നടി പ്രിയാമണിയുടെ ഭർത്താവ് മുസ്തഫ രാജിനെതിരെ ആദ്യഭാര്യ രംഗത്ത്. പ്രിയമണിയുടെയും മുസ്തഫ രാജിന്റെയും വിവാഹം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടേക്കാം എന്ന് ‘പിങ്ക് വില്ല’ റിപ്പോർട്ട് പ്രകാരം പറയുന്നു. പ്രിയാമണിയും മുസ്തഫയും 2017ലാണ് വിവാഹിതരായത്. പ്രിയാമണിയുമായുള്ള മുസ്തഫയുടെ വിവാഹം അദ്ദേഹത്തിന്റെ രണ്ടാം വിവാഹമാണെന്നും ആരോപിക്കപ്പെടുന്നു
അയേഷ എന്ന ആദ്യഭാര്യയിൽ നിന്നും മുസ്തഫ ഒരിക്കലും നിയമപരമായി വിവാഹമോചനം നേടിയിട്ടില്ലെന്നും അതിനാൽ പ്രിയാമണിയുമായുള്ള വിവാഹം അസാധുവാണെന്നും സൂചിപ്പിച്ച് നിയമപരമായ നോട്ടീസ് നൽകി മുസ്തഫയുടെ ആദ്യ ഭാര്യ ആയിഷ ഈ വിവാഹത്തെ ചോദ്യംചെയ്തുവെന്നാണ് റിപ്പോർട്ട്. ഈ ബന്ധത്തെക്കുറിച്ച് ഇവർ വേറെയും ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്. മുസ്തഫ ആ ആരോപണങ്ങൾക്ക് മറുപടി നൽകുകയും ചെയ്തിട്ടുണ്ട്
മുസ്തഫയ്ക്കും അയേഷയ്ക്കും രണ്ട് കുട്ടികളുണ്ട്. അയേഷ ഗാർഹിക പീഡനക്കേസും ഫയൽ ചെയ്തിട്ടുണ്ട്. ‘മുസ്തഫ ഇപ്പോഴും തന്റെ ഭർത്താവാണ്. മുസ്തഫയുടെയും പ്രിയമണിയുടെയും വിവാഹം അസാധുവാണ്. ഞങ്ങൾ വിവാഹമോചനത്തിന് അപേക്ഷിച്ചിട്ടില്ല. പ്രിയാമണിയെ വിവാഹം ചെയ്യുന്ന വേളയിൽ താൻ ബാച്ചിലർ ആണെന്ന് മുസ്തഫ കോടതിയെ ബോധിപ്പിക്കുകയായിരുന്നു,’ അയേഷ ആരോപിച്ചു. എന്നാൽ ഇടൈംസ് മുസ്തഫയുമായി വാട്സാപ്പ് വഴി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ഭാഗം കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്
‘എനിക്കെതിരായ ആരോപണങ്ങൾ തെറ്റാണ്. കുട്ടികളുടെ സംരക്ഷണത്തിനുള്ള തുക ഞാൻ പതിവായി അയേഷയ്ക്ക് നൽകുന്നു. അവൾ എന്നിൽ നിന്ന് പണം തട്ടിയെടുക്കാൻ ശ്രമിക്കുകയാണ്.’ മുസ്തഫ പറഞ്ഞു. 2010 മുതൽ താനും അയേഷയും വെവ്വേറെ താമസിക്കുന്നുണ്ടെന്നും 2013 ൽ വിവാഹമോചനം നേടി എന്നും മുസ്തഫ പറഞ്ഞു
‘പ്രിയാമണിയുമായുള്ള എന്റെ വിവാഹം 2017 ൽ ആയിരുന്നു, എന്തുകൊണ്ട് ഇത്രയും കാലം അയേഷ പ്രതികരിച്ചില്ല?’ മുസ്തഫ ചോദിച്ചു. എന്നാൽ ഇതേക്കുറിച്ചും അയേഷ പ്രതികരിച്ചു.
‘2017 ൽ രംഗത്തെത്തിയില്ല എന്ന കാര്യമാണ് മുസ്തഫ ഉപയോഗിക്കുന്നത്. രണ്ട് മക്കളുടെ അമ്മയെന്ന നിലയിൽ, നിങ്ങൾക്ക് എന്തുചെയ്യാൻ കഴിയും? ഒരു കാര്യം രമ്യമായി പരിഹരിക്കാൻ ശ്രമിക്കുന്നു, പക്ഷേ അത് നടക്കാത്തപ്പോൾ മാത്രം, ചില നടപടികൾ കൈക്കൊള്ളേണ്ടതുണ്ട്, കാരണം അതിനുവേണ്ടി സമയം നഷ്‌ടപ്പെടുത്താൻ ഇല്ല എന്നതാണ്,” അയേഷ പറഞ്ഞു
click on malayalam character to switch languages