- ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ തെരഞ്ഞെടുക്കാനുള്ള സെലക്ഷൻ കമ്മിറ്റി യോഗം ഇന്ന്
- സംസ്ഥാനത്ത് കൂടുതൽ ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്; പാലക്കാട് ഓറഞ്ച് അലർട്ട്
- വയനാട് പോര, അമേഠിയിലും രാഹുൽ ഗാന്ധി എന്ന അഭ്യൂഹം ശക്തം; പോരാട്ടത്തിന് ഹിന്ദു-മുസ്ലിം കാർഡ് ഇറക്കി സ്മൃതി ഇറാനി
- ആർ. ഹരികുമാർ വിരമിച്ചു; ദിനേശ് കുമാർ ത്രിപാഠി പുതിയ നാവികസേന മേധാവി
- എംവിഡി ഉദ്യോഗസ്ഥര്‍ക്കെതിരായ പരസ്യ വിചാരണ; ടെസ്റ്റില്‍ മുഴുവന്‍ ഉദ്യോഗസ്ഥരും പരാജയപ്പെട്ടു
- ജമ്മു കശ്മീരിൽ മിന്നൽ പ്രളയം; അഞ്ചു പേർ മരിച്ചു
- ‘മേയറുണ്ട് സൂക്ഷിക്കുക’; KSRTC ബസ് തടഞ്ഞ് പോസ്റ്റർ ഒട്ടിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം
ചരിത്രം രചിച്ച കലയുടെ തിലകങ്ങളും പ്രതിഭകളും
- Nov 06, 2017
യുക്മയുടെ ചരിത്രത്താളിൽ പുതിയ ഒരു അദ്ധ്യായം എഴുതി ചേർത്തുകൊണ്ടാണ് ഈ വർഷത്തെ കലാതിലകം, കലാപ്രതിഭ അവാർഡുകൾ പ്രഖ്യാപിക്കപ്പെട്ടത്. കലാതിലകങ്ങൾ സൗത്ത് ഈസ്റ്റ് റീജിയൻ പങ്കുവെച്ചപ്പോൾ കലാപ്രതിഭകൾ യോർക്ഷയർ ആൻഡ് ഹംബർ റീജിയൻ ആണ് പങ്കുവെച്ചത്.
സൗത്ത് ഈസ്റ്റ് റീജിയണിലെ സംഗീത ഓഫ് ദി യുകെ യുടെ ശ്രദ്ധ വിവേക് ഉണ്ണിത്താനും സൗത്ത് ഈസ്റ്റ് റീജിയണിലെ തന്നെ ഡോർസെറ്റ് കേരളാ കമ്മ്യൂണിറ്റിയിലെ ഷാരോൺ ജെയിംസും സംയുക്ത കലാതിലകങ്ങളായി പ്രഖ്യാപിക്കപ്പെട്ടപ്പോൾ യോർക്ഷയർ ആൻഡ് ഹംബർ റീജിയനിലെ ഈസ്റ്റ് യോർക്ഷയർ കൾച്ചറൽ ഓർഗനൈസേഷനിലെ സാൻ ജോർജ്ജ് തോമസും ഷെഫീൽഡ് കേരള കൾച്ചറൽ അസോസിയേഷനിലെ ഹരികുമാർ വാസുദേവനുമാണ് കലാപ്രതിഭ പട്ടങ്ങൾ പങ്കുവെച്ചത്. ഈ നാല് കലാകാരേയാണ് യുക്മ ന്യുസ് ഇന്ന് വായനക്കാർക്കു പരിചയപ്പെടുത്തുന്നത്.
ലോയേർഡ്സ് ബാങ്കിലെ പ്രോഗ്രാം മാനേജരായ വിവേക് ഉണ്ണിത്താന്റെയും അലൈൻസ് ഗ്ലോബൽ അസ്സിസ്റ്റൻസിൽ അനാലിസ്റ് പ്രോഗ്രാമർ ആയ ആശാ ഉണ്ണിത്താന്റെയും മകളും ക്രോയിഡോണിലുള്ള പാർക് ഹിൽ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയുമായ ശ്രദ്ധ വിവേക് ഉണ്ണിത്താനാണു കലാതിലക പട്ടം പങ്കുവെച്ച ആദ്യകലാകാരി. സിനിമാറ്റിക് ഡാൻസ്, ലളിത ഗാനം, ഫാൻസി ഡ്രസ്സ് എന്നീ ഇനങ്ങളിൽ പതിനൊന്നു പോയന്റ് നേടിയാണ് ശ്രദ്ധ കലാതിലകമായത്.
സൗത്ത് ഈസ്റ്റ് റീജിയണിലെ സംഗീത ഓഫ് യുകെ അസ്സോസ്സിയേഷനിൽനിന്നും ദേശീയ കലാമേളയിൽ പങ്കെടുത്ത് ശ്രദ്ധ വിവേക് ഉണ്ണിത്താൻ എന്ന ഏഴു വയസുകാരി കലാതിലകം ആയതിൽ ഒരു അത്ഭുതവും കാണുന്നില്ല. എന്താണന്നല്ലെ? പലതാണ് കാരണങ്ങൾ.
ഒരു കലാ കുടുംബത്തിലെ ഒരു ചെറിയ കലാകാരിയാണ് ശ്രദ്ധ.
കലാമണ്ഡലം സത്യഭാമ എന്ന ഗുരുവിന്റെ കീഴിൽ നൃത്തം അഭ്യസിച്ച യുകെയിലെ തന്നെ മികച്ച ഒരു നർത്തകിയുടെയും യൂണിവേഴ്സിറ്റി തലത്തിൽ സമ്മാനങ്ങൾ വാരിക്കൂട്ടുകയും ചെയ്ത ഒരു അമ്മയുടെയും മകൾ. അമ്മയുടെ ഗുരുവിന്റെ കീഴിൽ ആദ്യത്തെ മൂന്നര വർഷക്കാലം നൃത്തം അഭ്യസിച്ച ശേഷം യുകെയിലെ തന്നെ പ്രശസ്തനായ ഷിജു മേനോന്റെ കീഴിലും നൃത്താഭ്യാസം തുടരുന്നു. പ്രശസ്ത സീരിയൽ നിർമ്മാതാവ് ശ്രീമുവിസ് ഉണ്ണിത്താന്റെ പേരകുട്ടിയായ ശ്രദ്ധ സ്വന്തം അച്ഛനോടൊപ്പം വല്യച്ഛൻ നിർമ്മിച്ചു മഴവിൽ മനോരമയിൽ പ്രക്ഷേപണം ചെയ്യുന്ന ‘മഞ്ഞുരുകും കാലം’ എന്ന സീരിയലിൽ അഭിനയിച്ചുകൊണ്ട് ചുരുങ്ങിയ കാലം കൊണ്ട് മലയാളം സീരിയൽ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറി. ശ്രീ ദുരൈ സുബ്രഹ്മണ്യത്തിന്റെ ശിഷ്യത്വത്തിൽ കർണ്ണാടക സംഗീതം അഭ്യസിക്കുന്നതോടൊപ്പം കീ ബോർഡും ഗിറ്റാറും കൈകാര്യം ചെയ്യുന്നു. ക്രോയിഡോൺ ഡ്രാമാ തീയേറ്റേഴ്സിന്റെ ശ്രീ ഗുരുവായൂരപ്പൻ എന്ന നാടകത്തിൽ ഗുരുവായൂരപ്പനായി ശ്രദ്ധ അഭിനയിച്ചിട്ടുണ്ട്.
ഈ വർഷത്തെ സൗത്ത് ഈസ്റ്റ് റീജിയണൽ കലാമേളയിൽ കലാതിലകം ആയിരുന്ന ഷാരോൺ ജൂനിയർ
വിഭാഗത്തിൽ മലയാളം പ്രസംഗമത്സരത്തിൽ ഒന്നാം സ്ഥാനവും, സിനിമാറ്റിക് ഡാൻസ്, കഥാപ്രസംഗം എന്നീ ഇനങ്ങളിൽ രണ്ടാംസ്ഥാനവും കരസ്ഥമാക്കിയാണ് ദേശീയ കലാതിലക പട്ടത്തിന് അവകാശിയായത്. ഈ വർഷത്തെ ദേശീയ കലാമേളയിൽ ഭാഷാകേസരി അവാർഡിന്റേയും സംയുക്ത ജേതാവായിരുന്നു ഷാരോൺ.
ഷിജോ ജെയിംസിന്റെയും മീന ജോസഫിന്റെയും മൂന്ന് പെൺമക്കളിൽ മൂത്ത കുട്ടിയായ ഷാരോൺ 2015 ലെ സൗത്ത് ഈസ്റ്റ് റീജിയണൽ കലാമേളയിലും കലാതിലകപട്ടം സ്വന്തമാക്കിയിരുന്നു. കലാദേവിയാൽ അനുഗ്രഹീതമായ ഒരു കുടുംബമാണിവരുടേത് എന്ന് പറഞ്ഞാൽ അത് ഒട്ടും അതിശയോക്തി കലർന്ന ഒന്നായിരിക്കില്ല. നല്ലൊരു ഗായകനായ ഷിജോ റീജിയണൽ കലാമേളകളിൽ സ്ഥിരമായി വിജയിക്കാറുണ്ട്. ഷിജോ പാടാത്ത ദേശീയ കലാമേളകളും വിരളം.
ഇളയ സഹോദരി ക്രിസ്റ്റീന ജെയിംസ് കഴിഞ്ഞ വർഷത്തെ സൗത്ത് ഈസ്റ്റ് റീജിയണൽ കലാമേളയിൽ സബ്ജൂനിയർ വ്യക്തിഗത ചാമ്പ്യൻ ആയിരുന്നു. ഏറ്റവും ഇളയ സഹോദരി ഹെലന ജെയിംസും യുക്മ റീജിയണൽ ഫാൻസിഡ്രസ് മത്സരത്തിന് പങ്കെടുത്തുകൊണ്ട് യുക്മ കലാമേളകൾ കീഴടക്കാൻ തുടക്കം കുറിച്ച് കഴിഞ്ഞു.വിദ്യാഭ്യാസത്തിലും ഉന്നത നിലവാരം പുലർത്തുന്ന ഷാരോൺ കലാരംഗത്തു പ്രതിഭതെളിയിക്കുന്ന വിദ്യാർഥികൾക്ക് മാതൃകകൂടിയാണ്. ജി.സി.എസ്.ഇ.ക്ക് ഒൻപത് A – സ്റ്റാറുകളും ഒരു A യും നേടിയ ഷാരോൺ ജെയിംസ് പൂളിലെ പാർക്സ്റ്റോൺ ഗ്രാമർ സ്കൂളിൽ A – ലെവൽ വിദ്യാർത്ഥിനിയാണ്.
ഷെഫീൽഡ് ഹാലം യൂണിവേഴ്സിറ്റിയിൽ നിന്നും ടെലികോം ആൻഡ് ഇലക്ട്രോണിക്സിൽ മാസ്റ്റേഴ്സ് ചെയ്ത സാൻ ജോർജ്ജ് തോമസ് എന്ന ഈ കലാകാരൻ ചുരുങ്ങിയ നാളുകളെയായുള്ളൂ യുക്മയുടെ വേദികളിൽ പ്രത്യക്ഷപ്പെടുവാൻ തുടങ്ങിയിട്ട്. ബാക്സ്റ്റർ ഹെൽത് കെയറിൽ വാലിഡേഷൻ എൻജിനീയറായി ജോലിചെയ്യുന്ന പാലക്കാട് സ്വദേശിയായ സാൻ സ്കൂൾ തലത്തിലെ മത്സരങ്ങളിൽ തെന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ടെങ്കിലും ഉപരി പഠനം തമിഴ്നാട്ടിലായിരുന്നതിനാൽ കോളേജ് തലത്തിൽ മത്സരത്തിന് അവസരം ലഭിച്ചിരുന്നില്ല .
തോമസ് – വത്സമ്മ ദമ്പതികളുടെ നാലുമക്കളിലെ മൂന്നു പെൺമക്കളും യൂത്ത് ഫെസ്റ്റിവലുകളിൽ ഡാൻസിനും പാട്ടിനും സമ്മാനങ്ങൾ വാങ്ങി വരുമ്പോൾ തനിക്കു എന്നാണു ഇതുപോലെ ഒരു സമ്മാനം കിട്ടുക എന്ന് സാൻ ആശിച്ചിട്ടുണ്ട് . കേരളത്തിലെ യുണിവേസിറ്റി മത്സരങ്ങളെ വെല്ലുന്ന യുക്മയുടെ വേദിയിൽ നിന്ന് ഇങ്ങനെ ഒരു അംഗീകാരം ലഭിച്ചപ്പോൾ തന്റെ ആ പഴയ ആഗ്രഹത്തിനു പൂർത്തീകരണമുണ്ടായ അനുഭവമാണ് സാൻ യുക്മാ ന്യൂസിനോട് പങ്കുവെച്ചത്. തനിക്കു ലഭിച്ച ഈ അംഗീകാരം തന്റെ പ്രിയ പ്പെട്ട അമ്മയ്ക്കും ഭാര്യക്കും യുകെയിൽ തന്റെ കലാപരമായ കഴിവുകളിൽ വളരുവാൻ സഹായിച്ച ഹള്ളിലുള്ള സുഹൃത്തുക്കൾക്കും ഒപ്പം ഞങ്ങളെ നയിക്കുന്ന ഞങ്ങളുടെ ദീപ ചേച്ചിക്കും സമർപ്പിക്കുന്നതായി അറിയിച്ചു.
ഭാര്യ ലിസയോടൊപ്പം ഹള്ളിൽ താമസിക്കുന്ന സാൻ, ഉടൻ തന്നെ ഞാനും ഒരു പിതാവാകും എന്ന സന്തോഷവും യുക്മാന്യസിനോട് പങ്കുവെച്ചു. ഓരോ വർഷങ്ങൾ കഴിയുമ്പോഴും നിലവാരം ഉയർന്നുകൊണ്ടിരിക്കുന്ന യുക്മ കലാമേളകൾ വളർന്നുവരുന്ന പ്രവാസി തലമുറയ്ക്ക് കിട്ടുന്ന ഒരു വലിയ വേദിയാണെന്നും എല്ലാ മാതാപിതാക്കളും ഈ അമൂല്ല്യമായ അവസരം തങ്ങളുടെ കുട്ടികൾക്കായി ഉപയോഗപ്പെടുത്തണം എന്നും സാൻ പറഞ്ഞു.
സ്കൂൾ കോളേജ് തലങ്ങളിൽ സംഗീതത്തിൽ സമ്മാനങ്ങൾ നേടിയിരുന്ന തിരുവനന്തപുരം പൂജപ്പുര സ്വദേശിയായ ഹരികുമാർ വാസുദേവൻ സത്വസിദ്ധമായ തന്റെ കഴിവുകൾ പൊടിതട്ടി എടുക്കുന്നത് യുക്മയുടെ വേദിയിൽ ആദ്യമായി മത്സരിക്കുവാൻ മൂന്ന് വർഷങ്ങൾക്ക് മുൻപ് ഹണ്ടിങ്ങ്ടൺ കലാമേളയിൽ പങ്കെടുക്കുന്നതിന് വേണ്ടിയായിരുന്നു . പൂജപ്പുര അബ്രഹാം മെമ്മോറിയൽ സ്കൂളിലെ പ്രാഥമീക വിദ്യാഭ്യാസത്തിനുശേഷം ഗവണ്മെന്റ് ആർട്സ് കോളേജിൽ നിന്നും ബിരുദവും കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ ഹരികുമാർ യൂണിവേഴ്സിറ്റി മത്സരവേദികളിലെ സ്ഥിരം സമ്മാനാർഹൻ ആയിരുന്നു. ഉള്ളൂർ സ്മാരക കവിതാ പാരായണമത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചിട്ടുള്ള ഹരികുമാർ ഓൾ ഇന്ത്യ റേഡിയോ പ്രോഗ്രാം കോർഡിനേറ്ററായിരുന്ന കിളിമാനൂർ വാസുദേവന്റെയും അംബിക വാസുദേവന്റെയും മകനാണ്.
ടെക് മഹീന്ദ്രയുടെ ഐ ടി കൺസൾട്ടന്റായി യുകെയിലേക്ക് വന്ന ഹരി ഇപ്പോൾ സൈബർ യു കെ യിൽ ജോലി ചെയ്യുന്നു. കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്നും സമ്മാനങ്ങൾ നേടി പടിയിറങ്ങുമ്പോൾ തന്റെ പാട്ടുകളും കവിതകളും ആസ്വദിച്ചിരുന്ന സഹപാഠിയായ നിഷയെ ജീവിതപങ്കാളിയായി കൂടെ കൂട്ടാനും ഹരി മറന്നില്ല. ഈ കലാമേളയിൽ സബ്ജൂയൂണിയർ വിഭാഗം ഗ്രുപ്പ് ചാമ്പ്യൻ ജിയാ ഹരികുമാർ ഏക മകളാണ്.
പ്രവാസ ജീവിതത്തിൽ അന്യമാകേണ്ടിയിരുന്ന കേരളീയ കലകളെ അടുത്ത തലമുറയ്ക്ക് പകർന്നു നൽകുവാൻ യുക്മ ചെയ്യുന്ന വിലമതിക്കാനാവാത്ത പ്രയഗ്നത്തിനു എങ്ങനെ നന്ദി പറയണമ് എന്ന് അറിയില്ല എന്നും കൂടുതൽ തനതു കലകളെ മത്സരവേദിയിലേക്ക് കൊണ്ടുവരുവാൻ ശ്രമിക്കണമെന്നും ഹരി യുക്മാ ന്യൂസിനോട് പറഞ്ഞു.
Latest News:
സ്കോട്ട്ലൻഡ് ഫസ്റ്റ് മിനിസ്റ്റർ ഹംസ യൂസഫ് രാജിവെച്ചു
എഡിൻബർഗ്: ഈ ആഴ്ച രണ്ട് അവിശ്വാസ വോട്ട് നേരിടേണ്ട സാഹചര്യത്തിൽ സ്കോട്ട്ലൻഡ് ഫസ്റ്റ് മിനിസ്റ്റർ (പ്രധ...ആസ്ട്രസെനെക വികസിപ്പിച്ച കോവിഡ് വാക്സിൻ ഗുരുതര പാർശ്വഫലത്തിന് കാരണമാകുമെന്ന് തുറന്നു സമ്മതിച്ച് കമ്പ...
ലണ്ടൻ: തങ്ങളുടെ കോവിഡ് വാക്സിൻ ഗുരുതര പാർശ്വഫലത്തിന് കാരണമാകുമെന്ന് ഇന്ത്യയിലടക്കം വ്യാപകമായി ഉപയോഗ...ഹാർവാർഡ് സർവകലാശാലയിൽ ഫലസ്തീൻ പതാക ഉയർത്തി വിദ്യാർത്ഥികളുടെ ഇസ്രായേൽ വിരുദ്ധ പ്രതിഷേധം: യു.എസ് കാമ്പ...
ന്യൂയോർക്ക്: ഗസ്സയിലെ മനുഷ്യക്കുരുതിക്കെതിരെ സമരം ചെയ്യുന്ന യു.എസിലെ വിദ്യാർഥികൾ ഹാർവാർഡ് സർവകലാശാല...ഗസ്സ: വെടിനിർത്തലും ബന്ദി കൈമാറ്റവും സാധ്യമാകുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് രാജ്യങ്ങൾ
കൈറോ: ഊർജിതമായ മധ്യസ്ഥ ശ്രമങ്ങൾക്കിടെ ഗസ്സയിൽ വെടിനിർത്തലും ബന്ദി കൈമാറ്റവും സാധ്യമാകുമെന്ന് പ്രതീക...പുതിയ നേതൃത്വനിരയുമായി യോവിൽ മലയാളി അസോസിയേഷൻ അടിമുടി മാറ്റങ്ങളുടെ പാതയിൽ
ഉമ്മൻ ജോൺ യോവിലെ സോമര്‍സെറ്റ് മലയാളി കൾച്ചറൽ അസോസിയേഷന്റെ (SMCA ) 2024 -25 വര്‍ഷത്തേക്കുള്ള ഭാരവ...ചെങ്കടലിൽ ബ്രിട്ടീഷ് എണ്ണക്കപ്പലിന് നേരെ വീണ്ടും ഹൂതി ആക്രമണം; കപ്പലിന് ചെറിയ തകരാറുകൾ മാത്രമെന്ന് യ...
സൻആ: ചെങ്കടലിൽ ബ്രിട്ടീഷ് എണ്ണക്കപ്പലിന് നേരെ യമനിലെ ഹൂതി വിമതരുടെ മിസൈലാക്രമണം. ആൻഡ്രോമെഡ സ്റ്റാർ ...യു.എസിലെ സർവകലാശാലകളിൽ ഇസ്രായേൽ വിരുദ്ധ സമരം; അടിച്ചമർത്താൻ നൂറുകണക്കിന് വിദ്യാർഥികളെ അറസ്റ്റ് ചെയ...
ന്യൂയോർക്ക്: അമേരിക്കൻ സൈനിക സഹായത്തോടെ ഇസ്രായേൽ ഗസ്സയിൽ നടത്തുന്ന നരനായാട്ട് അവസാനിപ്പിക്കണമെന്നാ...കാലിഫോർണിയയിൽ വാഹനാപകടം; രണ്ടു കുട്ടികളടക്കം മലയാളി കുടുംബത്തിലെ നാലുപേർ മരിച്ചു
പത്തനംതിട്ട: യു.എസിലെ കാലിഫോർണിയയിൽ കാർ മരത്തിലിടിച്ച് രണ്ട് കുട്ടികളടക്കം മലയാളി കുടുംബത്തിലെ നാല...
Post Your Comments Here ( Click here for malayalam )
Latest Updates
- ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ തെരഞ്ഞെടുക്കാനുള്ള സെലക്ഷൻ കമ്മിറ്റി യോഗം ഇന്ന് ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ തെരഞ്ഞെടുക്കാനുള്ള സെലക്ഷൻ കമ്മിറ്റി യോഗം ഇന്ന് അഹമ്മദാബാദിൽ ചേരും. മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടം പിടിക്കുമോ എന്നാണ് ആകാംക്ഷ. രോഹിത് ശർമ, വിരാട് കോലി, സൂര്യകുമാർ യാദവ്, ജസ്പ്രിത് ബുംറ, രവീന്ദ്ര ജഡേജ ട്വന്റി20 ലോകകപ്പിനുള്ള ടീമിൽ ഇടം ഉറപ്പിച്ചു. അഹമ്മദാബാദിൽ ചേരുന്ന സെലക്ഷൻ കമ്മറ്റി യോഗത്തിൽ നറുക്കു വീഴുന്ന ബാക്കി 10 പേർ ആരൊക്കെയാകും ആകാംക്ഷ നിലനിൽക്കുകയാണ്. യശസ്വി ജയ്സ്വാൾ ഓപ്പണറുടെ സ്ഥാനം പിടിച്ചാൽ ശുഭ്
- സംസ്ഥാനത്ത് കൂടുതൽ ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്; പാലക്കാട് ഓറഞ്ച് അലർട്ട് സംസ്ഥാനത്ത് കൂടുതൽ ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്. കോഴിക്കോട്, ആലപ്പുഴ ജില്ലകളിലാണ് മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. പാലക്കാട് ജില്ലയിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. ആലപ്പുഴ ജില്ലയിൽ ആദ്യമായാണ് രാത്രികാല ചൂട് മുന്നറിയിപ്പ് പുറപ്പെടുവിക്കുന്നത്. പാലക്കാടിനു പുറമെ തൃശൂർ ജില്ലയിലും ഉഷ്ണ തരംഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനം അതീവ ജാഗ്രതയില്ലാണ്. പാലക്കാട് ഇന്നലെ 41.3 ഡിഗ്രി സെൽഷ്യസും തൃശൂർ വെള്ളാനിക്കരയിൽ 40 ഡിഗ്രി സെൽഷ്യസും ചൂട് രേഖപ്പെടുത്തി. സാധാരണയെക്കാൾ 5 മുതൽ 5.5 ഡിഗ്രി സെൽഷ്യസ്
- വയനാട് പോര, അമേഠിയിലും രാഹുൽ ഗാന്ധി എന്ന അഭ്യൂഹം ശക്തം; പോരാട്ടത്തിന് ഹിന്ദു-മുസ്ലിം കാർഡ് ഇറക്കി സ്മൃതി ഇറാനി വയനാട്ടിലെ പോര് കഴിഞ്ഞ് രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കാൻ പോകുന്നുവെന്നും, പത്രിക സമർപ്പിക്കുന്നതിന് മുൻപ് അദ്ദേഹം രാമക്ഷേത്രം സന്ദർശിക്കുമെന്നും വാർത്ത പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്. എന്നാൽ അതിന് പിന്നാലെയിതാ, ബിജെപി സ്ഥാനാർത്ഥിയും അമേഠിയിലെ പാർട്ടിയുടെ സിറ്റിങ് എംപിയുമായ സ്മൃതി ഇറാനി അയോധ്യയിലെ രാമക്ഷേത്രത്തിൽ എത്തിക്കഴിഞ്ഞു. ഞായറാഴ്ചയായിരുന്നു സ്മൃതി ഇറാനിയുടെ സന്ദർശനം. വയനാടിൽ നിന്ന് രാഹുൽ അമേഠിയിലെത്തുമ്പോൾ ഹിന്ദുത്വ രാഷ്ട്രീയം പയറ്റിത്തന്നെ നേരിടാനുള്ള ശ്രമമാണ് ബിജെപി ക്യാംപിൽ നടക്കുന്നത്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രാമക്ഷേത്രത്തിൽ ദർശനം നടത്തിയ
- ആർ. ഹരികുമാർ വിരമിച്ചു; ദിനേശ് കുമാർ ത്രിപാഠി പുതിയ നാവികസേന മേധാവി ഇന്ത്യന്‍ നാവികസേന മേധാവി സ്ഥാനത്ത് നിന്ന് മലയാളിയായ അഡ് മിറൽ ആർ.ഹരികുമാർ വിരമിച്ചു. വൈസ് അഡ്മിറൽ ദിനേശ് കുമാർ ത്രിപാഠിയാണ് പുതിയ നാവിക സേനാ മേധാവി. നാവിക സേനയുടെ നവികരണത്തിനും ആധുനിക വത്ക്കരണത്തിനും മികച്ച സംഭാവന നല്‍കിയാണ് ആർ.ഹരികുമാർ പദവിയിൽ നിന്ന് വിരമിച്ചത്. എത് സാഹചര്യത്തിലും എത് മേഖലയിലും രാജ്യ താത്പര്യങ്ങൾ സംരക്ഷിക്കാൻ നാവിക സേനയ്ക്ക് സാധിക്കുമെന്ന് ദിനേശ് കുമാർ ത്രിപാഠി പറഞ്ഞു. പ്രൗഡ ഗംഭീരമായ ചടങ്ങിൽ ആണ് അഡ്മിറൽ ആർ ഹരികുമാർ നാവിക സേനാ മേധാവി
- എംവിഡി ഉദ്യോഗസ്ഥര്‍ക്കെതിരായ പരസ്യ വിചാരണ; ടെസ്റ്റില്‍ മുഴുവന്‍ ഉദ്യോഗസ്ഥരും പരാജയപ്പെട്ടു മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരായ പരസ്യവിചാരണ ടെസ്റ്റിൽ തിരുവനന്തപുരം മുട്ടത്തറയിലെ ടെസ്റ്റിൽ മുഴുവൻ ഉദ്യോഗസ്ഥരും പരാജയപ്പെട്ടു. മൂന്ന് ഉദ്യോഗസ്ഥർ റോഡ് ടെസ്റ്റ് പൂർത്തിയാക്കിയെങ്കിലും ഗ്രൗണ്ട് ടെസ്റ്റിൽ പരാജയപ്പെട്ടു. ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉറപ്പെന്ന് ഗതാഗത മന്ത്രിയുടെ ഓഫീസ് അറിയിച്ചു. 15 മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരെയാണ് വിളിച്ചുവരുത്തി ടെസ്റ്റ് നടത്തിയത്. ഗതാഗത മന്ത്രിയുടെ നിർദ്ദേശം ലംഘിച്ച് ദിവസം നൂറിലധികം ഡ്രൈവിംഗ് ടെസ്റ്റുകൾ നടത്തിയതിനാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ പരസ്യ വിചാരണയ്ക്ക് വിധേയമാക്കിയത്. 15 ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തി ഡ്രൈവിംഗ്
click on malayalam character to switch languages