- വിദേശ വിദ്യാര്‍ഥികളുടെ എണ്ണം കുറയ്ക്കാന്‍ കാനഡ: സ്റ്റഡി പെര്‍മിറ്റ് 35 ശതമാനം കുറയ്ക്കും
- ലെബനനിൽ വാക്കി ടോക്കി സ്ഫോടനങ്ങളിൽ മരണം 20; അടിയന്തര യോഗം വിളിച്ച് യുഎൻ
- തിരുപ്പതി ലഡു ഉണ്ടാക്കുന്നത് മൃഗക്കൊഴുപ്പും ഗുണവാരമില്ലാത്ത ചേരുവകളും ചേർത്ത് ; ആരോപണവുമായി എന്‍ ചന്ദ്രബാബു നായിഡു
- ഹേമ കമ്മിറ്റിക്ക് മുമ്പാകെയുള്ള 20 പേരുടെ മൊഴികൾ ഗൗരവമുള്ളത്; പ്രത്യേക അന്വേഷണ സംഘം
- 17 മണിക്കൂര്‍ നീണ്ട ദൗത്യം; രാജസ്ഥാനില്‍ കുഴല്‍ കിണറില്‍ കുടുങ്ങിയ കുട്ടിയെ രക്ഷപ്പെടുത്തി
- ‘അജ്മൽ ക്രിമിനൽ ആണെന്ന് അറിഞ്ഞിരുന്നില്ല’, ഞങ്ങൾ ലഹരി ഉപയോഗിക്കാറുണ്ട്’; ശ്രീകുട്ടിയുടെ മൊഴി
- എന്‍സിപിയില്‍ മന്ത്രിമാറ്റം ഉണ്ടാകുമെന്ന സൂചന നല്കി നേതാക്കള്‍; നാളത്തെ യോഗം നിര്‍ണായകം
കലാമേള ചരിത്രത്തില്‍ തങ്കലിപികളില്‍ ആലേഖനം ചെയ്യപ്പെടേണ്ട ഹണ്ടിംഗ്ടണ് 2015; യുവജനോത്സവതുല്യമെന്ന് നടന് വിനീതിന്റെ സാക്ഷ്യം
- Nov 04, 2016
ബാല സജീവ്കുമാര്‍
യുക്മ ന്യൂസ് ടീം
ഇന്നേവരെ നടന്നിട്ടുള്ള കലാമേളകളില്‍ ഏറ്റവുമധികം വെല്ലുവിളികളെ നേരിട്ട് വിജയകരമായി പൂര്‍ത്തിയാക്കിയതാണ് ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ ഹണ്ടിംഗ്ടണില്‍ നടന്ന 6മത് ദേശീയ കലാമേള 2015. യു.കെയിലെ മലയാളി സമൂഹത്തില്‍ പരിചിതങ്ങളായ നഗരങ്ങളാണ് ഇതിനു മുന്‍പ് ദേശീയ കലാമേളകള്‍ക്ക് വേദിയൊരുക്കിയതെങ്കില് അതിനൊരു അപവാദമാണ് ഹണ്ടിംഗ്ടണ് കലാമേള. വേദിയുടെ പ്രഖ്യാപനം നടന്നപ്പോള്‍ തന്നെ പലരും നെറ്റിചുളിച്ചു. ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു സ്ഥലം. മാത്രവുമല്ല ഇതിനു മുന്‍പ് ദേശീയ കലാമേളകള്‍ നടന്ന സ്ഥലങ്ങളിലെല്ലാം വളരെ ശക്തമായ പ്രാദേശിക സംഘടനകളുടെ പിന്തുണകള്‍ കലാമേളകളുടെ വിജയത്തിന്റെ സുപ്രധാനഘടകങ്ങളായിരുന്നു. എന്നാല്‍ ഹണ്ടിംഗ്ടണ് അസോസിയേഷന് യുക്മയില്‍ സജീവമായി വരുന്ന സമയവുമാണിത്. കൂടാതെ പുതിയ ഭരണസമിതി അധികാരമേറ്റതിനു ശേഷം നടക്കുന്ന ആദ്യകലാമേളയും. യുക്മ സ്വന്തമായി ഒരു ഓണ്‍ലൈന്‍ പത്രം ആരംഭിച്ചതോടു കൂടി സംഘടനാ സംവിധാനങ്ങളുടെ ഏറെ ഊര്‍ജം അതിന്റെ നടത്തിപ്പിലേയ്ക്കും ചെലവഴിക്കേണതായ സ്ഥിതിവിശേഷമുണ്ടായി. യുക്മ ന്യൂസ് ആരംഭിച്ചതിനു ശേഷമുള്ള ആദ്യ കലാമേളയായിരുന്നു ഹണ്ടിംഗ്ടണിലേത്. യുക്മയുടെ പരിപാടികള്‍ക്ക് ജനപങ്കാളിത്തം കുറഞ്ഞു വരുന്നു എന്ന നിലയിലുള്ള പ്രചരണവും ചില കേന്ദ്രങ്ങള്‍ അഴിച്ചുവിട്ടിരുന്നു. എന്നല്‍ ഈ ആശങ്കകളയെല്ലാം അസ്ഥാനത്താക്കി ദേശീയ കലാമേളകളുടെ ചരിത്രമെഴുതിയാല്‍ അതില്‍ തങ്കലിപികളില്‍ ആലേഖനം ചെയ്യപ്പെടാവുന്ന തരത്തില്‍ ഒരു വന്‍വിജയമായിട്ടാണ് ഹണ്ടിംഗ്ടണ് കലാമേള പര്യവസാനിച്ചത്.
ദേശീയ പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് മാത്യു, സെക്രട്ടറി സജീഷ് ടോം, ട്രഷറര്‍ ഷാജി തോമസ് എന്നിവര്‍ക്കൊപ്പം കലാമേള ജനറല്‍ കണ്‍വീനറായി മാമ്മന്‍ ഫിലിപ്പ് കൂടിയെത്തിയതോടെ കലാമേളയുടെ മുന്നൊരുക്കങ്ങള്‍ ഏറെ സജീവമായി. യുക്മ കലാമേളകളില്‍ ഏറ്റവുമധികം മുന്നൊരുക്കങ്ങളൊട് കൂടി സംഘടിപ്പിക്കപ്പെട്ടത് ഹണ്ടിംഗ്ടണിലെ ദേശീയ കലാമേളയായിരുന്നു. ദേശീയ നേതൃത്വത്തിന് പിന്തുണയുമായി ഈസ്റ്റ് ആംഗ്ലിയ റീജണിലെ കരുത്തുറ്റ നേതൃത്വം രഞ്ജിത്ത് കുമാര്‍, കുഞ്ഞുമോന് ജോബ്, ഓസ്റ്റിന്‍ അഗസ്റ്റിന്, ജെയ്സണ്‍ ചാക്കോച്ചന്, ജോര്‍ജ് പൈലി എന്നിവരുടെ പിന്നില്‍ അണിനിരന്നതോടെ ആവേശമായി. രണ്ടാമത് ദേശീയ കലാമേള (സൗത്തെന്റ് 2011) കഴിഞ്ഞ് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ആതിഥ്യം വഹിക്കുന്ന നാഷണല്‍ കലാമേളയെ വിജയിപ്പിക്കുന്നതിനു ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ ഒറ്റക്കെട്ടായ പിന്തുണയും ലഭിച്ചു. നവംബര്‍ 21 നു (ശനി) ഹണ്ടിംഗ്ടണിലെ എം.എസ്. വിശ്വനാഥന് നഗറില്‍ (സെന്റ് ഐവോ സ്കൂള്‍) നടന്ന കലാമേളയില്‍ പങ്കെടുക്കുവാനും കലാവിരുന്ന് ആസ്വദിക്കാനുമായി അയ്യായിരത്തോളും ആളുകള്‍ കലാമേള നഗരിയിലേയ്ക്ക് ഒഴുകിയെത്തിയതിനു പിന്നിലെ രഹസ്യം ഈ ചിട്ടയായ പ്രവര്‍ത്തനവും യുക്മയുടെ സംഘാടകശേഷിയുമായിരുന്നു.
യുക്മ ദേശീയ കലാമേളകള്‍ ആരംഭിക്കുന്നത് സാധാരണ നിലയില്‍ അല്പം വൈകിയാണെങ്കിലും ഹണ്ടിംഗ്ടണ് ആ പതിവും തെറ്റിച്ചു. ഉദ്ഘാടനസമ്മേളനം മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം തുടങ്ങാനായി എന്നുള്ളത് സംഘാടകസമിതിയുടെ മിടുക്ക് എന്ന നിലയില്‍ അവകാശപ്പെടാമെങ്കിലും അതിന്റെ യഥാര്‍ഥ അനുമോദനം ലഭിക്കേണ്ടത് രാവിലെ തന്നെ കലോത്സവ വേദിയില്‍ എത്തിച്ചേര്‍ന്ന യു.കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാപ്രേമികള്ക്കാണ്. നിറഞ്ഞസദസിനെ സാക്ഷിനിര്‍ത്തി തുടങ്ങിയ ഉദ്ഘാടന സമ്മേളനത്തില്‍ നൂറോളം അംഗ സംഘടനകളുടെ പ്രതിനിധികള്‍, യുക്മ സ്നേഹികള്‍ പ്രവാസി മലയാളി യുക്മ സുഹൃത്തുക്കള്‍ കലാകാരന്മാര് തുടങ്ങി നിരവധി പേര് സാക്ഷ്യം വഹിച്ചു. യുകെ മലയാളികളുടെ ആവേശമായ യുക്മ ദേശിയ കലാമേളവേദി അനുഗ്രഹീതമാകി മാറ്റാന്‍ യുകെ മലയാളികളുടെ വിവിധ പ്രതിനിധികള്‍ അക്ഷരാര്‍ഥത്തില്‍ വേദിയെ ആവേശത്തില്‍ എത്തിച്ചു. കൈയടികള്‍ കൊണ്ട് മുഖരിതമായ അന്തരീക്ഷത്തില്‍ മുഴുവന്‍ നാഷണല്‍ റീജണല്‍ കമ്മിറ്റി അംഗങ്ങള്‍, യുക്മ സംഘടന പ്രതിനിധികള്‍, റീജണല്‍ കമ്മിറ്റി പ്രസിഡന്റുമാര്‍ തുടങ്ങിയവരെ വേദിയിലേക്കു നാഷണല്‍ പിആര്‍ഒ അനീഷ് ജോണ്‍ ആനയിച്ചു. മണ്മറഞ്ഞ യുക്മ കുടുംബാംഗങ്ങളെ ഓര്‍ത്തു അനുശോചനം രേഖപ്പെടുത്തിയാണു യോഗം ആരംഭിച്ചത്. നാഷണല്‍ സെക്രട്ടറി സജിഷ് ടോം സ്വാഗതം ആശംസിച്ചു. ദേശീയ കലാമേള 2015 സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ മാമ്മന്‍ ഫിലിപ്പ് അധ്യക്ഷത വഹിച്ച യോഗത്തില്‍ യുക്മയുടെ ദേശീയ അധ്യക്ഷന്‍ അഡ്വ. ഫ്രാന്‍സിസ് മാത്യു ഭദ്രദീപം തെളിച്ച് കലാമേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങുകള്‍ക്കുശേഷം സ്നേഹ സജി, റിയ സജിലാല്‍, ആന്മേരി ജോജോ എന്നിവര്‍ പ്രധാന വേദിയില്‍ വേദിയില്‍ രംഗപൂജ അര്‍പ്പിച്ചു. തുടര്‍ന്നു നാലു വേദികളിലായി ഇടതടവില്ലാതെ വിവിധ മത്സര ഇനങ്ങള്‍ അരങ്ങേറി.
പ്രശസ്ത നര്‍ത്തകനും അഭിനേതാവുമായ വിനീത് ആയിരുന്നു ഹണ്ടിംഗ്ടണ് കലാമേളയോടനുബന്ധിച്ചു വൈകുന്നേരം നടന്ന സാംസ്കാരിക സമ്മേളനത്തില്‍ മുഖ്യാതിഥി ആയി പങ്കെടുത്തത്. പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് മാത്യുവിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് അദ്ദേഹം എത്തിച്ചേര്‍ന്നത്. വര്‍ഷങ്ങള്‍ക്കുമുന്‍പ് നടന്ന കേരള സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ കലാപ്രതിഭ ആയി സിനിമാ രംഗത്തേക്ക് കടന്നുവന്ന വിനീത് ഉച്ചയ്ക്ക് ശേഷം തന്നെ കലാമേള നഗരിയിലെത്തുകയും എല്ലാ സ്റ്റേജുകളിലും നടന്ന മത്സരങ്ങള്‍ നേരിട്ട് വീക്ഷിച്ച് വിലയിരുത്തുകയും ചെയ്തു. വിനീതിന്റെ വരവ് കലാമേള നഗരിയ്ക്ക് ആവേശം പകര്‍ന്നു. സ്കൂള്‍ സര്‍വകലാശാല യുവജനോത്സവങ്ങളെ അനുസ്മരിപ്പിക്കുന്നതാണ് യുക്മ ദേശീയ കലാമേളയെന്ന് വിനീത് സാക്ഷ്യപ്പെടുത്തിയത് സാംസ്ക്കാരികസമ്മേളനത്തില്‍ പങ്കെടുത്ത ആയിരക്കണക്കിന് ആളുകള്‍ക്ക് മുന്നിലാണ്. വിനീതിന്റെ സാന്നിധ്യം തന്നെ മത്സരാര്‍ഥികള്‍ക്ക് എന്നപോലെതന്നെ കലാമേള നഗരിയില്‍ എത്തിച്ചേര്‍ന്നിരുന്ന ഓരോരുത്തര്‍ക്കും ആവേശവും പ്രചോദനവും ആയിരുന്നുവെങ്കില്‍ ഈ വാക്കുകളെ നിലയ്ക്കാത്ത കരഘോഷത്തോടെയാണ് ഏവരും വരവേറ്റത്.
ബാസില്ഡണ് മലയാളി അസോസിയേഷനില്‍ നിന്നുള്ള സ്നേഹാ സജി, റിയാ സജിലാല്‍ എന്നീ മിടുമിടുക്കികള്‍ കലാതിലകപ്പട്ടം പങ്കിട്ടെടുത്തപ്പോള്‍ ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷനില്‍ നിന്നുള്ള ഫ്രാങ്ക്ളിന് ഫെര്‍ണാണ്ടസ് കലാപ്രതിഭപ്പട്ടവും സ്വന്തമാക്കി. സൗത്ത് വെസ്റ് റീജണിലെ ജിഎംഎ (ഗ്ലോസ്റര്ഷെയര് മലയാളി അസോസിയേഷന് 80 പോയിന്റ്) നേടി ഏറ്റവും കുടുതല്‍ പോയിന്റ് നേടുന്ന അസോസിയേഷനുള്ള ട്രോഫി സ്വന്തമാക്കി. ഈസ്റ് അംഗ്ളിയ റീജണിലെ ബാസില്‍ഡന്‍ മലയാളി അസോസിയേഷന് 50 പോയിന്റ് നേടി രണ്ടാമതെത്തി. 48 പോയിന്റ് നേടി മിഡ്ലാന്റ്സ് റീജണിലെ ലെസ്റര്‍ കേരള കമ്യൂണിറ്റി മുന്നാം സ്ഥാനവും സ്വന്തമാക്കി.
ലെസ്റ്റര്‍ 2014ല്‍ അട്ടിമറി വിജയത്തിലൂടെ ജേതാക്കളായ ഈസ്റ്റ് ആംഗ്ലിയ വാശിയേറിയ പോരാട്ടത്തിനൊടുവില്‍ മിഡ്ലാന്റ്സിനോട് പരാജയം സമ്മതിച്ചു. സ്വന്തം റീജണില്‍ ഹാട്രിക്ക് വിജയം നേരിയ പോയിന്റുകള്‍ക്ക് അടിയറവ് വയ്ക്കേണ്ടി വന്ന മിഡ്ലാന്റ്സ് ഹണ്ടിംഗ്ടണ് 2015ല്‍ ഈസ്റ്റ് ആംഗ്ലിയയെ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളി മധുരപ്രതികാരം വീട്ടി. ഏറ്റവുമധികം പോയിന്റ് നേടിയ റീജണുള്ള കലാമേളയുടെ ടൈറ്റില്‍ ട്രോഫി അവാര്‍ഡ് ‘ഡെയ്ലി മലയാളം എവര്‍ റോളിങ് ട്രോഫി’ അഡ്വ. എബി സെബാസ്റ്റ്യനില്‍ നിന്നും മിഡ്ലാന്റ്സ് റീജണല്‍ പ്രസിഡന്റ് ജയകുമാര്‍ നായര്‍, അനീഷ് ജോണ്‍, വിജി കെ.പി എന്നിവരുടെ നേതൃത്വത്തില്‍ ഏറ്റു വാങ്ങി.
മിഡ്ലാന്റ്സ് ആതിഥേയത്വം വഹിക്കുന്ന കവന്‍ട്രി 2016ല്‍ മിഡ്ലാന്റ്സിന് വിജയം ആവര്‍ത്തിക്കാനാവുമോ. അതോ അട്ടിമറിയ്ക്കുള്ള കരുത്തുമായി ഏതെങ്കിലും റീജിയണ്‍ എത്തിച്ചേരുമോ. ഏറ്റവുമധികം പോയിന്റ് നേടുന്ന അസോസിയേഷന് ഏതാണ്. കലാപ്രതിഭകലാതിലക പട്ടങ്ങള്‍ സ്വന്തമാക്കാനിരിക്കുന്ന മിടുക്കരാരാണ്. ഇതെല്ലാമറിയണമെങ്കില്‍ വരൂ. കവന്‍ട്രിയിലേയ്ക്ക്. 2016 നവംബര്‍ അഞ്ച് ശനിയാഴ്ച്ച. ഈ മഹത്തായ കലാവിരുന്നില്‍ നിങ്ങളും പങ്കാളികളാവൂ.
Latest News:
യുകെ മലയാളികളുടെ പ്രിയപ്പെട്ട തമ്പിച്ചേട്ടൻ (തമ്പി ജോസ്) എഴുപതിന്റെ നിറവിൽ.... ജൻമദിനാശംസകൾ നേർന്ന് ...
ഇന്ന് എഴുപതാം പിറന്നാൾ ആഘോഷിക്കുന്ന ലിവർപൂളിലെ തമ്പിച്ചേട്ടന് (തമ്പി ജോസ്) യുക്മ ദേശീയ സമിതിയുടെ പി...Associationsയുക്മ - ട്യൂട്ടേഴ്സ് വാലി വിദ്യാഭ്യാസ അവബോധ വെബ്ബിനാർ നാളെ (ഞായർ) രാവിലെ 11ന്..... യുക്മ പ്രസിഡൻറ് ...
അലക്സ് വർഗ്ഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മയും യുകെയിലെ പ്രമുഖ യുകെ വ...Associationsകേരളാപൂരം 2024 - യുക്മ ട്രോഫിക്ക് പുതിയ അവകാശികൾ...കഴിഞ്ഞ വർഷത്തെ ചാമ്പ്യൻമാരായ SMA സാൽഫോർഡിനെ പിന്ന...
അലക്സ് വർഗ്ഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) 2024 ലെ അവധിക്കാലത്തിന് വിരാമമി...Latest Newsയുകെ മലയാളികൾക്കായി യുക്മയും ട്യൂട്ടേഴ്സ് വാലിയും ചേർന്ന് നടത്തുന്ന വിദ്യാഭ്യാസ അവബോധ വെബിനാർ
ഷൈമോൻ തോട്ടുങ്കൽ യു കെ യിലേക്ക് പുതുതായി കുടിയേറിയവർക്കും, പഴയ തലമുറയിലെ കുടിയേറ്റക്കാർക്കും എല്‍...uukma specialവഞ്ചിപ്പാട്ടിന്റെ മേളത്തോടെ യു കെ മലയാളികൾ മാൻവേഴ്സ് തടാകക്കരയിലേക്ക്...യുക്മ - ടിഫിൻബോക്സ് കേരളാപൂര...
അലക്സ് വർഗ്ഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മ - ടിഫിൻ ബോക്സ് കേരളപൂരം വ...Associationsടിഫിൻബോക്സ് കേരളപൂരം വള്ളംകളി 2024 ൽ അണിനിരക്കുന്നത് 27 ജലരാജാക്കൻമാർ… നാല്, മുതൽ ഒൻപതു വരെയുള്ള ഹീറ...
അലക്സ് വർഗ്ഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മ - ടിഫിൻബോക്സ് കേരളപൂരം വ...uukmaയുക്മ - ടിഫിൻ ബോക്സ് കേരളപൂരം വള്ളംകളി 2024 മലയാളികളുടെ പ്രിയ നടി സുരഭി ലക്ഷ്മി മുഖ്യാതിഥി. കേംബ്രിഡ...
അലക്സ് വർഗ്ഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മ - ടിഫിൻ ബോക്സ് കേരളപൂരം വ...Latest Newsയുക്മ - ടിഫിൻ ബോക്സ് കേരളപൂരം വള്ളംകളിയിൽ വർദ്ധിത വീര്യത്തോടെ വനിതാ ടീമുകൾ..... ആഗസ്റ്റ് 31 ന് നടക്ക...
അലക്സ് വർഗ്ഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മ - ടിഫിൻ ബോക്സ് കേരളപൂരം വ...Breaking News
Post Your Comments Here ( Click here for malayalam )
Latest Updates
- വിദേശ വിദ്യാര്‍ഥികളുടെ എണ്ണം കുറയ്ക്കാന്‍ കാനഡ: സ്റ്റഡി പെര്‍മിറ്റ് 35 ശതമാനം കുറയ്ക്കും വിദ്യാര്‍ത്ഥികള്‍ക്കുള്ള കുടിയേറ്റ നിയമങ്ങള്‍ കടുപ്പിച്ച് കാനഡ. ഈ വര്‍ഷം വിദേശ വിദ്യാര്‍ഥികള്‍ക്ക് നല്കുന്ന സ്റ്റഡി പെര്‍മിറ്റ് 35 ശതമാനം കുറയ്ക്കുമെന്നും അടുത്ത വര്‍ഷം അതിന്റെ 10 ശതമാനം കൂടി കുറക്കുമെന്നും പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ എക്സില്‍ കുറിച്ചു. താല്‍ക്കാലിക താമസക്കാരുടെ എണ്ണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി എന്നാണ് വിശദീകരണം. ഇതോടൊപ്പം തന്നെ വര്‍ക്ക് പെര്‍മിറ്റിനുള്ള യോഗ്യതാ മാനദണ്ഡങ്ങളും കര്‍ശനമാക്കും. അനുവദിക്കുന്ന സ്റ്റഡി പെര്‍മിറ്റുകളുടെ എണ്ണം 2024ലെ 4,85,000ല്‍ നിന്നും 2025 ആകുമ്പോഴേക്കും 4,37,000 ആയി കുറയ്ക്കാനാണ് കാനഡ
- ലെബനനിൽ വാക്കി ടോക്കി സ്ഫോടനങ്ങളിൽ മരണം 20; അടിയന്തര യോഗം വിളിച്ച് യുഎൻ ലെബനനിൽ വാക്കി ടോക്കി സ്ഫോടനങ്ങളിൽ മരണം 20 ആയി. 450 പേർക്ക് പരുക്കേറ്റു. പേജർ പൊട്ടിത്തെറിച്ച് 12 പേർ മരിച്ചതിന് പിന്നാലെയാണ് സ്ഫോടന പരമ്പര ഉണ്ടായത്. ഹിസ്ബുല്ലയുടെ ആശയവിനിമയ സംവിധാനങ്ങൾ തകരാറിലായതായി റിപ്പോർട്ട്. അതിനിടെ ലെബനനിലെ സ്ഫോടന പരമ്പരയുടെ പശ്ചാത്തലത്തിൽ ഐക്യരാഷ്ട്ര സഭ രക്ഷാസമിതി അടിയന്തിര യോഗം വിളിച്ചു. ഈ ആഴ്ച യോഗം ചേരാനാണ് യു എൻ തീരുമാനിച്ചിരിക്കുന്നത്. ലെബനനിലെ ഇലക്ട്രോണിക് ആക്രമണമടക്കം ചർച്ച ചെയ്യാൻ ആണ് യോഗം ചേരുന്നതെന്ന് യു എൻ വ്യക്തമാക്കി. സാധാരണക്കാർ ഉപയോഗിക്കുന്ന
- തിരുപ്പതി ലഡു ഉണ്ടാക്കുന്നത് മൃഗക്കൊഴുപ്പും ഗുണവാരമില്ലാത്ത ചേരുവകളും ചേർത്ത് ; ആരോപണവുമായി എന്‍ ചന്ദ്രബാബു നായിഡു തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തില്‍ പ്രസാദമായി വിളമ്പുന്ന തിരുപ്പതി ലഡു ഉണ്ടാക്കുന്നത് മൃഗക്കൊഴുപ്പ് കൊണ്ടാണെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു. മൃഗക്കൊഴുപ്പും ഗുണനിലവാരമില്ലാത്ത ചേരുവകളും ഉപയോഗിച്ചാണ് പ്രസിദ്ധമായ തിരുപ്പതി ലഡു ഉണ്ടാക്കിയിരുന്നതെന്നും വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന് മോഹന്‍ റെഡ്ഡി മുഖ്യമന്ത്രിയായിരുന്നു കാലയളവിലാണ് ഇത്തരത്തില്‍ നെയ്യിന് പകരം മൃഗക്കൊഴുപ്പ് ഉപയോഗിച്ചതെന്നുമാണ് നായിഡുവിന്റെ ആരോപണം. ‘ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലെ വൈഎസ്ആർ കോൺഗ്രസിന്റെ ഭരണസമയത്ത് തിരുമല ലഡ്ഡു പോലും ഗുണനിലവാരമില്ലാത്ത ചേരുവകൾ ഉപയോഗിച്ചാണ് നിർമിച്ചത്. അവർ നെയ്യ് ഉപയോഗിക്കുന്നതിന്
- ഹേമ കമ്മിറ്റിക്ക് മുമ്പാകെയുള്ള 20 പേരുടെ മൊഴികൾ ഗൗരവമുള്ളത്; പ്രത്യേക അന്വേഷണ സംഘം ഹേമ കമ്മിറ്റിക്ക് മുമ്പാകെ വന്ന 20 പേരുടെ മൊഴികൾ ഗൗരവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം. മൊഴി നല്കിയ ഭൂരിഭാഗം പേരുമായും പത്ത് ദിവസത്തിനകം നേരിട്ട് ബന്ധപ്പെടാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. നിയമനടപടി തുടരാന്‍ ആഗ്രഹിക്കുന്നവരുടെ മൊഴിയില്‍ അടുത്ത മൂന്നാം തീയിതിക്കുള്ളില്‍ കേസെടുക്കും.ഇന്നലെ ചേർന്ന പ്രത്യേക സംഘത്തിന്റെ യോഗത്തിലാണ് തീരുമാനം. യഥാര്‍ത്ഥ റിപ്പോര്‍ട്ടിന് 3896 പേജുകളുണ്ട്. പൂര്‍ണമായ പേരും മേല്‍വിലാസവും വെളിപ്പെടുത്താത്തവരെ കണ്ടെത്താൻ സാംസ്കാരിക വകുപ്പിന്റെയോ റിപ്പോര്‍ട്ട് തയാറാക്കിയ ഹേമ കമ്മിറ്റി അംഗങ്ങളുടെയോ സഹായം തേടും. വിശദമായ മൊഴിയും
- 17 മണിക്കൂര്‍ നീണ്ട ദൗത്യം; രാജസ്ഥാനില്‍ കുഴല്‍ കിണറില്‍ കുടുങ്ങിയ കുട്ടിയെ രക്ഷപ്പെടുത്തി രാജസ്ഥാനില്‍ കുഴല്‍ കിണറില്‍ കുടുങ്ങിയ കുട്ടിയെ രക്ഷപ്പെടുത്തി. 17 മണിക്കൂര്‍ നീണ്ട ദൗത്യത്തിനു ഒടുവിലാണ് കുട്ടിയെ രക്ഷിച്ചത്. ആരോഗ്യനില തൃപ്തികരം എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി. എസ്ഡിആര്‍എഫിന്റെയും എന്‍ഡിആര്‍എഫിന്റെയും സംയുക്ത സംഘമാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. ഇന്നലെ വൈകിട്ടാണ് രണ്ട് വയസ് മാത്രം പ്രായമുള്ള കുട്ടി കളിക്കുന്നതിനിടയില്‍ കുഴല്‍ കിണറില്‍ വീണത്. പിന്നാലെ വീട്ടുകാര്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തില്‍ മഴ പ്രതിസന്ധി സൃഷ്ടിച്ചുവെങ്കിലും അതെല്ലാം മറികടക്കുകയായിരുന്നു. മറുവശത്ത് സമാന്തരമായി മണ്ണ് നീക്കം ചെയ്ത്് കുട്ടിയെ പുറത്തെടുക്കുന്നതിന്
click on malayalam character to switch languages