- ആതുരസേവനം മാത്രമല്ല, കലയിലും മുൻപന്തിയിൽ; നേഴ്സസ് ഡേയിൽ വേദിയെ പ്രകമ്പനം കൊള്ളിച്ച് നഴ്സുമാർ
- രാജ്യത്ത് പൗരത്വഭേദഗതി യാഥാര്‍ത്ഥ്യമായി; 14 പേര്‍ക്ക് സിഎഎ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു
- നാലാം തുടര്‍ തോല്‍വി വഴങ്ങി രാജസ്ഥാന്; പഞ്ചാബ് വിജയം 5 വിക്കറ്റിന്
- പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗം തന്നെ, അത് തിരിച്ചുപിടിക്കുക തന്നെ ചെയ്യും: അമിത് ഷാ
- വാട്ടര്‍ അതോറിറ്റി പൈപ്പിനെടുത്ത കുഴിയില്‍ വീണ് സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം
- സംസ്ഥാനത്ത് ശക്തമായ വേനൽ മഴയ്ക്ക് സാധ്യത; ഇന്ന് 9 ജില്ലകളിൽ മുന്നറിയിപ്പ്
- വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ സുനിൽ ഛേത്രി
കേംബ്രിഡ്ജിൽ നിന്നും യു കെ യുടെ ഗാനകോകിലം ടെസ്സ സൂസൻ ജോണും സഹോദരി മെലീസ്സ റോസ് ജോണും ജെൻസൺ ജെറിയും സഹോദരി ജെസ്ന മരിയ ജെറിയും”Let’s Break It Together”ൽ സപ്ത സ്വരങ്ങളാൽ മണിവീണ മീട്ടുവാൻ ഇന്ന് 22/08/2020, ശനി 5 PM ന് (ഇൻഡ്യൻ സമയം രാത്രി 9.30) എത്തുന്നു…..
- Aug 22, 2020
കുര്യൻ ജോർജ്ജ് (യുക്മ സാംസ്കാരിക വേദി നാഷണൽ കോ ഓർഡിനേറ്റർ)
കേംബ്രിഡ്ജിൽ നിന്നും യു കെ യുടെ ഗാനകോകിലം ടെസ്സ സൂസൻ ജോണും സഹോദരി മെലീസ്സ റോസ് ജോണും ജെൻസൺ ജെറിയും സഹോദരി ജെസ്ന മരിയ ജെറിയും “Let’s Break It Together” ൽ സപ്ത സ്വരങ്ങളാൽ മണിവീണ മീട്ടുവാൻ ഇന്ന് 22/08/2020, ശനിയാഴ്ച 5 PM ന് (ഇൻഡ്യൻ സമയം രാത്രി 9.30) എത്തുകയാണ്.
യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ, കോവിഡ് 19 ന് എതിരായ പ്രവർത്തനങ്ങൾക്ക് മുൻനിരയിൽ നിൽക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയും ആദരവും അർപ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോ “LET’S BREAK IT TOGETHER” ൽ ഇന്ന് ആഗസ്റ്റ് 22, ശനി5 PM ന് (ഇൻഡ്യൻ സമയം രാത്രി 9.30) എത്തുന്നത് കേംബ്രിഡ്ജിൽ നിന്നുള്ള പ്രശസ്ത യുവ ഗായിക ടെസ്സ സൂസൻ ജോണും സഹോദരി മെലീസ്സ റോസ് ജോണും റെഡ്ഡിങ്ങിൽ നിന്നുള്ള സഹോദരങ്ങൾ ജെൻസൺ ജെറിയും ജെസ്ന മരിയ ജെറിയുമാണ്.
ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രിയ സംഗീത വിരുന്നായ “Let’s Break It Together” ൽ സാന്ദ്ര സംഗീത വിരുന്നൊരുക്കാൻ എത്തുന്ന ടെസ്സ പാടുകയും വയലിൻ, വീണ എന്നീ സംഗീതോപകരണങ്ങൾ വായിക്കുകയും ചെയ്യുമ്പോൾ നല്ലൊരു ഗായികയായ അനുജത്തി മെലീസ്സ പിയാനോയിലും പെർഫോം ചെയ്യുന്നു. ലൈവിൽ ഇവരോടൊപ്പം ചേരുന്ന ജെൻസൺ നല്ലൊരു ഗിറ്റാറിസ്റ്റും ഒരു നല്ല ഗായകനുമാണ്. ജെൻസന്റെ സഹോദരി ജെസ്ന നല്ലൊരു ഗായികയും അതോടൊപ്പം പിയാനോയിലും വയലിനിലും പെർഫോം ചെയ്യുന്നു.
യു കെ മലയാളികൾക്ക് മുമ്പിൽ ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത കലാകാരിയാണ് കേംബ്രിഡ്ജിലെ സ്റ്റാൻലി തോമസ് – സൂസൻ ഫ്രാൻസിസ് ദമ്പതികളുടെ മകൾ ടെസ്സ. വലുതും ചെറുതുമായി നൂറ് കണക്കിന് സ്റ്റേജ് ഷോകൾ, നിരവധി ആൽബം ഗാനങ്ങൾ, ലോക് ഡൌൺ സമയത്ത് ഒട്ടനവധി ലൈവ് ഷോകൾ എന്നിങ്ങനെ ഒരു ഗായികയെന്ന നിലയിൽ ഏവർക്കും സുപരിചിതയായ ടെസ്സ “Let’s Break It Together” ൽ തന്റെ പുതിയ ഒരു മുഖവുമായാണ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. വയലിനിലും വീണയിലും പെർഫോം ചെയ്യുന്നതിലൂടെ ഉപകരണസംഗീതത്തിലെ തന്റെ മികവ് കൂടി ആസ്വാദകർക്ക് മുമ്പിൽ പ്രദർശിപ്പിക്കുകയാണ് ടെസ്സ. “Let’s Break It Together” ൽ ആദ്യമായാണ് ഒരാൾ വീണയിൽ പെർഫോം ചെയ്യാനൊരുങ്ങുന്നത്.
വയലിൻ, വീണ എന്നീ സംഗീതോപകരണങ്ങളിൽ പരിശീലനം നടത്തുന്ന ടെസ്സ അതോടൊപ്പം കർണാട്ടിക് മ്യൂസിക്കും വെസ്റ്റേൺ മ്യൂസിക്കും പഠിക്കുന്നു. കേംബ്രിഡ്ജിൽ ഇയർ 9 വിദ്യാർത്ഥിനിയായ ടെസ്സ 2015 മുതൽ യുക്മ റീജിയണൽ, നാഷണൽ കലാമേളകളിൽ സോളോ സോങ്, പദ്യോച്ചാരണം, പ്രസംഗ മത്സരങ്ങളിലെ സമ്മാനാർഹയാണ്. 2017 മുതൽ റീജിയണൽ, നാഷണൽ ബൈബിൾ കലോത്സവങ്ങളിൽ സോളോ സോങ്, പ്രസംഗം, ബൈബിൾ ക്വിസ്സ് ഇനങ്ങളിലും വിജയിയാണ് ഈ 14 വയസ്സ്കാരി. മലയാളത്തിന്റെ വാനമ്പാടി പദ്മശ്രീ കെ.എസ്സ്. ചിത്ര, പ്രശസ്ത സംഗീത സംവിധായകൻ ശരത്, പ്രശസ്ത ഗായകൻ M G ശ്രീകുമാർ, മലയാളത്തിന്റെ ഭാവ ഗായകൻ G. വേണുഗോപാൽ തുടങ്ങി നിരവധി പ്രശസ്തരോടൊപ്പം വേദിയിൽ പാടുവാൻ അവസരം ലഭിച്ചിട്ടുള്ള ടെസ്സ നിരവധി ഓൺലൈൻ സംഗീത മത്സരങ്ങളിലും വിജയിയായിട്ടുണ്ട്.
യുക്മ സ്റ്റാർ സിംഗർ സീസൺ 4 ജൂണിയറിലെ ഒരു മത്സരാർത്ഥിയായ ടെസ്സ ലോക് ഡൌൺ സമയത്ത് സീറോ മലബാർ എപ്പാർക്കി, ട്യൂട്ടർ വാലി, മെട്രോ മലയാളം തുടങ്ങി നിരവധി പേരുടെ സംഗീത സംരംഭങ്ങളിൽ സജീവമായി പങ്കെടുത്തു.വീ ഷാൽ ഓവർകം, കീ ഫ്രെയിംസ്, ദ മലയാളി ക്ളബ്ബ്, മെട്രോ മലയാളം UK TV ഉൾപ്പടെ നിരവധി ലൈവ് ഷോകളിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരെ ആകർഷിച്ച ടെസ്സ ഇംഗ്ളീഷ്, മലയാളം ചർച്ച് കൊയറുകളിലും സജീവമാണ്.
2017 ൽ പുറത്തിറങ്ങിയ “കുരിശിൻ ചുവട്ടിൽ കണ്ണീരുമായ്” എന്ന ഗാനം മുതൽ ഒരു തമിഴ് ഗാനം ഉൾപ്പടെ പതിനേഴോളം ആൽബങ്ങളിൽ ഇതിനോടകം പാടിക്കഴിഞ്ഞ ടെസ്സ, ഇതിൽ രണ്ട് ഗാനങ്ങൾ പ്രശസ്ത മലയാളി ചലച്ചിത്ര പിന്നണി ഗായകൻ ബിജു നാരായണനൊപ്പവും ഒരെണ്ണം യുക്മ സ്റ്റാർ സിംഗർ വിന്നർ സാൻ തോമസിനൊപ്പവും പാടിയിട്ടുണ്ട്. ചലച്ചിത്ര പിന്നണി ഗായകൻ K K നിഷാദിനൊപ്പം പാടിയതുൾപ്പടെ ടെസ്സ പാടിയ ചില ആൽബങ്ങൾ അടുത്ത ആഴ്ചകളിലായി റിലീസ് ചെയ്യാനൊരുങ്ങുകയാണ്.
ടെസ്സയുടെ സഹോദരി മെലീസ്സ ചേച്ചിയെ പോലെ തന്നെ ഒരു അനുഗ്രഹീത ഗായികയാണ്. കേംബ്രിഡ്ജ് ക്യൂൻ എമ്മ പ്രൈമറി സ്കൂളിൽ ഇയർ 3 വിദ്യാർത്ഥിനിയായ മെലീസ്സ കർണാട്ടിക് മ്യൂസിക്കും പിയാനോയും പരിശീലിക്കുന്നു. ചർച്ച് കൊയറിലും സ്കൂൾ കൊയറിലും അംഗമായ ഈ 7 വയസ്സ്കാരി ബൈബിൾ കലോത്സവം ഉൾപ്പടെ നിരവധി വേദികളിൽ ഇതിനോടകം പെർഫോം ചെയ്തിട്ടുണ്ട്. 2018, 2019 വർഷങ്ങളിൽ പാരീഷ്, റീജിയണൽ തല ബൈബിൾ കലോത്സവ മത്സരങ്ങളിൽ സോളോ സോങ്, സിംഗിൾ ഡാൻസ്, ബൈബിൾ കോസ്റ്റ്യൂംസ് ഇനങ്ങളിൽ സമ്മാനാർഹയായിരുന്നു.
റെഡ്ഡിങ്ങിൽ നിന്നുളള ജെറിമോൻ ചെറിയാന്റേയും ഷാനി ജെറിമോന്റേയും മകനായ ജെൻസൺ നല്ലൊരു ഗിറ്റാറിസ്റ്റും അതോടൊപ്പം നല്ലൊരു ഗായകനുമാണ്. കഴിഞ്ഞ നാല് വർഷമായി ഗിറ്റാർ പരിശീലനം തുടരുന്ന ജെൻസൺ കർണാട്ടിക് സംഗീതത്തിലും പരിശീലനം നേടിയിട്ടുണ്ട്. ഈ വർഷം GCSE പൂർത്തിയാക്കിയ ഈ 16 വയസ്സ്കാരൻ റെക്കോർഡിംഗ്, സൌണ്ട് മിക്സിംഗ്, സ്റ്റേജ് സൌണ്ട് സെറ്റിംഗ്സ് ഉൾപ്പടെയുള്ള കാര്യങ്ങളിലും ഒരു വിദഗ്ദനാണ്. സ്കൂൾ കൊയറിലും ചർച്ച് കൊയറിലും ഗിറ്റാറിസ്റ്റായ ജെൻസൺ സ്കൂളിൽ മ്യൂസിക് ഒരു സബ്ജക്ടായിട്ട് പഠിച്ചു. സ്കൂൾ പഠനത്തിന്റെ ഭാഗമായി രണ്ട് പാട്ടുകൾ ചിട്ടപ്പെടുത്തിയ ജെൻസൺ സുപ്രസിദ്ധമായ ബർക്ക്ഷയർ മാസ്ട്രോസിൽ ഗിറ്റാർ പരിശീലനം നേടുന്നു. ബർക്ക്ഷയർ മാസ്ട്രോസിന്റെ “സ്റ്റേജ് സൌണ്ട്” ഷോയിൽ പെർഫോം ചെയ്തിട്ടുള്ള ജെൻസൺ ബർക്ക്ഷയർ കാഫോഡിന്റെ പബ്ളിക് സ്‌പീക്കിംഗ് ചാംപ്യനായിരുന്നു. ബൈബിൾ കലോത്സവം ഉൾപ്പടെ ഒട്ടനവധി വേദികളിൽ പെർഫോം ചെയ്തിട്ടുള്ള ജെൻസൺ ബൈബിൾ കലോത്സവത്തിൽ സമ്മാനാർഹനായിരുന്നു. നല്ലൊരു കായിക താരം കൂടിയായ ജെൻസൺ ബർക്ക്ഷയർ ഹൈജംപ് ചാംപ്യനായിരുന്നു.
ജെൻസന്റെ സഹോദരി 12 വയസ്സ്കാരിയായ ജെസ്ന നല്ലൊരു ഗായികയും അതോടൊപ്പം പിയാനോ, വയലിൻ എന്നീ സംഗീതോപകരണങ്ങളിൽ പരിശീലനം നടത്തുകയും ചെയ്യുന്നു. ബർക്ക്ഷയർ യങ് വോയ്സ് (BYV) കൊയറിൽ അംഗമായ ജെസ്ന ഇയർ 7 വിദ്യാർത്ഥിനിയാണ്. നിരവധി വേദികളിൽ തന്റെ കലാനൈപുണ്യം കാഴ്ച വെച്ചിട്ടുള്ള ജസ്ന BYV കൊയറിന് വേണ്ടി പ്രസിദ്ധമായ ലണ്ടൻ ആൽബർട്ട് ഹാളിലും പെർഫോം ചെയ്തിട്ടുണ്ട്. കർണാട്ടിക് മ്യൂസിക് പഠിക്കുന്ന ജെസ്ന ബർക്ക്ഷയർ മാസ്ട്രോസിൽ വെസ്റ്റേൺ മ്യൂസിക്കും പഠിക്കുന്നു. മലയാളം, ഇംഗ്ളീഷ് ചർച്ച് കൊയർ ടീമുകളിൽ സജീവ സാന്നിദ്ധ്യമാണ് ജെസ്ന.
പ്രത്യാശയുടെ പാട്ടുമായി സംഗീതാസ്വാദകർക്ക് മുമ്പിൽ എത്തുന്ന ഈ കൌമാര പ്രതിഭകൾക്ക് പിന്തുണയേകാൻ ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരെ യുക്മ സാംസ്കാരിക വേദിയുടെ “Let’s Break It Together” ൽ ഇന്ന് ശനി (22/08/20) 5 P M ന് (ഇന്ത്യൻ സമയം രാത്രി 9.30) ആരംഭിക്കുന്ന ലൈവ് ഷോയിലേക്ക് സസ്നേഹം സ്വാഗതം ചെയ്യുന്നു.
“LET’S BREAK IT TOGETHER” ലൈവ് ഷോയ്ക്ക് ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ നൽകി വരുന്ന പിന്തുണയ്ക്ക് യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർ ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു.
കോവിഡ് – 19 രോഗബാധിതർക്കു വേണ്ടി സ്വന്തം ജീവൻപോലും തൃണവൽഗണിച്ച് കരുതലിന്റെ സ്നേഹസ്പർശമായി, വിശ്രമരഹിതരായി യു കെ യിലെ എൻ എച്ച് എസ് ഹോസ്‌പിറ്റലുകളിലും കെയർഹോമുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ലോകത്തിലെ മുഴുവൻ ആരോഗ്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ് സംപ്രേക്ഷണം ചെയ്യുന്നത്.
എട്ടു വയസ്സു മുതൽ 21 വയസ്സ് വരെ പ്രായമുള്ള യു കെ യിലെ വൈവിധ്യമാർന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവർത്തകർക്ക് കൃതജ്ഞതയും അഭിവാദ്യവും അർപ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ സംഗീതോപകരണങ്ങളിൽ കലാവിരുത് പ്രകടിപ്പിക്കുവാൻ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകർഷണം.
യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്സ് ബാൻഡ് യു കെ യുടെ റെക്സ് ജോസും, ജെ ജെ ഓഡിയോസിന്റെ ജോജോ തോമസും ചേർന്ന് പരിപാടികൾ അവതരിപ്പിക്കുന്നവർക്ക് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകി വരുന്നു.
ലോകമെമ്പാടുമുള്ള ആതുരസേവകർക്ക് ആദരവ് നൽകുന്നതിനായി യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സമ്പന്നരായ കുട്ടികൾ അവതരിപ്പിക്കുന്ന “ലെറ്റ്സ് ബ്രേക്ക് ഇറ്റ് ടുഗദർ ” എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നൽകി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡണ്ട് മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ് വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യൻ എന്നിവർ അഭ്യർത്ഥിച്ചു.
യുക്മ സാംസ്കാരിക വേദി രക്ഷാധികാരി സി എ ജോസഫ്, ദേശീയ കോർഡിനേറ്റർ കുര്യൻ ജോർജ്, വൈസ് ചെയർമാൻ ജോയി ആഗസ്തി, ജനറൽ കൺവീനർമാരായ ജയ്‌സൺ ജോർജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേൽനോട്ടം വഹിക്കുന്നത്.
പ്രോഗ്രാം സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602) , യുക്മ സാംസ്കാരിക വേദി നാഷണൽ കോർഡിനേറ്റർ കുര്യൻ ജോർജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.
Latest News:
ആതുരസേവനം മാത്രമല്ല, കലയിലും മുൻപന്തിയിൽ; നേഴ്സസ് ഡേയിൽ വേദിയെ പ്രകമ്പനം കൊള്ളിച്ച് നഴ്സുമാർ
നോട്ടിംഗ്ഹാം: അന്താരാഷ്ട്ര നേഴ്സസ് ദിനത്തോടനുബന്ധിച്ച് യുക്മ നേഴ്സസ് ഫോറം സംഘടിപ്പിച്ച നേഴ്സസ് ദ...ദമ്പതികൾക്കായുള്ള റസിഡൻഷ്യൽ ധ്യാനം, കേംബ്രിഡ്ജിൽ, ജൂലൈ 21-23 വരെ; ഫാ.ജോസഫ് മുക്കാട്ടും, സിസ്റ്റർ ആൻ ...
അപ്പച്ചൻ കണ്ണഞ്ചിറ കേംബ്രിഡ്ജ്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത...രാജ്യത്ത് പൗരത്വഭേദഗതി യാഥാര്‍ത്ഥ്യമായി; 14 പേര്‍ക്ക് സിഎഎ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു
ഏറെ പ്രതിഷേധങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കാരണമായ പൗരത്വനിയമഭേദഗതി രാജ്യത്ത് യാഥാര്‍ത്ഥ്യമായി. 14...നാലാം തുടര്‍ തോല്‍വി വഴങ്ങി രാജസ്ഥാന്; പഞ്ചാബ് വിജയം 5 വിക്കറ്റിന്
വിജയമാഘോഷിച്ച് പ്ലേഫിന് തയ്യാറെടുക്കാം എന്നുള്ള രാജസ്ഥാൻ മോഹങ്ങളെ തകർത്ത്. രാജസ്ഥാനെതിരെ പഞ്ചാബിന് ...പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗം തന്നെ, അത് തിരിച്ചുപിടിക്കുക തന്നെ ചെയ്യും: അമിത് ഷാ
പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്നും ആ പ്രദേശം ഇന്ത്യ തിരിച്ചുപിടിക്കുക തന്നെ ചെയ്യുമെന്നും കേന...വാട്ടര്‍ അതോറിറ്റി പൈപ്പിനെടുത്ത കുഴിയില്‍ വീണ് സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം
പാലക്കാട് റോഡിലെ കുഴിയില്‍ വീണ് വയോധികന് ദാരുണാന്ത്യം. പാലക്കാട് ഇന്നലെ രാത്രിയാണ് സംഭവം.ഇന്നലെ രാത...സംസ്ഥാനത്ത് ശക്തമായ വേനൽ മഴയ്ക്ക് സാധ്യത; ഇന്ന് 9 ജില്ലകളിൽ മുന്നറിയിപ്പ്
സംസ്ഥാനത്ത് ശക്തമായ വേനൽ മഴയ്ക്ക് സാധ്യത. ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്...വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ സുനിൽ ഛേത്രി
വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ സുനിൽ ഛേത്രി. കുവൈത്തിനെതിരായ ഫിഫ ലോകകപ്പ് യോഗ്യത...
Post Your Comments Here ( Click here for malayalam )
Latest Updates
- ദമ്പതികൾക്കായുള്ള റസിഡൻഷ്യൽ ധ്യാനം, കേംബ്രിഡ്ജിൽ, ജൂലൈ 21-23 വരെ; ഫാ.ജോസഫ് മുക്കാട്ടും, സിസ്റ്റർ ആൻ മരിയയും നയിക്കും. അപ്പച്ചൻ കണ്ണഞ്ചിറ കേംബ്രിഡ്ജ്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ, കേംബ്രിഡ്ജിൽ വെച്ച് ദമ്പതികൾക്കായി, താമസിച്ചുള്ള ത്രിദിന ധ്യാനം സംഘടിപ്പിക്കുന്നു. ജൂലൈ മാസം 21 മുതൽ 23 വരെ ക്രമീകരിച്ചിരിക്കുന്ന ദമ്പതീ ധ്യാനത്തിൽ സീറോ മലബാർ ലണ്ടൻ റീജണൽ കോർഡിനേറ്ററും, പ്രശസ്ത തിരുവചന പ്രഘോഷകനുമായ ഫാ. ജോസഫ് മുക്കാട്ടും, ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്ടറും, ഫാമിലി കൗൺസിലറും, അഭിഷിക്ത ധ്യാന ശുശ്രുഷകയുമായ സിസ്റ്റർ ആൻ മരിയായും സംയുക്തമായി നയിക്കും. ” ഇന്ന് എനിക്ക് നിന്റെ
- രാജ്യത്ത് പൗരത്വഭേദഗതി യാഥാര്‍ത്ഥ്യമായി; 14 പേര്‍ക്ക് സിഎഎ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു ഏറെ പ്രതിഷേധങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കാരണമായ പൗരത്വനിയമഭേദഗതി രാജ്യത്ത് യാഥാര്‍ത്ഥ്യമായി. 14 പേര്‍ക്ക് സിഎഎ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ബല്ലയാണ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്. ആദ്യം അപേക്ഷിച്ച 14 പേര്‍ക്കാണ് സിഎഎ സര്‍ട്ടിഫിക്കറ്റുകള്‍ ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. പൗരത്വനിയമഭേദഗതി അനുസരിച്ച് 300 പേര്‍ക്ക് പൗരത്വം നല്‍കിയെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറയുന്നത്. 2019 ഡിസംബറിലാണ് സിഎഎ നടപ്പിലാക്കിയിരുന്നത്. എന്നിരിക്കിലും നാല് വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ മാര്‍ച്ച് 11ന് മാത്രമാണ് നിയമഭേദഗതി സംബന്ധിച്ച
- നാലാം തുടര്‍ തോല്‍വി വഴങ്ങി രാജസ്ഥാന്; പഞ്ചാബ് വിജയം 5 വിക്കറ്റിന് വിജയമാഘോഷിച്ച് പ്ലേഫിന് തയ്യാറെടുക്കാം എന്നുള്ള രാജസ്ഥാൻ മോഹങ്ങളെ തകർത്ത്. രാജസ്ഥാനെതിരെ പഞ്ചാബിന് 5 വിക്കറ്റ് വിജയം. പ്ലേ ഓഫ് ബർത്ത് സ്വന്തമാക്കിയെങ്കിലും ആദ്യ രണ്ടു സ്ഥാനങ്ങളിൽ ലീഗ് അവസാനിപ്പിച്ച് കൂടുതൽ ആത്മവിശ്വാസത്തോടെ പ്ലേ ഓഫ് മത്സരത്തിനിറങ്ങാമെന്നുള്ള രാജസ്ഥാന്റെ സ്വപ്നങ്ങൾക്ക് മുകളിലാണ് പഞ്ചാബിന്റെ വിജയം സംഭവിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനുള്ള രാജസ്ഥാന്റെ തീരുമാനം തുടക്കത്തിലെ പിഴക്കുകയായിരുന്നു. നാല് റൺസ് മാത്രമെടുത്ത് ജയിസ്വാളും 23 പന്തിൽ 18 റൺസ് നേടി ബട്ട്ലറിന് പകരമെത്തിയ കാഡ്മോറും പുറത്തായി. രാജസ്ഥാന്റെ
- പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗം തന്നെ, അത് തിരിച്ചുപിടിക്കുക തന്നെ ചെയ്യും: അമിത് ഷാ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്നും ആ പ്രദേശം ഇന്ത്യ തിരിച്ചുപിടിക്കുക തന്നെ ചെയ്യുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പാക് അധീന കശ്മീരിലെ ഇന്ത്യ അതിർത്തിയിൽ ജനം സ്വാതന്ത്ര്യത്തിനായി മുറവിളി കൂട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘മമത ബാനർജിക്കും രാഹുൽ ഗാന്ധിക്കും പാക്കിസ്ഥാനെ ഭയമാണെങ്കിൽ അവർ ഭയന്ന് തന്നെ ഇരിക്കട്ടെ. പക്ഷെ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്ന് ഞാൻ പറയുന്നു. അതിനെ നമ്മൾ വീണ്ടെടുക്കു തന്നെ ചെയ്യും,’ ഹൂഗ്ലി ജില്ലയിലെ ശ്രീരാംപൂറിൽ ഒരു തെരഞ്ഞെടുപ്പ്
- വാട്ടര്‍ അതോറിറ്റി പൈപ്പിനെടുത്ത കുഴിയില്‍ വീണ് സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം പാലക്കാട് റോഡിലെ കുഴിയില്‍ വീണ് വയോധികന് ദാരുണാന്ത്യം. പാലക്കാട് ഇന്നലെ രാത്രിയാണ് സംഭവം.ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. സ്കൂട്ടര്‍ കുഴിയില്‍ വീണ് നിയന്ത്രണം വിട്ട് തെറിച്ചുവീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. മൂന്ന് മാസമായി പ്രദേശവാസികൾ കുഴി മൂടാൻ ആവശ്യപ്പെട്ടിട്ടും അധികൃതർ നടപടി സ്വീകരിച്ചില്ലെന്നാണ് ആരോപണം. വാട്ടര്‍ അതോറിറ്റി പൈപ്പിടാനെടുത്ത കുഴിയില്‍ വീണ് പാലക്കാട് വടക്കന്തര സ്വദേശി സുധാകരൻ ആണ് മരിച്ചത്. രാത്രിയില്‍ സുധാകരൻ സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ കുഴിയില്‍ വീഴുകയായിരുന്നു. സമീപത്തെ കല്ലില്‍ തലയിടിച്ചിരുന്നുവെന്നും അരമണിക്കൂറിനുശേഷമാണ് ആശുപത്രിയില്‍ കൊണ്ടുപോകാൻ വാഹനം
click on malayalam character to switch languages