ന്യൂവാർക്കിൽ കൗമാരക്കാരിയെ ബലാത്സംഗം ചെയ്ത കേസിൽ 12 വയസ്സുകാരനുൾപ്പെടെ നാല് ആൺകുട്ടികൾ കൂടി അറസ്റ്റിൽ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. മെയ് 25 ന് വൈകുന്നേരം 5.30 നും 7 നും ഇടയിൽ നോട്ടിംഗ്ഹാംഷെയറിലെ യോർക്ക് ഡ്രൈവ് ഗ്രൗണ്ടിൽ കൗമാരക്കാരിയായ പെൺകുട്ടി ആക്രമിക്കപ്പെട്ടതായി നോട്ടിംഗ്ഹാംഷെയർ പോലീസിന് റിപ്പോർട്ട് ലഭിച്ചിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റുകൾ.
12 വയസ്സുള്ള ഒരു ആൺകുട്ടി, 13 വയസ്സുള്ള ഒരു ആൺകുട്ടി, 14 വയസ്സുള്ള രണ്ട് ആൺകുട്ടികൾ എന്നിവരെയെല്ലാം ബലാത്സംഗം ചെയ്തതായി സംശയിക്കുന്നതിൻ്റെ പേരിൽ ഇന്നലെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഇവരെയെല്ലാം കർശന ഉപാധികളോടെ ജാമ്യത്തിൽ വിട്ടയച്ചു.
15 വയസുള്ള രണ്ട്, 16 വയസുള്ള രണ്ട് കൗമാരക്കാരായ മറ്റ് നാല് ആൺകുട്ടികളെ കേസിൽ കഴിഞ്ഞയാഴ്ച്ച ആദ്യം അറസ്റ്റ് ചെയ്തതായും നാല് പേരും സോപാധിക ജാമ്യത്തിൽ തുടരുന്നതായും പോലീസ് പറഞ്ഞു.
“ഈ കേസിൽ ഞങ്ങൾ നാല് പേരെ കൂടി അറസ്റ്റുചെയ്തു, ഞങ്ങളുടെ അന്വേഷണം വേഗതയിൽ തുടരുകയാണ്. പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുമായി ഞങ്ങൾ പെൺകുട്ടിയെയും അവളുടെ കുടുംബത്തെയും പിന്തുണയ്ക്കുന്നത് തുടരുകയാണ്, എന്താണ് സംഭവിച്ചതെന്ന് കൃത്യമായി സ്ഥാപിക്കാൻ ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുന്നു.” നോട്ടിംഗ്ഹാംഷെയർ പോലീസിലെ ഡിഐ ആമി റിവിൽ പറഞ്ഞു. പ്രാദേശിക കമ്മ്യൂണിറ്റിയോടും എന്തെങ്കിലും വിവരം ഉള്ളവരോടും ദയവായി തങ്ങളുമായി ബന്ധപ്പെടാൻ അഭ്യര്ഥിക്കുന്നുവെന്നും അന്വേഷണങ്ങളിൽ സഹായിക്കാൻ നിരവധി ആളുകൾ മുന്നോട്ട് വന്നിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
സംഭവം നെവാർക്കിലെ കമ്മ്യൂണിറ്റിയിൽ ഉണ്ടാക്കിയ ആശങ്കകൾ മനസ്സിലാക്കുന്നുവെന്നും എന്നാൽ ഈ സംഭവം അന്വേഷിക്കുന്ന ഡിറ്റക്ടീവുകളുടെ സംഘം രാപ്പകലില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്നും എന്താണ് സംഭവിച്ചതെന്ന് കൃത്യമായി കണ്ടെത്തുമെന്നും നെവാർക്കിലെ ജില്ലാ കമാൻഡർ ഇൻസ്പി ഷാർലറ്റ് എല്ലം പറഞ്ഞു. നിലവിൽ പ്രദേശത്ത് പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.
click on malayalam character to switch languages