- നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കും; ആദ്യപടി ഗോത്രത്തലവന്മാരുമായി ചർച്ച
- ഇന്റര്‍മീഡിയേറ്റ് പരീക്ഷയില്‍ തോല്‍വി; തെലങ്കാനയില്‍ ഏഴ് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു
- മണിപ്പൂര്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും; തൃശൂര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ്
- ‘അന്ധമായി സംവിധാനത്തെ അവിശ്വസിക്കുന്നതും ജനാധിപത്യ വിരുദ്ധം’; വിവിപാറ്റ് ഹര്‍ജികള്‍ തള്ളിക്കൊണ്ട് സുപ്രിംകോടതി
- ഒടുവില്‍ വിജയം; ഹൈദരാബാദിനെ വീഴ്ത്തി ബെംഗളുരു
- സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു; ബൂത്തുകളിലേക്ക് കൂട്ടമായെത്തി വോട്ടർമാർ
- തൃശൂരിൽ സുരേഷ് ഗോപിയാണ് ഒന്നാമത്; വിചാരിക്കുന്നതിലും കൂടുതൽ ഭൂരിപക്ഷം കിട്ടും; പത്മജ വേണുഗോപാൽ
കാന്‍സര്‍ രോഗികള്‍ക്കായി പ്രിയയുടെയും മൂന്നു പെണ്‍കുട്ടികളുടെയും മുടി വെള്ളിയാഴ്ച മുറിച്ചു നല്കി
- Feb 12, 2017
ടോം ജോസ് തടിയംപാട്
കഴിഞ്ഞ ദിവസം യുകെയിലെ ഗ്രേറ്റ് യാമത്തില്‍ നിന്നും ഇടുക്കി സ്വദേശികളായ ഒരു മലയാളി കുടുംബം ക്യാന്‍സര്‍ രോഗികള്‍ക്കു വേണ്ടി മുടി മുറിച്ചു നല്‍കുന്നതിനെ പറ്റി വാര്‍ത്ത പ്രസിദ്ധികരിച്ചിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച ലൂയിസ് ഹാമില്ട്ടണ് സെന്ററിന്റെ പ്രതിനിധിയും സെന്ററിന്റെ ഫണ്ട് റെയിസറും , ഞങ്ങളുടെ ഈവന്റ് കോ ഓര്‍ഡിനേറ്ററും ആയ മക്സൈനും ഞങ്ങളുടെ സ്പോണ്സര്മാരില് ഒന്നായ മോറിസണ്‍സ് ഗോള്‍സ്റ്റണ്‍ സ്റ്റോറിലെ സ്റ്റാഫ് പ്രതിനിധിയുമായ ഷെറില്‍, അതുപോലെ കുട്ടികള്‍ പോകുന്ന സെന്റ് മേരീസ് സ്കൂളിനെ പ്രതിനിധീകരിച്ച് അസിന്റെ കൂട്ടുകാരിയുടെ അമ്മയായ വലേറി ഗബ്രി എന്നിവരുടെ സാന്നിധ്യത്തിലാണ് മുടി മുറിച്ചു നല്‍കിയത്.
വെള്ളിയാഴ്ച വൈകുന്നേരം 3.30ന് ഗോള്‍സ്റ്റണില്‍ ഉള്ള ജാക്സ് ഹെയര്‍ സലൂണില്‍ ആണ് ഞങ്ങളുടെ ഒരു വര്‍ഷക്കാലമായി നോക്കിയിരുന്ന ചാരിറ്റി ഹെയര്‍ കട്ട് നടന്നത്. ആദ്യം മുടി മുറിച്ചത് ഏറ്റവും ഇളയ മകളായ ഹന്നയാണ്. വളരെ സന്തോഷത്തോട് കൂടി 3 കുട്ടികളും ഭാര്യയും മുടി മുറിച്ചു’നല്കി. ഒരു പക്ഷെ മലയാളി സമൂഹത്തില്‍നിന്നും ഇത്തരം ചാരിറ്റി പ്രവര്‍ത്തനം വളരെ അപൂര്‍വ്വമായിട്ടാണ് നടക്കുന്നത്,. എന്നാല്‍ ഇംഗ്ലീഷ് സമൂഹത്തില്‍ മുറി മുറിച്ചു നല്‍കുന്നത് സാധാരണമാണ് .
ഈ സല്‍കര്‍മ്മം ചെയ്യാന്‍ കഴിഞ്ഞതില്‍ ഭാര്യ പ്രിയയുടെ സന്തോഷം വിവരിക്കുവാന്‍ ബുദ്ധിമുട്ടാണെന്ന് ഭര്‍ത്താവു ജിജി ജോര്‍ജ് പറഞ്ഞു വളരെക്കാലമായി മനസ്സില്‍ സൂക്ഷിച്ച ഒരാഗ്രഹം സഫലീകരിച്ചതില്‍ ഞങ്ങള്‍ സന്തുഷ്ഠരാണ്. മുടി ഞങ്ങള്‍ ലിറ്റില്‍ പ്രിന്‍സസ് ട്രസ്റ്റ് (എല്‍പിടി) ന് അയച്ച് കൊടുക്കാന്‍ പാക്ക് ചെയ്ത് വച്ചിരിക്കുവാണ്. നമ്മളാല്‍ കഴിയുന്ന സഹായം ബുദധിമുട്ടുന്നവര്ക്ക് ചെയ്യാന്‍ പറ്റുന്നതില്‍ വളരെ സന്തോഷമുണ്ടെന്നു ജിജി ജോര്ജു കൂട്ടിച്ചേര്‍ത്തു .
ലിറ്റില്‍ പ്രിന്‍സസ് ട്രസ്റ്റ് (എല്‍പിടി) എന്ന ചാരിറ്റി സ്ഥാപനത്തിനാണ് ഇവര്‍ മുടി മുറിച്ചു നല്‍കിയത് . യുകെയില്‍ ധാരാളം ഹെയര്‍ ഡൊണേഷന്‍ ചാരിറ്റി സ്ഥാപനങ്ങളുണ്ട്. മറ്റുള്ളവരില്‍ നിന്നും വ്യത്യസ്ഥമായി ലിറ്റില്‍ പ്രിന്‍സസ് ട്രസ്റ്റ് (എല്‍പിടി) ഇവര്‍ കൊടുക്കുന്ന മുടിക്ക് പണം നല്‍കുന്നില്ല. അതുപോലെ ഫ്രീ ആയിട്ടാണ് അവര്‍ വിഗ്ഗ് ഉണ്ടാക്കി കാന്‍സര്‍ വന്നു മുടി കൊഴിഞ്ഞ് പോയ കൊച്ച് കുട്ടികള്‍ക്ക് കൊടുക്കുന്നത് (വേറെ ചില സ്ഥാപനങ്ങള്‍ നമ്മള് കൊടുക്കുന്ന മുടിക്ക് പണം തരും, അത് പോലെ ഉപഭോക്താക്കളുടെ കയ്യില്‍ നിന്നും വിഗ് കൊടുക്കുമ്പോള്‍ അവര്‍ പണം വാങ്ങുകയും ചെയ്യും).
എന്റെ കൂടെ ജോലി ചെയ്യുന്നൊരാള്‍ അവരുടെ കൗമാര കാലഘട്ടത്തില്‍ കീമോതെറാപ്പി ചെയ്ത് മുടി പോയപ്പോള്‍ 800 പൗണ്ട് മുടക്കിയാണ് വിഗ് വാങ്ങിയത് എന്ന കാര്യം പറഞ്ഞു. ഇതില്‍ നിന്നും പണം ഇല്ലാത്തവരെ സഹായിക്കാന്‍ വേണ്ടിയാണു ഞങ്ങള്‍ ലിറ്റില്‍ പ്രിന്‍സസ് ട്രസ്റ്റിന് മുടി മുറിച്ചു നല്കാന് ഒരു വര്‍ഷം മുമ്പ് തീരുമാനിച്ചതെന്നു ജിജി ജോര്‍ജും, പ്രിയയും പറഞ്ഞു.
ഈ ചാരിറ്റി സംരംഭത്തില്‍ ഞങ്ങളെ സപ്പോര്‍ട്ട് ചെയ്ത എല്ലാവര്ക്കും നന്ദി.അറിയിക്കുന്നുവെന്നു ജിജിയും പ്രിയയും പറഞ്ഞു. പ്രിയ ഒരു വര്‍ഷത്തോളമായി നീട്ടി വളര്‍ത്തുന്ന 22 ഇഞ്ച് നീളമുള്ള മുടിയാണ് മുറിച്ച് ലിറ്റില്‍ പ്രിന്‍സ് എന്ന സ്ഥാപനത്തിന് നല്‍കിയത്. മമ്മിയുടെ ഈ തീരുമാനത്തിന് സപ്പോര്‍ട്ട് നല്കി പ്രിയയുടെ മൂന്ന് കുട്ടികളും യഥാക്രമം 14 ,12,10 ഇഞ്ച് നീളമുള്ള അവരുടെ മുടിയും സംഭാവന ചെയ്യുകയാണുണ്ടായത്. ഇവര്‍ക്ക് പിന്തുണ നല്കി കൊണ്ട് ജിജി ജോര്‍ജ് ഒരു പൂമ്പാറ്റ ഷെയിപ്പില്‍ മാത്രം മുടി നിര്‍ത്തി ബാക്കി ഭാഗം ഷേവ് ചെയ്തുകളഞ്ഞു
പൊതുവേ മലയാളി മങ്കമാര്‍ അവരുടെ കേശഭംഗിയില്‍ വളരെ ശ്രദ്ധിക്കുന്നവരാണ്. നീലിഭൃംഗാദി എണ്ണയും ധാത്രി ഹെയര്‍ കെയറും പോലെയുള്ള ഔഷധങ്ങളും ഉപയോഗിച്ചു വളരെ ശ്രദ്ധയോടെ തങ്ങളുടെ കേശഭംഗി വര്‍ധിപ്പിക്കാന്‍ സ്ത്രിസമൂഹം പണിപ്പെടുമ്പോളാണ് ഈ കുടുംബം ഇതിനു തയ്യാറായത് എന്നത് മലയാളികള്‍ക്ക് മുഴുവന്‍ അഭിമാനമാണ്.
പ്രിയ, കഴിഞ്ഞ 12 വര്‍ഷമായി ഗോള്‍സ്റ്റണിലുള്ള ജെയിംസ് പേജറ്റ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ സ്ട്രോക്ക് നേഴ്സ് ആയി ജോലി ചെയ്യുന്നു. ജിജി ജോര്‍ജ് അതേ ഹോസപിറ്റലില് തന്നെ ക്ലാര്‍ക്കായും മെഡിക്കല്‍ റെക്കോര്‍ഡ്സ് വിഭാഗത്തില്‍ കോര്‍ഡിനേറ്റര്‍ ആയും ജോലി ചെയ്യുന്നു
ജോര്‍ജ് ഇടുക്കി ജില്ലയിലെ തൊടുപുഴക്കടുത്ത് മൈലക്കൊമ്പ് എന്ന സ്ഥലത്ത് നിന്നും 2005 മുതല്‍ നോര്‍ഫോക്ക് കൗണ്ടിയിലെ ഗ്രേറ്റ് യാമത്ത് ബോറോ കൗണ്‍സിലിലെ ഗോള്‍സ്റ്റണ്‍ എന്ന സ്ഥലത്ത് കുടിയേറിയതാണ്. ഭാര്യ പ്രിയ, ഇടുക്കി ജില്ലയിലെ ഇരട്ടയാര്‍ പളളിക്കാനം സ്വദേശിയാണ്. എന്നാല്‍ ഇവരുടെ കുടുംബം പിന്നിട് കാഞ്ഞിരപ്പളളിക്കടുത്ത് പിണ്ണാക്കനാട് എന്ന സ്ഥലത്തേക്ക് മാറി താമസിച്ചു. ജോര്‍ജ് പ്രിയ ദമ്പതികള്‍ക്ക് മൂന്ന് പെണ് മക്കളാണ്. ആറാം ക്ലാസില്‍ പഠിക്കുന്ന അസിന്, മൂന്നില്‍ പഠിക്കുന്ന മിഷേല്‍, റിസപ്ഷനില്‍ പഠിക്കുന്ന ഹന്ന. മൂന്ന് പേരും ഗോള്‍സ്റ്റണിലുള്ള സെന്റ്.മേരീസ് സ്കൂളില്‍ പഠിക്കുന്നു.
ഈ കുടുംബം ഇതോടൊപ്പം മറ്റൊരു മഹത്തായ സേവനം കൂടി ചെയ്യുന്നു. എല്‍ എച്ച് സി എന്ന ചാരിറ്റി സ്ഥാപനത്തെ സഹായിക്കാന്‍ പണം സ്വരൂപിക്കുക കൂടി ചെയ്യുന്നുണ്ട്.. എന്താണ് എല്‍ എച്ച് സി എന്ന സ്ഥാപനം എന്നാല്‍. ജെയിംസ് പഗെറ്റ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിന്റെ കോമ്പൌണ്ടില്‍ വേറൊരു ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു ചാരിറ്റി സ്ഥാപനമാണിത്.
ഗോള്‍സ്റ്റണില്‍ ജനിച്ച് വളര്‍ന്ന ലൂയിസ് ഹാമില്ട്ടണ് എന്ന പെണ്‍കുട്ടി 1997ല്‍ 28-മത്തെ വയസ്സില്‍ ബ്രെസ്റ്റ് കാന്‍സര്‍ വന്ന് മരിച്ചു. അവരുടെ പേരിലാണ് ഈ സ്ഥാപനം അറിയപ്പെടുന്നത്. മരിക്കുന്നതിന് മുന്‍പ് അവരില്‍ നിന്നും കിട്ടിയ പ്രചോദനത്താല്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന അവളുടെ അമ്മ റോബര്‍ട്ട ലോവിക്ക് തന്റെ മകളെപ്പോലുള്ള രോഗികള്‍ക്ക് വേണ്ടി പടുത്തുയര്‍ത്തിയതാണ് ഈ പ്രസ്ഥാനം , അഭ്യുദയകാംഷികളില്‍ നിന്നും ചാരിറ്റി ഇവന്റസ് നടത്തിയും കിട്ടിയ ഫണ്ട് ഉപയോഗിച്ചാണ് ഇത് പണിതതും നടത്തിക്കൊണ്ട് പോകുന്നതും. കൃത്യമായ സര്‍ക്കാര്‍ ഫണ്ടോ ലോട്ടറി ഫണ്ടോ ഒന്നും ലഭിക്കാത്ത ഈ സ്ഥാപനം വളരെ പ്രശംസയര്‍ഹിക്കുന്ന സേവനങ്ങളാണ് ജനങ്ങള്‍ക്ക് വേണ്ടി ചെയ്യുന്നത്.
ഒരിക്കല്‍ ഒരു മലയാളി പ്രോഗ്രാമില്‍ റോബര്‍ട്ട ലോവിക്ക് ഗസ്റ്റായി വന്ന് നടത്തിയ പ്രസംഗം ഞങ്ങളെ ഒന്ന് പിടിച്ചു കുലുക്കി. ആ സ്ത്രീക്ക് ഇത്രയും വലിയ ഒരു സംരംഭം യാഥാര്‍ത്യമാക്കാമെങ്കില്‍, നമ്മള്‍ക്ക് പറ്റുന്ന ഒരു ചെറിയ സഹായം മറ്റുള്ളവര്‍ക്ക് എന്ത് കൊണ്ട് ചെയ്ത് കൂടാ എന്ന് ഞങ്ങള്‍ ആലോചിച്ചു. അതില്‍ നിന്നുമാണ് അവര്‍ക്കുവേണ്ടി ചാരിറ്റി സ്വരൂപിക്കാന്‍ ഞങ്ങള്‍ക്ക് കിട്ടിയ പ്രചോദനമെന്നു ജിജി ജോര്‍ജ് പറഞ്ഞു. .
സാമ്പത്തികമായി ഞങ്ങള്‍ക്ക് ഒരു പൈസ പോലും ലഭിക്കാതെ . ചെയ്യുന്ന ഈ പ്രവര്‍ത്തിയില്‍ കൂടി കൂടുതല്‍ പേരിലേക്ക് ഈ ചാരിറ്റി പ്രവര്‍ത്തനം എത്തിച്ച്, അതിലൂടെ സമൂഹത്തിന് ഗുണകരമാകുന്ന ഇതുപോലെയൊ സമാനമായ മറ്റേതെങ്കിലും പ്രവര്‍ത്തി ചെയ്യാന്‍ ഒരു പ്രേരണ കൊടുക്കുക എന്നു മാത്രമാണ് ഞങ്ങള്‍ ഈ പ്രവര്‍ത്തി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ജിജി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
Latest News:
സൗത്ത് വെയിൽസിലെ ന്യൂപോർട്ട് സെന്റ് ജോസഫ് പ്രോപോസ്ഡ് മിഷനിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളും, മിഷൻ...
(ജീസൺ പീറ്റർ പിട്ടാപ്പിള്ളിൽ ,PRO,ന്യൂപോർട്ട് സെന്റ് ജോസഫ്സ് മിഷൻ ) കാത്തോലിക് സിറോ മലബാർ എപ്പാർ...നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കും; ആദ്യപടി ഗോത്രത്തലവന്മാരുമായി ചർച്ച
യമനിലെ ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള നടപടികൾ ഉടൻ ആരം...ഇന്റര്‍മീഡിയേറ്റ് പരീക്ഷയില്‍ തോല്‍വി; തെലങ്കാനയില്‍ ഏഴ് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു
തെലങ്കാന സ്റ്റേറ്റ് ബോര്‍ഡ് ഓഫ് ഇന്റര്‍മിഡിയറ്റ് പരീക്ഷയില്‍ തോറ്റതിന്റെ വിഷമത്തില്‍ തെലങ്കാനയില്‍...മണിപ്പൂര്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും; തൃശൂര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ്
മണിപ്പൂര്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് തൃശൂര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് ത...‘അന്ധമായി സംവിധാനത്തെ അവിശ്വസിക്കുന്നതും ജനാധിപത്യ വിരുദ്ധം’; വിവിപാറ്റ് ഹര്‍ജികള്‍ തള്ളിക്കൊണ്ട് സു...
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ നിന്നുള്ള എല്ലാ വിവിപാറ്റ് സ്ലിപ്പുക...ഒടുവില്‍ വിജയം; ഹൈദരാബാദിനെ വീഴ്ത്തി ബെംഗളുരു
ഐപിഎല്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ജയം. സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 35 റണ്‍സിന് തോല്‍പ്പിച്ചു. 2...സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു; ബൂത്തുകളിലേക്ക് കൂട്ടമായെത്തി വോട്ടർമാർ
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. കേരളമുൾപ്പെടെ 13 സംസ്ഥാനങ്ങളിലായി 88...തൃശൂരിൽ സുരേഷ് ഗോപിയാണ് ഒന്നാമത്; വിചാരിക്കുന്നതിലും കൂടുതൽ ഭൂരിപക്ഷം കിട്ടും; പത്മജ വേണുഗോപാൽ
എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി തൃശൂർ മണ്ഡലത്തിൽ ഒന്നാമതെത്തുമെന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാൽ. ...
Post Your Comments Here ( Click here for malayalam )
Latest Updates
- സൗത്ത് വെയിൽസിലെ ന്യൂപോർട്ട് സെന്റ് ജോസഫ് പ്രോപോസ്ഡ് മിഷനിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളും, മിഷൻ പ്രഖ്യാപനവും, സുവനീർ പ്രകാശനവും 2024 മെയ് 5 ന്. (ജീസൺ പീറ്റർ പിട്ടാപ്പിള്ളിൽ ,PRO,ന്യൂപോർട്ട് സെന്റ് ജോസഫ്സ് മിഷൻ ) കാത്തോലിക് സിറോ മലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടൺ രൂപതയിലെ ,സൗത്ത് വെയിൽസിലെ പ്രഥമ കത്തോലിക്കാ കമ്മ്യൂണിറ്റിയായ ന്യൂപോർട്ട് സെന്റ് ജോസഫ്സ് പ്രോപോസ്ഡ് മിഷൻ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളും, മിഷൻ പ്രഖ്യാപനവും, സുവനീർ പ്രകാശനവും 5 മെയ് 2024 നു ഭക്ത്യാദരപൂർവ്വം ന്യൂപോർട്ട് സെയിന്റ് ഡേവിഡ്സ് R.C പള്ളിയിൽ വച്ച് നടത്തപ്പെടുന്നു. തിരുനാളിനു മുന്നോടിയായി ഏപ്രിൽ 26 മുതൽ ഒൻപതു ദിവസത്തെ യൗസേപ്പിതാവിന്റെ നൊവേനയും ,
- നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കും; ആദ്യപടി ഗോത്രത്തലവന്മാരുമായി ചർച്ച യമനിലെ ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കും. ആദ്യപടിയായി യെമൻ ഗോത്രത്തലവന്മാരുമായി ചർച്ച നടക്കും. സേവ് നിമിഷ പ്രിയ ഫോറം അംഗങ്ങളുടെ ആഭിമുഖ്യത്തിലാവും. 12 വർഷങ്ങൾക്ക് ശേഷം നിമിഷയെ മാതാവ് പ്രേമകുമാരി ഇന്നലെ ജയിലിൽ എത്തിക്കണ്ടിരുന്നു. ആക്ഷൻ കൗൺസിൽ യോഗത്തിലും പങ്കെടുത്തു. ഗോത്രത്തലവന്മാരുമായുള്ള ചർച്ചയ്ക്ക് ശേഷമാകും തുടർനടപടികൾ സ്വീകരിക്കുക. യെമനിലെത്തിയ മാതാവ് പ്രേമകുമാരി മകളെ നേരിൽ കണ്ടിരുന്നു. 12 വർഷങ്ങൾക്കുശേഷമാണ് ഇവർ നേരിട്ടുകണ്ടത്. ഏറെ നേരം കാത്തുനിന്ന ശേഷം മകളെ കണ്ട
- ഇന്റര്‍മീഡിയേറ്റ് പരീക്ഷയില്‍ തോല്‍വി; തെലങ്കാനയില്‍ ഏഴ് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു തെലങ്കാന സ്റ്റേറ്റ് ബോര്‍ഡ് ഓഫ് ഇന്റര്‍മിഡിയറ്റ് പരീക്ഷയില്‍ തോറ്റതിന്റെ വിഷമത്തില്‍ തെലങ്കാനയില്‍ ഏഴ് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു. മരിച്ചവരില്‍ ഒരാള്‍ ആണ്‍കുട്ടിയും ആറ് പെണ്‍കുട്ടികളുമാണ്. കഴിഞ്ഞ 48 മണിക്കൂറിനുള്ളിലാണ് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തത്. വിവിധ സ്ഥലങ്ങളിലായാണ് ഏഴ് മരണങ്ങളും സംഭവിച്ചിരിക്കുന്നത്. തെലങ്കാന ബോര്‍ഡ് ഓഫ് ഇന്റര്‍മീഡിയറ്റ് പരീക്ഷകളുടെ ഒന്നാം വര്‍ഷ, രണ്ടാം വര്‍ഷ ഫലങ്ങള്‍ കഴിഞ്ഞ ബുധനാഴ്ചയാണ് പ്രഖ്യാപിച്ചത്. ഫലം വന്നതോടെ പരീക്ഷയില്‍ തോറ്റതറിഞ്ഞ് ആദ്യം മഹബൂബാദില്‍ രണ്ട് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തു. ഒരാള്‍ വീട്ടില്‍ തൂങ്ങിമരിക്കുകയും
- മണിപ്പൂര്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും; തൃശൂര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മണിപ്പൂര്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് തൃശൂര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. മണിപ്പൂര്‍ വേദനയായി തന്നെ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും അവരോടൊപ്പം നില്ക്കാന് ആഗ്രഹിക്കുന്നുവെന്നും ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മണിപ്പൂര്‍ വിഷയം കേരളത്തിലും പ്രതിഫലിച്ചേക്കാം. ഒരുപാട് തവണ അവിടുത്തെ വിഷയങ്ങള്‍ കേന്ദ്രസര്‍ക്കാരിന് മുന്നില്‍ അവതരിപ്പിച്ചതാണ്. രാഷ്ട്രീയ വിവാദങ്ങള്‍ക്ക് ഇല്ലെന്നും ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. മണിപ്പൂര്‍ വിഷയത്തില്‍ മാര്‍ റാഫേല്‍ തട്ടേലും തെരഞ്ഞെടുപ്പ് ദിവസം പ്രതികരിച്ചു. സഭയ്ക്ക് പ്രത്യേക പക്ഷമില്ല. എല്ലാ വിശ്വാസികളും അവരുടെ വോട്ടവകാശം ഉപയോഗിക്കണം
- ‘അന്ധമായി സംവിധാനത്തെ അവിശ്വസിക്കുന്നതും ജനാധിപത്യ വിരുദ്ധം’; വിവിപാറ്റ് ഹര്‍ജികള്‍ തള്ളിക്കൊണ്ട് സുപ്രിംകോടതി ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ നിന്നുള്ള എല്ലാ വിവിപാറ്റ് സ്ലിപ്പുകളും എണ്ണണമെന്ന ഹര്‍ജികള്‍ തള്ളി സുപ്രിംകോടതി. ബാലറ്റ് വോട്ടിലേക്ക് മടങ്ങില്ലെന്ന് കോടതി അറിയിച്ചു. അന്ധമായി സംവിധാനത്തെ അവിശ്വസിക്കുന്നതും ജനാധിപത്യ വിരുദ്ധമാണെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. തെരഞ്ഞെടുപ്പിനെ ആധുനികവത്കരിക്കാനുള്ള കമ്മിഷന് ശ്രമങ്ങള്‍ ശ്ലാഘനീയമാണ്. വിവിപാറ്റ് പൂര്‍ണമായി എണ്ണുക ഉചിത നിര്‍ദേശമല്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി. ചിന്ത, വിഞ്ജാനം, അപഗ്രഥനം , വിശകലനം ഇവയൊന്നും കൂടാതെയുള്ള ആവശ്യം അംഗീകരിക്കാനാകില്ലെന്നാണ് സുപ്രിംകോടതി വ്യക്തമാക്കിയിരിക്കുന്നത്. പേപ്പര്‍ ബാലറ്റിലേക്ക് മടങ്ങണമെന്ന നിര്‍ദേശത്തിന് ഒരു അടിസ്ഥാനവുമില്ല. ഹര്‍ജിക്കാര്‍
click on malayalam character to switch languages