- മാസപ്പടി കേസ്; മുഖ്യമന്ത്രിയുടെയും മകളുടെയും പങ്ക് തെളിയിക്കുന്ന രേഖകൾ ഹാജരാക്കി മാത്യു കുഴൽനാടൻ
- ഹൈദരാബാദിന് മുന്നിൽ അടിതെറ്റി രാജസ്ഥാൻ; തോൽവി ഒരു റൺസിന്
- പ്രാദേശിക തിരഞ്ഞെടുപ്പ്; ആദ്യ മണിക്കൂറുകളിൽ നേട്ടം കൊയ്ത് ലേബർ പാർട്ടി; തകർന്നടിഞ്ഞ് ടോറികൾ
- സ്കോട്ലൻഡിൽ മലയാളി നേഴ്സ് മരണമടഞ്ഞു; വിട പറഞ്ഞത് റാന്നി സ്വദേശി ജേക്കബ് ചാക്കോ
- ഫോട്ടോ ഐഡി ഇല്ലാതെ വോട്ട് ചെയ്യാനെത്തി; മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസണിനെ തിരിച്ചയച്ചു
- അരുൺ എൻ കുഞ്ഞപ്പന് ശനിയാഴ്ച്ച യുകെ മലയാളികളുടെ അന്ത്യയാത്രാമൊഴി
- ബ്രിട്ടീഷ് കബഡി ലീഗിന് തുടക്കമായി
കിളിക്കൊഞ്ചല്‍ (ബാലനോവല്‍- 4 കാരൂര്‍ സോമന്)
- Nov 26, 2018
പറങ്കിമാവിന്‍ കമ്പ് ചാര്‍ളിയെ വഹിച്ചു താഴേക്ക് കുതിച്ചെങ്കിലും തറയില്‍ വീഴാതെ മറ്റൊരു മരകൊമ്പില്‍ ഇടിച്ചു നിന്നു. ഭയങ്കരമായ ശബ്ദത്തോടെ താഴേക്ക് വന്ന മരക്കൊമ്പിനെ ആരോ പിടിച്ചു നിര്‍ത്തുകയായിരുന്നു. കോരി ചൊരിയുന്ന മഴയില്‍ അവന് തെല്ലുനേരം അതുതന്നെ ചിന്തിച്ചു. ഇടയ്ക്കിടെ മിന്നല്‍ പിണരുകള്‍ മണ്ണിനെ പ്രകാശിപ്പിച്ചു. തണുത്ത കാറ്റില്‍ ശരീരം വിറയ്ക്കാന്‍ തുടങ്ങി. ശരീരത്തിലെ എല്ലാ വേദനകളും അവന് മറന്നിരുന്നു. എങ്ങനെയും താഴേക്ക് ഇറങ്ങി മുറിക്കുള്ളിലെത്തണം. മണ്ണില്‍ പതിഞ്ഞ് കാലൊടിക്കാതെ തലയടിക്കാതെ കാത്ത് രക്ഷിച്ച ദൈവത്തെ ഒരു നിമിഷം ഓര്‍ത്തു. പതുക്കെ അടുത്ത കമ്പില്‍ പിടിച്ച് താഴേക്ക് ഇറങ്ങാന്‍ ശ്രമിക്കുമ്പോള്‍ കൈയ്യെത്തും ദൂരത്ത് താന്‍ സ്വന്തമാക്കാന്‍ ശ്രമിച്ച പഴം എനിക്കായി കാത്തിരിക്കിന്നു. ചീറിയടിക്കുന്ന മഴത്തുള്ളികള്‍ ശരീരത്തിലൂടെ ഒഴുകി. അവന് ആ പഴം സ്വന്തമാക്കി തൂത്ത് തുടച്ച് തിന്നു.
മുറിക്കുള്ളിലെത്തി മഴയില്‍ കുതിര്‍ന്ന നിക്കര്‍ പിഴിഞ്ഞ് വരാന്തയില്‍ കെട്ടിയിട്ടുള്ള അയയില്‍ നിവര്‍ത്തിയിട്ടു. കട്ടിലില്‍ ഉറങ്ങാന്‍ കിടന്നു. മനസ്സിന് അപ്പോഴാണ് ഒരാശ്വാസം തോന്നിയത്. പെട്ടെന്ന് കണ്ണുകള്‍ അറിയാത്തവിധം അവന് ഉറങ്ങി.
കിഴക്കേ മലമുകളില്‍ വെളിച്ചത്തിന്റെ പൊന്പൂക്കള് വിരിഞ്ഞു! ചാര്‍ളീ ഉണര്‍ന്നിരുന്നില്ല. കുഞ്ഞമ്മ ആടയാഭരണങ്ങളണിഞ്ഞ് തിളങ്ങുന്ന വസ്ത്രത്തില്‍ പള്ളിയില്‍ പോകാന്‍ തിടുക്കം കൂട്ടുമ്പോഴായിരുന്നു ചാര്‍ളിയെ ഓര്‍ത്തത്. ഓടിയെത്തി കതക് തുറക്കുമ്പോള്‍ ചാര്‍ളി നല്ല ഉറക്കത്തിലായിരുന്നു. റീനയുടെ മുഖം തുടുത്ത് വന്നു. നേരം ഇത്രയായിട്ടും പോത്തു പോലെ കിടന്ന് ഉറങ്ങുന്നത് കണ്ടില്ലേ?
“”എഴുന്നേക്കെടാ അനുസരണയില്ലാത്തവനെ.”
ചാര്‍ളി കണ്ണു തുറന്നു. ചുഴലിക്കാറ്റു പോലെ മുന്നില്‍ കുഞ്ഞമ്മ! അവന് ചാടിയെഴുന്നേറ്റു. എല്ലാം ദിവസവും രാവിലെ ആറുമണിക്ക് എഴുന്നേല്ക്കുന്നവന് ഇന്ന് ഏഴുമണിയായിട്ടും എഴുന്നേറ്റിട്ടില്ല. പള്ളിയില്‍ ആദ്യകുര്‍ബാന എട്ടുമണിക്കാണ്. പതിനഞ്ച് മിനിട്ട് നടന്നാലെ പള്ളിയില്‍ ചെല്ലൂ. പിന്നെ ഒരാശ്രയം ചേട്ടന് ബോബിയാണ്. ബോബിക്ക് മറ്റ് തടസ്സങ്ങള്‍ ഒന്നുമില്ലെങ്കില്‍ എല്ലാ ഞായറാഴ്ചയും ഏഴരയാകുമ്പോള്‍ വീട്ടിലെത്തും കുശലവര്ത്തമാനവും ചായകുടിയും കഴിഞ്ഞ് ബോബിയുടെ കാറിലാണ് പള്ളിയില്‍ പോകുന്നത്.
കുഞ്ഞമ്മയെ കണ്ട് അവന് എഴുന്നേറ്റു. ഒന്നും മിണ്ടിയില്ല.
“എടാ’ സമയം എത്രയായെന്ന് അറിയോ? നെനക്കു വല്ലോം കഴിക്കണോ? .’
അതു കേട്ടപ്പോള്‍ അവന് സന്തോഷമായി. കഴിഞ്ഞരാത്രിയില്‍ പട്ടിണിക്കിട്ടതല്ലേ. കൂഞ്ഞമ്മക്കും സങ്കടം കാണും. അല്ലെങ്കില്‍ ഇങ്ങനെ വന്ന് വിളിക്കുമോ? സാധാരണ ഭക്ഷണ സമയമാകുമ്പോള്‍ അടുക്കളവാതില്ക്കല് നിന്ന് മുഖം കാണിക്കയാണ് പതിവ്. കുഞ്ഞമ്മക്ക് ഞാനൊരു ശത്രുവാണെങ്കിലും ദയ ഇല്ലെന്ന് പറയാനാകില്ല.
അവന്റെ കണ്ണുകള്‍ വിടര്‍ന്നു.
“”കുഞ്ഞമ്മേ ഞാന്‍ തെങ്ങിന്റെ തടം എടുത്തോട്ടെ.” മടിച്ച് മടിച്ച് ചോദിച്ചു.
“”എടുത്തോ പക്ഷെ പത്ത് രൂപയേ തരൂ. പറഞ്ഞേക്കാം”
“”അതുമതി. കുഞ്ഞമ്മ പള്ളി പോകുമ്പം ഞാന്‍ വീടും പശുവിനെ കോഴിയെ ഒക്കെ നോക്കികൊള്ളാം”
“”നീ ഈ വീട്ടിലെ മൂത്തവനല്ലേ. അതൊക്കെ പ്രത്യേകം പറയണോ?” റീന അത്രയും പറഞ്ഞിട്ട് പൂറത്തേക്ക് പോയി. പല്ല് തേക്കുമ്പോഴും ചാര്‍ളിക്കും കുഞ്ഞമ്മയുടെ വാക്കുകള്‍ വിശ്വസിക്കാനായില്ല. ഒരൂ തെങ്ങിന്റെ തടം എടുക്കുന്നതിന് കുഞ്ഞമ്മ മറ്റുള്ളവര്‍ക്ക് കൊടുക്കുന്നത് ഇരുപത് രൂപയാണ്. തനിക്ക് പത്തുരൂപ തരുമെന്നല്ലേ പറഞ്ഞത്. അത് നന്നായി.
കുഞ്ഞമ്മ ഉണ്ടാക്കിയ ദോശ ചാര്‍ളി ആര്‍ത്തിയോടെ കഴിച്ചു. കെവിന് കഴിക്കുമ്പോള്‍ റീനയുടെ കണ്ണുകള്‍ അവന്റെ മുഖത്തായിരുന്നു. മകനെ തീറ്റിക്കുവാന്‍ റീന വളരെ ശ്രദ്ധിച്ചു. അവനോട് കെഞ്ചി പറയുകയും ചെയ്തു. “”ഒരു ദോശകൂടി കഴിക്ക് മോനെ?” അവന് ദേഷ്യത്തോടെ പറഞ്ഞു. “”മമ്മീ ദോശയില്ലാതെ പറ്റ്വോ?”-അപ്പോഴാണ് ദോശ കൊണ്ടുവെച്ച പാത്രത്തിലേക്ക് റീന നോക്കിയത്. ഭക്ഷണത്തിനുമുന്നില്‍ ഒരു മര്യാദയുമിലാതെ ചാര്‍ളിയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.
“”എന്താടാ നെനക്ക് മാത്രം കഴിച്ചാ മതിയോ? എന്തോന്നാടാ നിന്റെ വയര്‍? വല്ല കുളമോ?… മോന് വിഷമിക്കേണ്ട.അവിടിരിക്ക്. മമ്മി ഇപ്പം കൊണ്ടുവരാം.”
ചാര്‍ളിയെ ശകാരിച്ചിട്ട് റീന അകത്തേക്ക് പോയി. കെവിന് രൂക്ഷമായി ചാര്‍ളിയെ നോക്കി. “”എഴുന്നേറ്റു പോടാ വയറാ.”
ചാര്‍ളി ദുഃഖത്തോടെ അവനെ നോക്കി. പെട്ടെന്ന് എഴുന്നേറ്റ് പോയി കൈയ്യ് കഴുകി. മുറിക്കുള്ളില്‍ വന്നിരുന്ന് വിങ്ങി കരഞ്ഞു. കവിള്‍ത്തടങ്ങളിലൂടെ കണ്ണുനീര് ഒഴുകി. ഇന്നുവരെ വയറു നിറയെ ആഹാരം കഴിച്ചിട്ടില്ല. ഇന്ന് രണ്ട് ദോശ കൂടുതല്‍ കഴിച്ചു. നല്ല വിശപ്പുണ്ടായിരുന്നു. മകനെ അടുത്തുനിന്ന് ഊട്ടിക്കുമ്പോള് ദോശയുടെ എണ്ണം കുഞ്ഞമ്മയും ശ്രദ്ധിച്ചില്ല.
മുറ്റത്ത് കാര്‍ വന്നു. വല്യപ്പന് ബോബിയാണ്. ബോബിയുടെ രണ്ടുമക്കളും രാവിലെ പള്ളിയിലേക്ക് പോയിരുന്നു, അവര്‍ പള്ളിയിലെ ക്വയറില്‍ പാടുന്നവരാണ്. പാട്ടു പരീശീലിക്കാന്‍ പോയതാണ്. ബോബിയും എല്‍സിയും വീടിനുള്ളിലേക്ക് കയറുന്നത് അവന് കണ്ടു. ചാര്‍ളി കണ്തടങ്ങളില് ഒഴുകിയ കണ്ണുനീര് തുടച്ചു.
“”അല്ലാ നിങ്ങളങ്ങ് എത്തിയോ? ദോശയുണ്ട് ചേച്ചി എടുക്കട്ടെ?” റീന ചോദിച്ചു.
“”എനിക്ക് വേണ്ട റീന. ബോബിച്ചാന് വേണോ?”
“”എനിക്കൊരു ചായ മതി.” എല്‍സി അടുക്കളയിലേക്കും ബോബി വരാന്തയിലേക്കും ചെന്നു. തത്തയുടെ കൂട് ബോബി പ്രത്യേകം ശ്രദ്ധിച്ചു. ഈ തത്ത എവിടെ പോയി?
“”റീനെ ഇവിടുത്തെ തത്ത എവിടെ പോയി?”
“”എന്റെിച്ചായാ ആ കുരുത്തം കെട്ടവന് അതിനെ തുറന്നു വിട്ടു”
“”ആരാ കെവിനോ?”
“”എന്റെ മോനത് ചെയ്യുവോ? ആ ചാര്‍ളിയാ”
ബോബി അത് കേട്ട് നെടുവീര്‍പ്പിട്ടു. ചായ കുടി കഴിഞ്ഞ് എല്ലാവരും പള്ളിയിലേക്ക് കാറില്‍ യാത്രയായി. മുറിയില്‍ നിന്ന് പുറത്ത് വന്ന ചാര്‍ളിയെ തത്തമ്മ വിളിച്ചു. “ചാളീ’ അവന്റെ മുഖം പ്രസന്നമായി. ചാര്‍ളിയെ ആശ്വസിപ്പിക്കാനായി തൊഴുത്തിന്റെ വരാന്തയില്‍ തത്തമ്മ വന്നിരുന്നു. കഴിഞ്ഞ രാത്രിയില്‍ സംഭവിച്ചതൊന്നും തത്തമ്മ അറിഞ്ഞു കാണില്ല. തത്തമ്മ വീണ്ടും വിളിച്ചു’.”ചാളി’. ആ വിളിയില്‍ അവന് അലിഞ്ഞു ചേര്‍ന്നു. അവന് വലത്തുകരം മുന്നോട്ട് നീട്ടി. അവന്റെ കൈകളിലേക്ക് തത്തമ്മ ഒരാത്മസുഹൃത്തിനെ പോലെ പറന്നിരുന്നു. ആ കൈയ്യിലിരുന്ന് തിരിഞ്ഞും മറിഞ്ഞും ചുറ്റുപാടുകള്‍ നോക്കിക്കണ്ടു. “ചാളി.. ചാളി’എന്നുരുവിട്ടു. ചാര്‍ളി ചോദിച്ചു. “”എവിടെ നിന്റെ കൂട്ടുകാരന്?” തത്തമ്മ മറുപടി പറഞ്ഞു. “കൂ…കൂ.. പോ…’അവന് എങ്ങോ ആഹാരം തേടി പോയിരിക്കുന്നു.
“”തത്തമ്മ ഇന്നലെ എവിടെയാ ഒറങ്ങിയേ?”
“ആ…മാ…’ദൂരെയുള്ള ഏതോ മരത്തിലാണ്.
വീട്ടിലെ പൂച്ച “മ്യാവൂ’വിളിച്ച് അവന്റെയടുത്തേക്ക് വരുന്നത് കണ്ട് “ചാളി’യെ വിളിച്ച് പറന്നകന്നു. നിമിഷങ്ങള്‍ തത്തമ്മ പറന്നുപോയ ഭാഗത്തേക്കു നോക്കി. കുട്ടന് റോഡിലേക്ക് നോക്കി കുരയ്ക്കുന്നത് കേട്ട് ചാര്‍ളി എഴുന്നേറ്റു. കുട്ടന് സ്നേഹ വാത്സല്യത്തോടെ വാലാട്ടി നിന്നു. അവന് പശു തൊഴുത്തിലേക്ക് നടന്നു. പശു അയവിറക്കി കൊണ്ടിരുന്നു. പള്ളിയില്‍ നിന്നുളള പാട്ട് അന്തരീക്ഷത്തില്‍ മുഴങ്ങി. പശുവിനെ അഴിച്ച് കെട്ടിയിട്ട് പുല്ലു പറിക്കണം. ചാണകം വാരണം. ഉച്ചക്ക് പശുവിനെ കുളിപ്പിക്കണം. കോഴികുഞ്ഞുങ്ങളെ തീറ്റണം. കുഞ്ഞമ്മ വന്നാല്‍ വീടിനകമെല്ലാം അടിച്ചു വാരണം. ജോലീകള്‍ ചെയ്യാന്‍ അവന് താല്പര്യമായിരുന്നു. പശുവിനെ അഴിച്ച് പുറത്തേക്കിറക്കി ഒരു തെങ്ങിന് ചുവട്ടില്‍ കെട്ടിയിട്ടു. ജോലികള്‍ വേഗം തീര്‍ത്തിട്ടു വേണം തെങ്ങിന്‍തടങ്ങള്‍ എടുക്കാന്‍. ഉടനടി പുല്ലു പറിക്കാനായി പറമ്പിലേക്ക് പോയി.
പച്ചപുല്ല് വളര്‍ന്ന് കിടക്കുന്നത് കണ്ടപ്പോള്‍ സന്തോഷം തോന്നി. മഴ നനഞ്ഞ് മണ്ണ് കുതിര്‍ന്ന് കിടക്കുന്നതിനാല്‍ വേഗത്തില്‍ പുല്ല് വളരും. പ്രതീക്ഷിക്കാത്ത വിധം മുന്നില്‍ ഒരു മൂര്‍ഖന്‍ തലയുയര്‍ത്തി. അവന് ഭയന്ന് പിറകോട്ടു മാറി. കൈയ്യിലിരുന്ന പുല്ലു താഴെ വീണു. അവിടേക്ക് തത്തമ്മ പറന്ന് വന്ന് ശബ്ദമുണ്ടാക്കി ചിലച്ചു. കൂട്ടുകാരനുമെത്തി. പാമ്പിന്റെ മുകളില്‍ പറന്നു. അവന് ഉച്ചത്തില്‍ വിളിച്ചു. “കുട്ടാ..കുട്ടാ…’.ചാര്‍ളി ശ്വാസമടക്കി നിന്ന ഭാഗത്തേക്ക് കുട്ടന് ഓടിയെത്തി.
(തുടരും)
കിളിക്കൊഞ്ചല്‍ (ബാലനോവല്‍- 3 കാരൂര്‍ സോമന്) ഇവിടെ വായിക്കാം
Latest News:
മാസപ്പടി കേസ്; മുഖ്യമന്ത്രിയുടെയും മകളുടെയും പങ്ക് തെളിയിക്കുന്ന രേഖകൾ ഹാജരാക്കി മാത്യു കുഴൽനാടൻ
മാസപ്പടി കേസിൽ കൂടുതൽ രേഖകളുമായി മാത്യു കുഴൽനാടൻ. മുഖ്യമന്ത്രിയുടെയും മകളുടെയും പങ്ക് തെളിയിക്കുന്ന...ഹൈദരാബാദിന് മുന്നിൽ അടിതെറ്റി രാജസ്ഥാൻ; തോൽവി ഒരു റൺസിന്
ഐപിഎല്ലിൽ രാജസ്ഥാനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് ജയം. ഒരു റൺസിനാണ് രാജസ്ഥാൻ തോൽവി വഴങ്ങിയത്. 202 റൺസ...പ്രാദേശിക തിരഞ്ഞെടുപ്പ്; ആദ്യ മണിക്കൂറുകളിൽ നേട്ടം കൊയ്ത് ലേബർ പാർട്ടി; തകർന്നടിഞ്ഞ് ടോറികൾ
ലണ്ടൻ: ഇംഗ്ലണ്ടിലെ പ്രാദേശിക കൗൺസിലുകളിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ ആദ്യ ഫലം പ്രഖ്യാപിക്കുമ്പോൾ ലേബർ പ...സ്കോട്ലൻഡിൽ മലയാളി നേഴ്സ് മരണമടഞ്ഞു; വിട പറഞ്ഞത് റാന്നി സ്വദേശി ജേക്കബ് ചാക്കോ
ഷാജി കൊറ്റിനാട്ട് സ്കോട്ട്ലൻ്റി ലെ ഫാല്കിർക്കിൽ ആദ്യ കാല പ്രവാസിയും, കഴിഞ്ഞ 23 വര്‍ഷമായി ആരോഗ്യ ...ഫോട്ടോ ഐഡി ഇല്ലാതെ വോട്ട് ചെയ്യാനെത്തി; മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസണിനെ തിരിച്ചയച്ചു
ലണ്ടൻ: തിരഞ്ഞെടുപ്പിൽ ഫോട്ടോ ഐഡി നിര്‍ബന്ധമെന്ന നിർദ്ദേശം അവതരിപ്പിച്ചത് ബോറിസ് ജോൺസൺ പ്രധാനമന്ത്രിയ...അരുൺ എൻ കുഞ്ഞപ്പന് ശനിയാഴ്ച്ച യുകെ മലയാളികളുടെ അന്ത്യയാത്രാമൊഴി
ലണ്ടൻ: ലണ്ടനിലെ ഹാർലോയിൽ മരണമടഞ്ഞ അരുൺ എൻ കുഞ്ഞപ്പന് ശനിയാഴ്ച്ച യുകെ മലയാളികൾ യാത്രാ മൊഴിയേകും. അടു...ബ്രിട്ടീഷ് കബഡി ലീഗിന് തുടക്കമായി
ബ്രിട്ടീഷ് കബഡി ലീഗിന് തുടക്കമായിBBC സംപ്രേഷണം ചെയ്യുന്ന മെയ് നാലാം തിയതി Coventry യിൽ വച്ച് നടക്കു...തമിഴ്നാട്ടിൽ കനത്ത ചൂട്; ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തമിഴ്നാട്ടിൽ കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന...
Post Your Comments Here ( Click here for malayalam )
Latest Updates
- മാസപ്പടി കേസ്; മുഖ്യമന്ത്രിയുടെയും മകളുടെയും പങ്ക് തെളിയിക്കുന്ന രേഖകൾ ഹാജരാക്കി മാത്യു കുഴൽനാടൻ മാസപ്പടി കേസിൽ കൂടുതൽ രേഖകളുമായി മാത്യു കുഴൽനാടൻ. മുഖ്യമന്ത്രിയുടെയും മകളുടെയും പങ്ക് തെളിയിക്കുന്നതാണ് രേഖകളെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. രേഖകൾ തിരുവനന്തപുരം വിജിലൻസ് കോടതിയിലാണ് ഹാജരാക്കിയത്. ഈ മാസം ആറിന് വീണ്ടും ഹർജി പരിഗണിക്കും. അഞ്ച് പുതിയ രേഖകൾ കൂടിയാണ് മാത്യു കുഴൽനാടൻ ഹാജരാക്കിയിരിക്കുന്നത്. ഈ രേഖകൾ മുഖ്യമന്ത്രി പിണറായി വിജയന്റെയും മകൾ ടി വീണയുടെയും പങ്ക് തെളിയിക്കുന്നതാണെന്ന് മാത്യു കുഴൽനാടൻ വാദിക്കുന്നത്. കരിമണൽ കമ്പനിയുമായി നടത്തിയ ഇടപാടുകളിൽ ഇവരുടെ പങ്ക് തെളിയിക്കുന്ന രേഖകളാണ് ഇതെന്നാണ് മാത്യു
- ഹൈദരാബാദിന് മുന്നിൽ അടിതെറ്റി രാജസ്ഥാൻ; തോൽവി ഒരു റൺസിന് ഐപിഎല്ലിൽ രാജസ്ഥാനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് ജയം. ഒരു റൺസിനാണ് രാജസ്ഥാൻ തോൽവി വഴങ്ങിയത്. 202 റൺസ് വിജയലക്ഷ്യം നോക്കി ഇറങ്ങിയ രാജസ്ഥാന് 200 റൺസ് എടുക്കാനേ കഴിഞ്ഞുള്ളു. നിതീഷ് റെഡ്ഡി (42 പന്തിൽ 76), ട്രാവിസ് ഹെഡ് (44 പന്തിൽ 58) എന്നിവരുടെ ഇന്നിംഗ്സാണ് മികച്ച സ്കോറിലേക്ക് നയിച്ചത്. 3 വിക്കറ്റ് നഷ്ടത്തിലാണ് ഹൈദരാബാദ് 201 എന്ന സ്കോറിലെത്തിയത്. രാജസ്ഥാന് വേണ്ടി ആവേഷ് ഖാൻ രണ്ട് വിക്കറ്റ് വീഴ്ത്തി. യൂസ്വേന്ദ്ര ചാഹൽ നാല് ഓവറിൽ 62 റൺസ്
- തമിഴ്നാട്ടിൽ കനത്ത ചൂട്; ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തമിഴ്നാട്ടിൽ കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഏഴ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. എട്ട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. തമിഴ്നാട്ടിൽ ആദ്യമായാണ് ചൂടിന് മുന്നറിയിപ്പായി ഓറഞ്ച് അലേർട്ട് പ്രഖ്യാപിയ്ക്കുന്നത്. കൃഷ്ണഗിരി, ധർമ്മപുരി, കള്ളക്കുറിച്ചി, പെരമ്പലൂർ, കരൂർ, ഈറോഡ്, നാമക്കൽ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. റാണിപ്പേട്ട്, വെല്ലൂർ, തിരുപ്പത്തൂർ, തിരുവണ്ണാമലൈ, സേലം, ട്രിച്ചി, തിരുപ്പൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 40 ഡിഗ്രി സെൽസ്യഷിനു
- ചെപ്പോക്കില്‍ വീണ് ചെന്നൈ; പഞ്ചാബിന്റെ ജയം 7 വിക്കറ്റിന് ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ 7 വിക്കറ്റിന് പരാജയപ്പെടുത്തി പഞ്ചാബ് കിങ്സിന് ജയം. ചെപ്പോക്കില്‍ വച്ചുനടന്ന മത്സരത്തില്‍ ബെയര്‍സ്റ്റോയും റുസോയും ചേര്‍ന്ന് പഞ്ചാബിന് ശക്തമായ തുടക്കം നല്കി. ഒരു സിക്സും ഏഴ് ഫോറും അടിച്ച് 30 പന്തില്‍ 46 റണ്‍സെടുത്താമണ് ബെയര്‍സ്റ്റോ പുറത്തായത്. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് നേടി. തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും അര്‍ധസെഞ്ചുറി നേടിയ ഋതുരാജ് ഗെയിക്വാദ് ആണ് ടോപ് സ്കോറര്‍
- സൂര്യാഘാതമേറ്റ് വീണ്ടും മരണം; മലപ്പുറം സ്വദേശി മരിച്ചു സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടെ വീണ്ടും സൂര്യാഘാതമേറ്റ് മരണം. മലപ്പുറം സ്വദേശിയാണ് സൂര്യാഘാതമേറ്റ് മരിച്ചത്. മലപ്പുറം പടിഞ്ഞാറ്റുമുറി സ്വദേശി മുഹമ്മദ് ഹനീഫയാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. വയലിൽ ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഇന്നലെയാണ് സൂര്യതപമേറ്റത്. ഇന്നലെ ഉച്ചയ്ക്ക് കുഴഞ്ഞുവീണ ഹനീഫയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.വ്യാഴാഴ്ച രാവിലെയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും
click on malayalam character to switch languages