ന്യൂഡല്‍ഹി: ഏറെ പ്രത്യാഘാതമുണ്ടാക്കുന്ന നടപടിയിൽ, ദേശീയ-സംസ്ഥാന ൈഹവേകളിലെ മുഴുവന്‍ മദ്യഷാപ്പും പൂട്ടാന്‍ ഇറക്കിയ ഉത്തരവിൽ നിന്ന് രാജ്യത്തെ എല്ലാ നഗരസഭപ്രദേശങ്ങളും ഒഴിവാണെന്ന് സുപ്രീംകോടതി വാക്കാൽ വ്യക്തത വരുത്തി. സുപ്രീംകോടതിയെ സമീപിച്ച ചണ്ഡിഗഢ് നഗരസഭക്ക് മാത്രമല്ല, എല്ലാ നഗരസഭകൾക്കും ഇളവ് ബാധകമാണെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും വ്യക്തമാക്കി. സുപ്രീംകോടതിവിധി വന്നശേഷം മദ്യലോബിക്ക് അനുകൂലമായി കേരള സർക്കാറിന് നിയമോപദേശം നൽകിയ അന്നത്തെ അറ്റോണി ജനറൽ മുകുൾ രോഹതഗിയാണ് വിഷയം ചീഫ് ജസ്റ്റിസിെൻറ ബെഞ്ചിന് മുമ്പാകെ ഉന്നയിച്ചത്. ചണ്ഡിഗഢ് നഗരസഭക്ക് നൽകിയ ഇളവിെൻറ ചുവടുപിടിച്ച് കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ സുപ്രീംകോടതിവിധി അട്ടിമറിക്കുന്നതിനെതിരെ കോൺഗ്രസ് നേതാവ് സുധീരൻ അടക്കമുള്ളവർ കോടതിയെ സമീപിക്കുന്നതിനിടയിലാണ് ചീഫ് ജസ്റ്റിസിെൻറ വിശദീകരണം.
തിങ്കളാഴ്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് മുമ്പാകെ തമിഴ്നാട് സർക്കാറിന് വേണ്ടി ഹാജരായ മുകുൾ രോഹതഗി ഇൗ വിഷയത്തിൽ മദ്രാസ് ഹൈകോടതി ഉന്നയിച്ച സംശയത്തിന് സുപ്രീംകോടതി നിവാരണം വരുത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ജൂലൈ 11ന് പാതയോരത്തെ മദ്യഷാപ്പ് നിരോധനത്തിൽ നിന്ന് നഗരസഭപ്രദേശത്തിന് നൽകിയ ഇളവ് ചണ്ഡിഗഢിന് മാത്രമാണോ അതല്ല രാജ്യത്തെ എല്ലാ നഗരസഭകൾക്കും ബാധകമാണോ എന്ന് സുപ്രീംകോടതി വ്യക്തത വരുത്തേണ്ടതുണ്ടെന്ന മദ്രാസ് ഹൈകോടതി നിർദേശമാണ് രോഹതഗി ചൂണ്ടിക്കാട്ടിയത്.
സുപ്രീംകോടതിയുടെ ഉത്തരവ് ചണ്ഡിഗഢിലെ നഗരസഭപ്രദേശങ്ങൾക്ക് ബാധകമാണെങ്കിൽ രാജ്യമൊട്ടുക്കുമുള്ള നഗരസഭപ്രദേശങ്ങൾക്കും ബാധകമായിരിക്കുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു. പാതയോരത്തെ മദ്യഷാപ്പുകൾ നിരോധിക്കാനും അതിൽഭേദഗതി വരുത്താനും ഉത്തരവിട്ട ബെഞ്ചുകളിലുണ്ടായിരുന്ന ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ വാക്കുകളെ ശരിവെച്ചു. ഇത്തരത്തിലുള്ള ഇടക്കാല അപേക്ഷകളെ തടയാനാണ് അന്ന് അത്തരത്തിലുള്ള വിധി ഇറക്കിയതെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. തുടർന്ന് തമിഴ്നാട് സമർപ്പിച്ച അപേക്ഷ വിധി പറയാനായി മാറ്റി.
ദേശീയ,സംസ്ഥാന പാതകള്‍ക്ക് 500 മീറ്റര്‍ ചുറ്റളവില്‍ ഒരു മദ്യഷാപ്പും പ്രവര്‍ത്തിക്കരുതെന്നും ഈ ദൂരപരിധിക്കപ്പുറത്തുള്ള ഷാപ്പുകളും റോഡുകളില്‍ നിന്ന് കാണുന്ന തരത്തിലാകരുതെന്നും മുൻ ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍ അധ്യക്ഷനും ജസ്റ്റിസ് ചന്ദ്രചൂഡ് അംഗവുമായ ബെഞ്ചായിരുന്നു വിധിച്ചത്. മദ്യപിച്ച് വാഹനമോടിക്കുന്നത് തടയാനും റോഡ് സുരക്ഷ ഉറപ്പുവരുത്താനുമാണ് നടപടിയെന്ന് ബെഞ്ച് വിധിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇൗ വിധിയിൽ ഭേദഗതി ആവശ്യപ്പെട്ട് ചണ്ഡിഗഢ് നഗരസഭ സുപ്രീംകോടതിയെ സമീപിച്ചപ്പോൾ നഗരസഭപരിധിപ്രദേശം മദ്യഷാപ്പ് നിരോധനത്തിൽ നിന്ന് പുറത്താണെന്ന് അന്നത്തെ ചീഫ് ജസ്റ്റിസ് ജെ.എസ്. െഖഹാർ, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു. അതാണിപ്പോൾ എല്ലാ നഗരസഭകൾക്കും ബാധകമാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്.
click on malayalam character to switch languages