- ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ശിപാർശക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം
- പള്‍സര്‍ സുനി നാളെ ജാമ്യത്തിലിറങ്ങും; പുറത്തിറങ്ങുന്നത് ഏഴര വര്‍ഷത്തിന് ശേഷം
- കൊച്ചിയിൽ വീടിനുള്ളിലെ സ്വിമ്മിംഗ് പൂളിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം
- ജമ്മു കാശ്മീർ വോട്ടെടുപ്പ്; ആദ്യ മണിക്കൂറുകളിൽ മികച്ച പോളിംഗ്
- ‘ഇസ്ലാമിക തീവ്രവാദത്തിന് സിപിഐഎമ്മും കോണ്‍ഗ്രസും വളംവച്ചുകൊടുത്തു’; പി ജയരാജന്റെ ഭീകരവാദ റിക്രൂട്ട്മെന്റ് പരാമര്‍ശത്തെ പിന്തുണച്ച് കത്തോലിക്ക സഭ
- ജോലിക്ക് പകരം ഭൂമി അഴിമതിക്കേസ്; ലാലു പ്രസാദ് യാദവിന് സമന്‍സ്
- കുടുംബ പ്രശ്നം പരിഹരിക്കാന്‍ യുവതിയെ നഗ്നപൂജയ്ക്ക് നിര്‍ബന്ധിച്ചു; ഭര്‍ത്താവും പൂജാരിയും പിടിയില്‍
യുകെയില്‍ ഒരു മരണം നടന്നാല്‍ എന്തൊക്കെ നടപടിക്രമങ്ങളാണ് എടുക്കേണ്ടത്? ഓരോ യുകെ മലയാളിയും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ ജോയ് അഗസ്തി സമഗ്രമായി വിവരിക്കുന്നു…
- Mar 14, 2017
ജോയ് ആഗസ്തി
മരണം എന്ന സത്യത്തെ ഭയത്തോടെ കാണുമ്പോഴും അത് ഒരു അനിവാര്യതയാണ്. അത്തരമൊരവസ്ഥ നമ്മുടെ വേണ്ടപ്പെട്ടവര്‍ക്ക് ഉണ്ടാകുമ്പോള്‍ ഇനി എന്താണ് ചെയ്യേണ്ടത് എന്ന് നമ്മില്‍ പലര്‍ക്കും നിശ്ചയമില്ല. മരണാനന്തര നടപടികള്‍ നമ്മുടെ നാട്ടിലേപ്പോലെ തീര്‍ത്തും ലളിതമായ ഒന്നല്ല ഇവിടെ എന്നത് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. മരണപ്പെട്ടയാളുടെ ബോഡി നാട്ടിലേക്കയക്കുവാനോ അതുമല്ലെങ്കില്‍ ഇവിടെത്തന്നെ അടക്കം ചെയ്യുവാനോ നിരവധി നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. ആ നടപടിക്രമങ്ങളാണ് ഇവിടെ വിവരിക്കുന്നത്. യുകെയില്‍ മരണപ്പെട്ട പത്തില്പരം മലയാളികളുടെ മരണാനന്തര നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ലിവര്‍പൂളിനടുത്തുള്ള ബെബിങ്ടണിലെ ”ലോറന്‍സ് ജോണ്‍സ് ഫ്യൂണറല്‍ ഡയറക്ടേഴ്സ്” (Laurence Jones Funeral Directors) എന്ന സ്ഥാപനത്തിന്റെ വക്താക്കളില്‍ നിന്നും ലഭിച്ച വിവരങ്ങളാണ് ഇവിടെ കൊടുക്കുന്നത്. ഒരു മലയാളി മരണപ്പെട്ടാല്‍ ശരീരം ഇവിടെ തന്നെ മറവ് ചെയ്യുന്നതിനോ, അതുമല്ലെങ്കില്‍ നാട്ടിലേക്ക് അയക്കുന്നതിനോ വേണ്ട എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി നല്‍കുന്നതിന് ഞങ്ങളുടെ അറിവില്‍ യുകെയില്‍ തന്നെ ഏറ്റവും കുറവ് ഫീസ് ഈടാക്കുന്ന ഒരു സ്ഥാപനം എന്ന നിലയിലാണ് ഈ സ്ഥാപനവുമായി ”ലിവര്‍പൂള്‍ മലയാളി അസോസ്സിയേഷന്റെ” (LIMA LIVERPOOL) പ്രതിനിധികളായ ഞാനും ശ്രീ. ജോഷി ജോസഫും ഈ സ്ഥാപനവുമായി ബന്ധപ്പെട്ടത്. നോര്‍ത്ത് വെസ്റ്റിലോ അതിനപ്പുറം ലീഡ്സ്, ബെര്മ്മിംഹാം തുടങ്ങിയ ഏരിയകളിലോ ഒരു മരണം ഉണ്ടായാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബോഡി കൊച്ചി, തിരുവനന്തപുരം എന്നീ എയര്‍പോര്‍ട്ടുകളില്‍ എത്തിക്കുന്നതിന് ഫ്ലൈറ്റ് ചാര്‍ജ്ജടക്കം 2500 പൌണ്ട് ആണ് ഈ സ്ഥാപനം ഈടാക്കുന്നത്. എന്നാല്‍ കോഴിക്കോട് എയര്‍പോര്‍ട്ടിലേക്ക് അയക്കുന്നതിന് മുന്നൂറ് പൌണ്ട് എയര്‍ലൈന്‍ കൂടുതല്‍ ചാര്‍ജ്ജ് ചെയ്യുന്നതിനാല്‍ അധികച്ചിലവായ 300 പൌണ്ടും ചേര്‍ത്ത് 2800 പൌണ്ട് നല്‍കേണ്ടിവരും.
യുകെയില്‍ തന്നെ മൃതദേഹം സംസ്കരിക്കുന്നതിന് ഏകദേശം ഈ തുകയോ ഒരു പക്ഷേ ഇതിലും കൂടുതലോ വേണ്ടി വരും. അത് ഓരോ സ്ഥലങ്ങളിലെയും ഗ്രേവ് യാര്‍ഡിന്റെ വില, (പുതിയ കുഴിക്കും പഴയ കുഴിക്കും വില വ്യത്യാസം ഉണ്ടാകും) ബോഡി ഏത് വാഹനത്തില്‍ കൊണ്ട് പോകുന്നു എന്നു തുടങ്ങി നിരവധി കാര്യങ്ങളുമായി ബന്ധപ്പെട്ട് തുകയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകും. ഓരോ പള്ളികളുടെയും അധികാര പരിധിയില്‍പ്പെട്ട സെമിത്തേരികളിലോ അതല്ലെങ്കില്‍ കൌണ്‍സിലിന്റെ അധീനതയിലുള്ള സെമിത്തേരികളിലോ ബോഡി അടക്കം ചെയ്യാവുന്നതാണ്. ഓരോ കൌണ്‍സിലും അവരുടെ വെബ്ബ് സൈറ്റില്‍ ഈ സെമിത്തേരികളിലെ കുഴികളുടെ വിലയും അതനുബന്ധ ചിലവുകളുടെ കണക്കുകളും ഓരോ വര്‍ഷവും അപ്ഡേറ്റ് ചെയ്തിട്ടുണ്ടാകും. (ലിവര്‍പൂള്‍ കൌണ്‍സിലിന്റെ വെബ്ബ്സൈറ്റിന്റെ ഒരു കോപ്പി ഇവിടെ നിങ്ങള്‍ക്കായി അപ്ലോഡ് ചെയ്തിട്ടുണ്ട്).
ബോഡി അടക്കം ചെയ്യുന്നതിനേക്കാള്‍ ചിലവ് കുറവാണ് ബോഡി ദഹിപ്പിക്കുന്നതിന്. എങ്കില്‍ പോലും മറ്റ് നടപടിക്രമങ്ങള്‍ എല്ലാം തന്നെ ഇതിനും ബാധകമാണ്. ദഹിപ്പിക്കപ്പെട്ട ഒരു വ്യക്തിയുടെ ചാരം നാട്ടില്‍ കൊണ്ട് പോകുന്നതിന് കൊണ്ട്പോകുന്നയാള് വ്യക്തമായ രേഖ സമ്പാദിക്കേണ്ടതും ആയത് യാത്രയില്‍ കൈവശം സൂക്ഷിക്കേണ്ടതുമാണ്.
നടപടി ക്രമങ്ങള്‍:-
1. ഒരു വ്യക്തി ആശുപത്രിയിലോ വച്ച് മരണപ്പെട്ടാല്‍ ആദ്യം വിവരം അറിയിക്കേണ്ടത് അതാത് സ്ഥലങ്ങളിലെ കൊറോണറെയാണ്. കൊറോണറുടെ ഓഫീസ് എല്ലാ ആശുപത്രികളിലും ഉണ്ടായിരിക്കും. കൊറോണര്‍ ബന്ധപ്പെട്ട ഡോക്ടേഴ്സുമായി ബന്ധപ്പെട്ട് മരണം സ്ഥിരീകരിക്കും. സ്വാഭാവിക മരണം ആണെങ്കില്‍ ഒന്നുരണ്ട് ദിവസത്തിനുള്ളില്‍ കൊറോണറുടെ ലെറ്റര്‍ നമുക്ക് നേരിട്ട് തരുന്നതായിരിക്കും. അസ്വാഭാവികമരണങ്ങള്ക്ക് അവയുടെ കാരണങ്ങള്‍ സ്ഥിരീകരിക്കപ്പെടുന്നത് വരെ കൊറോണറുടെ ലെറ്റര്‍ കിട്ടുവാന്‍ താമസം വരും. മരണപ്പെട്ടയാളുടെ ബന്ധുക്കളോ അവരുടെ അഭാവത്തില്‍ സുഹൃത്തുകളോ ആണ് കൊറോണറെ ബന്ധപ്പെടേണ്ടത്. കൊറോണറുടെ ഓഫീസിനു ശനിയും ഞായറും ഉള്‍പ്പെടെയുള്ള അവധി ദിവസങ്ങളെല്ലാം തന്നെ അവധിയായിരിക്കുമെന്നതിനാല്‍ വെള്ളിയാഴ്ച രാത്രി ഒരു മരണമുണ്ടായാല്‍ അക്കാര്യം അടുത്ത പ്രവര്‍ത്തി ദിവസം മാത്രമേ കൊറോണറെ അറിയിക്കാന്‍ സാധിക്കൂ എന്നത് മറ്റെല്ലാ പേപ്പര്‍ വര്‍ക്കുകളെയും ബാധിക്കുകയും അതുമൂലം മറ്റെല്ലാ നടപടി ക്രമങ്ങളും ലേറ്റാകുന്നതുമായിരിക്കും.
2. (Copy of Death Certificate).
പിന്നീട് മരണം രജിസ്റ്റര്‍ ചെയ്യുവാനായി രജിസ്റ്റ്രാറെ അതാതിടങ്ങങ്ങളിലെ രജിസ്ട്രാറെ സമീപിക്കേണ്ടതാണ്. കൊറോണറുടെ ലെറ്റര്‍, മരണപ്പെട്ടയാളുടെ പാസ്പോര്‍ട്ട്, സിറ്റിസണ്‍ കാര്‍ഡ് തുടങ്ങിയവ ഇതിനായി രജിസ്റ്റ്രാര്‍ മുന്‍പാകെ ഹാജരാക്കേണ്ടതാണ്.
3.(Freedom from infection Certificate).
പകര്‍ച്ച വ്യാധികളില്‍ നിന്നും മുക്തമാണെന്ന് തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് വിവിധ സ്ഥലങ്ങളില്‍ നിന്നുമാണ്. വീട്ടിലോ, നെഴ്സിംഗ് ഹോമിലോ വച്ച് നടക്കുന്ന മരണങ്ങള്‍ക്ക് അവരുടെ ജീ.പിയും, ആശുപത്രിയില്‍ വച്ച് നടക്കുന്ന മരണങ്ങള്‍ക്ക് ആശുപത്രി അധികൃതരും ആണ് ഇവ നല്‍കുന്നത്.
4. (Out of England Certificate)
മേല്പറഞ്ഞ സര്‍ട്ടിഫിക്കറ്റുകളുമായി കൊറോണറെ വീണ്ടും സമീപിച്ചാല്‍ ബോഡി മോര്‍ച്ചറിയില്‍ നിന്നും മാറ്റാവുന്നതാണ്. ഇന്‍ഡ്യയിലേക്ക് ബോഡി കൊണ്ടുപോകണമെങ്കില്‍ ഔട്ട് ഓഫ് ഇംഗ്ലണ്ട് സര്‍ട്ടിഫിക്കറ്റ് കൊറോണറില്‍ നിന്നും ലഭിച്ചിരിക്കണം. ഈ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിന് മുന്‍പേ നാം ഒരു ഫ്യൂണറല്‍ ഏജന്‍സിയെ ബന്ധപ്പെടേണ്ടതാണ്. കൊറോണറുടെ അനുവാദം ലഭിച്ചാല്‍ ബോഡി ഫ്യൂണറല്‍ ഏജന്‍സിക്ക് ഏറ്റെടുക്കാവുന്നതും മറ്റ് നടപടികള്‍ തുടങ്ങാവുന്നതുമാണ്.
5.(Embalming Certificate)
ഫ്യൂണറല്‍ ഡയറക്റ്റേഴ്സ് ഏറ്റെടുക്കുന്ന ബോഡി അവര്‍ എംബാം ചെയ്ത് സൂക്ഷിക്കുന്നതായിരിക്കും. ഈയവസരത്തില്‍ ഫ്യൂണറല്‍ ഡയറക്റ്റേഴ്സിന്റെ ഓഫീസില്‍ പ്രത്യേകമായി ഒരുക്കിയിരിക്കുന്ന മുറിയില്‍ ബോഡി സന്ദര്‍ശിക്കുന്നതിന് അനുവാദമുണ്ടായിരിക്കും. കൂടാതെ മരണപ്പെട്ടയാളുടെ ബന്ധുക്കളുടെ നിര്‍ദ്ദേശാനുസരണം പൊതുദര്‍ശനത്തിനായി ബോഡി കൊണ്ടുവരുന്നതും തിരിച്ച് കൊണ്ടുപോകുന്നതുമാണ്. ഈ സര്‍ട്ടിഫിക്കറ്റ്
6.(Repatriation letter).
ബോഡി നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായി അനുവാദം നല്ക്കുന്നതിനുള്ള ഒരു ലെറ്റര്‍ ആണ് ഇത്. അടുത്ത ബന്ധൂവോ സുഹൃത്തോ ഒപ്പിട്ട ഒരു ലെറ്റര്‍ ആണിത്.
7. എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായാല്‍ മരണപ്പെട്ടയാളുടെ പാസ്പോര്‍ട്ടും കരസ്ഥമാക്കിയ മറ്റ് സര്‍ട്ടിഫിക്കറ്റുകളുമായി ഇന്‍ഡ്യന്‍ എംബസ്സിയെ സമീപിക്കേണ്ടതാണ്. സാധാരണ ഗതിയില്‍ രണ്ടോ മൂന്നോ മണിക്കൂറിനുള്ളില്‍ എംബസ്സിയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മടങ്ങാം. എംബസ്സിയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുമായി ഫ്യൂണറല്‍ ഡയറക്റ്റേഴ്സിനെ സമീപിച്ചാല്‍ അവര്‍ ഉടന്‍ നാട്ടിലേക്കുള്ള ഫ്ലൈറ്റ് ബുക്ക് ചെയ്യുന്നതായിരിക്കും. എംബസ്സി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് മുന്‍പായി മൃതദേഹത്തോടൊപ്പം നാട്ടിലേക്ക് തിരിക്കാന്‍ ആരും ടിക്കറ്റ് ബുക്ക് ചെയ്യരുത്.
8.(Consignee details)
ബോഡി നാട്ടിലെ എയര്‍പോര്‍ട്ടില്‍ എത്തിയാല്‍ എയര്‍ലൈന്‍ അധികൃതര്‍ക്ക് ബന്ധപ്പെടുവാനും ബോഡി കൈമാറുവാനുമായി ബന്ധപ്പെട്ടയാളുടെ ഫോണ്‍ നമ്പറും അഡ്രസ്സും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഫ്യൂണറല്‍ ഡയറക്റ്റേഴ്സിനെ അറിയിക്കേണ്ടതാണ്. അവര്‍ ഈ വിവരങ്ങള്‍ എയര്ലൈനെ അറിയിക്കുന്നതായിരിക്കും.
9.(Funeral Directors Declaration of Content)
എല്ലാ വിവരങ്ങളും അടങ്ങിയ ഈ സര്‍ട്ടിഫിക്കറ്റ് ഫ്യൂണറല്‍ ഡയറക്റ്റേഴ്സ് നല്‍കുന്നതായിരിക്കും.
Latest News:
ഓണാഘോഷം പ്രൗഡഗംഭീരമാക്കി ഒ ഐ സി സി (യു കെ); ദൃശ്യവിസ്മയം ഒരുക്കി മാവേലി എഴുന്നുള്ളത്തും കലാവിരുന്നുക...
റോമി കുര്യാക്കോസ് ഇപ്സ്വിച്ച്: ഒ ഐ സി സി (യു കെ) യുടെ ആഭിമുഖ്യത്തിൽ ഒരുക്കിയ ഓണഘോഷം സംഘാടക മികവ...Associationsലണ്ടൻ മലയാളി കൗൺസിൽ സാഹിത്യ പുരസ്കാര സമർപ്പണം
സാഹിത്യത്തെ സ്നേഹിക്കുന്നവരുടെ അവിസ്മരണീയമായ ഒരു സ്നേഹസർഗ്ഗസംഗമമാണ് ഉത്രാട ദിനത്തിൽ കോട്ടയം പ്രസ് ക...Literatureഗ്ലോസ്റ്ററിന് ഇത് ചരിത്ര നിമിഷം ; സെന്റ് മേരീസ് മിഷന് ഔദ്യോഗിക പ്രഖ്യാപനം മേജര്‍ ആര്‍ച്ച് ബിഷപ്പ് റ...
ജെഗി ജോസഫ് ഗ്ലോസ്റ്റര്‍ വിശ്വാസ സമൂഹത്തിന് ഇത് മഹീനയ നിമിഷം .ഗ്ലോസ്റ്റര്‍ സെന്റ് മേരീസ് പ്രപ്പോസ...Spiritual‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ശിപാർശക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം
‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ശിപാർശക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. മുൻ രാഷ്ട്രപതി രാംനാഥ് ക...Latest Newsപള്‍സര്‍ സുനി നാളെ ജാമ്യത്തിലിറങ്ങും; പുറത്തിറങ്ങുന്നത് ഏഴര വര്‍ഷത്തിന് ശേഷം
നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനി നാളെ ജാമ്യത്തിലിറങ്ങും. ഏഴര വര്‍ഷത്തിന് ശേഷമാണ് ...Latest Newsകൊച്ചിയിൽ വീടിനുള്ളിലെ സ്വിമ്മിംഗ് പൂളിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം
അവധിയാഘോഷിക്കാൻ കുടുംബവീട്ടിൽ എത്തിയ മൂന്ന് വയസുകാരൻ സ്വിമ്മിംഗ് പൂളിൽ വീണ് മരിച്ചു. കൊച്ചി കോതമംഗ...Latest Newsജമ്മു കാശ്മീർ വോട്ടെടുപ്പ്; ആദ്യ മണിക്കൂറുകളിൽ മികച്ച പോളിംഗ്
ജമ്മു കാശ്മീരിലെ ഒന്നാംഘട്ട വോട്ടെടുപ്പിൽ ആദ്യ മണിക്കൂറുകളിൽ മികച്ച പോളിംഗ് രേഖപ്പെടുത്തി. രാവിലെ 1...Latest News‘ഇസ്ലാമിക തീവ്രവാദത്തിന് സിപിഐഎമ്മും കോണ്‍ഗ്രസും വളംവച്ചുകൊടുത്തു’; പി ജയരാജന്റെ ഭീകരവാദ റിക്രൂട്ട്...
സിപിഎം നേതാവ് പി ജയരാജന്റെ പൊളിറ്റിക്കല്‍ ഇസ്ലാം – ഭീകരവാദ റിക്രൂട്ട്മെന്റ് പരാമര്‍ശത്തെ പിന്തുണച്...Latest News
Post Your Comments Here ( Click here for malayalam )
Latest Updates
- ഓണാഘോഷം പ്രൗഡഗംഭീരമാക്കി ഒ ഐ സി സി (യു കെ); ദൃശ്യവിസ്മയം ഒരുക്കി മാവേലി എഴുന്നുള്ളത്തും കലാവിരുന്നുകളും, വിളമ്പിയത് ഇരുന്നുറോളം പേരുടെ ഓണസദ്യ; ആതിഥേയത്വം വഹിച്ചു ഇപ്സ്വിച്ച് യൂണിറ്റ് റോമി കുര്യാക്കോസ് ഇപ്സ്വിച്ച്: ഒ ഐ സി സി (യു കെ) യുടെ ആഭിമുഖ്യത്തിൽ ഒരുക്കിയ ഓണഘോഷം സംഘാടക മികവ് കൊണ്ടും ജനപങ്കാളിത്തം കൊണ്ടും പ്രൗഡഗംഭീരമായി. നാഷണൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ഭദ്രദീപം തെളിച്ചു ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. സംഘടനയുടെ ഇപ്സ്വിച്ച് യൂണിറ്റാണ് ഉത്രാട ദിവസം കൊണ്ടാടിയ ഇത്തവണത്തെ ഓണാഘോഷ പരിപാടികൾക്ക് ചുക്കാൻ പിടിച്ചത്. ഒ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റിയും ഇപ്സ്വിച്ച് യൂണിറ്റ് കമ്മിറ്റിയും പുനസംഘടിപ്പിക്കപ്പെട്ടതിനു ശേഷം നടക്കുന്ന പ്രഥമ
- ലണ്ടൻ മലയാളി കൗൺസിൽ സാഹിത്യ പുരസ്കാര സമർപ്പണം സാഹിത്യത്തെ സ്നേഹിക്കുന്നവരുടെ അവിസ്മരണീയമായ ഒരു സ്നേഹസർഗ്ഗസംഗമമാണ് ഉത്രാട ദിനത്തിൽ കോട്ടയം പ്രസ് ക്ലബ്ബിൽ അരങ്ങേറിയത്. കോട്ടയം പ്രസ് ക്ലബ്ബിൽ ഉത്രാട ദിനത്തിൽ നടന്ന ലിമ വേൾഡ് ലൈബ്രറി ഓണംസർഗ്ഗസംഗമം അതിന്റെ പുതുമകൊണ്ടും സമ്പന്നമായ ആസ്വാദകസദസ്സിനാലും ഏറെ ശ്രദ്ധേയമായിരുന്നു. ഡോ. പോൾ മണലിൽ ലിമ വേൾഡ് ലൈബ്രറി ഓണംസർഗ്ഗസംഗമം ഉദ്ഘാടനം ചെയ്തു. പ്രവാസ സാഹിത്യകാരനും ലിമ വേൾഡ് ലൈബ്രറി ഓൺലൈൻ ചീഫ് എഡിറ്ററുമായ കാരൂർ സോമനെ ചടങ്ങിൽ ആദരിച്ചു. ലണ്ടൻ മലയാളി കൗൺസിൽ പുരസ്കാരം മേരി അലക്സിനു സമ്മാനിച്ചു,
- ഗ്ലോസ്റ്ററിന് ഇത് ചരിത്ര നിമിഷം ; സെന്റ് മേരീസ് മിഷന് ഔദ്യോഗിക പ്രഖ്യാപനം മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍ പിതാവ് നിര്‍വ്വഹിച്ചു ജെഗി ജോസഫ് ഗ്ലോസ്റ്റര്‍ വിശ്വാസ സമൂഹത്തിന് ഇത് മഹീനയ നിമിഷം .ഗ്ലോസ്റ്റര്‍ സെന്റ് മേരീസ് പ്രപ്പോസ്ഡ് മിഷനെ സെന്റ് മേരീസ് മിഷനായി പ്രഖ്യാപിച്ചു. ഇടവകയാകുന്നതിന് മുമ്പുള്ള പ്രഖ്യാപനം അക്ഷരാര്‍ത്ഥത്തില്‍ ഗ്ലോസ്റ്റര്‍ സമൂഹത്തിന് മറക്കാനാകാത്ത അനുഭവമായി.നാട്ടില്‍ നിന്ന് യുകെയിലെത്തി ഗ്ലോസ്റ്ററില്‍ താമസമാക്കിയ മലയാളി സമൂഹം കഴിഞ്ഞ 20 കൊല്ലമായി പല വൈദീകരുടേയും കീഴില്‍ പലപ്പോഴായി പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ചിരുന്നത്. പിന്നീട് ഫാ ജിബിന്‍ പോള്‍ വാമറ്റത്തില്‍ വികാരിയായി എത്തിയ ശേഷം മൂന്നു വര്‍ഷമായി എല്ലാ ഞായറാഴ്ചകളിലും വിശുദ്ധ കുര്‍ബാനയും വേദപഠനവും
- ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ശിപാർശക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ശിപാർശക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ടിനാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്. ബില്ല് പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നാണ് സൂചന. ഏറെ നിർണായകമായ തീരുമാനമാണ് ഇന്ന് കേന്ദ്രമന്ത്രിസഭാ യോഗത്തിൽ ഉണ്ടായിരിക്കുന്നത് എന്നത് എടുത്തുപറയേണ്ടതാണ്. ഇതോടുകൂടി, 2026 ലെ ഇലക്ഷനിലേക്കാണ് രാജ്യത്ത് ഒറ്റ തെരഞ്ഞെടുപ്പെന്ന ആശയം നടപ്പിലാക്കാൻ ബിജെപി സർക്കാർ ലക്ഷ്യം വെക്കുന്നത്. 2021 ലാണ് ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന
- പള്‍സര്‍ സുനി നാളെ ജാമ്യത്തിലിറങ്ങും; പുറത്തിറങ്ങുന്നത് ഏഴര വര്‍ഷത്തിന് ശേഷം നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനി നാളെ ജാമ്യത്തിലിറങ്ങും. ഏഴര വര്‍ഷത്തിന് ശേഷമാണ് സുനി പുറത്തേയ്ക്ക് എത്തുന്നത്. കേസില്‍ പ്രതിഭാഗം സാക്ഷികളുടെ വിസ്താരം ആരംഭിക്കാനിരെക്കെയാണ് ജാമ്യം. ഏഴര വര്‍ഷത്തിനിടെ 13 തവണയാണ് ജാമ്യത്തിനായി പള്‍സര്‍ സുനി കോടതിയെ സമീപിച്ചത്.തുടര്‍ച്ചയായി ജാമ്യാപേക്ഷ നല്‍കിയതിന് കഴിഞ്ഞ ജൂണില്‍ ഹൈക്കോടതി 25000 രൂപ പിഴവിധിച്ചിരുന്നു. ജാമ്യഹര്‍ജി നല്കി സഹായിക്കാന്‍ സുനിക്ക് പിന്നില്‍ ആരോ ഉണ്ടെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചത്. വിചാരണ കോടതി നടപടികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു
click on malayalam character to switch languages