- അടച്ചിട്ടിരിക്കുന്ന വീടുകൾക്ക് നികുതി, പ്രവാസലോകത്ത് പ്രതിഷേധം ഉയരുന്നു. മുഖ്യമന്ത്രിക്കും മറ്റ് ബന്ധപ്പെട്ടവർക്കും നിവേദനങ്ങൾ സമർപ്പിച്ച് യുക്മ...
- ആരോൺ ഫിഞ്ച് രാജ്യാന്തര കരിയർ അവസാനിപ്പിച്ചു
- 2022 ൽ 1.88 കോടി ആഭ്യന്തര സഞ്ചാരികൾ കേരളം സന്ദർശിച്ചു; സർവകാല റെക്കോഡെന്ന് മന്ത്രി മുഹമ്മദ് റിയാസ്
- ബീഹാറിൽ രണ്ട് കിലോമീറ്റർ നീളമുള്ള റെയിൽവേ ട്രാക്ക് മോഷണം പോയി
- മരണസംഖ്യ എട്ടിരട്ടി വരെ ഉയരുമെന്ന് ഐക്യരാഷ്ട്ര സഭ; വേദനയായി തുർക്കിയും സിറിയയും
- യുക്മ ന്യൂസ് അസോസിയേറ്റ് എഡിറ്റർ ഷാജി ചരമേലിന്റെ ഭാര്യാ സഹോദരൻ മരണമടഞ്ഞു; തോമസ് അലക്സ് താഴത്ത് കണ്ടത്തിലിന്റെ നിര്യാണം വാഹനാപകടത്തെത്തുടർന്ന്
- കരിയർ ഗൈഡൻസ് ഓൺലൈൻ പരിശീലനക്കളരിയുമായി യുക്മ യൂത്ത്........ മെഡിക്കൽ രംഗവുമായി ബന്ധപ്പെട്ട ആദ്യ എപ്പിസോഡുമായി ഫെബ്രുവരി 11 ന് തുടക്കം
ഇവർ ഇംഗ്ലണ്ടിലെ ലോക്കൽ ഇലക്ഷനുകളിൽ ഇടം നേടിയ ഇംഗ്ലണ്ട് മലയാളികൾ …!
- Apr 18, 2018

മുരളി മുകുന്ദൻ
അനേകം മലയാളികളിപ്പോൾ ബ്രിട്ടനിലെ ജനാധിപത്യ ഭരണ സംവിധാനങ്ങളിലേക്ക് സജീമായി രംഗത്തുവന്നുകൊണ്ടിരിക്കുന്ന കാഴ്ച്ചകൾ നമുക്ക് ചുറ്റും എന്നുമെന്നോണം കാണാവുന്നതാണ് .
അടുത്ത മാസം 2018 മെയ് മൂന്നിന് നടക്കുന്ന ഇംഗ്ലണ്ടിലെ പല കൗണ്ടികളിലും , ലോക്കൽ ഇലക്ഷനിൽ കൂടി സ്വദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഭരണ ചുമതല നിർവ്വഹിക്കാനുള്ള കൗൺസിലേഴ്‌സിനെ തിരഞ്ഞെടുക്കുകയാണ് .
ഇത്തരം ജനാധിപത്യ ഭരണ സമിതി സഭകളിലേക്ക് സ്വദേശിയരെ കൂടാതെ ആഗോള വംശജരായ അനേകം സ്ഥാനാർത്ഥികൾ മത്സരിക്കുന്നതിനാൽ ധാരാളം ഏഷ്യൻ , ഭാരതീയ വംശജർക്കൊപ്പം , ചില മലയാളികളും വിവിധ പാർട്ടികളുടെ ബാനറിൽ ജനവിധി തേടുന്നുണ്ട് എന്നതിൽ നമുക്ക് മലയാളികൾക്കും അഭിമാനിക്കാനിക്കാവുന്ന സംഗതികളാണ് .
നമ്മുടെ നാട്ടിലുള്ള ത്രിതല പഞ്ചായത്ത് ഭരണ സംവിധാനങ്ങൾ പോലെയുള്ള ജനാധിപത്യ ഭരണ മാതൃകയിൽ തന്നെയാണ് ഇംഗ്ലണ്ടിലെ ലോക്കൽ ഇലക്ഷനുകളും നടത്താറുള്ളത് .
ഇംഗ്ലണ്ടിലെ 68 കൗണ്ടി / ജില്ല ഭരണകൂടങ്ങൾ (ജില്ലാ പഞ്ചായത്ത് ) , അവിടെയുള്ള ബറവ് / Borough ( കോർപ്പറേഷൻ ) , 34 മെട്രോപൊളിറ്റൻ ബറവ് (സിറ്റി കോർപ്പറേഷനുകൾ ) , 17 യൂണിറ്ററി അതോററ്റീസ് (മുൻസിപ്പാലിറ്റികൾ ) മുതലായവ കൂടാതെ ലണ്ടനിലെ ഒന്നൊ , രണ്ടൊ നിയോജക മണ്ഡലങ്ങൾ ഒന്നിച്ച് ചേർന്ന 32 London Boroughs / ലണ്ടൻ ബറവ്കളെല്ലാം കൂടിയതാണ് ഇവിടത്തെ ലോക്കൽ കൗൺസിലുകൾ …
ഓരോ നാലുകൊല്ലം കൂടുമ്പോഴാണ് ഇവിടെ സ്വദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുക . ചില ടൗൺഷിപ്പുകളിൽ രണ്ട് കൊല്ലം കൂടുമ്പോൾ പകുതി കൗൺസിലേഴ്‌സിനെ വീതവും , മറ്റു ചില ലോക്കൽ കൗൺസിലുകളിൽ കൊല്ലം തോറും മൂന്നിലൊന്ന് ഭരണ സാരഥികളെയും തിരഞ്ഞെടുക്കുന്ന നിയമ സംവിധാനവും ഇപ്പോഴും യു .കെ യിൽ പിന്തുടർന്ന് പോരുന്നുണ്ട് …
ലണ്ടനിലുള്ള 32 ബറവ്കളടക്കം , നാലുകൊല്ലത്തിലൊരിക്കൽ ഇലക്ഷൻ വരുന്ന രാജ്യത്തെ ഒട്ടുമിക്ക ലോക്കൽ കൗൺസിലേഴ്‌സിനെയാണ് , ഇത്തവണ ഇംഗ്ലണ്ട് ജനത അടുത്ത മെയ് മാസം 3 – ന് വോട്ട് ചെയ്ത് അധികാരത്തിൽ ഏറ്റുന്നത് .
ഒപ്പം തന്നെ കാലം പൂർത്തിയായ നേരിട്ട് തിരഞ്ഞെടുക്കാവുന്ന ഹാക്കിനി , ലെവിസ്ഹാം , ന്യൂഹാം , ടവർ ഹാംലെറ്റ് , വാട്ട് ഫോർഡ് എന്നിവടങ്ങളിലെ പുതിയ മേയർമാരെയും പ്രജകൾ നേരിട്ട് തിരഞ്ഞെടുക്കുന്നുണ്ട് .
ഈ അവസരത്തിൽ ഇപ്പോൾ ഇവിടെ ജനവിധി തേടുന്ന നല്ല വിജയ പ്രതീക്ഷയുള്ള കുറച്ച് മലയാളി കൗൺസിലേഴ്‌സിനെയും , ഇപ്പോൾ ഭരണത്തിൽ തുടരുന്നവരെയും ജസ്ററ് ഒന്ന് പരിചയപ്പെടുത്തുകയാണ് .
പാശ്ചാത്യ നാട്ടിലെ ആദ്യത്തെ മലയാളി കൗൺസിലർ :-
ആദ്യമായി ഒരു മലയാളി പാശ്ചാത്യ നാട്ടിൽ ഒരു ജനാധിപത്യ രാജ്യത്തുള്ള ഭരണ രംഗത്ത് മത്സരിച്ച് ജയിച്ചത് ഏതാണ്ട് 80 കൊല്ലം മുമ്പായിരുന്നു . ആയത് ഇംഗ്ലണ്ടിൽ ലണ്ടനിലെ കാംഡെൻ ബറോവിലെ സെന്റ് :പാൻക്രാസ് വാർഡിൽ നിന്നും കൗൺസിലറായി ഭരണത്തലേറിയ പ്രഗത്ഭനായ വി.കെ കൃഷ്‌ണ മേനോൻ ആയിരുന്നു. പിന്നീട് പാർലിമെന്ററി സീറ്റ് വരെ അദ്ദേഹത്തിന് ഓഫർ ലഭിച്ചിരുന്നുവെങ്കിലും സ്വാതന്ത്രാനന്തരം ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് വലിയ ചുമതലകൾ ഏറ്റെടുക്കുവാൻ വി.കെ. തിരിച്ചു പോയി …
തലശ്ശേരിയിൽ ജനിച്ച് ബാല്യകാലം കോഴിക്കോടും , ബിരുദ പഠനം മദ്രാസ് കൃസ്ത്യൻ കോളേജിലും പൂർത്തിയാക്കി 1924 ൽ ലണ്ടനിൽ എത്തി ലണ്ടൻ യൂണി : കോളേജ് / ലണ്ടൻ സ്‌കൂൾ ഓഫ് എക്കൊണോമിക്‌സ് തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നും ഉന്നത ബിരുദങ്ങൾ കരസ്ഥമാക്കിയ വി.കെ .കൃഷ്ണമേനോൻ അനേകം വിജ്ഞാന ഗ്രന്ഥങ്ങളുടെ രചയിതാവാണ് .
സാഹിത്യത്തിലും , പ്രസംഗത്തിലും , രാഷ്ട്രീയത്തിലുമൊക്കെ വല്ലഭനായ – വെള്ളക്കാർ പോലും മാനിക്കുന്ന ഒരു വ്യക്തിത്വത്തിനുടമയായിരുന്നു ഈ നവ ഭാരത ശില്പി.
നല്ലൊരു വാഗ്മിയും , പത്രപ്രവർത്തകനും , എഴുത്തുകാരനുമായ വി.കെ.കൃഷ്ണമേനോൻ – പെൻഗിൽ പബ്ലിക്കേഷന്റെ എഡിറ്ററായും , ലേബർ പാർട്ടിയുടെ നേതാവായും , ആദ്യത്തെ ഭാരതീയ വംശജനായ കൗൺസിലറായും , സ്വാതന്ത്ര്യാനന്തരം , ബ്രിട്ടനിലെ ആദ്യത്തെ ഇന്ത്യൻ ഹൈക്കമ്മീഷ്ണറായും 1952 വരെ ലണ്ടനിൽ ഉണ്ടായിരുന്ന സാമൂഹ്യ-സാംസ്കാരിക പ്രവർത്തകനായിരുന്നു .
അതോടൊപ്പം ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ , ഇന്ത്യാ ലീഗ് മൂവ്മെന്റ് , മലയാളി സമാജം എന്നിവയുടെ രൂപീകരണത്തിന് നേതൃത്വം കൊടുത്തതും വി.കെ.കൃഷ്ണമേനോൻ എന്ന സാരഥിയായിരുന്നു … !
വി.കെ.കൃഷ്ണമേനോന് ശേഷം ധാരാളം ഏഷ്യൻ / ഭാരതീയ വംശജർ ബ്രിട്ടണിൽ വാർഡ് കൗൺസിലർമാരായും , പാർലിമെന്റിൽ എം.പി മാരായും പല പാർട്ടികളുടെ ലേബലിൽ മത്സരിച്ച് ജയിച്ചു വന്നിരുന്നു …
ബ്രിട്ടനിലെ പ്രഥമ മലയാളി മേയർ :-
എങ്കിലും വീണ്ടും വി.കെ.കൃഷ്ണമേനോനു ശേഷം ഒരു മലയാളി കൗൺസിലർ യു.കെ യിൽ ജയിച്ചു വരുന്നത് പിന്നീട് അര നൂറ്റാണ്ടിന് ശേഷം 1995 – ൽ ബക്കിങ്ങാംഷെയറിലെ ചിൽറ്റെൺ (Chiltern ) ഡിസ്ട്രിക്ട് കൗൺസിലിലെ , ചെഷാം ടൗൺ ഷിപ്പിലെ (Chesham ) ടൗൺസെന്റ് (Town Send ) വാർഡിൽ നിന്നും – ‘ലിബറൽ ഡെമോക്രാറ്റ് പാർട്ടി’യുടെ കൗൺസിലറായ റോയ് അബ്രഹാമാണ് ( Roy Abraham ).
1980 കാലഘട്ടത്തിൽ ബ്രിട്ടനിലെത്തിയ റോയ് എബ്രഹാം ആയിരുന്നു , പിന്നീട് ചെഷാമിലെ വെള്ളക്കാരനല്ലാത്ത ആദ്യത്തെ മേയറായി 2003/ 2004 തിരഞ്ഞെടുക്കപ്പെട്ട , ബ്രിട്ടൻ ജനാധിപത്യ ചരിത്രത്തിലെ ആദ്യത്തെ മലയാളി മേയർ ..!
2011 – ൽ ആണ് ഇദ്ദേഹം അവസാനമായി ചിൽറ്റെണിൽ നിന്നും അവസാനമായി തിരഞ്ഞെടുക്കപ്പെട്ടത് , ഒപ്പം തന്നെ 2014 വരെ റോയ് , ചിൽറ്റെൺ ക്ളീനിക്കൽ കമ്മീഷണൽ ഗ്രൂപ്പിന്റെ ഉപദേശകനായിരുന്നു . മുൻ ബാങ്കറും മാർക്കറ്റിങ്ങ് പ്രൊഫഷനലുമായിരുന്നു റോയ് അബ്രഹാം ഏതാണ്ട് രണ്ട് പതിറ്റാണ്ടോളം ആ നാട്ടിലെ ധാരാളം സാമൂഹ്യ സേവന സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമായി ഉണ്ടായിരുന്ന ശേഷം , ഇപ്പോൾ പൊതുപ്രവർത്തനങ്ങളിൽ നിന്നെല്ലാം വിരമിച്ച് കുടുബത്തത്തോടൊപ്പം റിട്ടയർ ലൈഫ് ആസ്വദിക്കുകയാണ് …
യു .കെ . യിലെ ആദ്യത്തെ മലയാളി വനിതാ കൗൺസിലർ / സിവിക് അംബാസഡർ :-
പിന്നീട് ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ എഴുത്തുകാരിയായ ഡോ : ഓമന ഗംഗാധരനാണ് ലണ്ടനിലെ ന്യൂ ഹാം ബറോവിൽ നിന്നും ലേബർ പാർട്ടിയുടെ ലേബലിൽ കൗൺസിലറായി ജയിച്ചു വന്നിരുന്നത് .
നോവലിസ്റ്റ് , കഥാകൃത്ത് , ലേഖിക , സാമൂഹ്യ പ്രവര്‍ത്തക എന്നീ നിലകളിൽ ലണ്ടനിൽ 1973 ല്‍ എത്തപ്പെട്ട ചങ്ങനാശ്ശേരിക്കാരിയായ , പേര് കേട്ട എഴുത്തുകാരിയാണ് ഡോ :ഓമന ഗംഗാധരൻ .
പടിഞ്ഞാറൻ നാട്ടിലെ ആദ്യത്തെ മലയാളി വനിതാ കൗൺസിലർ , പ്രഥമ സിവിക് അംബാസഡർ എന്നീ സ്ഥാനങ്ങൾ അലങ്കരിച്ച ഡോ : ഓമന ഗംഗാധരൻ , 2002 മുതല്‍ ബ്രിട്ടനിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തുവരുന്നു .
ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടിയുടെ വാര്‍ഡ് സെക്രട്ടറി , ബ്രിട്ടീഷ് നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസിന്‍റെ ബോര്‍ഡ് മെമ്പര്‍ , ലണ്ടനിലെ ‘ന്യൂഹാം കൗണ്‍സിലി’ന്‍റെ സ്പീക്കര്‍ അഥവാ സിവിക് അംബാസിഡര്‍ എന്നീ നിലകളിൽ നല്ല രീതിയിൽ സേവനമനുഷ്ഠിച്ചു .
ഇത്തരം സ്ഥാനങ്ങൾ അലങ്കരിച്ച ആദ്യ ഇന്ത്യക്കാരി കൂടിയാണ് ഈ എഴുത്തുകാരി .
ധാരാളം ലേഖനങ്ങളും , കവിതകളും , പന്ത്രണ്ടോളം ചെറുകഥകളും , 17 നോവലുകളും രചിച്ചിട്ടുണ്ട്. ഇപ്പോൾ മൂന്ന് നോവലുകൾകൂടി പ്രസിദ്ധീകരിക്കുവാൻ പോകുകയാണ് ഈ എഴുത്തുകാരി .
ഈ വരുന്ന ലോക്കൽ ഇലക്ഷനിലും ലണ്ടനിലുള്ള ന്യൂ ഹാമിലെ ‘വോൾ എൻഡ് വാർഡി’ൽ നിന്നും തീർച്ചയായും ജയിച്ചു വരുവൻ പോകുന്ന ഒരു കൗൺസിലർ സ്ഥാനാർത്ഥി തന്നെയാണ് ഈ മലയാളി വനിതാരത്നം …!
യു .കെ . യിലെ ആദ്യത്തെ മലയാളി വനിതാ മേയർ :-
ബ്രിട്ടൻ ജനാധിപത്യ ചരിത്രത്തിൽ ഇതുപോലെ തന്നെ ചരിത്ര നേട്ടം കൈവരിച്ച മറ്റൊരു വനിതാരത്നമാണ് 2014 /15 കാലഘട്ടത്തിൽ ലേബൽ പാർട്ടിയുടെ ടിക്കറ്റിൽ അട്ടിമറി വിജയം കരസ്ഥമാക്കി ക്രോയ്ഡൻ മേയറായി തീർന്ന മലയാളിയായ മഞ്ജു ഷാഹുൽ ഹമീദ് .
തിരുവന്തപുരം പോത്തൻകോട് മഞ്ഞമല സ്വദേശിയായ മഞ്ജു , ഗണിത ശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സ് ബിരുദവുമായി ഒരു വീട്ടമ്മയായി ബിലാത്തിയിൽ എത്തിയ ശേഷം , പിന്നീട് ഇവിടെയുള്ള ഗ്രീൻവിച്ച് യൂണിവേഴ്സിറ്റിയിൽ നിന്നും സയന്റിഫിക് സോഫ്റ്റ് എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം നേടിയ ഒരു സോഫ്റ്റ് വെയർ എൻജിനീയർ ഉദ്യോഗസ്ഥയാണ് ലേബർ പാർട്ടിയുടെ ഈ പടയാളി .
ക്രോയ്ഡൻ നഗര സഭയിലെ എക്കൊണോമി & ജോബ്‌സ് സ്റ്റാൻഡിങ്ങ് കമ്മറ്റി കാബിനറ്റ് ചെയറാണ് ഇപ്പോൾ മഞ്ജു .
മഞ്ജുവിന്റെ നേതൃത്വത്തിൽ ആരംഭം കുറിച്ച കാൻസർ /മെന്റൽ ഹെൽത്ത് ചാരിറ്റിയടക്കം അനേകം സാമൂഹ്യ സേവന രംഗങ്ങളിലും , കമ്യൂണിറ്റി പ്രവർത്തനങ്ങളിലും എന്നും മുൻപന്തിയിൽ നിൽക്കുന്ന ഒരു സാമൂഹ്യ പ്രവർത്തക തന്നെയാണ് ‘പീപ്പിൾസ് മേയർ’ എന്ന് വിളിക്കപ്പെട്ടിരുന്ന ഈ വനിതാ കൗൺസിലർ.
മഞ്ജു ഷാഹിൽ ഹമീദ് ക്രോയ്ഡനിലെ ‘ബ്രോഡ് ഗ്രീൻ വാർഡി’ൽ നിന്നും ഇത്തവണയും മത്സരിച്ച് ജയിച്ചുവരുമെന്നുള്ള ശുഭപ്രതീക്ഷ തന്നെയാണ് ലേബർ പാർട്ടിക്കുള്ളത് .
യു.കെ യിലെ ആദ്യത്തെ സ്വതന്ത്ര മലയാളി മേയർ :-
പത്തനംത്തിട്ടയിലെ വയലത്തലയിൽ നിന്നും 1972 -ൽ എൻജിനീയറിങ്ങ് ഉപരിപഠനത്തിന് വേണ്ടി യു.കെ യിലെത്തിയ ജേർണലിസ്റ്റും , കേരള ലിങ്ക് പത്രത്തിന്റെ എഡിറ്ററും , ‘യു.കെ കേരള ബിസിനെസ്സ് ഫോറ’ത്തിന്റ സ്ഥാപകനുമായ ഫിലിപ്പ് എബ്രഹാമാണ് ഇംഗ്ലണ്ടിലെ പ്രഥമ സ്വതന്ത്ര മേയർ .
കഴിഞ്ഞ 25 കൊല്ലമായി ലണ്ടനിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ‘കേരള ലിങ്ക് ‘ എന്ന പത്രത്തിന്റെ ഉടമ കൂടിയാണ് പള്ളിക്കൽ ഫിലിപ്പ് എബ്രഹാം .
ഇംഗ്ലണ്ടിലെ ‘എസെക്സ് ‘കൗണ്ടിയിലുള്ള ‘എപ്പിങ്ങു് ഫോറെസ്റ്റി’ലുള്ള ‘ലോഹ്ട്ടൻ (Loughton )’ ടൗൺ ഷിപ്പിലെ താമസക്കാർ രാഷ്ട്രീയ പാർട്ടികളുടെ പരിഗണനകളില്ലാതെ കുറെകാലങ്ങളായി അവരുടെ കൗൺസിലേഴിസിനെ തിരഞ്ഞെടുത്തുവരികയാണ് .
നോൺ പൊളിറ്റിക്കൽ ഓർഗനൈസേഷനായ ‘ലോഹ്ട്ടൻ റെസിഡന്റ് അസോസിയേഷൻ
( LHR ) ‘സ്ഥാനാർത്ഥിയായി ഈ ചെറിയ ടൗൺ ഷിപ്പിൽ 2012 -ലാണ് ഫിലിപ്പ് എബ്രഹാം , ‘ആൽഡർട്ടൻ വാർഡി’ൽ നിന്നുമാണ് ആദ്യമായി കൗൺസിലറായത് .
പിന്നീട് 2016 -ലും തിരഞ്ഞെടുക്കപ്പെട്ട ശേഷം കഴിഞ്ഞവർഷം ഇദ്ദേഹം ഡെപ്യൂട്ടി മേയർ സ്ഥാനത്തിന് അർഹനായി. ഇപ്പോൾ 2017/ 18 കാലഘട്ടത്തിൽ ഈ ലോഹ്ട്ടൻ ടൗൺ ഷിപ്പിലെ കൗൺസിലേഴ്‌സ് , ഫിലിപ്പ് എബ്രഹാമിനെ ലോഹ്ട്ടൻ മേയറായി തിരഞ്ഞെടുത്തിരിക്കുകയാണ് .
ലോഹ്ട്ടൻ കൗൺസിൽ ഇലക്ഷൻ ഇനി 2020 ലായിരിക്കും നടക്കുക …
ബ്രിട്ടനിൽ ഒരു മലയാളി ഡെപ്യൂട്ടി മേയർ :-
പടിഞ്ഞാറൻ ഇംഗ്ലണ്ടിലെ സൗത്ത് ഗ്ലോസ്റ്റെർഷെയറിലുള്ള ആദ്യത്തെ ഏഷ്യൻ കൗൺസിലർ ആണ് ടോം പ്രബിൻ ആദിത്യ. ബ്രിസ്റ്റോൾ ബ്രാഡ്‌ലി സ്റ്റോക്ക് കൗൺസിലിൽ 2011 മുതൽ കൗണ്സിലറായും ഇപ്പോൾ ഡെപ്യൂട്ടി മേയർ ആയും പ്രവർത്തിക്കുന്ന ടോം ആദിത്യ, ബ്രിട്ടനിലെ ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടി അംഗമായി പൊതുതെരഞ്ഞെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന യു.കെ യിലെ ആദ്യത്തെ തെക്കേ ഇന്ത്യൻ വംശജനാണ്. എവോൺ & സോമർസെറ്റ് പോലീസ് സ്‌ക്രൂട്ടിണി പാനൽ വൈസ് ചെയർമാനും, ബ്രിസ്റ്റൾ മൾട്ടി – ഫെയ്‌ത്ത് ഫോറത്തിന്റെ വൈസ് ചെയർമാനും കൂടിയാണ് അദ്ദേഹം.
മനുഷ്യാവകാശപ്രവർത്തകനും, കോളമിസ്റ്റും, സാമൂഹ്യ ശാസ്ത്രത്തിലും, രാഷ്ട്രമീമാംസയിലും ഗവേഷകനുമാണ്, കൗൺസിലർ ആദിത്യ. ലോകത്തിലെ എല്ലാ ഭൂഖണ്ഡങ്ങളിലുടെയും സഞ്ചരിച്ചിട്ടുള്ള അദ്ദേഹം നല്ലൊരു മാനേജ്‌മെന്റ് കൺസൾട്ടന്റും, പ്രഭാഷകനുമായും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
പാലായിൽ ജനിച്ചു, റാന്നിയിൽ വളർന്നു, തിരുവനന്തപുരത്തും, ചങ്ങനാശേരിയിലും, എറണാകുളത്തും വിദ്യഭ്യാസവും, കാഞ്ഞിരപ്പള്ളിയിൽ കർമ്മമേഖലക്ക് അടിത്തറയിട്ടതുമായ തികഞ്ഞ മലയാളിയാണ് അദ്ദേഹം. ഇന്ത്യൻ സ്വാതന്ത്ര്യ സമര നായകനും, പാലായുടെ ആദ്യകാല നഗരപിതാവുമായിരുന്ന വെട്ടം മാണിയുടെ പൗത്രനായ ടോം, ഇംഗ്ലീഷ് ഡിബേറ്റിംഗ് പ്രസംഗകനായും, ക്വിസ് മത്സരജേതാവായും, വിദ്യാർത്ഥി സംഘടനാ നേതാവായും നന്നേ ചെറുപ്പത്തിൽ തന്നെ ശോഭിച്ചിരുന്നു.
യു.കെ മലയാളികളുടെ പല ന്യായമായ ആവശ്യങ്ങളും നേടിയെടുക്കുന്നതിന് വേണ്ടി പ്രധാനമന്ത്രിയുമായും, മന്ത്രിമാരുമായും ചർച്ചചെയ്ത് പരിഹാരം കാണുന്നതിലും, പല കമ്യൂണിറ്റി പ്രസ്ഥാനകളിലും നേരിട്ടു ഇടപ്പെട്ട് സേവനങ്ങൾ ചെയ്തുകൊടുക്കുന്നതിൽ ബിലാത്തി മലയാളികൾക്കിടയിൽ മുൻപന്തിയിൽ നിൽക്കുന്ന നല്ലൊരു സാമൂഹ്യ പ്രവർത്തകനുമാണ് ടോം ആദിത്യ. ബ്രിട്ടനിലെ സ്‌കൂളുകളിൽ മലയാള ഭാഷ ഒരു പാഠ്യവിഷയമായി ചേർക്കുന്ന പദ്ധതിയും അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്. പ്രദേശത്തെ വികസനപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തതിനു പുറമെ ബ്രിട്ടനിലെ പ്രവാസികളുടെ വിസാ പ്രശ്നങ്ങളിലും, തൊഴില്‍ വിഷയങ്ങളിലും, സുരക്ഷാ പ്രശ്നങ്ങളിലും ഇടപെട്ട് അത്തരക്കാര്‍ക്ക് നിയമപരിരക്ഷ നല്‍കുന്നതിനും ബ്രിട്ടനിലേയ്ക്ക് പുതുതായി കുടിയേറുന്ന മലയാളികള്‍ക്കു മാത്രമല്ല ഇതര രാജ്യക്കാര്‍ക്കും നിസ്തുലമായ സേവനം നല്‍കുന്നതിലും അദ്ദേഹം ശ്രദ്ധിക്കുന്നുണ്ട് . കൂടാതെ ബ്രിട്ടനില്‍ മരണമടയുന്ന പ്രവാസി മലയാളികളുടെ മൃതദേഹം അനന്തരകര്‍മ്മങ്ങള്‍ക്കായി നാട്ടില്‍ എത്തിയ്ക്കുന്നതിനുള്ള പ്രക്രിയകള്‍ക്കും ടോം നിശബ്ദ പങ്കാളിയായി പ്രവര്‍ത്തിയ്ക്കുന്നു.
ബ്രിട്ടനിൽ മാത്രമല്ല ഗൾഫ് രാജ്യങ്ങളിൽ കഷ്ടപ്പെടുന്ന മലയാളി സഹോദരങ്ങളിലേക്കും അദ്ദേഹത്തിന്റെ കാരുണ്യസ്പർശം ഉണ്ടായിട്ടുണ്ട്. സൗദി അറേബ്യയിൽ വീട്ടുവേലക്കു പോയിട്ട് നരകയാതന അനുഭവിച്ച മലയാളി സ്ത്രീകൾക്ക് മോചനം നൽകുവാനും, അവരെ നാട്ടിൽ എത്തിക്കുവാനും, അതുപോലെ അബുദാബിയിൽ വധശിക്ഷക്ക് വിധിക്കപെട്ട മലപ്പുറം സ്വദേശി ഗംഗാധരനെ തൂക്കുകയറിൽ നിന്ന് മോചനം നൽകുന്നതിന് അന്താരാഷ്ട്ര തലത്തിൽ നേതൃത്വം നൽകിയതും ടോം ആദിത്യയാണ്. അങ്ങനെ അനവധി നിരവധി സാമൂഹ്യ, സാംസ്‌കാരിക വിഷയങ്ങളിൽ അദ്ദേഹം ദിവസേന ഇടപെടാറുണ്ട്. ഈ മെയ് മാസം അദ്ദേഹം മേയർ ആയി സ്ഥാനമേൽക്കും എന്ന് നമുക്ക് കരുതാം.
ഭാവിയിൽ പാർലമെന്റിലും ടോം ആദിത്യയുടെ സാന്നിദ്ധ്യം ഉണ്ടാകട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.
2018 ലെ ലോക്കൽ ഇലക്ഷനിൽ വിജയം പ്രതീക്ഷിക്കുന്ന മറ്റു മലയാളി കൗൺസിലർ സ്ഥാനാർത്ഥികൾ :-
സുഗതൻ തെക്കേപ്പുര
വൈക്കം സ്വദേശിയായ , ഡൽഹിയിൽ പോലീസ് ഉദ്യോഗസ്ഥനായിരുന്ന സുഗതൻ തെക്കേപ്പുര, ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നും രാഷ്ട്രമീംമാസയിൽ ബിരുദവും , കേരള യൂണിവേഴ്സിറ്റിയിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ ഒരു ഇടതുപക്ഷ ചിന്തകനാണ് .
ലണ്ടനിൽ ഒന്നര പതിറ്റാണ്ടോളമായി ധാരാളം സാമൂഹ്യ സാംസ്‌കാരിക പ്രവർത്തനങ്ങളിൽ നേരിട്ട് ചെന്ന് പ്രവർത്തന മണ്ഡലം കാഴ്ച്ചവെക്കുന്ന സുഗതൻ , നാട്ടിൽ വെച്ച് സിവിൽ സർവ്വീസ് പരീക്ഷക്ക് തയ്യാറെടുക്കുന്ന സമയത്താണ് ലണ്ടനിൽ വന്നത് .
നോർത്ത് ലണ്ടൻ യൂണി:യിൽ നിന്നും മാസ്റ്റർ ബിസിനെസ്സ് മാനേജ്‌മെന്റ് ഡിഗ്രി പഠിക്കുവാൻ ഇവിടെ വന്ന ശേഷം , ഇപ്പോൾ ലണ്ടൻ മെട്രോപൊളിറ്റൻ യൂണി:യിൽ നിന്നും നിയമ പഠനം നടത്തിക്കൊണ്ടിരിക്കുന്നു .
നല്ലൊരു ഭാഷ സ്നേഹിയും , സാഹിത്യ തല്പരനുമായ സുഗതൻ ഇപ്പോൾ ലണ്ടനിലുള്ള ഒരു നല്ല സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകനും ലേബർ പാർട്ടിയുടെ ലോക്കൽ നേതാക്കളിൽ ഒരുവനും കൂടിയാണ് .
2010 മുതൽ ന്യൂ ഹാമിലെ ലേബർ പാർട്ടിയുടെ ‘മൊമെന്റം സ്റ്റിയറിങ്ങു് കമ്മറ്റി മെമ്പർ’ , പാർട്ടിയുടെ ‘ഈസ്റ് ഹാം CLP മെമ്പർ ‘ എന്നീ സ്ഥാനങ്ങളും സുഗ വഹിക്കുന്നുണ്ട് .
ഒപ്പം എന്നുമെന്നോണം സോഷ്യൽ മീഡിയയിലും , ആനുകാലികങ്ങളിലുമായി സുഗതൻ സാമൂഹ്യ പ്രസക്തിയുള്ള ധാരാളം ലേഖനങ്ങളും എഴുതി വരുന്നുണ്ട് .
ന്യൂഹാം ബറോവിലെ ഈസ്റ് ഹാമിലെ ‘സെൻട്രൽ വാർഡിൽ നിന്നും മത്സരിക്കുന്ന സുഗ തെക്കേപ്പുര , അടുത്ത മെയ് മൂന്നിന് കൗൺസിലറായി തിരഞ്ഞെടുകപ്പെടുക തന്നെ ചെയ്യും എന്നുറപ്പിക്കാവുന്നതാണ് .
പിന്നെ ഭാവിയിൽ ലണ്ടനിൽ നിന്നും രാഷ്ട്രീയത്തിൽ ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്ന ഒരു മലയാളി വ്യക്തിത്വമായി സുഗതനെ വിലയിരുത്താവുന്നതും കൂടിയാണ് .
ബൈജു വർക്കി തിട്ടാല
ഡൽഹിയിൽ നാനാതരം തൊഴിൽ ജീവിതങ്ങൾ നയിച്ച കോട്ടയം ആർപ്പൂക്കര സ്വദേശിയായ ബൈജു വർക്കി തിട്ടാല കേബ്രിഡ്‌ജ്‌ഷയറിലെ , കേംബ്രിഡ്‌ജ് സിറ്റി കൗൺസിലിൽ , ലേബർ പാർട്ടി ടിക്കറ്റിൽ തിരഞ്ഞെടുപ്പിന് മത്സരിക്കുകയാണ് .
ബ്രിട്ടനിൽ വന്ന ശേഷം വളരെ ബുദ്ധിമുട്ടി തൊഴിലും , പഠനവും നടത്തി വക്കീൽ ആകുക എന്ന തന്റെ ആഗ്രഹം പൂർത്തീകരിച്ച നല്ലൊരു വാക് ചാതുര്യമുള്ള സാമൂഹ്യ പ്രവർത്തനും , എഴുത്തുകാരനുമാണ് ഇദ്ദേഹം .
യു.കെ യിൽ വന്ന ശേഷം ആംഗ്ലിയ യൂണി:യിൽ നിന്ന് നിയമത്തിൽ ബിരുദവും , യൂണിവേഴ്‌സിറ്റി ഓഫ് ഈസ്റ് ആംഗ്ലിയ , നോർവിച്ചിൽ നിന്നും എംപ്ലോയ്‌മെന്റ് നിയമത്തിൽ മാസ്റ്റർ ബിരുദവും കരസ്ഥമാക്കിയ ശേഷം ‘ലോയറാ’യി പ്രാക്ടീസ് ചെയ്യുന്ന ബൈജു വർക്കി അടുത്ത് തന്നെ സോളിസിറ്റർ , ബാരിസ്റ്റർ പദവികൾ നേടിയെടുക്കുവാനുള്ള യത്നത്തിലാണ് .
ഒപ്പം തന്നെ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിൽ നിന്നും ‘ഇന്ത്യൻ ആദിവാസികളുടെ മനുഷ്യാവകാശങ്ങളും, അതിനെ കുറിച്ചുള്ള ഇന്ത്യൻ ഭരണ ഘടന മൗലിക ചട്ടങ്ങളെ ‘പറ്റി റിസർച്ച് നടത്തി , ആയതിൽ ഡോക്റ്ററേറ് എടുക്കുവാനും ഒരുങ്ങുന്നു .
കേംബ്രിഡ്ജിലെയടക്കം , ബ്രിട്ടനിലെ പല നിയമ ലംഘനങ്ങൾക്കെതിരെ എന്നും സാമൂഹ്യമായി ഇടപെടലുകൾ നടത്തുന്ന ഈ സാമൂഹ്യ പ്രവർത്തകൻ കുറച്ച് കാലങ്ങൾ കൊണ്ട് തന്നെ ജനങ്ങൾക്ക് പ്രിയങ്കരനായി മാറി .
ഇപ്പോൾ കേംബ്രിഡ്‌ജ് സിറ്റികൗൺസിലിലെ ‘ഈസ്ററ് ചെസ്റ്റൺ ‘ വാർഡിൽ നിന്നും ഈ ലോക്കൽ തിരഞ്ഞെടുപ്പിൽ തീർച്ചയായും ജയം പ്രതീക്ഷിക്കുന്ന ഒരു സ്ഥാനാർത്ഥി തന്നെയാണ് ബൈജു വർക്കി തിട്ടാല .
ഒരു പക്ഷെ ആദ്യത്തെ മലയാളി പാർലിമെന്റ് എം.പി സ്ഥാനാർത്ഥിയായി അടുത്ത പൊതു തെരഞ്ഞെടുപ്പിൽ മലയാളികൾക്ക് എന്നും അഭിമാനമായി മാറിയേക്കാവുന്ന , ബൈജു വർക്കി തിട്ടാലയുടെ പേര് തന്നെയാവും ലേബർ പാർട്ടി നിർദ്ദേശിക്കുക .
സജീഷ് ടോം
കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് സ്വദേശിയായ സജീഷ് ടോം നോർത്ത് ഹാംഷെയറിലുള്ള ‘ബേസിങ്‌സ്റ്റോക്ക് സിറ്റി കൗൺസി’ലേക്ക് ലേബർ പാർട്ടിയുടെ ലേബലിൽ മത്സരിക്കുകയാണ് .
ആദ്യമായാണ് യൂറോപ്പ്യൻ അല്ലാത്ത ഒരു കാന്റിഡേറ്റ് , ബേസിങ്‌സ്റ്റോക്കിൽ നിന്നും കൗൺസിലർ സ്ഥാനത്തേക്ക് മത്സരിക്കുന്നത് എന്നതിലും , മലയാളിയാണെന്ന നിലക്കും സജീഷ് ടോമിനെ കുറിച്ച് നമുക്ക് അഭിമാനിക്കാം .
എക്കൗണ്ടിങ്ങിൽ ബിരുദധാരിയായ , ബേസിങ്‌സ്റ്റോക്ക് ഹോസ്പിറ്റലിൽ അഡ്മിനിസ്‌ട്രേറ്റീവ് ക്ലർക്കായി ജോലിചെയ്യുന്ന സജീഷ് ടോം , നല്ല ഈടുറ്റ , തിളക്കമാർജ്ജിച്ച , വളരെ ഫ്‌ളെക്‌സിബ്ളായ വ്യക്തിത്വം കാത്തു സൂക്ഷിക്കുന്ന കലാസാഹിത്യ സാമൂഹ്യ പ്രവർത്തകനാണ് .
ഒരു എഴുത്തുകാരനും സംഘാടകനുമായ സജീഷ് ടോം നല്ലൊരു കവി കൂടിയാണ് യു .കെ യിൽ നിന്നിറങ്ങുന്ന ഓൺ-ലൈൻ പോർട്ടലായ പ്രവാസി കഫേയുടെ അഡ്മിനിസ്ട്രേറ്റർ കൂടിയാണ് ഇദ്ദേഹം .
സജീഷ് , യു.കെ യിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയയായ ‘യുക്ക്മ / uukma ‘ യുടെ മുൻ ജനറൽ സെക്രട്ടറിയും , ബേസിങ്‌സ്റ്റോക്ക് മൾട്ടി കൾച്ചറൽ സൊസൈറ്റിയുടെ ട്രഷററും , UNISON എന്ന ട്രേഡ് യൂണിയനിലെ ആക്റ്റീവ് മെമ്പറുമാണ് . ഒപ്പം ബേസിങ്‌സ്റ്റോക്ക് ഡെവലപ്പിംഗ് കമ്യൂണിറ്റി രംഗത്തടക്കം ധാരാളം സാമൂഹ്യ ഇടപെടലുകളും നടത്തിക്കൊണ്ടിരിക്കുന്ന വ്യക്തിത്വത്തിനുടമയാണ് സജീഷ് ടോം .
ബേസിങ്‌സ്റ്റോക്ക് സിറ്റി കൗൺസിലിലെ ‘ഈസ്ട്രോപ് വാർഡി’ൽ നിന്നും ലേബർ പാർട്ടിയുടെ ബാനറിൽ , ഈ വരുന്ന തിരഞ്ഞെടുപ്പിൽ ജയിച്ച് കൗൺസിലറാകുവാൻ സാധ്യതയുള്ള ഒരു സ്ഥാനാർത്ഥി തന്നെയാണ് സജീഷ് ടോം .
റോയ് സ്റ്റീഫൻ
കോട്ടയം കിടങ്ങൂർ സ്വദേശിയായ മുൻ ഇന്ത്യൻ വ്യോമസേനയിൽ നിന്നും വിരമിച്ച റോയ് സ്റ്റീഫൻ , സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലുള്ള ‘സ്വിൻഡൻ ടൌൺ കൗൺസിലി’ൽ കൺസർവേറ്റീവ് പാർട്ടിയുടെ ബാനറിൽ കൗൺസിലർ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയാണ് .
വളരെ ചുരണ്ടിയ കാലം കൊണ്ട് ജനപ്രിയനായ തീർന്ന ഒരു സാമൂഹ്യ പ്രവർത്തകനാണ് റോയ് സ്റ്റീഫൻ . ഈയിടെ ബ്രിട്ടീഷ് രാഞ്ജിയുടെ ‘ബ്രിട്ടീഷ് എംപയർ’ പുരസ്കാരം ലഭിച്ചതിൽ പിന്നെ യു.കെ മലയാളികളുടെ അഭിമാനമായി മാറുകയായിരുന്നു റോയ് .
മൂന്ന് വർഷം മുമ്പ് ‘പ്രൈഡ് ഓഫ് സ്വിൻഡൻ ‘ അവാർഡും റോയ് സ്റ്റീഫൻ നേടിയിരുന്നു .
തന്റെ ഒരു ദശകം നീണ്ടുനിന്ന ബ്രിട്ടൻ സാമൂഹിക ജീവിതത്തിനിടയിൽ അനേകം ചാരിറ്റി പ്രവർത്തനങ്ങളിലൂടെ 41000 പൗണ്ടുകൾ സമാഹരിച്ച് ,ധാരാളം സാമൂഹ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത റോയ് നല്ലൊരു സാമൂഹിക സേവകനായി മാറുകയായിരുന്നു .
സ്വിൻഡൻ കൗൺസിലിൽ വോൾക്കോട്ട് വാർഡിൽ താമസിക്കുന്ന റോയ് സ്റ്റീഫൻ , ‘വോൾക്കോട്ട് & പാർക്ക് നോർത്ത് ഇൻ ടച്ച് (Walcot & Park North in Touch )’ വാർഡിൽ നിന്നും ടോറി പാർട്ടിയുടെ കൗൺസിലറായി തന്നെ വിജയിക്കും എന്നു തന്നെ പ്രതീക്ഷിക്കുന്നു .
ഇവിടത്തെ നാടുകളിൽ രാഷ്ട്രീയ തിരഞ്ഞെടുപ്പിന് മുമ്പായി പരസ്പരമുള്ള ശക്തി പ്രകടനങ്ങളൊ , ജാഥകളൊ , ഹർത്താലുകളൊ അങ്ങിനെ പൊതു ജനത്തിന് ക്ലേശകരമായ യാതൊരു വിധ ചെയ്തികളും ഇല്ലാതെ – വീടുകളിൽ പോയി ലീഫ് ലെറ്റ് വിതരണങ്ങളിലൂടെയും മറ്റും അവരവരുടെ ഭരണ നയങ്ങളൊക്കെ അവതരിപ്പിച്ച് കൊണ്ടും , സോഷ്യൽ മീഡിയ മാധ്യമങ്ങളിൽ കൂടിയുള്ള പരസ്യ വിജ്ഞാപനങ്ങൾ നടത്തിയും , സ്റ്റേഷനുകൾക്ക് മുമ്പിൽ നിന്നുള്ള നോട്ടീസ് വിതരങ്ങളുമൊക്കെയായുള്ള തികച്ചും മാന്യമായ പ്രചരണങ്ങൾ മാത്രമാണ് നടക്കാറുള്ളത് .
എന്തിന് പറയുവാൻ ഇലക്ഷൻ ദിവസം , ഒരു പൊതു
അവധി പോലുമില്ലാത്ത ഒരു സാധാരണ ദിനം തന്നെയാണിവിടെ…
എന്നാണ് നമ്മുടെ നാടും , രാഷ്ട്രീയവുമൊക്കെ
ഇനി ഇതു പോലെയൊക്കെ നന്നായി തീരുക അല്ലേ … ?
Latest News:
അടച്ചിട്ടിരിക്കുന്ന വീടുകൾക്ക് നികുതി, പ്രവാസലോകത്ത് പ്രതിഷേധം ഉയരുന്നു. മുഖ്യമന്ത്രിക്കും മറ്റ് ബന്...
അലക്സ് വർഗ്ഗീസ് (യുക്മ പി.ആർ.ഒ. & മീഡിയ കോർഡിനേറ്റർ) ഫെബ്രുവരി 3 ന് ധനകാര്യ മന്ത്രി കെ.എ...ആരോൺ ഫിഞ്ച് രാജ്യാന്തര കരിയർ അവസാനിപ്പിച്ചു
രാജ്യാന്തര കരിയറിൽ നിന്ന് വിരമിച്ച് ഓസ്ട്രേലിയയുടെ ടി-20 ക്യാപ്റ്റൻ ആരോൺ ഫിഞ്ച്. കഴിഞ്ഞ വർഷം ഏകദിനത...2022 ൽ 1.88 കോടി ആഭ്യന്തര സഞ്ചാരികൾ കേരളം സന്ദർശിച്ചു; സർവകാല റെക്കോഡെന്ന് മന്ത്രി മുഹമ്മദ് റിയാസ്
ആഭ്യന്തര സഞ്ചാരികളുടെ വരവിൽ കേരളം 2022-ല്‍ സർവകാല റെക്കോർഡിലെത്തിയെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ്...ബീഹാറിൽ രണ്ട് കിലോമീറ്റർ നീളമുള്ള റെയിൽവേ ട്രാക്ക് മോഷണം പോയി
ബീഹാറിൽ രണ്ട് കിലോമീറ്റർ നീളമുള്ള റെയിൽവേ ട്രാക്ക് മോഷണം പോയി. സമസ്തിപൂർ ജില്ലയിലാണ് സംഭവം. മോഷണത്ത...മരണസംഖ്യ എട്ടിരട്ടി വരെ ഉയരുമെന്ന് ഐക്യരാഷ്ട്ര സഭ; വേദനയായി തുർക്കിയും സിറിയയും
തുർക്കിയിലും സിറിയയിലും നടന്ന അതിതീവ്ര ഭൂചലനങ്ങളിൽ മരണസംഖ്യ അനിനിയന്ത്രിതമായി ഉയരുമെന്ന് ഐക്യരാഷ്ട്...യുക്മ ന്യൂസ് അസോസിയേറ്റ് എഡിറ്റർ ഷാജി ചരമേലിന്റെ ഭാര്യാ സഹോദരൻ മരണമടഞ്ഞു; തോമസ് അലക്സ് താഴത്ത് കണ്ടത...
യുക്മ ന്യൂസ് അസോസിയേറ്റ് എഡിറ്റർ ഷാജി ചരമേലിന്റെ ഭാര്യാ സഹോദരൻ തോമസ് അലക്സ് താഴത്ത് കണ്ടത്തിൽ ഉഴവൂർ...കരിയർ ഗൈഡൻസ് ഓൺലൈൻ പരിശീലനക്കളരിയുമായി യുക്മ യൂത്ത്........ മെഡിക്കൽ രംഗവുമായി ബന്ധപ്പെട്ട ആദ്യ എപ്പ...
അലക്സ് വർഗ്ഗീസ് (യുക്മ പി.ആർ.ഒ. & മീഡിയ കോർഡിനേറ്റർ) യുകെയിലെ മലയാളി വിദ്യാർത്ഥികള...ഇന്ത്യ-യു.കെ സുരക്ഷാഉപദേഷ്ടാക്കളുടെ യോഗത്തിൽ അതിഥിയായി പ്രധാനമന്ത്രി ഋഷി സുനക്
ലണ്ടൻ: ഇന്ത്യൻ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും യു.കെയുടെ ടിം ബാരോവും തമ്മിലുള്ള കൂടിക്കാഴ്ചയിൽ അതിഥി...
Post Your Comments Here ( Click here for malayalam )
Latest Updates
- ആരോൺ ഫിഞ്ച് രാജ്യാന്തര കരിയർ അവസാനിപ്പിച്ചു രാജ്യാന്തര കരിയറിൽ നിന്ന് വിരമിച്ച് ഓസ്ട്രേലിയയുടെ ടി-20 ക്യാപ്റ്റൻ ആരോൺ ഫിഞ്ച്. കഴിഞ്ഞ വർഷം ഏകദിനത്തിൽ നിന്ന് വിരമിച്ച ഫിഞ്ച് ഇന്നലെ ടി-20യിൽ നിന്നും വിരമിക്കുകയാണെന്നറിയിച്ചു. കഴിഞ്ഞ വർഷം സ്വന്തം നാട്ടിൽ നടന്ന ടി-20 ലോകകപ്പിൽ ഓസ്ട്രേലിയ സെമി കടക്കാതെ പുറത്തായിരുന്നു. ഇതിനു പിന്നാലെ ഫിഞ്ച് കളി മതിയാക്കുമെന്ന് സൂചന ഉയർന്നിരുന്നു. ലോകകപ്പിനു ശേഷം ബിഗ് ബാഷ് ലീഗിൽ മെൽബൺ റെനഗേഡ്സിനായി കളിച്ച ഫിഞ്ച് 39 ശരാശരിയിൽ 428 റൺസ് നേടി ഫോമിലായിരുന്നു. പക്ഷേ, താരം ടി-20യിൽ
- 2022 ൽ 1.88 കോടി ആഭ്യന്തര സഞ്ചാരികൾ കേരളം സന്ദർശിച്ചു; സർവകാല റെക്കോഡെന്ന് മന്ത്രി മുഹമ്മദ് റിയാസ് ആഭ്യന്തര സഞ്ചാരികളുടെ വരവിൽ കേരളം 2022-ല്‍ സർവകാല റെക്കോർഡിലെത്തിയെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. 2022 ൽ 1.88 കോടി ആഭ്യന്തര സഞ്ചാരികൾ കേരളം സന്ദർശിച്ചു. കൊവിഡിന് മുമ്പ് ഒരു വര്‍ഷം പരമാവധി കേരളത്തിലേക്കെത്തിയ ആഭ്യന്തര സഞ്ചാരികളുടെ എണ്ണം 1,83,84,233 ആയിരുന്നു. 2022 ൽ ഇത് 1,88,67,414 ആയി ഉയർന്നെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു. 2.63 ശതമാനം വളർച്ചയാണ് 2022 ൽ നേടിയത്. ആഭ്യന്തര സഞ്ചാരികളുടെ
- ബീഹാറിൽ രണ്ട് കിലോമീറ്റർ നീളമുള്ള റെയിൽവേ ട്രാക്ക് മോഷണം പോയി ബീഹാറിൽ രണ്ട് കിലോമീറ്റർ നീളമുള്ള റെയിൽവേ ട്രാക്ക് മോഷണം പോയി. സമസ്തിപൂർ ജില്ലയിലാണ് സംഭവം. മോഷണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ആർ.പി.എഫ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു. ഇവരുടെ അറിവോടെയാണ് മോഷണം നടന്നതെന്നാണ് റെയിൽവേ അധികൃതരുടെ നിഗമനം. റെയിൽവേ ട്രാക്കുകൾ കാണാതായതിന് ഉത്തരവാദികൾ അജ്ഞാതരായ കള്ളന്മാരാണെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. റെയിവേയുടെ ഉടമസ്ഥതയിലുള്ള സാധനങ്ങൾ മോഷ്ടിക്കുന്നത് ബിഹാറിൽ നിത്യസംഭവമാണ്. പക്ഷേ, രണ്ട് കിലോമീറ്ററോളം ട്രാക്ക് മോഷണം പോകുന്നത് ആദ്യമായാണ്. സംഭവത്തിൽ ആർ.പി.എഫ് കേസ് രജിസറ്റർ
- മരണസംഖ്യ എട്ടിരട്ടി വരെ ഉയരുമെന്ന് ഐക്യരാഷ്ട്ര സഭ; വേദനയായി തുർക്കിയും സിറിയയും തുർക്കിയിലും സിറിയയിലും നടന്ന അതിതീവ്ര ഭൂചലനങ്ങളിൽ മരണസംഖ്യ അനിനിയന്ത്രിതമായി ഉയരുമെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ്. നിലവിലുള്ള മരണസംഖ്യയുടെ എട്ടിരട്ടിയായി ഉയരുമെന്നാണ് വിലയിരുത്തൽ. മരണസംഖ്യ ഇതുവരെ 4500 കടന്നിട്ടുണ്ട്. പരിക്കേറ്റവരുടെ എണ്ണം 15000-20000നും ഇടയിലാണ്. ഇതും വലിയൊരു സംഖ്യയിലേക്ക് എത്തുമെന്ന് കണക്കാക്കുന്നു. കനത്ത മഞ്ഞും മഴയും രക്ഷാ പ്രവർത്തനത്തെ ദുർഘടമാക്കുന്നുണ്ട്. കൂടാതെ, ധാരാളം കെട്ടിടങ്ങൾ തകർന്നതിനാൽ രക്ഷപെടുത്തുന്നവരെ പുനരധിവസിപ്പിക്കതിൽ പ്രതിസന്ധിയുണ്ട്. ഇന്ത്യയിൽ നിന്നുള്ള രക്ഷാപ്രവർത്തന സംഘം തുർക്കിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഭൂചലനത്തിൽ കൂടുതൽ നാശനഷ്ടങ്ങൾ സംഭവിക്കാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്, അതിനാൽ
- കരിയർ ഗൈഡൻസ് ഓൺലൈൻ പരിശീലനക്കളരിയുമായി യുക്മ യൂത്ത്…….. മെഡിക്കൽ രംഗവുമായി ബന്ധപ്പെട്ട ആദ്യ എപ്പിസോഡുമായി ഫെബ്രുവരി 11 ന് തുടക്കം അലക്സ് വർഗ്ഗീസ് (യുക്മ പി.ആർ.ഒ. & മീഡിയ കോർഡിനേറ്റർ) യുകെയിലെ മലയാളി വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് കരിയർ ഗൈഡൻസ് ഓൺലൈൻ പരിശീലനക്കളരിയുമായി യുക്മ യൂത്ത്. വിവിധ മേഖലകളിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെയാണ് കരിയർ ഗൈഡൻസ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. ഇതു വഴി ഭാവി തലമുറയെ പ്രഗത്ഭരും മികച്ച ജോലി മേഖലകളിൽ എത്തിക്കുന്നതിനുമാണ് യുക്മ യൂത്ത് ഈ പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത്. യുക്മ യൂത്ത് സംഘടിപ്പിക്കുന്ന കരിയർ ഗൈഡൻസ് സംബന്ധിച്ച ഓൺലൈൻ പരിശീലന പരിപാടിയുടെ 

അടച്ചിട്ടിരിക്കുന്ന വീടുകൾക്ക് നികുതി, പ്രവാസലോകത്ത് പ്രതിഷേധം ഉയരുന്നു. മുഖ്യമന്ത്രിക്കും മറ്റ് ബന്ധപ്പെട്ടവർക്കും നിവേദനങ്ങൾ സമർപ്പിച്ച് യുക്മ… /
അടച്ചിട്ടിരിക്കുന്ന വീടുകൾക്ക് നികുതി, പ്രവാസലോകത്ത് പ്രതിഷേധം ഉയരുന്നു. മുഖ്യമന്ത്രിക്കും മറ്റ് ബന്ധപ്പെട്ടവർക്കും നിവേദനങ്ങൾ സമർപ്പിച്ച് യുക്മ…
അലക്സ് വർഗ്ഗീസ് (യുക്മ പി.ആർ.ഒ. & മീഡിയ കോർഡിനേറ്റർ) ഫെബ്രുവരി 3 ന് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ കേരള നിയമസഭയിൽ അവതരിപ്പിച്ച 2023 – 2024 ലെ ബജറ്റിൽ പുതിയ നികുതി നിർദ്ദേശമായി അവതരിപ്പിച്ച അടച്ചിട്ടിരിക്കുന്ന വീടുകൾക്ക് നികുതി ഈടാക്കുവാനുള്ള നീക്കത്തിനെതിരെ പ്രവാസികൾക്കിടയിൽ നിന്നും ശക്തമായ പ്രതിഷേധം ഉയരുകയാണ്. അമ്പത് ലക്ഷത്തിലധികം വരുന്ന പ്രവാസി മലയാളികളിൽ വലിയൊരു വിഭാഗത്തിനെ നേരിട്ട് ബാധിക്കുന്ന ഈ നികുതി നിർദ്ദേശത്തിനെതിരെ പ്രവാസികൾക്കിടയിൽ നിന്നും ഉയരുന്ന പ്രതിഷേധ സ്വരങ്ങളും ആശങ്കകളും യുക്മ

കരിയർ ഗൈഡൻസ് ഓൺലൈൻ പരിശീലനക്കളരിയുമായി യുക്മ യൂത്ത്…….. മെഡിക്കൽ രംഗവുമായി ബന്ധപ്പെട്ട ആദ്യ എപ്പിസോഡുമായി ഫെബ്രുവരി 11 ന് തുടക്കം /
കരിയർ ഗൈഡൻസ് ഓൺലൈൻ പരിശീലനക്കളരിയുമായി യുക്മ യൂത്ത്…….. മെഡിക്കൽ രംഗവുമായി ബന്ധപ്പെട്ട ആദ്യ എപ്പിസോഡുമായി ഫെബ്രുവരി 11 ന് തുടക്കം
അലക്സ് വർഗ്ഗീസ് (യുക്മ പി.ആർ.ഒ. & മീഡിയ കോർഡിനേറ്റർ) യുകെയിലെ മലയാളി വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് കരിയർ ഗൈഡൻസ് ഓൺലൈൻ പരിശീലനക്കളരിയുമായി യുക്മ യൂത്ത്. വിവിധ മേഖലകളിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെയാണ് കരിയർ ഗൈഡൻസ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. ഇതു വഴി ഭാവി തലമുറയെ പ്രഗത്ഭരും മികച്ച ജോലി മേഖലകളിൽ എത്തിക്കുന്നതിനുമാണ് യുക്മ യൂത്ത് ഈ പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത്. യുക്മ യൂത്ത് സംഘടിപ്പിക്കുന്ന കരിയർ ഗൈഡൻസ് സംബന്ധിച്ച ഓൺലൈൻ പരിശീലന പരിപാടിയുടെ 

യുക്മ ചാരിറ്റി ഫൌണ്ടേഷൻ യുകെ മലയാളികളുടെ സഹായത്തോടെ നിർമ്മിച്ച വീടുകളുടെ താക്കോൽ ദാനം ഇന്ന് മുണ്ടക്കയം കൂട്ടിക്കലിൽ ബഹു: മന്ത്രി വി.എൻ. വാസവൻ നിർവ്വഹിക്കുന്നു… /
യുക്മ ചാരിറ്റി ഫൌണ്ടേഷൻ യുകെ മലയാളികളുടെ സഹായത്തോടെ നിർമ്മിച്ച വീടുകളുടെ താക്കോൽ ദാനം ഇന്ന് മുണ്ടക്കയം കൂട്ടിക്കലിൽ ബഹു: മന്ത്രി വി.എൻ. വാസവൻ നിർവ്വഹിക്കുന്നു…
അലക്സ് വർഗ്ഗീസ്(യുക്മ പി.ആർ.ഒ. & മീഡിയ കോർഡിനേറ്റർ) സുമനസ്സുകളായ യുകെ മലയാളികളിൽ നിന്നും കേരളത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി യുക്മ ചാരിറ്റി ഫൌണ്ടേഷൻ സമാഹരിച്ച ഫണ്ടുപയോഗിച്ച് മുണ്ടക്കയം കൂട്ടിക്കൽ പഞ്ചായത്തിൽ നിർമ്മിച്ച രണ്ട് വീടുകളുടെ താക്കോൽ ദാനം ബഹുമാനപ്പെട്ട കേരള സംസ്ഥാന സഹകരണ, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ശ്രീ. വി.എൻ. വാസവൻ നിർവ്വഹിക്കുന്നതാണ്. ഇന്ന് ശനിയാഴ്ച (07/01/2023) രാവിലെ 11 മണിക്ക് കൂട്ടിക്കൽ സെൻറ്. മേരീസ് ഓർത്തഡോക്സ് ചർച്ച് പാരീഷ് ഹാളിൽ ബഹുമാനപ്പെട്ട പൂഞ്ഞാർ എം.എൽ.എ. അഡ്വ

കെറ്ററിംഗിലെ അഞ്ജു അശോകിന്റെയും കുട്ടികളുടേയും മൃതദേഹങ്ങൾ ഫ്യൂണറൽ ഡയറക്ടേഴ്സിന് കൈമാറി. /
കെറ്ററിംഗിലെ അഞ്ജു അശോകിന്റെയും കുട്ടികളുടേയും മൃതദേഹങ്ങൾ ഫ്യൂണറൽ ഡയറക്ടേഴ്സിന് കൈമാറി.
അലക്സ് വർഗ്ഗീസ്സ്(യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ഡിസംബർ 15 ന് കെറ്ററിംങ്ങിൽ ഭർത്താവിനാൽ ദാരുണമായി അരുംകൊല ചെയ്യപ്പെട്ട വൈക്കം, കുലശേഖരമംഗലം സ്വദേശിനി അഞ്ജു അശോകൻ (35), കുട്ടികളായ ജീവ (6), ജാൻവി (4) എന്നിവരുടെ മൃതദേഹങ്ങൾ പോലീസ്, കൊറോണർ എന്നിവരുടെ നിയമ പ്രകാരമുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കിയതിനെ തുടർന്ന് ഫ്യൂണറൽ ഡയറക്ടേഴ്സിന് കൈമാറി. ലിവർപൂൾ ബർക്കിൻഹെഡിൽ പ്രവർത്തിക്കുന്ന ലോറൻസ് ഫ്യൂണറൽ സർവ്വീസാണ് മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കുവാനുള്ള ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത്. സമൂഹ മനസ്സാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ച

സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രത്യാശയുടെയും ഓർമ്മ പുതുക്കി ഒരു ദിനം; ഏവർക്കും ക്രിസ്തുമസ് ആശംസകൾ /
സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രത്യാശയുടെയും ഓർമ്മ പുതുക്കി ഒരു ദിനം; ഏവർക്കും ക്രിസ്തുമസ് ആശംസകൾ
സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രത്യാശയുടെ ഓര്‍മ്മ പുതുക്കി പുതിയ ഒരു ക്രിസ്തുമസ് ദിനം കൂടി. ക്രിസ്മസ് ട്രീകള്‍, കേക്കുകള്‍, സാന്റാ എന്നിങ്ങനെ വലിയ ആഘോഷങ്ങളുടെ രാവ് തന്നെയായിരിക്കും ക്രിസ്തുമസ്. എല്ലാവരും വീടുകളില്‍ പുല്‍ക്കൂടൊരുക്കിയും നക്ഷത്ര വര്‍ണ വിളക്കുകള്‍ തൂക്കിയും വീടുകള്‍ അലങ്കരിച്ചാണ് ക്രിസ്തുമസ് ആഘോഷിക്കുന്നത്. ആഘോഷത്തിരക്കിലാണ് യുകെ മലയാളികളും …കോവിഡ് മഹാമാരിക്ക് ശേഷം നിയന്ത്രണങ്ങളില്ലാതെ ക്രിസ്തുമസ് ആഘോഷിക്കുകയാണ് ഇക്കുറി. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ അസോസിയേഷനുകൾ കേന്ദ്രീകരിച്ച് ഇതിനകം തന്നെ കരോൾ സർവീസുകൾ നടന്നു കഴിഞ്ഞു. വരും ദിവസങ്ങളിൽ സംഘടനകളുടെ

click on malayalam character to switch languages