1 GBP = 104.76
breaking news
- അദാനി കമ്പനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് സെബി
- ആലപ്പുഴയിൽ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി
- കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയായെന്ന് മൊഴി; കൊലപാതക കുറ്റം സമ്മതിച്ചു; രക്ഷിതാക്കൾക്ക് പങ്കില്ലെന്ന് നിഗമനം
- റെക്കോർഡ് തകർത്ത് വീണ്ടും വൈദ്യുതി ഉപഭോഗം; ഇന്നലെ ഉപയോഗിച്ചത് 114.18 ദശലക്ഷം യൂണിറ്റ് വൈദ്യുതി
- മാസപ്പടി കേസ്; മുഖ്യമന്ത്രിയുടെയും മകളുടെയും പങ്ക് തെളിയിക്കുന്ന രേഖകൾ ഹാജരാക്കി മാത്യു കുഴൽനാടൻ
- ഹൈദരാബാദിന് മുന്നിൽ അടിതെറ്റി രാജസ്ഥാൻ; തോൽവി ഒരു റൺസിന്
- പ്രാദേശിക തിരഞ്ഞെടുപ്പ്; ആദ്യ മണിക്കൂറുകളിൽ നേട്ടം കൊയ്ത് ലേബർ പാർട്ടി; തകർന്നടിഞ്ഞ് ടോറികൾ
മഹാത്മാ പുരസ്ക്കാരം: വി.ടി.വി ദാമോദരന്‍ (അബുദാബി); ബെസ്റ്റ് ഇന്റര്‍നാഷണല്‍ ഹെല്‍ത്ത്കെയര്‍ റിക്രൂട്ടര്‍: മാത്യു ജെയിംസ് ഏലൂര്‍ (മാഞ്ചസ്റ്റര്‍)…
- Jan 29, 2020
സജീഷ് ടോം
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
ദശാബ്ദി പൂര്‍ത്തിയാക്കിയ യുക്മ ലണ്ടന്‍ നഗരത്തില്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ സാംസ്ക്കാരിക പരിപാടി എന്ന നിലയില്‍ ഇതിനോടകം ശ്രദ്ധ നേടിയ “ആദരസന്ധ്യ 2020” നോട് അനുബന്ധിച്ച് പുരസ്ക്കാര ജേതാക്കളായ പത്ത് പേരുടെ പേരുകള്‍ യുക്മ ദേശീയ നേതൃത്വം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി 1 ശനിയാഴ്ച്ച നടക്കുന്ന “യുക്മ ആദരസന്ധ്യ 2020” നോട് അനുബന്ധിച്ച് പുരസ്ക്കാര ജേതാക്കള്‍ക്ക് പൊന്നാടയും പ്രശംസപത്രവും മൊമൊന്റോയും വിശിഷ്ടവ്യക്തികള്‍ സമ്മാനിക്കുന്നതാണ്. മഹാത്മാ പുരസ്ക്കാരം നേടിയ വി.ടി.വി ദാമോദരന്‍ (അബുദാബി) , ബെസ്റ്റ് ഇന്റര്‍നാഷണല്‍ ഹെല്‍ത്ത്കെയര്‍ റിക്രൂട്ടര്‍ പുരസ്ക്കാരത്തിന് അര്‍ഹനായ മാത്യു ജെയിംസ് ഏലൂര്‍ (മാഞ്ചസ്റ്റര്‍) എന്നിവരെ പരിചയപ്പെടാം.
വി ടി വി ദാമോദരന്‍: മഹാത്മാ പുരസ്ക്കാരം
മഹാത്മാഗാന്ധിയുടെ 150- ആം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് പ്രവാസലോകത്ത് ഗാന്ധിയന്‍ ആശയങ്ങളുടെ പ്രചാരം നടത്തുന്നതിനെ പരിഗണിച്ച് ഏര്‍പ്പെടുത്തിയ മഹാത്മാ പുരസ്ക്കാരത്തിന് അര്‍ഹനായത് വി ടി വി ദാമോദരന്‍ (ഗാന്ധി സാഹിത്യവേദി പ്രസിഡന്റ് – അബുദാബി) ആണ്.
ഗള്‍ഫ് മലയാളികള്‍ക്കിടയില്‍ അതിരുകളില്ലാത്ത മനുഷ്യ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വെളിച്ചം വിതറുന്ന ഉദാരതയുടെ സ്നേഹസൂര്യനായാണ് വി.ടി.വി ദാമോദരന്‍ അറിയപ്പെടുന്നത്.
ഗള്‍ഫില്‍ നിരാശ്രയരായി തീരുന്ന തൊഴിലന്വേഷകര്‍ നിയമക്കുരുക്കുകളില്‍ പെട്ടു ബുദ്ധിമുട്ടുന്നവര്‍, നാട്ടിലേക്ക് മടങ്ങാന്‍ പ്രയാസങ്ങള്‍ അനുഭവിക്കുന്ന നിരാലംബര്‍, രോഗികള്‍, മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനായുള്ള നടപടിക്രമങ്ങള്‍ ഉള്‍പ്പെടെ താന്‍ പ്രതിനിധാനം ചെയ്തുപോരുന്ന ഗാന്ധി സാഹിത്യ വേദി, പയ്യന്നൂര്‍ സൗഹൃദവേദി ഗിവ് എ ഹാന്‍ഡ് ഉള്‍പ്പെടെയുള്ള സംഘടനകളിലൂടെയും പ്രവാസ ലോകത്തുള്ള മറ്റു പല സംഘടനനകളുമായി ചേര്‍ന്ന് വി.ടി.വി നടത്തുന്ന കരുണ്ണ്യ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. ജാതി മത രാഷ്ട്രീയ ഭേദമന്യേ യുഎഇയിലെ പൊതുവേദികളിലെല്ലാം തന്നെ സമ്മതനായ സാന്നിധ്യമായി ഓരോരുത്തരുടേയും ഉറ്റബന്ധുവാണെന്ന് തോന്നിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നു.
പ്രശസ്ത കോല്‍ക്കളി ആചാര്യനും കേരളാ ഫോക്ലോര് പുരസ്കാര ജേതാവുമായ മഹാനായ തന്റെ പിതാവ് കെ.യു രാമപ്പൊതുവാളിനെ പോലെ പ്രസ്തുത പുരസ്കാരം വിടിവിയെയും തേടിയെത്തിയപ്പോള്‍ പിതാവിനും പുത്രനും ലഭിക്കുന്ന പുരസ്കാരമെന്ന അപൂര്വ്വതയോടൊപ്പം ഇങ്ങനെയൊരു ആദരം നേടുന്ന ആദ്യ പ്രവാസി മലയാളിയെന്ന ബഹുമതിയും വിടിവിക്ക് സ്വന്തമായി. കലാ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ നാള്‍വഴികളില്‍ പ്രഥമഗാന്ധിഗ്രാം, അക്ഷയദേശീയ പുരസ്കാരം, കലാനികേതന് അവാര്‍ഡ്, മലയാളഭാഷ പാഠശാല പുരസ്കാരം, വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ സാമൂഹ്യ പ്രവര്‍ത്തന ഗ്ലോബല്‍ അവാര്‍ഡ്, കണ്ണുര്‍ എസ്എന്‍ കോളേജ് അനിയുടെ പട്ടും വളയും, ഇന്ത്യ സോഷ്യല്‍ കള്‍ച്ചറല്‍ സെന്റര്‍, അബുദാബി മാസ്റ്റര്‍ ഓഫ്ഫോക്ലോര് അവാര്‍ഡ്, പയ്യന്നുര്‍ മിഡ് ടൗണ്‍ റോട്ടറി അവാര്‍ഡ് തു ടങ്ങിയ അര്‍ഹമായ ഒട്ടേറെ ആദരങ്ങള്‍ ഈ മനുഷ്യ സ്നേഹിയെ തേടിയെത്തി.
കവിതയുടെ ലോകത്തും വിടിവി തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട്. യു.എ.ഇയുടെ രാഷ്ട്രപിതാവ് ഹിസ്ഹൈനസ് ഷെയ്ഖ് സായിദിനെ കുറിച്ചും പെറ്റനാടിനോടെന്ന പോലെ അന്നം തരുന്ന നാടിന്റെ സാംസ്കാരിക ഗരിമയെ കുറിച്ചും പത്തോളം അനുപമ സുന്ദരമായ കടപ്പാടിന്റെ കവിതകളെഴുതി വിടിവി അറബ്് ലോകത്തും ശ്രദ്ധേയനായി. പ്രസ്തുത കവിതകള്‍ അറബ് ഭാഷകളിലടക്കം വിവര്‍ത്തനം ചെയ്യപ്പെടുകയും അബുദാബി പോലീസിന്റെ 999 ഉള്‍പ്പെടെയുള്ള യുഎഇയിലെ പ്രമുഖ അറബ് പ്രസിദ്ധീകരണങ്ങളിലെല്ലാം തുടര്‍ച്ചയായി വെളിച്ചം കാണുകയും അംഗീകാരങ്ങള്‍ ലഭിക്കുകയും ചെയ്തു. മധ്യവേനല്‍, ഓര്‍മ്മ മാത്രം, വിദൂഷകന് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള വിടിവി ഒരു ബഹുമുഖ പ്രതിഭയാണ്.
തന്റെ മഹത്തായ മാതൃരാജ്യത്തിന്റെയും അതിന്റെ രാഷ്ട്രപിതാവും തന്റെ മാര്ഗദര്ശകനുമായ മഹാത്മാഗാന്ധിയെയും കുറിച്ചും ധാരാളം ലേഖനങ്ങളും കവിതകളും വിടിവിയുടെ തൂലികയില്‍ നിന്നും പിറവിയെടുത്തു. ഗാന്ധിജിയെ കുറിച്ചും മാനവമൂല്യങ്ങളെ കുറിച്ചും പ്രവാസ ലോകത്ത് ഏറ്റവും കൂടുതല്‍ ലേഖനമെഴുതിയ വെറുമൊരു എഴുത്തുകാരന് മാത്രമായിരുന്നില്ല വി.ടി.വി, മാനവികതയുടെ ഐക്യത്തിനായി ഗാന്ധിയന്‍ ആദര്‍ശങ്ങളെ ആയുധമാക്കി പ്രവാസ ലോകത്തിനു മുന്നിലേക്കിറങ്ങി വന്നൊരു പോരാളി ആയിരുന്നു അദ്ദേഹം.
ഗാന്ധി സാഹിത്യ വേദിയെന്ന തന്റെ സംഘടനയിലൂടെ ഗാന്ധിയന്‍ മൂല്യങ്ങള്‍ പ്രവാസ ലോകത്ത് നിരന്തരം ചര്‍ച്ച ചെയ്യപ്പെടുന്നതിനും പ്രവര്‍ത്തികമാക്കുന്നതിനും ആവശ്യമായതെല്ലാം ഒരുക്കൂട്ടിയ വിടിവിയുടെ ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളായിരുന്നു ഒരു അറബ് രാജ്യത്ത് ലോകത്ത് ഇദംപ്രഥമായി ഗാന്ധി പ്രതിമയും ചര്‍ക്കയുമെല്ലാം സ്ഥാപിതമാകുന്നതിനു നേതൃത്വം നല്‍കാനായത്. കാലത്തിന്റെ നീതി പോലെ അതേറ്റവും അര്‍ഹമായ വിടിവിയുടെ കരങ്ങളിലൂടെ തന്റെ ജന്മനാട്ടില് നിന്ന് പണി കഴിപ്പിച്ചു യുഎയില്‍ എത്തി.
മാത്യു ജെയിംസ് ഏലൂര്‍ (മാഞ്ചസ്റ്റര്‍): ബെസ്റ്റ് ഇന്റര്‍നാഷണല്‍ ഹെല്‍ത്ത്കെയര്‍ റിക്രൂട്ട്മെന്റ്
രണ്ട് പതിറ്റാണ്ട് കാലമായി ഹെല്‍ത്ത് കെയര്‍ – വിദ്യാഭ്യാസ രംഗത്ത് വിശ്വസ്തമായ റിക്രൂട്ട്മെന്റ് കണ്‍സള്‍ട്ടന്‍സി നടത്തുന്നത് പരിഗണിച്ച് ഏലൂര്‍ കണ്‍സള്‍ട്ടന്‍സി ഡയറക്ടര്‍ മാത്യു ജെയിംസ് ഏലൂര്‍ (മാഞ്ചസ്റ്റര്‍)ന് ബെസ്റ്റ് ഇന്റര്‍നാഷണല്‍ ഹെല്‍ത്ത്കെയര്‍ റിക്രൂട്ട്മെന്റ് പുരസ്ക്കാരം സമ്മാനിക്കും.
യു.കെയിലും ഇന്ത്യയിലുമായി വ്യാപിച്ചു കിടക്കുന്ന ഏലൂര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് സാരഥി. 2002ല്‍ തുടങ്ങിയ സ്ഥാപനം ഇന്ന് സ്റ്റോക് പോര്‍ട്ടിലും ന്യൂഡല്‍ഹിയിലും കൊച്ചി ഇന്‍ഫോ പാര്‍ക്കിലും സ്വന്തം ഓഫീസുകളുമായി പടര്‍ന്നു പന്തലിച്ചിരിക്കുന്നു. ഏലൂര്‍ കണ്‍സള്‍ട്ടന്‍സിക്കു പുറമേ നഴ്സിങ് ജോബ്സ് യുകെ, ഏലൂര്‍ പ്രോപ്പര്‍ട്ടീസ് യുകെ തുടങ്ങിയ കമ്പനികളാണ് ഗ്രൂപ്പിന്റെ ഭാഗമായുള്ളത്. റിക്രൂട്ടമെന്റ് രംഗത്തും എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടിങ് രംഗത്തും വിശ്വാസ്യത മുഖമുദ്രയാക്കിയ പ്രവര്‍ത്തനമാണ് ഏലൂര്‍ കണ്‍സള്‍ട്ടന്‍സിയെ പുതിയ ഉയങ്ങളിലേക്ക് എത്തിച്ചത്. ഇന്റര്‍നാഷണല്‍ നഴ്സസ് റിക്രൂട്ട്മെന്റ് രംഗത്ത് 18 വര്‍ഷത്തെ ഏറ്റവും വിശ്വസ്തതയോടു കൂടിയുള്ള സേവനപാരമ്പര്യമാണ് ഏലൂര്‍ കണ്‍സള്‍ട്ടന്‍സിയുടെ കരുത്ത്. അയ്യായിരത്തിലധികം പേരാണ് ഇതിനോടകം ഏലൂര്‍ ഗ്രൂപ്പിലൂടെ ജീവിതത്തിന് പുതിയ അര്‍ഥങ്ങള്‍ തേടിയത്.
മലയാളികള്‍ക്കും ഇന്ത്യക്കാര്‍ക്കും പുറമേ ശ്രീലങ്ക ഫിലീപ്പിന്‍സ് തുടങ്ങി അഞ്ചോളം രാജ്യങ്ങളില്‍ നിന്നുള്ള നഴ്സുമാരെ യുകെയിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. എന്‍എച്ച്എസ് ഹെല്‍ത്ത് കെയര്‍ ഓര്‍ഗനൈസേഷനുകള്‍ക്ക് ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങളും സഹായങ്ങളും ഏലൂര്‍ കണ്‍സള്‍ട്ടന്‍സി ചെയ്തു വരുന്നു. മാഞ്ചസ്റ്റര്‍ ചേംബര്‍ ഓഫ് കൊമേഴ്സിലെ സജീവ അംഗം. റിക്രൂട്ട്മെന്റ് കോണ്‍ഫെഡറേഷന്‍ മെമ്പര്‍ഷിപ്പ് (ആര്‍ഇസി) ഉള്ള യുകെയിലെ അപൂര്‍വം സ്ഥാപനങ്ങളിലൊന്ന്, നഴ്സിങ് റിക്രൂട്ട്മെന്റില്‍ ബ്രിട്ടീഷ് കൗണ്‍സില്‍ അപ്രൂവല്‍ ഉള്ള ചുരുക്കം ഏജന്‍സികളിലൊന്ന്, വോസ്കി ട്രെയിനിങിന് സൗകര്യമൊരുക്കിയ ആദ്യ കണ്സള്ട്ടന്സികളിലൊന്ന്.. വിശേഷണങ്ങള്‍ ഒട്ടനവിധിയാണ്.
മികവുറ്റ നഴ്സുമാരെ നല്കുന്നതിലുള്ള ഉത്തരവാദിത്വം പരിഗണിച്ച് എന്‍എച്ച്എസ് നല്കിയ ബെസ്റ്റ് നഴ്സിങ് സപ്ലൈയറിനുള്ള ഇന്റര്‍നാഷണല്‍ റിക്രൂട്ട്മെന്റ് ഓഫ് ക്ലിനിക്കല്‍ ഹെല്‍ത്ത് കെയര്‍ ഫ്രൊഫഷണല്‍സ് അവാര്‍ഡ് മാത്യു ജെയിംസിന്റെ പ്രവര്‍ത്തന മികവിനുള്ള അംഗീകാരമാണ്. ഒരു മലയാളി സ്ഥാപനത്തിന് ഇത്തരമൊരു അവാര്‍ഡ് ലഭിക്കുന്നത് അപൂര്വമാണെന്നുള്ളത് സ്ഥാപനത്തിന്റെ മേന്മയാണ് തെളിയിക്കുന്നത്.
എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സി രംഗത്തും ഏലൂര്‍ കണ്‍സള്‍ട്ടന്‍സി നേടിയത് സമാനതകളില്ലാത്ത നേട്ടമാണ്. ബ്രിട്ടീഷ് കൗണ്‍സില്‍ അപ്രൂവ്ഡ് ഏജന്‍സി കൂടിയാണ്. സ്വാന്‍സി യൂണിവേഴ്സിറ്റിയും ഹെര്‍ട്ട്ഫോര്‍ഡ് ഷെയര്‍ യൂണിവേഴ്സിറ്റിയും അടക്കം യുകെയിലെ പതിനെട്ടോളം പ്രമുഖ സര്‍വകലാശാലകളുമായി നേരിട്ടു പാര്‍ട്ട്ണര്‍ഷിപ്പുള്ള ഏലൂര്‍ ഗ്രൂപ്പ് വിദേശത്ത് ഉന്നത വിദ്യാഭ്യാസം സ്വപ്നം കാണുന്ന ഏവരുടെയും പ്രതീക്ഷയാണ്. ശരിയായ ഗൈഡന്‍സ് നല്കി ശരിയായ വിദ്യാഭ്യാസം ഉറപ്പാക്കാന്‍ ഗ്രൂപ്പ് പ്രതിജ്ഞാബദ്ധമാണ്.
രണ്ടു രാജ്യങ്ങളിലായി വിദേശികളടക്കം അമ്പതോളം പേര് ഏലൂര്‍ കണ്‍സള്‍ട്ടന്‍സിയില്‍ ജോലി നോക്കുന്നുണ്ട്. അച്ചടക്കവും വിശ്വസ്തതയും ഇവരിലേക്കും പകര്‍ന്നു നല്കാന് മാത്യു ജയിംസിന് കഴിഞ്ഞതു കൂടിയാണ് സ്ഥാപനത്തിന്റെ വിജയം.
Latest News:
അദാനി കമ്പനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് സെബി
അദാനി ഗ്രൂപ്പിന്റെ ആറ് കമ്പനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് സെബി. കമ്പനി ഡയറക്ടര്‍മാര്‍ ...ആലപ്പുഴയിൽ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി
ആലപ്പുഴയിൽ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. തോട്ടപ്പുളി ഒറ്റപ്പന പുതുവൽ കാർത്തികേയന്റെ മ...കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയായെന്ന് മൊഴി; കൊലപാതക കുറ്റം സമ്മതിച്ചു; രക്ഷിതാക്കൾക്ക് പങ്കില്ലെന്ന് ന...
കൊച്ചിയിൽ ഫ്ളാറ്റിൽ നിന്ന് നവജാത ശിശുവിനെ എറിഞ്ഞ് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുഞ്ഞിന...റെക്കോർഡ് തകർത്ത് വീണ്ടും വൈദ്യുതി ഉപഭോഗം; ഇന്നലെ ഉപയോഗിച്ചത് 114.18 ദശലക്ഷം യൂണിറ്റ് വൈദ്യുതി
സംസ്ഥാനത്ത് പ്രാദേശിക നിയന്ത്രണം ഏർപ്പെടുത്തിയിട്ടും വൈദ്യുതി ഉപയോഗത്തിൽ സർവ്വകാല റെക്കോർഡ്. 114.18...മാസപ്പടി കേസ്; മുഖ്യമന്ത്രിയുടെയും മകളുടെയും പങ്ക് തെളിയിക്കുന്ന രേഖകൾ ഹാജരാക്കി മാത്യു കുഴൽനാടൻ
മാസപ്പടി കേസിൽ കൂടുതൽ രേഖകളുമായി മാത്യു കുഴൽനാടൻ. മുഖ്യമന്ത്രിയുടെയും മകളുടെയും പങ്ക് തെളിയിക്കുന്ന...ഹൈദരാബാദിന് മുന്നിൽ അടിതെറ്റി രാജസ്ഥാൻ; തോൽവി ഒരു റൺസിന്
ഐപിഎല്ലിൽ രാജസ്ഥാനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് ജയം. ഒരു റൺസിനാണ് രാജസ്ഥാൻ തോൽവി വഴങ്ങിയത്. 202 റൺസ...പ്രാദേശിക തിരഞ്ഞെടുപ്പ്; ആദ്യ മണിക്കൂറുകളിൽ നേട്ടം കൊയ്ത് ലേബർ പാർട്ടി; തകർന്നടിഞ്ഞ് ടോറികൾ
ലണ്ടൻ: ഇംഗ്ലണ്ടിലെ പ്രാദേശിക കൗൺസിലുകളിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ ആദ്യ ഫലം പ്രഖ്യാപിക്കുമ്പോൾ ലേബർ പ...സ്കോട്ലൻഡിൽ മലയാളി നേഴ്സ് മരണമടഞ്ഞു; വിട പറഞ്ഞത് റാന്നി സ്വദേശി ജേക്കബ് ചാക്കോ
ഷാജി കൊറ്റിനാട്ട് സ്കോട്ട്ലൻ്റി ലെ ഫാല്കിർക്കിൽ ആദ്യ കാല പ്രവാസിയും, കഴിഞ്ഞ 23 വര്‍ഷമായി ആരോഗ്യ ...
Post Your Comments Here ( Click here for malayalam )
Press Esc to close
Latest Updates
- അദാനി കമ്പനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് സെബി അദാനി ഗ്രൂപ്പിന്റെ ആറ് കമ്പനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് സെബി. കമ്പനി ഡയറക്ടര്‍മാര്‍ വ്യക്തിഗത താത്പര്യമുള്ള ഇടപാടുകള്‍ നടത്തുമ്പോള്‍ ഓഹരി ഉടമകളുടെയോ സര്‍ക്കാരിന്റെ അനുമതി വാങ്ങണമെന്ന ചട്ടം ലംഘിച്ചത് ചൂണ്ടിക്കാട്ടിയാണ് സെക്യൂരിറ്റി എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ നടപടി അദാനി എന്റര്‍പ്രൈസിസ്, അദാനി പോര്‍ട്സ് ആന്റ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍, അദാനി പവര്‍, അദാനി എനര്‍ജി, അദാനി വില്‍മര്‍, അദാനി ടോട്ടല്‍ ഗ്യാസ് എന്നീ കമ്പനികള്‍ക്കാണ് സെബിയുടെ നോട്ടീസ് ലഭിച്ചിരിക്കുന്നത്. അദാനി എന്റര്‍പ്രൈസിസിന് രണ്ട് കാരണം
- ആലപ്പുഴയിൽ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി ആലപ്പുഴയിൽ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. തോട്ടപ്പുളി ഒറ്റപ്പന പുതുവൽ കാർത്തികേയന്റെ മകൻ ശ്യാം ഘോഷിനെയാണ് രാവിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആലപ്പുഴ എആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനാണ് ശ്യാം ഘോഷ്. ജോലിയിൽ ലീവെടുത്ത് ഇരിക്കുകയായിരുന്നു. രണ്ടു വർഷം മുൻപാണ് ശ്യാം ഘോഷ് സർവീസിൽ പ്രവേശിച്ചത്. വിവാഹ ബന്ധം വേർപെടുത്തിയ ശ്യാംഘോഷ് കുറേ നാളായി നീണ്ട അവധിയിലായിരുന്നു. പുറത്തേക്ക് ഒന്നും പോകാറില്ലെന്ന് വീട്ടുകാർഡ പറയുന്നു. രാത്രി ഭക്ഷണം കഴിച്ചതിന് ശേഷം മുറിയിൽ പോയതായിരുന്നു ശ്യാം
- കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയായെന്ന് മൊഴി; കൊലപാതക കുറ്റം സമ്മതിച്ചു; രക്ഷിതാക്കൾക്ക് പങ്കില്ലെന്ന് നിഗമനം കൊച്ചിയിൽ ഫ്ളാറ്റിൽ നിന്ന് നവജാത ശിശുവിനെ എറിഞ്ഞ് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുഞ്ഞിന്റെ അമ്മ പീഡനത്തിന് ഇരയാണ്. 23 വയസുള്ള പെൺകുട്ടി പീഡനത്തിനിരയായ വിവരം മാതാപിതാക്കൾ അറിഞ്ഞിരുന്നില്ല. കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തിൽ രക്ഷിതാക്കൾക്ക് പങ്കില്ലെന്നാണ് പൊലീസ് നിഗമനം. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് പെൺകുട്ടി ഫ്ളാറ്റിലെ ശുചിമുറിയിൽ പ്രസവിക്കുന്നത്. പിന്നാലെ കുഞ്ഞിനെ ബെഡ്ഷീറ്റ് കൊണ്ട് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി ബാൽക്കണിയിൽ നിന്ന് അടുത്തുള്ള പറമ്പിലേക്ക് എറിയുകയായിരുന്നു. എന്നാൽ ഉന്നം തെറ്റി കുഞ്ഞിന്റെ മൃതദേഹം റോഡിൽ
- റെക്കോർഡ് തകർത്ത് വീണ്ടും വൈദ്യുതി ഉപഭോഗം; ഇന്നലെ ഉപയോഗിച്ചത് 114.18 ദശലക്ഷം യൂണിറ്റ് വൈദ്യുതി സംസ്ഥാനത്ത് പ്രാദേശിക നിയന്ത്രണം ഏർപ്പെടുത്തിയിട്ടും വൈദ്യുതി ഉപയോഗത്തിൽ സർവ്വകാല റെക്കോർഡ്. 114.18 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ ഉപയോഗിച്ചത്. ഇതോടെ പ്രാദേശിക നിയന്ത്രണങ്ങൾ ശക്തമാക്കാൻ കെഎസ്ഇബി തീരുമാനിച്ചു. പ്രതിസന്ധി 10 ദിവസത്തിനകം പരിഹരിക്കപ്പെടുമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ. ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിലാണ് സംസ്ഥാനത്ത് ലോഡ് ഷെഡിങ് വേണ്ടെന്നും ബദൽ നിയന്ത്രണങ്ങൾ മതിയെന്നുമുള്ള തീരുമാനമെടുത്തത്. പിന്നാലെ വൈദ്യുതി ഉപഭോഗത്തിൽ സംസ്ഥാനത്ത് സർവ്വകാല റെക്കോഡ് ഉണ്ടായി. ഇന്നലെ ഉപയോഗിച്ചത് 114.18 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. പുറത്തു നിന്നും എത്തിച്ച വൈദ്യുതിയിലും
- മാസപ്പടി കേസ്; മുഖ്യമന്ത്രിയുടെയും മകളുടെയും പങ്ക് തെളിയിക്കുന്ന രേഖകൾ ഹാജരാക്കി മാത്യു കുഴൽനാടൻ മാസപ്പടി കേസിൽ കൂടുതൽ രേഖകളുമായി മാത്യു കുഴൽനാടൻ. മുഖ്യമന്ത്രിയുടെയും മകളുടെയും പങ്ക് തെളിയിക്കുന്നതാണ് രേഖകളെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. രേഖകൾ തിരുവനന്തപുരം വിജിലൻസ് കോടതിയിലാണ് ഹാജരാക്കിയത്. ഈ മാസം ആറിന് വീണ്ടും ഹർജി പരിഗണിക്കും. അഞ്ച് പുതിയ രേഖകൾ കൂടിയാണ് മാത്യു കുഴൽനാടൻ ഹാജരാക്കിയിരിക്കുന്നത്. ഈ രേഖകൾ മുഖ്യമന്ത്രി പിണറായി വിജയന്റെയും മകൾ ടി വീണയുടെയും പങ്ക് തെളിയിക്കുന്നതാണെന്ന് മാത്യു കുഴൽനാടൻ വാദിക്കുന്നത്. കരിമണൽ കമ്പനിയുമായി നടത്തിയ ഇടപാടുകളിൽ ഇവരുടെ പങ്ക് തെളിയിക്കുന്ന രേഖകളാണ് ഇതെന്നാണ് മാത്യു
click on malayalam character to switch languages