ലണ്ടൻ: ബ്രിട്ടനിലെത്തുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് കോവിഡ് നെഗറ്റിവ് ടെസ്റ്റ് ഫലം നിർബന്ധമാക്കുന്നത് തിങ്കളാഴ്ച്ച മുതലാക്കി.
തിങ്കളാഴ്ച 04:00 മണി മുതൽ യുകെയിലേക്ക് എത്തുന്ന എല്ലാവർക്കും കോവിഡ് -19 പരിശോധന ഫലം നെഗറ്റിവ് ആയതിന്റെ റിപ്പോർട്ട് നിർബന്ധമാണ്. വെള്ളിയാഴ്ച പുലർച്ചെയാണ് നിയമങ്ങൾ പ്രാബല്യത്തിൽ വരാനിരുന്നത്. എന്നാൽ ആളുകൾക്ക് തയ്യാറെടുക്കാൻ സമയം നൽകണമെന്ന് സർക്കാർ ആഗ്രഹിക്കുന്നുവെന്ന് ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്സ് ട്വിറ്ററിലൂടെ പറഞ്ഞു.
യുകെ പൗരന്മാർ ഉൾപ്പെടെ വിമാനത്തിലോ ട്രെയിനിലോ കടൽ മാർഗ്ഗമോ എത്തുന്ന ആളുകൾ, അവർ താമസിക്കുന്ന രാജ്യം വിടുന്നതിന് 72 മണിക്കൂറിനകമുള്ള പരിശോധന ഫലമാണ് ഹാജരാക്കേണ്ടത്.
സർക്കാരിന്റെ ട്രാവൽ കോറിഡോർ ലിസ്റ്റിൽ ഉൾപ്പെടാത്ത സ്ഥലങ്ങളിൽ നിന്ന് വരുന്നവരെല്ലാം 10 ദിവസത്തേക്ക് സ്വയം ഒറ്റപ്പെടുകയും വേണം.
അതേസമയം പരിശോധന നടത്തുന്നതിനും ഫലം സമയബന്ധിതമായി കിട്ടുന്നതിനുമുള്ള താമസം മൂലം ചില രാജ്യങ്ങളെ തുടക്കത്തിൽ ഒഴിവാക്കും. ഉദാഹരണത്തിന്, സെന്റ് ലൂസിയ, ബാർബഡോസ്, ആന്റിഗ്വ, ബാർബുഡ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ജനുവരി 21 ജിഎംടി 04:00 മണി വരെ ഈ നിബന്ധന ബാധകമല്ല. എന്നാൽ
ഫോക്ക്‌ലാന്റ് ദ്വീപുകൾ, അസൻഷൻ ദ്വീപുകൾ, സെന്റ് ഹെലീന എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരെ ശാശ്വതമായി തന്നെ ടെസ്റ്റിൽ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്.
എയർ, ഇന്റർനാഷണൽ റെയിൽ, മാരിടൈം ജീവനക്കാർ പോലെ തന്നെ ചരക്ക് ഗതാഗതം സുഗമമാക്കുന്നതിന് ലോറി ഡ്രൈവര്മാരെയും ഒഴിവാക്കിയിട്ടുണ്ട്. എല്ലാത്തരം പിസിആർ ടെസ്റ്റുകളും സ്വീകരിക്കുമെന്ന് സർക്കാർ അറിയിച്ചു. ജനുവരി 18 തിങ്കളാഴ്ച മുതൽ പുലർച്ചെ 4 മണിക്ക് ഇംഗ്ലണ്ടിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർക്ക് നെഗറ്റീവ് കോവിഡ് -19 പരീക്ഷണത്തിന്റെ തെളിവ് നൽകേണ്ടതുണ്ടെന്ന് മാറ്റം പ്രഖ്യാപിച്ച ഗ്രാന്റ് ഷാപ്പ്സ് പറഞ്ഞു.
ട്രാക്ക് ആൻഡ് ട്രെയ്‌സിനായി ഉപയോഗിക്കുന്ന പാസഞ്ചർ ലൊക്കേറ്റർ ഫോം പൂരിപ്പിക്കാനും അദ്ദേഹം യാത്രക്കാരെ ഓർമ്മിപ്പിച്ചു, കൂടാതെ നെഗറ്റീവ് ടെസ്റ്റിന് തെളിവില്ലാത്തവർക്ക് 500 പൗണ്ട് പിഴയും നേരിടേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
click on malayalam character to switch languages