1 GBP = 128.31
breaking news

ബ്രിട്ടനിൽ ദശലക്ഷക്കണക്കിന് ജനങ്ങൾ ഇന്ന് പോളിംഗ് ബൂത്തിലേക്ക്; കുടിയേറ്റം സംബന്ധിച്ച വിഷയങ്ങൾക്ക് പ്രഥമ പരിഗണന

ബ്രിട്ടനിൽ ദശലക്ഷക്കണക്കിന് ജനങ്ങൾ ഇന്ന് പോളിംഗ് ബൂത്തിലേക്ക്; കുടിയേറ്റം സംബന്ധിച്ച വിഷയങ്ങൾക്ക് പ്രഥമ പരിഗണന

സുജു ജോസഫ്

2024 ലെ പൊതുതെരഞ്ഞെടുപ്പിനു ശേഷമുള്ള ഏറ്റവും വലിയ വോട്ടെടുപ്പിൽ ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ് എന്നിവിടങ്ങളിലെ ദശലക്ഷക്കണക്കിന് ജനങ്ങൾ വോട്ടുചെയ്യാൻ ഒരുങ്ങുകയാണ്.
സ്കോട്ട്ലൻഡിലെയും വെയിൽസിലെയും വോട്ടർമാർ അവരുടെ ദേശീയ പാർലമെന്റുകൾ കൂടി ആര് ഭരിക്കണമെന്ന് ഇന്ന് തീരുമാനിക്കും. അതേസമയം ഡസൻ കണക്കിന് കൗൺസിലുകളിലും മേയർ സീറ്റുകളിലും ഇംഗ്ലണ്ടിൽ തിരഞ്ഞെടുപ്പ് നടക്കും.

ഇന്ന് മെയ് 7 വ്യാഴാഴ്ച രാവിലെ 07:00 നും രാത്രി 22:00 നും ഇടയിൽ വോട്ടെടുപ്പ് നടക്കും. വെള്ളിയാഴ് വെളുപ്പിന് മുതൽ ഫലങ്ങൾ പ്രതീക്ഷിക്കുന്നു. 2024 ൽ ലേബർ പൊതുതെരഞ്ഞെടുപ്പിൽ വിജയിച്ചതിനുശേഷം പൊതുജനാഭിപ്രായത്തിന്റെ ഏറ്റവും വലിയ പരീക്ഷണമായിരിക്കും വോട്ടെടുപ്പ്. പ്രധാനമന്ത്രി കെയർ സ്റ്റാർമറിന്റെ പ്രീമിയർഷിപ്പിന് ശേഷമുള്ള രണ്ടാമത്തെ സെറ്റ് തിരഞ്ഞെടുപ്പാണിത്.

സ്കോട്ടിഷ് നാഷണൽ പാർട്ടി നിലവിൽ അധികാരത്തിലിരിക്കുന്ന സ്കോട്ട്ലൻഡിൽ, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ പ്രധാന മേഖലകളിൽ ആരാണ് രാജ്യം ഭരിക്കുന്നതെന്ന് തിരഞ്ഞെടുപ്പ് തീരുമാനിക്കും. സ്കോട്ടിഷ് പാർലമെന്റിലെ (എംഎസ്പി) 129 അംഗങ്ങളും വീണ്ടും തിരഞ്ഞെടുപ്പിനായി തയ്യാറെടുക്കുന്നു.

1999-ലെ അധികാര വികേന്ദ്രീകരണം മുതൽ ലേബർ പാർട്ടി തുടർച്ചയായി അധികാരത്തിലിരിക്കുന്ന വെയിൽസിൽ, വികസിപ്പിച്ച സെനെഡിൽ 92 സീറ്റുകൾ പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ്.
സെനെഡിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടുന്ന പാർട്ടി വെൽഷ് സർക്കാരിനെ നയിക്കുമെന്നും സ്കോട്ട്ലൻഡിലെന്നപോലെ, അധികാര വികേന്ദ്രീകൃത വിഷയങ്ങളിൽ നയം രൂപീകരിക്കുമെന്നും പ്രതീക്ഷിക്കുന്നു.

ലക്ഷക്കണക്കിന് മലയാളികൾ ഉൾപ്പെടുന്ന കുടിയേറ്റ സമൂഹത്തെ സംബന്ധിച്ചടത്തോളം തങ്ങളുടെയും തങ്ങളുടെ തലമുറകളുടെയും നിലനില്പിന്റെയും വിഷയം കൂടിയാണ് ഇന്ന് നടക്കുന്ന തിരഞ്ഞെടുപ്പ്.
അതേസമയം ദേശീയത മാത്രം മുഖമുദ്രയാക്കി കുടിയേറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ സമ്മർദ്ദം ചെലുത്തുന്ന, രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കെതിരെയുള്ള വിധിയെഴുത്ത് കൂടിയാവണം തിരഞ്ഞെടുപ്പുകളെന്ന് ആഗ്രഹിക്കുന്ന ബഹുഭൂരിപക്ഷം യുകെ മലയാളികളുടെ പ്രതിനിധികളായി ഒരു ഡസനിലേറെ മലയാളികൾ ഇക്കുറിയും സ്ഥാനാർത്ഥികളായുണ്ട്. മലയാളി സമൂഹത്തിൽ നിന്നുള്ള ബഹുഭൂരിപക്ഷം നേതാക്കളും മുന്കാലങ്ങളിലെന്നപോലെ കുടിയേറ്റ സമൂഹത്തോട് അനുഭാവം പുലർത്തുന്ന ലേബർ പാർട്ടിയെ പ്രതിനിധീകരിച്ച് കൊണ്ടാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നതും ശ്രദ്ധേയമാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more