‍ജിനെ വീണ്ടും ഐക്യകണ്ഠേന തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികള്‍, സീമ ഗോപിനാഥ് (സെക്രട്ടറി), ടോമി പറയ്ക്കല്‍ (ട്രഷറര്‍) ജിമിന് ജോര്‍ജ്
- നഴ്സുമാരെയും ഹെൽത്ത് കെയർ പ്രൊഫഷണൽസിനെയും ആദരിച്ച് ക്ലാക്ടൺ മലയാളി വെൽഫെയർ അസോസിയേഷൻ ക്ലാക്ടൺ: ഇന്റർനാഷനൽ നഴ്സസ് ഡേയുടെ ഭാഗമായി ക്ലാക്ടൺ മലയാളി വെൽഫെയർ അസോസിയേഷൻ (CMWA) സംഘടിപ്പിച്ച “Angels of Clacton” എന്ന ശീർഷകത്തിലുള്ള സാംസ്ക്കാരിക ചടങ്ങിൽ, നഗരത്തിലെ നഴ്സുമാരെയും മറ്റ് ഹെൽത്ത് കെയർ പ്രൊഫഷണൽസിനെയും ആദരിച്ചു. ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ത്യാഗസമ്മത സേവനത്തെ അംഗീകരിച്ച് ആദരവ് പ്രകടിപ്പിക്കുന്നതിനായാണ് ആദ്യമായി ക്ലാക്ടണിൽ ഇങ്ങനെ ഒരു പരിപാടി സംഘടിപ്പിച്ചത്. അസോസിയേഷന്റെ സെക്രട്ടറി ശ്രീ. അനി ഫിലിപ്പ് (യുക്മാ ഈസ്റ്റ് ആംഗ്ലിയ റീജിയൻ സോഷ്യൽ മീഡിയ കോർഡിനേറ്റർ) വിശിഷ്ട അതിഥികളെ സ്വാഗതം ചെയ്യുകയും,
- വ്യാപാരയുദ്ധത്തിന് താത്കാലിക വിരാമം; പരസ്പരം തീരുവാ യുദ്ധം അവസാനിപ്പിച്ച് അമേരിക്കയും ചൈനയും അമേരിക്ക-ചൈന വ്യാപാര യുദ്ധത്തിന് താത്കാലിക വിരാമം. പരസ്പരം തീരുവാ യുദ്ധം അവസാനിപ്പിച്ച് അമേരിക്കയും ചൈനയും. മൂന്ന് മാസത്തേക്ക് ഇറക്കുമതി തീരുവയിൽ ഇളവ് നൽകി അമേരിക്ക. ചൈനീസ് ഉത്പന്നങ്ങൾക്ക് 145 ശതമാനത്തിൽ നിന്ന് 30%ശതമാനമായി തീരുവ കുറച്ചു. യുഎസ് ഉത്പന്നങ്ങൾക്ക് തീരുവ 125%ത്തിൽ നിന്ന് 10 ശതമാനത്തിൽ ആയി കുറച്ചു. ഈ മാസം 14നകം പുതിയ തീരുവ പ്രാബല്യത്തിലാകും. ജനീവയിൽ നടന്ന ദ്വിദിന ചർച്ചകൾക്ക് ശേഷമാണ് തീരുവയിൽ ഇളവ് വരുത്താനുള്ള തീരുമാനം. ഇതോടെ ആഗോള വിപണികളിൽ ഉണർവ്. ഇന്ത്യയടക്കമുള്ള
- ‘ലോകമെങ്ങും സമാധാനം പരക്കട്ടെ’; ഇന്ത്യ-പാക് വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് മാര്‍പാപ്പ വത്തിക്കാന്‍ സിറ്റി: ലോകത്തോടുള്ള ആദ്യ അഭിസംബോധനയില്‍ ഇന്ത്യ-പാകിസ്താന് വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് മാര്‍പാപ്പ. ശാശ്വത സമാധാനം പ്രതീക്ഷിക്കുന്നുവെന്നും ലിയോ പതിനാലാമന്‍ മാര്‍പാപ്പ പറഞ്ഞു. ഇനിയൊരു യുദ്ധം വേണ്ടെന്നും അദ്ദേഹം ലോകത്തിലെ പ്രധാനശക്തികളോട് ആവശ്യപ്പെട്ടു. യുക്രെയ്ൻ യുദ്ധത്തിലെ ശാശ്വത സമാധാനത്തിനും ഗാസയിലെ വെടിനിർത്തലിനും പാപ്പ ആഹ്വാനം ചെയ്തു. ‘വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് ആഹ്ലാദകരം. കൂടുതല്‍ ചര്‍ച്ചകളിലൂടെ ശാശ്വതമായ പരിഹാരം ഉണ്ടാകട്ടെ. സമാധാനത്തിന്റെ സന്ദേശം ലോകമെങ്ങും പരക്കട്ടെ. ലോകത്തെ പല ഭാഗങ്ങളിലുമുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് അയവ് വരട്ടെ’, അദ്ദേഹം പറഞ്ഞു. 267ാമത് മാര്‍പാപ്പയായി

ഇന്ന് ലോക നേഴ്സ് ദിനം; ആശംസകൾ നേർന്ന് യുക്മ ദേശീയ സമിതി /
ഇന്ന് ലോക നേഴ്സ് ദിനം; ആശംസകൾ നേർന്ന് യുക്മ ദേശീയ സമിതി
കുര്യൻ ജോർജ്ജ്, യുക്മ പിആർഒ & മീഡിയ കോർഡിനേറ്റർ ഇന്ന് ലോക നേഴ്സസ് ദിനം…. യുക്മയ്ക്കും അഭിമാനിക്കാം … യുക്മ നേഴ്സസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഓരോ റീജിയണനും കേന്ദ്രീകരിച്ച് നേഴ്സസ് ദിനം ആഘോഷിക്കുകയാണ്. യുക്മ നോർത്ത് വെസ്റ്റ് റീജിയനിൽ ഇക്കഴിഞ്ഞ ശനിയാഴ്ച്ച തുടക്കമിട്ട ആഘോഷം യുക്മ ദേശീയ ജനറൽ സെക്രട്ടറി ജയകുമാർ നായർ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. വര്‍ഷങ്ങള്‍ നീണ്ട കോവിഡ് മഹാമാരി കാലത്ത് നാം തിരിച്ചറിഞ്ഞ കരുതലിന്റെ മുഖമാണ് നഴ്സുമാരുടേത്. പ്രത്യേകിച്ച് എൻഎച്ച്എസ് ആശുപത്രികളിൽ വൈറസിനെതിരായ

യുക്മ നഴ്സസ് ഫോറം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷങ്ങളുടെ ദേശീയതല ഉദ്ഘാടനം യുക്മ ജനറൽ സെക്രട്ടറി ജയകുമാർ നായർ നിർവ്വഹിക്കും….. /
യുക്മ നഴ്സസ് ഫോറം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷങ്ങളുടെ ദേശീയതല ഉദ്ഘാടനം യുക്മ ജനറൽ സെക്രട്ടറി ജയകുമാർ നായർ നിർവ്വഹിക്കും…..
കുര്യൻ ജോർജ്ജ് (നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ) 2025 ലെ അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷങ്ങളുടെ ഭാഗമായി യുക്മ ദേശീയ സമിതി യുക്മ നഴ്സസ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നഴ്സസ് ഡേ സെലിബ്രേഷൻ്റെ ദേശീയതല ഉദ്ഘാടനം ഇന്ന് ലിവർപൂളിൽ യുക്മ ദേശീയ ജനറൽ സെക്രട്ടറി ജയകുമാർ നായർ നിർവ്വഹിക്കും. യുക്മ ദേശീയ ഭാരവാഹികളായ ഷിജോ വർഗീസ് , അലക്സ് വർഗീസ്, ബിജു പീറ്റർ, തമ്പി ജോസ്, എബ്രഹാം പൊന്നുംപുരയിടം റീജിയണൽ ഭാരവാഹികളായ ഷാജി തോമസ്

ഡിക്സ് ജോർജ്ജ് യുക്മ കേരളപൂരം വള്ളംകളി ജനറൽ കൺവീനർ /
ഡിക്സ് ജോർജ്ജ് യുക്മ കേരളപൂരം വള്ളംകളി ജനറൽ കൺവീനർ
കുര്യൻ ജോർജ്ജ് (നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ) യുക്മ ഇവൻ്റുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായ കേരളപൂരം വള്ളംകളിയുടെ ജനറൽ കൺവീനറായി ഡിക്സ് ജോർജ്ജിനെ യുക്മ ദേശീയ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ നിയോഗിച്ചതായി ജനറൽ സെക്രട്ടറി ജയകുമാർ നായർ അറിയിച്ചു. കേരളത്തിന് പുറത്ത് മലയാളികൾ സംഘടിപ്പിക്കുന്ന ആദ്യ മത്സര വള്ളംകളിയാണ് യുക്മ കേരള പൂരം വള്ളംകളി. 2022 – 2025 കാലയളവിൽ യുക്മ ദേശീയ ട്രഷററായി വളരെ മികച്ച പ്രകടനം കാഴ്ച വെച്ച

സോണിയ ലൂബി യുക്മ നഴ്സിംഗ് പ്രൊഫഷണൽ & ട്രെയിനിംഗ് ലീഡ് /
സോണിയ ലൂബി യുക്മ നഴ്സിംഗ് പ്രൊഫഷണൽ & ട്രെയിനിംഗ് ലീഡ്
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മയുടെ ഏറ്റവും പ്രധാനപ്പെട്ട പോഷക സംഘടനയായ യുക്മ നഴ്സസ് ഫോറത്തിന്റെ (UNF) നഴ്സിംഗ് പ്രൊഫഷണൽ & ട്രെയിനിംഗ് ലീഡായി സോണിയ ലൂബിയെ യുക്മ ദേശീയ നിർവ്വാഹക സമിതി നിയമിച്ചതായി ജനറൽ സെക്രട്ടറി ജയകുമാർ നായർ അറിയിച്ചു. യുക്മ നഴ്സസ് ഫോറത്തിൻ്റെ ആരംഭം മുതൽ സഹയാത്രികയായിരുന്ന സോണിയ ലൂബി, യു.എൻ.എഫ് നഴ്സസിന് വേണ്ടി സംഘടിപ്പിച്ച നിരവധി സെമിനാറുകളിലും കോവിഡ് കാലം മുതൽ നടത്തി വരുന്ന ഓൺലൈൻ ട്രെയിനിംഗ്കളിലും സ്ഥിരമായി

ഉണർന്നുയരാനും ഉയിർത്തെഴുന്നേൽക്കാനും ഒരു തിരുന്നാൾ…………ലോകത്തിന് ഈസ്റ്റർ നൽകുന്ന സന്ദേശം മഹത്തരം /
ഉണർന്നുയരാനും ഉയിർത്തെഴുന്നേൽക്കാനും ഒരു തിരുന്നാൾ…………ലോകത്തിന് ഈസ്റ്റർ നൽകുന്ന സന്ദേശം മഹത്തരം
എഡിറ്റോറിയൽ ആഗോള ക്രൈസ്തവർ യേശുദേവന്റെ ഉയിർപ്പ് തിരുന്നാൾ ആഘോഷിക്കുന്ന ഈ അവസരം ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വലിയ സന്ദേശങ്ങൾ പങ്കുവെക്കുന്ന അനുഗ്രഹീതമായ അവസരം കൂടിയാവുന്നു. ജീവിതത്തിൽ ഒരിക്കലെങ്കിലും വീഴ്ചകളിലൂടെയും പീഡാനുഭവങ്ങളിലൂടെയും കടന്നുപോകാത്തവരായി നമ്മിൽ ആരും ഉണ്ടാകില്ല. അത് വ്യക്തി ജീവിതങ്ങളിലാവാം, നമ്മൾ പ്രവർത്തിക്കുന്ന തൊഴിൽ-സാമൂഹ്യ രംഗങ്ങളിലാവാം. ഒരു വീഴ്ചയും സ്ഥിരമായുള്ളതല്ല. എല്ലാ വീഴ്ചകൾക്കുമപ്പുറം ഉയിർപ്പിന്റെ ഒരു തിരുന്നാളുണ്ടാകും. കാത്തിരുന്നാൽ കരഗതമാവുകതന്നെ ചെയ്യുന്ന നന്മയുടെ ഒരു ഉയിർപ്പു തിരുന്നാൾ. ഈസ്റ്ററിന്റെ സന്ദേശം സുവ്യക്തമാണ്. ഉയർത്തെഴുന്നള്ളിയ യേശുദേവൻ താൻ ദർശനം

click on malayalam character to switch languages