- വിദേശ വിദ്യാര്‍ഥികളുടെ എണ്ണം കുറയ്ക്കാന്‍ കാനഡ: സ്റ്റഡി പെര്‍മിറ്റ് 35 ശതമാനം കുറയ്ക്കും
- ലെബനനിൽ വാക്കി ടോക്കി സ്ഫോടനങ്ങളിൽ മരണം 20; അടിയന്തര യോഗം വിളിച്ച് യുഎൻ
- തിരുപ്പതി ലഡു ഉണ്ടാക്കുന്നത് മൃഗക്കൊഴുപ്പും ഗുണവാരമില്ലാത്ത ചേരുവകളും ചേർത്ത് ; ആരോപണവുമായി എന്‍ ചന്ദ്രബാബു നായിഡു
- ഹേമ കമ്മിറ്റിക്ക് മുമ്പാകെയുള്ള 20 പേരുടെ മൊഴികൾ ഗൗരവമുള്ളത്; പ്രത്യേക അന്വേഷണ സംഘം
- 17 മണിക്കൂര്‍ നീണ്ട ദൗത്യം; രാജസ്ഥാനില്‍ കുഴല്‍ കിണറില്‍ കുടുങ്ങിയ കുട്ടിയെ രക്ഷപ്പെടുത്തി
- ‘അജ്മൽ ക്രിമിനൽ ആണെന്ന് അറിഞ്ഞിരുന്നില്ല’, ഞങ്ങൾ ലഹരി ഉപയോഗിക്കാറുണ്ട്’; ശ്രീകുട്ടിയുടെ മൊഴി
- എന്‍സിപിയില്‍ മന്ത്രിമാറ്റം ഉണ്ടാകുമെന്ന സൂചന നല്കി നേതാക്കള്‍; നാളത്തെ യോഗം നിര്‍ണായകം
ഇവരുടെ പ്രൗഢ നേതൃത്വം ഇനി യുക്മയെ നയിക്കും – പുതിയ യുക്മ നേതാക്കളെ നമുക്ക് പരിചയപ്പെടാം
- Feb 18, 2017
സജീഷ് ടോം
യുകെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മയുടെ 2017-2019 പ്രവര്‍ത്തന വര്‍ഷത്തേയ്ക്കുള്ള പുതിയ ദേശീയ ഭരണസമിതി നേതൃത്വം ഏറ്റെടുത്തു. ജനുവരി 28 ശനിയാഴ്ച്ച ബര്‍മിംഗ്ഹാമിലാണ് വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നത്. പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് മാത്യു അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി സജീഷ് ടോം 2015 – 2017 പ്രവര്‍ത്തന വര്‍ഷത്തെ റിപ്പോര്‍ട്ടും, ട്രഷറര്‍ ഷാജി തോമസ് വരവ്-ചെലവ് കണക്കുകളും അവതരിപ്പിച്ചു. തുടര്‍ന്ന് പൊതുയോഗം തെരഞ്ഞെടുപ്പ് പ്രക്രിയയിലേയ്ക്ക് കടന്നു. ആറ് ജനറല്‍ സീറ്റുകളിലേയ്ക്കും രണ്ട് വനിതാ സീറ്റുകളിലേക്കുമടക്കം എട്ട് സീറ്റുകളിലേയ്ക്കാണ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നത്. നോമിനേഷന് നടപടി ക്രമങ്ങള്‍ അവസാനിച്ചപ്പോള്‍ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേയ്ക്കുള്ള ജനറല്‍ സീറ്റില്‍ എതിരില്ലാതെ ഓസ്റ്റിന്‍ അഗസ്റ്റിന് തെരഞ്ഞെടുക്കപ്പെട്ടു. മത്സരം നടന്ന മറ്റ് ഏഴ് സീറ്റുകളിലേയ്ക്കും ഫലം പ്രവചനാതീതമെന്ന നിലയില്‍ പ്രചരണം നടന്നുവെങ്കിലും മാമ്മന്‍ ഫിലിപ്പ് നേതൃത്വം നല്കിയ പാനല്‍ ഒന്നടങ്കം മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ചു.
ആകെ പോള്‍ ചെയ്ത വോട്ട് – 168
വിജയിച്ച സ്ഥാനാര്‍ത്ഥികള്‍, സ്ഥാനം, അസോസിയേഷന്, റീജിയണ്‍, നേടിയ വോട്ട് എന്നിവ ക്രമത്തില്‍
മാമ്മന്‍ ഫിലിപ്പ് – (പ്രസിഡന്റ് (സ്റ്റഫോര്‍ഡ്ഷെയര്‍ മലയാളി അസോസിയേഷന്, സ്റ്റോക്ക് ഓണ്‍ ട്രന്റ്, മിഡ്ലാന്റ്സ്, 130)
റോജിമോന്‍ വര്‍ഗ്ഗീസ് – ജനറല്‍ സെക്രട്ടറി (റിഥം ഹോര്‍ഷം, സൗത്ത് ഈസ്റ്റ്, 109)
അലക്സ് വര്‍ഗ്ഗീസ് – ട്രഷറര്‍, (മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്, നോര്‍ത്ത് വെസ്റ്റ്, 117)
സുജു ജോസഫ് – വൈസ് പ്രസിഡന്റ് (സാലിസ്ബറി മലയാളി അസോസിയേഷന്, സൗത്ത് വെസ്റ്റ്, 118)
ഡോ. ദീപ ജേക്കബ് – വൈസ് പ്രസിഡന്റ് (ഈസ്റ്റ് യോര്‍ക്ക്ഷെയര്‍ കള്‍ച്ചറല്‍ ഓര്ഗനൈസേഷന് ഹള്‍, യോര്‍ക്ക്ഷെയര്‍, 104)
ഓസ്റ്റിന്‍ അഗസ്റ്റിന് – ജോയിന്റ് സെക്രട്ടറി (ബെഡ്ഫോര്‍ഡ് മലയാളി അസോസിയേഷന്, ഈസ്റ്റ് ആംഗ്ലിയ, എതിരില്ലാതെ വിജയിച്ചു)
സിന്ധു ഉണ്ണി – ജോയിന്റ് സെക്രട്ടറി (സാല്‍ഫോര്‍ഡ് മലയാളി അസോസിയേഷന്, നോര്‍ത്ത് വെസ്റ്റ്, 108)
ജയകുമാര്‍ നായര്‍ – ജോയിന്റ് ട്രഷറര്‍ (വെന്‍സ്ഫീല്‍ഡ് മലയാളി അസോസിയേഷന്, മിഡ്ലാന്റ്സ്, 119)
പരിചയസമ്പന്നരും പുതുമുഖങ്ങളും ഉള്‍പ്പെട്ട മികവുറ്റ ഭരണസമിതിയാണ് 2017-2019 പ്രവര്ത്തനവര്ഷത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. വിജയികളായവരെ താഴെ പരിചയപ്പെടുത്തുന്നു.
പ്രസിഡന്റ്: മാമ്മന്‍ ഫിലിപ്പ്
സ്ക്കൂള് തലം മുതല്‍ നേതൃരംഗത്ത് സജീവമായിരുന്നു മാമ്മന്‍. പത്തനംതിട്ട കോഴഞ്ചേരി സെന്റ് തോമസ് ഹൈസ്ക്കൂള് ലീഡര്‍, ജില്ലാ ഇന്റര്‍സ്ക്കൂള്‍ ലീഡര്‍, കോഴഞ്ചേരി സെന്റ് തോമസ് കോളേജ് കൗണ്‍സിലര്‍, കെ.എസ്.യു യൂണിറ്റ് തലം മുതല്‍ ജില്ലാ വൈസ് പ്രസിഡന്റ് വരെ വിവിധസ്ഥാനങ്ങള് എന്നിവ വഹിച്ചിട്ടുണ്ട്. ദുബായ് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഭാരവാഹി, ഒ.ഐ.സി.സി യു.കെ ദേശീയ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 2003ല്‍ യു.കെയിലെത്തിയ ശേഷം സ്റ്റഫോര്‍ഡ്ഷെയര്‍ മലയാളി അസോസിയേഷന്റെ സ്ഥാപക സെക്രട്ടറി, യുക്മയുടെ സ്ഥാപക ഓര്‍ഗനൈസിംഗ് സെക്രട്ടറി, അഞ്ചാമത് ഭരണസമിതിയില്‍ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
ഫിലിപ്സ് ക്ലെയിംസ് കമ്പനി മാനേജിങ് ഡയറക്ടറാണ് മാമ്മന്‍. പത്തനംതിട്ട കോഴഞ്ചേരി കുന്നേല്‍ കെ.എം. ഫിലിപ്പിന്റെയും അന്നമ്മയുടേയും മകനാണ്. ഭാര്യ: റാണി. റബേക്ക ആന്‍, ആദം ഫിലിപ്പ്, ഡേവിഡ് ഫിലിപ്പ് എന്നിവര്‍ മക്കളാണ്.
ജനറല്‍ സെക്രട്ടറി: റോജിമോന്‍ വറുഗ്ഗീസ്
കോട്ടയം നാട്ടകം ഗവ. കോളേജ് പ്രീഡിഗ്രി, ബാംഗ്ലൂര്‍ ശേഖര്‍ കോളേജില്‍ നിന്നും നഴ്സിംഗ് പൂര്‍ത്തീകരിച്ച് 2005ല്‍ യുകെയിലെത്തിയ റോജിമോന്‍ ഹോര്‍ഷം റിഥം അസോസിയേഷന്റെ പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. യുക്മ സൗത്ത് ഈസ്റ്റ് സൗത്ത് വെസ്റ്റ് റീജിയന്റെ ട്രഷറര്‍, പ്രസിഡന്റ്, സൗത്ത് ഈസ്റ്റ് റീജിയന്റെ പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രൈം കെയര്‍ നഴ്സിംഗ് ഏജന്‍സി മാനേജിങ് ഡയറക്ടറായ റോജിമോന്‍ കോട്ടയം അമയന്നൂര്‍ പാലൂത്താനം വറുഗീസ് പി.കെ.യുടേയും അന്നമ്മയുടേയും മകനാണ്. ഭാര്യ: നിമിഷ. മക്കള്‍: ആഷ്വിന്, ആര്‍ച്ചി.
ട്രഷറര്‍ : അലക്സ് വര്‍ഗ്ഗീസ്
യുകെയിലെ മലയാളി സംഘടനാ രംഗത്തും യുക്മയിലും ഏറ്റവുമധികം പരിചയസമ്പന്നനായ വ്യക്തിയാണ് അലക്സ് വര്‍ഗ്ഗീസ്. മാഞ്ചസ്റ്റര്‍ എം.എം.സി.എയുടെ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍, മാഞ്ചസ്റ്റര്‍ സെന്റ് തോമസ് ആര്.സി. ചര്‍ച്ച് ട്രസ്റ്റി എന്നിങ്ങനെ പ്രവര്‍ത്തിച്ചിട്ടുണ്ട്. യുക്മയുടെ രണ്ട്, മൂന്ന്, നാല് ദേശീയ ഭരണസമിതികളില്‍ യഥാക്രമം ജോയിന്റ് സെക്രട്ടറി, ജോയിന്റ് ട്രഷറര്‍, നാഷണല്‍ കമ്മറ്റി അംഗം, പി.ആര്.ഒ. എന്നീ സ്ഥാനങ്ങളും വഹിച്ചു.
എറണാകുളം ആമ്പലൂര്‍ ചെറുവള്ളില്‍ പരേതനായ സി.സി. വര്‍ഗ്ഗീസ് – കൊച്ചുത്രേ്യസ്യ ദമ്പതികളുടെ മകനാണ്. കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ് ഹൈസ്ക്കൂള് കെ.എസ്.യു. യൂണിറ്റ് പ്രസിഡന്റായിട്ടാണ് പൊതുരംഗത്ത് സജീവമാകുന്നത്. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജില്‍ നിന്നും പ്രീഡിഗ്രിയും കളമശ്ശേരി എച്ച്.എം.ടിയില്‍ നിന്നും മെക്കാനിക്കല്‍ ഡിപ്ലോമയും നേടിയ ശേഷം കേരളാ പോലീസില്‍ ചേര്‍ന്നു. പോലീസ് അസോസിയേഷന് ജില്ലാ കമ്മറ്റി അംഗമായിരുന്നു. ഭാര്യ: ബെറ്റിമോള്‍ സൗത്ത് മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുന്നു. മക്കള്‍: അനേഖ, അഭിഷേക്, ഏഡ്രിയേല്‍.
വൈസ് പ്രസിഡന്റ് : സുജു ജോസഫ്
തിരുവനന്തപുരം തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ്, പന്തളം ഗവ. പോളിടെക്നിക്ക് എന്നിവിടങ്ങളിലെ പഠനകാലത്ത് എസ്.എഫ്.ഐ നേതൃരംഗത്ത് സജീവമായുണ്ടായിരുന്ന സുജു, എട്ട് വര്‍ഷത്തോളം ദുബായിലെ പ്രവാസജീവിതകാലത്ത്, പ്രമുഖ ഇടതുപക്ഷ സംഘടനയായ ‘ദല’യുടെ സജീവ പ്രവര്‍ത്തകനായിരുന്നു. 2005ല്‍ യു.കെയിലെത്തിയ ശേഷം ഇടതുപക്ഷ പ്രസ്ഥാനമായ ചേതനയു.കെ.യുടെ നേതൃരംഗത്തും സജീവമായിട്ടുണ്ട്. ചേതന വൈസ് പ്രസിഡന്റ്, സാലിസ്ബറി മലയാളി അസോസിയേഷന്റെ പ്രസിഡന്റ്, സെക്രട്ടറി, യുക്മ സൗത്ത് ഈസ്റ്റ്-സൗത്ത് വെസ്റ്റ് റീജിയന്റെ വൈസ് പ്രസിഡന്, സൗത്ത് വെസ്റ്റ് റീജിയന്റെ പ്രഥമ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം കഴക്കൂട്ടം ശാന്തിനഗര്‍ സാഫല്യം വീട്ടില്‍ പി എഫ് ജോസഫ് – ഹെലന് എന്നിവരുടെ മകനാണ്. ഭാര്യ: മേരി, മക്കള്‍: ലെന, സാന്ദ്ര.
വൈസ് പ്രസിഡന്റ് : ഡോക്ടര്‍ ദീപ ജേക്കബ്
യുക്മ നേതൃനിരയില്‍ പുതുമുഖമാണ് ഡോ.ദീപ. കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും എം.ബി.ബി.എസ്. നേടിയ ശേഷം യു.കെ.യിലെത്തി ഗൈനക്കോളജിയിലും പാത്തോളജിയിലും ട്രെയിനിംഗ് നേടി. എഫ്.ആര്.സി. പാത്ത് പരീക്ഷ പാസ്സായ ശേഷം ലീഡ്സ് സെന്റ് ജെയിംസ് ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്നു. ഫാമിലി പ്ലാനിംഗ്, ഗൈനക്കോളജി എന്നിവയില്‍ ഡിപ്ലോമ നേടിയിട്ടുണ്ട്. യൂറോപ്യന്‍ പാത്തോളജി കോണ്ഫ്രന്സില് ട്രയിനി ക്വിസില്‍ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. 2015 സ്വിറ്റ്സര്‍ലന്റ് ‘കേളി’ കലാമേളയില്‍ ഫോട്ടോഗ്രാഫിയില്‍ സമ്മാനവും സ്വന്തമാക്കി. മൂവാറ്റുപുഴ വാളകം വരിക്ലായില്‍ ഡോ. ജോജി കുര്യാക്കോസിന്റെ ഭാര്യയാണ്. മകള്‍: ഈവ മരിയ കുര്യാക്കോസ്.
ജോയിന്റ് സെക്രട്ടറി: ഓസ്റ്റിന്‍ അഗസ്റ്റിന്
ബെഡ്ഫോര്‍ഡ് മലയാളി അസോസിയേഷന് പ്രസിഡന്റ്, സെക്രട്ടറി, യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണല്‍ സെക്രട്ടറി, സ്പോര്‍ട്ട്സ് കോര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ശേഷമാണ് യുക്മ ദേശീയ നേതൃനിരയിലേയ്ക്ക് ഓസ്റ്റിന്‍ കടന്നു വരുന്നത്. കളമശ്ശേരി സെന്റ് പോള്‍സില്‍ നിന്നും പ്രീഡിഗ്രി, ബാംഗ്ലൂര്‍ എംവി.ജെ എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് നേടിയ ഓസ്റ്റിന്‍ ലണ്ടനില്‍ പാനാസോണിക് കമ്പനിയില്‍ പ്രൊജക്ട് മാനേജരാണ്. ആലുവ മേനാച്ചേരില്‍ അഗസ്റ്റിന് ജേക്കബ് -ത്രേ്യസ്യാമ്മ ദമ്പതികളുടെ മകനാണ്. സ്റ്റീവനേജ് ലിസ്റ്റര്‍ ഹോസ്പിറ്റലില്‍ മേട്രനായ ദീപയാണ് ഭാര്യ. മക്കള്‍: ഫീലിക്സ്, ഫെലിസ്റ്റ.
ജോയിന്റ് സെക്രട്ടറി: സിന്ധു ഉണ്ണി
യുക്മ നേതൃരംഗത്ത് പുതുമുഖമാണങ്കിലും യുകെയിലെ മലയാളി സംഘടനാ നേതൃരംഗത്ത് ശ്രദ്ധേയയായ വനിതകളിലൊരാളാണ് സിന്ധു. സാല്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റെ സെക്രട്ടറി, ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ ഹിന്ദു കമ്മ്യൂണിറ്റിയുടെ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു. മണര്‍കാട് സെന്റ് മേരീസ് കോളേജില്‍ നിന്നും പ്രീഡിഗ്രി, കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും ബി.എസ്.സി. നഴ്സിംഗ് എന്നിവ പൂര്‍ത്തീകരിച്ചതിനു ശേഷം ബാംഗ്ലൂര്‍ നിംഹാന്‍സില്‍ ജോലി ചെയ്തതിനു ശേഷമാണ് 2003ല്‍ യു.കെയിലെത്തുന്നത്. ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മെന്റല്‍ ഹെല്‍ത്ത് ട്രസ്റ്റില്‍ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുന്നതിനൊപ്പം സാല്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ എം.എസ്.സി. നഴ്സിങ് പൂര്‍ത്തിയാക്കി വരുന്നു. കോട്ടയം കുറവിലങ്ങാട് പൗര്‍ണ്ണമിയില്‍ സുനില്‍ ഉണ്ണിയാണ് ഭര്‍ത്താവ്. മക്കള്‍: ഗോകുല്‍ ഉണ്ണി, അരുണ്‍ ഉണ്ണി.
ജോയിന്റ് ട്രഷറര്‍ : ജയകുമാര്‍ നായര്‍
സ്ക്കൂള് തലം മുതല്‍ പൊതുരംഗത്ത് സജീവമായ ജയകുമാര്‍ നായര്‍ പത്തനംതിട്ട റാന്നി വെച്ചൂച്ചിറ ഗവ. സ്കൂള്‍, റാന്നി സെന്റ് തോമസ് കോളേജ് എന്നിവിടങ്ങളിലെ കെ.എസ്.യു. നേതൃരംഗത്ത് സജീവമായിരുന്നു. കെ.എസ്.യു. റാന്നി താലൂക്ക് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ബി.എ. എക്കണോമിക്സിനു ശേഷം ബാംഗ്ലൂര്‍ സര്‍വോദയ നഴ്സിംഗ് സ്ക്കൂളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി യു.കെ.യിലെത്തി. റോയല്‍ വോള്‍വര്‍ഹാംപ്ടണ്‍ ട്രസ്റ്റിനു കീഴിലുള്ള ന്യൂ ക്രോസ് ഹോസ്പിറ്റലില്‍ നഴ്സായി ജോലി ചെയ്യുന്നു. വെന്‍സ്ഫീല്‍ഡ് മലയാളി അസോസിയേഷന് പ്രസിഡന്റ്, റാന്നി മലയാളി കമ്മ്യൂണിറ്റി വൈസ് പ്രസിഡന്റ്, നായര്‍ സര്‍വീസ് സൊസൈറ്റി മിഡ്ലാന്റ്സ് മേഖലാ കണ്‍വീനര്‍, യുക്മ നഴ്സസ് ഫോറം ജോയിന്റ് സെക്രട്ടറി, യുക്മ മിഡ്ലാന്റ്സ് റീജണല്‍ ആര്‍ട്ട്സ് കോര്‍ഡിനേറ്റര്‍, റീജണല്‍ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ഷീജ. മക്കള്‍: ആനദ്, ആദിത്യ.
Latest News:
ആവേശമായി ഷ്രോപ്ഷ്യർ മലയാളി കൾച്ചറൽ അസ്സോസിയേഷന്റെ (SMCA) ഓണാഘോഷം “ഓണാവേശം 2K24”
ഷ്രോപ്ഷ്യർ മലയാളി കൾച്ചറൽ അസ്സോസിയേഷന്റെ (SMCA) ഓണാഘോഷം സെപ്റ്റംബർ 13ന് ശനിയാഴ്ച ടെൽഫോർഡിൽ ഉള്ള ചാൽ...Associationsടോണ്ടൻ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു..
ഇംഗ്ലണ്ടിലെ സോമർസെറ്റ് കൗണ്ടിയിൽ ടോണ്ടൻ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ഓണാഘോഷ...Associationsലബനാനിൽ ‘പേജർ ആക്രമണം’; ഒമ്പത് മരണം, 3000 പേർക്ക് പരിക്ക്
ബൈറൂത്: ലബനീസ് സായുധ ഗ്രൂപ്പായ ഹിസ്ബുല്ല ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന ‘...Worldറഷ്യൻ ദേശീയ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി മെറ്റ
മോസ്കോ: വിദേശ രാജ്യങ്ങളിലെ ജനങ്ങളെ സ്വാധീനിക്കാൻ ശ്രമിക്കുന്നെന്ന് ആരോപിച്ച് റ...Worldഇംറാൻ ഖാനെ സൈനിക കോടതി വിചാരണ ചെയ്യില്ലെന്ന് സർക്കാർ ഹൈകോടതിയിൽ
ഇസ്ലാമാബാദ്: കഴിഞ്ഞ വർഷം നടന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാനെ സ...Worldബർമിംഗ് ഹാമിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ആസ്ഥാന മന്ദിരം മാർ യൗസേഫ് പാസ്റ്ററൽ സെന്റർ മാർ റാഫേൽ തട്ടിൽ...
ഷൈമോൻ തോട്ടുങ്കൽ ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ആസ്ഥാന മന്ദിരം മാർ യൗസേഫ് പാസ്റ്റ...Spiritualകാത്തിരിപ്പിന് വിരാമം. ബ്രിസ്റ്റോൾ സീറോ-മലബാർ പള്ളിയുടെ കൂദാശയും വെഞ്ചരിപ്പും ബുധനാഴ്ച 6 മണിക്ക്
ബ്രിസ്റ്റോൾ-: ബ്രിസ്റ്റോളിലെ സീറോ- മലബാർ സമൂഹത്തിന്റ ചിരകാലാഭിലാഷം പൂർത്തിയാവുന്നതിന്റെ നിർവ്രതിയില...Spiritualചരിത്രം കുറിച്ച ബഹിരാകാശ നടത്തം പൂർത്തിയാക്കി സ്പേസ് എക്സ് തിരിച്ചെത്തി
ന്യൂയോർക്: ലോകത്തിലെ ആദ്യത്തെ സ്വകാര്യ ബഹിരാകാശ നടത്ത ദൗത്യം വിജയകരമായി പൂർത്തിയാക്കി സ്പേസ് എക...World
Post Your Comments Here ( Click here for malayalam )
Latest Updates
- വിദേശ വിദ്യാര്‍ഥികളുടെ എണ്ണം കുറയ്ക്കാന്‍ കാനഡ: സ്റ്റഡി പെര്‍മിറ്റ് 35 ശതമാനം കുറയ്ക്കും വിദ്യാര്‍ത്ഥികള്‍ക്കുള്ള കുടിയേറ്റ നിയമങ്ങള്‍ കടുപ്പിച്ച് കാനഡ. ഈ വര്‍ഷം വിദേശ വിദ്യാര്‍ഥികള്‍ക്ക് നല്കുന്ന സ്റ്റഡി പെര്‍മിറ്റ് 35 ശതമാനം കുറയ്ക്കുമെന്നും അടുത്ത വര്‍ഷം അതിന്റെ 10 ശതമാനം കൂടി കുറക്കുമെന്നും പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ എക്സില്‍ കുറിച്ചു. താല്‍ക്കാലിക താമസക്കാരുടെ എണ്ണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി എന്നാണ് വിശദീകരണം. ഇതോടൊപ്പം തന്നെ വര്‍ക്ക് പെര്‍മിറ്റിനുള്ള യോഗ്യതാ മാനദണ്ഡങ്ങളും കര്‍ശനമാക്കും. അനുവദിക്കുന്ന സ്റ്റഡി പെര്‍മിറ്റുകളുടെ എണ്ണം 2024ലെ 4,85,000ല്‍ നിന്നും 2025 ആകുമ്പോഴേക്കും 4,37,000 ആയി കുറയ്ക്കാനാണ് കാനഡ
- ലെബനനിൽ വാക്കി ടോക്കി സ്ഫോടനങ്ങളിൽ മരണം 20; അടിയന്തര യോഗം വിളിച്ച് യുഎൻ ലെബനനിൽ വാക്കി ടോക്കി സ്ഫോടനങ്ങളിൽ മരണം 20 ആയി. 450 പേർക്ക് പരുക്കേറ്റു. പേജർ പൊട്ടിത്തെറിച്ച് 12 പേർ മരിച്ചതിന് പിന്നാലെയാണ് സ്ഫോടന പരമ്പര ഉണ്ടായത്. ഹിസ്ബുല്ലയുടെ ആശയവിനിമയ സംവിധാനങ്ങൾ തകരാറിലായതായി റിപ്പോർട്ട്. അതിനിടെ ലെബനനിലെ സ്ഫോടന പരമ്പരയുടെ പശ്ചാത്തലത്തിൽ ഐക്യരാഷ്ട്ര സഭ രക്ഷാസമിതി അടിയന്തിര യോഗം വിളിച്ചു. ഈ ആഴ്ച യോഗം ചേരാനാണ് യു എൻ തീരുമാനിച്ചിരിക്കുന്നത്. ലെബനനിലെ ഇലക്ട്രോണിക് ആക്രമണമടക്കം ചർച്ച ചെയ്യാൻ ആണ് യോഗം ചേരുന്നതെന്ന് യു എൻ വ്യക്തമാക്കി. സാധാരണക്കാർ ഉപയോഗിക്കുന്ന
- തിരുപ്പതി ലഡു ഉണ്ടാക്കുന്നത് മൃഗക്കൊഴുപ്പും ഗുണവാരമില്ലാത്ത ചേരുവകളും ചേർത്ത് ; ആരോപണവുമായി എന്‍ ചന്ദ്രബാബു നായിഡു തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തില്‍ പ്രസാദമായി വിളമ്പുന്ന തിരുപ്പതി ലഡു ഉണ്ടാക്കുന്നത് മൃഗക്കൊഴുപ്പ് കൊണ്ടാണെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു. മൃഗക്കൊഴുപ്പും ഗുണനിലവാരമില്ലാത്ത ചേരുവകളും ഉപയോഗിച്ചാണ് പ്രസിദ്ധമായ തിരുപ്പതി ലഡു ഉണ്ടാക്കിയിരുന്നതെന്നും വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന് മോഹന്‍ റെഡ്ഡി മുഖ്യമന്ത്രിയായിരുന്നു കാലയളവിലാണ് ഇത്തരത്തില്‍ നെയ്യിന് പകരം മൃഗക്കൊഴുപ്പ് ഉപയോഗിച്ചതെന്നുമാണ് നായിഡുവിന്റെ ആരോപണം. ‘ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലെ വൈഎസ്ആർ കോൺഗ്രസിന്റെ ഭരണസമയത്ത് തിരുമല ലഡ്ഡു പോലും ഗുണനിലവാരമില്ലാത്ത ചേരുവകൾ ഉപയോഗിച്ചാണ് നിർമിച്ചത്. അവർ നെയ്യ് ഉപയോഗിക്കുന്നതിന്
- ഹേമ കമ്മിറ്റിക്ക് മുമ്പാകെയുള്ള 20 പേരുടെ മൊഴികൾ ഗൗരവമുള്ളത്; പ്രത്യേക അന്വേഷണ സംഘം ഹേമ കമ്മിറ്റിക്ക് മുമ്പാകെ വന്ന 20 പേരുടെ മൊഴികൾ ഗൗരവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം. മൊഴി നല്കിയ ഭൂരിഭാഗം പേരുമായും പത്ത് ദിവസത്തിനകം നേരിട്ട് ബന്ധപ്പെടാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. നിയമനടപടി തുടരാന്‍ ആഗ്രഹിക്കുന്നവരുടെ മൊഴിയില്‍ അടുത്ത മൂന്നാം തീയിതിക്കുള്ളില്‍ കേസെടുക്കും.ഇന്നലെ ചേർന്ന പ്രത്യേക സംഘത്തിന്റെ യോഗത്തിലാണ് തീരുമാനം. യഥാര്‍ത്ഥ റിപ്പോര്‍ട്ടിന് 3896 പേജുകളുണ്ട്. പൂര്‍ണമായ പേരും മേല്‍വിലാസവും വെളിപ്പെടുത്താത്തവരെ കണ്ടെത്താൻ സാംസ്കാരിക വകുപ്പിന്റെയോ റിപ്പോര്‍ട്ട് തയാറാക്കിയ ഹേമ കമ്മിറ്റി അംഗങ്ങളുടെയോ സഹായം തേടും. വിശദമായ മൊഴിയും
- 17 മണിക്കൂര്‍ നീണ്ട ദൗത്യം; രാജസ്ഥാനില്‍ കുഴല്‍ കിണറില്‍ കുടുങ്ങിയ കുട്ടിയെ രക്ഷപ്പെടുത്തി രാജസ്ഥാനില്‍ കുഴല്‍ കിണറില്‍ കുടുങ്ങിയ കുട്ടിയെ രക്ഷപ്പെടുത്തി. 17 മണിക്കൂര്‍ നീണ്ട ദൗത്യത്തിനു ഒടുവിലാണ് കുട്ടിയെ രക്ഷിച്ചത്. ആരോഗ്യനില തൃപ്തികരം എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി. എസ്ഡിആര്‍എഫിന്റെയും എന്‍ഡിആര്‍എഫിന്റെയും സംയുക്ത സംഘമാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. ഇന്നലെ വൈകിട്ടാണ് രണ്ട് വയസ് മാത്രം പ്രായമുള്ള കുട്ടി കളിക്കുന്നതിനിടയില്‍ കുഴല്‍ കിണറില്‍ വീണത്. പിന്നാലെ വീട്ടുകാര്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തില്‍ മഴ പ്രതിസന്ധി സൃഷ്ടിച്ചുവെങ്കിലും അതെല്ലാം മറികടക്കുകയായിരുന്നു. മറുവശത്ത് സമാന്തരമായി മണ്ണ് നീക്കം ചെയ്ത്് കുട്ടിയെ പുറത്തെടുക്കുന്നതിന്
click on malayalam character to switch languages